Culture
പാകിസ്താനുമായി മന്‍മോഹന്‍ സിങ് ഗൂഢാലോചന നടത്തിയെന്ന മോദിയുടെ ആരോപണം; വിവരങ്ങള്‍ ലഭ്യമല്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിനും കോണ്‍ഗ്രസിനുമെതിരായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തെ തള്ളി പ്രധാനമന്ത്രിയുടെ ഓഫീസ് (പി.എം.ഒ). ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണവേളയില്‍ മന്‍മോഹന്‍ സിങ് പാകിസ്താനുമായി ഗൂഢാലോചന നടത്തി എന്ന മോദിയുടെ ഗുരുതര ആരോപണത്തെപ്പറ്റി വിവരാവകാശ നിയമപ്രകാശം അന്വേഷണം നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകന് നല്‍കിയ മറുപടിയിലാണ്, അത്തരം കാര്യങ്ങളുടെ വിവരം തങ്ങളുടെ കൈവശമില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയത്. വിവരം നല്‍കാന്‍ ആദ്യം വിസമ്മതിച്ച പി.എം.ഒ, അപ്പലേറ്റ് അതോറിറ്റിയുടെ നിര്‍ദേശപ്രകാരം മറുപടി നല്‍കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഡിസംബര്‍ പത്തിനാണ് പാലന്‍പുര്‍ നഗരത്തില്‍ വെച്ച് മോദി കോണ്‍ഗ്രസിനും മന്‍മോഹന്‍ സിങിനുമെതിരെ ഗുരുതരമായ ആരോപണമുന്നയിച്ചത്. ‘മണിശങ്കര്‍ അയ്യരുടെ വസതിയില്‍ വെച്ചു നടന്ന യോഗത്തില്‍ പാകിസ്താന്‍ ഹൈക്കമ്മീഷണര്‍, പാകിസ്താന്‍ വിദേശകാര്യ മന്ത്രി, ഹാമിദ് അന്‍സാരി, മന്‍മോഹന്‍ സിങ് എന്നിവര്‍ പങ്കെടുത്തു. യോഗം മൂന്നു മണിക്കൂര്‍ നീണ്ടു.’ എന്നായിരുന്നു മോദിയുടെ ‘വെളിപ്പെടുത്തല്‍.’ ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാന്‍ കോണ്‍ഗ്രസ് പാകിസ്താനുമായി ഗൂഢാലോചന നടത്തുന്നു എന്നായിരുന്നു മോദിയുടെ ആരോപണം.
മോദിയുടെ വാക്കുകളിലെ സത്യാവസ്ഥ തേടി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സാകേത് ഗോഖലെ ഡിസംബര്‍ 12-നു തന്നെ പി.എം.ഒയില്‍ വിവരാകവാശം ഫയല്‍ ചെയ്‌തെങ്കിലും 30 ദിവസത്തിനുള്ളില്‍ മറുപടി നല്‍കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തയ്യാറായില്ല. ഇതേത്തുടര്‍ന്ന് ഗോഖലെ അപ്പലേറ്റ് അതോറിറ്റിയെ സമീപിക്കുകയായിരുന്നു. പരാതി നല്‍കി ആറുമാസത്തിനു ശേഷം ജൂണ്‍ ഏഴിനാണ് പി.എം.ഒ നിര്‍ബന്ധിത സാഹചര്യത്തില്‍ മറുപടി നല്‍കിയത്.
‘പ്രധാനമന്ത്രി ആരോപിച്ച യോഗത്തിന്റെ വിശദാംശങ്ങള്‍ പങ്കുവെക്കാന്‍ കഴിയുമോ? യോഗത്തെപ്പറ്റി അധികൃതര്‍ക്ക് മുന്‍കൂട്ടി അറിവ് ലഭിച്ചിരുന്നോ? ഇതേപ്പറ്റി ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചിരുന്നോ? പ്രധാനമന്ത്രിയുടെ ആരോപണം ഇന്ത്യയുടെ പരമാധികാരത്തെയും ജനാധിപത്യത്തെയും സാരമായി ബാധിക്കുന്നതാകയാല്‍ മറുപടി നല്‍കുക.’ എന്നായിരുന്നു ഗോഖലെയുടെ അപേക്ഷ.
മൂന്നു ചോദ്യങ്ങള്‍ക്കും കൂടി ഒറ്റ ഉത്തരമാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയത്. ‘താങ്കള്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ ഈ ഓഫീസില്‍ ലഭ്യമല്ല. പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് കാരണമായ വിവരങ്ങള്‍ ഔദ്യോഗികമോ ഔദ്യോഗികമല്ലാത്തതോ ആയ വഴികളിലൂടെ ലഭിച്ചതായിരിക്കാം…’
പ്രധാനമന്ത്രിയുടെ ഗുരുതര ആരോപണത്തിനെതിരെ ഡോ. മന്‍മോഹന്‍ സിങ് തന്നെ പരസ്യമായി രംഗത്തുവന്നിരുന്നു. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി നരേന്ദ്ര മോദി പ്രധാനമന്ത്രിപദം ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം തുറന്നടിച്ചു.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

Film
ജനപ്രിയ താരങ്ങളുടെ പക്കാ ഫൺ എന്റെർറ്റൈനെർ; “ധീരൻ” വരുന്നു ഈ ജൂലൈയിൽ..
പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം.

‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന “ധീരൻ” സിനിമയുടെ റിലീസ് അപ്ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജൂലൈയിൽ ചിത്രം പ്രദർശനത്തിനെത്തുമെന്ന അപ്ഡേറ്റ് പോസ്റ്ററാണ് പുറത്തിറങ്ങിയത്. പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം. ഇതിന് മുൻപ് ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകൾ സൂചിപ്പിക്കുന്നത് തീർത്തും പക്കാ ഫൺ എന്റെർറ്റൈനെർ തന്നെയാകും ‘ധീരൻ’ എന്നാണ്. ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാകുന്നു എന്ന സവിശേഷതയും ധീരനുണ്ട്. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്.
രാജേഷ് മാധവൻ നായകനാകുന്ന ധീരനിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. അശ്വതി മനോഹരനാണ് നായിക. ഇവരെ കൂടാതെ സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ധീരനിലെ മുഖ്യ താരങ്ങളാണ്.
അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർസ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ് റിലീസ്.
Film
മാനേജറെ മര്‍ദിച്ചെന്ന കേസ്; നടന്‍ ഉണ്ണി മുകുന്ദൻ്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തീര്‍പ്പാക്കി
വിവാദങ്ങളിൽ പ്രതികരിക്കാൻ ഉണ്ണി മുകുന്ദൻ ഇന്ന് വൈകിട്ട് 4:30ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും

-
india2 days ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; 24 വയസ്സുകാരി മരിച്ചു
-
kerala2 days ago
സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്
-
GULF3 days ago
എംബിസെഡ്-അല്‍വര്‍ഖ റോഡ് ഉടനെ തുറക്കും; യാത്രാസമയം മൂന്നര മിനുട്ടായി ചുരുങ്ങും
-
News2 days ago
ഗസ്സയില്‍ കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്രാഈല്‍; മരണസംഘ്യ ഉയരുന്നു
-
india2 days ago
അയോധ്യയിലെ രാംപഥിലും പരിക്രമ മാര്‍ഗിലും മാംസ വില്‍പ്പന നിരോധിക്കുമെന്ന് മേയര്‍ ത്രിപാഠി
-
Article23 hours ago
ലക്ഷദ്വീപിനെ വീണ്ടും ലക്ഷ്യംവെക്കുമ്പോള്‍
-
india21 hours ago
ഒരു മുസ്ലിമിനെയും ജിമ്മില്‍ പ്രവേശിപ്പിക്കരുത്: വിദ്വേഷ പരാമര്‍ശവുമായി ഭോപ്പാല്‍ സബ് ഇന്‍സ്പെക്ടര്‍
-
india2 days ago
ഫലസ്തീന് അനുകൂല പ്രസംഗം; ഇന്ത്യന്‍ വംശജയായ വിദ്യാര്‍ത്ഥിയെ ബിരുദദാന ചടങ്ങില്‍ നിന്ന് എംഐടി വിലക്കി