Connect with us

More

മുത്തലാഖ്: സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു

Published

on

ന്യൂഡല്‍ഹി: മുത്തലാഖ് മുസ്‌ലിം സ്ത്രീകളുടെ മൗലികാവകാശ ലംഘനമാണോയെന്ന വിഷയം സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു. മെയ് 11മുതല്‍ ഹര്‍ജികളില്‍ ബെഞ്ച് വാദം കേള്‍ക്കും.

വ്യക്തി നിയമങ്ങള്‍ ഭരണഘടനയുടെ 13-ാം വകുപ്പിന്റെ പരിധിയില്‍ വരുമോ, മുത്തലാഖ്, ബഹുഭാര്യത്വം തുടങ്ങിയവ 25-ാം വകുപ്പിന്റെ സംരക്ഷണം ലഭിക്കുന്നവയാണോ, മത സ്വാതന്ത്രം സംബന്ധിച്ച ഭരണഘടനയുടെ 25(1) വകുപ്പ് തുല്യതക്കും ജീവിക്കാനുള്ള അവകാശം സംബന്ധിച്ച വകുപ്പുകള്‍ക്കു വിധേയമാണോ, മുത്തലാഖും ബഹുഭാര്യത്വവും ഇന്ത്യയുടെ രാജ്യാന്തര ധാരണകളുമായി ഒത്തു പോകുന്നതാണോ തുടങ്ങി നാലു ചോദ്യങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്. മൗലികാവകാശങ്ങള്‍ക്കു വിരുദ്ധമായ നിയമങ്ങള്‍ അസാധുവെന്നു വ്യക്തമാക്കുന്നതാണ് 13-ാം വകുപ്പ്. വ്യക്തി നിയമങ്ങള്‍ ഈ വകുപ്പിന്റെ പരിധിയില്‍ വരുമോയെന്നതാണ് പ്രധാന തര്‍ക്കം. മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് ഉള്‍പ്പെടെയുള്ള കക്ഷികളോട് നേരത്തെ നിലപാടുകള്‍ എഴുതി നല്‍കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.
കോടതി സ്വമേധയ എടുത്ത പൊതുതാല്‍പര്യ ഹര്‍ജികളും വിവിധ സംഘടനകളും ഏതാനും സ്ത്രീകളും നല്‍കിയ ഹര്‍ജിയുമാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. മുത്തലാഖ് അവസാനിപ്പിക്കണമെന്നും പകരം എല്ലാ മതസ്ഥര്‍ക്കും അനുയോജ്യമായ ഏക സിവില്‍ കോഡ് ഏര്‍പ്പെടുത്താമെന്നും കേന്ദ്ര സര്‍ക്കാര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഏക സിവില്‍ കോഡ് അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി മുസ്്‌ലിം സംഘടനകള്‍ ഇതിനെതിരെ രംഗത്തു വന്നിരുന്നു. മുത്തലാഖ് അവസാനിപ്പിക്കേണ്ടത് ഭരണപരമായ ബാധ്യതയാണെന്നും മുസ്്‌ലിം സ്ത്രീകളുടെ ഉന്നമനമാണ് ലക്ഷ്യമെന്നുമാണ് കേന്ദ്ര സര്‍ക്കാറിന്റെ വാദം. എന്നാല്‍ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് ഇതിനെ എതിര്‍ത്തിരുന്നു.
വിവാഹം, വിവാഹ മോചനം, പിന്തുടര്‍ച്ച തുടങ്ങിയവക്കായി ഓരോ മതസ്ഥര്‍ക്കും അവരവരുടേതായ വ്യക്തി നിയമങ്ങളാണ് ഇന്ത്യയില്‍ നിലവിലുള്ളത്. ഖുര്‍ആനും പ്രവാചകചര്യയും അടിസ്ഥാനമാക്കിയുള്ളതാണ് മുസ്‌ലിം വ്യക്തി നിയമങ്ങളെന്നും അതില്‍ മാറ്റിത്തിരുത്തല്‍ സാധ്യമല്ലെന്നുമാണ് ബോര്‍ഡ് ഉന്നയിച്ച വാദം. ഏത് മതത്തിലും വിശ്വസിക്കാനും പിന്തുടരാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനുമുള്ള ഭരണഘടനാ ഉറപ്പു നല്‍കുന്ന മൗലികാവകാശ ലംഘനമാണ് ഏക സിവില്‍കോഡ് എന്ന വാദവും ബോര്‍ഡ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.

GULF

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി മരണപ്പെട്ടു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഹൃദയാഘാതത്തെ തുടർന്ന്​​ ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

നേരത്തെ തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ്​ മെറ്റീരിയല്‍, ബര്‍ക്ക)

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന്​ രാത്രി ബർക്കയിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

GULF

മസ്കറ്റ് -കോഴിക്കോട് വിമാനത്തിൽ മലയാളി മരണപെട്ടു

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്

Published

on

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തിൽ മരണപ്പെട്ടു. വടകര സഹകരണ ഹോസ്പിറ്റിലിന്​ സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്. വിമാനം ലാൻഡ്​ ചെയ്യാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ലാൻഡ്​ ചെയ്തശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ്​ മരണം സ്ഥിരീകരിച്ചത്​. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ്​ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട്​ വർഷം മുമ്പാണ് ഒമാനിലെ സുഹാറിൽ ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ സൗദിയിലായിരുന്നു.

പിതാവ്​: സദാനന്ദൻ.
ഭാര്യ: ഷെർലി:
മകൻ: ആരോൺ സച്ചിൻ.

Continue Reading

kerala

‘ഇവിഎമ്മിന്റെ വിശ്വാസ്യത ഇല്ലാതാക്കി’: എളമരം കരീമിന് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

എളമരം കരീം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ‘കാലം മാറും കാലും മാറും’ എന്ന തലക്കെട്ടിലുള്ള വീഡിയോക്കെതിരെയാണ് പരാതി

Published

on

കോഴിക്കോട് ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എളമരം കരീമിന് എതിരെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. എളമരം കരീം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ‘കാലം മാറും കാലും മാറും’ എന്ന തലക്കെട്ടിലുള്ള വീഡിയോക്കെതിരെയാണ് പരാതി. വീഡിയോ ഇവിഎമ്മിന്റെ വിശ്വാസ്യത ഇല്ലാതാക്കുന്നതെന്നാണ് യു.ഡി.എഫിന്റെ ആരോപണം. യു.ഡി.എഫ് കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയാണ് പരാതി നല്‍കിയത്.

Continue Reading

Trending