Connect with us

Culture

ലോക്‌സഭാ തെരഞ്ഞെടുപ്പ്: തലസ്ഥാനത്തെ തിരുത്തലുകള്‍

Published

on

സക്കീര്‍ താമരശ്ശേരി

ഒരു നല്ല വാര്‍ത്തക്ക് വേണ്ടിയുള്ള കാത്തിരിപ്പ് തുടരുകയാണ്. രാജ്യതലസ്ഥാനത്ത് മതേതര കക്ഷികള്‍ വാഴണം. ഡല്‍ഹിയില്‍ കോണ്‍ഗ്രസ്- ആം ആദ്മി പാര്‍ട്ടി സഖ്യം വരണം. സര്‍വത്ര അനിശ്ചിതത്വം. നേര്‍ത്ത പ്രതീക്ഷ ബാക്കി. കണ്ണുകളെല്ലാം ഇന്ദ്രപ്രസ്ഥത്തിലേക്ക്. സഖ്യസ്വപ്‌നം പൂവണിഞ്ഞില്ലെങ്കില്‍ ത്രികോണ മല്‍സരം ഉറപ്പ്. ഫലമെന്തായാലും ചരിത്രം പിറക്കും. അധികാരത്തിലേക്കുള്ള വഴി കല്ലും മുള്ളും നിറഞ്ഞതാവാതിരിക്കാന്‍ കോണ്‍ഗ്രസ് എന്താവും കാത്തുവെച്ചത്.

തിരിഞ്ഞുനോട്ടം

ന്യൂഡല്‍ഹി, വെസ്റ്റ് ഡല്‍ഹി, സൗത്ത് ഡല്‍ഹി, ഈസ്റ്റ് ഡല്‍ഹി, നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി, നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി. ചാന്ദ്‌നി ചൗക്ക് എന്നിങ്ങനെ ഏഴ് മണ്ഡലങ്ങള്‍. കോണ്‍ഗ്രസും ബി.ജെ.പിയും മാറിമാറി വിജയക്കൊടി പാറിച്ചിരുന്ന സംസ്ഥാനത്ത് എ.എ.പിയുടെ സാന്നിധ്യം കാര്യങ്ങള്‍ തകിടം മറിച്ചു. 2014 ല്‍ ഏഴില്‍ ഏഴും നേടി ബി.ജെ.പി അശ്വമേധം. തീപ്പൊരി നേതാക്കളായ മീനാക്ഷി ലേഖി, ഡോ. ഹര്‍ഷ് വര്‍ധന്‍, മനോജ് തിവാരി, മഹീഷ് ഗിരി, ഉദിത് രാജ്, പര്‍വേഷ് സാഹിബ് സിങ് വര്‍മ, രമേഷ് ബിന്ദൂരി എന്നിവര്‍ വിജയ തീരത്ത്. എല്ലായിടത്തും രണ്ടാമതെത്തിയത് എ.എ.പി. കോണ്‍ഗ്രസിന്റേത് ചരിത്രത്തിലെ ദയനീയ പ്രകടനം. കപില്‍ സിബല്‍, അജയ് മാക്കന്‍ ഉള്‍പ്പെടെയുള്ള പല വമ്പന്‍മാരും കടപുഴകി. 46.40 ശതമാനം വോട്ടുകളും ബി.ജെ.പി പോക്കറ്റില്‍. എ.എ.പി32.90%, കോണ്‍ഗ്രസ്-15.10%. 2004 നെ അപേക്ഷിച്ച് കോണ്‍ഗ്രസിന് 42.01 % വോട്ടിന്റെ ഇടിവ്. എ.എ.പിയുടെ വരവ് കോണ്‍ഗ്രസിന്റെ ചിറകൊടിച്ചു. മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം 2009 ല്‍ ഏഴ് സീറ്റിലും കോണ്‍ഗ്രസ് ആധിപത്യമായിരുന്നു. അന്ന് ബി.ജെ.പി അക്കൗണ്ട് തുറന്നില്ല. 2004ല്‍ കോണ്‍ഗ്രസ് ആറ്, ബി.ജെ.പി ഒന്ന്. താമര വിരിഞ്ഞത് വി.കെ മല്‍ഹോത്രയിലൂടെ സൗത്ത് ഡല്‍ഹിയില്‍ മാത്രം. 1999ല്‍ ഏഴിലും വിജയിച്ചതാകട്ടെ ബി.ജെ.പിയും.

ചൂലെടുത്ത് ആം ആദ്മി

2012 നവംബര്‍ 24നാണ് അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടി (എ.എ.പി)യുടെ ഉദയം. ഡല്‍ഹി രാഷ്ട്രീയത്തില്‍ രൂപം കൊണ്ട സമാന്തര രാഷ്ട്രീയം മുഖ്യധാരാ പാര്‍ട്ടികളെ കടപുഴക്കി വരവറിയിച്ചു. തെരഞ്ഞെടുപ്പില്‍ ആദ്യമായി അങ്കംകുറിച്ചത് 2013 ഡിസംബറില്‍. വേദി ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്. ആദ്യജനവിധിയില്‍ തന്നെ 28 സീറ്റ്. 31 സീറ്റോടെ ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷി. കോണ്‍ഗ്രസ് എട്ട്. ബി.ജെ.പിയെ തടയാന്‍ കോണ്‍ഗ്രസിന്റെ പ്രശ്‌നാധിഷ്ഠിത പിന്തുണ. ഒപ്പം ഒരംഗമുള്ള ജെ.ഡി.യുവും. അരവിന്ദ് കെജ്‌രിവാള്‍ മുഖ്യമന്ത്രി. 48 ദിവസം മാത്രമായിരുന്നു മന്ത്രിസഭയുടെ ആയുസ്. ലോക്പാല്‍ ബില്‍ കൊണ്ടുവന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചു. 2014 നവംബര്‍ നാലിന് ഗവര്‍ണര്‍ നജീബ് ജങ് നിയമസഭ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണത്തിന് ശിപാര്‍ശചെയ്തു. പിന്നാലെ വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പ്.

പിറന്നത് ചരിത്രം

2015 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി ചുഴലിക്കാറ്റ് ആഞ്ഞടിച്ചു. രാജ്യം ഉറ്റുനോക്കിയ ജനവിധി. 70ല്‍ 67 സീറ്റും നേടി എ.എ.പിയുടെ മിന്നും പ്രകടനം. നാലില്‍ മൂന്ന് ഭൂരിപക്ഷവുമായി രണ്ടു വര്‍ഷം മാത്രം പ്രായമായ പാര്‍ട്ടി ഇന്ദ്രപ്രസ്ഥത്തില്‍ അധികാരം പിടിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പി സുനാമിയൊന്നും ഏശിയില്ല. മൂന്ന് സീറ്റായിരുന്നു സമ്പാദ്യം. 1998 മുതല്‍ തുടര്‍ച്ചയായി അഞ്ചാമതും ബി.ജെ.പിക്ക് തിരിച്ചടി. കോണ്‍ഗ്രസ് സംപൂജ്യരായി. രണ്ട് ദേശീയപ്പാര്‍ട്ടികളുടെ കോട്ട തകര്‍ത്തെറിഞ്ഞ എ.എ.പിയുടെ പടയോട്ടം എല്ലാ പ്രവചനങ്ങളും കണക്കുക്കൂട്ടലുകളും തെറ്റിച്ചു. എ.എ.പിയുടെ വോട്ടിങ് 54.3 ശതമാനം. ബി.ജെ.പി-32.4 %. കോണ്‍ഗ്രസ് – 9.7%.

പാളിയ കണക്കുകൂട്ടല്‍

മതം, ജാതി, വര്‍ഗവ്യത്യാസമില്ലാതെ എല്ലാ വിഭാഗങ്ങളും നിയമസഭാ തെരഞ്ഞെടുപ്പില്‍ കെജ്‌രിവാളിന്റെ കീഴില്‍ അണിനിരന്നു. മോദി അഭിമാന പ്രശ്‌നമായി ഉയര്‍ത്തിക്കാട്ടിയ ജനവിധി. പക്ഷെ എല്ലാ നിരീക്ഷണങ്ങളും അസ്ഥാനത്തായി. മുഖ്യമന്ത്രി പദത്തിലേക്ക് ബി.ജെ.പി. ഉയര്‍ത്തിക്കാട്ടിയ കിരണ്‍ ബേദിയടക്കമുള്ള നേതാക്കളെല്ലാം നിലംപരിശായി. പത്തിലൊന്ന് അംഗങ്ങളില്ലാത്തതിനാല്‍ പ്രതിപക്ഷ നേതൃസ്ഥാനം പോലും ബി.ജെ.പി.ക്ക് ലഭിച്ചില്ല. 2013 വരെ 15 കൊല്ലം ഡല്‍ഹി ഭരിച്ച കോണ്‍ഗ്രസിന്റെയും അടിത്തറ ശിഥിലമായി. പട്ടികവിഭാഗങ്ങളും ന്യൂനപക്ഷവും ഇടത്തരക്കാരും കോണ്‍ഗ്രസ്സിനെ കൈവിട്ടു. പാര്‍ട്ടിയുടെ തലസ്ഥാനത്തെ മുഖമായിരുന്ന അജയ് മാക്കനും തോല്‍വി രുചിച്ചു.

പൂത്തുലയുമോ

സഖ്യത്തിനുള്ള കെജ്‌രിവാളിന്റെ ക്ഷണത്തോട് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം മുഖംതിരിക്കുമ്പോള്‍ എ.ഐ.സി. സിക്ക് അനുകൂല നിലപാട്. യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി ഇടപെട്ടിട്ടും പി.സി.സി അധ്യക്ഷ ഷീല ദീക്ഷിത് അയഞ്ഞിട്ടില്ല. എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ച തുടരുന്നതായി റിപ്പോര്‍ട്ടുകള്‍. മൂന്ന് സീറ്റാണ് എ.എ.പിയുടെ വാഗ്ദാനം. നാലിടങ്ങളില്‍ ചൂലടയാളവും. സീറ്റ് ധാരണ ഉണ്ടായാല്‍ ഏഴ് മണ്ഡലങ്ങളിലും ബി.ജെ.പിയുടെ പൊടിപോലുമുണ്ടാവില്ലെന്നാണ് വിലയിരുത്തല്‍. സര്‍വേ ഫലങ്ങളും ഇതുതന്നെ വ്യക്തമാക്കുന്നു. ബി.ജെ.പിക്കെതിരായ വിശാല സഖ്യത്തിന്റെ ആവശ്യകത കോണ്‍ഗ്രസിനെ ആവര്‍ത്തിച്ച് ഓര്‍മിപ്പിക്കുന്നുണ്ട് കെജ്‌രിവാള്‍. മതേതര വോട്ടുകള്‍ ഭിന്നിക്കുന്നത് ഫാസിസ്റ്റുകള്‍ക്ക് തുണയാകുമെന്നും അദ്ദേഹം ആവര്‍ത്തിക്കുന്നു.

സ്ഥാനാര്‍ത്ഥികള്‍ റെഡി

ചര്‍ച്ചകള്‍ വഴിമുട്ടിയിരിക്കെ ആറ് സീറ്റുകളില്‍ ആപ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു. വെസ്റ്റ് ഡല്‍ഹി സീറ്റ് ഒഴിച്ചിട്ടു. അതിഷി (ഈസ്റ്റ് ഡല്‍ഹി), രാഘവ് ചാധ (സൗത്ത് ഡല്‍ഹി), പങ്കജ് ഗുപ്ത (ചാന്ദ്‌നി ചൗക്ക്), ദിലാപ് പാണ്ഡെ (നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി), ഗുഗന്‍ സിങ് (നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി), ബ്രിജേഷ് ഗോയല്‍ (ന്യൂഡല്‍ഹി). അതേസമയം സഖ്യമുണ്ടെങ്കിലും ഇല്ലെങ്കിലും ചാന്ദ്‌നി ചൗക്കില്‍ മല്‍സരിക്കുമെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്ര മന്ത്രിയുമായ കപില്‍ സിബലിന്റെ പ്രഖ്യാപനം. 2004ലും 2009ലും വിജയിച്ചയിടം വിട്ടൊഴിയില്ലെന്ന് ഈ 70 കാരന്‍ തറപ്പിച്ച് പറയുന്നു.

ഷീലയുടെ വരവ്

15 വര്‍ഷം ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം അലങ്കരിച്ച ഷീല ദീക്ഷിതിനെ ജനുവരിയിലാണ് പി.സി.സി അധ്യക്ഷയാക്കിയത്. അജയ് മാക്കന്‍ അധ്യക്ഷസ്ഥാനം ഒഴിഞ്ഞതോടെ ഷീല ദീക്ഷിതിന്റെ കൈകളില്‍ ഡല്‍ഹി കോണ്‍ഗ്രസിന്റെ കടിഞ്ഞാണ്‍ വീണ്ടുമെത്തി. നിര്‍ണായകമായ തെരഞ്ഞെടുപ്പു കണക്കിലെടുത്ത് പരിചയസമ്പത്ത് പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. കെജ്‌രിവാള്‍ ഡല്‍ഹിയുടെ അധികാരം പിടിച്ചതോടെ താല്‍ക്കാലിക പിന്‍വാങ്ങല്‍. ഇതിനിടെ കേരളത്തിന്റെ ഗവര്‍ണര്‍ പദവി. പുതിയ പദവിയില്‍ വര്‍ധിതവീര്യം. എ.എ.പിയുമായി സഖ്യം വേണ്ടെന്ന് ഉറച്ചനിലപാട്. എ.എ.പി ചെറിയ പാര്‍ട്ടി, അവര്‍ വരും പോകും-കണിശമായ വാക്കുകള്‍.

ഗംഭീര ഇന്നിങ്‌സ്

തീവ്രഹിന്ദുത്വവാദിയെന്ന് നേരത്തെ തെളിയിച്ചിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. 2014 ല്‍ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അമൃത്‌സറില്‍ മത്സരിച്ചപ്പോള്‍ പ്രചാരണത്തില്‍ സജീവം. മോദിയുടെ കനിവില്‍ അടുത്തിടെ പത്മശ്രീ പുരസ്‌കാരം. ഒടുവില്‍ ബി.ജെ.പിക്കൊപ്പം പുതിയ ഇന്നിങ്‌സ്. ന്യൂഡല്‍ഹി മണ്ഡലത്തില്‍പെടുന്ന രാജേന്ദ്ര നഗര്‍ സ്വദേശി. ഇതേമണ്ഡലത്തില്‍ താമര ചിഹ്നത്തില്‍ ജനവിധി തേടും. തെറിക്കുന്നത് സിറ്റിങ് എം.പി മീനാക്ഷി ലേഖി. മോശം ഫോമിനെ തുടര്‍ന്ന് ദേശീയ ടീമില്‍ നിന്നും ഐ.പി.എല്ലില്‍ നിന്നും പുറത്തായിരുന്നു. കപട ദേശീയത ആയുധമാക്കി ഒട്ടേറെ വിവാദ പ്രസ്താവനകള്‍. കളിയും രാഷ്ട്രീയവും കൂട്ടിക്കുഴയ്ക്കരുതെന്ന് പറഞ്ഞ സാക്ഷാല്‍ സച്ചിനെപ്പോലും വിമര്‍ശിച്ച് കളഞ്ഞു ഈ ബി.ജെ.പി ഭക്തന്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending