Connect with us

crime

ഹെല്‍മറ്റ് ധരിക്കാത്തതിന് പിഴ; അപമാനിച്ചെന്ന് ആരോപിച്ച് പൊലീസുകാരനെ പൊതിരെ തല്ലി യുവതി

സാങ്ക്രിക തിവാരി എന്ന യുവതിയാണ് ട്രാഫിക് പൊലീസിന്റെ കരണത്തടിച്ചത്. ഇവര്‍ മാസ്‌കും വെച്ചിരുന്നില്ല

Published

on

മുംബൈ: അപമാനിച്ചുവെന്ന് ആരോപിച്ച് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ച് യുവതി. മുംബൈയിലാണ് സംഭവം. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. സാങ്ക്രിക തിവാരി എന്ന യുവതിയാണ് ട്രാഫിക് പൊലീസിന്റെ കരണത്തടിച്ചത്. ഇവര്‍ മാസ്‌കും വെച്ചിരുന്നില്ല.

മുഹ്‌സിന്‍ ഷെയ്ക്ക് എന്ന യുവാനൊപ്പം ബൈക്കിലെത്തിയപ്പോളാണ് പൊലീസ് ഇവരെ തടഞ്ഞത്. ഹെല്‍മെറ്റ് വെയ്ക്കാത്തതിനാല്‍ മുഹ്‌സിനില്‍ നിന്ന് പിഴ ഈടാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് ഇവര്‍ തമ്മില്‍ തര്‍ക്കിക്കുകയും സാങ്ക്രിക ട്രാഫിക് പൊലീസുകാരന്റെ ഷര്‍ട്ടില്‍ പിടിച്ചുവലിച്ച് അയാളെ അടിക്കുകയും ചെയ്തു.

മുഹ്‌സിന്‍ ആണ് വിഡിയോ എടുത്തത്. തന്നെ അപമാനിച്ചു എന്നു പറഞ്ഞ്, ജനക്കൂട്ടത്തിനു നടുവില്‍ വെച്ച് ഒന്നിലേറെ തവണ സാങ്ക്രിക പൊലീസുകാരനെ അടിക്കുന്നത് വിഡിയോയില്‍ കാണാം. മുഹ്‌സിനെയും സാങ്ക്രികയെയും പൊലീസ് അറസ്റ്റ് ചെയ്തു.

 

crime

സി.പി.ഐ നേതാവിന്റെ റേഷന്‍ കടയില്‍ ക്രമക്കേട്; ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി

സി.പി.ഐ നേതാവിന്റെ റേഷന്‍ കടയില്‍ പരിശോധന നടത്തി കണ്ടെത്തിയ വനിത താലൂക്ക് സപ്ലൈ ഓഫിസറെ വയനാട്ടിലേക്ക് സ്ഥലംമാറ്റി

Published

on

സി.പി.ഐ നേതാവിന്റെ റേഷന്‍ കടയില്‍ പരിശോധന നടത്തി കണ്ടെത്തിയ വനിത താലൂക്ക് സപ്ലൈ ഓഫിസറെ വയനാട്ടിലേക്ക് സ്ഥലംമാറ്റി. കുന്നത്തൂര്‍ ടി.എസ്.ഒ സുജ ഡാനിയേലിനെയാണ് സ്ഥലംമാറ്റിയത്. മാര്‍ച്ച് 10ന് സംസ്ഥാന ഭക്ഷ്യ കമ്മീഷന് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കുന്നത്തൂരിലെ റേഷന്‍കടയില്‍ പരിശേധന നടത്താന്‍ താലൂക്ക് സപ്ലൈ ഓഫിസറോട് നിര്‍ദേഷിച്ചത്. മാര്‍ച്ച് 13ന് സി.പി.ഐ നേതാവ് പിജി പ്രിയന്‍ കുമാര്‍ നടത്തുന്ന റേഷന്‍ കടയില്‍ പരിശോധന നടത്തി ക്രമക്കേട് കണ്ടെത്തി.

സി.പി.ഐ സംഘടനയായ കേരള റേഷന്‍ എംപ്ലോയീസ് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് പ്രിയന്‍ കുമാര്‍. അരി ഉള്‍പ്പടെ 21 ക്വിന്റല്‍ ധാന്യത്തിന്റെ വ്യത്യാസമാണ് പരിശോധനയില്‍ കണ്ടെത്തിയത്.

Continue Reading

crime

അഞ്ചാം ക്ലാസുകാരിയെ സ്‌കൂള്‍ പ്യൂണും സംഘവും ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തു

രാജ്യ തലസ്ഥാനത്ത് കൂട്ട ബലാത്സംഗം.

Published

on

രാജ്യ തലസ്ഥാനത്ത് കൂട്ട ബലാത്സംഗം. ഡല്‍ഹിയിയിലെ സ്‌കൂളില്‍ സ്‌കൂള്‍ പ്യൂണും സംഘവും ചേര്‍ന്നാണ് കൂട്ട ബലാത്സംഗം ചെയ്തത്. എം.സി.ഡി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് ബലാത്സംഗത്തിന് ഇരയായത്. ഉത്തര്‍പ്രദേശ് ജൗന്‍പൂര്‍ സ്വദേശിയായ 54 കാരന്‍ അജയ് എന്ന പ്യൂണും സംഘവുമാണ് അഞ്ചാം ക്ലാസുകാരിയോട് ക്രൂരത കാണിച്ചത്.

അജയിയെ പിടികൂടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റു പ്രതികളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചെങ്കിലും ഇവരെ പിടികൂടാനായില്ല. പ്രതികള്‍ക്കായുള്ള തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

സ്‌കൂളില്‍ നിന്ന് അജ്ഞാത സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി മയക്കിയ ശേഷം ബലാത്സംഗം ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു. കുട്ടിയെ എല്‍ബിഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, പിന്നീട് വൈദ്യപരിശോധനയ്ക്കും കൗണ്‍സിലിംങ്ങിനും വിദേയമാക്കി.

Continue Reading

crime

അമൃത്പാല്‍ സിങ്ങിനും കൂട്ടാളിക്കും അഭയം നല്‍കിയ യുവതി പിടിയില്‍

ഒളിവില്‍ കഴിയുന്ന വാരിസ് പഞ്ചാബ് ദേ തലവന്‍ അമൃത്പാല്‍ സിങ്ങിനും കൂട്ടാളിക്കും അഭയം നല്‍കിയ യുവതി പിടിയില്‍.

Published

on

ഒളിവില്‍ കഴിയുന്ന വാരിസ് പഞ്ചാബ് ദേ തലവന്‍ അമൃത്പാല്‍ സിങ്ങിനും കൂട്ടാളിക്കും അഭയം നല്‍കിയ യുവതി പിടിയില്‍. ഹരിയാനയിലെ കുരുക്ഷേത്ര ജില്ലയിലെ തന്റെ വീട്ടില്‍ ഇരുവരെയും പാര്‍പ്പിച്ച ബല്‍ജിത് കൗര്‍ എന്ന യുവതിയാണ് പിടിയിലായത്.

അമൃത്പാലിനെ രക്ഷപ്പെടാന്‍ സഹായിച്ചതിന് 4പേര്‍ ചൊവ്വാഴ്ച പിടിയിലായിരുന്നു. അതേ സമയം പൊലീസിന്റെ കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ട ഖലിസ്ഥാന്‍ നേതാവ് അമൃത് സിങ്ങിനായുള്ള പഞ്ചാബ് പൊലീസിന്റെ ഊര്‍ജിത തിരച്ചിലിന്റെ ആറാം ദിനമാണിത്.

ഇന്നലെ ഇയാള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച ബൈക്ക് പൊലീസ് കണ്ടെത്തിയിരുന്നു. ദാരാപൂരിലെ കനാലിന് സമീപം ഉപേക്ഷിച്ച നിലയിലായിരുന്നു ബൈക്ക്. ബൈക്കിന് പിറകിലിരുന്ന് ഇയാള്‍ കൂട്ടാളിക്കൊപ്പമുള്ള യാത്ര ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

12 മണിക്കൂറിനിടെ അഞ്ച് വാഹനങ്ങള്‍ മാറിക്കറിയാണ് അമൃത്പാല്‍ സിങ്ങ് രക്ഷപ്പെട്ടത്. അമൃത്പാലിനെ പിടികിട്ടാപ്പുള്ളിയായി പഞ്ചാബ് പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.

 

Continue Reading

Trending