Connect with us

Health

40-ാം വയസ്സിലും ഫിറ്റ്നസ് അത്ഭുതമായി ക്രിസ്റ്റ്യാനോ റൊണാൾഡോ; സൗന ബാത്ത് ചിത്രം വൈറൽ

അടുത്തിടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച തന്റെ പുതിയ ചിത്രം വൈറലായതോടെ താരത്തിന്റെ ഫിറ്റ്നസ് ലോകമെങ്ങും ചർച്ചയാവുകയാണ്.

Published

on

ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ 40-ാം വയസ്സിലും അവിശ്വസനീയമായ കായികക്ഷമത നിലനിർത്തി ആരാധകരെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്. അടുത്തിടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച തന്റെ പുതിയ ചിത്രം വൈറലായതോടെ താരത്തിന്റെ ഫിറ്റ്നസ് ലോകമെങ്ങും ചർച്ചയാവുകയാണ്.

സൗന ബാത്തിന് ശേഷമുള്ള ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതോടെയാണ് റൊണാൾഡോ വീണ്ടും ശ്രദ്ധാകേന്ദ്രമായത്. കൈകളിലെയും വയറിലെയും കാലുകളിലെയും പേശികൾ വ്യക്തമായി തെളിഞ്ഞുനിൽക്കുന്ന ചിത്രമാണ് പുറത്തുവന്നത്. വളരെയധികം ചൂടുള്ള ചെറിയ മുറിയിൽ കുറച്ചുനേരം ചിലവഴിക്കുന്ന രീതിയാണ് സൗന ബാത്ത്. സാധാരണയായി തടി കൊണ്ട് നിർമിച്ച മുറികളിൽ വരണ്ട ചൂടോ നീരാവിയോ ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്.

റിപ്പോർട്ടുകൾ പ്രകാരം റൊണാൾഡോയുടെ ബോഡി ഫാറ്റ് ഏഴ് ശതമാനത്തിൽ താഴെയാണ്. സാധാരണയായി പ്രായം കൂടുന്തോറും അത്ലറ്റുകൾക്ക് പോലും പേശികളുടെ ബലം കുറയാറുണ്ടെങ്കിലും, റൊണാൾഡോയുടെ കാര്യത്തിൽ പ്രായം വെറും അക്കങ്ങൾ മാത്രമാണെന്നതാണ് ആരാധകരുടെ വിലയിരുത്തൽ.

ഫിറ്റ്നസ് വിദഗ്ധയായ ഗരിമ ഗോയലിന്റെ അഭിപ്രായത്തിൽ കഠിനമായ സ്ട്രെങ്ത് ട്രെയിനിങ്ങിനൊപ്പം ഓട്ടം പോലുള്ള എൻഡുറൻസ് പരിശീലനവും മൊബിലിറ്റി വ്യായാമങ്ങളും റൊണാൾഡോ ഒരേപോലെ തുടരുന്നു. പ്രോട്ടീൻ സമൃദ്ധമായ ഭക്ഷണങ്ങൾക്കും പ്രകൃതിദത്ത ഭക്ഷണപദാർത്ഥങ്ങൾക്കുമാണ് അദ്ദേഹം മുൻഗണന നൽകുന്നത്. ഭക്ഷണത്തിലും ജീവിതശൈലിയിലും യാതൊരു വിട്ടുവീഴ്ചക്കും താരം തയ്യാറല്ല.

ഒരു ദിവസം ആറ് തവണയായി ചെറിയ അളവിൽ ഭക്ഷണം കഴിക്കുന്നതാണ് അദ്ദേഹത്തിന്റെ ശീലം. ചിക്കൻ, മത്സ്യം—പ്രത്യേകിച്ച് വാളമീനും കോഡ് ഫിഷും—പേശികളുടെ ബലത്തിനായി ഭക്ഷണത്തിൽ ഉൾപ്പെടുന്നു. മധുരപലഹാരങ്ങളും സോഫ്റ്റ് ഡ്രിങ്കുകളും പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. മദ്യപിക്കില്ല എന്നതും ആരോഗ്യത്തിന്റെ പ്രധാന രഹസ്യമാണ്. വെള്ളമാണ് ദാഹശമനത്തിന് പ്രധാനമായി ഉപയോഗിക്കുന്നത്. മൈദയും സംസ്കരിച്ച ഭക്ഷണങ്ങളും അദ്ദേഹം കഴിക്കാറില്ല.

ജിമ്മിലെ വ്യായാമങ്ങൾക്കൊപ്പം ഓട്ടവും നീന്തലും റൊണാൾഡോയുടെ ദിനചര്യയിലെ ഭാഗമാണ്. ഇത് ഹൃദയാരോഗ്യവും സ്റ്റാമിനയും വർധിപ്പിക്കുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ കഠിനമായ വ്യായാമങ്ങൾ ചെയ്ത് കൊഴുപ്പ് കുറക്കുന്ന പരിശീലനരീതികളും താരം പിന്തുടരുന്നു. പേശികളുടെ വീക്കം കുറക്കാനും വേഗത്തിൽ റിക്കവർ ചെയ്യാനും ഐസ് ബാത്തും പതിവാണ്.

ഉറക്കത്തിലും വ്യത്യസ്തമായ സമീപനമാണ് റൊണാൾഡോ സ്വീകരിക്കുന്നത്. ഒറ്റയടിക്ക് എട്ട് മണിക്കൂർ ഉറങ്ങുന്നതിന് പകരം, ദിവസം മുഴുവനായി അഞ്ച് തവണയായി 90 മിനിറ്റ് വീതമുള്ള ലഘുനിദ്രകളാണ് അദ്ദേഹം പ്രധാനമായും സ്വീകരിക്കുന്നത്. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നതും മാനസിക ശാന്തത നിലനിർത്തുന്നതും കായികക്ഷമതയുടെ ഭാഗമാണെന്ന് താരം വിശ്വസിക്കുന്നു.

40-ാം വയസ്സിലും യുവതാരങ്ങളെ വെല്ലുന്ന ഫിറ്റ്നസുമായി റൊണാൾഡോ വീണ്ടും തെളിയിക്കുന്നത്, അച്ചടക്കമുള്ള ജീവിതശൈലിയും കഠിനാധ്വാനവും ചേർന്നാൽ പ്രായം ഒരു തടസ്സമല്ലെന്ന സത്യമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

‘തലവേദന ഭീഷണിയല്ല, ജാഗ്രതയാണ് മരുന്ന്’: മൈഗ്രെയ്ന്‍ മുതല്‍ അപകട സൂചനകള്‍ വരെ— അറിയേണ്ടതെല്ലാം

98 ശതമാനം തലവേദനകളും അപകടകരമല്ല. ശരിയായ രോഗനിര്‍ണയവും ചികിത്സയും ഉണ്ടെങ്കില്‍ ഭൂരിഭാഗം തലവേദനകളും എളുപ്പത്തില്‍ നിയന്ത്രിക്കാനാകും.

Published

on

തലവേദന അനുഭവിക്കാത്തവരായി വിരളം. ചിലപ്പോള്‍ അത്രമേല്‍ കഠിനമായ തലവേദന ദിനചര്യ തന്നെ താളം തെറ്റിക്കും. എന്നാല്‍ ആശ്വാസകരമായ വസ്തുതയുണ്ട്— 98 ശതമാനം തലവേദനകളും അപകടകരമല്ല. ശരിയായ രോഗനിര്‍ണയവും ചികിത്സയും ഉണ്ടെങ്കില്‍ ഭൂരിഭാഗം തലവേദനകളും എളുപ്പത്തില്‍ നിയന്ത്രിക്കാനാകും.

ഡോക്ടര്‍മാരുടെ വിലയിരുത്തലില്‍ തലവേദനയുടെ പ്രധാന കാരണങ്ങളില്‍ 80 ശതമാനവും പിരിമുറുക്കം മൂലമുള്ളതാണ്. മൈഗ്രെയ്ന്‍ (ചെന്നിക്കുത്ത്) 15 ശതമാനം വരെ വരുന്നു. സൈനസൈറ്റിസ്, ക്ലസ്റ്റര്‍ തലവേദന തുടങ്ങിയവയും മറ്റു കാരണങ്ങളാണ്.

എന്നാല്‍ ചില തലവേദനകള്‍ അപകട സൂചനകളായേക്കാം. പെട്ടെന്ന് തുടങ്ങുന്ന അതികഠിന വേദന, ദിവസങ്ങളോളം ക്രമേണ വര്‍ധിക്കുന്ന തലവേദന, ഛര്‍ദ്ദി, ഫിറ്റ്‌സ്, ഒരു വശത്ത് ബലഹീനത, ബോധം നഷ്ടപ്പെടല്‍, കാഴ്ചയിലോ പെരുമാറ്റത്തിലോ മാറ്റങ്ങള്‍ എന്നിവയോടൊപ്പമുള്ള തലവേദനകള്‍ ഗൗരവമായി കാണണം. ലളിതമായ വേദനസംഹാരികള്‍ക്ക് വഴങ്ങാത്ത തലവേദനകളും പരിശോധന അനിവാര്യമാക്കുന്നു.

ഇതില്‍ ഏറ്റവും കൂടുതല്‍ ആളുകളെ ബുദ്ധിമുട്ടിക്കുന്നതിലൊന്നാണ് മൈഗ്രെയ്ന്‍. ആഗോളതലത്തില്‍ 15 ശതമാനം ആളുകള്‍ക്ക് ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തില്‍ മൈഗ്രെയ്ന്‍ അനുഭവപ്പെട്ടിട്ടുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. നെറ്റിത്തടത്തില്‍ വിങ്ങലോടെ ആരംഭിക്കുന്ന ഈ വേദന മണിക്കൂറുകളില്‍ നിന്ന് ദിവസങ്ങളോളം നീണ്ടുനില്‍ക്കാം. മനംപുരട്ടല്‍, ഛര്‍ദ്ദി, വെളിച്ചം-ശബ്ദ അസഹിഷ്ണുത എന്നിവയും അനുബന്ധമായി കാണപ്പെടും.

പാരമ്പര്യം, ഹോര്‍മോണ്‍ വ്യതിയാനം, മാനസിക സമ്മര്‍ദ്ദം, വിശപ്പ്, ഉറക്കക്കുറവ്, ചില ഭക്ഷണങ്ങള്‍, സൂര്യപ്രകാശം, രൂക്ഷഗന്ധങ്ങള്‍ തുടങ്ങിയവയാണ് മൈഗ്രെയ്ന്‍ ഉണര്‍ത്തുന്ന പ്രധാന ഘടകങ്ങള്‍. സ്ത്രീകളിലാണ് മൈഗ്രെയ്ന്‍ കൂടുതലായി കണ്ടുവരുന്നത്.

ചികിത്സയില്‍ ഏറ്റവും പ്രധാനപ്പെട്ടത് ട്രിഗര്‍ ഘടകങ്ങള്‍ തിരിച്ചറിഞ്ഞ് ഒഴിവാക്കുക എന്നതാണ്. വേദന തുടങ്ങുന്ന ആദ്യഘട്ടത്തില്‍ തന്നെ മരുന്ന് കഴിക്കുമ്പോള്‍ ഫലപ്രാപ്തി കൂടുതലായിരിക്കും. ആവര്‍ത്തിച്ച് മരുന്നുകള്‍ അമിതമായി ഉപയോഗിക്കുന്നത് തന്നെ പുതിയ തലവേദനയ്ക്ക് കാരണമാകുമെന്നതിനാല്‍ ഡോക്ടറുടെ നിര്‍ദേശമില്ലാതെ മരുന്ന് ഉപയോഗിക്കുന്നത് അപകടകരമാണെന്ന് വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു.

മരുന്നിനൊപ്പം ജീവിതശൈലി മാറ്റങ്ങളും മൈഗ്രെയ്ന്‍ നിയന്ത്രണത്തില്‍ നിര്‍ണായകമാണ്. ആവശ്യമായ ഉറക്കം, മാനസിക സമ്മര്‍ദ്ദ നിയന്ത്രണം, വ്യായാമം, യോഗ, റിലാക്സേഷന്‍ തെറാപ്പികള്‍ എന്നിവയും സഹായകരമാണ്.

തലവേദനയെ നിസാരമായി കാണാതെ, കാരണം കണ്ടെത്തി ശരിയായ ചികിത്സ സ്വീകരിക്കുകയാണ് ആരോഗ്യത്തിലേക്കുള്ള ഏറ്റവും സുരക്ഷിതമായ വഴി.

Continue Reading

Health

ഉച്ചഭക്ഷണത്തിന് ശേഷം മയക്കം? അലസതയല്ല, ശരീരത്തിലെ ‘ദഹന അലാറമാണ്’ കാരണം

ഭക്ഷണം കഴിച്ചതിന് ശേഷം ശരീരത്തിലുണ്ടാകുന്ന സ്വാഭാവിക മാറ്റങ്ങളുടെ ഫലമാണെന്നാണ്.

Published

on

ഉച്ചയ്ക്ക് നല്ലൊരു ഊണു കഴിച്ച ശേഷം കണ്ണുകൾ അടഞ്ഞുവരുന്നതും ചിന്ത മന്ദഗതിയിലാകുന്നതും പലരും സ്വന്തം അലസതയെന്ന് കരുതാറുണ്ട്. എന്നാൽ ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നത്, ഇത് സ്വഭാവദൗർബല്യമല്ല; ഭക്ഷണം കഴിച്ചതിന് ശേഷം ശരീരത്തിലുണ്ടാകുന്ന സ്വാഭാവിക മാറ്റങ്ങളുടെ ഫലമാണെന്നാണ്.

കാർബോഹൈഡ്രേറ്റും കൊഴുപ്പും കൂടുതലുള്ള ഭക്ഷണം കഴിക്കുമ്പോൾ ശരീരത്തിന്റെ മുഴുവൻ ശ്രദ്ധ ദഹനപ്രക്രിയയിലേക്കു മാറും. ഈ ഘട്ടത്തിൽ ദഹനത്തിനാവശ്യമായ രക്തയോട്ടം കുടലിലേക്കു വർധിക്കുകയും, തലച്ചോറിലേക്കുള്ള രക്തവും ഓക്‌സിജനും ഗ്ലൂക്കോസും കുറയുകയും ചെയ്യുന്നു. ഇതാണ് ഭക്ഷണത്തിന് ശേഷമുള്ള മയക്കത്തിനും ചിന്താശേഷിയിലെ താൽക്കാലിക മന്ദതയ്ക്കും കാരണം.

പലവിധ ഭക്ഷണങ്ങൾ അടങ്ങിയ ഊണായാൽ ദഹനപ്രക്രിയ കൂടുതൽ സജീവമാകുകയും ശരീരത്തിന് അധിക ഓക്‌സിജൻ ആവശ്യമായി വരികയും ചെയ്യും. ഹൃദയം സാധാരണ രീതിയിൽ പ്രവർത്തിച്ചാലും, പമ്പ് ചെയ്യുന്ന രക്തത്തിന്റെ വലിയൊരു ഭാഗം ദഹന പ്രവർത്തനങ്ങൾക്കായി കുടലിലേക്കു തിരിയുന്നതോടെ തലച്ചോറിന്റെ പ്രവർത്തനം കുറച്ചുനേരത്തേക്ക് മന്ദഗതിയിലാകും.

കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിച്ചതിന് ശേഷം രക്തത്തിലെ ഗ്ലൂക്കോസ് അളവ് ഉയരുകയും ഇൻസുലിൻ സ്രവണം വർധിക്കുകയും ചെയ്യുന്നു. ഇതോടെ രക്തത്തിൽ നിന്നുള്ള ഗ്ലൂക്കോസ് നീക്കം ചെയ്യപ്പെടുമ്പോൾ ചിലരിൽ തലച്ചോറിന്റെ പ്രവർത്തനം കൂടുതൽ ബാധിക്കപ്പെടുകയും ഉറക്കക്ഷീണം ഉണ്ടാകുകയും ചെയ്യും.

അതേസമയം, പ്രോട്ടീനും മൈക്രോ ന്യൂട്രിയന്റുകളും അടങ്ങിയ സമതുലിതമായ ഭക്ഷണം തിരഞ്ഞെടുക്കുന്നതും, ഉച്ചഭക്ഷണത്തിന് ശേഷം ചെറിയ നടപ്പ് പോലുള്ള ലഘു ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും ഈ മയക്കം കുറയ്ക്കാൻ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

Continue Reading

Health

വെള്ളം എങ്ങനെ കുടിക്കണം? ഇരുന്ന് കുടിക്കുന്നതിന്റെ ആരോഗ്യഗുണങ്ങൾ

മനുഷ്യശരീരത്തിന്റെ ഏകദേശം 60 ശതമാനവും വെള്ളമാണ്.

Published

on

വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണെങ്കിലും, അത് എങ്ങനെ കുടിക്കുന്നു എന്നതും ശരീരാരോഗ്യത്തിൽ നിർണായക പങ്കുവഹിക്കുന്നു. മനുഷ്യശരീരത്തിന്റെ ഏകദേശം 60 ശതമാനവും വെള്ളമാണ്. ശരീരത്തിലെ ജലനിരപ്പ് കുറയുമ്പോൾ ആന്തരിക പ്രവർത്തനങ്ങൾ താളം തെറ്റുകയും തലച്ചോറിന്റെ പ്രവർത്തനം പോലും ബാധിക്കപ്പെടുകയും ചെയ്യും. ആവശ്യമായ വെള്ളം ലഭിക്കാത്ത അവസ്ഥ നീണ്ടുനിൽക്കുകയാണെങ്കിൽ നിർജ്ജലീകരണം ഗുരുതരമായി മാറി ബോധക്ഷയം, അപസ്മാരം, ഹൈപ്പോവോലെമിക് ഷോക്ക്, അവയവങ്ങളുടെ തകരാർ തുടങ്ങിയ അവസ്ഥകളിലേക്ക് നയിക്കാമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇത് അടിയന്തര വൈദ്യസഹായം ആവശ്യമായ അവസ്ഥയാണെന്നും അവർ വ്യക്തമാക്കുന്നു.

ഇരുന്ന് വെള്ളം കുടിക്കുമ്പോൾ

ആരോഗ്യവിദഗ്ധരുടെ അഭിപ്രായത്തിൽ വെള്ളം ഇരുന്ന് കുടിക്കുന്നതാണ് ഏറ്റവും ഉചിതം. ഇങ്ങനെ കുടിക്കുമ്പോൾ പേശികളും നാഡീവ്യൂഹവും ശാന്താവസ്ഥയിലായിരിക്കും. പതുക്കെ കുടിക്കുന്ന വെള്ളം ദഹനവ്യവസ്ഥയിലേക്ക് ക്രമബദ്ധമായി എത്തുകയും ആമാശയത്തിലെ ദഹനരസങ്ങളുമായി നന്നായി കലരുകയും ചെയ്യും. ഭക്ഷണത്തിന് ശേഷം ഇരുന്ന് വെള്ളം കുടിക്കുന്നത് അമിതമായ ഗ്യാസുണ്ടാകുന്നത് കുറയ്ക്കാനും സഹായിക്കും. കൂടാതെ, വൃക്കകൾക്ക് ദ്രാവകങ്ങൾ കാര്യക്ഷമമായി അരിച്ചെടുക്കാൻ ഇരുന്ന് കുടിക്കുന്നത് സഹായകരമാണെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.

നിന്നുകൊണ്ട് വെള്ളം കുടിക്കുമ്പോൾ

നിന്നുകൊണ്ട് വെള്ളം കുടിക്കുമ്പോൾ അത് വലിയ വേഗത്തിൽ ആമാശയത്തിലേക്ക് പതിക്കാം. ഇത് ആമാശയഭിത്തികൾക്കും അന്നനാളത്തിനും സമ്മർദം സൃഷ്ടിക്കാനിടയാക്കും. വെള്ളം വേഗത്തിൽ ശരീരത്തിലൂടെ കടന്നുപോകുന്നതിനാൽ വൃക്കകൾക്ക് അത് ശരിയായി അരിച്ചെടുക്കാൻ സമയം ലഭിക്കാതെ വരുകയും മാലിന്യങ്ങൾ അടിഞ്ഞുകൂടാൻ സാധ്യത വർധിക്കുമെന്നും വിദഗ്ധർ പറയുന്നു. ആയുർവേദം പ്രകാരം, നിന്നുകൊണ്ട് വെള്ളം കുടിക്കുന്നത് സന്ധികളിലെ ദ്രാവക സന്തുലിതാവസ്ഥയെ ബാധിച്ച് ഭാവിയിൽ സന്ധിവേദനക്കും വാതത്തിനും കാരണമാകാം.

വെള്ളം കുടിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

ഒറ്റയടിക്ക് കൂടുതലായി വെള്ളം കുടിക്കുന്നതിനു പകരം ഓരോ സിപ്പായി പതുക്കെ കുടിക്കുകയാണ് ഉചിതം. അതുപോലെ, അതിയായി തണുത്ത വെള്ളം ഒഴിവാക്കണം. മുറിയിലെ താപനിലയിലുള്ള വെള്ളമോ നേരിയ ചൂടുവെള്ളമോ ദഹനത്തിന് കൂടുതൽ അനുയോജ്യമാണ്. ഭക്ഷണത്തിന് തൊട്ടുമുമ്പോ ശേഷമോ അമിതമായി വെള്ളം കുടിക്കുന്നത് ദഹനരസങ്ങളെ നേർപ്പിക്കുമെന്നതിനാൽ, ഭക്ഷണത്തിന് 30 മിനിറ്റ് മുമ്പോ ശേഷമോ വെള്ളം കുടിക്കുന്നതാണ് ആരോഗ്യകരമെന്ന് വിദഗ്ധർ നിർദേശിക്കുന്നു.

Continue Reading

Trending