Connect with us

Culture

ടി-20; രാജ്‌ക്കോട്ടില്‍ ഇന്ത്യക്ക് തോല്‍വി

Published

on

രാജ്‌ക്കോട്ട്്: പരമ്പര ഇനി തിരുവനന്തപുരം തീരുമാനിക്കും. ഇന്ത്യക്കെതിരായ ടി-20 പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ തല താഴ്ത്തിയ ന്യൂസിലാന്‍ഡ് ഇന്നലെ രണ്ടാം ഏകദിനത്തില്‍ ശക്തരായി തിരിച്ചെത്തിയതോടെ പരമ്പര 1-1 ലായി. മൂന്ന് മല്‍സര പരമ്പരയിലെ നിര്‍ണായകമായ മൂന്നാം മല്‍സരം ചൊവ്വാഴ്ച്ച തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടക്കും. കിവീസ് സമ്മാനിച്ച 196 റണ്‍സിന്റെ വലിയ ദൂരം പിന്നിടുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടപ്പോള്‍ സന്ദര്‍ശകര്‍ വിജയിച്ചത് 40 റണ്‍സിന്. 156 റണ്‍സാണ് ഇന്ത്യ നേടിയത്. ഓപ്പണര്‍ കോളിന്‍ മണ്‍റോയായിരുന്നു കിവി ഇന്നിംഗ്‌സിലെ ഹീറോ. ഇരുപത് ഓവറില്‍ അവര്‍ നേടിയ 196 റണ്‍സില്‍ 109 റണ്‍സും സംഭാവന ചെയ്തത് ഈ വലം കൈയ്യന്‍ ബാറ്റ്‌സ്മാന്‍.

ഡല്‍ഹി ഫിറോസ് ഷാ കോട്‌ല മൈതാനത്ത് നടന്ന ആദ്യ ഏകദിനത്തില്‍ ബാറ്റ് കൊണ്ടും ഫീല്‍ഡര്‍ എന്ന നിലയിലും പരാജിതനായ മണ്‍റോ ഇന്നലെ സെഞ്ച്വറി പിന്നിട്ടത് ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ നല്‍കിയ ആനുകൂല്യത്തിലായിരുന്നു. രണ്ട് വട്ടം അദ്ദേഹത്തിന് ലൈഫ് നല്‍കി ചാഹലും ശ്രേയാസ് അയ്യരും. ആദ്യ മല്‍സരത്തില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ തകര്‍പ്പന്‍ ക്യാച്ചുമായി ഫീല്‍ഡിംഗില്‍ ഉജ്ജ്വലമായി മുന്നേറിയ ഇന്ത്യ ഇന്നലെ ആ ഫോമിന്റെ നിഴലായി മാറി. ക്യാച്ചുകള്‍ മാത്രമല്ല ഗ്രൗണ്ട് ഫീല്‍ഡിംഗും ദയനീയമായിരുന്നു.

മാര്‍ട്ടിന്‍ ഗപ്ടിലും മണ്‍റോയും തമ്മിലുള്ള ആദ്യ വിക്കറ്റ് സഖ്യം 105 റണ്‍സാണ് വാരിക്കൂട്ടിയത്. ഭുവനേശ്വര്‍ കുമാര്‍, കന്നി മല്‍സരം കളിച്ച മുഹമ്മദ് സിറാജ് എന്നിവരായിരുന്നു ഇന്ത്യക്കായി പുതിയ പന്തെടുത്തത്. പക്ഷേ രണ്ട് പേര്‍ക്കും തുടക്കത്തില്‍ ബാറ്റ്‌സ്മാന്മാരെ നിയന്ത്രിക്കാനായില്ല. ജസ്പ്രീത് ബുംറയെയും ചാഹലിനെയും നേരത്തെ തന്നെ വിരാത് കോലി രംഗത്തിറക്കി. പക്ഷേ റണ്‍് നിരക്ക് നിയന്ത്രിക്കാനായതല്ലാതെ വിക്കറ്റ് വീഴ്ത്താന്‍ അവര്‍ക്കായില്ല. ന്യൂസിലാന്‍ഡിനെതിരായ പരമ്പരയിലുടനീളം മികച്ച ഫോമില്‍ പന്തെറിയുന്ന ചാഹല്‍ ഗപ്ടിലിനെ പുറത്താക്കിയെങ്കിലും മണ്‍റോ ഒരറ്റത്ത് യഥേഷ്ടം ബൗണ്ടറികളും സിക്‌സറുകളും പറത്തി. പുറത്താവാതെ 109 റണ്‍സ് അദ്ദേഹം നേടിയത് കേവലം 58 പന്തില്‍ നിന്ന്. മൂന്ന് സിക്‌സറുകളും അത്രയും ബൗണ്ടറികളും അതിനിടെ പിറന്നു.

വില്ല്യംസണെ പുറത്താക്കുന്നതില്‍ സിറാജ് വിജയിച്ചു. നല്ല കൂറെ പന്തുകള്‍ എറിഞ്ഞെങ്കിലും ഹൈദരാബാദുകാരന്‍ നിര്‍ഭാഗ്യവാനായിരുന്നു. സ്വന്തം മൈതാനത്ത് അക്‌സര്‍ പട്ടേലും നിരാശപ്പെടുത്തി. മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ പാളി. 11 റണ്‍സ് നേടുന്നതിനിടെ രണ്ട് ഓപ്പണര്‍മാരും മടങ്ങി. രോഹിത് ശര്‍മയെയും (5), ശിഖര്‍ ധവാനെയും (1) പുറത്താക്കിയത് ബോള്‍ട്ട്. ഫോമിലുള്ള നായകന്‍ വിരാത് കോലിയും പുതിയ താരം ശ്രേയാസ് അയ്യരും പക്ഷേ കടന്നാക്രമണം നടത്തി. വലിയ സ്‌ക്കോര്‍ പിന്തുടരുന്നതിനാല്‍ ആക്രമണം മാത്രമായിരുന്നു പ്രതിവിധി. അയ്യര്‍ 23 റണ്‍സില്‍ മണ്‍റോാക്ക് വിക്കറ്റ് നല്‍കി. പകരം വന്ന ഹാര്‍ദ്ദിക് പാണ്ഡ്യ വീണ്ടും നിരാശപ്പെടുത്തി. ആദ്യ ടി-20 യില്‍ രണ്ടാം പന്തില്‍ തന്നെ പുറത്തായ ഓള്‍റൗണ്ടര്‍ ഇവിടെയും രണ്ടാം പന്തില്‍ പുറത്തായി. എം.എസ് ധോണിയെ സാക്ഷിയാക്കി കോലി അര്‍ധശതകം പിന്നിട്ടു. അപ്പോഴേക്കും പക്ഷേ വിജയദൂരം അകലുകയായിരുന്നു. ധോണി അര്‍ധശതകം നേടി.

kerala

‘രാഷ്ട്രീയ മര്യാദ കാണിച്ചില്ല, കോര്‍പ്പറേഷന്‍ സെക്രട്ടറിയോ മേയറോ ആവശ്യപ്പെട്ടാല്‍ ഓഫീസ് ഒഴിയും’; വികെ പ്രശാന്ത്

സുഗമമായി മുന്നോട്ട് പോകുന്ന ഓഫീസ് അവിടെ നിന്ന് മാറ്റണമെന്ന നിര്‍ബന്ധ ബുദ്ധി ശരിയോണോയെന്ന് പൊതുസമൂഹം ചിന്തിക്കണമെന്നും പ്രശാന്ത് കൂട്ടിച്ചേര്‍ത്തു.

Published

on

തിരുവനന്തപുരം ശാസ്തമംഗലത്തെ കോര്‍പറേഷന്‍ കെട്ടിടത്തിലുള്ള എംഎല്‍എ ഓഫീസ് ഒഴിയണമെന്ന് ആര്‍ ശ്രീലേഖ ആവശ്യപ്പെട്ടതില്‍ പ്രതികരിച്ച് വികെ പ്രശാന്ത്. കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടാല്‍ ഓഫീസ് ഒഴിയുമെന്ന് വികെ പ്രശാന്ത് പറഞ്ഞു. രാഷ്ട്രീയ മര്യാദ കാണിച്ചില്ലെന്നും കോര്‍പ്പറേഷന്‍ സെക്രട്ടറിയോ മേയറോ ആവശ്യപ്പെട്ടാല്‍ ഒഴിയുക തന്നെ ചെയ്യുമെന്നും വികെ പ്രശാന്ത് പറഞ്ഞു.

സുഗമമായി മുന്നോട്ട് പോകുന്ന ഓഫീസ് അവിടെ നിന്ന് മാറ്റണമെന്ന നിര്‍ബന്ധ ബുദ്ധി ശരിയോണോയെന്ന് പൊതുസമൂഹം ചിന്തിക്കണമെന്നും പ്രശാന്ത് കൂട്ടിച്ചേര്‍ത്തു.

ശ്രീലേഖയുടെ വാര്‍ഡായ ശാസ്തമംഗലത്തെ കോര്‍പറേഷന്റെ കെട്ടിടത്തിലാണ് പ്രശാന്തിന്റെ എംഎല്‍എ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. തന്റെ ഓഫീസ് സൗകര്യപ്രദമായി പ്രവര്‍ത്തിപ്പിക്കുന്നതിന് പ്രശാന്ത് ഒഴിയണമെന്നു ഫോണിലൂടെ ആര്‍ ശ്രീലേഖ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ വാടക കരാര്‍ കാലാവധി മാര്‍ച്ച് വരെ ഉണ്ടെന്ന് എംഎല്‍എ മറുപടി നല്‍കിയിരുന്നു.

കൗണ്‍സില്‍ തീരുമാന പ്രകാരമാണ് പ്രശാന്തിന്റെ ഓഫീസ് വാടകയ്ക്ക് ഇവിടെ പ്രവര്‍ത്തിക്കുന്നത്. കെട്ടിടം ഒഴിപ്പിക്കാന്‍ ബിജെപിക്ക് ഭൂരിപക്ഷമുള്ള കൗണ്‍സില്‍ തീരുമാനിച്ചാല്‍ എംഎല്‍എക്ക് ഓഫീസ് ഒഴിയേണ്ടി വരും.

Continue Reading

Film

പി.ടി കുഞ്ഞുമുഹമ്മദ്: സര്‍ക്കാരിനെതിരെ തുറന്നടിച്ച് ഡബ്ല്യു.സി.സി

സിപിഎം സഹയാത്രികനും മുന്‍ എംഎല്‍എയും ആയ പി.ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗിക പീഡന പരാതിയില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ച് ഡബ്ല്യു.സി.സി

Published

on

തിരുവനന്തപുരം: സിപിഎം സഹയാത്രികനും മുന്‍ എംഎല്‍എയും ആയ പി.ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗിക പീഡന പരാതിയില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ച് സിനിമാ മേഖലയിലെ വനിതാ കൂട്ടായ്മയായ ഡബ്ലൂ.സി.സി. കേസില്‍ സര്‍ക്കാരിന് മെല്ലെപ്പോക്ക് ആണെന്ന് സംഘടന കുറ്റപ്പെടുത്തി. കുഞ്ഞുമുഹമ്മദിനെ സര്‍ക്കാര്‍ സംരക്ഷിക്കുന്നത് പൊറുക്കാന്‍ ആകാത്ത തെറ്റാണ്. ജാമ്യം നല്‍കിയത് സംരക്ഷിക്കാന്‍ ആയിരുന്നു. ജാമ്യം നല്‍കി അദ്ദേഹത്തിെ ്‌രക്ഷപ്പെടുത്തുകയായിരുന്നു. അതിജീവിതക്കുമേല്‍ പല തരത്തിലുള്ള സമ്മര്‍ദ്ദം ഉണ്ടാകുന്നെന്നും ഡബ്ല്യു.സി.സി വിമര്‍ശിക്കുന്നു. ‘അവള്‍ക്കൊപ്പം’ എന്ന് നിരന്തരം ആവര്‍ത്തിച്ച് പറയുന്ന സര്‍ക്കാരും മാധ്യമങ്ങളും പൊതുജനവുമാണ് നമ്മുടേത്. പക്ഷേ സര്‍ക്കാര്‍ പ്രഖ്യാപനങ്ങളുടെ പ്രയോഗ തലത്തിലെ മെല്ലെപ്പോക്ക് പൊറുക്കാനാവാത്തതാണ്. കുഞ്ഞുമുഹമ്മദിന് ജാമ്യം ലഭിച്ചതിലും അറസ്റ്റ് ചെയ്ത് വിട്ടയച്ചതിലും പ്രതിഷേധിച്ചാണ് ഡബ്ല്യു.സി.സിയുടെ കുറിപ്പ്.

 

Continue Reading

Film

പുഷ്പ 2 തിയേറ്റര്‍ ദുരന്തം; അല്ലു അര്‍ജുന്‍ 11ാം പ്രതി, കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്

കേസ് രജിസ്റ്റര്‍ ചെയ്ത് ഒരു വര്‍ഷത്തിന് ശേഷമാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.

Published

on

ഹൈദരാബാദ്: തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ അല്ലു അര്‍ജുന്റെ ചിത്രം പുഷ്പ 2വിന്റെ പ്രീമിയര്‍ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടത്തില്‍ സ്ത്രീ മരിച്ച സംഭവത്തില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. അല്ലു അര്‍ജുനെ 11ാം പ്രതിയാക്കിയാണ് ചിക്കടപ്പള്ളി പൊലീസ് നമ്പള്ളി അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഒമ്പത് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. സന്ധ്യ തിയേറ്റര്‍ മാനേജ്മെന്റാണ് പ്രധാന പ്രതി. ആകെ 23 പേരെ പ്രതിചേര്‍ത്താണ് കുറ്റപത്രം.

കേസ് രജിസ്റ്റര്‍ ചെയ്ത് ഒരു വര്‍ഷത്തിന് ശേഷമാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.

2024 ഡിസംബര്‍ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പുഷ്പ 2 ദി റൂള്‍ എന്ന ചിത്രത്തിന്റെ പ്രീമിയര്‍ ഷോക്കിടെയാണ് അപകടം. ചിക്കടപ്പള്ളിയിലെ സന്ധ്യ തിയേറ്ററില്‍ അല്ലു എത്തിയെന്നറിഞ്ഞ് ആരാധകര്‍ രാത്രി പതിനൊന്ന് മണിയോടെ തടിച്ചുകൂടുകയായിരുന്നു. ഗേറ്റ് തകര്‍ത്ത് അകത്ത് കയറിയ ജനക്കൂട്ടത്തിന്റെ തിക്കിലും തിരക്കിലും പെട്ട് 35 വയസുകാരിയായ ദില്‍കുഷ് നഗര്‍ സ്വദേശിനി എം രേവതി മരിക്കുകയും ഇവരുടെ ഒമ്പത് വയസുകാരനായ മകന്‍ ശ്രീതേജിന് ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു.

തിക്കിലും തിരക്കിലും കുഴഞ്ഞുവീണ യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കേസില്‍ ഡിസംബര്‍ 13ന് അല്ലുവിനെ വീട്ടിലെത്തി പൊലീസ് അറസ്റ്റ് ചെയ്യുകയും തെലങ്കാന ഹൈക്കോടതി ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.

 

 

Continue Reading

Trending