Connect with us

Culture

പാകിസ്താനുമായി മന്‍മോഹന്‍ സിങ് ഗൂഢാലോചന നടത്തിയെന്ന മോദിയുടെ ആരോപണം; വിവരങ്ങള്‍ ലഭ്യമല്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്

Published

on

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിനും കോണ്‍ഗ്രസിനുമെതിരായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തെ തള്ളി പ്രധാനമന്ത്രിയുടെ ഓഫീസ് (പി.എം.ഒ). ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണവേളയില്‍ മന്‍മോഹന്‍ സിങ് പാകിസ്താനുമായി ഗൂഢാലോചന നടത്തി എന്ന മോദിയുടെ ഗുരുതര ആരോപണത്തെപ്പറ്റി വിവരാവകാശ നിയമപ്രകാശം അന്വേഷണം നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകന് നല്‍കിയ മറുപടിയിലാണ്, അത്തരം കാര്യങ്ങളുടെ വിവരം തങ്ങളുടെ കൈവശമില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയത്. വിവരം നല്‍കാന്‍ ആദ്യം വിസമ്മതിച്ച പി.എം.ഒ, അപ്പലേറ്റ് അതോറിറ്റിയുടെ നിര്‍ദേശപ്രകാരം മറുപടി നല്‍കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു.

കഴിഞ്ഞ വര്‍ഷത്തെ ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഡിസംബര്‍ പത്തിനാണ് പാലന്‍പുര്‍ നഗരത്തില്‍ വെച്ച് മോദി കോണ്‍ഗ്രസിനും മന്‍മോഹന്‍ സിങിനുമെതിരെ ഗുരുതരമായ ആരോപണമുന്നയിച്ചത്. ‘മണിശങ്കര്‍ അയ്യരുടെ വസതിയില്‍ വെച്ചു നടന്ന യോഗത്തില്‍ പാകിസ്താന്‍ ഹൈക്കമ്മീഷണര്‍, പാകിസ്താന്‍ വിദേശകാര്യ മന്ത്രി, ഹാമിദ് അന്‍സാരി, മന്‍മോഹന്‍ സിങ് എന്നിവര്‍ പങ്കെടുത്തു. യോഗം മൂന്നു മണിക്കൂര്‍ നീണ്ടു.’ എന്നായിരുന്നു മോദിയുടെ ‘വെളിപ്പെടുത്തല്‍.’ ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാന്‍ കോണ്‍ഗ്രസ് പാകിസ്താനുമായി ഗൂഢാലോചന നടത്തുന്നു എന്നായിരുന്നു മോദിയുടെ ആരോപണം.

മോദിയുടെ വാക്കുകളിലെ സത്യാവസ്ഥ തേടി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സാകേത് ഗോഖലെ ഡിസംബര്‍ 12-നു തന്നെ പി.എം.ഒയില്‍ വിവരാകവാശം ഫയല്‍ ചെയ്‌തെങ്കിലും 30 ദിവസത്തിനുള്ളില്‍ മറുപടി നല്‍കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തയ്യാറായില്ല. ഇതേത്തുടര്‍ന്ന് ഗോഖലെ അപ്പലേറ്റ് അതോറിറ്റിയെ സമീപിക്കുകയായിരുന്നു. പരാതി നല്‍കി ആറുമാസത്തിനു ശേഷം ജൂണ്‍ ഏഴിനാണ് പി.എം.ഒ നിര്‍ബന്ധിത സാഹചര്യത്തില്‍ മറുപടി നല്‍കിയത്.

‘പ്രധാനമന്ത്രി ആരോപിച്ച യോഗത്തിന്റെ വിശദാംശങ്ങള്‍ പങ്കുവെക്കാന്‍ കഴിയുമോ? യോഗത്തെപ്പറ്റി അധികൃതര്‍ക്ക് മുന്‍കൂട്ടി അറിവ് ലഭിച്ചിരുന്നോ? ഇതേപ്പറ്റി ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചിരുന്നോ? പ്രധാനമന്ത്രിയുടെ ആരോപണം ഇന്ത്യയുടെ പരമാധികാരത്തെയും ജനാധിപത്യത്തെയും സാരമായി ബാധിക്കുന്നതാകയാല്‍ മറുപടി നല്‍കുക.’ എന്നായിരുന്നു ഗോഖലെയുടെ അപേക്ഷ.

മൂന്നു ചോദ്യങ്ങള്‍ക്കും കൂടി ഒറ്റ ഉത്തരമാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയത്. ‘താങ്കള്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ ഈ ഓഫീസില്‍ ലഭ്യമല്ല. പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് കാരണമായ വിവരങ്ങള്‍ ഔദ്യോഗികമോ ഔദ്യോഗികമല്ലാത്തതോ ആയ വഴികളിലൂടെ ലഭിച്ചതായിരിക്കാം…’

പ്രധാനമന്ത്രിയുടെ ഗുരുതര ആരോപണത്തിനെതിരെ ഡോ. മന്‍മോഹന്‍ സിങ് തന്നെ പരസ്യമായി രംഗത്തുവന്നിരുന്നു. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി നരേന്ദ്ര മോദി പ്രധാനമന്ത്രിപദം ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം തുറന്നടിച്ചു.

kerala

വിമാനത്തില്‍ മലപ്പുറം സ്വദേശിയുടെ ധീരത

യാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സ്ത്രീക്ക് അടിയന്തര സഹായം തേടിയുള്ള അനൗണ്‍സ്‌മെന്റ് കേട്ടതോടെ അനീസ് മുന്നോട്ട് വന്നു.

Published

on

മലപ്പുറം: വിമാനത്തില്‍ ഉണ്ടായ പെട്ടെന്നുള്ള അടിയന്തരനിലയില്‍ മലപ്പുറം സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥി അനീസ് മുഹമ്മദ് കാട്ടിയ ധീരത ഉസ്‌ബെക്കിസ്ഥാന്‍ ഔദ്യോഗികമായി അംഗീകരിച്ചു. തിരൂര്‍ പുറത്തൂര്‍ സ്വദേശിയായ അനീസിന് ‘ഹീറോ ഓഫ് ഉസ്‌ബെക്കിസ്ഥാന്‍’ ബഹുമതി നല്‍കി.

താഷ്‌കെന്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ അനീസ് നാല് മാസം മുന്‍പ് നടന്ന താഷ്‌കെന്റ്-ഡല്‍ഹി വിമാനയാത്രയിലാണ് ഉസ്‌ബെക്കിസ്ഥാന്‍ സ്വദേശിനിയുടെ ജീവന്‍ രക്ഷിച്ചത്. യാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സ്ത്രീക്ക് അടിയന്തര സഹായം തേടിയുള്ള അനൗണ്‍സ്‌മെന്റ് കേട്ടതോടെ അനീസ് മുന്നോട്ട് വന്നു.

ഹൃദ്രോഗം മൂലം ഗുരുതരാവസ്ഥയില്‍ ആയിരുന്ന വനിതയ്ക്ക് അനീസ് നല്‍കിച്ച അടിയന്തര ചികിത്സ ജീവന്‍ തിരിച്ചുപിടിക്കാന്‍ സഹായിച്ചു. സംഭവത്തില്‍ അനീസിന്റെ സമയോചിത നീക്കം പ്രശംസിച്ച് ഉസ്‌ബെക്കിസ്ഥാനിലെ അര്‍ധസര്‍ക്കാര്‍ സംഘടനയായ യുക്കാലിഷ് മൂവ്‌മെന്റ് അവനെ രാജ്യത്തിനുള്ള പ്രത്യേക ബഹുമതിയായ ‘ഹീറോ ഓഫ് ഉസ്‌ബെക്കിസ്ഥാന്‍’ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തു.

രാജ്യാന്തര വേദിയില്‍ മലയാളിയുടെ സേവനമനോഭാവം ഉയര്‍ത്തിക്കാട്ടിയ ഈ പുരസ്‌കാരം അഭിമാനകരമായ നേട്ടമായി മാറി. അനീസ് മുഹമ്മദ് യു.എ.ഇ.യില്‍ പ്രവാസിയായ പാടശ്ശേരി ഹുസൈനിന്റെയും റഹ്മത്തിന്റെയും മകനാണ്.

Continue Reading

kerala

ഐപിഎല്‍ ലേലപട്ടിക ചുരുങ്ങി; 1005 പേര്‍ പുറത്ത്, 350 പേരുമായി ആവേശം കത്തുന്നു

പ്രാഥമിക പട്ടികയില്‍ ഉണ്ടായിരുന്ന 1005 പേരെ ഒഴിവാക്കി, വെറും 350 താരങ്ങള്‍ക്കാണ് ലേലത്തില്‍ അവസരം നല്‍കിയിരിക്കുന്നത്.

Published

on

അബുദാബി: പുതിയ ഐപിഎല്‍ സീസണിന് മുന്നോടിയായി നടക്കുന്ന താരലേലത്തിന് ആവേശം കത്തുന്ന വേളയില്‍ ബിസിസിഐ പുറത്തിറക്കിയ അന്തിമ പട്ടിക വലിയ ചര്‍ച്ചകള്‍ക്കിടയാക്കി. പ്രാഥമിക പട്ടികയില്‍ ഉണ്ടായിരുന്ന 1005 പേരെ ഒഴിവാക്കി, വെറും 350 താരങ്ങള്‍ക്കാണ് ലേലത്തില്‍ അവസരം നല്‍കിയിരിക്കുന്നത്.

രജിസ്റ്റര്‍ ചെയ്യാതിരുന്ന 35 പേരും പുതുതായി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലേലത്തിലെ ഏറ്റവും വലിയ അത്ഭുതമായി മാറിയത് ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡി കോക്ക് ലിസ്റ്റില്‍ ഇടംപിടിച്ചതാണ്. ഒരു ഫ്രാഞ്ചൈസിയുടെ പ്രത്യേക അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ഡി കോക്ക് ഉള്‍പ്പെട്ടതെന്നാണ് ക്രിക്ക്ബസ്സ് റിപ്പോര്‍ട്ട്.

വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് മടങ്ങിയെത്തിയ താരം, ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ നേടിയ സെഞ്ചുറിയുടെ പശ്ചാത്തലത്തില്‍ വീണ്ടും ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്. താരത്തിന്റെ അടിസ്ഥാന വില ഒരു കോടി രൂപയാണ്. പുതുമുഖങ്ങള്‍ നിറഞ്ഞ വലിയ ഒരു നിരയും ഇത്തവണ ലേലത്തിനുണ്ട്.

അഫ്ഗാനിസ്ഥാന്റെ അറബ് ഗുല്‍, വെസ്റ്റ് ഇന്‍ഡീസിന്റെ കിം അഗസ്റ്റു എന്നിവര്‍ ആദ്യമായി ഐപിഎല്‍ ലേല പട്ടികയില്‍ ഇടം നേടി. ശ്രീലങ്കന്‍ താരങ്ങളായ ട്രാവിന്‍ മാത്യു, ബിനുര ഫെര്‍ണണ്ടോ, കുശാല്‍ പെര, ദുനിത് വെല്ലലഗെ എന്നിവരും പങ്കെടുക്കുന്നു. കൂടാതെ അനവധി ഇന്ത്യന്‍ ആഭ്യന്തര താരങ്ങളും ടീമുകളുടെ ശ്രദ്ധയില്‍പ്പെട്ടിരിക്കുകയാണ്.

ലേലം ഡിസംബര്‍ 16ന് അബുദാബിയില്‍ നടക്കും. ഇതിനിടെ ടീമുകള്‍ നിലനിര്‍ത്തിയ താരങ്ങളുടെ പട്ടികയും പുറത്തുവിട്ടിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സൂപ്പര്‍താരമായ ആന്ദ്രെ റസ്സലിനെയും വെങ്കിടേഷ് അയ്യരിനെയും നിലനിര്‍ത്തിയിരുന്നില്ല; പിന്നാലെ റസ്സല്‍ ഐപിഎലില്‍ നിന്ന് വിരമിച്ചതും വിവാദമായി.

ട്രഡ് ഡീലുകള്‍ വഴിയും ടീമുകളില്‍ വന്‍ മാറ്റങ്ങള്‍ നടന്നു. സഞ്ജു സാംസണിനെ ചേര്‍ത്തെടുത്ത ചെന്നൈ സൂപ്പര്‍ കിംഗ്സ്, രചിന്‍ രവീന്ദ്രയെയും മതീഷ പതിരാണയെയും വിട്ടു. ഗ്ലെന്‍ മാക്സ്വെല്‍, ഫാഫ് ഡുപ്ലെസിസ് എന്നിവര്‍ ലേലത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നുവെന്നും മുന്‍പ് തന്നെ വ്യക്തമാക്കിയിരുന്നു.

അതേസമയം രാജസ്ഥാന്‍ റോയല്‍സ്, സഞ്ജുവിന് പകരമായെത്തുന്ന രവീന്ദ്ര ജഡേജയും സാം കറനും ടീമിലേക്കെത്തിച്ചതോടൊപ്പം, മഹിഷ് തീക്ഷണയെയും വാനിന്ദു ഹസരംഗയെയും വിട്ടു. വൈഭവ് സൂര്യവംശി, യശസ്വി ജയ്സ്വാള്‍, ജെഫ്ര ആര്‍ച്ചര്‍ എന്നിവരെ അവര്‍ നിലനിര്‍ത്തി. താരമാറ്റങ്ങളും പുതുമുഖങ്ങളുടെ വരവും നിറഞ്ഞ ഐപിഎല്‍ ലേലം അടുത്ത സീസണില്‍ ടീമുകളുടെ മുഖച്ഛായ പൂര്‍ണമായും മാറ്റുമെന്ന് ആരാധകര്‍ വിലയിരുത്തുന്നു.

 

Continue Reading

kerala

കേരളത്തില്‍ സ്വര്‍ണവില തുടര്‍ച്ചയായി താഴേക്ക്; പവന് ഇന്ന് ഉച്ചയ്ക്ക് ശേഷം 480 രൂപയുടെ ഇടിവ്

ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്.

Published

on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് രണ്ടുതവണ ഇടിഞ്ഞതോടെ വിപണിയില്‍ വലിയ മാറ്റമാണ് രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 11,865യും പവന് 94,920യുമായി വില എത്തിയിരിക്കുന്നു.

18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 45 രൂപ കുറഞ്ഞ് 9,760യും 14 കാരറ്റ് സ്വര്‍ണം 40 രൂപ കുറഞ്ഞ് 7,600യുമാണ്. ഇന്നലെ രാവിലെ തന്നെ സ്വര്‍ണവിലയില്‍ ആദ്യ ഇടിവ് രേഖപ്പെടുത്തിയിരുന്നു. അപ്പോള്‍ ഗ്രാമിന് 30 രൂപയും പവന് 240 രൂപയും താഴ്ന്നിരുന്നു.

18 കാരറ്റ് വില ഗ്രാമിന് 25 രൂപ കുറഞ്ഞ് 9,805 ആയപ്പോള്‍, 14 കാരറ്റ് വില 20 രൂപ കുറഞ്ഞ് 7,640 ആയി. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില താഴെയാണ്. സ്പോട്ട് ഗോള്‍ഡ് 4,204.73 ഡോളര്‍ നിലവാരത്തിലേക്ക് ഇടിഞ്ഞു. ഫെഡറല്‍ റിസര്‍വ് 25 ബേസിസ് പോയിന്റ് പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയും, അതോടൊപ്പം കേന്ദ്രബാങ്കുകളുടെ ശക്തമായ സ്വര്‍ണവാങ്ങലും വിപണിയെ സ്വാധീനിക്കുന്നത് തുടരുകയാണ്.

നിലവിലെ പ്രവചനങ്ങള്‍ പ്രകാരം 2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം 5000 ഡോളര്‍ കടക്കാന്‍ സാധ്യത കാണുന്നുണ്ട്. അങ്ങനെ സംഭവിക്കുന്നുവെങ്കില്‍, ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ സ്വര്‍ണവില പവന് ഒരു ലക്ഷം രൂപ കടക്കാന്‍ സാധ്യതയുണ്ട്. കേരളത്തില്‍ കഴിഞ്ഞ ദിവസം സ്വര്‍ണവില ഉയര്‍ന്നിരുന്നു. തിങ്കളാഴ്ച ഗ്രാമിന് 25 രൂപ വര്‍ധിച്ച് വില 11,955 ആയപ്പോള്‍, പവന് 200 രൂപ ഉയര്‍ന്ന് 95,640 ആയിരുന്നു.

 

Continue Reading

Trending