Connect with us

More

ഡ്രസ്സിങ് റൂമില്‍ കലഹം: കുംബ്ലെയെ കോഹ്‌ലിക്ക് വേണ്ട; ബിസിസിഐക്കും അതൃപ്തി

Published

on

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഡ്രസ്സിങ് റൂമില്‍ കലഹമെന്ന് റിപ്പോര്‍ട്ട്. വിരാട് കോഹ്‌ലിയടക്കമുള്ള സീനിയര്‍ താരങ്ങള്‍ പരിശീലകന്‍ അനില്‍ കുംബ്ലെയുമായി രസത്തിലല്ലെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍ പറയുന്നത്. അനില്‍ കുംബ്ലെയുടെ കര്‍ശനമായ ശൈലിയോട് കടുത്ത അസംതൃപ്തിയുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ചാമ്പ്യന്‍സ് ട്രോഫിയോടെ കരാര്‍ അവസാനിക്കാനിരിക്കെയാണ് കുംബ്ലെയെ ചുറ്റിപ്പറ്റി ഊഹാപോഹങ്ങള്‍ പരക്കുന്നത്. കാലാവധി അവസാനിക്കുന്ന മുറക്ക് കുംബ്ലെയെ മാറ്റി പുതിയ പരിശീലകനെ നിയമിക്കാന്‍ ബിസിസിഐ ആലോചിക്കുന്നുവെന്നും വാര്‍ത്ത വന്നിരുന്നു. സെവാഗിനെ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്ന വാര്‍ത്തയും ഈയിടെ പ്രചരിച്ചിരുന്നു.

ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്താനെതിരെ ഇന്ത്യ ജൂണ്‍ നാലിന് ഇറങ്ങാനിരിക്കെയാണ് പരിശീലനകനെ സംബന്ധിച്ച പുതിയ വിവാദങ്ങള്‍ വരുന്നത്. കുംബ്ലെയുടെ പരിശീലന രീതിയോട് യോജിച്ചു പോകാനാവില്ലെന്ന് വിരാട് കോഹ്‌ലി സുപ്രിം കോടതി നിയമിച്ച ഇടക്കാല ഭരണസമിതിയെ അറിയിച്ചിട്ടുണ്ട്. കളിക്കാരെ കൂടി വിശ്വാസത്തിലെടുക്കുന്ന രവി ശാസ്ത്രിയുടെ പരിശീലന രീതിയോടാണ് മുതിര്‍ന്ന താരങ്ങള്‍ക്ക് താല്‍പര്യം. ന്യൂസിലന്‍ഡിനെതിരായ ചാമ്പ്യന്‍സ് ട്രോഫി സന്നാഹ മത്സരത്തിന് ശേഷം കോഹ് ലി ഈ പ്രശ്‌നം ബിസിസിഐ ഉപദേശക സമിതി അംഗമായ സൗരവ് ഗാംഗുലിയുമായി ചര്‍ച്ച ചെയ്തതായും ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഓസ്‌ട്രേലിയക്കെതിരെ ധര്‍മശാലിയില്‍ നടന്ന ടെസ്റ്റിന് ശേഷമാണ് കുംബ്ലെയും കോഹ് ലിയും തമ്മിലുള്ള തര്‍ക്കം രൂക്ഷമായത്. പരിക്കേറ്റ കോഹ് ലിക്ക് പകരം കുംബ്ലെയുടെ താല്‍പര്യത്തില്‍ കുല്‍ദീപ് യാദവിനെ അവസാന ഇലവനില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. എന്നാല്‍ അവസാന നിമിഷമാണ് കോഹ് ലി ഇക്കാര്യം അറിയുന്നത്. ഇതോടെയാണ് ക്യാപ്റ്റനും കോച്ചും തമ്മിലുള്ള ബന്ധം വഷളായതെന്നറിയുന്നു.

ഐസിസിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുന്നത് വൈകിപ്പിക്കുന്നതിനെതിരെ കുംബ്ലെ രംഗത്തു വന്നതാണ് ഇന്ത്യന്‍ പരിശീലകന്‍ ബിസിസിഐക്ക് അനഭിമതനാകാന്‍ കാരണമായത്.

പുറത്തു വരുന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ അടുത്തു തന്നെ ഇന്ത്യന്‍ ടീമില്‍ ഒരു പൊട്ടിത്തെറി പ്രതീക്ഷിക്കാമെന്ന് അനുബന്ധവൃത്തങ്ങള്‍ അറിയിക്കുന്നു.

india

മഹുവ മൊയ്ത്രയേ പുറത്താക്കിയത് കടുത്ത ജനാധിപത്യ വിരുദ്ധത: പികെ കുഞ്ഞാലിക്കുട്ടി

നേരത്തെ രാഹുല്‍ ഗാന്ധിയെയും ഈ രീതിയില്‍ തന്നെയാണ് പുറത്തിരുത്തിയത്

Published

on

മഹുവ മൊയ്ത്രയേ പുറത്താക്കിയത് കടുത്ത ജനാധിപത്യ വിരുദ്ധതയാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. തങ്ങള്‍ക്കെതിരെ സംസാരിക്കുന്നവരെ ഏത് വിധേനയും നിശബ്ദമാക്കുക എന്ന ഫാസിസ്റ്റ് രീതിയാണ് കേന്ദ്ര സര്‍ക്കാര്‍ പ്രയോഗിക്കുന്നതെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ആരോപണ വിധേയക്ക് തന്റെ ഭാഗം പറയാനുള്ള അവകാശം പോലും അനുവദിക്കാത്തത് എത്ര കാടത്തമാണ്.

നേരത്തെ രാഹുല്‍ ഗാന്ധിയെയും ഈ രീതിയില്‍ തന്നെയാണ് പുറത്തിരുത്തിയത്. ഈ ജനാധിപത്യ ധ്വംസനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്ന് വരണം. മഹുവ മൊയ്ത്രക്ക് പൂര്‍ണ്ണ പിന്തുണ അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Continue Reading

crime

പത്മകുമാറും കുടുംബവും വേറെയും കുട്ടികളെ ‘കണ്ടുവച്ചു’; അവരുടെ ‘റൂട്ട്മാപ്പ്’ നോട്ട്ബുക്കിൽ കുറിച്ചു

അനുപമയെ ഉപയോഗിച്ച് ഇവർ ഹണി ട്രാപ്പിന് ശ്രമം നടത്തിയതായുള്ള തെളിവുകളും അന്വേഷണ സംഘം കണ്ടെടുത്തു

Published

on

ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസന്വേഷണത്തിൻ്റെ നിർണ്ണായക വിവരങ്ങൾ 24ന്. സംഘം നിരവധി കുട്ടികളെ ലക്ഷ്യം വച്ചു. പ്രതികൾ ആസൂത്രണം നടത്തിയതിൻ്റെ രേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. അനുപമയെ ഉപയോഗിച്ച് ഇവർ ഹണി ട്രാപ്പിന് ശ്രമം നടത്തിയതായുള്ള തെളിവുകളും അന്വേഷണ സംഘം കണ്ടെടുത്തു.

കുട്ടികൾ ഏതൊക്കെ സമയത്താണ് പോകുന്നത്, എവിടേക്കാണ് പോകുന്നത്, എങ്ങനെയൊക്കെയാണ് പോകുന്നത് തുടങ്ങിയ കാര്യങ്ങളാണ് നോട്ട്ബുക്കിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഈ കുട്ടികളെ നിരന്തരം നിരീക്ഷിച്ചാണ് ഇക്കാര്യങ്ങൾ കണ്ടെത്തിയത്. ഏതൊക്കെ പ്രദേശങ്ങളിലാണ് പ്രതികൾ കുട്ടികളെ നോക്കിവച്ചിരുന്നതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ഈ ഭാഗങ്ങളിൽ പ്രതികൾ സ്ഥിരമായി നിരീക്ഷണം നടത്തുന്ന സിസിടിവി ദൃശ്യങ്ങൾക്കായും പരിശോധന നടത്തും.

Continue Reading

GULF

‘മമ്പുറം ഫസൽ തങ്ങൾ’ പുസ്തക പ്രകാശനം ഇന്ന്

ഡോ.ഹുസൈൻ രണ്ടത്താണി ദമ്മാമിലെത്തി

Published

on

അശ്റഫ് ആളത്ത്

ദമ്മാം: മുതിർന്ന മാധ്യമ പ്രവർത്തകൻ പി. എ. എം ഹാരിസ് രചിച്ച
‘വിശ്വപൗരന്‍ – മമ്പുറം ഫസല്‍ തങ്ങള്‍’ എന്ന കൃതിയുടെ പ്രകാശനം ഇന്ന് ദമ്മാമിൽ നടക്കും. പ്രമുഖ ചരിത്രകാരൻ ഡോ. ഹുസൈൻ രണ്ടത്താണിയാണ് പ്രകാശനകർമ്മം നിർവഹിക്കുന്നത്.

അദ്ദേഹം ദമ്മാമിൽ എത്തിച്ചേർന്നതായി സംഘാടക സമിതി വാർത്താ കുറിപ്പിൽ അറിയിച്ചു.ഗ്രന്ഥകാരൻ പി. എ. എം ഹാരിസ്, സംഘാടക സമിതി നേതാക്കളായ മാലിക് മഖ് ബൂൽ,നജീം ബശീർ,നാച്ചു അണ്ടോണ എന്നിവർ ചേർന്ന് ഡോ. ഹുസൈൻ രണ്ടത്താണിയെ കിംഗ് ഫഹദ് വിമാനത്താവളത്തിൽ സ്വീകരിച്ചു.
ഇന്ന് (വെള്ളി )രാത്രി 8 മണിക്ക് ദമ്മാം ദാർസിഹ ഓഡിറ്റോറിയത്തിലാണ് പരിപാടി.
മലബാർ കൗൺസിൽ ഓഫ് ഹെറിറ്റേജ് & കൾച്ചറൽ സ്റ്റഡീസ് ദമാം ചാപ്റ്റർ ആണ് സംഘാടകർ.

18ാം നൂറ്റാണ്ടില്‍ മലബാറില്‍ നിന്നും ആഗോള വ്യക്തിത്വമായി വളര്‍ന്ന മമ്പുറം ഫസല്‍ തങ്ങളുടെ അനുപമ വ്യക്തിത്വത്തെക്കുറിച്ചുള്ളതാണ് ഇന്ന് പ്രകാശനം ചെയ്യപ്പെടുന്ന പുസ്തകം.ബ്രിട്ടീഷ് അധിനിവേശത്തിനും, ജന്മിത്വത്തിനും എതിരെ നിലപാട് സ്വീകരിച്ചതിനു നാട് വിടേണ്ടി വന്ന വിപ്ലവകാരി,ഉസ്മാനിയാ സുൽത്താന്റെ മന്ത്രിയായ മലയാളി,ഹിജാസ് റെയിൽ പാത യുടെ ആശയം നൽകിയ വ്യക്തി, ഒമാനിൽ ദുഫാർ പ്രവിശ്യ ഗവർണർ ആയ മലയാളി തുടങ്ങി നിരവധി സവിശേഷതകൾ ഉള്ള വ്യക്തിത്വമാണ് മമ്പുറം സയ്യിദ് അലവി തങ്ങളുടെ മകൻ കൂടി യായ മമ്പുറം ഫസൽ തങ്ങൾ.

കോഴിക്കോട് വചനം ബുക്‌സ് ആണ് പ്രസാധകർ.പ്രകാശന ചടങ്ങിൽ പ്രവിശ്യയിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖവ്യക്തിത്വങ്ങൾ സംബന്ധിക്കുമെന്നും സംഘാടകർ അറിയിച്ചു.

Continue Reading

Trending