Connect with us

More

ഇസ്‌ലാമിക രീതി കുട്ടികളില്‍ വളര്‍ത്തുന്നതിന് ചൈനയില്‍ വിലക്ക്; നിയമം നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍

Published

on

ബൈജിങ്: ചൈനയില്‍ കുട്ടികളെ മതത്തിലേക്ക് ആകര്‍ഷിക്കുന്ന തരത്തിലുള്ള പ്രവൃത്തികള്‍ കണ്ടാല്‍ അത് തടയാനും പൊതു സുരക്ഷാ അതോറിറ്റികളില്‍ റിപ്പോര്‍ട്ട് ചെയ്യാനും അറിയിച്ച് ഗവണ്‍മെന്റ് ഉത്തരവ് പുറത്തിറങ്ങി. മുസ്ലിം ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ കുട്ടികളെ മതത്തിലേക്ക് ആകര്‍ഷിക്കുന്നത് നിരോധിച്ചു കൊണ്ടുള്ള ഉത്തരവാണ് നിലവില്‍ വന്നത്.

china-muslimനിങ്ങളുടെ അയല്‍ക്കാരോ സുഹൃത്തുക്കളോ ബന്ധുക്കളോ മറ്റോ കുട്ടികളെ മതത്തിലേക്ക് ആകര്‍ഷിക്കുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ്് ചൈനീസ് സര്‍ക്കാര്‍ സിന്‍ജിയാംഗ് പ്രവിശ്യയിലെ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പത്രമായ ‘സിന്‍ജിംഗ് ഡെയ്ലി’യാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

chinahuimuslimminorityattendfirstfridaygyklfcpixm7lപുതിയ വിദ്യാഭ്യാസ നിയമം നവംബര്‍ 1 മുതലാണ് സിന്‍ജിയാംഗില്‍ പ്രാബല്യത്തില്‍ വരുക. മുസ്ലിം ജനസംഖ്യ കൂടുതലുള്ള ചൈനയിലെ സ്വയംഭരണ പ്രദേശമായ സിന്‍ജിയാംഗ്, മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളായ പാകിസ്താനുമായും കസാക്കിസ്താനുമായും അതിര്‍ത്തി പങ്കിടുന്ന പ്രദേശം കൂടിയാണ്.

പുതിയ നിയമപ്രകാരം രക്ഷിതാക്കളും മാതാപിതാക്കളും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ മതത്തിലേക്ക് ആകര്‍ഷിക്കുന്ന പ്രവൃത്തികള്‍ ചെയ്യാനോ മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന് അവരെ നിര്‍ബന്ധിക്കാനോ അവകാശമില്ല. കൂടാതെ കുട്ടികളിലേക്ക് തീവ്രമായ വിശ്വാസങ്ങള്‍ പ്രചരിപ്പിക്കുക, മതപരമായ വസ്ത്രങ്ങള്‍ ധരിക്കുന്നതിന് നിര്‍ബന്ധിക്കുക, മറ്റ് മതചിഹ്നങ്ങള്‍ അണിയുന്നതിന് നിര്‍ബന്ധിക്കുക എന്നിവ കുറ്റവുമാവും. ഉത്തരവ് ലംഘിക്കുന്നതായി ശ്രദ്ധയില്‍പെട്ടാല്‍ ഇവിടുത്തെ ഏതൊരാള്‍ക്കും സര്‍ക്കാറിനെ അറിയാക്കാന്‍ അവകാശമുണ്ടെന്നും പുതിയ നിയമത്തില്‍ വ്യക്തമാക്കുന്നു.

 


Dont miss: മുത്തലാഖ് രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് പ്രധാനമന്ത്രി

ഇസ്ലാമിക വസ്ത്രങ്ങള്‍ ധരിക്കുന്നതിനും ഹിജാബിനും മുസ്ലിം പുരുഷന്‍മാര്‍ താടി വയ്ക്കുന്നതിനും നേരത്തെ ഇവിടെ നിരോധനമുണ്ട്.

കുട്ടികളെ തീവ്രവാദ വിഷയങ്ങളില്‍ നിന്നോ പ്രവൃത്തികളില്‍ നിന്നോ മാറ്റിനിര്‍ത്താന്‍ രക്ഷിതാക്കള്‍ക്ക് കഴിയുന്നില്ലെങ്കില്‍ അവര്‍ പഠിക്കുന്ന സ്‌കൂളുകളില്‍ പഠനം തുടരാന്‍ പിന്നീട് കുട്ടികള്‍ക്ക് കഴിയില്ല. ഈ കുട്ടികളെ സ്പെഷ്യല്‍ സ്‌കൂളില്‍ ചേര്‍ക്കാനായി പിന്നീട് രക്ഷിതാക്കള്‍ക്ക് അപേക്ഷ നല്‍കേണ്ടിവരും.

muslims-xinjiangസ്‌കൂളുകളിലും മതപരമായ പ്രവൃത്തികള്‍ക്ക് വിലക്കുണ്ട്. വിദ്യാര്‍ത്ഥികളെ തീവ്രവാദത്തില്‍ നിന്നും വിഘടനവാദത്തില്‍ നിന്നും അകറ്റി നിര്‍ത്താനുമാണ് പുതിയ നിയമമെന്ന് അധികൃതര്‍ അറിയിക്കുന്നു.

ചൈന എല്ലാതരത്തിലുള്ള മത സ്വാതന്ത്ര്യവും നല്‍കുന്നുണ്ട്. എന്നാല്‍ മതം പ്രയോഗത്തില്‍ വരുത്താവനുള്ള ആളുകളായി കുട്ടികളെ സര്‍്ക്കാര്‍ കാണുന്നില്ല. ശാസ്ത്രത്തെ അംഗീകരിക്കാനും, സത്യത്തെ തേടിപ്പോകാനും, അന്ധവിശ്വാസത്തെ എതിര്‍ക്കാനും, അജ്ഞതകള്‍ ഒഴിവാക്കാനുമുള്ള അന്തരീക്ഷം സൃഷ്ടിക്കനാണ് പുതിയ നിയമം പ്രയോഗത്തില്‍ വരുത്തുന്നതെന്നും നിയമത്തില്‍ വ്യക്തമാക്കുന്നുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന ഓട്ടോ പൂര്‍ണ്ണമായും കത്തി നശിച്ചു; ഡ്രൈവറും യാത്രക്കാരും ഇറങ്ങിയോടി

പൊന്നാനിയിൽ നിന്ന് അഗ്നി രക്ഷസേന പ്രവർത്തകരെത്തി തീ അണക്കുകയായിരുന്നു

Published

on

മലപ്പുറം: മലപ്പുറം തവനൂർ പോത്തനൂരിൽ ഓടി കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് തീ പിടിച്ചു. ഇന്ന് വൈകിട്ട് മൂന്നരയോടെ പൊന്നാനി-കുറ്റിപ്പുറം ദേശീയ പാതയിലാണ് സംഭവം. തീ പിടിത്തത്തിൽ ഓട്ടോറിക്ഷ പൂർണമായും കത്തിനശിച്ചു. ഓട്ടോയിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഡ്രൈവറും യാത്രക്കാരും ഓടി രക്ഷപെട്ടു. തലനാരിഴയ്ക്കാണ് ഇവ‍ർ രക്ഷപ്പെട്ടത്. തീപിടിക്കാനുള്ള കാരണം വ്യക്തമല്ല. പൊന്നാനിയിൽ നിന്ന് അഗ്നി രക്ഷസേന പ്രവർത്തകരെത്തി തീ അണക്കുകയായിരുന്നു.

 

Continue Reading

india

മഹാകുംഭമേള നടക്കുന്ന സ്ഥലത്ത് പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ച് തീപ്പിടിത്തം; ടെന്റുകൾ കത്തിനശിച്ചു

ശാസ്ത്രി ബ്രിഡ്ജിന് സമീപത്തെ തീർത്ഥാടകർ താമസിച്ചിരുന്ന ക്യാമ്പിലാണ് തീപിടുത്തം ഉണ്ടായത്

Published

on

പ്രയാഗ് രാജിലെ മഹാ കുംഭമേളയ്ക്കിടെ തീപിടിത്തം. ശാസ്ത്രി ബ്രിഡ്ജിന് സമീപത്തെ തീർത്ഥാടകർ താമസിച്ചിരുന്ന ക്യാമ്പിലാണ് തീപിടുത്തം ഉണ്ടായത്. മഹാകുംഭ് ടെൻ്റ് സിറ്റിയിലെ സെക്ടർ 19 ലാണ് തീപിടുത്തമുണ്ടായത്. പാചക സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു. മൂന്നു സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് പിന്നിൽ.

20 മുതൽ 25 വരെ ടെൻ്റുകളാണ് അപകടത്തിൽ കത്തിനശിച്ചത്. പ്രദേശത്ത് നിന്ന് ആളുകളെ മാറ്റിയിട്ടുണ്ട്. നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സാഹചര്യം നിയന്ത്രണവിധേയമാണെന്നും അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെ തീ അണയ്ക്കാൻ ശ്രമിക്കുകയാണെന്നും ദേശീയ ദുരന്ത നിവാരണ സേനയിലെ (എൻഡിആർഎഫ്) അംഗങ്ങളും സ്ഥലത്തുണ്ട്, അഖാര പൊലീസ് സ്റ്റേഷൻ ഇൻചാർജ് ഭാസ്കർ മിശ്ര കൂട്ടിച്ചേർത്തു. ഉന്നത ഉദ്യോഗസ്ഥരോട് സംഭവസ്ഥലത്ത് എത്താൻ നിർദേശം നൽകിയിരിക്കുകയാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

 

Continue Reading

kerala

സിപിഎമ്മുകാര്‍ കൊന്നുവെന്ന് പിതാവ് ആരോപിച്ച സിപിഎം പ്രവര്‍ത്തകന്‍ യു.കെ സലീമിന്റെ സ്മാരകം ഉദ്ഘാടനം ചെയതത് എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

2022 ജൂലൈ 23ന് സി.പി.എം നേതാവ് എം.വി ഗോവിന്ദൻ മാസ്റ്ററാണ് സ്മാരകത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്

Published

on

കണ്ണൂരിലെ തലശ്ശേരിയിൽ സി.പി.എം പ്രവർത്തകൻ യു.കെ സലീമിനെ കൊലപ്പെടുത്തിയ ശേഷം സി.പി.എമ്മുകാർ തന്നെ സ്മാരകവും നിർമ്മിച്ചു. സലീമിനെ കൊന്നത് സിപിഎം പ്രവർത്തകരാണെന്ന് പിതാവ് കെ.പി യൂസഫ് ആരോപിച്ച് രംഗത്ത് വന്നതിന് പിന്നാലെ പാർട്ടി നിർമ്മിച്ച സലിം സ്മാരക മന്ദിരത്തിന്റെ ചിത്രവും പ്രചരിക്കുകയാണ്.

2022 ജൂലൈ 23ന് സി.പി.എം നേതാവ് എം.വി ഗോവിന്ദൻ മാസ്റ്ററാണ് സ്മാരകത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. ഫസൽ വധക്കേസുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിക്കുന്നതിനാണ് സലീമിനെ പാർട്ടി കൊന്നതെന്ന് പിതാവ് ആരോപിക്കുന്നു. സലീം കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുമ്പ് ഫസൽ വധത്തെക്കുറിച്ച് കൂടുതലായി അറിവുള്ള റയീസിനെ റെയിൽപാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. രണ്ടു മരണങ്ങളിലും സമഗ്ര അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. 2008 ജൂലൈ 23ന് രാത്രി തലശ്ശേരി മേലൂരിനടുത്താണ് സലീം കൊല്ലപ്പെട്ടത്.

Continue Reading

Trending