Connect with us

News

എല്‍പി ക്ലാസ്മുറികളില്‍ പുതിയ പരിഷ്‌കാരണം; ‘ ബാക്ക്‌ബെഞ്ചുകാര്‍ ‘ ഇനി ഓര്‍മ്മ

അടുത്ത അധ്യയനവര്‍ഷം മുതല്‍ എല്‍പി (ലോവര്‍ പ്രൈമറി) ക്ലാസ്മുറികളില്‍ പിന്‍ബെഞ്ചുകളില്ലാത്ത ഇരിപ്പിട ക്രമീകരണം നടപ്പാക്കാനാണ് ആലോചന

Published

on

തിരുവനന്തപുരം: സ്‌കൂള്‍ ക്ലാസ്മുറികളിലെ ഇരിപ്പിട ക്രമീകരണത്തില്‍ ഘട്ടംഘട്ടമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനം. അടുത്ത അധ്യയനവര്‍ഷം മുതല്‍ എല്‍പി (ലോവര്‍ പ്രൈമറി) ക്ലാസ്മുറികളില്‍ പിന്‍ബെഞ്ചുകളില്ലാത്ത ഇരിപ്പിട ക്രമീകരണം നടപ്പാക്കാനാണ് ആലോചന. ഇതിനായി പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കുമെന്നും സര്‍ക്കാര്‍ റിപ്പോര്‍ട്ട് അറിയിച്ചു.

കുട്ടികളുടെ ബാഗ് ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി പാഠപുസ്തകങ്ങള്‍ ക്ലാസ്മുറിയില്‍ തന്നെ സൂക്ഷിക്കുന്ന സംവിധാനം ഏര്‍പ്പെടുത്താനും നിര്‍ദേശമുണ്ട്. ഇതിന് ആവശ്യമായ ഘടനാപരമായ നിര്‍ദേശങ്ങളുമായി ‘എസ്സിഇആര്‍ടി(SERT)’യുടെ നേതൃത്വത്തില്‍ റിപ്പോര്‍ട്ടുകള്‍ തയ്യാറാകുകയാണ്. ജനുവരി എട്ടിന് ചേരുന്ന കരിക്കുലം കമ്മിറ്റിയില്‍ റിപ്പോര്‍ട്ടുകള്‍ പരിഗണിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടി അറിയിച്ചു.

എല്‍പി ക്ലാസുകളില്‍ നിലവില്‍ 30:1 എന്നതാണ് വിദ്യാര്‍ത്ഥി-അധ്യാപക അനുപാതം. 30ല്‍ കൂടുതല്‍ കുട്ടികളുണ്ടെങ്കില്‍ രണ്ടുഡിവിഷന്‍ അനുവദിക്കുന്നതിനാല്‍, പിന്‍ബെഞ്ചില്ലാത്ത ക്ലാസ്മുറി സംവിധാനം പ്രായോഗികമാണെന്ന് വിലയിരുത്തല്‍. അധ്യാപകര്‍ അവധിയിലാണെങ്കില്‍ കുട്ടികളെ മുന്‍കൂട്ടി അറിയിക്കണമെന്ന വ്യവസ്ഥയും പരിഗണനയിലാണ്. അത്തരത്തില്‍ അവരുടെ വിഷയവുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ കുട്ടികള്‍ സ്‌കൂളിലേക്ക് കൊണ്ടുവരേണ്ടതില്ല.

ഇതിന് പുറമെ, അധ്യയനവര്‍ഷാരംഭ സമയത്ത് ഉണ്ടാകുന്ന പെരുമഴ കണക്കിലെടുത്ത് മധ്യവേനലവധി മാറ്റുന്നതിനെക്കുറിച്ചും ആലോചന നടക്കുന്നു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാകാനുണ്ടെന്ന് മന്ത്രി അറിയിച്ചു. വിദ്യാര്‍ത്ഥി സൗഹൃദ പഠനാന്തരീക്ഷം ലക്ഷ്യമിട്ട് ക്ലാസ്മുറി ഘടന, പഠനരീതി, സമയക്രമം എന്നിവയില്‍ സമഗ്രപരിഷ്‌കാരങ്ങളാണ് സര്‍ക്കാര്‍ പരിഗണിക്കുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

പുതുവര്‍ഷം: കൊച്ചി വാട്ടര്‍ മെട്രോ സര്‍വീസ് രാത്രി 7 വരെ, 12 മുതല്‍ വീണ്ടും ആരംഭിക്കും

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് അധിക ടിക്കറ്റ് കൗണ്ടറുകള്‍ സജ്ജമാക്കിയിട്ടുണ്ട്.

Published

on

കൊച്ചി: പുതുവര്‍ഷാഘോഷത്തോടനുബന്ധിച്ച് ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി മേഖലകളിലേക്കുള്ള യാത്രക്കാര്‍ക്ക് സുരക്ഷിത ഗതാഗതം ഉറപ്പാക്കാന്‍ പ്രത്യേക ക്രമീകരണങ്ങളുമായി കൊച്ചി വാട്ടര്‍ മെട്രോ. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശ പ്രകാരം ഈ മേഖലകളിലേക്കുള്ള സര്‍വീസ് രാത്രി ഏഴ് മണി വരെ മാത്രമായിരിക്കും.

രാത്രി ഏഴ് മണിക്ക് ശേഷം സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെക്കും. തുടര്‍ന്ന് രാത്രി 12 മണി മുതല്‍ പുലര്‍ച്ചെ നാല് മണി വരെ മട്ടാഞ്ചേരി-ഹൈക്കോര്‍ട്ട്, വൈപ്പിന്‍-ഹൈക്കോര്‍ട്ട് റൂട്ടുകളില്‍ പ്രത്യേക സര്‍വീസ് നടത്തും. ഈ സമയത്ത് എല്ലാ യാത്രക്കാരെയും ഹൈക്കോര്‍ട്ട് ജംങ്ഷന്‍ ടെര്‍മിനലിലേക്ക് എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് അധിക ടിക്കറ്റ് കൗണ്ടറുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ടെര്‍മിനലുകളില്‍ സുരക്ഷാ ജീവനക്കാരെയും അധികമായി നിയോഗിച്ചിട്ടുണ്ട്. പൊലീസിന്റെ സേവനവും ടെര്‍മിനലുകളില്‍ ലഭ്യമാകും. പുലര്‍ച്ചെ നാല് മണി വരെയാണ് സര്‍വീസ് സമയമായി നിശ്ചയിച്ചിട്ടുള്ളതെങ്കിലും, അവസാന യാത്രക്കാരനെ വരെ ഹൈക്കോര്‍ട്ട് ജംങ്ഷന്‍ ടെര്‍മിനലില്‍ എത്തിക്കുന്നതുവരെ സര്‍വീസ് തുടരുമെന്ന് കൊച്ചി വാട്ടര്‍ മെട്രോ അധികൃതര്‍ അറിയിച്ചു.

യാത്രക്കാര്‍ തിരക്കുകൂട്ടാതെ ക്യൂ പാലിച്ചും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി അനുസരിച്ചും സഹകരിക്കണമെന്ന് കൊച്ചി വാട്ടര്‍ മെട്രോ അഭ്യര്‍ത്ഥിച്ചു.

Continue Reading

News

കുതിരപ്പുറത്ത് വിനായകന്‍; ടോം ഇമ്മട്ടിയുടെ ‘പെരുന്നാള്‍’ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ്

‘ക്രോവേന്മാരും (സാപ്പേന്‍മാരും)’ എന്ന ടാഗ്ലൈനോടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്.

Published

on

നടന്‍ വിനായകനെ നായകനാക്കി ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘പെരുന്നാള്‍’യിലെ വിനായകന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. കുതിരപ്പുറത്തേറി ശക്തമായ ലുക്കിലാണ് വിനായകന്‍ പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. ‘കളങ്കാവലി’ന് ശേഷം വിനായകന്‍ നായകനായി എത്തുന്ന ചിത്രമാണ് ‘പെരുന്നാള്‍’.

‘ക്രോവേന്മാരും (സാപ്പേന്‍മാരും)’ എന്ന ടാഗ്ലൈനോടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. സൂര്യഭാരതി ക്രിയേഷന്‍സ്, ജോളിവുഡ് മൂവീസ്, ഇമ്മട്ടി കമ്പനി എന്നീ ബാനറുകളില്‍ മനോജ് കുമാര്‍ കെ.പി., ജോളി ലോനപ്പന്‍, ടോം ഇമ്മട്ടി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്.

വിനായകനോടൊപ്പം ഷൈന്‍ ടോം ചാക്കോ, വിഷ്ണു ഗോവിന്ദ്, സാഗര്‍ സൂര്യ, ജുനൈസ്, മോക്ഷ എന്നിവര്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ആദ്യഘട്ട ഷൂട്ടിംഗ് വാഗമണ്ണിലും പരിസരപ്രദേശങ്ങളിലുമായി പൂര്‍ത്തിയാക്കി. നിലവില്‍ അവസാനഘട്ട ഷൂട്ടിംഗ് സ്‌റ്റേജില്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രം 2026ല്‍ തിയേറ്ററുകളിലെത്തും.

ടൊവിനോ തോമസ് നായകനായ ‘ഒരു മെക്‌സിക്കന്‍ അപാരത’, ആന്‍സണ്‍ പോള്‍ നായകനായ ‘ഗാംബ്ലര്‍’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുന്നാള്‍’. സാങ്കേതിക പ്രവര്‍ത്തകര്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ പി.ആര്‍. സോംദേവ്‌, മ്യൂസിക്‌ മണികണ്ഠന്‍, അയ്യപ്പ ഡിഒപി അരുണ്‍ ചാലില്‍, സ്‌റ്റോറി ഐഡിയഫാ. വിത്സണ്‍ തറയില്‍, ക്രീയേറ്റീവ് ഡയറക്ടര്‍ സിദ്ധില്‍ സുബ്രഹ്മണ്യന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ് മംഗലത്ത്, ആര്‍ട്ട് ഡയറക്ടര്‍ വിനോദ് രവീന്ദ്രന്‍, എഡിറ്റര്‍രോഹിത് വി.എസ്. വാര്യത്ത്‌, ലിറിക്‌സ് വിനായക് ശശികുമാര്‍,

ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ദിനില്‍ എ. ബാബു, കോസ്റ്റിയൂം ഡിസൈനര്‍ അരുണ്‍ മനോഹര്‍, മേക്കപ്പ് റോണക്‌സ് സേവ്യര്‍, സ്റ്റില്‍സ് രാംദാസ് മാത്തൂര്‍, പബ്ലിസിറ്റി ഡിസൈന്‍സ് യെല്ലോ ടൂത്ത്, പി.ആര്‍.ഒ & മാര്‍ക്കറ്റിങ് കണ്‍സല്‍ട്ടന്റ് പ്രതീഷ് ശേഖര്‍

Continue Reading

kerala

ഇവിടെ ഭരിക്കുന്നത് ഞങ്ങള്‍; പെന്തകോസ്ത് സംഘത്തെ തടഞ്ഞ് ബിജെപി പ്രവര്‍ത്തകന്‍

Published

on

തിരുവനന്തപുരം: പുതുവത്സരത്തിന്റെ ഭാഗമായി ലഹരിവിരുദ്ധ സന്ദേശം കൈമാറാനെത്തിയ പെന്തകോസ്ത് സംഘത്തെ ബിജെപി പ്രവര്‍ത്തകന്‍ ഭീഷണിപ്പെടുത്തിയതായി പരാതി. ആറ്റിങ്ങല്‍ അഴൂരിലെ പെരുങ്കുഴിയിലാണ് സംഭവം. സംഘത്തെ ഭീഷണിപ്പെടുത്തി പരിപാടി തടസ്സപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്.

‘മൈക്ക് ഓഫ് ചെയ്യണം, ഇവിടെ ഞങ്ങളാണ് ഭരിക്കുന്നത്. ഇതൊന്നും ഇവിടെ വേണ്ട’ എന്നാണ് ബിജെപി പ്രവര്‍ത്തകന്റെ ഭീഷണി. അഴൂര്‍ പഞ്ചായത്തും പെരുങ്കുഴി വാര്‍ഡും ഭരിക്കുന്നത് ബിജെപിയാണ്.

‘മദ്യപിക്കുകയോ മദ്യപിക്കാതിരിക്കുകയോ ചെയ്തോളൂ. ഓഫ് ചെയ്യണം. ഇവിടെ വേണ്ട. നിങ്ങള്‍ സഭയില്‍ നിന്നാണ് വരുന്നത്. ഇവിടെ ഒരു ക്രിസ്ത്യാനികളും പെന്തക്കോസ്തും ഇല്ല’, എന്നായിരുന്നു ബിജെപി പ്രവര്‍ത്തകന്റെ ഭീഷണി.

 

Continue Reading

Trending