Connect with us

Culture

മുഹമ്മദ് മുര്‍സി: വിചാരണക്കൂട്ടില്‍ കുഴഞ്ഞുവീണ ജനാധിപത്യ സ്വപ്‌നം

Published

on

കെയ്‌റോ: ഈജിപ്തില്‍ അടിച്ചമര്‍ത്തപ്പെട്ട ജനാധിപത്യത്തിന്റെ പ്രതീകമായിരുന്നു അന്തരിച്ച മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സി. ഭരണകൂടത്തിന്റെ ഏകാധിപത്യത്തിനെതിരെ പൊരുതി വിചാരണക്കൂട്ടില്‍ അദ്ദേഹത്തിന് വീരമൃത്യുവുമായി. 2011ലെ മുല്ലപ്പൂ വിപ്ലവ കൊടുങ്കാറ്റില്‍ ഹുസ്‌നി മുബാറകിന്റെ സ്വേച്ഛാധിപത്യം ഭരണം തകര്‍ന്നടിഞ്ഞപ്പോള്‍ ഈജിപ്തിന്റെ ജനാധിപത്യ സ്വപ്‌നങ്ങള്‍ക്ക് നിറം പകര്‍ന്നത് മുര്‍സിയായിരുന്നു. 2012 ജൂണില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് അദ്ദേഹം അധികാരത്തില്‍ വന്നത്. വിപ്ലവാനന്തര ഈജിപ്തില്‍ പ്രസിഡന്റെന്ന നിലയില്‍ മുര്‍സിയെ കാത്തിരുന്നത് വലിയ വെല്ലുവിളികളാണ്. പാശ്ചാത്യ ലോകത്തിന്റെ സ്വന്തക്കാരനായിരുന്ന മുബാറക് ഇല്ലാത്ത ഈജിപ്തിനോട് അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സ്വരം കര്‍ക്കശമാക്കി. അതുവരെ ഇസ്രാഈലിനെ താലോലിച്ചിരുന്ന ഈജിപ്ത് പുതിയ ഭരണകൂടത്തിന്റെ വരവോടെ ഫലസ്തീനികളുടെ പ്രശ്‌നത്തില്‍ സജീവമായി ഇടപെട്ടു. അതോടെ മുര്‍സിയെ അധിക കാലം അധികാരക്കസേരയില്‍ ഇരിക്കാന്‍ അനുവദിക്കില്ലെന്ന ദൃഢ നിശ്ചയത്തിലായിരുന്നു പലരും. ഭയപ്പെട്ടതുപോലെ ജനാധിപത്യ ഭരണകൂടത്തിനെതിരെ സൈന്യത്തില്‍നിന്ന് തന്നെ ചരട് വലി തുടങ്ങി. അദ്ദേഹത്തിനെതിരെ ജനങ്ങളെ ഇളക്കിവിടാന്‍ ശത്രുക്കള്‍ ഉള്ളിലിരുന്ന് കളിച്ചു. മാസങ്ങള്‍ക്കൊണ്ട് തീര്‍ക്കാവുന്നതായിരുന്നില്ല ഈജിപ്തിന്റെ പ്രശ്‌നങ്ങള്‍. തൊഴിലില്ലായ്മ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ തീര്‍പ്പുണ്ടാക്കാന്‍ സമയം വേണ്ടിയിരുന്നു. അക്ഷമരായ ജനങ്ങളെ ചില ശക്തികള്‍ തെരുവിലിറക്കി. പ്രക്ഷുബ്ധമായ സാമൂഹ്യാന്തരീക്ഷം കലക്കി മറിച്ച് മീന്‍ പിടിക്കലായിരുന്നു അവരുടെ ലക്ഷ്യം. പട്ടാളവും അതിന് തക്കം പാര്‍ത്തിരിക്കുകയായിരുന്നു. ക്രമസമാധാനം പൂര്‍ണമായും മുര്‍സിയുടെ കൈപിടിയില്‍ ഒതുങ്ങിയിരുന്നില്ല. 2013 ജൂലൈ മൂന്നിന് പട്ടാള ജനറല്‍ അബ്ദുല്‍ ഫത്താഹ് സിസി അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുക്കുകയും സിസിയെ വീട്ടുതടങ്കലിലാക്കുകയും ചെയ്തു. ശേഷം പലതരം കേസുകളില്‍ കുടുക്കി ജയിലിലേക്ക് മാറ്റി. പിന്നീടുള്ളതെല്ലാം നാടകീയ രംഗങ്ങളായിരുന്നു. ജയിലില്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് അദ്ദേഹം ഇരയായി. മുസ്‌ലിം ബ്രദര്‍ഹുഡിന്റെ പ്രമുഖരായ നേതാക്കളെ മുഴുവന്‍ തുറുങ്കിലടച്ചു. ഹുസ്‌നി മുബാറകിനെതിരെ നടന്ന ജനകീയ വിപ്ലവകാലത്ത് നടന്ന സംഭവങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തം മുര്‍സിയുടെയും സഹപ്രവര്‍ത്തകരുടെയും തലയില്‍ വെച്ചു. 2015ല്‍ ഈജിപ്ഷ്യന്‍ കോടതി അദ്ദേഹത്തിന് 20 വര്‍ഷം തടവ് വിധിച്ചു. 2012ല്‍ പ്രതിഷേധക്കാരെ അടിച്ചമര്‍ത്തിയെന്നായിരുന്നു കേസ്. 2011ലെ മുല്ലപ്പൂ വിപ്ലവ കാലത്ത് ജയിലില്‍നിന്ന് തടവുകാരെ പുറത്തുകൊണ്ടുവന്നതു മുതല്‍ ഇന്റലിജന്‍സ് വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തുവന്നത് വരെ പലതരം കേസുകളില്‍ വിചാരണയുടെ പരമ്പരകളായിരുന്നു. 2016ല്‍ ഖത്തറുമായി ബന്ധപ്പെട്ട ഒരു കേസില്‍ മുര്‍സിക്ക് കോടതി ജവപര്യന്തം തടവ് വിധിച്ചു. പട്ടാള ഭരണകൂടം പടച്ചുണ്ടാക്കിയ ഒരു ചാരക്കേസില്‍ വിചാരണ നേരിട്ടുകൊണ്ടിരിക്കെയാണ് അദ്ദേഹം കോടതിയില്‍ കുഴഞ്ഞുവീണ് മരിച്ചത്. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റെന്ന നിലയില്‍ മുര്‍സി ഏറെ ജനകീയനായിരുന്നു. ജനകീയ വിപ്ലവത്തിന്റെ സിരാകേന്ദ്രമായ തെഹ്‌രീര്‍ സ്‌ക്വയറില്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത ശേഷം അദ്ദേഹം ജനങ്ങള്‍ക്കുമുന്നില്‍ ജാക്കറ്റ് തുറന്ന് നെഞ്ച് വിരിച്ചുനിന്നു. ബുള്ളറ്റ് പ്രൂഫ് വസ്ത്രം ധരിച്ചിട്ടില്ലെന്ന് അവരെ കാണിക്കാനായിരുന്നു അത്. വിപ്ലവ കാലത്ത് സൈന്യം ജയിലിലടച്ച് 572 തടവുകാരെ മോചിപ്പിക്കാനായിരുന്നു അധികാരമേറ്റെടുത്തിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ തീരുമാനം. മുബാറകിനെതിരെ നടന്ന പ്രക്ഷോഭത്തില്‍ മുര്‍സി പോലും ജയിലിലടക്കപ്പെട്ടു. പക്ഷെ, ജനകീയ വിപ്ലവത്തില്‍ തടവറകള്‍ തുറക്കപ്പെട്ടപ്പോള്‍ അദ്ദേഹവും മറ്റനേകം രാഷ്ട്രീയ നേതാക്കളും പുറത്തുവരുകയായിരുന്നു.
വിപ്ലവാനന്തരം നാഥനില്ലാതെ വിഭജിക്കപ്പെട്ട ഈജിപ്ഷ്യന്‍ സമൂഹത്തെ തിരിച്ചറിയുന്നതില്‍ മുര്‍സി പരാജയപ്പെട്ടുവെന്നത് വസ്തുതയാണ്. ആസൂത്രണത്തിലെ പിഴവും രാജ്യത്തെ കുഴഞ്ഞുമറിഞ്ഞ രാഷ്ട്രീയ, സമൂഹ അന്തരീക്ഷവും മുര്‍സിയെ വീഴ്ത്താന്‍ കിട്ടിയ അവസരമാക്കി ശത്രുക്കള്‍ ഉപയോഗിക്കുകയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Film

‘പിവിആർ സിനിമാസിനെ ബഹിഷ്ക്കരിക്കും’; മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്ന നിലപാടിനെതിരെ ഫെഫ്ക

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്

Published

on

പിവിആർ– മലയാള സിനിമ തർക്കം പുതിയ തലത്തിലേക്ക്. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകൾ ഇനി പിവിആർ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നു ഫെഫ്ക അറിയിച്ചു. വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്ക്രീനുകളിൽ മലയാള സിനിമകൾ ബഹിഷ്കരിച്ചെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്‌ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11-ന് റിലീസിനൊരുങ്ങിയ മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദർശനം പിവിആർ് ഇപ്പോൾ നടത്തുന്നില്ല.

ഉണ്ണികൃഷ്ണനെ കൂടാതെ സിബി മലയിൽ, രൺജി പണിക്കർ, സോഹൻ സീനുലാൽ, നിലവിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളെ പ്രതിനിധീകരിച്ച് ബ്ലെസി, വിനീത് ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം, അൻവർ റഷീദ്, സൗബിൻ ഷാഹിർ, ജിത്തു മാധവന്‍ തുടങ്ങിയവർ ചേർന്നാണു തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. മുൻകൂറായി വിപിഎഫ് തുക അടച്ചിട്ടുപോലും ആടുജീവിതത്തിന്റെ പ്രദർശനം നിർത്തുന്നതു ഫോൺ വഴി പോലും അറിയിച്ചില്ലെന്നു ബ്ലെസി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെങ്കിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Trending