Connect with us

india

ബലാത്സംഗ അതിജീവിതർക്ക് ഗർഭച്ഛിദ്രത്തിന് സമയപരിധി നിശ്ചയിക്കരുത്: കേന്ദ്രത്തിന് സുപ്രീം കോടതിയുടെ നിർദ്ദേശം

15 വയസ്സുകാരിയായ പെൺകുട്ടിയുടെ 30 ആഴ്ച പ്രായമുള്ള ഗർഭം നീക്കം ചെയ്യാൻ അനുമതി നൽകിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം.

Published

on

ബലാത്സംഗത്തെ അതിജീവിച്ചവർക്ക് ഗർഭച്ഛിദ്രം നടത്തുന്നതിനുള്ള സമയപരിധിയിൽ മാറ്റം വരുത്തണമെന്ന് സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചു. നിലവിലെ നിയമപ്രകാരം അനുവദനീയമായ 20 ആഴ്ചകൾക്ക് ശേഷവും ഇത്തരം സാഹചര്യങ്ങളിൽ ഗർഭച്ഛിദ്രം അനുവദിക്കുന്ന കാര്യം പരിഗണിക്കണമെന്ന് കോടതി വ്യക്തമാക്കി. 15 വയസ്സുകാരിയായ പെൺകുട്ടിയുടെ 30 ആഴ്ച പ്രായമുള്ള ഗർഭം നീക്കം ചെയ്യാൻ അനുമതി നൽകിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം.

മാറുന്ന കാലത്തിനനുസരിച്ച് നിയമങ്ങളിൽ ഭേദഗതികൾ ആവശ്യമാണെന്ന് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. ബലാത്സംഗത്തെത്തുടർന്നുള്ള അനാവശ്യ ഗർഭധാരണം തുടരാൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർബന്ധിക്കുന്നത് ക്രൂരതയാണ്. ഇത് അവൾ നേരത്തെ അനുഭവിച്ച കഷ്ടപ്പാടുകൾ വർദ്ധിപ്പിക്കുകയും ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന മാനസിക ആഘാതത്തിന് കാരണമാവുകയും ചെയ്യും.

“അവൾ പഠിക്കേണ്ട പ്രായത്തിലുള്ള ഒരു കുട്ടിയാണെന്ന് സങ്കൽപ്പിക്കുക. അനാവശ്യമായ ഗർഭധാരണം ഒരാളുടെ മേൽ അടിച്ചേൽപ്പിക്കാൻ കഴിയില്ല. ആ കുട്ടി അനുഭവിക്കുന്ന വേദനയും അപമാനവും നമ്മൾ കാണാതിരുന്നുകൂടാ,” എന്ന് കോടതി നിരീക്ഷിച്ചു.

ഗർഭം 30 ആഴ്ച പിന്നിട്ട സാഹചര്യത്തിൽ ഭ്രൂണം പുറത്തെടുക്കുന്നത് പെൺകുട്ടിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളോ വൈകല്യങ്ങളോ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന് എയിംസ് (AIIMS) കോടതിയെ അറിയിച്ചു. എയിംസിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി, ദത്തെടുക്കൽ പോലുള്ള മാർഗങ്ങൾ പരിഗണിക്കാമെന്നും നിർദ്ദേശിച്ചു.
എന്നാൽ, അമ്മയ്ക്ക് സ്ഥിരമായ വൈകല്യങ്ങൾ ഉണ്ടാകില്ലെങ്കിൽ ഗർഭച്ഛിദ്രം നടത്താമെന്ന് കോടതി വ്യക്തമാക്കി. ഇതുസംബന്ധിച്ച അന്തിമ തീരുമാനം അതിജീവിതയ്ക്കും മാതാപിതാക്കൾക്കും വിട്ടുകൊടുക്കണമെന്നും ശരിയായ തീരുമാനമെടുക്കാൻ ആരോഗ്യവിദഗ്ധർ അവരെ സഹായിക്കണമെന്നും കോടതി നിർദ്ദേശിച്ചു. കുടുംബത്തെ കൗൺസിലിങ്ങിന് വിധേയമാക്കാൻ എയിംസിനോട് കോടതി ആവശ്യപ്പെട്ടു.

Advertisement

ബലാത്സംഗ അതിജീവിതരുടെ കാര്യത്തിൽ കൂടുതൽ മാനുഷികമായ നിയമസംവിധാനം ഉണ്ടാകേണ്ടതുണ്ടെന്ന് കോടതി ഊന്നിപ്പറഞ്ഞു. നിലവിലെ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി (MTP) നിയമങ്ങളിൽ കാലാനുസൃതമായ മാറ്റം വരുത്തുന്നതിനെക്കുറിച്ച് പരിശോധിക്കാൻ കേന്ദ്ര സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

എന്റെ ലക്ഷ്യം ഡല്‍ഹി, എനിക്ക് വേണ്ടത് അധികാരമല്ല, ഡല്‍ഹിയിലെ ബിജെപിയുടെ പൂര്‍ണ്ണ തകര്‍ച്ച; മമത ബാനര്‍ജി

തനിക്ക് താല്പര്യം അധികാരക്കസേരയിലല്ലെന്നും മറിച്ച് കേന്ദ്രത്തില്‍ ബിജെപിയെ പൂര്‍ണ്ണമായും പരാജയപ്പെടുത്തുക എന്നതിലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Published

on

വരാനിരിക്കുന്ന രാഷ്ട്രീയ പോരാട്ടങ്ങളില്‍ ബിജെപിക്കെതിരെ ആഞ്ഞടിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബംഗാള്‍ മണ്ണില്‍ താന്‍ ജനിച്ചുവെന്നും തന്റെ അവസാന ശ്വാസം വരെ ഈ മണ്ണില്‍ തന്നെ തുടരുമെന്നും വൈകാരികമായി പ്രതികരിച്ച മമത, തന്റെ അടുത്ത ലക്ഷ്യം ഡല്‍ഹിയാണെന്ന് വ്യക്തമാക്കി.
ബംഗാളിലെ രാഷ്ട്രീയ വിജയങ്ങള്‍ക്ക് പിന്നാലെ ദേശീയ രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന സൂചനയാണ് മമത നല്‍കുന്നത്. എന്നാല്‍ തനിക്ക് താല്പര്യം അധികാരക്കസേരയിലല്ലെന്നും മറിച്ച് കേന്ദ്രത്തില്‍ ബിജെപിയെ പൂര്‍ണ്ണമായും പരാജയപ്പെടുത്തുക എന്നതിലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ ജനിച്ചത് ബംഗാളിലാണ്, എന്റെ അവസാന ശ്വാസവും ഈ ബംഗാളില്‍ തന്നെയായിരിക്കും. ബംഗാളില്‍ വിജയം കൈവരിച്ചുകഴിഞ്ഞാല്‍ എന്റെ അടുത്ത ലക്ഷ്യം ഡല്‍ഹിയാണ്. എനിക്ക് വേണ്ടത് അധികാരക്കസേരയല്ല, ഡല്‍ഹിയില്‍ ബിജെപിയെ പൂര്‍ണ്ണമായും തകര്‍ക്കുക എന്നതാണ്.’ മമത ബാനര്‍ജി പറഞ്ഞു

ബംഗാളിന്റെ മകളായി തന്നെ തുടരുമെന്നും സംസ്ഥാനത്തിന് പുറത്തേക്ക് തന്റെ വേരുകള്‍ മാറില്ലെന്നും അവര്‍ വ്യക്തമാക്കി. ബംഗാള്‍ പിടിച്ചെടുത്തതിന് ശേഷം തന്റെ രാഷ്ട്രീയ ശ്രദ്ധ ഡല്‍ഹി കേന്ദ്രീകരിച്ചായിരിക്കുമെന്ന് അവര്‍ പ്രഖ്യാപിച്ചു. കേവലം ഒരു പദവി മോഹിച്ചല്ല താന്‍ ഡല്‍ഹിയിലേക്ക് നോക്കുന്നതെന്നും, ബിജെപിയുടെ രാഷ്ട്രീയ മേധാവിത്വം അവസാനിപ്പിക്കുകയാണ് ഏക ലക്ഷ്യമെന്നും മമത പറഞ്ഞു.

മമതയുടെ ഈ പ്രഖ്യാപനം ദേശീയ തലത്തില്‍ പ്രതിപക്ഷ ഐക്യത്തിനും ബിജെപി വിരുദ്ധ നീക്കങ്ങള്‍ക്കും പുതിയ ഊര്‍ജ്ജം നല്‍കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നിര്‍ണ്ണായക പങ്കുവഹിക്കുമെന്ന സൂചന കൂടിയാണ് ഈ വാക്കുകള്‍ നല്‍കുന്നത്.

Advertisement
Continue Reading

india

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; മൂന്നുപേര്‍ കൊല്ലപ്പെട്ടു, മുഖം തിരിച്ച് മോദി സര്‍ക്കാര്‍

കുക്കി, തങ്കുല്‍ നാഗ വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന ഗ്രാമത്തില്‍ നിരവധി വീടുകള്‍ക്ക് തീയിടുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെയോടെ പ്രദേശത്ത നിന്ന് സുരക്ഷാസേന രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു.

Published

on

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ഉഖ്രുല്‍ ജില്ലയില്‍ ഉണ്ടായ വ്യത്യസ്ത വെടിവെപ്പുകളില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവര്‍ സൈനിക വേഷത്തിനു സമാനമായ വസ്ത്രങ്ങളാണ് ധരിച്ചിരുന്നതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. കുക്കി, തങ്കുല്‍ നാഗ വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന ഗ്രാമത്തില്‍ നിരവധി വീടുകള്‍ക്ക് തീയിടുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെയോടെ പ്രദേശത്ത നിന്ന് സുരക്ഷാസേന രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു.

വെള്ളിയാഴ്ച പുലര്‍ച്ചെ 5.30 ന് ഗ്രാമവാസികള്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ഉഖ്രുലിലെ മുള്ളം, ഷോങ്ഫാല്‍ എന്നിവിടങ്ങളിലെ കുക്കി ഗ്രാമങ്ങളില്‍ നാഗാ വിമതര്‍ ആക്രമണം നടത്തിയതായി കുക്കി സംഘടനകള്‍ ആരോപിച്ചു. ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റതായും അവര്‍ പറഞ്ഞു. അക്രമികള്‍ വെടിയുതിര്‍ക്കുകയും നിരവധി വീടുകള്‍ കത്തിക്കുകയും ചെയ്തതായും കുക്കി ഓര്‍ഗനൈസേഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ട്രസ്റ്റ് (കോഹൂര്‍) ആരോപിച്ചു.

അതേസമയം, ആരോപണങ്ങള്‍ നിഷേധിച്ച് തങ്കുല്‍ നാഗാ സംഘടനകള്‍ രംഗത്തെത്തി. ഉഖ്രുല്‍ ജില്ലയിലെ സിനകൈതൈക്ക് സമീപം വെള്ളിയാഴ്ച രാവിലെ 29 കാരനായ ഹോര്‍ഷോക്മി ജമാങ് എന്ന ഗ്രാമ വളണ്ടിയര്‍ കൊല്ലപ്പെട്ടതായി തങ്കുല്‍ നാഗ ലോങ് അറിയിച്ചു. പട്രോളിങ് നടത്തുകയായിരുന്ന തങ്ങളെ കുക്കി വിമതര്‍ പതിയിരുന്ന് ആക്രമിക്കുകയായിരുന്നുവെന്നാണ് ആരോപണം.

1992ല്‍ ആരംഭിച്ച് ആറ് വര്‍ഷത്തോളം നീണ്ടുനിന്ന കുക്കി-നാഗ സംഘര്‍ഷത്തില്‍ ആയിരത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. 2023ന് ആരംഭിച്ച കുക്കി-മേയ്‌തേയ് കലാപത്തില്‍ ഇതുവരെ 260 ലധികം പേര്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍. എന്നാല്‍ പ്രദേശത്ത് കടുത്ത സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലും കൃത്യമായ ഇടപ്പെടല്‍ നടത്താന്‍ കേന്ദ്രം തയ്യാറാവുന്നില്ല. മണിപ്പൂരിന് നേരെ മുഖം തിരിക്കുന്ന നിലപാടുകളാണ് മോദി സര്‍ക്കാര്‍ നടത്തുന്നത്.

Advertisement

 

Continue Reading

india

തമിഴ്നാടും ബംഗാളും ഇന്ന് പോളിങ് ബൂത്തില്‍

തമിഴ്‌നാട്ടില്‍ 234 നിയമസഭ സീറ്റുകളിലും പശ്ചിമ ബംഗാളില്‍ ഒന്നാം ഘട്ടത്തിലുള്‍പ്പെട്ട 152 മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ്.

Published

on

തമിഴ്‌നാട്ടില്‍ 234 നിയമസഭ സീറ്റുകളിലും പശ്ചിമ ബംഗാളില്‍ ഒന്നാം ഘട്ടത്തിലുള്‍പ്പെട്ട 152 മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ്. വടക്കന്‍, പശ്ചിമ, ദക്ഷിണ ബംഗാളിലെ 16 ജില്ലകളില്‍ ഉള്‍പ്പെടുന്നതാണ് ബംഗാളില്‍ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുന്ന 132 സീറ്റുകള്‍.

തമിഴ്‌നാട്ടില്‍ ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. മുന്‍ തിരഞ്ഞെടുപ്പുകളെക്കാള്‍ വാശിയേറിയ പ്രചാരണത്തിനാണ് തമിഴ്നാട് ഇത്തവണ സാക്ഷ്യം വഹിച്ചത്. ഭരണനേട്ട ങ്ങള്‍ ഉയര്‍ത്തിക്കാട്ടിയും ആറു വാഗ്ദാനങ്ങള്‍ ഉയര്‍ത്തിയുമാണ് ഡി.എം.കെ നേതൃതത്തിലുള്ള മതേതര പുരോഗമന സഖ്യം വോട്ടു തേടുന്നത്. കോണ്‍ഗ്രസ്, മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള 23 പാര്‍ട്ടികള്‍ ഈ മുന്നണിയിലാണ്.

അതേസമയം ഡി.എം.കെ മന്ത്രിമാരുടെ അഴിമതിയും ആഭ്യന്തരവ കുപ്പിന്റെ വീഴ്ചകളും ഉയര്‍ത്തിയാണ് ബി.ജെ.പി, അണ്ണാ ഡി.എം.കെ എന്നിവ ഉള്‍പ്പെടുന്ന എന്‍.ഡി.എ പ്രചാരണം നയിച്ചത്. പി.എം.കെ അടക്കമുള്ള പാര്‍ട്ടികളും എന്‍.ഡി.എയിലുണ്ട്. പ്രധാനമായും ഡി.എം.കെയെ ആക്രമിച്ചായിരുന്ന നടന്‍ വിജയയുടെ നേ തൃതത്തിലുള്ള ടി.വി.കെയുടെ പ്രചാരണം. എല്ലാ മണ്ഡലത്തിലും ടി.വി.കെ സ്ഥാനാര്‍ത്ഥികളെ നിറുത്തിയിട്ടുണ്ട്. 2011 മുതല്‍ ബംഗാള്‍ ഭരിക്കുന്ന തൃണമൂല്‍ ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ടാണ് ഇത്തവണ പോരിനിറങ്ങുന്നത്. ഭരണ നേട്ടവും സാമുഹിക പദ്ധതികളും ഉയര്‍ത്തി മമതാ ബാനര്‍ജിയില്‍ കേന്ദ്രീകരിച്ചാണ് ടി.എം.സി പ്രചാരണം നടത്തിയത്. തങ്ങളുടെ ശക്തികേന്ദ്രങ്ങളില്‍ കോണ്‍ഗ്രസും സി.പി.എമ്മും വോട്ടുകളുറപ്പിക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്.

 

Advertisement
Continue Reading

Trending