Connect with us

Video Stories

ചെന്നൈനെ തകര്‍ത്ത് മുംബൈ സെമിയില്‍

Published

on

മുംബൈ : ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ സിറ്റി എഫ്.സി സെമിഫൈനല്‍ എത്തിയ ആദ്യ ടീമായി. മുംബൈ അരീനയില്‍ ആതിഥേയര്‍ മറുപടി/ളല്ലാത്ത രണ്ട് ഗോളുകള്‍ക്ക് നിലവിലുള്ള ചാമ്പ്യന്മാരായ ചെന്നൈയിന്‍ എഫ്.സിയെ പരാജയപ്പെടുത്തി.

32 ാം മിനിറ്റില്‍ അര്‍ജന്റീനിയന്‍ താരം മത്യാസ് ഡെഫെഡറിക്കോയുടെ ഐഎസ്എല്ലിലെ നൂറാമത്തെ ഗോളില്‍ മുംബൈ സിറ്റി മുന്നില്‍ എത്തിയിരുന്നു. രണ്ടാം പകുതിയില്‍ 60 ാം മിനിറ്റില്‍ ഹംഗേറിയന്‍ മിഡ് ഫീല്‍ഡര്‍ ക്രിസ്ത്യന്‍ വാഡോക്‌സ് മുംബൈയുടെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. വാഡോക്‌സ് മാന്‍ ഓഫ് ദി മാച്ചായി  13 മത്സരങ്ങളില്‍ നിന്നും മുംബൈ സിറ്റി എഫ്.സി ആറ് ജയം, നാല് സമനില, മൂന്നു തോല്‍വി എന്ന നിലയില്‍ 22 പോയിന്റ് നേടി പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനം നിര്‍ത്തിയാണ് സെമിഫൈനിലേക്കു ക്വാളിഫൈ ചെയ്തത്്.

ഡിസംബര്‍ മൂന്നിനു ഡല്‍ഹി ഡൈനാമോസുമായി ഒരു മത്സരം മാത്രമെ ഇനി മുംബൈക്കു കളിക്കാനുള്ളു. 12 മത്സരങ്ങളില്‍ നിന്നും 14 പോയിന്റുമായി ചെന്നൈയിന്‍ എഫ്.സി ഏഴാം സ്ഥാനത്താണ്. ഇനി രണ്ട് മത്സരങ്ങള്‍ ബാക്കിയുണ്ടെങ്കിലും നിലവിലുള്ള ചാമ്പ്യന്മാര്‍ക്ക് സെമി ഫൈനലില്‍ എത്തണമെങ്കില്‍ അത്്ഭുതങ്ങള്‍ നടക്കണം. മുംബൈ 32 ാം മിനിറ്റില്‍ ഗോള്‍ നേടി. ത്രോ ഇന്നിനെ തുടര്‍ന്നാണ് ഗോള്‍ വന്നത്.

 

സെന റാല്‍ട്ടയുടെ ത്രോ ഇന്‍ വാഡോക്‌സിലേക്കും തുടര്‍ന്നു ബോക്‌സിനകത്ത് സുനില്‍ ഛെത്രിയിലേക്കും വന്ന പന്ത് കൃത്യമായി ഡെഫെഡറിക്കോയിലേക്ക്്. കാത്തുനിന്ന ഡെഫെഡറിക്കോ നെറ്റിന്റെ വലത്തെ മൂലയില്‍ നിക്ഷേപിച്ചു. (10). ഐഎസ്എല്ലിന്റെ ചരിത്രത്തിലെ സെഞ്ചുറി തികച്ച ഗോളും ഡെഫെഡറിക്കോയുടെ പേരില്‍ ഇതോടെ കുറിക്കപ്പെട്ടു. 37 ാം മിനിറ്റില്‍ ചെന്നൈയിന്റെ റാഫേല്‍ അഗസ്‌റ്റോയുടെ ലോങ് റെഞ്ചര്‍ അമരീന്ദറിനെ പരീക്ഷിച്ചുവെങ്കിലും അദ്ദേഹത്തിനെ മറികടക്കാനുള്ള പേസ് പന്തിന് ഇല്ലായിരുന്നു. ഇതിനു തരിച്ടിയുമായി 45 ാം മിനിറ്റില്‍ ഡീഗോ ഫോര്‍ലാന്റെ മനോഹരമായ ഫ്രീ കിക്ക്. വെടിയുണ്ടപോലെ ഇടത്തെ മൂലയിലേക്കു വന്ന പന്ത് കരണ്‍ജിത് ഫുള്‍ലെങ്ത് ഡൈവ് ചെയ്തു അതേപോലെ മനോഹരമായി രക്ഷപ്പെടുത്തി. സൂനില്‍ ഛെത്രിയുടെ ബാക്ക് ഹീല്‍ ഗോള്‍ ശ്രമം കരണ്‍ജിത് നിലംപറ്റെ വീണു രക്ഷപ്പെടുത്തി.

Celebrity

‘ഡിയര്‍ ലാലേട്ടന്’ ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്

സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Published

on

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്. അര്‍ജന്റീനിയന്‍ ജേഴ്‌സിയില്‍ ‘ഡിയര്‍ ലാലേട്ടന്’ എന്നെഴുതിയ ജേഴ്‌സിയാണ് മോഹന്‍ലാലിന് സമ്മാനമായി ലഭിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാജേഷ് ഫിലിപ്പും രാജീവ് മാങ്ങോട്ടിലുമാണ് മോഹന്‍ലാലിന് മെസ്സിയുടെ ജേഴ്‌സി സമ്മാനിച്ചത്. ഇരുവര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ നന്ദി അറിയിച്ചു.

‘ജീവിതത്തിലെ ചില നിമിഷങ്ങള്‍ വാക്കുകള്‍ കൊണ്ട് പറയാന്‍ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എപ്പോഴും നിങ്ങളോടൊപ്പം നിലനില്‍ക്കും. ഇന്ന്, അത്തരമൊരു നിമിഷം ഞാന്‍ അനുഭവിച്ചു. സമ്മാനപ്പൊതി അഴിക്കുമ്പോള്‍, എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു – ഇതിഹാസം, ലയണല്‍ മെസി ഒപ്പിട്ട ഒരു ജേഴ്‌സി എനിക്ക് ലഭിച്ചിരിക്കുകയാണ്. അതില്‍ എന്റെ പേര്, അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയിരിക്കുന്നു. മെസിയെ വളരെക്കാലമായി ആരാധിക്കുന്ന ഒരാളെന്ന നിലയില്‍, കളിക്കളത്തിലെ അദ്ദേഹത്തിന്റെ മികവിന് മാത്രമല്ല, എളിമയ്ക്കും സഹാനുഭൂതിക്കും, ഇത് ശരിക്കും സവിശേഷമായിരുന്നു. ഡോ. രാജീവ് മാങ്ങോട്ടില്‍, രാജേഷ് ഫിലിപ്പ് എന്നീ രണ്ട് പ്രിയ സുഹൃത്തുക്കളില്ലാതെ അവിശ്വസനീയ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി,’- മോഹന്‍ലാല്‍ കുറിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

Published

on

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് നാലുജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

 

വരും ദിവസങ്ങളിലും ഒറ്റപ്പെട്ട മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മഴയ്ക്കൊപ്പം ഇടിമിന്നലിനുള്ള സാധ്യതയുമുണ്ട്. ശക്തമായ കാറ്റിനുള്ള സാധ്യതയും നിലനില്‍ക്കുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാം. എന്നാല്‍ കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

 

Continue Reading

kerala

കണ്ണൂര്‍ സര്‍വകലാശാലയിലെ ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ സെന്ററുകളില്‍ നിരീക്ഷകരെ നിയോഗിക്കാന്‍ തീരുമാനം

എല്ലാ പരീക്ഷ സെന്ററുകളിലും നിരീക്ഷകരെ ഏര്‍പ്പെടുത്തും.

Published

on

കണ്ണൂര്‍ സര്‍വകലാശാലയില്‍ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ നിരീക്ഷകരെ നിയോഗിക്കാന്‍ സര്‍വകലാശാല തീരുമാനം. എല്ലാ പരീക്ഷ സെന്ററുകളിലും നിരീക്ഷകരെ ഏര്‍പ്പെടുത്തും. അണ്‍ എയ്ഡഡ് കോളജുകളില്‍ നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശമുണ്ട്. ചോദ്യ പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് നിരീക്ഷകരുടെ സാന്നിധ്യത്തില്‍ നടത്താന്‍ നിര്‍ദേശം.

അതേസമയം ചോദ്യപേപ്പര്‍ ചോര്‍ന്ന കാസര്‍ഗോഡ് പാലക്കുന്ന് ഗ്രീന്‍ വുഡ്‌സ് കോളജിലെ പരീക്ഷ വീണ്ടും നടത്താനാണ് തീരുമാനം. മറ്റൊരു സെന്ററിലായിരിക്കും പരീക്ഷ നടത്തുക. ഈ മാസം രണ്ടിന് സെല്‍ഫ് ഫിനാന്‍സിംഗ് സ്ഥാപനമായ ഗ്രീന്‍ വുഡ് കോളജിലെ പരീക്ഷാ ഹാളില്‍ സര്‍വകലാശാല സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ബിസിഎ ആറാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി കണ്ടെത്തിയത്. വിദ്യാര്‍ഥികളുടെ വാട്‌സാപ്പില്‍ നിന്നാണ് ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ കണ്ടെത്തുന്നത്.

എന്നാല്‍ പരീക്ഷയുടെ രണ്ടു മണിക്കൂര്‍ മുന്‍പ് പ്രിന്‍സിപ്പലിന്റെ ഇ മെയിലിലേക്ക് അയച്ച ചോദ്യപേപ്പര്‍ ആണ് ചോര്‍ന്നത്. പാസ്സ്വേഡ് സഹിതം അയക്കുന്ന പേപ്പര്‍ പ്രിന്‍സിപ്പലിന് മാത്രമാണ് തുറക്കാന്‍ സാധിക്കുക. ഇത് പ്രിന്റൗട്ടെടുത്താണ് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുക. എന്നാല്‍ പരീക്ഷയ്ക്ക് മുന്‍പേ ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വാട്‌സാപ്പിലൂടെ കിട്ടിയതിനുപിന്നില്‍ പ്രിന്‍സിപ്പല്‍ അടക്കമുള്ളവരെയാണ് സംശയിക്കുന്നത്.

കണ്ണൂര്‍ കമ്മീഷണര്‍ക്കും ബേക്കല്‍ പൊലീസിനും നല്‍കിയ പരാതിയില്‍ അന്വേഷണം തുടങ്ങി. ആഭ്യന്തര അന്വേഷണത്തിന് സിന്‍ഡിക്കേറ്റ് സബ് കമ്മിറ്റിയെയും സര്‍വകലാശാല ചുമതലപ്പെടുത്തി.

 

Continue Reading

Trending