More
ഇസ്‌ലാമിക രീതി കുട്ടികളില്‍ വളര്‍ത്തുന്നതിന് ചൈനയില്‍ വിലക്ക്; നിയമം നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍
ബൈജിങ്: ചൈനയില്‍ കുട്ടികളെ മതത്തിലേക്ക് ആകര്‍ഷിക്കുന്ന തരത്തിലുള്ള പ്രവൃത്തികള്‍ കണ്ടാല്‍ അത് തടയാനും പൊതു സുരക്ഷാ അതോറിറ്റികളില്‍ റിപ്പോര്‍ട്ട് ചെയ്യാനും അറിയിച്ച് ഗവണ്‍മെന്റ് ഉത്തരവ് പുറത്തിറങ്ങി. മുസ്ലിം ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ കുട്ടികളെ മതത്തിലേക്ക് ആകര്‍ഷിക്കുന്നത് നിരോധിച്ചു കൊണ്ടുള്ള ഉത്തരവാണ് നിലവില്‍ വന്നത്.
നിങ്ങളുടെ അയല്‍ക്കാരോ സുഹൃത്തുക്കളോ ബന്ധുക്കളോ മറ്റോ കുട്ടികളെ മതത്തിലേക്ക് ആകര്‍ഷിക്കുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ്് ചൈനീസ് സര്‍ക്കാര്‍ സിന്‍ജിയാംഗ് പ്രവിശ്യയിലെ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പത്രമായ ‘സിന്‍ജിംഗ് ഡെയ്ലി’യാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
പുതിയ വിദ്യാഭ്യാസ നിയമം നവംബര്‍ 1 മുതലാണ് സിന്‍ജിയാംഗില്‍ പ്രാബല്യത്തില്‍ വരുക. മുസ്ലിം ജനസംഖ്യ കൂടുതലുള്ള ചൈനയിലെ സ്വയംഭരണ പ്രദേശമായ സിന്‍ജിയാംഗ്, മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളായ പാകിസ്താനുമായും കസാക്കിസ്താനുമായും അതിര്‍ത്തി പങ്കിടുന്ന പ്രദേശം കൂടിയാണ്.
പുതിയ നിയമപ്രകാരം രക്ഷിതാക്കളും മാതാപിതാക്കളും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ മതത്തിലേക്ക് ആകര്‍ഷിക്കുന്ന പ്രവൃത്തികള്‍ ചെയ്യാനോ മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന് അവരെ നിര്‍ബന്ധിക്കാനോ അവകാശമില്ല. കൂടാതെ കുട്ടികളിലേക്ക് തീവ്രമായ വിശ്വാസങ്ങള്‍ പ്രചരിപ്പിക്കുക, മതപരമായ വസ്ത്രങ്ങള്‍ ധരിക്കുന്നതിന് നിര്‍ബന്ധിക്കുക, മറ്റ് മതചിഹ്നങ്ങള്‍ അണിയുന്നതിന് നിര്‍ബന്ധിക്കുക എന്നിവ കുറ്റവുമാവും. ഉത്തരവ് ലംഘിക്കുന്നതായി ശ്രദ്ധയില്‍പെട്ടാല്‍ ഇവിടുത്തെ ഏതൊരാള്‍ക്കും സര്‍ക്കാറിനെ അറിയാക്കാന്‍ അവകാശമുണ്ടെന്നും പുതിയ നിയമത്തില്‍ വ്യക്തമാക്കുന്നു.
Dont miss: മുത്തലാഖ് രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് പ്രധാനമന്ത്രി
ഇസ്ലാമിക വസ്ത്രങ്ങള്‍ ധരിക്കുന്നതിനും ഹിജാബിനും മുസ്ലിം പുരുഷന്‍മാര്‍ താടി വയ്ക്കുന്നതിനും നേരത്തെ ഇവിടെ നിരോധനമുണ്ട്.
കുട്ടികളെ തീവ്രവാദ വിഷയങ്ങളില്‍ നിന്നോ പ്രവൃത്തികളില്‍ നിന്നോ മാറ്റിനിര്‍ത്താന്‍ രക്ഷിതാക്കള്‍ക്ക് കഴിയുന്നില്ലെങ്കില്‍ അവര്‍ പഠിക്കുന്ന സ്‌കൂളുകളില്‍ പഠനം തുടരാന്‍ പിന്നീട് കുട്ടികള്‍ക്ക് കഴിയില്ല. ഈ കുട്ടികളെ സ്പെഷ്യല്‍ സ്‌കൂളില്‍ ചേര്‍ക്കാനായി പിന്നീട് രക്ഷിതാക്കള്‍ക്ക് അപേക്ഷ നല്‍കേണ്ടിവരും.
സ്‌കൂളുകളിലും മതപരമായ പ്രവൃത്തികള്‍ക്ക് വിലക്കുണ്ട്. വിദ്യാര്‍ത്ഥികളെ തീവ്രവാദത്തില്‍ നിന്നും വിഘടനവാദത്തില്‍ നിന്നും അകറ്റി നിര്‍ത്താനുമാണ് പുതിയ നിയമമെന്ന് അധികൃതര്‍ അറിയിക്കുന്നു.
ചൈന എല്ലാതരത്തിലുള്ള മത സ്വാതന്ത്ര്യവും നല്‍കുന്നുണ്ട്. എന്നാല്‍ മതം പ്രയോഗത്തില്‍ വരുത്താവനുള്ള ആളുകളായി കുട്ടികളെ സര്‍്ക്കാര്‍ കാണുന്നില്ല. ശാസ്ത്രത്തെ അംഗീകരിക്കാനും, സത്യത്തെ തേടിപ്പോകാനും, അന്ധവിശ്വാസത്തെ എതിര്‍ക്കാനും, അജ്ഞതകള്‍ ഒഴിവാക്കാനുമുള്ള അന്തരീക്ഷം സൃഷ്ടിക്കനാണ് പുതിയ നിയമം പ്രയോഗത്തില്‍ വരുത്തുന്നതെന്നും നിയമത്തില്‍ വ്യക്തമാക്കുന്നുണ്ട്.
Auto
മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് എസ്യുവി ”ഇ-വിറ്റാര” ഡിസംബര്‍ 2ന് ഇന്ത്യന്‍ വിപണിയില്‍
രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാവായ കമ്പനി തന്റെ ആദ്യ ഇലക്ട്രിക് എസ്യുവിയായ ”ഇ-വിറ്റാര”യെ ഡിസംബര്‍ 2ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും.
ഇന്ത്യയിലെ കാര്‍ വിപണിയില്‍ പുതിയ അധ്യായം തുറക്കാന്‍ ഒരുങ്ങുകയാണ് മാരുതി സുസുക്കി. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാവായ കമ്പനി തന്റെ ആദ്യ ഇലക്ട്രിക് എസ്യുവിയായ ”ഇ-വിറ്റാര”യെ ഡിസംബര്‍ 2ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും.
ഗുജറാത്തിലെ മാരുതി സുസുക്കി പ്ലാന്റിലാണ് ഇ-വിറ്റാരയുടെ നിര്‍മ്മാണം ആരംഭിച്ചത്. ഇവിടെ നിര്‍മ്മിക്കുന്ന വാഹനങ്ങള്‍ ഇപ്പോള്‍ യൂറോപ്യന്‍ വിപണിയിലേക്കും കയറ്റി അയക്കുന്നു. ഓഗസ്റ്റില്‍ കയറ്റുമതി ആരംഭിച്ചതിനുശേഷം ഏകദേശം 7,000 യൂണിറ്റ് ഇ-വിറ്റാര യൂറോപ്പിലെ വിവിധ രാജ്യങ്ങളിലേക്ക് അയച്ചതായി കമ്പനി അറിയിച്ചു.
യുകെ, ജര്‍മ്മനി, നോര്‍വേ, ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക്, സ്വിറ്റ്സര്‍ലന്‍ഡ്, നെതര്‍ലാന്‍ഡ്‌സ്, സ്വീഡന്‍, ഹംഗറി, ഐസ്ലാന്‍ഡ്, ഓസ്ട്രിയ, ബെല്‍ജിയം തുടങ്ങിയ 12 യൂറോപ്യന്‍ രാജ്യങ്ങളിലേക്കാണ് ഇതിനകം 2,900-ലധികം യൂണിറ്റുകള്‍ കയറ്റി അയച്ചത്.
ഇ-വിറ്റാരയുടെ ഡിസൈന്‍ മാരുതി സുസുക്കി ഇവിഎക്‌സ് കോണ്‍സെപ്റ്റില്‍ നിന്നാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
പ്രധാന സവിശേഷതകള്‍: 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓട്ടോ-ഡിമ്മിംഗ് റിയര്‍വ്യൂ മിറര്‍ (IRVM), സെമി-ലെതറെറ്റ് സീറ്റുകള്‍, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്
ബാറ്ററി ഓപ്ഷനുകളും പ്രകടനവും: 49 kWh ബാറ്ററി – 144 bhp പവര്‍ (ഫ്രണ്ട്-വീല്‍ ഡ്രൈവ്), 61 kWh ബാറ്ററി – 174 bhp പവര്‍ (ഓള്‍-വീല്‍ ഡ്രൈവ് ഡ്യുവല്‍ മോട്ടോര്‍ കോണ്‍ഫിഗറേഷന്‍)
ഇ-വിറ്റാരയുടെ ഇന്ത്യയിലെ വിലയും റേഞ്ച് വിശദാംശങ്ങളും ഡിസംബര്‍ ലോഞ്ച് ദിനത്തില്‍ പ്രഖ്യാപിക്കും. രാജ്യത്തെ ഇലക്ട്രിക് വാഹന വിപണിയില്‍ ടാറ്റ, മഹീന്ദ്ര, ഹുണ്ടായി എന്നിവരോട് മത്സരം കടുപ്പിക്കാനാണ് മാരുതി സുസുക്കിയുടെ നീക്കം.
india
‘ഇന്ത്യക്ക് ശക്തമായ സർക്കാർ ആവശ്യമാണ്,നിങ്ങൾ മറ്റ് പണികൾ നോക്കൂ’; മോദിക്കെതിരെ മഹുവ മൊയ്ത്ര
ന്യൂഡൽഹി: ഡൽഹി ചെങ്കോട്ടക്ക് സമീപം നടന്ന സ്‌ഫോടനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര. മോദിയുടെ പഴയ ട്വീറ്റ് എക്സില്‍ ഷെയർ ചെയ്തുകൊണ്ടായിരുന്നു മൊയ്ത്രയുടെ വിമർശനം. ‘നമ്മളെ സംരക്ഷിക്കാൻ ഇന്ത്യക്ക് ഒരു സർക്കാർ ആവശ്യമാണ്. മറ്റ് പണികൾ നിങ്ങളെ കാത്തിരിക്കുന്നു..’ എന്നാണ് മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തത്. ഇന്ത്യക്ക് ശക്തമായ സർക്കാർ ആവശ്യമാണെന്നും തനിക്ക് വേണമെങ്കിൽ തിരികെ പോയ ഒരു ചായക്കട തുറക്കാമെന്ന മോദിയുടെ 2014 ഏപ്രില്‍ 29 ലെ ട്വീറ്റാണ് മഹുവ പങ്കുവെച്ചത്.
ചെങ്കോട്ട സ്‌ഫോടനത്തിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. സുരക്ഷ വീഴ്ചയുൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം രംഗത്തെത്തിയത്. സ്വന്തം വീട്ടിൽ പൗരന്മാർ മരിച്ചുവീഴുമ്പോൾ വിദേശ മണ്ണിൽ കാമറകൾക്ക് മുന്നിൽ പോസ് ചെയ്യുന്ന തിരക്കിലാണ് മോദിയെന്ന് തൃണമൂൽ കോൺഗ്രസ് വിമർശിച്ചു. ഒരു തരി മനസാക്ഷിയെങ്കിലുമുള്ള ഏതൊരു ആഭ്യന്തര മന്ത്രിയും ഇപ്പോൾ ആ സ്ഥാനമൊഴിഞ്ഞിരിക്കണമെന്നും ടിഎംസി എക്‌സിൽ കുറിച്ചു.
Yes. India needs a strong Government to protect us. Other career opportunities await your Honourable self. https://t.co/PaXgaq4qkN
— Mahua Moitra (@MahuaMoitra) November 11, 2025
സംഭവത്തിൽ സത്യസന്ധവും ആഴത്തിലുള്ള അന്വേഷണം നടത്തണമെന്നും അന്വേഷണത്തിലൂടെ ജനങ്ങൾക്ക് ആത്മവിശ്വാസം നൽകാൻ കേന്ദ്രത്തിനു സാധിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
സുരക്ഷാ വീഴ്ചയ്ക്ക് ഉത്തരവാദികളായവർ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു. കൃത്യമായ അന്വേഷണം വേണമെന്ന് രാഹുൽ ഗാന്ധിയും ഡൽഹിയുടെ സുരക്ഷയിൽ വിട്ടുവീഴ്ച അനുവദിക്കാനാവില്ലെന്ന് അരവിന്ദ് കെജ്‍രിവാളും പറഞ്ഞു.
More
പാകിസ്ഥാന്‍ കോടതിക്ക് മുന്നില്‍ സ്‌ഫോടനം; 12 പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്
സ്‌ഫോടനത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ലെങ്കിലും ചാവേര്‍ ആക്രമണമാണെന്നാണ് റിപ്പോര്‍ട്ടുകള്‍
ഇസ്ലാമബാദ്: പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിലെ ജില്ലാകോടതിക്ക് പുറത്തുണ്ടായ സ്‌ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്കേറ്റു. സ്‌ഫോടനത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ലെങ്കിലും ചാവേര്‍ ആക്രമണമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
സ്‌ഫോടനത്തില്‍ കോടതിക്ക് പുറത്ത് നിര്‍ത്തിയിട്ട നിരവധി വാഹനങ്ങള്‍ കത്തിനശിച്ചു. പരിക്കേറ്റവരില്‍ കുടുതല്‍ പേരും കോടതിയില്‍ വാദം കേല്‍ക്കാന്‍ എത്തിയവരായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. വലിയ തിരക്കുള്ള പ്രദേശത്താണ് സഫോടനം ഉണ്ടായത്. എന്ത് തരത്തിലുള്ള ആക്രമണമാണ് സംഭവിച്ചതെന്ന് വ്യക്തമല്ലെന്നും, ഫോറന്‍സിക് റിപ്പോര്‍ട്ടിന് ശേഷമേ കൂടുതല്‍ വ്യക്തത ലഭിക്കുവെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ചോരപുരണ്ട നിരവധിപേര്‍ വീണുകിടക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഉഗ്രശബ്ദത്തോടെയായിരുന്നു സ്‌ഫോടനമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കോടതിക്ക് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിലാണ് സ്‌ഫോടനമുണ്ടായതെന്നാണ് പ്രാഥമിക വിവരം. സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തി കത്തിയമര്‍ന്ന വാഹനങ്ങളിലെ തീയണച്ചു.
-
kerala2 days agoതദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ ?, 20ന് മുന്‍പ് വോട്ടെണ്ണല്‍
-
india2 days agoഡോക്ടര്‍മാര്‍ മരിച്ചതായി വിധിയെഴുതി; സംസ്കാര ചടങ്ങിനിടെ ശ്വസിച്ച് യുവാവ്
-
kerala3 days agoകേരളത്തില്‍ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത: നാല് ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട്
-
News3 days agoന്യൂയോര്‍ക്ക് പരിപാടിയില്‍ സൊഹ്റാന് മമദാനി ഉമര്‍ ഖാലിദിന്റെ ജയില്‍ ഡയറി വായിച്ചപ്പോള്‍
-
News2 days agoകെട്ടിട അവിശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് ഇസ്രാഈലി സൈനികന്റെ മൃതദേഹം കണ്ടെടുത്ത് ഹമാസ്
-
kerala2 days agoകുഞ്ഞിന്റെ മരണം കൊലപാതകമെന്ന് പിതാവ്; അമ്മയും ലെസ്ബിയന്‍ പങ്കാളിയും അറസ്റ്റില്‍
-
Video Stories1 day agoകടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്കി പച്ചക്കറി കച്ചവടക്കാരന്
-
News3 days agoഫോഴ്സ് കൊച്ചി പുതുതന്ത്രങ്ങളുമായി തിരിച്ചുവരുന്നു; നാലു താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തി

