Connect with us

india

മോദി ഭവനമല്ല പാര്‍ലമെന്റ് മന്ദിരമാണ്; പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം സംഘ്പരിവാര്‍ പരിപാടിയാക്കി മാറ്റാനുള്ള നീക്കമാണ്

ഇത്തരമൊരു രാഷ്ട്രീയ പാരമ്പര്യമുള്ള വ്യക്തിയുടെ ജന്മദിനത്തില്‍ പാര്‍ലമെന്റ്മന്ദിരം ഉദ്ഘാടനം ചെയ്യുന്നത് സ്വാതന്ത്ര്യസമര സേനാനികളോട് ചെയ്യുന്ന കൊടും പാതകമാണ്. ഇന്ത്യയുടെ മുഴുവന്‍ സ്ഥാപക പിതാക്കന്മാരോടും അമ്മമാരോടും ചെയ്യുന്ന നന്ദികോടാണിത്.

Published

on

പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം സംഘ്പരിവാര്‍ പരിപാടിയാക്കി മാറ്റാനുള്ള നീക്കമാണ് കേന്ദ്ര ഭരണകൂടം നടത്തുന്നത്. ഇത് പ്രതിഷേധാര്‍ഹവും ലജ്ജാകരവുമാണ്. ഗാന്ധി വധക്കേസില്‍ പ്രതിയായിരുന്ന വി.ഡി സവര്‍കറുടെ ജന്മവാര്‍ഷികദിനമായ മെയ് 28ന് ഉദ്ഘാടനം ചെയ്യാനാണ് നിശ്ചയിച്ചിരിക്കുന്നത്. രാഷ്ട്രപതിയെ തഴഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് ഉദ്ഘാടകന്‍. ഭരണഘടന പ്രകാരം രാഷ്ട്രത്തിന്റെ തലവനായ രാഷ്ട്രപതിയാണ് പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത്. പാര്‍ലമെന്റ് വിളിച്ച് ചേര്‍ക്കുന്നതും ഓരോ വര്‍ഷത്തെയും സമ്മേളനത്തിന് അഭിസംബോധനയോടെ തുടക്കമിടുന്നതും ബില്ലുകള്‍ക്കും മറ്റും അംഗീകാരം നല്‍കുന്നതും രാഷ്ട്രപതിയാണ്. ഭരണഘടനപ്രകാരം പുതിയ പാര്‍ലമെന്റുമായി ബന്ധപ്പെട്ട എന്തും നിര്‍വഹിക്കേണ്ടത് രാഷ്ട്രപതിയാണ്. എന്നാല്‍, ഇവിടെ തറക്കല്ലിട്ടതും ദേശീയ ചിഹ്നം സ്ഥാപിച്ചതും ഇപ്പോള്‍ ഉദ്ഘാടനം നിര്‍വഹിക്കുന്നതുമെല്ലാം പ്രധാനമന്ത്രിതന്നെയാണ്. രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും ചടങ്ങിലേക്ക് ക്ഷണം പോലുമില്ലെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. മുന്‍ രാഷ്ട്രപതിയേയും ഒഴിവാക്കിയിട്ടുണ്ട്. ഇരുസഭകളുടെയും നാഥനായ രാഷ്ട്രപതിയാണ് ഉദ്ഘാടനത്തിന് ഏറ്റവും അര്‍ഹന്‍. ആദിവാസി സമൂഹത്തില്‍നിന്നുള്ള രാഷ്ട്രപതി നമുക്കുണ്ടായിട്ടും എല്ലാം പ്രധാനമന്ത്രിതന്നെ നിര്‍വഹിക്കണമെന്ന് വാശിപിടിക്കുന്നത് അല്‍പത്തരമായേ കാണാനാവൂ. രാഷ്ട്രപതിയെ ചടങ്ങില്‍നിന്ന് മാറ്റിനിര്‍ത്തിയത് പ്രോട്ടോക്കോള്‍ ലംഘനമാണ്. ഉദ്ഘാടനത്തിന് ക്ഷണക്കത്തയപ്പിച്ചത് ലോക്‌സഭ സ്പീക്കറെ കൊണ്ടാണ്. രാജ്യസഭ അധ്യക്ഷനായ ഉപരാഷ്ട്രപതിയെ നോക്കുകുത്തിയാക്കുന്ന നടപടിയാണിതെല്ലാം.
സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട നിരവധി മഹാത്മാക്കളുള്ള രാജ്യമാണ് നമ്മുടേത്. അവരുടെ കഷ്ടപ്പാടും ജയില്‍വാസവും ഇച്ഛാശക്തിയും സഹിഷ്ണുതയുമെല്ലാംകൊണ്ടാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം നേടാനായത്. മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, സുഭാഷ് ചന്ദ്രബോസ് പട്ടേല്‍, തുടങ്ങി നിരവധി പേരാണ് ഈ ഗണത്തിലുള്ളത്. അവരുടെ ആരുടെയെങ്കിലും ജന്മദിനമോ മരണദിനമോ തിരഞ്ഞെടുക്കാതെ ഹിന്ദുത്വ സൈദ്ധാന്തികന്‍ വി.ഡി സവര്‍ക്കറുടെ ജന്മദിനംതന്നെ തിരഞ്ഞെടുത്തത് ദുരുദ്ദേശ്യത്തോടെയാണ്. സ്വാതന്ത്ര്യസമരത്തില്‍ യാതൊരു പങ്കും വഹിക്കാത്തയാളാണ് സവര്‍ക്കര്‍. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആര്‍.എസ്.എസ്) ആശയാടിത്തറയായ ‘ഹിന്ദുത്വ’ എന്ന മതമൗലികരാഷ്ട്രീയ പ്രത്യയശാസ്ത്രം ആവിഷ്‌കരിച്ചയാളാണ് അദ്ദേഹം. ബ്രിട്ടീഷുകാര്‍ക്ക് വിധേയപ്പെട്ടുകൊണ്ട്, അവരെ സഹായിക്കുന്ന രീതിയിലുള്ള തീവ്രവര്‍ഗീയാശയങ്ങള്‍ മനസില്‍ കൊണ്ടുനടന്നിരുന്ന വ്യക്തി മാത്രമാണ്. നാസിക് ജില്ലാ കലക്ടറായിരുന്ന എ.എം.ടി ജാക്‌സണെ വധിച്ചവര്‍ക്ക് ആയുധം എത്തിച്ചുനല്‍കിയ കേസില്‍ 1910 മാര്‍ച്ച് 13നു അറസ്റ്റിലായ സവര്‍കറെ രാജ്യദ്രോഹം, വധശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തി ബ്രിട്ടനില്‍ നിന്നും നാടുകടത്തുകയായിരുന്നു. ഇന്ത്യയിലേക്കുള്ള യാത്രാമധ്യേ ഫ്രാന്‍സിലെ മര്‍സെയില്‍ വെച്ച് കടലില്‍ ചാടി രക്ഷപെടാന്‍ ശ്രമിച്ചു. ശ്രമം പരാജയപ്പെടുകയും തുടര്‍ന്ന് പിടിയിലായ സവര്‍കര്‍ 1911 ജൂലൈ 4നു പോര്‍ട്ബ്ലയറിലെ സെല്ലുലാര്‍ ജയിലില്‍ അടക്കപ്പെടുകയുമായിരുന്നു. ക്ലാസ് 3 ഡി തടവുകാരനായി ജയിലില്‍ എത്തിയ സവര്‍ക്കറെ ആറുമാസത്തെ ഏകാന്തതടവിന് വിധിച്ചു. ഏകാന്തതടവ് ഇളവു ചെയ്യാന്‍, ജയിലിലടക്കപ്പെട്ട് അമ്പത്തിയഞ്ച് ദിവസം കഴിഞ്ഞപ്പോള്‍ (1911 ഓഗസ്റ്റ് 30നു) മാപ്പപേക്ഷ സമര്‍പിക്കുകയായിരുന്നു. രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം 1913 നവംബര്‍ 14ന് രണ്ടാമത്തെ ദയാഹര്‍ജി സമര്‍പ്പിച്ചു. ബ്രിട്ടീഷ്‌സാമ്രാജ്യത്തിനോടുള്ള വിധേയത്വം കനക്കുന്ന ഭാഷയിലാണ് സവര്‍കറിന്റെ എഴുത്തുകള്‍. സ്വാതന്ത്ര്യസമരത്തെയും അതില്‍ പങ്കെടുത്തവരെയും ചെറുതാക്കികാണിച്ചും മറ്റും സ്വന്തം തടി രക്ഷിക്കാനുള്ള ശ്രമമാണ് മാപ്പപേക്ഷയിലെ ഓരോ വാചകത്തിലും പ്രതിഫലിക്കുന്നത്. പിന്നീട്, ഒന്നാം ലോകയുദ്ധം പൊട്ടിപുറപ്പെട്ട സമയത്ത് 1914 സെപ്തംബര്‍ 14നു ബ്രിട്ടീഷ് ഗവണ്മെന്റിനു സഹായ വാഗ്ദാനങ്ങളോടെ സവര്‍കര്‍ മൂന്നാമത്തെ മാപ്പപേക്ഷ സമര്‍പ്പിച്ചു. 1917 ഒക്‌ടോബര്‍ 2, 1920 ജനുവരി 24, അതേ വര്‍ഷം മാര്‍ച്ച് 30 എന്നിങ്ങനെ സവര്‍കറിന്റെ അപേക്ഷകള്‍ വന്നുകൊണ്ടേയിരുന്നു. അഞ്ചു തവണയും മാപ്പപേക്ഷ നിരസിക്കപ്പെടുകയാണുണ്ടായത്. ഓരോ തവണയും മാപ്പപേക്ഷയില്‍ പറഞ്ഞതുപ്രകാരം പ്രവര്‍ത്തിക്കാത്തതുകൊണ്ടാണ് വീണ്ടും മാപ്പ് എഴുതേണ്ടിവന്നത്. ബ്രിട്ടീഷ് ഗവണ്മെന്റ് മുന്നോട്ടുവച്ച എല്ലാ ഉപാധികളും അംഗീകരിക്കാന്‍ തയ്യാറായ സവര്‍കറിനെ ഒടുവില്‍ 1921 മെയ് 2ന് സെല്ലുലാര്‍ ജയിലില്‍നിന്നു വിട്ടയച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെയും സഹപ്രവര്‍ത്തകരെയും തള്ളിപ്പറഞ്ഞുകൊണ്ടാണ് സവര്‍കര്‍ തടവറയില്‍നിന്ന് മോചനം നേടിയത്.
ഇത്തരമൊരു രാഷ്ട്രീയ പാരമ്പര്യമുള്ള വ്യക്തിയുടെ ജന്മദിനത്തില്‍ പാര്‍ലമെന്റ്മന്ദിരം ഉദ്ഘാടനം ചെയ്യുന്നത് സ്വാതന്ത്ര്യസമര സേനാനികളോട് ചെയ്യുന്ന കൊടും പാതകമാണ്. ഇന്ത്യയുടെ മുഴുവന്‍ സ്ഥാപക പിതാക്കന്മാരോടും അമ്മമാരോടും ചെയ്യുന്ന നന്ദികോടാണിത്. ഡോ. അംബേദ്കറെ പോലെ ഇന്ത്യന്‍ ഭരണഘടനയെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചവരും നിരവധിയുണ്ട്. അവരെയെല്ലാം മറന്നാണ് സവര്‍കര്‍ക്ക് നല്ല സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള സംഘ്പരിവാര്‍ നീക്കം. ഭരണഘടനാസ്ഥാപനങ്ങളെ ചൊല്‍പടിക്കുനിര്‍ത്തുന്നതിനുള്ള നീക്കങ്ങളാണ് കുറേ നാളുകളായി സര്‍ക്കാരില്‍നിന്നുണ്ടാകുന്നത്. അതിന്റെ ഭാഗമായിവേണം ഈ ഉദ്ഘാടനത്തേയും കാണേണ്ടത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വയനാട് രാജ്യത്തിന് വേണ്ടി വോട്ടുചെയ്യുന്നു’; പ്രധാനമന്ത്രിയെ വിമർശിച്ച് പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നേരിടാൻ ധൈര്യമില്ലാത്തതുകൊണ്ടാണ് ഈ നടപടിയെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. 

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് പ്രിയങ്ക ​ഗാന്ധി. രാഹുൽ ​ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കേരളത്തിലെത്തിയതാണ് പ്രിയങ്ക. ഗുരുദേവന്റെ ആശയങ്ങൾ പിൻതുടരുന്നവരാണ് കേരളീയ ജനത. തെരഞ്ഞെടുപ്പിൽ നിങ്ങൾ ചെയ്യുന്ന ഈ വോട്ട് വളരെ പ്രാധാന്യം അർഹിക്കുന്നതാണ്. വയനാടിന് മാത്രമല്ല രാജ്യത്തിനു വേണ്ടി കൂടിയാണ് നിങ്ങൾ വോട്ടു ചെയ്യുന്നതെന്നും പ്രിയങ്ക പറഞ്ഞു.

രാജ്യത്തെ ഭൂരിഭാഗം മാധ്യമങ്ങളും ബിജെപി നിയന്ത്രിക്കുന്നു. അവശ്യ വസ്തുക്കളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വിലയിൽ വൻ വർധനയാണ് ഓരോ ദിവസവും ഉണ്ടാകുന്നത്. രാജ്യത്ത് തൊഴിലില്ലായ്മ വർധിച്ചു. പ്രധാനമന്ത്രിയും ബിജെപിയും രാജ്യത്തെ പ്രധാന പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുന്നില്ല. കഴിഞ്ഞ് പത്തു വർഷമായി ഭരണഘടന സ്ഥപനങ്ങളെല്ലാം ബിജെപി തകർക്കുന്നു. രാജ്യത്തെ ഭരണഘടനയെ മാറ്റി എഴുതാൻ ബിജെപി ശ്രമിക്കുന്നു. തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നേരിടാൻ ധൈര്യമില്ലാത്തതുകൊണ്ടാണ് ഈ നടപടിയെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.

ഇലക്ട്രൽ ബോണ്ട്‌ വഴി അഴിമതി ഉണ്ടാകുമെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. രാജ്യത്തെ പല കോർപറേറ്റ് കമ്പനികളും ആയിരക്കണക്കിന് കോടി രൂപ ബിജെപിക്ക് നൽകി. രാജ്യത്തെ ജനങ്ങളോട് ഉത്തരവാദിത്തമില്ലാതെയാണ് പ്രധാനമന്ത്രി പെരുമാറുന്നത്. രാജ്യത്തെ ജനങ്ങളെ ശാക്തീകരിക്കുന്നതിന് പ്രധാനമന്ത്രി എന്താണ് ചെയ്തതെന്ന് പ്രിയങ്ക ചോദിച്ചു.

തന്റെ സഹോദരൻ രാഹുൽ ഗാന്ധിയെ നരേന്ദ്ര മോദി വർഷങ്ങളായി ആസൂത്രിതമായി ആക്രമിക്കുന്നു. രാജ്യത്തിന്റെ പല ഭാഗത്തും കള്ളകേസുകൾ എടുക്കുന്നതായും പ്രിയങ്ക ​ഗാന്ധി ആരോപിച്ചു.

Continue Reading

india

‘മോദിക്കെതിരെ നടപടിയെടുക്കണം’ 93 മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു

അഹമ്മദാബാദ് ഐഐഎമ്മിൽ പ്രൊഫസറായിരുന്ന ജഗദീപ് ചോക്കർ എഴുതിയ കത്തിനെ പിന്തുണച്ചാണ് 93 മുൻ സിവിൽ ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചത്.

Published

on

വിദ്വേഷ പ്രസംഗം നടത്തിയ പ്രധാനമന്ത്രി മോദിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സിവിൽ സർവീസ് ഉദ്യോഗസ്ഥരായിരുന്ന 93 പേർ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. അഹമ്മദാബാദ് ഐഐഎമ്മിൽ പ്രൊഫസറായിരുന്ന ജഗദീപ് ചോക്കർ എഴുതിയ കത്തിനെ പിന്തുണച്ചാണ് 93 മുൻ സിവിൽ ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചത്.

മുസ് ലിംകൾക്കെതിരായ വിദ്വേഷം നിറഞ്ഞ പരാമർശങ്ങളായിരുന്നു മോദിയുടെ രാജസ്ഥാൻ പ്രസംഗത്തിലുണ്ടായിരുന്നത്. വർഗിയ- വിദ്വേഷ പ്രസംഗത്തിനെതിരെ 2200 ലധികം പരാതികൾ തെരഞ്ഞെടുപ്പ് കമീഷന് ലഭിച്ചുവെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകളിലുള്ളത്.

പെരുമാറ്റച്ചട്ടം, ജനപ്രാതിനിധ്യ നിയമം, ഇന്ത്യൻ ശിക്ഷാനിയമം എന്നിവ മോദി ലംഘിച്ചുവെന്നാണ് കത്തിലുള്ളത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ, തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ ജ്ഞാനേഷ് കുമാർ​, ഡോ. എസ്.എസ് സന്ധു എന്നിവർക്കാണ് കത്തയച്ചിരിക്കുന്നത്.

‘കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ വിവിധ പദവികളിൽ സേവനമനുഷ്ഠിച്ച മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ഒരു കൂട്ടമാണ് ഞങ്ങൾ. ഞങ്ങൾക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ല, പക്ഷെ ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന ആശയങ്ങളോട് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് പറഞ്ഞാണ് കത്ത് തുടങ്ങുന്നത്. 2024 ഏപ്രിൽ 21-ന് പ്രധാനമന്ത്രി നടത്തിയ വർഗീയ പ്രസംഗത്തിൽ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു​വെന്നും കത്തിലുണ്ട്.

 

Continue Reading

india

വിവിപാറ്റ് പ്രവർത്തനത്തിൽ കൂടുതൽ വിശദീകരണം തേടി സുപ്രിംകോടതി

ചോദ്യങ്ങള്‍ക്ക് രണ്ട്‌ മണിക്ക് മുന്‍പ് ഉത്തരം നല്‍കണമെന്ന് കമ്മീഷനോട് സുപ്രിംകോടതി നിര്‍ദേശം നല്‍കി.

Published

on

വിവിപാറ്റ് പ്രവര്‍ത്തനത്തില്‍ കൂടുതല്‍ വിശദീകരണം തേടി സുപ്രിം കോടതി . വിവിപാറ്റ് മെഷീനിലെ കണ്‍ട്രോളിംഗ് യൂണിറ്റ് പ്രത്യേകം സീല്‍ ചെയ്തതാണോയെന്ന് കോടതി ചോദിച്ചു. വിവി പാറ്റില്‍ ഫ്‌ലാഷ് മെമ്മറി ഉണ്ടെന്നാണ് നേരത്തെ പറഞ്ഞത്. ഇതില്‍ ഒരു വ്യക്തത വേണം. ചോദ്യങ്ങള്‍ക്ക് രണ്ട്‌ മണിക്ക് മുന്‍പ് ഉത്തരം നല്‍കണമെന്ന് കമ്മീഷനോട് സുപ്രിംകോടതി നിര്‍ദേശം നല്‍കി.

അഞ്ചു സംശയങ്ങളാണ് സുപ്രിം കോടതി ഉന്നയിച്ചത്. മൈക്രോ കണ്‍ട്രോളര്‍ കണ്‍ട്രോളിങ് യൂണിറ്റിലാണോ വിവിപാറ്റിലാണോ നിലവിലുള്ളത്?, മൈക്രോ കണ്‍ട്രോളര്‍ ഒരു തവണയാണോ പ്രോഗ്രാം ചെയ്യുന്നത്?, ചിഹ്നം ലോഡ് ചെയ്യുന്നതിന് യൂണിറ്റുകള്‍ എത്ര?, കണ്‍ട്രോള്‍ യൂണിറ്റും വിവിപാറ്റും സീല്‍ ചെയ്യുന്നുണ്ടോ?, ഇവിഎമ്മിലെ ഡാറ്റ 45 ദിവസത്തില്‍ കൂടുതല്‍ സൂക്ഷിക്കേണ്ടതുണ്ടോ? തുടങ്ങിയ സാങ്കേതിക കാര്യങ്ങളിലാണ് കോടതി വിശദീകരണം തേടിയത്.

കേസിന്റെ വാദത്തിനിടെ വോട്ടിങ് മെഷീനിന്റെയും വിവിപാറ്റിന്റെയും പ്രവര്‍ത്തനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ കോടതിയില്‍ നേരിട്ട് വിശദീകരിച്ചിരുന്നു. വോട്ടിങ് മെഷീന്‍ സുതാര്യമാണെന്നും കൃത്രിമം സാധ്യമല്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ പറഞ്ഞിരുന്നു. എല്ലാ വോട്ടുകളും വിവിപാറ്റ് സ്ലിപ്പുകളുമായി ഒത്തു നോക്കുന്നതിന്റെ പ്രായോഗികതയും കമ്മീഷന്‍ കോടതിയെ ധരിപ്പിച്ചിരുന്നു.

 

Continue Reading

Trending