Connect with us

Culture

സ്വാശ്രയ മെഡിക്കല്‍ ഫീസ്: പാവങ്ങള്‍ക്ക് ഇരുട്ടടി

Published

on

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് പോലും മെഡിക്കല്‍ പഠനം അപ്രാപ്യമാക്കി സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസില്‍ സര്‍ക്കാര്‍ വന്‍വര്‍ധന വരുത്തി. 85 ശതമാനം എം.ബി.ബി.എസ് സീറ്റുകളിലും 5.5 ലക്ഷം രൂപ വാര്‍ഷിക ഫീസ് ഏര്‍പ്പെടുത്തി ജസ്റ്റിസ് രാമചന്ദ്രബാബു കമ്മിറ്റി ഉത്തരവിറക്കി.

സ്വാശ്രയ മെറിറ്റില്‍ 25,000 രൂപ ഫീസില്‍ പഠിക്കാമായിരുന്ന 20 ശതമാനം സീറ്റുകളും 2.5 ലക്ഷം രൂപ ഫീസുണ്ടായിരുന്ന 30 ശതമാനം സീറ്റുകളും ഇതോടെ ഇല്ലാതായത് സാധാരണക്കാര്‍ക്ക് കനത്ത തിരിച്ചടിയായി. വിദേശമലയാളികളുടെ മക്കള്‍ക്കുള്ള 15 ശതമാനം എന്‍.ആര്‍.ഐ സീറ്റുകളില്‍ ഫീസ് 15 ലക്ഷത്തില്‍ നിന്ന് 20 ലക്ഷമായി ഉയര്‍ത്തി. ഇത്തരത്തില്‍ അഞ്ച് ലക്ഷം കൂട്ടിയത് വഴി ഒരു കോളജിനും കിട്ടുന്ന 75 ലക്ഷം ദാരിദ്ര്യരേഖക്ക് താഴെയുള്ള കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പായി നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

സ്വാശ്രയ മെഡിക്കല്‍ ഫീസ് സംബന്ധിച്ച് സര്‍ക്കാരും മാനേജ്‌മെന്റുകളും തമ്മില്‍ നേരത്തെ മൂന്നുവട്ടം ചര്‍ച്ച നടത്തിയിരുന്നു. മാനേജ്‌മെന്റുകള്‍ 12 മുതല്‍ 15 ലക്ഷം രൂപവരെ ഫീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഈ ചര്‍ച്ചകളെല്ലാം അലസിപ്പിരിയുകയായിരുന്നു. തുടര്‍ന്നാണ് ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ പ്രവേശന മേല്‍നോട്ട സമിതി ഫീസ് നിശ്ചയിച്ച് ഉത്തരവിറക്കിയത്.

എന്‍.ആര്‍.ഐ ഒഴികെയുള്ള 85 ശതമാനം സീറ്റുകളില്‍ നിന്ന് കഴിഞ്ഞ വര്‍ഷം കിട്ടിയ മൊത്തം ഫീസിനെ 85 കൊണ്ട് ഹരിച്ചുകിട്ടിയ സംഖ്യയാണ് 5.5 ലക്ഷം. കോളജുകളുടെ വരുമാനത്തില്‍ കുറവുണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്താനായിരുന്നു ഈ രീതി സ്വീകരിച്ചതെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. സ്വാശ്രയ കോളജുകള്‍ ചെലവ് കണക്കുകള്‍ ഹാജരാക്കിയില്ലെങ്കിലും എല്ലാ വശങ്ങളും പരിഗണിച്ചാണ് ഫീസ് നിശ്ചയിച്ചതെന്ന് ജസ്റ്റിസ് ആര്‍. രാജേന്ദ്രബാബു പറഞ്ഞു. നീറ്റ് പരീക്ഷയുടെ റാങ്ക് അടിസ്ഥാനത്തില്‍ പ്രവേശനപരീക്ഷാ കമ്മീഷണറാണ് സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ എന്‍.ആര്‍.ഐ സീറ്റുകളിലടക്കം ഇത്തവണ പ്രവേശനം നടത്തുന്നത്.

വന്‍ഫീസ് നിശ്ചയിച്ചതോടെ റാങ്കില്‍ മുന്നിലെത്തിയാലും സാധാരണക്കാരുടെ കുട്ടികള്‍ക്ക് സ്വാശ്രയ മെഡിക്കല്‍ പഠനം സ്വപ്‌നം മാത്രമായി മാറുന്ന സ്ഥിതിയായി. സംസ്ഥാനത്തെ ഏഴ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ 1100 സീറ്റുകളില്‍ മാത്രമാണ് അവര്‍ക്ക് ഇനി കുറഞ്ഞ ഫീസില്‍ പഠിക്കാനാവുക. സര്‍ക്കാര്‍ കോളജുകളില്‍ 25,000 രൂപ വാര്‍ഷിക ഫീസ് തുടരും. നൂറ് എം.ബി.ബി.എസ് സീറ്റുള്ള സ്വാശ്രയ കോളജില്‍ 85 ശതമാനം സീറ്റില്‍ നിന്ന് മാത്രം 4.67 കോടി രൂപയാണ് സ്വാശ്രയ മാനേജ്‌മെന്റുകളുടെ പോക്കറ്റിലെത്തുക. എന്നിട്ടും ഫീസ് പോരെന്ന നിലപാടിലാണ് ഒരുവിഭാഗം മാനേജ്‌മെന്റുകള്‍. രണ്ട് സ്വാശ്രയ കോളജുകള്‍ 15 ലക്ഷവും 11.5 ലക്ഷവും വീതം ഫീസ് നിശ്ചയിച്ച് പ്രോസ്‌പെക്ടസ് പുറത്തിറക്കിയെങ്കിലും മേല്‍നോട്ട സമിതി ഇത് റദ്ദാക്കി. 85 ശതമാനം സീറ്റുകളിലും കഴിഞ്ഞ വര്‍ഷം 4.85 ലക്ഷം ഫീസുണ്ടായിരുന്ന നാല് ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജുകളിലും ഇത്തവണ ഫീസ് 5.5 ലക്ഷമാകും. ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ക്ക് 44 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് നല്‍കിയിരുന്നതും ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ ഈ വര്‍ഷം അവസാനിപ്പിച്ചു. പരിയാരം മെഡിക്കല്‍ കോളജിലും 5.5 ലക്ഷം രൂപയായിരിക്കും ഫീസ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

‘അബ്രഹാം ഓസ്ലര്‍’ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

കഴിഞ്ഞ കുറച്ച് നാളുകളായി മലയാളത്തില്‍ ഹിറ്റുകള്‍ ഇല്ലാത്ത ജയറാമിന്റെ തിരിച്ചുവരവ് ചിത്രമായേക്കാവുന്ന സിനിമയാണ് എബ്രഹാം ഓസ്ലര്‍.

Published

on

ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ‘അബ്രഹാം ഓസ്ലര്‍’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ക്രിസ്മസ് റിലീസ് ആയി എത്തുമെന്നാണ് സെപ്റ്റംബറില്‍ അണിയറക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ചിത്രം ക്രിസ്മസിന് ഉണ്ടാവില്ല.മറിച്ച് ജനുവരി റിലീസ് ആയി എത്തും.

2024 ജനുവരി 11 ന് ചിത്രം തിയറ്ററുകളില്‍ എത്തും. തിയറ്ററുകളില്‍ വന്‍ വിജയം നേടിയ അഞ്ചാം പാതിരായ്ക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ വലിയ പ്രേക്ഷകപ്രതീക്ഷ നേടിയ ചിത്രമാണിത്. ജയറാമാണ് നായകനെന്നതും ചിത്രത്തിന്റെ ഹൈപ്പ് വര്‍ധിപ്പിക്കുന്ന ഘടകമാണ്.

കഴിഞ്ഞ കുറച്ച് നാളുകളായി മലയാളത്തില്‍ ഹിറ്റുകള്‍ ഇല്ലാത്ത ജയറാമിന്റെ തിരിച്ചുവരവ് ചിത്രമായേക്കാവുന്ന സിനിമയാണ് എബ്രഹാം ഓസ്ലര്‍. ഓസ്ലറുടെ രചന മിഥുന്‍ അല്ല. ഡോ. രണ്‍ധീര്‍ കൃഷ്ണന്‍ ആണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ 15 മിനിറ്റോളം ദൈര്‍ഘ്യമുള്ള ഒരു അതിഥിവേഷത്തില്‍ മമ്മൂട്ടി എത്തുന്നു എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

 

Continue Reading

Film

റൊമാന്റിക് കോമഡി ചിത്രം ‘പ്രേമലു’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നസ്ലിന്‍, മമിത ബൈജു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Published

on

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഗിരിഷ് എ.ഡി സംവിധാനം ചെയ്ത് ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന റൊമാന്റിക് കോമഡി ചിത്രം ‘പ്രേമലു’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നസ്ലിന്‍, മമിത ബൈജു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗപ്പി, അമ്പിളി, തല്ലുമാല തുടങ്ങിയ ചിത്രങ്ങള്ക്ക് ശേഷം വിഷ്ണു വിജയ് സംഗീത സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് പ്രേമലു.

ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ചിത്രത്തിന്റെ ക്യാമറ അജ്മല്‍ സാബു , എഡിറ്റിങ് ആകാശ് ജോസഫ് വര്‍ഗീസ്, കലാ സംവിധാനം വിനോദ് രവീന്ദ്രന്‍ ,കോസ്റ്റ്യൂം ഡിസൈന്‍സ് ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ് റോണക്സ് സേവ്യര്‍, ലിറിക്സ് സുഹൈല്‍ കോയ, ആക്ഷന്‍ ജോളി ബാസ്റ്റിന്‍, കൊറിയോഗ്രഫി ശ്രീജിത്ത് ഡാന്‍സിറ്റി.

Continue Reading

Film

‘ലിയോ’ ചിത്രത്തിന്റെ കേരളത്തിലെ ഷെയര്‍ എത്രയെന്ന കണക്കുകള്‍ പുറത്ത്‌

കേരളത്തിലെ ഫൈനല്‍ ഗ്രോസ് 60.05 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Published

on

തമിഴ് സിനിമയില്‍ ഈ വര്‍ഷം ഏറ്റവും വലിയ ഹൈപ്പോടെ വന്ന ചിത്രമാണ് വിജയിയുടെ ലിയോ. പോസിറ്റീവ് അഭിപ്രായം വന്നാല്‍ കളക്ഷനില്‍ അത്ഭുതം കാട്ടുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന ചിത്രത്തിന് പക്ഷേ ആദ്യ ദിനം സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. എന്നാല്‍ ചിത്രം ബോക്‌സ് ഓഫീസില്‍ വീണില്ലെന്ന് മാത്രമല്ല, കളക്ഷന്‍ റെക്കോര്‍ഡുകള്‍ നിരവധി കടപുഴക്കുകയും ചെയ്തു.

തമിഴ്‌നാട് കഴിഞ്ഞാല്‍ ലിയോ ഏറ്റവുമധികം കളക്ഷന്‍ നേടിയ മാര്‍ക്കറ്റ് കേരളമായിരുന്നു. ഒരു തമിഴ് ചിത്രം കേരളത്തില്‍ നേടുന്ന ഏറ്റവും വലിയ കളക്ഷനാണ് ചിത്രം നേടിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ കേരളത്തിലെ ഷെയര്‍ എത്രയെന്ന കണക്കുകളും പുറത്തെത്തിയിരിക്കുകയാണ്. ഒക്ടോബര്‍ 19 ന് തിയറ്ററുകളിലെത്തിയ ചിത്രം കേരളത്തില്‍ നിന്ന് 60 കോടി ക്ലബ്ബിലെത്തുന്ന ആദ്യ തമിഴ് ചിത്രമാണ്.

കേരളത്തിലെ ഫൈനല്‍ ഗ്രോസ് 60.05 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ നിന്നുള്ള ഷെയര്‍ 23.85 കോടിയാണെന്ന് പ്രമുഖ ട്രാക്കര്‍മാര്‍ അറിയിക്കുന്നു. 600 കോടിയിലേറെ ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയ ചിത്രമാണിത്. തമിഴ് സിനിമയില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ സാമ്പത്തിക വിജയമായി മാറിയ ചിത്രം കോളിവുഡിലെ എക്കാലത്തെയും ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റുമാണ്. രജനികാന്തിന്റെ 2.0 ആണ് ആദ്യ സ്ഥാനത്ത്.

 

Continue Reading

Trending