Connect with us

main stories

നിയമസഭ തിരഞ്ഞെടുപ്പ്‌; മുസ്‌ലിം ലീഗിന്‌ ലഭിച്ചത് കാല്‍കോടിയോളം വോട്ടുകള്‍

യു.ഡി.എഫിന് ആകെ ലഭിച്ച 10054550 വോട്ടുകളില്‍ 2424740 വോട്ടുകളും മുസ്്‌ലിംലീഗിന്റെ സ്ഥാനാര്‍ത്ഥികള്‍ നേടിയത്.

Published

on

ലുഖ്മാന്‍ മമ്പാട്

– യു.ഡി.എഫിന്റെ കോടി വോട്ടില്‍ നാലിലൊന്ന്

– പത്തുപേര്‍ക്ക് ലക്ഷത്തിലെറേ വോട്ടുകള്‍

– ഭൂരിപക്ഷത്തില്‍ ആദ്യ മൂന്നു റാങ്കുകളും

Advertisement

– സി.പി.എമ്മിന്റെ ഭൂരിപക്ഷം മൂന്ന് ലക്ഷത്തില്‍ താഴെ

– മുസ്്‌ലിംലീഗ് ആകെ ഭൂരിപക്ഷം എട്ടു ലക്ഷം കടന്നു

കോഴിക്കോട്: സംസ്ഥാനത്തെ 140 മണ്ഡലങ്ങളില്‍ നിന്നായി യു.ഡി.എഫ് കോടിയിലേറെ വോട്ടുകള്‍ നേടിയപ്പോള്‍ 27 സീറ്റില്‍ മത്സരിച്ച മുസ്്‌ലിംലീഗിന് ലഭിച്ചത് കാല്‍കോടിയോളം വോട്ട്. യു.ഡി.എഫിന് ആകെ ലഭിച്ച 10054550 വോട്ടുകളില്‍ 2424740 വോട്ടുകളും മുസ്്‌ലിംലീഗിന്റെ സ്ഥാനാര്‍ത്ഥികള്‍ നേടിയത്. വെറും 27 മണ്ഡലങ്ങളില്‍ മത്സരിച്ചാണ് ഈ നേട്ടം. മലപ്പുറം ജില്ലയിലെ 12 മണ്ഡലങ്ങളില്‍ നിന്ന് മാത്രം മുസ്്‌ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ 13 ലക്ഷത്തോളം വോട്ടുകള്‍ നേടി. മലപ്പുറം, തിരൂര്‍, കോട്ടക്കല്‍, തിരൂരങ്ങാടി, വളളിക്കുന്ന്, മങ്കട, പെരിന്തല്‍മണ്ണ, മഞ്ചേരി, കൊണ്ടോട്ടി മണ്ഡലങ്ങളില്‍ മുസ്്‌ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് ലക്ഷത്തിലേറെ വോട്ടുകള്‍ ലഭിച്ചു.

സംസ്ഥാനത്തെ എക്കാലത്തെയും ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ ആദ്യ മൂന്ന് റാങ്കുകളുടെ റെക്കോര്‍ഡും മുസ്്‌ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ സ്വന്തമാക്കി. പി.കെ കുഞ്ഞാലിക്കുട്ടി-മലപ്പുറം (85327 വോട്ടുകളുടെ ഭൂരിപക്ഷം), പി.എം.എ സമീര്‍-തിരൂരങ്ങാടി (63387), ആബിദ് ഹുസൈന്‍ തങ്ങള്‍-കോട്ടക്കല്‍ (62638) എന്നിവരാണ് ആദ്യറാങ്കുകാര്‍. 2021ല്‍ മട്ടന്നൂരില്‍ നിന്ന് സി.പി.എമ്മിന്റെ കെ.കെ ശൈലജ നേടിയ 60963 വോട്ട് ഭൂരിപക്ഷത്തെയാണ് മൂന്ന് മുസ്്‌ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ പിന്തളളിയത്.

Advertisement

82 സീറ്റുകളില്‍ മത്സരിച്ച സി.പി.എം 26 സീറ്റുകളില്‍ (32%) വിജയിച്ചപ്പോള്‍ 27 ല്‍ മത്സരിച്ച മുസ്്‌ലിംലീഗ് 22ലും (81%) വിജയിച്ചു. വിജയിച്ച 22 മണ്ഡലങ്ങളില്‍ നിന്ന് എട്ടു ലക്ഷത്തിലേറെ വോട്ടുകളുടെ (806416) ഭൂരിപക്ഷമാണ് മുസ്്‌ലിംലീഗിനുള്ളത്. 2021ല്‍ മുസ്്‌ലിംലീഗ് വിജയിച്ച 15 മണ്ഡലങ്ങളില്‍ നിന്ന് ആകെ ഭൂരിപക്ഷം രണ്ടു ലക്ഷം (200229) മാത്രമായിരുന്നു. ഭൂരിപക്ഷത്തില്‍ മാത്രം ആറു ലക്ഷത്തിലേറെ വോട്ടുകളുടെ വര്‍ധന. 26 സീറ്റുകള്‍ വിജയിച്ച സി.പി.എമ്മിന് ആകെ ഭൂരിപക്ഷം മൂന്ന് ലക്ഷം (295348) പോലും ഇല്ല.
പി.ബി അംഗം പിണറായി വിജയന്‍ ഉള്‍പ്പെടെ സി.പി.എമ്മിന്റെ ഒരാള്‍ക്ക് പോലും പാതിയിലേറെ വോട്ടുകള്‍ ലഭിച്ചിട്ടില്ല.

എന്നാല്‍, മുസ്്‌ലിംലീഗിന്റെ പത്തു പേര്‍ക്ക് 50%ല്‍ അധികം വോട്ടുകള്‍ ലഭിച്ചു. ഇതില്‍ തന്നെ മൂന്ന് പേര്‍ക്ക് 60% ല്‍ അധികം വോട്ടുകള്‍ ലഭിച്ചു. യു.ഡി.എഫിന് 46.56% വോട്ടുകള്‍ ലഭിച്ചപ്പോള്‍ എല്‍.ഡി.എഫിന് 37.62% വോട്ടുകളാണുള്ളത്. 8.94% വോട്ടുകളുടെ വ്യത്യാസം. 2021ല്‍ എല്‍.ഡി.എഫിന് യു.ഡി.എഫിനെക്കാള്‍ 5.87% വോട്ടുകളാണ് അധികം ലഭിച്ചിരുന്നത്. എന്‍.ഡി.എക്ക 2021ല്‍ 2607314 (12.52%) വോട്ടുകളായിരുന്നെങ്കില്‍ ഇത്തവണ 3149357(14.58%) വോട്ടുകളാണ് ലഭിച്ചത്. ഏഴു സീറ്റുകള്‍ കൂടിയതിന് പുറമെ വോട്ടു വര്‍ധനയില്‍ മുസ്്‌ലിംലീഗാണ് വലിയ മുന്നേറ്റമുണ്ടാക്കിയത്. ആകെ പോള്‍ ചെയ്ത 21597055 വോട്ടുകളില്‍ 2424740 ഉം മുസ്്‌ലിംലീഗിന് 11.23% വോട്ടു വിഹിതമാണുള്ളത്. ആകെയുള്ളതില്‍ 19 % സീറ്റുകളില്‍ (140ല്‍27) മത്സരിച്ച മുസ്്‌ലിംലീഗ് യു.ഡി.എഫിന് ആകെ ലഭിച്ച 10054550 വോട്ടിന്റെ 24.23% വോട്ടുകളും സമാഹരിച്ചത് ജനകീയാടിത്തറയും സ്‌ട്രൈക്ക് റേറ്റും അടിവരയിടുന്നതാണ്.

kerala

നിര്‍ണായക കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം ഇന്ന്; എ.ഐ.സി.സി നിരീക്ഷകര്‍ തലസ്ഥാനത്തെത്തി

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്കായി ഹൈക്കമാന്‍ഡ് നിയോഗിച്ച എ.ഐ.സി.സി നിരീക്ഷകര്‍ തലസ്ഥാനത്തെത്തി.

Published

on

By

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ നിര്‍ണായക നിയമസഭാ കക്ഷി യോഗം ഇന്ന്. രാവിലെ 10 മണിക്ക് കെപിസിസി ആസ്ഥാനത്താണ് യോഗം.
സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്കായി ഹൈക്കമാന്‍ഡ് നിയോഗിച്ച എ.ഐ.സി.സി നിരീക്ഷകര്‍ തലസ്ഥാനത്തെത്തി. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ അജയ് മാക്കനും മുകുള്‍ വാസ്നിക്കുമാണ് തിരുവനന്തപുരത്തെത്തിയത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയാണ് അയച്ചതെന്നും നിയമസഭാ കക്ഷിയില്‍ എല്ലാവരുടെയും അഭിപ്രായം കേള്‍ക്കുമെന്നും അജയ് മാക്കന്‍ പ്രതികരിച്ചു. ആരെയൊക്കെ കാണണമെന്ന് വിശദമായി തീരുമാനിക്കുമെന്നും ദിപാ ദാസ് മുന്‍ഷി ആരെയൊക്കെയാണോ ക്ഷണിച്ചിട്ടുളളത് അവരുമായെല്ലാം കൂടിക്കാഴ്ച നടത്തുമെന്നും മുകുള്‍ വാസ്‌നിക്കും പറഞ്ഞു.

ഇന്ദിരാഭവനില്‍ എത്തിയ നിരീക്ഷകര്‍, മുന്‍ മുഖ്യമന്ത്രി എ.കെ ആന്റണിയുമായാണ് ആദ്യം കൂടിക്കാഴ്ച നടത്തിയത്. ഇവര്‍ക്കൊപ്പം കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി. സി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷിയും ഉണ്ടായിരുന്നു. നിരീക്ഷകര്‍ ഇന്നു മുതല്‍ നേതാക്കളെ നേരിട്ട് കണ്ട് അഭിപ്രായം തേടും. ഈ യോഗത്തിന് പുറമെ എം.എല്‍.എമാരെ നിരീക്ഷകര്‍ ഒറ്റക്കൊറ്റക്കായും കണ്ട് അഭിപ്രായം രേഖപ്പെടുത്തും. എം.പിമാരുടെയും മുതിര്‍ന്ന നേതാക്കളുടെയും നിലപാട് കൂടി തേടിയാകും ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കുക.

 

Advertisement

 

Continue Reading

india

ബംഗാളില്‍ ബി.ജെ.പിയുടെ വിജയം വോട്ടര്‍ പട്ടികയിലെ ‘വെട്ടിനിരത്തലിന്’ പിന്നാലെയോ?

അട്ടിമറി ആരോപണങ്ങള്‍ക്ക് പിന്നാലെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

Published

on

പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ അട്ടിമറി വിജയത്തിന് പിന്നില്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് വന്‍തോതില്‍ പേരുകള്‍ വെട്ടിമാറ്റിയത് സ്വാധീനിച്ചതായി റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ ‘സ്‌ക്രോള്‍’ ആണ് ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവിട്ടത്. ബി.ജെ.പി വിജയിച്ച നൂറിലധികം സീറ്റുകളില്‍ അവര്‍ക്ക് ലഭിച്ച ഭൂരിപക്ഷം, അവിടെ നിന്ന് നീക്കം ചെയ്യപ്പെട്ട വോട്ടര്‍മാരുടെ എണ്ണത്തേക്കാള്‍ കുറവാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

സംസ്ഥാനത്തെ എസ്‌ഐആര്‍ നടപടികളിലൂടെ ഏകദേശം 90 ലക്ഷത്തിലധികം പേരുകളാണ് ഒഴിവാക്കപ്പെട്ടത്. ഇത് സംസ്ഥാനത്തെ ആകെ വോട്ടര്‍മാരുടെ 12 ശതമാനത്തോളം വരും. ബി.ജെ.പി വിജയിച്ച 105 സീറ്റുകളില്‍ അവരുടെ വിജയഭൂരിപക്ഷം അവിടെ നിന്ന് ഒഴിവാക്കപ്പെട്ട വോട്ടുകളുടെ എണ്ണത്തേക്കാള്‍ വളരെ ചെറുതാണ്. ഇതില്‍ 86 സീറ്റുകള്‍ തൃണമൂലില്‍ നിന്ന് ബി.ജെ.പി പിടിച്ചതാണ്.

അതേസമയം വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തതിനെതിരെ ഏകദേശം 27 ലക്ഷം പേര്‍ നല്‍കിയ അപ്പീലുകള്‍ ഇപ്പോഴും ട്രൈബ്യൂണലിന്റെ പരിഗണനയിലാണ്.

2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇന്‍ഡസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 9,000 വോട്ടിന് മുന്നിലായിരുന്ന ഇവിടെ, 7,515 വോട്ടര്‍മാരെ ഒഴിവാക്കിയതിന് പിന്നാലെ നടന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പി 900 വോട്ടിന് വിജയിച്ചു. ജാദവ്പൂരില്‍ പട്ടികയില്‍ നിന്ന് 56,000 പേരെ നീക്കം ചെയ്തു. എന്നാല്‍ ഇപ്പോള്‍ ബി.ജെ.പിയുടെ വിജയഭൂരിപക്ഷം 27,716 വോട്ടുകള്‍ മാത്രമാണ്.

Advertisement

ആകെ സീറ്റുകള്‍: 294

ബി.ജെ.പി: 207 സീറ്റുകള്‍

തൃണമൂല്‍ കോണ്‍ഗ്രസ്: 80 സീറ്റുകള്‍

2021-ല്‍ 212 സീറ്റുകളുമായി അധികാരത്തിലേറിയ മമതയ്ക്ക് ഇത്തവണത്തെ ഫലം വലിയ തിരിച്ചടിയാണ് നല്‍കിയത്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബി.ജെ.പി ശ്രമിച്ചുവെന്ന മമതയുടെ ആരോപണങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണ് ഈ റിപ്പോര്‍ട്ട്.

Advertisement

അതേസമയം വിജയത്തിന് പിന്നാലെ ബംഗാളില്‍ വ്യാപക അക്രമങ്ങള്‍ തുടരുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസ് ഓഫീസുകളും അനുഭാവിയായവരുടെ കടകളും ബി.ജെ.പി പ്രവര്‍ത്തകര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്ന ദൃശ്യങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

 

Continue Reading

kerala

‘ഞങ്ങളില്‍ അര്‍പ്പിച്ച വിശ്വാസത്തിനും നിങ്ങള്‍ നല്‍കിയ വലിയ പിന്തുണക്കും ഹൃദയം നിറഞ്ഞ നന്ദി’ -ജനവിധിയില്‍ നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി

വയനാട്ടിലെ എന്റെ കുടുംബാംഗങ്ങളോട്, നിങ്ങള്‍ യു.ഡി.എഫിലുള്ള നിങ്ങളുടെ വിശ്വാസം ഒന്നുകൂടി ഉറപ്പിച്ചിരിക്കുകയാണ്.

Published

on

By

നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ ഉജ്ജ്വല വിജയത്തില്‍ കേരള ജനതയോട് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി. ഞങ്ങളില്‍ അര്‍പ്പിച്ച വിശ്വാസത്തിനും നിങ്ങള്‍ നല്‍കിയ വലിയ പിന്തുണക്കും ഹൃദയം നിറഞ്ഞ നന്ദിയെന്ന് പ്രിയങ്ക തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറിച്ചു.

‘നന്ദി കേരളം!

കേരളത്തിലെ എന്റെ പ്രിയപ്പെട്ട സഹോദരീസഹോദരന്മാരെ, ഞങ്ങളില്‍ അര്‍പ്പിച്ച വിശ്വാസത്തിനും നിങ്ങള്‍ നല്‍കിയ വലിയ പിന്തുണക്കും ഹൃദയം നിറഞ്ഞ നന്ദി. നിങ്ങള്‍ ഞങ്ങളില്‍ അര്‍പ്പിച്ച ഈ വിശ്വാസമായിരിക്കും ഓരോരുത്തര്‍ക്കും വേണ്ടി മെച്ചപ്പെട്ട ഒരു ഭാവി കെട്ടിപ്പടുക്കുന്നതിനായുള്ള യു.ഡി.എഫിന്റെ മുന്നോട്ടുള്ള യാത്രയിലെ വഴികാട്ടി. അടുത്ത അഞ്ച് വര്‍ഷം ഓരോ ദിവസവും അങ്ങേയറ്റം സത്യസന്ധതയോടും വിനയത്തോടും കൂടി ഞങ്ങളുടെ വാഗ്ദാനങ്ങള്‍ നിറവേറ്റിക്കൊണ്ട് നിങ്ങള്‍ക്കുള്ള നന്ദി പ്രകടിപ്പിക്കാന്‍ ഞങ്ങള്‍ പരിശ്രമിക്കുമെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി പ്രത്യാശിക്കുന്നു.

വയനാട്ടിലെ എന്റെ കുടുംബാംഗങ്ങളോട്, നിങ്ങള്‍ യു.ഡി.എഫിലുള്ള നിങ്ങളുടെ വിശ്വാസം ഒന്നുകൂടി ഉറപ്പിച്ചിരിക്കുകയാണ്. 7ല്‍ 7 സീറ്റുകളിലും ഉജ്ജ്വല വിജയം! വയനാടിന്റെ വികസനത്തിനായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് 8 പ്രതിനിധികളുണ്ട്! നിങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കും.

Advertisement

ഐക്യമുള്ളതും പുരോഗമനപരവുമായ ഒരു കേരളം എന്ന ഞങ്ങളുടെ സന്ദേശം ഓരോ വീട്ടിലുമെത്തിക്കാന്‍ രാപ്പകല്‍ അധ്വാനിച്ച യു.ഡി.എഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും കൃതജ്ഞതയും അറിയിക്കുന്നു. നിങ്ങളുടെ തളരാത്ത ഈ പരിശ്രമങ്ങള്‍ക്ക് നന്ദി. കേരളത്തിലെ ജനങ്ങളെ സേവിക്കാനുള്ള നിങ്ങളുടെ ദൃഢനിശ്ചയത്തെ വരാനിരിക്കുന്ന അഞ്ച് വര്‍ഷങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തട്ടെ’. എന്നാണ് പ്രിയങ്ക ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചത്.

 

Continue Reading

Trending