local
ചന്ദ്രികയെ നെഞ്ചോട് ചേര്‍ത്ത ഇയ്യാച്ച വിടവാങ്ങി
ഒരു ദിവസം ചന്ദ്രിക കിട്ടിയിട്ടില്ലെങ്കില്‍ അന്ന് വിട്ടുകാരോടും വീട്ടിലെത്തുന്നവരോടു മുഴുവനും അരിശം കൊള്ളാന്‍ ഇനി ഇയ്യാച്ചയില്ല.
കരുവാരകുണ്ട്: ഒരു ദിവസം ചന്ദ്രിക കിട്ടിയിട്ടില്ലെങ്കില്‍ അന്ന് വിട്ടുകാരോടും വീട്ടിലെത്തുന്നവരോടു മുഴുവനും അരിശം കൊള്ളാന്‍ ഇനി ഇയ്യാച്ചയില്ല. തരിശ് ചക്കാലകുന്നിലെ കീടത്ത് ആയിശ എന്ന് ഇയ്യാച്ചയ്ക്ക് സുബഹി നമസ്കാരം കഴിഞ്ഞയുടന്‍ ചന്ദ്രിക പത്രം കയ്യില്‍ കിട്ടണം. പത്രം കിട്ടിയാല്‍ പത്രം മുഴുവനായും ഉറക്കെ വായനയാണ് ഇയ്യാച്ചുട്ടിയുടെ പതിവ്. വീട്ടിലുള്ള മുഴുവന്‍ പേര്‍ക്കും അന്ന് പിന്നീട് പത്രം വായിക്കേണ്ടി വരില്ല. വീട്ടിലുള്ളവര്‍ ക്കെല്ലാം വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ ഉമ്മയുടെ വായന മാത്രം മതി. പച്ച തുണിയും പച്ച കുപ്പായവും പച്ച തട്ടവും മാത്രം ധരിക്കുന്ന രീതിയായിരുന്നു ഇയ്യാച്ചുവിന്. മുസ്ലിം ലീഗിന്റെ കൊടിയുടെ നിറമായ പച്ച തന്നെ വേണമായിരുന്നു. മറ്റു നിറങ്ങളിലുള്ള വസ്ത്രങ്ങളൊന്നും ധരിക്കാറില്ലായിരുന്നു.
ചന്ദ്രിക വായിച്ച വിവരങ്ങള്‍ മനസ്സിലാക്കി മുസ്ലിംലീഗ് പാര്‍ട്ടിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയും ചെയ്തിട്ടുണ്ട്. ഒരു ദിവസം പത്രം ലഭിച്ചില്ലെങ്കില്‍ അന്ന് ദിനചര്യകള്‍ പോലും മുടങ്ങിയിരുന്നത്രെ. പത്രം വിതരണം ചെയ്യുന്നവര്‍ പത്രം മാറിയിട്ടാല്‍ അവരെ കണ്ടുപിടിച്ച് ശകാരിച്ച് അന്നത്തെ പത്രം വീട്ടിലെത്തിച്ച ശേഷം വായിച്ചുതീര്‍ത്തു കഴിഞ്ഞാലേ ചായ കുടിക്കാന്‍ പോലും ഉമ്മ എത്താറുള്ളു വെന്നും മക്കള്‍ പറയുന്നു.
വാര്‍ത്തകള്‍ക്കു പുറമേ എഡിറ്റോറിയലും ലേഖനങ്ങളും മറ്റു വിശേഷങ്ങളും എല്ലാം ഇയ്യാച്ച വായിച്ചിരുന്നു. മുസ്ലിം ലീഗിന്റെ ചരിത്ര പഠനത്തില്‍ ഏറെ താല്പര്യമുള്ള ഇയ്യാച്ച മറ്റു പുസ്തകങ്ങളും വായിച്ചിരുന്നു. ഖുര്‍ആന്‍ പാരായണവും മുടക്കമില്ലാതെ നടത്താറുണ്ടായിരുന്നു.ഉറക്കെ പത്രം വായിച്ച് വാര്‍ത്തകളും വിശേഷങ്ങളും പറയാന്‍ ഇനി ഉമ്മയില്ല എന്നത് മക്കള്‍ക്കും പേരമകള്‍ക്കും നോവായി മാറി.
local
നൂറുൽ ഇസ്ലാം സർവകലാശാല ചാൻസലറും നൂറുൽ ഇസ്ലാം സ്ഥാപനങ്ങളുടെ ചെയർമാനുമായ ഡോ. എ.പി. മജീദ് ഖാൻ വിടവാങ്ങി
കേരളത്തിലെയും തമിഴ്നാട്ടിലെയും ഉന്നത വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന വ്യക്തിത്വമാണ് .
തിരുവനന്തപുരം: നൂറുൽ ഇസ്ലാം സർവകലാശാല ചാൻസലറും ഇരുപതോളം നൂറുൽ ഇസ്ലാം വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങളുടെ ചെയർമാനുമായ ഡോ. എ.പി. മജീദ് ഖാൻ (91) അന്തരിച്ചു. കേരളത്തിലെയും തമിഴ്നാട്ടിലെയും ഉന്നത വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന വ്യക്തിത്വമാണ് . നെയ്യാറ്റിൻകര വെള്ളംകുളം ബംഗ്ലാവിൽ അലിസൻ മുഹമ്മദിന്റെയും സൽമാബീവിയുടെയും മകനാണ്.
കേരളത്തിലെ ആദ്യത്തെ സ്വകാര്യ സാങ്കേതിക പരിശീലന സംരംഭമായ അമരവിള എൻ.ഐ. ഐ.ടി.ഐ. ആരംഭിച്ചുകൊണ്ട് വിദ്യാഭ്യാസ രംഗത്ത് പുതിയ ചരിത്രം കുറിച്ച അദ്ദേഹം, കന്യാകുമാരി ജില്ലയിലെ ആദ്യത്തെ എഞ്ചിനീയറിംഗ് കോളേജിന്റെ സ്ഥാപകൻ കൂടിയാണ്. കേരള രൂപീകരണ സമയത്ത് സംസ്ഥാനം അളന്നു തിട്ടപ്പെടുത്തിയ ദൗത്യത്തിൽ ഇദ്ദേഹത്തിന്റെ സ്ഥാപനത്തിലെ വിദ്യാർത്ഥികൾ സജീവമായി പങ്കുചേർന്നിരുന്നു. കേരളത്തിന്റെ വൈദ്യുതീകരണത്തിലും പ്രത്യേകിച്ച് മലബാർ മേഖലകളിലും മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. ഇന്ത്യ-ചൈന യുദ്ധസമയത്ത് ഇന്ത്യൻ സൈനികർക്കും എയർക്രാഫ്റ്റ് എഞ്ചിനീയർമാർക്കും സാങ്കേതിക പരിശീലനം നൽകുന്നതിലും അദ്ദേഹവും സ്ഥാപനവും നിർണായക പങ്ക് വഹിച്ചു. നൂറുൽ ഇസ്ലാം എജ്യുക്കേഷണൽ ട്രസ്റ്റിന്റെ 50-ാം വാർഷികത്തോടനുബന്ധിച്ച് അദ്ദേഹം സ്ഥാപിച്ച നെയ്യാറ്റിൻകര നിംസ് മെഡിസിറ്റി ആരോഗ്യ രംഗത്തെ വലിയൊരു ചുവടുവെപ്പായിരുന്നു.
സൈഫുന്നീസയാണ് ഭാര്യ. മക്കൾ: ശബ്നം ഷഫീക്ക് (നൂറുൽ ഇസ്ലാം എഡ്യൂക്കേഷണൽ ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ) മകളാണ്.
എം.എസ്. ഫൈസൽ ഖാൻ (നൂറുൽ ഇസ്ലാം സർവകലാശാല പ്രൊ-ചാൻസലർ, നിംസ് മെഡിസിറ്റി എം.ഡി) മകനാണ്
മരുമക്കൾ: പ്രശസ്ത ഹെമറ്റോളജിസ്റ്റ് ഡോ. സലിം ഷഫീക്ക്, ഫാത്തിമ മിസാജ്. ചെറുമക്കൾ: ഫഹീസ് ഷഫീഖ്, ഫർസീൻ ഷഫീഖ്.സുഹറ ഖാൻ, സൊഹൈബ് ഖാൻ. രാവിലെ 8.30 മുതൽ 10.30 വരെ തക്കല നൂറുൽ ഇസ്ലാം സർവ്വകലാശാലയിലും 11.30 മുതൽ 3.30 വരെ നെയ്യാറ്റിൻകരയിലെ സ്വവസതിയിലും പൊതുദർശനം ഉണ്ടാകും
local
റംസാന് മാസം അടുത്തിരിക്കെ പറപറന്ന് കോഴി വില; നാലിലൊന്നായി ചുരുങ്ങി കച്ചവടം
ഇതോടെ കോഴി ഇറച്ചി ഉപയോഗിച്ചുണ്ടാക്കുന്ന ഭക്ഷ്യസാധനങ്ങള്‍ക്കും വിലകൂടി.
മലപ്പുറം: ആര്‍ക്കും പിടിച്ചു കെട്ടാനാവാതെ കോഴി വില കുതിച്ചുയരുന്നു. 240 മുതലാണ് ഒരു കിലോ കോഴി ഇറച്ചിക്ക് ഇന്നലത്തെ വില. ഇനിയും വില കൂടാനാണ് സാധ്യത എന്നാണ് കച്ചവടക്കാര്‍ പറയുന്നത്. മൂന്നാഴ്ച്ചയോളമായി കോഴി വില കുത്തനെ ഉയരുകയാണ്. ഇതോടെ കോഴി ഇറച്ചി ഉപയോഗിച്ചുണ്ടാക്കുന്ന ഭക്ഷ്യസാധനങ്ങള്‍ക്കും വിലകൂടി.
ആഭ്യന്തരമായി ഉല്പാദിപ്പിക്കുന്ന കോഴികളുടെ ലഭ്യത കുറവും പുറത്തുനിന്നും ഇറക്കുമതി ചെയ്തിരുന്ന കോഴികളുടെ എണ്ണം കുറഞ്ഞതുമെല്ലാമാണ് കോഴി വില ഈവിധം കുത്തനെ കൂടാനുള്ള കാരണം. ഇതര സംസ്ഥാന ലോബികളാണ് ഇതിന് പിന്നിലെന്ന ആരോപണവും ഉയരുന്നുണ്ട്. ദിനംപ്രതി കോഴിയുടെ വില ഉയരുന്നത് കാരണം സാധാരണക്കാര്‍ കോഴി വാങ്ങാന്‍ മടിക്കുന്നതോടെ കച്ചവടം കുറച്ചതായി ചില്ലറ വില്‍പ്പനക്കാര്‍ പറയുന്നു.
റംസാന് മാസം അടുത്തിരിക്കെ കോഴി വിലയില്‍ ഇനി കാര്യമായ മാറ്റം പ്രതീക്ഷിക്കെണ്ടെന്നും നേരിയ കുറവ് മാത്രമായിരിക്കും സംഭവിക്കുകയെന്നും കച്ചവടക്കാര്‍ പറയുന്നു. കോഴി വില കുത്തനെ കൂടിയതോടെ കച്ചവടം നാലില്‍ ഒന്നായി ചുരുങ്ങി. ലാഭവും കുറഞ്ഞു. വിഷയത്തില്‍ ഇടപെടാതെ സംസ്ഥാന സര്‍ക്കാറും നോക്കുകുത്തിയായിരിക്കുകയാണ്. തോന്നിയ രീതിയിലാണ് കോഴി വില കൂട്ടുന്നത്. സംസ്ഥാനത്തെ കോഴി വിലയെ നിയന്ത്രിക്കുന്നത് ഇന്നും ഇതര സംസ്ഥാന കോഴി ലോബികളാണ് എന്നാണ് ആക്ഷേപം.
സംസ്ഥാനത്തെ അഭ്യന്തര ഉല്പാദനം കൂട്ടിയും മറ്റും കുത്തനെയുള്ള വില വര്‍ധനവിന് തടയിടണമെന്നാണ് ആവശ്യം ഉയരുന്നത്. എന്നാല്‍ മൂന്നാഴ്ച്ചയോളമായി കോഴി വില കുത്തനെ ഉയര്‍ന്നിട്ടും സര്‍ക്കാറിന് ഒന്നും തന്നെ ചെയ്യാനായിട്ടില്ല. ഈ അടുത്തൊന്നും ഇത്ര വലിയ വില വര്‍ധനവ് ഇത്രയും കാലം നീണ്ടു നിന്നിട്ടില്ല. വില കുത്തനെ കൂടിയാലും ഒരാഴ്ച്ചക്കകം തന്നെ കുറയാറാണ് പതിവ്. എന്നാല്‍ ഇത് മൂന്നാഴ്ച്ചയോളമായി വില ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.
local
കൊണ്ടോട്ടി നിയോജകമണ്ഡലം മുസ്ലീംലീഗ്; നസീം പുളിക്കല്‍ പ്രസിഡന്റ് എ ഷൗക്കത്തലി ഹാജി ജനറല്‍ സെക്രട്ടറി
കൊണ്ടോട്ടി നിയോജകമണ്ഡലം മുസ് ലിംലീഗ് കമ്മിറ്റി ഭാരവാഹികളെ ജില്ലാ പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു.
കൊണ്ടോട്ടി : കൊണ്ടോട്ടി നിയോജകമണ്ഡലം മുസ് ലിംലീഗ് കമ്മിറ്റി ഭാരവാഹികളെ ജില്ലാ പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. നസീം പുളിക്കലാണ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിയായി എ ഷൗക്കത്തലി ഹാജിയേയും ട്രഷററായി കെ.എ സഗീറിനെയും ഓര്‍ഗനൈസിങ് സെക്രട്ടറിയാ യി അഷ്റഫ് മടാനെയും തങ്ങള്‍ പ്രഖ്യാപിച്ചു. വൈസ് പ്രസിഡന്റുമാര്‍: കെ.പി മൂസക്കുട്ടി, താണി ക്കല്‍ കുഞ്ഞുട്ടി ഹാജി, അഡ്വ. കെ.കെ ഷാഹുല്‍ഹമീദ്, പി.കെ അബ്ദുല്ലക്കോയ, എം.സി നാസര്‍, സെക്രട്ടറിമാര്‍: എ.എ. സലാം (ഓഫീസ് ചാര്‍ജ്ജ്), കെ. ഇമ്പിച്ചിമോതി, എ.പി കുഞ്ഞാന്, വി.പി. സിദ്ദീഖ്, മുസാഫൗലൂദ്, ടി.പി അഷ്റഫ്.
അതോടൊപ്പം ചെറുകാവ് പഞ്ചായത്ത്, കൊണ്ടോട്ടി മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ താഴെ പറയുന്നമാറ്റങ്ങള് വരുത്തിയതായും അറിയിച്ചു. ചെറുകാവ് പഞ്ചായത്തില്‍ നിന്നുള്ള ജില്ലാ പ്രവര്‍ത്തകസമിതിയംഗമായ പ്രസിഡന്റ്, കെ.എം സല്‍മാനെ ചെറുകാവ് പഞ്ചായത്ത് മുസ്ലിംലീഗിന്റെ സീനിയര്‍ വൈസ് പ്രസിഡന്റായും പ്രസ്തുത ഒഴിവിലേക്ക് ജില്ലാ വര്‍ക്കിങ് കമ്മിറ്റി അംഗമായി മുസ്ലിംലീഗ് ചെറുകാവ് പഞ്ചായത്ത് പ്രസിഡന്റ്റായ എ. അബ്ദുല്‍ കരീമി
നെയും ചെറുകാവ് പഞ്ചായത്ത് മുസ്ലിംലീഗിന്റെ ട്രഷററായി കെ.ടി സക്കീര്‍ ബാബുവിനെയും നിശ്ചയിച്ചിരിക്കുന്നു. കൊണ്ടോട്ടി മുനിസിപ്പല്‍ മുസ്ലിം ലീഗിന്റെ സീനിയര്‍ വൈസ് പ്രസിഡന്റായി ഇ.എം ഉമ്മറിനെ ഉള്‍പ്പെടുത്തി.
-
Film21 hours agoമോഹൻലാൽ–ജീത്തു ജോസഫ് കൂട്ടുകെട്ടിലെ ചിത്രം ‘ദൃശ്യം 3’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു
-
kerala21 hours agoവീണവാദനത്തിൽ ശ്രദ്ധേയമായി ദേവ്ന; ‘കനുകൊണ്ടിനി ശ്രീ രാമുനി’ കൃതി വേദിയിൽ അവതരിപ്പിച്ചു
-
kerala20 hours agoഎം.എസ്.എഫ് സംസ്ഥാന സമ്മേളനം; മലപ്പുറം ജില്ലയിൽ നിന്നും പതിനായിരം വിദ്യാർത്ഥികൾ പങ്കെടുക്കും
-
kerala19 hours agoകാലിക്കറ്റ് യൂണിവേഴ്സിറ്റി സി-സോൺ കലോത്സവം: സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
-
india2 days agoചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധികള്‍ ആര്.എസ്.എസ് ആസ്ഥാനവും സന്ദര്‍ശിച്ചു
-
kerala18 hours agoനാലാം വർഷവും ഗസലിലും മാപ്പിളപ്പാട്ടിലും ഹെമിൻ സിഷയ്ക്ക് വിജയത്തുടർച്ച
-
News18 hours agoരണ്ടാം ഏകദിനത്തിൽ ഇന്ത്യയെ ഏഴ് വിക്കറ്റിന് തോൽപ്പിച്ച് ന്യൂസിലൻഡ്; പരമ്പര സമനിലയിൽ
-
kerala2 days agoമകരവിളക്ക്: ഇടുക്കിയിലെ അഞ്ച് പഞ്ചായത്തുകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
