Connect with us

kerala

കൊടകര കുഴല്‍പ്പണക്കേസ് അട്ടിമറിക്കാന്‍ സിപിഎമ്മും ബിജെപിയും ഭായി ഭായിയായി പ്രവര്‍ത്തിച്ചെന്ന് കെ.സുധാകരന്‍ എംപി

സ്വര്‍ണ്ണക്കടത്തിലും ലൈഫ് മിഷന്‍കേസിലും ആരോപണവിധേയനായ മുഖ്യമന്ത്രിക്ക് കിട്ടിയ ബോണസായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ തന്നെ പ്രതിസ്ഥാനത്ത് എത്തിയ കൊടകര കുഴല്‍പ്പണക്കേസ്.

Published

on

കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജന്‍സികള്‍ ഭായി ഭായിയായി പ്രവര്‍ത്തിച്ചാണ് കൊടകര കുഴല്‍പ്പണക്കേസ് അട്ടിമറിച്ച് കുഴിച്ചുമൂടിയതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.പിണറായി വിജയന്റെ പോലീസും മോദിയുടെ അന്വേഷണ ഏജന്‍സിയും കൈകോര്‍ത്തതോടെ നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് കേരളത്തിലെത്തിച്ച മൂന്നരക്കോടിയുടെ കുഴല്‍പ്പണക്കേസ് ആവിയായിപ്പോയി. പരാതിക്കാധാരമായ മൂന്നരക്കോടിയില്‍ ഒന്നരക്കോടി രണ്ടുവര്‍ഷത്തോളം പിണറായി വിജയന്റെ പോലീസ് അന്വേഷിച്ചിട്ടും ഇതുവരെ കണ്ടെത്താന്‍ സാധിച്ചില്ല.അതോടെ കേസ് വളരെ ദുര്‍ബലമായി. കുഴല്‍പ്പണത്തിന്റെ ഉറവിടം കണ്ടെത്താനും ഒന്നരക്കോടി പിടികൂടാനുമുള്ള കാര്യശേഷി കേരള പോലീസിന് ഇല്ലാഞ്ഞിട്ടല്ല അത് സാധിക്കാതെ പോയതെന്ന് സാമാന്യ ബുദ്ധിയുള്ള ഏവര്‍ക്കും മനസിലാകും. ലാവ്‌ലിന്‍ കേസ് തുടര്‍ച്ചയായി മാറ്റിവെയ്ക്കുന്നതിലൂടെ ബിജെപിയുടെ മുഖം രക്ഷിക്കുന്നതില്‍ മുഖ്യമന്ത്രിയുടെ താല്‍പ്പര്യം വര്‍ധിച്ചുയെന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം.

സ്വര്‍ണ്ണക്കടത്തിലും ലൈഫ് മിഷന്‍കേസിലും ആരോപണവിധേയനായ മുഖ്യമന്ത്രിക്ക് കിട്ടിയ ബോണസായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ തന്നെ പ്രതിസ്ഥാനത്ത് എത്തിയ കൊടകര കുഴല്‍പ്പണക്കേസ്. അതുകൊണ്ട് തന്നെ ഇപ്പോള്‍ ഈ കേസിന്റെ അന്വേഷണം നിലച്ചത് ഒട്ടും യാദൃശ്ചികമല്ല. തെളിവില്ലാത്ത കൈക്കൂലി ആരോപണത്തിന്റെ പേരില്‍ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജിയെ കുടുക്കാന്‍ ശ്രമിച്ച പിണറായി വിജയന്റെ പോലീസിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പ്രതിയായകേസ് അന്വേഷിക്കാന്‍ കാട്ടിയ താല്‍പ്പര്യക്കുറവില്‍ നിന്നു തന്നെ സിപിഎമ്മും ബിജെപിയും തമ്മിലുള്ള രഹസ്യബാന്ധവത്തിന്റെ നേര്‍ചിത്രമാണ് തെളിഞ്ഞത്.

കേസ് അട്ടിമറിച്ച് ബിജെപിയുടെ പ്രതിച്ഛായ സംരക്ഷിച്ച പിണറായി വിജയനോടുള്ള മോദിയും കൂട്ടരുടെയും കടപ്പാട് സ്വര്‍ണ്ണക്കടത്ത്,ലൈഫ് മിഷന്‍ കേസുകളില്‍ കേരളം കണ്ടതാണ്.ലൈഫ് മിഷന്‍കേസിലെ ഉള്‍പ്പെടെ പ്രതിയായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് മുഖ്യമന്ത്രിയിലുള്ള സ്വാധീനം ഹൈക്കോടതിക്ക് വരെ ബോധ്യപ്പെട്ടിട്ടും മോദിയുടെയും അമിത് ഷായുടെയും കളിപ്പാവകളായ അന്വേഷണ ഏജന്‍സികള്‍ക്ക് പിണറായി വിജയന് മേല്‍ സംശയത്തിന്റെ കണികപോലും തോന്നാത്തത് കൊടകര കുഴല്‍പ്പണത്തിന്റെ ഉറവിടം കണ്ടെത്താതിരുന്നതിനുള്ള ഉപകാരസ്മരണയായി സംശയിച്ചാല്‍ കുറ്റംപറയാനാകില്ല.

പ്രതിപക്ഷനേതാക്കളെ വേട്ടയാടുന്ന കേന്ദ്ര അന്വേഷണ ഏജന്‍സിയാകട്ടെ സ്വര്‍ണ്ണക്കടത്ത് കേസിലും കൊടകര കുഴല്‍പ്പണക്കേസിലും നിര്‍വീര്യമായത് മോദി -പിണറായി കൂട്ടുകെട്ടിന്റെ സ്വാധീനത്താലാണ്. അതിലൂടെ പിണറായി വിജയനെയും കെ.സുരേന്ദ്രനെയും ഒരുപോലെ രക്ഷിക്കാന്‍ സിപിഎമ്മിനും ബിജെപിക്കും സാധിച്ചു. ബിജെപിക്കെതിരായ നിലപാടില്‍ എന്തുകൊണ്ട് മുഖ്യമന്ത്രിയും സിപിഎമ്മും വെള്ളം ചേര്‍ക്കുന്നുയെന്നതിന് ഉദാഹരണം കൂടിയാണ് കൊടകര കുഴല്‍പ്പണക്കേസെന്നും സുധാകരന്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ട്രെയിന്‍ യാത്രികയെ തള്ളിയിട്ട് കവര്‍ച്ച നടത്തിയ കേസ്; പ്രതി അറസ്റ്റില്‍

തൃശൂര്‍ സ്വദേശിയായ യാത്രക്കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കവര്‍ച്ച നടത്തിയ കേസിലെ പ്രതിയെ കസ്റ്റഡിയിലെടുത്തു.

Published

on

തൃശൂര്‍ സ്വദേശിയായ യാത്രക്കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കവര്‍ച്ച നടത്തിയ കേസിലെ പ്രതിയെ കസ്റ്റഡിയിലെടുത്തു. മഹാരാഷ്ട്രയിലെ പന്‍വേലില്‍ നിന്നാണ് പോലീസ് ഇയാളെ പിടിക്കൂടിയത്. രണ്ടു ദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചണ്ഡിഗഢ് കൊച്ചുവേളി കേരള സമ്പര്‍ക്ക് ക്രാന്തി എക്‌സ്പ്രസ്സില്‍ യാത്ര ചെയ്യുകയായിരുന്ന തൃശൂര്‍ സ്വദേശിയായ 64 കാരി അമ്മിണിയെയാണ് പ്രതി ട്രെയിനില്‍ നിന്ന് തള്ളിയിട്ട് പണവും മൊബൈല്‍ ഫോണും കവര്‍ന്നത്. കവര്‍ച്ചക്കു ശേഷം ഓടുന്ന ട്രെയിനില്‍ രക്ഷപ്പെട്ട് പ്രതി മറ്റൊരു ട്രയിനിലേക്ക് ഓടിക്കയറുകയാണ് ചെയ്യ്തത്. സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി മഹാരാഷ്ട്രയിലെ പന്‍വേലില്‍ ഉണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് കേരള പൊലീസും റെയില്‍വേ പൊലീസും അടങ്ങുന്ന പതിനേഴംഗ അന്വേഷണ സംഘം മഹാരാഷ്ട്രയിലെത്തി പ്രതിയെ പിടിക്കൂടുകയായിരുന്നു. പ്രതിയുമായി കൂടുതല്‍ തെളിവെടുപ്പുകളും ചോദ്യം ചെയ്യലുകളും നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Continue Reading

kerala

കോട്ടയത്ത് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരു മരണം

കാര്‍ പൊളിച്ച ശേഷമാണ് സെബാസ്റ്റ്യനെ പുറത്തെത്തിക്കാന്‍ സാധിച്ചത്.

Published

on

കോട്ടയത്ത് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. ഇടുക്കി ബൈസണ്‍വാലി സ്വദേശി സാജി സെബാസ്റ്റ്യന്‍ (58) കൊല്ലപ്പെട്ടത്. കാറിലുണ്ടായിരുന്ന സെബാസ്റ്റ്യന്റെ ഭാര്യയ്ക്കും കാര്‍ ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. കോട്ടയം കിടുങ്ങൂരില്‍ രാവിലെ ആറരയോടെയാണ് അപകടം നടന്നത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണം എന്നതാണ് പ്രാഥമിക നിഗമനം. കാര്‍ പൊളിച്ച ശേഷമാണ് സെബാസ്റ്റ്യനെ പുറത്തെത്തിക്കാന്‍ സാധിച്ചത്.

Continue Reading

kerala

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

ആഗോളവിപണിയിലും തിങ്കളാഴ്ച സ്വര്‍ണവില കുറഞ്ഞു.

Published

on

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് 560 രൂപ കുറഞ്ഞ് 75,000 രൂപയായി കുറഞ്ഞു. ഗ്രാമിന്റെ വില 70 രൂപ കുറഞ്ഞ് 9375 രൂപയായി.

ആഗോളവിപണിയിലും തിങ്കളാഴ്ച സ്വര്‍ണവില കുറഞ്ഞു. സ്‌പോട്ട് ഗോള്‍ഡ് വില 0.7 ശതമാനം ഇടിഞ്ഞ് 3,376.67 ഡോളറായി കുറഞ്ഞു. യു.എസ് ഗോള്‍ഡ് ഫ്യൂച്ചറിന്റെ വിലയിലും ഇടിവുണ്ടായി. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 1.5 ശതമാനം ഇടിഞ്ഞ് 3,439.70 ഡോളറായി ഇടിഞ്ഞിട്ടുണ്ട്.

Continue Reading

Trending