Connect with us

News

ബ്ലാസ്റ്റേഴ്‌സില്‍ കൂട്ടപടിയിറക്കം; അയ്മനും അസ്ഹറും കേരള ബ്ലാസ്റ്റേഴ്സ് വിട്ടു

വിദേശ താരങ്ങള്‍ക്ക് പിന്നാലെ സ്വദേശ താരങ്ങളും, ബ്ലാസ്റ്റേഴ്‌സ് ആരാധകരെ നിരാശരാക്കി അയ്മനും അസ്ഹറും ക്ലബ് വിട്ടു.

Published

on

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ISL) സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് വീണ്ടും തിരിച്ചടി. എല്ലാ വിദേശ താരങ്ങളും ഇതിനകം ക്ലബ് വിട്ടതിന് പിന്നാലെ, മലയാളി യുവതാരങ്ങളും ഇരട്ട സഹോദരങ്ങളുമായ മുഹമ്മദ് അയ്മനും മുഹമ്മദ് അസ്ഹറും ക്ലബ് വിട്ടു.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ അക്കാദമിയിലൂടെ വളര്‍ന്നുവന്ന താരങ്ങളാണ് അയ്മനും അസ്ഹറും. പരസ്പര ധാരണയുടെ അടിസ്ഥാനത്തിലാണ് താരങ്ങളെ റിലീസ് ചെയ്യാന്‍ ക്ലബ് തീരുമാനിച്ചത്. കരിയറില്‍ കൂടുതല്‍ അവസരങ്ങള്‍ തേടിയും പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാനുമാണ് ഇരുവരും ക്ലബ് വിടുന്നതെന്ന് ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി.

താരങ്ങളുടെ വളര്‍ച്ചയില്‍ അഭിമാനമുണ്ടെന്നും അവരുടെ ഭാവി കരിയറിന് എല്ലാ ആശംസകളും നേരുന്നതായും ക്ലബ് അറിയിച്ചു. ഇതിന് മുമ്പ് അഡ്രിയാന്‍ ലൂണ, നോഹ സദൗയി, ടിയാഗോ ആല്‍വസ്, യുവാന്‍ റോഡ്രിഗസ് എന്നിവരടക്കമുള്ള വിദേശ താരങ്ങള്‍ ക്ലബ് വിട്ടിരുന്നു. ഇതിന് പിന്നാലെ സ്വദേശ താരങ്ങളുടെയും പടിയിറക്കം ആരാധകരില്‍ വലിയ നിരാശ സൃഷ്ടിച്ചിട്ടുണ്ട്.

തുടര്‍ച്ചയായ താരക്കൊഴിഞ്ഞുപോക്ക് ടീമിന്റെ പ്രകടനത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ആരാധകര്‍. പുതിയ സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റം ദുര്‍ബലമാകുമോയെന്ന ചോദ്യവും ഇപ്പോള്‍ ശക്തമാണ്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കായിക മന്ത്രി മുങ്ങി

Published

on

വിഖ്യാതമായ കേരളാ ലിറ്ററേച്ചർ ഫെസ്റ്റിവലിലെ കായിക ചർച്ചയിൽ നിന്ന് അവസാന നിമിഷം കായികമന്ത്രി വി.അബ്ദുറഹ്മാൻ പിൻവാങ്ങി. പ്രശസ്‌ത മാധ്യമ പ്രവർത്തകൻ കമാൽ വരദുരുമായി ഇന്ന് ( 25,ഞായർ ) രാവിലെ 11.30 നായിരുന്നു.

കേരള സ്പോർട്സ് ഇക്കോണമിയുടെ ഭാവി എന്ന വിഷയത്തിൽ ചർച്ച ഷെഡ്യൂൾ ചെയ്തിരുന്നത്. എന്നാൽ രാവിലെ 9.30 ന് KLF സംഘാടകരാണ് മന്ത്രി പരിപാടി റദ്ദാക്കിയ കാര്യം കമാൽ വരദൂരിനെ അറിയിച്ചത്. അർജൻറീനിയൻ ഇതിഹാസം ലയണൽ മെസിയുടെ കേരളാ സന്ദർശനവുമായി ബന്ധപ്പെട്ട് കായിക മന്ത്രിയോട് തുടക്കം മുതൽ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു കമാൽ വരദൂർ.

ഏറ്റവുമൊടുവിൽ മെസി മാർച്ചിൽ വരുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. അതും നടക്കാത്ത സാഹചര്യത്തിൽ മന്ത്രിയുടെ പുതിയ നിലപാട് എന്തെന്ന് അറിയാൻ KLF വേദിയെയാണ് ഫുട്ബോൾ ലോകം കാത്തിരുന്നത്. അവിടെ നിന്നാണ് അവസാന നിമിഷം മന്ത്രി മുങ്ങിയത്

Continue Reading

News

റിപ്പബ്ലിക് ദിനത്തില്‍ മാംസഭക്ഷണ വില്‍പന വിലക്കി; ഒഡീഷയിലെ കോറാപുത്തില്‍ കലക്ടറുടെ ഉത്തരവ്

അച്ചടക്കവും പൊതുസമാധാനവും ഉറപ്പാക്കാൻ കലക്ടറുടെ പ്രത്യേക ഉത്തരവ്

Published

on

കോറാപുത്ത്: 77-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഒഡീഷയിലെ കോറാപുത്ത് ജില്ലയില്‍ മാംസഭക്ഷണ വില്‍പനയ്ക്ക് ജില്ലാ കലക്ടര്‍ മനോജ് മഹാജന്‍ നിരോധനം ഏര്‍പ്പെടുത്തി. റിപ്പബ്ലിക് ദിനമായ ജനുവരി 26ന് മാംസം വില്‍ക്കരുതെന്നാണ് കലക്ടറുടെ ഉത്തരവ്.

നിരോധനം കര്‍ശനമായി നടപ്പാക്കണമെന്ന് തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി അച്ചടക്കവും പൊതുസമാധാനവും നിലനിര്‍ത്തുന്നതിനായാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.

ജില്ലയില്‍ നടക്കുന്ന ഔദ്യോഗിക പരിപാടികളും പൊതുആഘോഷങ്ങളും തടസ്സമില്ലാതെ നടത്തുന്നതിനുള്ള മുന്‍കരുതലുകളുടെ ഭാഗമായാണ് ഈ തീരുമാനം.

 

Continue Reading

News

പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ, നിലനില്‍പ്പിനായി ന്യൂസിലന്‍ഡ്; മൂന്നാം ടി20 ഇന്ന് ഗുവാഹത്തിയില്‍

രാത്രിയിലെ കനത്ത മഞ്ഞുവീഴ്ചയാകും ഇരു ടീമും നേരിടുന് പ്രധാന വെല്ലുവിളി. രണ്ടാമത് ബൗള്‍ ചെയ്യുക എന്നത് ദുഷ്കരമായതിനാല്‍ ടോസ് നേടുന്നവര്‍ ബൗളിംഗ് തെരഞ്ഞെടുത്തേക്കും.

Published

on

ഗുവാഹത്തി: ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് ഗുവാഹത്തിയില്‍ നടക്കും. രാത്രി ഏഴ് മുതലാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്വര്‍ക്കിലും ജിയോ ഹോട്ട്സ്റ്റാറിലും തത്സമയം സംപ്രേഷണം ഉണ്ടാകും. മൂന്നാം മത്സരവും ജയിച്ച് പരമ്പര സ്വന്തമാക്കുകയാണ് ഇന്ത്യന്‍ ടീമിന്റെ ലക്ഷ്യം. അതേസമയം, പരമ്പരയില്‍ ജീവന്‍ നിലനിര്‍ത്താന്‍ നിര്‍ണായക ജയമാണ് ന്യൂസിലന്‍ഡ് ലക്ഷ്യമിടുന്നത്.

വന്‍ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. രണ്ടാം ടി20യില്‍ ഓപ്പണര്‍മാര്‍ വേഗം പുറത്തായിട്ടും 16 ഓവറില്‍ 209 റണ്‍സ് പിന്തുടര്‍ന്ന പ്രകടനം ടീമിന്റെ ബാറ്റിങ് ആഴം വ്യക്തമാക്കുന്നതായിരുന്നു. ഇടവേളയ്ക്ക് ശേഷം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പഴയ 360 ഡിഗ്രി ഫോമില്‍ തിരിച്ചെത്തിയതും, ഇഷാന്‍ കിഷന്റെ ക്ലിക്കായ തിരിച്ചുവരവും ഇന്ത്യക്ക് കരുത്താകും. ബോളിംഗ് നിരയില്‍ ജസ്പ്രീത് ബുമ്ര തിരിച്ചെത്തുന്നതോടെ കിവീസ് ബാറ്റിങ് പിടിച്ചുകെട്ടാമെന്നാണ് ഇന്ത്യന്‍ ക്യാമ്പിന്റെ കണക്കുകൂട്ടല്‍. പരിക്കേറ്റ അക്‌സര്‍ പട്ടേലും ടീമിലേക്ക് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷ.

ന്യൂസിലന്‍ഡിന് സമ്മര്‍ദ്ദം കൂടുതലാണ്. രണ്ടാം മത്സരത്തിലെ തോല്‍വിക്ക് ശേഷം ഇന്ത്യയെ തോല്‍പ്പിക്കാന്‍ കുറഞ്ഞത് 300 റണ്‍സ് വരെ നേടേണ്ടതുണ്ടെന്ന് കിവീസ് ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍ പ്രതികരിച്ചു. ഫീല്‍ഡിങ്ങ് ഉള്‍പ്പെടെയുള്ള പിഴവുകള്‍ പരിഹരിക്കാനാകാത്ത പക്ഷം ടീമിന്റെ ലോകകപ്പ് സന്നാഹം തന്നെ ബാധിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നു. പേസര്‍ കെയ്ല്‍ ജാമിസണ്‍ ഇന്ന് കിവീസ് ടീമില്‍ തിരിച്ചെത്തുമെന്നാണ് സൂചന.

ബാറ്റിങ് വെടിക്കെട്ടിന് അനുകൂലമായ പിച്ചാണ് ഗുവാഹത്തിയിലേത്. 2023ല്‍ ഇതേ വേദിയില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 222 റണ്‍സ് നേടിയെങ്കിലും അവസാന പന്തില്‍ ഓസ്‌ട്രേലിയയോട് തോറ്റിരുന്നു. ആ ഓര്‍മ്മകള്‍ മറികടക്കുന്നൊരു ബ്ലോക്ക്ബസ്റ്റര്‍ മത്സരമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

രാത്രിയില്‍ കനത്ത മഞ്ഞുവീഴ്ച ഇരുടീമിനും വലിയ വെല്ലുവിളിയാകും. രണ്ടാമത് ബൗള്‍ ചെയ്യുന്നത് ദുഷ്‌കരമാകുന്നതിനാല്‍ ടോസ് നിര്‍ണായകമാണ്. ടോസ് നേടുന്ന ടീം ബൗളിംഗ് തെരഞ്ഞെടുത്തേക്കും. മഞ്ഞുവീഴ്ചയെ ചെറുക്കാന്‍ ആദ്യം ബാറ്റ് ചെയ്യുന്ന ടീം 250ന് മുകളിലെങ്കിലും സ്‌കോര്‍ നേടേണ്ടതുണ്ടെന്നാണ് വിലയിരുത്തല്‍. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരത്തില്‍ ടോസ് നിര്‍ണായക ഘടകമാകും.

Continue Reading

Trending