Connect with us

Culture

ഇ. അഹമ്മദിന്റെ വിയോഗത്തില്‍ അനുശോചന പ്രവാഹം

Published

on

രാഷ്ട്രപതി പ്രണബ് മുഖര്‍ജി: ഐ.യു.എം.എള്‍ പ്രസിഡണ്ടും മുന്‍ മന്ത്രിയും എം.പിയുമായ ഇ. അഹമ്മദിന്റെ വിയോഗത്തില്‍ ഹൃദയംഗമമായ അനുശോചനങ്ങള്‍. വര്‍ഷങ്ങളോളം അദ്ദേഹം എന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്നു.

അധഃസ്ഥിത വിഭാഗങ്ങളുടെ ക്ഷേമത്തിനു വേണ്ടി അക്ഷീണം പ്രയത്‌നിച്ചയാളായിരുന്നു ഇ. അഹമ്മദ്. രാജ്യത്തിന് അദ്ദേഹം നല്‍കിയ സംഭാവ ദീര്‍ഘകാലം സ്മരിക്കപ്പെടും.

പ്രധാനമന്ത്രി നരേന്ദ്ര മോദി: ഇ. അഹമ്മദിന്റെ മരണത്തില്‍ അതീവ ദുഖം. അതീവ ശുഷ്‌കാന്തിയോടെ രാജ്യത്തെ സേവിച്ച രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം. അനുശോചനങ്ങള്‍.

രാഹുല്‍ ഗാന്ധി: ശ്രീ. ഇ അഹമ്മദിന്റെ വിയോഗത്തില്‍ അതീവ ദുഃഖം. വെറ്ററന്‍ പാര്‍ലമെന്റേറിയനും മൂല്യമേറിയ സഹപ്രവര്‍ത്തകനുമായിരുന്നു അദ്ദേഹം. അഭിമാനത്തോടെയും സമര്‍പ്പണത്തോടെയും അദ്ദേഹം രാജ്യത്തെ സേവിച്ചു.

മമതാ ബാനര്‍ജി: ഇ. അഹമ്മദിന്റെ വിയോഗത്തില്‍ അദ്ദേഹത്തിന്റെ കുടുംബത്തിന് ആദരാഞ്ജലികള്‍. അദ്ദേഹം 50 വര്‍ഷം മുമ്പ് എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെടുകയും രാജ്യത്തെയും കേരളത്തിലെ ജനങ്ങളെയും സേവിക്കുകയും ചെയ്തു.

ഇ. അഹമ്മദ്ജിയോടും അദ്ദേഹത്തിന്റെ കുടുംബത്തോടും കാണിച്ച പെരുമാറ്റത്തില്‍ അതീവ ദുഃഖം

സീതാറാം യെച്ചൂരി: ശ്രീ. ഇ അഹമ്മദിന്റെ നിര്യാണത്തില്‍ ഹൃദയംഗമമായ അനുശോചനങ്ങള്‍. പൊതുപ്രവര്‍ത്തനത്തില്‍ ദീര്‍ഘകാല ചരിത്രമുള്ള നേതാവും സുഹൃത്തുമായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി പിണറായി വിജയന്‍: മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷനും മുൻ കേന്ദ്ര മന്ത്രിയുമായ ഇ. അഹമ്മദ് എം.പിയുടെ നിര്യാണത്തിൽ അനുശോചിക്കുന്നു.
എന്നും മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച നേതാവായിരുന്നു അദ്ദേഹം. വിദേശകാര്യ സഹമന്ത്രി എന്ന നിലയിൽ ഇന്ത്യയുടെ യശസ്സ് ഉയർത്തിപ്പിടിക്കുന്നതിന് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്കായിട്ടുണ്ട്. റെയിൽവെ, മാനവവിഭവശേഷി സഹമന്ത്രി സ്ഥാനങ്ങളും വഹിച്ച അദ്ദേഹം മികച്ച പാർലമെന്റേറിയനായിരുന്നു. സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി എന്ന നിലയിലും അദ്ദേഹത്തിന്റെ സംഭാവനകൾ ശ്രദ്ധേയമായിരുന്നു.
ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച വ്യക്തിയെന്ന നിലയിൽ ഇന്ത്യയുടെ താൽപര്യം അന്താരാഷ്ട്ര തലത്തിൽ ഉയർത്തിപ്പിടിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
ഇ അഹമ്മദിന്റെ നിര്യാണം അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിനും കുടുംബത്തിനും മാത്രമല്ല സമുഹത്തിനാകെ വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ ആത്മാർത്ഥമായി അനുശോചിക്കുന്നതോടൊപ്പം കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നു.

രമേശ് ചെന്നിത്തല: അഹമ്മദ് സാഹിബ്ബിന്റെ വേര്‍പാട് വ്യക്തിപരമായി കടുത്ത ദുഖമാണ് എന്നില്‍ സൃഷ്ടിക്കുന്നത്. നാടിന് തീരാ നഷ്ടവുമാണ് ആ വേര്‍പാട്. വര്‍ഷങ്ങളോളം നീണ്ട ഉറ്റ സൗഹൃദമാണ് എനിക്ക് ഇ.അഹമ്മദ് സാഹിബ്ബുമായുണ്ടായിരുന്നത്. ഞങ്ങള്‍ ഒരുമിച്ച് എം.എല്‍.എമാരും മന്ത്രിമാരുമായിരുന്നു. മനസ്സിന്റെ ഉള്ളിലേക്കിറങ്ങിച്ചെല്ലുന്ന ആ ചിരിയും നിഷ്‌കളങ്കമായ പെരുമാറ്റവും കലര്‍പ്പില്ലാത്ത സ്‌നേഹവും എനിക്ക് ഒരിക്കലും മറക്കാനാവില്ല. ഞാന്‍ വിവാഹം കഴിച്ച് തിരുവനന്തപുരത്ത് എത്തുമ്പോള്‍ അഹമ്മദ് സാഹിബ്ബും ഭാര്യയും ചേര്‍ന്നാണ് ഞങ്ങളെ സ്വീകരിച്ചത്. അവര്‍ വിളമ്പിയ ആഹാരത്തിന്റെ സ്വാദ് ഇപ്പോഴും എന്റെ നാവിലുണ്ട്. പിന്നീട് ഞങ്ങള്‍ ഒരുമിച്ച് പാര്‍ലമെന്റില്‍ എം.പിമാരായും പ്രവര്‍ത്തിച്ചു. നിയമസഭയിലായാലും പാര്‍ലമെന്റിലായാലും മൗലികമായ തന്റെ നിരീക്ഷണങ്ങള്‍ വഴി അദ്ദേഹത്തിന് സഭയുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ കഴിഞ്ഞു. മതനിരപേക്ഷതയില്‍ അടിയുറച്ച് വിശ്വസിച്ച അദ്ദേഹം മതസൗഹാര്‍ദ്ദത്തിന് നല്കിയ സംഭാവനകള്‍ എന്നെന്നും ഓര്‍മിക്കപ്പെടും.

ഉമ്മന്‍ ചാണ്ടി: അഹമ്മദ് സാഹിബിന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമം. സാഹിബിന്റെ വിയോഗം ഭാരതത്തിന്റെ നഷ്ടമാണ്. അദ്ദേഹം നാടിനു നൽകിയ സംഭാവനകൾ എന്നെന്നും ഓർമ്മിക്കപ്പെടും.

അശോക് ഗെഹലോട്ട് (മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി): മുന്‍ മന്ത്രി ഇ. അഹമ്മദിന്റെ വിയോഗത്തില്‍ ഹൃദയംഗമമായ അനുശോചനങ്ങള്‍. അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം എന്റെ ചിന്തയും പ്രാര്‍ത്ഥനയും. അദ്ദേഹത്തിന്റെ ആത്മാവ് ശാന്തിയില്‍ വിശ്രമിക്കട്ടെ.

മമ്മൂട്ടി: ഇ. അഹമ്മദ് സാഹിബിന് ആദരാഞ്ജലികള്‍.

Film

മമ്മൂട്ടി-വിനായകന്‍ ചിത്രം ‘കളങ്കാവല്‍’: വിനായകന്‍ ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്‍

ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല.

Published

on

മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന്‍ ജിതിന്‍ കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന്‍ പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന്‍ കെ. ജോസ് പറഞ്ഞു പോലെ, വിനായകന്‍ അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.

Continue Reading

india

‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി

Published

on

സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Film

എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്

മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.

Published

on

പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.

പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.

Continue Reading

Trending