Connect with us

Views

ആശങ്കയുടെ നിഴലില്‍ പൊതുവിദ്യാഭ്യാസം

Published

on

 

പി. ഹരിഗോവിന്ദന്‍

വിവാദരഹിതമായ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും പൊതുവിദ്യാഭ്യാസ മേഖലയെ മികവിലേക്ക് നയിക്കുകയും പൊതുവിദ്യാലയങ്ങള്‍ വിശ്വാസ്യത വീണ്ടെടുക്കുകയും ചെയ്ത അനുഭവമാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളത്തിലുള്ളത്. ഇതിന്റെ ഫലമായി പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികള്‍ കൂടുതല്‍ വന്നുചേരുന്നു. ആയതിന് ഈ വര്‍ഷവും ആക്കംകൂടും എന്നതില്‍ തര്‍ക്കമില്ല. പക്ഷേ കഴിഞ്ഞ ഒരു വര്‍ഷമായി വിദ്യാഭ്യാസമേഖലയില്‍ അദ്ധ്യാപകനിയമനങ്ങള്‍ അംഗീകരിച്ചിട്ടില്ല. ബ്രോക്കണ്‍ സര്‍വ്വീസുമായി ബന്ധപ്പെട്ട് അടുത്ത കാലത്തിറങ്ങിയ ഉത്തരവ് സീനിയറായ അദ്ധ്യാപകരിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെ നടപടികളുണ്ടാകുന്നു. നിയമനനിരോധനവും നീതി നിഷേധവും തുടരുകയാണ്. ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് – നവകേരളം പദ്ധതിയുടെ ഭാഗമായി വികസന മിഷനുകള്‍ സ.ഉ (പി) 10/2017 (ആ.സാ.വ.) തീയതി 19-4-2017 പ്രഖ്യാപിക്കുകയുണ്ടായി. ഈ നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായുള്ള നാല് വികസന മിഷനുകളില്‍ വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തില്‍ ഏറ്റവും പ്രധാനമായ കര്‍മ്മസേന അധ്യാപകര്‍ തന്നെയാണ്. അധ്യാപക ലോകത്തെ വിശ്വാസ്യത്തിലെടുക്കാത്ത ഒരു പദ്ധതിയും വിദ്യാഭ്യാസ മേഖലയില്‍ വിജയിച്ചിട്ടില്ല. സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ നടത്തുന്ന ഏതു പരിപാടികള്‍ക്കും ആദ്യം ഓടിയെത്തുന്നത് വിദ്യാലയങ്ങളിലേക്കാണ്. വരുംതലമുറ വളരുന്നത് വിദ്യാഭ്യാസ മേഖലയിലൂടെയാണല്ലോ. എന്നാല്‍ ഈ പ്രവര്‍ത്തനങ്ങളുടെ ഏകോപനമില്ലായ്മ പലപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. വിദ്യാലയവുമായി ബന്ധപ്പെട്ടു നടത്തുന്ന വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏകോപനം ഉണ്ടാകണം. കൂടാതെ പൊതുവിദ്യാഭ്യാസ വകുപ്പില്‍ തന്നെ വിവിധ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നു. ടടഅ, ഞങടഅ, കഠ@രെവീീഹ, ടകഋങഅഠ തുടങ്ങിയവയുടെ ഒട്ടേറെ പദ്ധതികള്‍ വേറെയും വരുന്നുണ്ട്. വിദ്യാലയ പ്രവര്‍ത്തനങ്ങളില്‍ വിവിധ പദ്ധതികളുടെ വ്യത്യസ്ത പരിപാടികള്‍ കൂടി നടത്തുന്നത് അക്കാദമിക് പഠന പ്രവര്‍ത്തനങ്ങള്‍ക്ക് പലപ്പോഴും വിഘാതം സൃഷ്ടിക്കാറുണ്ട്. എല്ലാ പ്രവര്‍ത്തനങ്ങളും ഹൈസ്‌കൂള്‍ തലം വരെ ഡിപിഐ മുഖേനയും ഹയര്‍ സെക്കന്ററി തലത്തില്‍ ഹയര്‍ സെക്കന്ററി ഡയറക്ടര്‍ മുഖേനയും മാത്രമേ നടത്താവൂ എന്നത് നിര്‍ബന്ധമാക്കണം.
വിദ്യാഭ്യാസ വകുപ്പില്‍ ഇപ്പോള്‍ പല യജമാനന്‍മാരെയാണ് കാണുന്നത്. എന്തും ഏതും ആര്‍ക്കും അച്ചടിച്ച് വിതരണം ചെയ്യാവുന്ന മേഖലയായി പൊതുവിദ്യാലയങ്ങളെ മാറ്റരുത്. ടഇഋഞഠ യോ കരിക്കുലം കമ്മിറ്റിയോ അംഗീകരിക്കാത്ത പ്രസീദ്ധീകരണങ്ങള്‍ വിദ്യാലയങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിന് കടിഞ്ഞാണ്‍ ഉണ്ടാകണം. സര്‍വ്വശിക്ഷാ അഭിയാന്‍ പുറത്തിറക്കിയ ‘വിദ്യാലയ ഗുണത’ എന്ന പേരിലുള്ള രെവീീഹ ല്മഹൗമശേീി ഉമവെ യീമൃറ ഉം ‘കേരളശാലാസിദ്ധി’ എന്ന പുസ്തകവും യാതൊരു തലത്തിലും ചര്‍ച്ച ചെയ്യാതെയാണ് സ്‌കൂളില്‍ എത്തിച്ചത്. വിദ്യാഭ്യാസ ഡയറക്ടറുടെയോ, മന്ത്രിയുടെയോ സന്ദേശമോ നിര്‍ദ്ദശമോ ഇതിനില്ല. ഏകപക്ഷീയമായി വിദ്യാലയങ്ങളിലെ ഈ സമാന്തര ഭരണം അനുവദിക്കാന്‍ കഴിയില്ല.
വിദ്യാഭ്യാസ അവകാശപ്രകാരം ഒന്നു മുതല്‍ എട്ടുവരെ ക്ലാസിലെ കുട്ടികളില്‍ നിന്നും യാതൊരുവിധ സാമ്പത്തിക പിരിവും അനുവദിക്കുന്നില്ല. എന്നാല്‍ ചില ഏജന്‍സികള്‍ പണപ്പിരിവിനുള്ള എളുപ്പമാര്‍ഗ്ഗമായി വിദ്യാലയങ്ങളെയും വിദ്യാര്‍ത്ഥികളെയും ഉപയോഗിക്കുന്നുണ്ട്. ഇങ്ങനെ പിരിച്ചെടുക്കുന്ന പല തുകകളുടെയും വ്യക്തമായ കണക്കുകള്‍ പലപ്പോഴും ലഭ്യമല്ല. ഇപ്പോള്‍ പല മത്സരങ്ങളും ഉത്സവങ്ങളായി വിദ്യാലയങ്ങളിലൂടെ നടത്താന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ഈ ഉത്സവങ്ങള്‍ എല്ലാം തന്നെ വിദ്യാലയങ്ങളില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ഉത്സവങ്ങളോട് ചേര്‍ത്തു വേണം നടത്താന്‍. ഉദാ. ഗണിതോത്സവം – ഗണിത മേളയോട് ചേര്‍ന്ന്, ശാസ്‌ത്രോത്സവം – ശാസ്ത്രമേളയോടു ചേര്‍ന്ന് ഹരിതോത്സവം പ്രവൃത്തിപരിചയമേളയോട് ചേര്‍ന്ന് എന്നിങ്ങനെയായാല്‍ ഒട്ടനവധി പഠന ദിവസങ്ങള്‍ നമുക്ക് ഉപയോഗിക്കാന്‍ സാധിക്കും. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി ഉപയോഗിക്കുന്നത് വര്‍ത്തമാനകാല രാഷ്ട്രീയമാണ് മധുരം മലയാളം – മലയാളത്തിളക്കം, ഈസി ഇംഗ്ലീഷ് – ഹലോ ഇംഗ്ലീഷ് മുതലായവ ഇതിനുദാഹരണങ്ങളാണ്.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ കുട്ടികളെ ആകര്‍ഷിക്കേണ്ടത് പ്രൈമറി വിദ്യാലയങ്ങളിലേക്കാണ്. കുട്ടികളുടെ സ്വഭാവ രൂപീകരണങ്ങള്‍ ഏറെ സ്വാധീനിക്കാന്‍ കഴിയുന്നതാണ് പ്രൈമറി വിദ്യാഭ്യാസ കാലഘട്ടം.
പൊതുവിദ്യാലയങ്ങളില്‍ കതിരിലല്ല വളം വക്കേണ്ടത്. ഹൈടെക് ആക്കുന്നത് 8 മുതല്‍ 12 വരെയാണ് എന്നാണ് സര്‍ക്കാര്‍ പറയുന്നത്. 8 മുതല്‍ ആരംഭിക്കാന്‍ കാരണം എട്ടാം ക്ലാസ്സിലെ കുട്ടിക്ക് 13 വയസ്സായി എന്നതാണോ. ഇവര്‍ 5 വര്‍ഷം കഴിഞ്ഞാല്‍ ഒരു വോട്ടര്‍ ആകുമല്ലോ. വിദ്യാലയങ്ങളില്‍ നാട്ടുകാരും രക്ഷിതാക്കളും പൂര്‍വവിദ്യാര്‍ത്ഥികളും കൂടി നടത്തിയ മാറ്റമല്ലാതെ സര്‍ക്കാര്‍ എവിടെ എന്ത് സാമ്പത്തിക സഹായമാണ് ചെയ്തിട്ടുള്ളത്. പല വിദ്യാലയങ്ങളുടെയും മുഖച്ഛായ തന്നെ മാറിയിട്ടുണ്ട്. അത് ആ നാട്ടുകാരുടെ പ്രവര്‍ത്തനം തന്നെയാണ്. സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന വാക്കുമാത്രമാണ് സര്‍ക്കാരിന്റേതായുള്ളത്. 5 ലും 8 ലും 11 ലും 12 ലും സര്‍ക്കാര്‍ ഇതര വിദ്യാലയങ്ങളില്‍ നിന്നും പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികള്‍ ചേക്കേറുന്ന കാഴ്ച മുന്‍വര്‍ഷങ്ങളില്‍ തന്നെ കാണാവുന്നതാണ്. ഒരു നിയോജക മണ്ഡലത്തിലെ ഒരു വിദ്യാലയം മികച്ചതാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ അതിനടുത്ത വിദ്യാലയങ്ങള്‍ നശിക്കാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ വേണം. സമഗ്രവികസനമാണ് സര്‍ക്കാര്‍ മിഷന്‍ എങ്കില്‍ ആ പ്രദേശത്തെ തൊട്ടടുത്ത വിദ്യാലയങ്ങളെയും അന്തര്‍ദേശിയ നിലവാരത്തിലേക്കുയര്‍ത്താന്‍ നോക്കേണ്ടേ? ആവാസ വ്യവസ്ഥയിലുണ്ടാവുന്ന വ്യതിയാനം എല്ലാ വിഭാഗം ജീവജാലങ്ങളുടേയും നിലനില്‍പ്പ് ഉറപ്പു വരുത്തിയാകണം. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധ ഉണ്ടാകേണ്ടതാണ്. ഫീഡിങ് സ്‌കൂളുകളെങ്കിലും ഒന്നാംഘട്ടത്തില്‍ തന്നെ തിരഞ്ഞെടുത്ത വിദ്യാലയത്തോടൊപ്പം നന്നാകണം.
•പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലെ യജ്ഞശാല കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കാന്‍ വിധിക്കപ്പെട്ടവര്‍ അധ്യാപകരാണ്. സംതൃപ്തമായ അധ്യാപക സമൂഹത്തില്‍ മാത്രമേ ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കാന്‍ കഴിയുകയുള്ളു. പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രഖ്യാപനം നടത്തി ഭരണം നടത്തുന്ന ഇടതുമുന്നണി സര്‍ക്കാര്‍ എല്ലാം ശരിയാക്കും, സര്‍ക്കാര്‍ ഒപ്പമുണ്ട് എന്നു വാക്കല്ലാതെ ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഒന്നും ശരിയായില്ല എന്നതാണ് അനുഭവം.
കഴിഞ്ഞ കാലങ്ങളില്‍ ശമ്പളം വാങ്ങിക്കൊണ്ടിരുന്ന അധ്യാപകരുടെ ശമ്പളം ഈ സര്‍ക്കാര്‍ വന്ന് ജൂണ്‍, ജൂലായ് മാസങ്ങളില്‍ തടഞ്ഞു. അധ്യാപകര്‍ പ്രക്ഷോഭത്തിനിറങ്ങിയപ്പോള്‍ ഓഗസ്റ്റ് മാസ ശമ്പളം നല്‍കി. പിന്നീട് ചിലര്‍ക്ക് വീണ്ടും ശമ്പളം മുടങ്ങി. വകുപ്പിന്റെ അനാസ്ഥ കൊണ്ട് അധ്യാപകര്‍ക്ക് ശമ്പളം ലഭിക്കാത്ത അവസ്ഥയുണ്ടായി. വകുപ്പ് ഉദ്യോഗസ്ഥര്‍ വരുത്തിയ വീഴ്ചക്കാണ് അധ്യാപകര്‍ ബലിയാടായത്. അധ്യാപകനായ വിദ്യാഭ്യാസ വകുപ്പു മന്ത്രി ഇക്കാലമത്രയും ഇത് നോക്കി നിന്നു എന്നത് അത്യന്തം അപലപനീയം തന്നെയാണ്.
ദേശീയ തലത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ വരുന്ന മാറ്റം ചര്‍ച്ച ചെയ്യപ്പെടണം. മതേതര ജനാധിപത്യ വിദ്യാഭ്യാസത്തിന് വളക്കൂറുള്ള മണ്ണാണ് കേരളം. വര്‍ഷങ്ങളായി അധ്യാപകര്‍ അനുവദിച്ചു വന്നിരുന്ന ആനുകൂല്യമാണ് ബ്രോക്കണ്‍ സര്‍വ്വീസ് പെന്‍ഷനും ഗ്രേഡിനും കണക്കാക്കുക എന്നത്. എന്നാല്‍ 2016 ആഗസ്റ്റ് 5ന് ഇറക്കിയ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നിരവധി അധ്യാപകര്‍ക്ക് ഗ്രേഡ് പ്രമോഷന്‍, പെന്‍ഷന്‍ എന്നിവ തടസ്സപ്പെട്ടിരിക്കുകയാണ്. നിരവധി തവണ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും നാളിതുവരെ ശരിയായിട്ടില്ല. ശമ്പള പരിഷ്‌കരണത്തിന്റെ അനോമലികള്‍ നിരവധിയാണ്. സമാനയോഗ്യതയുള്ള പലരും വളരെ മുന്തിയ നിരക്കില്‍ ശമ്പളം വാങ്ങുമ്പോള്‍ പൊതുവിദ്യാലയങ്ങളിലെ അധ്യാപകര്‍ തുലോം കുറഞ്ഞ ആനുകൂല്യങ്ങള്‍ വാങ്ങിക്കുന്നു. ഇക്കാര്യത്തില്‍ അധ്യാപകനായ മന്ത്രിയായിട്ടു കൂടി അധ്യാപകപക്ഷ നിലപാടില്ല. ശമ്പളപരിഷ്‌കരണ കുടിശ്ശിക പലിശയോടുകൂടി 4 ഗഡുക്കളായി നല്‍കും എന്നാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പറഞ്ഞത്. എല്ലാം ശരിയാക്കാം എന്നു പറഞ്ഞവര്‍ ആയത് നല്‍കിയില്ല എന്നതു മാത്രമല്ല പലിശയില്‍ കുറവു വരുത്തി. പിഎഫില്‍ ലയിപ്പിച്ചു. ആയതു തന്നെ പ്രോസസ്സ് ചെയ്യാന്‍ 2500 മണിക്കൂര്‍ വേണമെന്നാണ് സ്പാര്‍ക്ക് പറയുന്നത്. പിഎഫില്‍ ലയിപ്പിക്കാനാണ് ഉദ്ദേശമെങ്കില്‍ മുഴുവന്‍ ലയിപ്പിച്ചുകൂടെ. ആയത് 4 ഗഡുവാകേണ്ട കാര്യമുണ്ടോ എന്നത് ”പൈ”()യുടെ വില കണക്കാക്കുന്ന മന്ത്രി തന്നെ പരിശോധിക്കണം.
സര്‍ക്കാര്‍ ഉത്തരവ് 29/16 കഴിഞ്ഞ സര്‍ക്കാര്‍ ഇറക്കിയതാണ് ആയതിന്റെ അടിസ്ഥാനത്തില്‍ 15-16 അധ്യയനവര്‍ഷം 1:30, 1:35 അനുസരിച്ച് തസ്തിക നിര്‍ണ്ണയം നടത്തി പുതിയ തസ്തികകള്‍ സൃഷ്ടിച്ചതിന്റെ അടിസ്ഥാനത്തിലും പിഎസ്‌സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയതിനാലും പുതിയ പല ഉദ്യോഗാര്‍ത്ഥികള്‍ക്കും അധ്യാപനമെന്ന ഉന്നതമായ നോബിള്‍ പ്രൊഫഷനിലേക്ക് കടന്നുവരാന്‍ കഴിഞ്ഞത് ഈ സര്‍ക്കാരിന്റെ സൃഷ്ടിയല്ല. ഇത്തരത്തില്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ നിയമനം ലഭിച്ചവര്‍ക്കാകട്ടെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിയമന അംഗീകാരം നല്‍കാനായി 3 തവണ അഋഛ, ഉഋഛ മാര്‍ക്ക് അന്ത്യശാസനം നല്‍കിയിട്ടും തസ്തിക നിര്‍ണ്ണയം നടത്തി നിയമന അംഗീകാരം നല്‍കിയില്ല. മന്ത്രി പറഞ്ഞതുപോലും കേള്‍ക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെയും യാതൊരു നടപടിയുമില്ല – ഇങ്ങനെ പോയാല്‍ എങ്ങിനെ എല്ലാം ശരിയാകും? 2016-17 ല്‍ തസ്തികാ നിര്‍ണ്ണയം നാളിതുവരെ നടന്നില്ല. അടുത്ത വര്‍ഷം എന്താണ് നിലപാട്? അവ്യക്തത തുടരുകയാണ്. അതിനിടയിലാണ് 42 സ്‌കൂള്‍ മാനേജര്‍മാര്‍ കോടതിയെ സമീപിച്ച് 5-ാം ക്ലാസിനും 8-ാം ക്ലാസിനും അനുമതി വാങ്ങിയത്. സംരക്ഷിത അധ്യാപകരെ നിയമിക്കാനാണ് കോടതി നിര്‍ദ്ദേശമെങ്കിലും ആയതിന് ഇളവു ലഭിക്കാന്‍ സാധ്യതയുണ്ട്. ഇതിനെ മറികടക്കാനാണ് മുന്‍സര്‍ക്കാര്‍ യുപിസ്‌കൂളിനെ എല്‍പി ആന്റ് യൂപി എന്നും എച്ച്എസിനെ – യുപി ആന്റ് എച്ച്.എസ് എന്നും പുനര്‍നാമകരണം ചെയ്യാന്‍ ഉത്തരവിറക്കിയത്. സര്‍ക്കാര്‍ വിഭാഗം അഭിഭാഷകര്‍ കോടതിയില്‍ സര്‍ക്കാരിനനുകൂലമായിട്ടു തന്നെയാണോ വാദിച്ചത് എന്ന് പരിശോധിക്കേണ്ടതാണ്. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, വിദ്യാഭ്യാസം കൈകാര്യം ചെയ്യുന്ന അഡ്വ. ജനറല്‍ ഓഫീസിലെ അഭിഭാഷകര്‍ എന്നിവര്‍ കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ ഉണ്ടായ പരാജയം 25000 ത്തോളം വരുന്ന ജൂനിയര്‍ എച്ച്.എസ്.എ അധ്യാപകരെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടാണ് അധ്യയന വര്‍ഷം ആരംഭിക്കുന്നത്. ഹയര്‍സെക്കന്ററി മേഖലയാകെ തികഞ്ഞ അസ്വസ്ഥതയിലാണ്. നിരവധി പ്രിന്‍സിപ്പല്‍ തസ്തികയാണ് ഒഴിഞ്ഞു കിടക്കുന്നത്. പ്രിന്‍സിപ്പല്‍മാരുടെ ജോലിഭാരം കണക്കിലെടുത്ത് ക്ലാസ് ചാര്‍ജില്‍ നിന്ന് ഒഴിവാക്കണമെന്ന ദീര്‍ഘകാല ആവശ്യം പരിഗണിച്ചിട്ടില്ല. സര്‍ക്കാരിന് 5 പൈസ ചിലവില്ലാതെ രണ്ടു ബാച്ചു കുട്ടികളാണ് 3500 അധ്യാപകര്‍ വേതനമില്ലാതെ ജോലി ചെയ്തുകൊണ്ട് പഠനം പൂര്‍ത്തിയാക്കിയത്. ഇവര്‍ക്ക് തസ്തിക സൃഷ്ടിക്കാന്‍ മുന്‍സര്‍ക്കാര്‍ എടുത്ത തീരുമാനം ഇന്നും മരിചീകയായി തുടരുകയാണ്. കഴിഞ്ഞ വര്‍ഷം പ്രക്ഷോഭങ്ങളുടെ ഭാഗമായി ദിവസവേതനം നല്‍കാന്‍ തീരുമാനിച്ചെങ്കിലും തസ്തിക നിര്‍ണ്ണയത്തിന് അനുമതി ലഭിക്കാത്തതിനാല്‍ ഉത്തരവിന്റെ ഫലം അനുഭവിക്കാന്‍ ഒരധ്യാപകനും കഴിഞ്ഞില്ല. ഈ വാര്‍ഷിക ബഡ്ജറ്റിലും ധനമന്ത്രി 2500 തസ്തിക സൃഷ്ടിക്കും എന്നാണ് പറയുന്നത്. ഇത് ജോലിഭാരം കൂട്ടുമോ എന്ന ആശങ്കയുണ്ട്. ഈ മേഖലയിലെ ജൂനിയര്‍, സീനിയര്‍ പ്രശ്ത്തിനും നാളിതുവരെ പരിഹാരമായില്ല. എയ്ഡഡ് ഹൈസ്‌കൂള്‍ പ്രധാന അദ്ധ്യാപകരെ സെല്‍ഫ് ഡ്രോയിംഗ് ഓഫീസര്‍മാരാക്കിയെങ്കിലും ഹയര്‍ സെക്കന്ററിയില്‍ സര്‍ക്കാര്‍ പരിഗണിച്ചില്ല. സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന വാഗ്ദാനമല്ലാതെ ഒന്നും ശരിയാകുന്നില്ല എന്നതാണ് വസ്തുത.
അധ്യാപകര്‍ക്ക് ആകെയുള്ള ഒരു പ്രമോഷന്‍ തസ്തികയാണ് പ്രധാന അധ്യാപകന്‍ അഥവാ പ്രിന്‍സിപ്പല്‍. ഡിഗ്രി മാത്രം യോഗ്യതയുള്ള ഒരു സെക്രട്ടേറിയറ്റ് ജീവനക്കാരന് 8-9 പ്രമോഷന്‍ വരെ ലഭിക്കുമ്പോള്‍ ഇവിടെ അധിക യോഗ്യതയുള്ള എച്ച്.എസ്.എ ഭൂരിപക്ഷം അധ്യാപകര്‍ക്കും ലഭിക്കുന്നത് പ്രധാന അധ്യാപക തസ്തിക മാത്രമാണ്. ആയതിന് സീനിയോറിറ്റി മാത്രം ബാധകമാക്കേണ്ടതാണ്. പ്രൈമറി പ്രധാന അധ്യാപകര്‍ക്ക് സ്ഥാനകയറ്റം നല്‍കി അക്കാദമിക് എ.ഇ.ഒ തസ്തികയും എച്ച്.എസ്.എ മാര്‍ക്ക് അക്കാദമിക് ഡിഇഒ തസ്തികയും അധികമായി സൃഷ്ടിക്കേണ്ടതാണ്. സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യത ഇല്ലാതെ തന്നെ സംരക്ഷിത അധ്യാപകരെ ഉപയോഗിച്ച് ഇത് പരിഹരിക്കാവുന്നതാണ്. അക്കാദമിക പരിശോധന വിദ്യാലയങ്ങളില്‍ കാര്യക്ഷമമാക്കാനും യജ്ഞത്തിന്റെ പ്രവര്‍ത്തന മികവിനും ഇത് സഹായവുമാകുന്നതാണ്.
ജില്ലാ സംസ്ഥാന തലങ്ങളില്‍ നിരവധി ഫയലുകളാണ് തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുന്നത്. ഓരോ ഫയലും ഓരോ മനുഷ്യന്റെ ജീവനാണ് എന്നാണ് മുഖ്യമന്ത്രി പ്രാരംഭത്തില്‍ പറഞ്ഞത്. എന്നാല്‍ പിന്നീട് അനക്കമില്ല. കെട്ടികിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും അദാലത്തുകള്‍ സംഘടിപ്പിച്ചാല്‍ നിരവധി അധ്യാപക പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവും. അദാലത്തുകളില്‍ ഉദ്യോഗസ്ഥര്‍ മാത്രമല്ല അധ്യാപക സംഘടനാ പ്രതിനിധികളെകൂടി പങ്കെടുപ്പിക്കുന്നത് പ്രശ്‌ന പരിഹാരത്തിന് ആക്കം കൂട്ടും എന്നതില്‍ തര്‍ക്കമില്ല.
സെക്കന്ററി, ഹയര്‍ സെക്കന്ററി സംസ്ഥാന ഡയറക്ടറേറ്റുകള്‍ നിലനിര്‍ത്തിക്കൊണ്ടു ഇതിന്റെ ഏകോപനം കാര്യക്ഷമമാക്കേണ്ടതാണ്. ജില്ലാ തലത്തില്‍ ഡിഡിഇ ഓഫീസിനോടും ചേര്‍ന്നു തന്നെ എച്ച്.എസ്.എസ് ഡിഡിയും വിദ്യാലയങ്ങളില്‍ എച്ച്.എസ്.എസ്, എച്ച്.എസിനും കൂടി ഒരാഫീസ് മതിയാകുന്നതാണ്. ഇത് വിദ്യാലയത്തെ ഏകോപിപ്പിക്കാനും വിദ്യാലയ വികസനം ഒന്നിച്ചിരുന്ന് ചര്‍ച്ച ചെയ്തു നടപ്പാക്കാനും കഴിയുന്ന സാഹചര്യം സൃഷ്ടിക്കാന്‍ കഴിയും. എസ്.എസ്.എ, ആര്‍.എം.എസ്.എ തുടങ്ങിയ പ്രോജക്ടുകളില്‍ നിയമിക്കപ്പെടുന്നവര്‍ തികഞ്ഞ അക്കാദമിക യോഗ്യതയുള്ളവരായിരിക്കണം. ഭരണം കേരളത്തില്‍ മാറി മാറി വരുന്നതായാണ് അനുഭവം. എല്ലാവരേയും ഒറ്റയടിക്ക് മാറ്റി ഒരു വിഭാഗത്തെ മാത്രം നിയമിക്കുന്നത് യജ്ഞസാക്ഷാത്കാരത്തിന് ഉപകരിക്കുമോ എന്ന് ചിന്തിക്കണം. ടടഅ, ഞങടഅ പ്രോജക്ടിലെ മുന്‍നിര പ്രവര്‍ത്തകരുടെ മക്കള്‍ പൊതുവിദ്യാലയത്തിലാണ് പഠിക്കുന്നത് എന്ന് ഉറപ്പു വരുത്തുന്നതിനും സര്‍ക്കാര്‍ ശ്രമിക്കണം.
പൊതുവിദ്യാഭ്യാസ ശാക്തീകരണത്തിന് പ്രീ-പ്രൈമറി ശാക്തീകരണം അനിവാര്യമാണ്. എല്ലാ പ്രൈമറി വിദ്യാലയങ്ങളിലും പ്രീ-പ്രൈമറി ആരംഭിക്കണം. പ്രീ-പ്രൈമറി അദ്ധ്യാപക വിദ്യാര്‍ത്ഥി അനുപാതം 1:25 ആക്കണം. മികച്ച സേവന-വേതന വ്യവസ്ഥകള്‍ പ്രീ-പ്രൈമറി അദ്ധ്യാപകര്‍ക്ക് നല്‍കണം. സര്‍ക്കാര്‍, എയ്ഡഡ് മേഖലയില്‍ ദീര്‍ഘകാലമായി ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ക്ക് ഓണറേറിയം ഒരുപോലെ നല്‍കണം. ലീവ് ആനുകൂല്യങ്ങളും മറ്റു സേവനവേതന വ്യവസ്ഥകളും നടപ്പിലാക്കണം. 1 മുതല്‍ 5 വരെ 1:30, 6 മുതല്‍ 8 വരെ 1: 35 നുമാണ് ഇപ്പോള്‍തസ്തിക നിര്‍ണ്ണയി.ക്കുന്നത്. 9,10 ക്ലാസിലെ അദ്ധ്യാപകരെ നിലനിര്‍ത്താന്‍ 1:40 ആനുകൂല്യം മുമ്പ് ലഭിച്ചിരുന്നു.എന്നാല്‍ ആയത് ഇപ്പോള്‍ ഇല്ല. ഗുണനിലവാരമുള്ള വിദ്യാലയം ഉറപ്പാക്കാന്‍ ശിശു കേന്ദ്രീകത വിദ്യാഭ്യാസം ആവശ്യമാണ്. 9, 10 കളിലും 1:35 അനുപാതം നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം ഐ.ഇ.ഡി,സി അധ്യാപകരുടെ തൊഴില്‍ സംരക്ഷണം സംരക്ഷിത അധ്യാപകരുടെ മുന്‍കാലസേവനം പരിഗണിച്ച് സര്‍വ്വീസ് റഗുലറൈസ് ചെയ്യല്‍, ജില്ലാതല സ്ഥലം മാറ്റം ലഭിച്ചവരുടെ മുഴുവന്‍ സര്‍വ്വീസ് കാലവും എല്ലാറ്റിനും പരിഗണിക്കുക തുടങ്ങി അധ്യാപക മേഖലയിലെ ഒട്ടനവധി പ്രശ്‌നങ്ങള്‍ പരിഹാരമാകാതെ തുടരുകയാണ്. ഇക്കാര്യങ്ങള്‍ കൂടി സര്‍ക്കാര്‍ പുതിയ അധ്യയന വര്‍ഷത്തില്‍ കാര്യക്ഷമമായി പരിഗണിക്കണം.
ചോദ്യപേപ്പര്‍ ചോര്‍ച്ച സര്‍ക്കാരിന് നാണക്കേടുണ്ടാക്കിയ സംഭവമാണ്. പത്താം ക്ലാസ്സിലെ കണക്ക് പരീക്ഷ രണ്ടാമത് എഴുതേണ്ടി വന്നത് നിരവധി വിദ്യാര്‍ത്ഥികളുടെ ഫുള്‍ എ+ നഷ്ടമാക്കാന്‍ കാരണമായിട്ടുണ്ട്. ഹയര്‍ സെക്കന്ററി മേഖലയില്‍ ചോര്‍ന്ന ചോദ്യപേപ്പറിനും തെറ്റിയ ചോദ്യങ്ങള്‍ക്കും സര്‍ക്കാര്‍ എന്ത് നിലപാട് എടുത്തു എന്നത് വ്യക്തമല്ല. ഇത് പൊതുവിദ്യാഭ്യാസത്തിന്റെ വിശ്വാസ്യതയെയാണ് തകര്‍ക്കുന്നത്. 13 ലക്ഷത്തോളം പുസ്തകങ്ങള്‍ മുന്‍ എസ്.സി.ഇ.ആര്‍.ടി. ഡയറക്ടറുടെ പേര് അച്ചടിച്ചു എന്നതിന്റെ പേരില്‍ മാറ്റി വെച്ചത് എന്തിന്? 3 ഭാഗമാക്കണമെന്ന നിര്‍ദ്ദേശത്തിന്റെ വെളിച്ചത്തില്‍ 12 ലക്ഷം പുസ്തകങ്ങള്‍ പാഴായി എന്നും പറയുന്നു. കോടിക്കണക്കിന് രൂപയാണ് ഇതുമൂലം സര്‍ക്കാരിന് നഷ്ടമുണ്ടായിരിക്കുന്നത്. ഇതിന് കാരണക്കാരായ ഉദ്യോഗസ്ഥന്മാരെയും ഇത്തരം സംഭവങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരെയും മാതൃകാപരമായി ശിക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
മാനേജര്‍മാരുടെ ശിക്ഷാധികാരം ഇപ്പോഴുള്ളതുപോലെതന്നെ നിലനിര്‍ത്തണോ എന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. ഇതുപോലെ വിദ്യാഭ്യാസ മേഖലയിലെ കാവിവല്ക്കരണവും ചെറുക്കപ്പെടണം. അതു പോലെ തന്നെ അപകടകരമാണ് ചുവപ്പുവല്‍ക്കരണവും. 2017-18 വിദ്യാഭ്യാസ മേഖല, വിവാദങ്ങളുടെ വിളനിലമാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വര്‍ഗ്ഗീയ ഫാസിസവും വര്‍ഗ്ഗ ഫാസിസവും എതിര്‍ക്കപ്പെടണം. അവകാശ സംരക്ഷണവും അഭിപ്രായസ്വാതന്ത്ര്യവും വളരെ വെല്ലുവിളി നേരിട്ട് കൊണ്ടാണ് മുന്നോട്ടു പോകുന്നത്. ഇക്കാര്യത്തിലും അസഹിഷ്ണുതയാണ് പ്രശ്‌നം. അസഹിഷ്ണുത ഭരണ കര്‍ത്താക്കള്‍ക്ക് ഉണ്ടാകുന്നത് അത്യന്തം അപലപനീയമാണ്. വര്‍ത്തമാനകാലത്ത് കാണുന്ന ഭരണാധികാരികളുടെ അസഹിഷ്ണുതയ്‌ക്കെതിരെയും അധ്യാപകര്‍ പ്രതികരിക്കണം. പൊതുവിദ്യാഭ്യാസം സംരക്ഷിച്ചുകൊണ്ട് പരമാവധി സംതൃപ്തമായ അദ്ധ്യാപക സമൂഹം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതോടൊപ്പം തന്നെ പൊതുവിദ്യാഭ്യാസത്തില്‍ ആശങ്കകള്‍ ഇല്ലാതാക്കാനും സര്‍ക്കാര്‍ ശ്രമിക്കേണ്ടതാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

റെക്കോര്‍ഡിട്ട് സ്വര്‍ണവില, പവന് കൂടിയത് 600 രൂപ

അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് വില വർധിക്കാനുള്ള പ്രധാന കാരണം.

Published

on

സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡിൽ. സ്വർണവില ഇന്നും കുതിച്ചുയർന്നു. ഗ്രാമിന് 75 രൂപ വർധിച്ച് 5,845 രൂപയായി. പവന് 600 രൂപയാണ് വർധിച്ചത്. 46,760 രൂപയാണ് ഇന്നത്തെ വില. പണിക്കൂലിയും ജിഎസ്ടി അടക്കമുള്ള നികുതികളും കൂടി ചേർക്കുമ്പോൾ പവന്റെ വില അര ലക്ഷത്തോളം എത്തും.

ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണിത്. മൂന്നുദിവസം മുമ്പുള്ള റെക്കോഡാണ് ഇന്ന് മറികടന്നത്. കഴിഞ്ഞമാസം 29ന് ഗ്രാമിന് 5,810 രൂപയായിരുന്നു. എന്നാൽ നവംബർ 30ന് 60 രൂപ കുറഞ്ഞു. വെള്ളിയാഴ്ച ഗ്രാമിന് 20 രൂപ കൂടി. അതിന് പിന്നാലെയാണ് ഇന്നും സ്വർണവില വർധിച്ചത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് വില വർധിക്കാനുള്ള പ്രധാന കാരണം.
വൻകിട നിക്ഷേപകർ തങ്ങളുടെ നിക്ഷേപങ്ങൾ വിറ്റഴിക്കാതെ തുടരുന്നതും വിലയെ സ്വാധീനിക്കുന്നുണ്ട്. പശ്ചിമേഷ്യയിലെ വെടിനിർത്തൽ കരാർ നീട്ടാനുള്ള ചർച്ചകൾ പരാജയപ്പെട്ടതും സ്വർണ്ണവില കുതിക്കാൻ കാരണമായി. വില ഇനിയും കൂടുമെന്നാണ് സൂചന.

Continue Reading

india

പഴയതു പേലെ ഇനി സിം കാര്‍ഡ് കിട്ടില്ല; ഡിസംബര്‍ 1 മുതല്‍ നിയമങ്ങള്‍ കടുപ്പിക്കുന്നു

ഒരാള്‍ പുതിയ സിം കാര്‍ഡിന് അപേക്ഷിക്കുകയോ നിലവിലുള്ള നമ്പറില്‍ തന്നെ പുതിയ സിം എടുക്കുകയോ മറ്റും ചെയ്യുന്ന സാഹചര്യങ്ങളിലാണ് കൂടുതല്‍ രേഖകള്‍ ഉപഭോക്താവും സേവന ദാതാവും നല്‍കുകയും സൂക്ഷിക്കേണ്ടിയും വരിക.

Published

on

ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ രാജ്യത്ത് വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ അതിന് തടയിടാന്‍ പുതിയ നിയമങ്ങള്‍ നടപ്പാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഡിസംബര്‍ 1 മുതലാണ് ഇവ നിലവില്‍ വരിക. ഒരാള്‍ പുതിയ സിം കാര്‍ഡിന് അപേക്ഷിക്കുകയോ നിലവിലുള്ള നമ്പറില്‍ തന്നെ പുതിയ സിം എടുക്കുകയോ മറ്റും ചെയ്യുന്ന സാഹചര്യങ്ങളിലാണ് കൂടുതല്‍ രേഖകള്‍ ഉപഭോക്താവും സേവന ദാതാവും നല്‍കുകയും സൂക്ഷിക്കേണ്ടിയും വരിക. ഇതുമായി ബന്ധപ്പെട്ട ആദ്യ നിര്‍ദേശം കഴിഞ്ഞ ആഗസ്റ്റിലാണ് കേന്ദ്ര ടെലികോം മന്ത്രാലയം പുറത്തിറക്കിയത്.

മതിയായ രേഖകളില്ലാതെ അനധികൃതമായി കൈവശപ്പെടുത്തിയ 52 ലക്ഷത്തോളം സിം കാര്‍ഡ് കണക്ഷനുകള്‍ വിച്ഛേദിച്ചതായി കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രി ആശ്വിനി വൈഷ്ണവ് പറഞ്ഞു.നടപ്പാക്കുന്ന പുതിയ ചട്ടങ്ങള്‍ അനുസരിച്ച് എല്ലാ ഡീലര്‍മാരും കൃത്യമായ വേരിഫിക്കേഷന്‍ നടപടിയ്ക്ക് വിധേയമാകണം. ഇതില്‍ അപാകതകള്‍ കണ്ടെത്തുന്ന പക്ഷം അവര്‍ പത്ത് ലക്ഷം രൂപ പിഴയടക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നു.

അതാത് ടെലികോം ഒപ്പറേറ്റര്‍മാരാണ് ഡീലര്‍മാരുടെ വേരിഫിക്കേഷന്‍ പൂര്‍ത്തീകരിക്കേണ്ടത്. ഈ നടപടി പൂര്‍ത്തിയാക്കാന്‍ 12 മാസമാണ് സമയ പരിധി അനുവദിച്ചിട്ടുള്ളത്. വ്യക്തമായ രേഖകള്‍ ഇല്ലാത്ത ഡീലിര്‍മാരെ ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയും അവരുടെ ലൈസന്‍സ് റദ്ദു ചെയ്യുമെന്നും ടെലികോം മന്ത്രാലയം പറഞ്ഞു.

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ തടയുന്നതിന്റെ ഭാഗമായി ഒരാള്‍ക്ക് നിരവധി സിം കണക്ഷനുകള്‍ നല്‍കുന്ന രീതിയിലും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ ഒരു വ്യക്തിക്ക് ഒന്‍പത് സിം കാര്‍ഡ് കണക്ഷനുകള്‍ വരെ എടുക്കാം.

കെ.വൈ.സി ചട്ട പ്രകാരം ഒരാള്‍ പുതിയ ഒരു സിം എടുക്കുകയോ അല്ലെങ്കില്‍ നിലനില്‍ക്കുന്ന നമ്പറിന്മേല്‍ പുതിയ കണക്ഷന് അപേക്ഷിക്കുകയോ ചെയ്യുന്ന അവസരത്തില്‍ വയസ്സ്, ലിംഗം തുടങ്ങിയവ തെളിയിക്കുന്ന ഡെമോഗ്രാഫിക് വിവരങ്ങളും നല്‍കണം.ആധാര്‍ കാര്‍ഡില്‍ ലഭ്യമായിരിക്കുന്ന ക്യൂ.ആര്‍ കോഡ് സ്‌കാന്‍ ചെയ്തായിരിക്കും ഈ വിവരങ്ങള്‍ ശേഖരിക്കുക. അതുപോലെ തന്നെ ഒരു സിം നമ്പറിലുള്ള കണക്ഷന്‍ ഒരാള്‍ വിച്ഛേദിച്ച് 90 ദിവസത്തിന് ശേഷം മാത്രമേ മറ്റൊരാള്‍ക്ക് ആ നമ്പര്‍ നല്‍കാന്‍ പാടുള്ളൂ എന്നും കേന്ദ്ര സര്‍ക്കാര്‍ അനുശാസിക്കുന്നു.

ഒരേ നമ്പറില്‍ മറ്റൊരു സിം എടുക്കുന്ന സാഹചര്യത്തില്‍ 24 മണിക്കൂറിനുള്ളില്‍ ഉപഭോക്താവ് എസ്.എം.എസ് സംവിധാനം വഴി കെവൈസി പൂര്‍ത്തിയാക്കിയിരിക്കണം.

എ.ഐ സോഫ്റ്റ്വെയറായ എ.എസ്.ടി.ആര്‍ (ASTR) ഉപയോഗിച്ച് അനധികൃതമായി കൈവശപ്പെടുത്തിയ സിം കണക്ഷനുകള്‍ കണ്ടെത്തുന്ന രീതിക്ക് ഈ വര്‍ഷമാദ്യം തുടക്കമായിരുന്നു. ഇതിന്റെ ഭാഗമായി നഷ്ടപ്പെട്ട മൊബൈലുകളെക്കുറിച്ചുള്ള പരാതികള്‍ സമര്‍പ്പിക്കാന്‍ സഞ്ചാര്‍ സാഥി പോര്‍ട്ടലും കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചിരുന്നു.

 

Continue Reading

india

ഫലസ്തീന്‍ പരിഹാരത്തിന് ഇന്ത്യക്ക് നിര്‍ണായക പങ്ക്

ഫലസ്തീനിലെ അതിജീവനം സയണിസം ചോരയില്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കുമ്പോള്‍ കണ്ണുനനഞ്ഞും തൊണ്ടയിടറിയും അതിലേറെയൊരു പോരാളിയായും അദ്ദേഹം ചന്ദ്രികയോട് മനസു തുറക്കുന്നു.

Published

on

അദ്‌നാന്‍ മുഹമ്മദ് ജാബിര്‍ അബുഹൈജ /
ലുഖ്മാന്‍ മമ്പാട്

ലോക ഫലസ്തീന്‍ ദിനത്തില്‍ സ്വന്തം നാട് പോലെ പ്രിയപ്പെട്ടൊരിടമാണ് അദ്‌നാന്‍ മുഹമ്മദ് ജാബിര്‍ അബുഹൈജ തേടിയത്. ഇന്ത്യയിലെ ഫലസ്തീന്‍ അംബാസഡര്‍ കേരളത്തിലേക്ക് വരുമ്പോള്‍ സാന്ത്വനതീരമാവാന്‍ ഒട്ടേറെ കാരണങ്ങളുണ്ട്; ഇസ്രാഈല്‍ തീമഴ പെയ്യിക്കുമ്പോള്‍ പ്രത്യേകിച്ചും. ഫലസ്തീനിലെ അതിജീവനം സയണിസം ചോരയില്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കുമ്പോള്‍ കണ്ണുനനഞ്ഞും തൊണ്ടയിടറിയും അതിലേറെയൊരു പോരാളിയായും അദ്ദേഹം ചന്ദ്രികയോട് മനസു തുറക്കുന്നു.

? എന്താണ് യഥാര്‍ത്ഥത്തില്‍ ഗസ്സയില്‍ നടക്കുന്നത്.

– ആധുനിക നാഗരിക സമൂഹത്തിന് ഒരിക്കലും ഊഹിക്കാന്‍ കഴിയാത്ത ചെയ്തികളാണ് ഗസ്സയില്‍ ഇസ്രാഈല്‍ പ്രയോഗിക്കുന്നത്. ഫലസ്തീന്റെ അവശേഷിക്കുന്ന ഭൂമിയും സ്വത്തും സ്വന്തമാക്കാനാണ് നീക്കം. അതിന് ആക്കംകൂട്ടുന്ന ഒട്ടേറെ രാഷ്ട്രീയ കാരണങ്ങളുമുണ്ട്. കാര്യമായ ഭരണ നേട്ടമില്ലാതെ ജനങ്ങളുടെമുന്നില്‍ പരുങ്ങലിലാവുമ്പോള്‍ ഫലസ്തീകളുടെ ചോരകൊണ്ട് വിജയം രചിക്കാമെന്നാണവരുടെ വ്യാമോഹം. മനുഷ്യത്വംതന്നെ ചോദ്യംചെയ്യപ്പെടുന്നു. ആയിരക്കണക്കിന് പേര്‍ മരിച്ചു. അതിന്റെ എത്രയോ ഇരട്ടി പരിക്കേറ്റ് ചികിത്സപോലും ലഭിക്കാതെ ജീവശ്വാസത്തിനായി കേഴുന്നു. വെള്ളവും ഭക്ഷണവും മരുന്നും വെളിച്ചവുമില്ലാതെ (വിതുമ്പുന്നു), ഭൂമിയിലെ നരകമാക്കുകയാണവിടെ. ഫലസ്തീനില്‍ ഇടതടവില്ലാതെ മാരക ബോംബുകള്‍ വര്‍ഷിക്കുന്നു. ഗസ്സയില്‍ 70 ശതമാനം വരുന്ന ജനത ദാരിദ്ര്യത്തിലായിരുന്നു. ഇപ്പോഴത് നൂറു ശതമാനമായി.

? ഇസ്രാഈല്‍ പട്ടാളം മാധ്യമങ്ങളെയും ലക്ഷ്യംവെക്കുന്നു. ഫലസ്തീനില്‍ നിന്ന് ശരിയായ വിവരം ലോകത്തിന് ലഭിക്കുന്നില്ലേ.

– ശരിയായ ചിത്രം ലോകത്തിന്മുമ്പില്‍ മറച്ചുപിടിക്കാന്‍ ശ്രമിക്കുമ്പോഴും എക്‌സിലൂടെയും മറ്റു സോഷ്യല്‍ മീഡിയയിലൂടെയും പലതും ലോകത്തിന്മുമ്പില്‍ വെളിപ്പെടുന്നുണ്ടല്ലോ. അല്‍ജസീറ മാത്രമാണ് ശരിയായ വാര്‍ത്തകള്‍ പുറംലോകത്തെത്തിക്കാന്‍ കഷ്ടപ്പെടുന്നത്. അവരുടെ ഓഫീസ് തകര്‍ത്തു. ഗസ്സയിലെ അല്‍ജസീറ ചീഫിന്റെ കുടുംബത്തെ ഉന്മൂലനം ചെയ്തു. 66 മാധ്യമപ്രവര്‍ത്തകരാണ് ഇതുവരെ കൊലചെയ്യപ്പെട്ടത്. വംശഹത്യ ചെയ്യുമ്പോള്‍ ലോകമറിയാതെ ചെയ്യാമെന്നതിനൊപ്പം കള്ള വാര്‍ത്തകള്‍ പ്രചരിപ്പിച്ച് എല്ലാ ക്രൂരതയെയും ന്യായീകരിക്കാനും ശ്രമിക്കുന്നു.

? ഇസ്രാഈലിന്റെ മനുഷ്യരഹിതമായ കൂട്ടക്കുരുതി ലോകത്തിന് ബോധ്യപ്പെട്ടു. പക്ഷേ, അവരെ തടയാനാവുന്നില്ല

– അങ്ങനെ നിരാശപ്പെടാനൊന്നുമില്ല. പുണ്യഭൂമിയും മസ്ജിദുല്‍ അഖ്‌സയും മോചിപ്പിച്ചല്ലാതെ, സ്വതന്ത്ര ഫലസ്തീന്‍ യാഥാര്‍ത്ഥ്യമായാലല്ലാതെ ഞങ്ങള്‍ അടങ്ങില്ല. മുക്കാല്‍ നൂറ്റാണ്ടായി ഞങ്ങള്‍ പൊരുതുകയാണ്. ആത്മാഭിമാനം വീണ്ടെടുക്കാനുള്ള പരിശ്രമത്തെ അത്രവേഗമൊന്നും തളര്‍ത്താനാവില്ലെന്നതല്ലേ ചരിത്രം. ഇസ്രാഈല്‍ ഭരണകൂടം രാഷ്ട്രീയം കളിക്കുകയാണ്. സാധാരണക്കാരെയാണ് യുദ്ധത്തിന്റെ കെടുതികള്‍ ബാധിക്കുന്നത്. ഇസ്രാഈല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെ പോലെ പ്രതിരോധ മന്ത്രിയും ആ സ്ഥാനത്തിന് യോഗ്യനല്ല. ഫലസ്തീനികളെ മനുഷ്യ മൃഗങ്ങള്‍ എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. ഒരു ജനാധിപത്യ സര്‍ക്കാറിന്റെ ഭാഗമാണെന്ന് അവകാശപ്പെടുന്നവരാണ് അവരൊക്കെയെന്നതാണ് ഏറെ അപഹാസ്യം. ഫാഷിസ്റ്റ് സയണിസ്റ്റ് ഭരണകൂടമാണ് ഇസ്രാഈലിലേതെന്ന് ഇപ്പോള്‍ ഏതാണ്ട് എല്ലാവര്‍ക്കും ബോധ്യപ്പെട്ടു.

? ഹമാസിനെ ഒറ്റതിരിഞ്ഞ് കുറ്റപ്പെടുത്തി കാരണം മെനയുന്ന ഇസ്രാഈല്‍ ഫലസ്തീനികളെ ഒന്നടങ്കം വംശഹത്യ ചെയ്യുന്നു

– ഹമാസിനെ യുദ്ധം ബാധിക്കില്ല. അതിന്റെ നേതാക്കളുടെ കുടുംബങ്ങളെയും അംഗങ്ങളെയും കൊലപ്പെടുത്താന്‍ ഇസ്രാഈലിന് കഴിഞ്ഞേക്കും. പക്ഷേ, തോല്‍പ്പിക്കാനാവില്ല. ഫലസ്തീന്‍ സ്വാതന്ത്ര്യസമര പോരാളികളായ ഹമാസ് ഒരിക്കലും ഭീകര സംഘടനയല്ല. ഗതികെട്ട് നടത്തുന്ന ചെറുത്തുനില്‍പ്പുകളെ ഒറ്റതിരിഞ്ഞ് കുറ്റപ്പെടുത്തി വംശഹത്യ നടത്തുന്നത് തിരിച്ചറിയാന്‍ ലോക സമൂഹത്തിനാവും. ഹമാസിന്റെ സ്വാധീന മേഖലയല്ലാത്ത വെസ്റ്റ് ബാങ്കില്‍ എന്തിനാണ് ഇസ്രാഈല്‍ കൂട്ടക്കുരുതി നടത്തുന്നത്. ജനിച്ചമണ്ണില്‍ നിന്ന് ആട്ടിയിറക്കപ്പെട്ട, കുടിയേറ്റക്കാരായി മാറിയവരായി ഞങ്ങള്‍. യുക്രെയ്ന്‍ വിഷയത്തിലും ഫലസ്തീന്റെ കാര്യത്തിലും അമേരിക്ക ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് ഇരട്ടത്താപ്പാണ്.

? ഇന്ത്യ പരമ്പരാഗതമായി ഫലസ്തീനൊപ്പമായിരുന്നു. പുതിയ നയംമാറ്റത്തെ എങ്ങനെ കാണുന്നു

– ഇന്ത്യ-ഫലസ്തീന്‍ ബന്ധത്തില്‍ വലിയ മാറ്റമുണ്ടായി, ഞങ്ങളെ കയ്യൊഴിഞ്ഞു എന്നൊന്നും തോന്നുന്നില്ല. ഫലസ്തീനെ പോലെ ഇസ്രാഈലിനെയും സുഹൃത്താക്കി എന്നതാണ് വ്യത്യാസം. ഐക്യരാഷ്ട്ര സഭയില്‍ ഇസ്രാഈലില്‍ ആക്രമണം അവസാനിപ്പിക്കണമെന്ന പ്രമേയം ഇന്ത്യ അനുകൂലിച്ച് വോട്ടു ചെയ്തതൊക്കെ കാണണം. അമേരിക്കക്കും പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കുമുപരി ഫലസ്തീന്‍ വിഷയത്തില്‍ ഇന്ത്യക്ക് ഏറെ ചെയ്യാനാവും. ഫലസ്തീന് നൂറ്റാണ്ടുകളായി ഇന്ത്യയുമായുള്ള ശക്തമായ ബന്ധമുണ്ട്. ഞങ്ങള്‍ അതിനെ വിലമതിക്കുന്നു. ഇസ്രാഈലില്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള ശക്തിയും സ്വാധീനവും തീര്‍ച്ചയായും ഇന്ത്യക്കുണ്ട്. പ്രധാനമന്ത്രി മോദിജി, നെതന്യാഹുവിനെ വിളിച്ച് സംസാരിച്ച് ഇടപെടല്‍ നടത്തിയാല്‍ ഫലസ്തീന്റെ സമാധാനത്തിന് അതൊരു മുതല്‍കൂട്ടാവും. ഇന്ത്യ ഞങ്ങളെ കൈവിടില്ലെന്നും ഇസ്രാഈലിന് സല്‍ബുദ്ധി ഉപദേശിച്ച് നേരെയാക്കുമെന്നും വലിയ പ്രതീക്ഷയിലാണ്.

? പൈശാചികമായ ഇസ്രാഈല്‍ ആക്രമണം എങ്ങനെ അവസാനിപ്പിക്കാനാവും

– 1948ല്‍ യു.എന്‍ മുന്‍കൈയെടുത്ത് ഫലസ്തീന്‍ വിഭജിച്ച് ഇസ്രാഈല്‍ സ്ഥാപിച്ചപ്പോള്‍ ഇങ്ങനെ പര്യവസാനിക്കുമെന്ന് നിനച്ചിട്ടുണ്ടാവില്ല. വിഭജന കരാറിനെതുടര്‍ന്ന് ഫലസ്തീനില്‍ ഇസ്രാഈല്‍ രാഷ്ട്രം പ്രഖ്യാപിക്കപ്പെട്ടെങ്കിലും അറബ് രാഷ്ട്രങ്ങള്‍ ആക്രമണം നടത്തിയെന്ന കാരണമുണ്ടാക്കി സ്വതന്ത്ര ഫലസ്തീന്‍ പ്രഖ്യാപിക്കാതെ വഞ്ചിക്കുകയായിരുന്നു. 1967ല്‍ സായുധ കയ്യേറ്റത്തിലൂടെ വെസ്റ്റ്ബാങ്ക്, ഗസ്സ എന്നിവ ഇസ്രാഈല്‍ പിടിച്ചെടുത്തതോടെയാണ് അന്തിമ വിജയത്തിനായി ഫലസ്തീന്‍ ഉണര്‍ന്നത്. ഇസ്രാഈല്‍ പട്ടാളമോ പൗരന്മാരോ കടന്നെത്തി നിരന്തരം ഫലസ്തീനികളുടെ വീടും കൃഷിയിടവും അവരുടേതാണെന്ന് പ്രഖ്യാപിച്ച് ഞങ്ങളെ ഇറക്കിവിടും. അങ്ങനെയങ്ങനെ ഞങ്ങള്‍ അഭയാര്‍ത്ഥികളെ പോലെ നിന്ദ്യരാവണമെന്നാണോ. ഓസ്‌ലോ കരാരില്‍ പറയുംപോലെ 1967 ജൂണ്‍ നാലിലെ അതിര്‍ത്തികളും കിഴക്കന്‍ ജറുസലേം തലസ്ഥാനവുമായി സ്വതന്ത്ര പരമാധികാര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കപ്പെട്ടാല്‍ അതോടെ എല്ലാം നേരെയാവും.

? ഓസ്‌ലോ കരാറിന്റെ പ്രസക്തി

– ജറൂസലേം ആസ്ഥാനമായി ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കാമെന്ന ഇസ്രാഈലിന്റെ നിര്‍ദേശം അംഗീകരിച്ചിട്ട് എത്ര വര്‍ഷമായി. അന്താരാഷ്ട്ര സമൂഹത്തിന്റെ സമ്മര്‍ദ്ദവും ഫലസ്തീനികളുടെ ചെറുത്തുംനില്‍പ്പും മൂലമാണെങ്കിലും ഇസ്രാഈല്‍ അംഗീകരിച്ചതാണല്ലോ അത്. രണ്ടു രാഷ്ട്രങ്ങള്‍ സ്ഥാപിച്ച് രാഷ്ട്രീയ പരിഹാരം ഉണ്ടാക്കാമെന്ന ഒത്തുതീര്‍പ്പ് തീവ്ര ജൂത വിഭാഗത്തിന്റെ പിന്തുണക്കായി നെതന്യാഹു അട്ടിമറിച്ചു. അമേരിക്കയുടെ മധ്യസ്ഥതയില്‍ ഇസ്രാഈല്‍ പ്രധാനമന്ത്രി ഇസ്ഹാഖ് റബിനും യാസര്‍ അറഫാത്തുമായി നോര്‍വെയില്‍ ചര്‍ച്ച നടത്തി 1967ലെ യുദ്ധത്തില്‍ ഇസ്രാഈല്‍ കയ്യേറിയ സ്ഥലങ്ങളില്‍നിന്നും പിന്മാറി ഗസ്സയും വെസ്റ്റ്ബാങ്കും ചേര്‍ത്ത് ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കുമെന്ന ഓസ്‌ലോ ഉടമ്പടി 1993 ലാണല്ലോ. പാതിവഴിയില്‍ വഴിമുട്ടിയപ്പോള്‍ രണ്ടു വര്‍ഷത്തിന് ശേഷം വീണ്ടും ഈജിപ്തില്‍ വെച്ച് ഇസ്രാഈല്‍ സര്‍ക്കാരും ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനും തമ്മിലുണ്ടാക്കിയ ഓസ്‌ലോ ഉടമ്പടി പുതുക്കിയതും നമുക്കറിയാം. (1995 സെപ്തംബര്‍ 28 ന് വാഷിംഗ്ടണ്‍ ഡിസിയില്‍) യു.എസ് പ്രസിഡന്റ് ബില്‍ ക്ലിന്റന്റെയും റഷ്യ, ഈജിപ്ത്, ജോര്‍ദാന്‍, നോര്‍വേ, യൂറോപ്യന്‍ യൂണിയന്‍ എന്നിവയുടെ പ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് ഇസ്രാഈല്‍ പ്രധാനമന്ത്രി ഇസ്ഹാഖ് റബിനും പി.എല്‍.ഒ ചെയര്‍മാന്‍ യാസര്‍ അറഫാത്തും രണ്ടാം ഓസ്‌ലോ കരാര്‍ അംഗീകരിച്ചത്. പക്ഷേ, കാല്‍ നൂറ്റാണ്ട് പിന്നിട്ടിട്ടും അധിനിവേശം തുടരുന്ന ഇസ്രാഈല്‍ എല്ലാ അന്താരാഷ്ട്ര നിയമങ്ങളും കാറ്റില്‍പറത്തുകയാണ്.

? നിയമങ്ങള്‍ കാറ്റില്‍പറത്തി പ്രകോപനവും ആക്രമണവും തുടരുകയാണോ

– 1967 അടിസ്ഥാനമാക്കി ദ്വിരാഷ്ട്രമെന്ന ഓസ്‌ലോ ഉടമ്പടി ലംഘിച്ചെന്ന് മാത്രമല്ല, പുരാതന ഫലസ്തീന്റെ ഭൂപടം എടുത്തുപയോഗിച്ച്, ഫലസ്തീന് ഇടമില്ലാത്ത സമ്പൂര്‍ണ ഇസ്രാഈല്‍ രാഷ്ട്രമെന്ന് ധ്വനിപ്പിക്കുന്ന രീതിയിലാണ് അവരുടെ നീക്കങ്ങള്‍. പരിശുദ്ധമായ ബൈത്തുല്‍ മുഖദ്ദസില്‍ പ്രാര്‍ത്ഥനക്ക് പോകുന്ന സ്ത്രീകളെപ്പോലും അക്രമിക്കുകയും അപമാനിക്കുകയുമാണ്. അന്താരാഷ്ട്ര നിയമമനുസരിച്ച് വെസ്റ്റ് ബാങ്കില്‍ ഇസ്രാഈല്‍ പട്ടാള സാന്നിധ്യം പോലും നിയമവിരുദ്ധമാണ്. നിശ്ചയിച്ച സമയത്ത് മസ്ജിദുല്‍ അഖ്‌സയില്‍ ആരാധനകള്‍ക്കായി വരുന്നവരെ കര്‍ശനമായി തടഞ്ഞ് പ്രശ്‌നം സൃഷ്ടിച്ച് നിഷ്ഠൂരമായി കൊലപ്പെടുത്തുന്നു. ഒന്നും രണ്ടുമല്ല, നിരന്തരം ഇതു ചെയ്യുന്നു. അല്‍ അഖ്സ മസ്ജിദ് ഉള്‍പ്പെടുന്ന ടെമ്പിള്‍ മൗണ്ട് മേഖലയില്‍ ഇസ്രാഈലിന്റെ സ്വാധീനം വിപുലമാക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്. അവസാന ശ്വാസം വരെ പോരാടി ഖുദ്‌സിന്റെ സമ്പൂര്‍ണ മോചനം സാധ്യമാക്കും.

? കേരളത്തില്‍ മുസ്്‌ലിംലീഗ് വലിയ ഐക്യദാര്‍ഢ്യ റാലി നടത്തി, ലോകത്താകെ ഫലസ്തീന്‍ അനുകൂല ശബ്ദങ്ങള്‍ ഉയരുന്നതിനെ എങ്ങനെ കാണുന്നു

– ഇതെല്ലാം ആശ്വാസത്തോടെയും പ്രത്യാശയോടെയുമാണ് നോക്കിക്കാണുന്നത്. അന്താരാഷ്ട്ര ഫലസ്തീന്‍ ദിനത്തില്‍തന്നെ കേരളത്തിലെ എന്റെ പ്രിയപ്പെട്ടവരുടെ അടുത്തുവരാന്‍ കഴിഞ്ഞത് സന്തോഷകരമാണ്. ശിഹാബ് തങ്ങള്‍ എന്ന വലിയ മനുഷ്യനെ ഞങ്ങള്‍ ആദരവോടെയാണ് കണ്ടിരുന്നത്. അദ്ദേഹത്തിന്റെ പേരിലുള്ള പരിപാടിക്കായി ഈ ദിവസം തന്നെ എത്താനായത് നിയോഗം. പരസ്പരം പ്രാര്‍ത്ഥിച്ചും ചേര്‍ത്തുപിടിച്ചും ഒന്നായി അതിജീവിക്കും. നീതിക്കായുള്ള പോരാട്ടമാണിത്. വൈകിയാലും ക്ലേശം സഹിച്ചാലും, അന്തിമ വിജയം സത്യത്തിനും നീതിക്കുമാവുമല്ലോ.

? ഇ അഹമ്മദ് സാഹിബുമായുള്ള ആത്മബന്ധം എങ്ങനെയായിരുന്നു

– പറഞ്ഞറിയിക്കാനാവാത്ത ഹൃദയബന്ധമാണുണ്ടായിരുന്നത്. എനിക്ക് മാത്രമല്ല. ഫലസ്തീലെ എല്ലാവര്‍ക്കും. അഹമ്മദ് സാഹിബിനെ പരിചയപ്പെടാനും ഒന്നിച്ച് പ്രവര്‍ത്തിക്കാനും കഴിഞ്ഞത് ഭാഗ്യമാണ്. അദ്ദേഹം വിദേശകാര്യ മന്ത്രിയായപ്പോള്‍ ഞങ്ങള്‍ക്ക് ചെയ്ത സേവനം ചെറുതല്ല. ഫലസ്തീല്‍ പലവട്ടം വന്ന് ഞങ്ങള്‍ക്ക് ആശ്വാസവും അത്മവിശ്വാസവും പകര്‍ന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗ ശേഷം കണ്ണൂരിലെത്തി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ അനുശോചന സന്ദേശം കൈമാറിയിരുന്നു. അദ്ദേഹത്തിന്റെ ഖബറിടത്തില്‍ പ്രാര്‍ത്ഥിച്ചത് എന്റെ മനസ്സില്‍ എപ്പോഴും ഓര്‍മകളായുണ്ട്.

? ഫലസ്തീനിലുള്ള താങ്കളുടെ കുടുംബത്തിന്റെ അവസ്ഥയെന്താണ്?

– ജറൂസലേമിലാണിപ്പോള്‍ കുടുംബമുള്ളത്. ഏതൊരു ഫലസ്തീനികളുടെയും പോലെ എപ്പോള്‍ എന്തു സംഭവിക്കുമെന്ന് പറയാനാവില്ല. പേടിച്ചോടാനോ കീഴടങ്ങാനോ ഞങ്ങളില്ല. ഫലസ്തീനില്‍ നിന്നുള്ള സന്തോഷ വാര്‍ത്ത കേള്‍ക്കാന്‍ പ്രാര്‍ത്ഥനാപൂര്‍വം കാത്തിരിക്കാം. അതു വേഗം സാധ്യമാകുക തന്നെ ചെയ്യും.

ഹോട്ടലിലെ സൗകര്യത്തെകുറിച്ച് തിരക്കിയ എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി അഹമ്മദ് സാജുവിനോട് തൊട്ടടുത്ത സോഫ ചൂണ്ടി അദ്ദേഹം പറഞ്ഞു; എനിക്ക് അതുതന്നെ ധാരാളം. ചോരയിലും കണ്ണീരിലും അഭയാര്‍ത്ഥി ക്യാമ്പിലും കഴിയുന്നവരെ ഓര്‍ക്കുമ്പോള്‍ എങ്ങനെ ഉറങ്ങും. ഡല്‍ഹിയിലേക്ക് തിരിച്ചു വിമാനം കയറുമ്പോള്‍ ജേതാവിനെപ്പോലെ ഒരിക്കല്‍ വീണ്ടും വരുമെന്ന് ആമുഖത്തെ ആത്മവിശ്വാസം വിളിച്ചുപറയുന്നുണ്ടായിരുന്നു.

Continue Reading

Trending