kerala
വികസന പ്രതീക്ഷകള്‍ക്ക് പുതുചിറകുകള്‍; ചെമ്മാട് ഗതാഗതക്കുരുക്കിന് പരിഹാരമായി പുതിയ മാസ്റ്റര്‍ പ്ലാന്‍
തിരൂരങ്ങാടിയെ പുതിയ വികസന കാലഘട്ടത്തിലേക്ക് കൈപിടിച്ചുയര്‍ത്തേണ്ടതുണ്ടെന്ന് സമീര്‍
തിരൂരങ്ങാടി: ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പിന്തുണകളിലൊന്നുമായി ജനങ്ങള്‍ നിയുക്ത എം.എല്‍.എ പി.എം.എ സമീറിനെ നിയമസഭയിലേക്ക് അയച്ചതോടെ തിരൂരങ്ങാടിയില്‍ വികസന പ്രതീക്ഷകള്‍ക്ക് പുതുചിറകുകള്‍ വിരിയുകയാണ്.
വര്‍ഷങ്ങളായി പ്രഖ്യാപനങ്ങളിലും ഫയലുകളിലും മാത്രം ഒതുങ്ങി പാതിവഴിയില്‍ നില്ക്കുന്ന പദ്ധതികള്‍ക്ക് പുതുജീവന്‍ നല്കി മണ്ഡലത്തെ സമഗ്ര വികസനത്തിന്റെ പാതയിലേക്ക് നയിക്കാനാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് സമീര്‍ വ്യക്തമാക്കി.
തിരുരങ്ങാടി ഒരു സാധാരണ മണ്ഡലമല്ല, ചരിത്രവും വിദ്യാഭ്യാസ പാരമ്പര്യവും സമര വീര്യവും ഒത്തു ചേരുന്ന മണ്ണാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മണ്ഡലത്തിന്റെ വളര്‍ച്ചക്ക് കരുത്തേകേണ്ട നിരവധി വികസന പദ്ധതികളാണ് ഇടത് സര്‍ക്കാരിന്റെ അവഗണന മൂലം നിലച്ചുപോയത്. അവയെല്ലാം വീണ്ടും സജീവമാക്കി തിരൂരങ്ങാടിയെ പുതിയ വികസന കാലഘട്ടത്തിലേക്ക് കൈപിടിച്ചുയര്‍ത്തേണ്ടതുണ്ടെന്ന് സമീര്‍ പറഞ്ഞു.
പരപ്പനങ്ങാടി ഐ.ഐ.എസ്.ടി പദ്ധതി, പൂക്കിപ്പറമ്പ്-പതിനാറുങ്ങല്‍ ബൈപ്പാസ്, അസാപ്പ് സ്കില്‍ പാര്‍ക്ക്, ചീര്‍പ്പിങ്ങല്‍ സയന്‍സ് പാര്‍ക്ക്, ന്യൂക്കട്ട് ടൂറിസം പദ്ധതി, എടരിക്കോട് കുടിവെള്ള പദ്ധതി, പെരുമണ്ണ ക്ലാരി, എടരിക്കോട് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ കെട്ടിട നിര്‍മ്മാണം, തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ക്യാഷ്വാലിറ്റി ബ്ലോക്കും ഡയാലിസിസ് സെന്ററും, കാളം തിരുത്തി ബദല്‍ വിദ്യാലയം, കുണ്ടൂര്‍ തോട് നവീകരണം, മോര്യാ കാപ്പ്, മനക്കപ്പാടം, പെരുമ്പുഴ ജലസേചന പദ്ധതികള്‍ തുടങ്ങി എണ്ണിയാലൊതുങ്ങാത്ത പദ്ധതികളാണ് ഇപ്പോഴും പാതിവഴിയില്‍ നില്‍ക്കുന്നതെന്ന് അദ്ദേഹം ചൂ ണ്ടിക്കാട്ടി. മുന്‍ മന്ത്രി പി.കെ അബ്ദുറബ്ബും മുന്‍ എം. എല്‍.എ കെ.പി.എ മജീദും കഠിനാധ്വാനത്തിലൂടെ കൊണ്ടുവന്ന പദ്ധതികള്‍ക്കാണ് പിന്നീട് തിരിച്ചടി നേരിട്ടതെന്നും അവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ശക്തമായ ഇടപെടലുകള്‍ നടത്തും.
kerala
മഴക്കൊപ്പം ഇടിമിന്നലും ശക്തമായ കാറ്റിനും സാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
മെയ് 11 വരെ കേരളത്തില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി.
സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകുന്നു. ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മെയ് 11 വരെ കേരളത്തില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. മെയ് 10ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.
മഴക്കൊപ്പം ഇടിമിന്നലും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത പ്രവചിച്ചിട്ടുള്ളത്.
തെക്കുകിഴക്കന്‍ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി, തെക്കന്‍ കേരള തീരത്തോട് ചേര്‍ന്ന് ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. തെക്കുകിഴക്കന്‍ അറബിക്കടലിലെ ചക്രവാതചുഴി മുതല്‍ തെക്കുപടിഞ്ഞാറന്‍ മധ്യപ്രദേശ് വരെ, കര്‍ണാടകയുടെ ഉള്‍ഭാഗങ്ങളിലൂടെയും മഹാരാഷ്ട്രയിലൂടെയും സമുദ്രനിരപ്പില്‍ നിന്ന് 0.9 കിലോമീറ്റര്‍ ഉയരത്തിലായി ന്യൂനമര്‍ദ്ദ പാത്തി നിലനില്ക്കുന്നു. ഇതിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമായത്.
kerala
മാധ്യമപ്രവര്ത്തകന് വിക്ടര്‍ ജോസഫ് അന്തരിച്ചു; ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു
സംസ്കാരം നാളെ കണ്ണൂര്‍ പയ്യാവൂരില്‍ നടക്കും.
കണ്ണൂര്‍: മാധ്യമപ്രവര്ത്തകന് വിക്ടര്‍ ജോസഫ് അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇന്ത്യാവിഷന്, മനോരമ ന്യൂസ്, അമൃത ടിവി, ജയ്ഹിന്ദ് തുടങ്ങിയ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്നു. ഇന്ത്യന്‍ വോളിബോള്‍ താരമായിരുന്ന മനു ജോസഫ് ഇദ്ദേഹത്തിന്റെ സഹോദരനാണ്. സംസ്കാരം നാളെ കണ്ണൂര്‍ പയ്യാവൂരില്‍ നടക്കും.
kerala
നിര്‍ണായക കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം ഇന്ന്; എ.ഐ.സി.സി നിരീക്ഷകര്‍ തലസ്ഥാനത്തെത്തി
സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്കായി ഹൈക്കമാന്‍ഡ് നിയോഗിച്ച എ.ഐ.സി.സി നിരീക്ഷകര്‍ തലസ്ഥാനത്തെത്തി.
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ നിര്‍ണായക നിയമസഭാ കക്ഷി യോഗം ഇന്ന്. രാവിലെ 10 മണിക്ക് കെപിസിസി ആസ്ഥാനത്താണ് യോഗം.
സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്കായി ഹൈക്കമാന്‍ഡ് നിയോഗിച്ച എ.ഐ.സി.സി നിരീക്ഷകര്‍ തലസ്ഥാനത്തെത്തി. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ അജയ് മാക്കനും മുകുള്‍ വാസ്നിക്കുമാണ് തിരുവനന്തപുരത്തെത്തിയത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയാണ് അയച്ചതെന്നും നിയമസഭാ കക്ഷിയില്‍ എല്ലാവരുടെയും അഭിപ്രായം കേള്‍ക്കുമെന്നും അജയ് മാക്കന് പ്രതികരിച്ചു. ആരെയൊക്കെ കാണണമെന്ന് വിശദമായി തീരുമാനിക്കുമെന്നും ദിപാ ദാസ് മുന്‍ഷി ആരെയൊക്കെയാണോ ക്ഷണിച്ചിട്ടുളളത് അവരുമായെല്ലാം കൂടിക്കാഴ്ച നടത്തുമെന്നും മുകുള്‍ വാസ്നിക്കും പറഞ്ഞു.
ഇന്ദിരാഭവനില്‍ എത്തിയ നിരീക്ഷകര്‍, മുന്‍ മുഖ്യമന്ത്രി എ.കെ ആന്റണിയുമായാണ് ആദ്യം കൂടിക്കാഴ്ച നടത്തിയത്. ഇവര്‍ക്കൊപ്പം കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി. സി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷിയും ഉണ്ടായിരുന്നു. നിരീക്ഷകര്‍ ഇന്നു മുതല്‍ നേതാക്കളെ നേരിട്ട് കണ്ട് അഭിപ്രായം തേടും. ഈ യോഗത്തിന് പുറമെ എം.എല്‍.എമാരെ നിരീക്ഷകര്‍ ഒറ്റക്കൊറ്റക്കായും കണ്ട് അഭിപ്രായം രേഖപ്പെടുത്തും. എം.പിമാരുടെയും മുതിര്‍ന്ന നേതാക്കളുടെയും നിലപാട് കൂടി തേടിയാകും ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കുക.
-
film2 days agoജ്യോതികയും സോനാക്ഷി സിന്‍ഹയും ഒന്നിക്കുന്ന ഹൈ-സ്റ്റേക്ക്സ് കോർട്ട്റൂം ത്രില്ലർ ‘സിസ്റ്റം’ മെയ് 22 മുതൽ ആമസോൺ പ്രൈം വീഡിയോയിൽ
-
india2 days agoബംഗാളില്‍ ബി.ജെ.പിയുടെ വിജയം വോട്ടര്‍ പട്ടികയിലെ ‘വെട്ടിനിരത്തലിന്’ പിന്നാലെയോ?
-
GULF2 days agoവന്‍ പദ്ധതികളുമായി ബുര്‍ജീല്‍; യുഎഇ പ്രസിഡണ്ടും പ്രധാനമന്ത്രിയും പവലിയന് സന്ദര്‍ശിച്ചു
-
kerala2 days ago‘ഇന്നലെയും ഇന്നും നാളെയും സ്റ്റാലിനൊപ്പം തന്നെ’; അധികാരം നഷ്ടമായെങ്കിലും സഖ്യമാറ്റമില്ലെന്ന് മുസ്ലിം ലീഗ്
-
kerala2 days ago‘ഞങ്ങളില്‍ അര്‍പ്പിച്ച വിശ്വാസത്തിനും നിങ്ങള്‍ നല്കിയ വലിയ പിന്തുണക്കും ഹൃദയം നിറഞ്ഞ നന്ദി’ -ജനവിധിയില്‍ നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി
-
GULF2 days agoവാഹനങ്ങള്‍ എത്തിച്ചു ഇത്തിഹാദ് റെയില്‍
-
editorial1 day agoമറുപടിയില്ലാതെ സി.പി.എം
-
kerala1 day agoനിര്‍ണായക കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം ഇന്ന്; എ.ഐ.സി.സി നിരീക്ഷകര്‍ തലസ്ഥാനത്തെത്തി

