Connect with us

Video Stories

ചെന്നൈനെ തകര്‍ത്ത് മുംബൈ സെമിയില്‍

Published

on

മുംബൈ : ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ സിറ്റി എഫ്.സി സെമിഫൈനല്‍ എത്തിയ ആദ്യ ടീമായി. മുംബൈ അരീനയില്‍ ആതിഥേയര്‍ മറുപടി/ളല്ലാത്ത രണ്ട് ഗോളുകള്‍ക്ക് നിലവിലുള്ള ചാമ്പ്യന്മാരായ ചെന്നൈയിന്‍ എഫ്.സിയെ പരാജയപ്പെടുത്തി.

32 ാം മിനിറ്റില്‍ അര്‍ജന്റീനിയന്‍ താരം മത്യാസ് ഡെഫെഡറിക്കോയുടെ ഐഎസ്എല്ലിലെ നൂറാമത്തെ ഗോളില്‍ മുംബൈ സിറ്റി മുന്നില്‍ എത്തിയിരുന്നു. രണ്ടാം പകുതിയില്‍ 60 ാം മിനിറ്റില്‍ ഹംഗേറിയന്‍ മിഡ് ഫീല്‍ഡര്‍ ക്രിസ്ത്യന്‍ വാഡോക്‌സ് മുംബൈയുടെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. വാഡോക്‌സ് മാന്‍ ഓഫ് ദി മാച്ചായി  13 മത്സരങ്ങളില്‍ നിന്നും മുംബൈ സിറ്റി എഫ്.സി ആറ് ജയം, നാല് സമനില, മൂന്നു തോല്‍വി എന്ന നിലയില്‍ 22 പോയിന്റ് നേടി പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനം നിര്‍ത്തിയാണ് സെമിഫൈനിലേക്കു ക്വാളിഫൈ ചെയ്തത്്.

ഡിസംബര്‍ മൂന്നിനു ഡല്‍ഹി ഡൈനാമോസുമായി ഒരു മത്സരം മാത്രമെ ഇനി മുംബൈക്കു കളിക്കാനുള്ളു. 12 മത്സരങ്ങളില്‍ നിന്നും 14 പോയിന്റുമായി ചെന്നൈയിന്‍ എഫ്.സി ഏഴാം സ്ഥാനത്താണ്. ഇനി രണ്ട് മത്സരങ്ങള്‍ ബാക്കിയുണ്ടെങ്കിലും നിലവിലുള്ള ചാമ്പ്യന്മാര്‍ക്ക് സെമി ഫൈനലില്‍ എത്തണമെങ്കില്‍ അത്്ഭുതങ്ങള്‍ നടക്കണം. മുംബൈ 32 ാം മിനിറ്റില്‍ ഗോള്‍ നേടി. ത്രോ ഇന്നിനെ തുടര്‍ന്നാണ് ഗോള്‍ വന്നത്.

 

സെന റാല്‍ട്ടയുടെ ത്രോ ഇന്‍ വാഡോക്‌സിലേക്കും തുടര്‍ന്നു ബോക്‌സിനകത്ത് സുനില്‍ ഛെത്രിയിലേക്കും വന്ന പന്ത് കൃത്യമായി ഡെഫെഡറിക്കോയിലേക്ക്്. കാത്തുനിന്ന ഡെഫെഡറിക്കോ നെറ്റിന്റെ വലത്തെ മൂലയില്‍ നിക്ഷേപിച്ചു. (10). ഐഎസ്എല്ലിന്റെ ചരിത്രത്തിലെ സെഞ്ചുറി തികച്ച ഗോളും ഡെഫെഡറിക്കോയുടെ പേരില്‍ ഇതോടെ കുറിക്കപ്പെട്ടു. 37 ാം മിനിറ്റില്‍ ചെന്നൈയിന്റെ റാഫേല്‍ അഗസ്‌റ്റോയുടെ ലോങ് റെഞ്ചര്‍ അമരീന്ദറിനെ പരീക്ഷിച്ചുവെങ്കിലും അദ്ദേഹത്തിനെ മറികടക്കാനുള്ള പേസ് പന്തിന് ഇല്ലായിരുന്നു. ഇതിനു തരിച്ടിയുമായി 45 ാം മിനിറ്റില്‍ ഡീഗോ ഫോര്‍ലാന്റെ മനോഹരമായ ഫ്രീ കിക്ക്. വെടിയുണ്ടപോലെ ഇടത്തെ മൂലയിലേക്കു വന്ന പന്ത് കരണ്‍ജിത് ഫുള്‍ലെങ്ത് ഡൈവ് ചെയ്തു അതേപോലെ മനോഹരമായി രക്ഷപ്പെടുത്തി. സൂനില്‍ ഛെത്രിയുടെ ബാക്ക് ഹീല്‍ ഗോള്‍ ശ്രമം കരണ്‍ജിത് നിലംപറ്റെ വീണു രക്ഷപ്പെടുത്തി.

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending