Connect with us

More

ഐ.പി.എല്ലില്‍ മാന്യതയുടെ ബ്രാന്‍ഡ് അംബാസിഡറായി വീണ്ടും അംല

Published

on

ബംഗളൂരു: ദക്ഷിണാഫ്രിക്കന്‍ ഓപ്പണിങ് ബാറ്റ്സ്മാന്‍ ഹാഷിം അംലയുടെ സത്യസന്ധതക്ക് മുന്നില്‍ അത്ഭുതപ്പെട്ട് വീണ്ടും ക്രിക്കറ്റ് ലോകം. ക്രിക്കറ്റില്‍ മാന്യതയുടെ ബ്രാന്‍ഡ് അംബാസിഡറായി അറിയപ്പെടുന്ന അംല, ക്രീസില്‍ യഥാര്‍ത്ഥ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് എന്താണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്.

ഐ.പി.എല്ലില്‍ മത്സരത്തിനിടെയാണ് അംല വീണ്ടും മാന്യതയുടെ പെരുമാറ്റത്തിലൂടെ ആരാധകരുടെ ഹൃദയം കവര്‍ന്നത്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും കിങ്സ് ഇലവന്‍ പഞ്ചാബും തമ്മിലുള്ള മത്സരത്തില്‍ ഔട്ടായതായി മനസിലാക്കിയ അംല, അമ്പയറുടെ തീരുമാനത്തിനും കളിക്കാരുടെ വിലയിരുത്തലിനും കാത്തു നില്‍ക്കാതെ ക്രീസ് വിടുകയായിരുന്നു.


അങ്കിത് ചൗധരിയുടെ പന്തില്‍ ശ്രമിച്ച ഷോട്ടില്‍ പിഴച്ചപ്പോള്‍ സ്വന്തം മന:സാക്ഷിയോട് നീതി പുലര്‍ത്തിയാണ് അംല മൈതാനം വിട്ടത്. ബാറ്റില്‍ ചെറുതായി ഉരസിയ പന്ത് വിക്കറ്റ് കീപ്പര്‍ കേദര്‍ ജാദവിന്റെ കൈകളിലെത്തിയപ്പോഴും ആരും അപ്പീല്‍ ചെയ്തിരുന്നില്ല. പന്ത് ബാറ്റില്‍ തട്ടിയോ എന്ന് ഉറപ്പില്ലാത്തതെ നില്‍ക്കെ ഏവരേയും ഞട്ടിച്ചു കൊണ്ട് അംല പുറത്തേക്കു നടക്കുകയായിരുന്നു. തുടര്‍ന്ന് അങ്കിതും ജാദവും ആഹ്ലാദ പങ്കിടുകയുമാണുണ്ടായത്.


അംലയുടെ സമീപനത്തെ പ്രകീര്‍ത്തിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

kerala

പ‍ഞ്ചായത്ത് അനുവദിച്ച ചങ്ങാടം കന്നിയാത്രയിൽ തന്നെ മറിഞ്ഞു; ഉദ്ഘാടകനായ പ്രസിഡന്റും വെള്ളത്തിൽ

നാല് വീപ്പകളില്‍ പ്‌ളാറ്റ്‌ഫോം ഉണ്ടാക്കിയാണ് ചങ്ങാടം നിര്‍മിച്ചത്

Published

on

കരുവാറ്റയില്‍ കന്നിയാത്രയില്‍ തന്നെ ചങ്ങാടം മറിഞ്ഞ് ഉദ്ഘാടകനായ പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും യാത്രക്കാരും വെള്ളത്തില്‍ വീണു. കരുവാറ്റ ചെമ്പ്‌തോട്ടില്‍ നാട്ടുകാര്‍ക്ക് തോട് കടക്കാന്‍ പ!ഞ്ചായത്ത് അനുവദിച്ച വള്ളമാണ് അപകടത്തില്‍ പെട്ടത്.

നാട്ടുകാര്‍ക്ക് അക്കരയിക്കരെ പോകാന്‍ വേണ്ടി നിര്‍മ്മിച്ച ചെറിയ ചങ്ങാടം പഞ്ചായത്ത് പ്രസിഡന്റ് നാട മുറിച്ച് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പ്രസിഡന്റും വൈസ് പ്രസിഡന്റും അക്കരയ്ക്ക് ചങ്ങാടത്തില്‍ പോയി. നാല് വീപ്പകളില്‍ പ്‌ളാറ്റ്‌ഫോം ഉണ്ടാക്കിയാണ് ചങ്ങാടം നിര്‍മിച്ചത്. തുടക്കത്തിലെ യാത്രയില്‍ രണ്ട് പേര്‍ മാത്രമാണ് കയറിയത്. വള്ളം സുരക്ഷിതമായി അക്കരെയെത്തി.

അക്കരെ നിന്നും തിരിച്ചുള്ള വരവിലാണ് പ്രസിഡന്റും വൈസ് പ്രസിഡ!ന്റും യാത്രക്കാരും ഉള്‍പ്പെടെ ആറ് പേര്‍ വള്ളത്തില്‍ കയറിയത്. വള്ളം പുറപ്പെടുന്നതിന് മുമ്പ് തന്നെ തലകീഴായി വെള്ളത്തില്‍ വീണു.

Continue Reading

crime

‘വ്യാജ നമ്പര്‍ പ്ലേറ്റ്‌ ഉപയോഗിച്ചുള്ള തട്ടിപ്പ് പെരുകുന്നു’; ജാഗ്രത നിര്‍ദേശവുമായി മോട്ടോര്‍ വാഹന വകുപ്പ്

കുറ്റം കൃത്യം ചെയ്യാന്‍ വേണ്ടി ഉപയോഗിച്ചതായി സംശയിക്കുന്ന നമ്പറില്‍ ഉള്ള ഒരു വാഹനം മലപ്പുറത്ത് നിലമ്പൂരിനടുത്ത് തന്നെ ഉണ്ട്

Published

on

കൊല്ലത്ത് നിന്നും കുട്ടിയെ തട്ടി കൊണ്ട് പോയ വാഹനം നിലമ്പൂര്‍ പരിധിയില്‍ ഉണ്ട് എന്ന വിവരം ലഭിച്ച സാഹര്യത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം നടത്തി.സിസിടിവി ദൃശ്യങ്ങളില്‍ കണ്ട, കുറ്റം കൃത്യം ചെയ്യാന്‍ വേണ്ടി ഉപയോഗിച്ചതായി സംശയിക്കുന്ന നമ്പറില്‍ ഉള്ള ഒരു വാഹനം മലപ്പുറത്ത് നിലമ്പൂരിനടുത്ത് തന്നെ ഉണ്ട്.

ഉടമസ്ഥരുടെ കൈവശം തന്നെ, പക്ഷേ അവര്‍ ആരും ഇത് അറിഞ്ഞിട്ട് പോലും ഇല്ല എന്നതാണ് വസ്തുത.അതൊരു വെള്ള സ്വിഫ്റ്റ് ഡിസയര്‍ കാറാണ്..ഇതേ നമ്പര്‍ പ്ലേറ്റ് വെച്ച് ഇതേ പോലെ ഒരു കാര്‍ മറ്റെവിടെയോ ഓടുന്നുണ്ട് എന്ന് വ്യക്തം. ആ വാഹന നമ്പര്‍ ഉപയോഗിച്ചാണ് കുറ്റ കൃത്യം നടത്തിയത്.ഈ സാഹചര്യത്തില്‍ വാഹനഉടമകള്‍ക്കായി മോട്ടോര്‍ വാഹന വകുപ്പ് ജാഗ്രത നിര്‍ദേശം പുറത്തിറക്കി

Continue Reading

crime

അബിഗേലിനെ തട്ടിക്കൊണ്ടുപോയ സംഘം മറ്റ് കുട്ടികളെയും ലക്ഷ്യമിട്ടു; ദൃശ്യങ്ങള്‍ പുറത്ത്

കുട്ടികളെ തട്ടിക്കൊണ്ടുപോയ പ്രതികളെ കുറിച്ച് ഇപ്പോഴും പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല

Published

on

ഓയൂരില്‍ നിന്ന് ആറുവയസുകാരിയെ തട്ടികൊണ്ടുപോയ സംഘം മറ്റു കൂട്ടികളെയും ലക്ഷ്യമിട്ടിരുന്നതായി സൂചന. അബിഗേല്‍ സാറയെ തട്ടിക്കൊണ്ടു പോകുന്നതിന് ഒരു മണിക്കൂര്‍ മുന്‍പുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. കുട്ടികള്‍ കൂടുതലുള്ള സ്ഥലത്തെത്തുമ്പോള്‍ കാര്‍ വേഗത കുറക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. പള്ളിക്കല്‍ മൂതല ഭാഗത്തെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

കുട്ടികളെ തട്ടിക്കൊണ്ടുപോയ പ്രതികളെ കുറിച്ച് ഇപ്പോഴും പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. അബിഗേലിനെ തട്ടിക്കൊണ്ടുപോകുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് റോഡരികില്‍ ഒറ്റക്ക് നില്‍ക്കുകയായിരുന്ന കുട്ടിയുടെ അടുത്ത് കാര്‍ നിര്‍ത്തുന്നത് കാണാം. ഇത് കുട്ടിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണെന്നാണ് പൊലീസിന്റെ നിഗമനം.

Continue Reading

Trending