Culture
മൃതദേഹങ്ങള്‍ അടക്കം ചെയ്യാനാവാതെ റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍
കോക്സ്ബസാര്‍: മ്യാന്മര് ഭരണ കൂടത്തിന്റേയും പട്ടാളത്തിന്റേയും വംശീയ അധിക്രമത്തിനിരയായി അയല്‍ രാജ്യങ്ങളില്‍ അഭയം തേടിയ റോഹിന്‍ഗ്യന്‍ മുസ്്ലിംകള്‍ക്കു മുന്നില്‍ ജീവിതം പോലെ മരണവും വെല്ലുവിളി ഉയര്‍ത്തുന്നു.
ബംഗ്ലാദേശിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പോലും അടക്കം ചെയ്യാനാവാത്ത നിസ്സഹായ അവസ്ഥയിലാണ് റോഹിന്‍ഗ്യകള്‍. ബംഗ്ലാദേശിലെ കോക്സ്ബസാറിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥി ക്യാമ്പിനു സമീപമുള്ള പ്രദേശങ്ങളില്‍ ഖബര്‍സ്ഥാനായി പ്രത്യേകം സ്ഥലം അനുവദിച്ചിട്ടില്ലാത്തതിനാല്‍ ലഭിക്കുന്ന സ്ഥലങ്ങളിലൊക്കെ മൃതദേഹം അടക്കം ചെയ്യുക എന്ന മാര്‍ഗമാണ് അഭയാര്‍ത്ഥികള്‍ക്കു മുന്നിലുള്ളത്.
ഒരേ ഖബറില്‍ തന്നെ മൂന്നും നാലും മൃതദേഹങ്ങളാണ് ഇവിടെ അടക്കം ചെയ്യുന്നത്. ക്യാമ്പുകളില്‍ കണ്ട കാഴ്ച പാശ്ചാത്യ മാധ്യമ പ്രവര്‍ത്തകനായ അഫ്രോസ് ജഹാന് വിവരിക്കുന്നത് ഇങ്ങനെ. 18കാരനായ റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥി അമീര്‍ മിയ വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് മരിച്ച തന്റെ വല്ല്യുപ്പയുടെ മൃതദേഹം അടക്കം ചെയ്യാനായി ആഴ്ചകള്‍ക്കു മുമ്പ് മൃതദേഹം അടക്കിയ അതേ ഖബര്‍ തന്നെ വീണ്ടും കുഴിച്ചാണ് ഖബറടക്കിയത്.
ഇതേ ഖബറില്‍ നേരത്തെ നാലു പേരെ അടക്കം ചെയ്തതായി അമീര്‍ പറയുന്നു. ഖബറുകള്‍ തിങ്ങി നിറഞ്ഞ അഭയാര്‍ത്ഥി പ്രദേശത്ത് പരസ്പരം മുളകൊണ്ട് വേലി കെട്ടിയാണ് തിരിച്ചിരിക്കുന്നത്. കോക്സ്ബസാറിനു സമീപമുള്ള കുതുപലാങ് ക്യാമ്പില്‍ ഇതിനേക്കാളും ദയനീയമായാണ് മൃതദേഹങ്ങള്‍ അടക്കം ചെയ്യുന്നത്.
ആഗസ്റ്റ് 25ന് മ്യാന്മറില് റോഹിന്‍ഗ്യകള്‍ക്കു നേരെയുണ്ടായ വംശീയ ശുദ്ധീകരണത്തോടെ അഭയാര്‍ത്ഥികള്‍ തിങ്ങി നിറഞ്ഞതോടെയാണ് കാര്യങ്ങള്‍ കൈവിട്ടു പോകുന്ന അവസ്ഥയിലെത്തിയത്. പുതുതായി എത്തുന്ന അഭയാര്‍ത്ഥികള്‍ക്ക് എവിടെ പോകണമെന്നോ എന്തു ചെയ്യണമെന്നോ അറിയില്ല. താല്‍ക്കാലികമായി കെട്ടിയുണ്ടാക്കുന്ന ടെന്റുകള്‍ക്കു മുന്നില്‍ പോലും മൃതദേഹങ്ങള്‍ ഖബറടക്കുന്ന കാഴ്ചയാണ് കുതുപലാങിലെന്ന് 16കാരനായ മുഹമ്മദ് ആലം പറയുന്നു.
നേരത്തെ ഖബര്‍സ്ഥാനായി ഉപയോഗിച്ചിരുന്ന പ്രദേശം ഈയിടെയുണ്ടായ മഴയില്‍ അതിന്റെ എല്ലാ ലക്ഷണങ്ങളും കഴുകിക്കളഞ്ഞതോടെ പുതുതായി എത്തിയ അഭയാര്‍ത്ഥികള്‍ ഇവിടെയും പുതിയ ടെന്റുകള്‍ സ്ഥാപിച്ചതായി ആലം പറയുന്നു.
കുതുപലാങിലെ രജിസ്ട്രേഡ് ക്യാമ്പില്‍ കഴിഞ്ഞ 26 വര്‍ഷമായി കഴിയുന്ന 42കാരന് നൂര്‍ ഹുസൈന് നിലവില്‍ ബംഗ്ലാദേശിലെ ഒരു സോപ്പ് കമ്പനിയില്‍ ജോലി ചെയ്യുകയാണെങ്കിലും ഇയാള്‍ക്കാണിപ്പോള്‍ ഇവിടെ ഖബര്‍ കുഴിക്കുന്ന ചുമതലയുള്ളത്. 1990ല്‍ സഹോദരനെ മ്യാന്മര് സൈന്യം പിടിച്ചു കൊണ്ടു പോയി കൊന്നതിന് ശേഷം ഭാര്യയും മൂന്നു മക്കളുമായി ക്യാമ്പിലെത്തിയതാണ് നൂര്‍. ജയില്‍ പുള്ളികളെ പോലെയാണ് റോഹിന്‍ഗ്യകള്‍ ക്യാമ്പുകളില്‍ കഴിയുന്നത്. സ്വാതന്ത്ര്യം ഉണ്ട് പക്ഷേ പുറത്ത് ജോലി ചെയ്യാനാവില്ല. മരിച്ചാല്‍ പോലും തങ്ങള്‍ക്ക് ആറടി മണ്ണ് ലഭിക്കില്ല ഇതാണ് സാഹചര്യം അദ്ദേഹം പറയുന്നു.
ഒരു ഖബര്‍ താന്‍ നാലു തവണയെങ്കിലും മൃതദേഹം അടക്കാനായി കുഴിക്കാറുണ്ടെന്ന് നൂര്‍ വ്യക്തമാക്കുന്നു. മരണം വരെ ക്യാമ്പില്‍ തുടരാനല്ലാതെ തിരിച്ചു പോക്ക് സാധ്യമല്ല. മരിച്ചാല്‍ ആരുടെ കൂടെയാണ് തന്നെ അടക്കം ചെയ്യുകയെന്നത് ഒരു നിശ്ചയവും ഇല്ല. 80കളില്‍ മ്യാന്മറില് നിന്നും എത്തിയ അഭയാര്‍ത്ഥികള്‍ക്ക് അനുവദിച്ച സ്ഥലത്താണ് ഇപ്പോള്‍ തങ്ങള്‍ ഖബറടക്കുന്നത്. എല്ലാ ഖബറുകളിലും മൂന്നില്‍ കുടുതല്‍ മൃതദേഹങ്ങള്‍ അടക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യം ഇനിയും ഒരു അഞ്ചു വര്‍ഷം തുടരുകയാണെങ്കില്‍ 10 പേരെ ഒരു ഖബറില്‍ അടക്കം ചെയ്യേണ്ടി വരുമെന്ന് ക്യാമ്പിലെ അന്തേവാസിയായ നാസു മിയ പറയുന്നു.
news
ദേശീയപാത സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞു താഴ്ന്നു
സര്‍വീസ് റോഡില്‍ സ്കൂള്‍ വാനടക്കമുണ്ടായിരിന്നു. വാഹനത്തിലുണ്ടായിരുന്നവരെ
കൊല്ലം: മൈലക്കാടില്‍ നിര്‍മാണം നടക്കുന്ന ദേശീയ പാത സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞു വീണു. ചാത്തന്നൂരിന് സമീപമുള്ള മൈലക്കാടാണ് സംഭവം. ദേശീയപാതയുടെ പാര്‍ശ്വഭിത്തി ആണ് ഇടിഞ്ഞത്. ഇതോടെ സര്‍വീസ് റോഡ് തകര്‍ന്നു.
മൈലക്കാട് പാലത്തിന് സമീപത്തെ അപ്രോച്ച് റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെടുകയും ചെയ്തു. ദേശീയപാത ഇടിഞ്ഞുവീണ സമയത്ത് സര്‍വീസ് റോഡില്‍ സ്കൂള്‍ വാനടക്കമുണ്ടായിരിന്നു. വാഹനത്തിലുണ്ടായിരുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
മാസങ്ങള്‍ക്ക് മുമ്പ് മലപ്പുറം കൂരിയാട് ദേശീയപാത തകര്‍ന്നതിന് സമാനമായ രീതിയിലാണ് മൈലക്കാടും ഉണ്ടായിരിക്കുന്നത്. നിര്‍മാണം നടക്കുന്ന ദേശീയപാതയുടെ ഭാഗം താഴേക്ക് ഇടിയുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും അപായമുണ്ടായിട്ടില്ല. ഏറെ തിരക്കേറിയ സമയത്താണ് അപകടമുണ്ടായത്.
നിര്‍മാണ പ്രവൃത്തികള്‍ ഏകദേശം പൂര്‍ണമായിക്കൊണ്ടിരിക്കുന്ന സമയത്താണ് അപകടം. സംഭവത്തെ തുടര്‍ന്ന് ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങള്‍ തീരദേശ പാതവഴി തിരിച്ചുവിടുന്നുണ്ട്. സംഭത്തില്‍ അന്വേഷണം വേണമെന്ന് സംസ്ഥാന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു.
news
മുംബൈയില്‍ വായുമലിനീകരണം രൂക്ഷം; 19 റെഡി മിക്സ് കോണ്‍ക്രീറ്റ് പ്ലാന്റുകള്‍ പൂട്ടി
പരിസ്ഥിതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് വായുവിന്റെ ഗുണനിലവാരം..
മുംബൈ: മുംബൈയില്‍ വായുമലിനീകരണം രൂക്ഷമായതിന്റെ സാഹചര്യത്തില്‍ കര്‍ശന പരിശോധന തുടര്‍ന്ന് എംപിസിബി. പരിസ്ഥിതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് വായുവിന്റെ ഗുണനിലവാരം മോശമാക്കുന്നുവെന്ന് ചുണ്ടിക്കാട്ടി 19 റെഡി മിക്സ് കോണ്‍ക്രീറ്റ് പ്ലാന്റുകള്‍ (ആര്‍എംസി) പൂട്ടാന്‍ മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് (എംപിസിബി) ഉത്തരവിട്ടു.
ശരിയായ പൊടി നിയന്ത്രണ സംവിധാനങ്ങളോ, എമിഷന്‍ മാനേജ്മെന്റ് സംവിധാനങ്ങളോ, നിയമപരമായ അനുമതികളോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന പ്ലാന്റുകളാണിവയെന്ന് ബോര്‍ഡ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
നഗരത്തില്‍ എംപിസിബി നിലവില്‍ 32 ആംബിയന്റ് എയര്‍ ക്വാളിറ്റി മോണിറ്ററിങ് സ്റ്റേഷനുകള്‍ (സിഎക്യുഎംഎസ്) പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. മുംബൈ, താനെ, നവി മുംബൈ, കല്യാണ്‍, പന്‍വേല്‍ എന്നിവിടങ്ങളിലാണ് ഇവയുടെ പ്രവര്‍ത്തനം. ഇതില്‍ 14 സ്റ്റേഷനുകള്‍ ബിഎംസി വഴിയാണ് പ്രവര്‍ത്തിക്കുന്നത്.
ഈ സ്റ്റേഷനുകളില്‍നിന്നുള്ള തത്സമയ വായുഗുണനിലവാര സൂചിക (എക്യുഐ) കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഓണ്‍ലൈന്‍ ഡാഷ്ബോര്‍ഡില്‍ പരസ്യമായി പ്രദര്‍ശിപ്പിക്കും. മാധ്യമ പ്ലാറ്റ്ഫോമുകള് വഴി പ്രക്ഷേപണം ചെയ്യും.
മഹാരാഷ്ട്രയിലുടനീളം 22 മൊബൈല്‍ എയര്‍ ക്വാളിറ്റി മോണിറ്ററിങ് വാനുകള്‍ കൂടി എംപിസിബി വിന്യസിച്ചിട്ടുണ്ട്. 2023 ഒക്ടോബറില്‍ ആര്‍എംസി പ്ലാന്റുകള്‍ക്കായി പുതുക്കിയ പ്രവര്‍ത്തന മാര്‍ഗനിര്‍ദേശങ്ങള്‍ എംപിസിബി പുറപ്പെടുവിച്ചിരുന്നു. എംപി സിബിക്ക് റെഡി മിക്സ് കോണ്‍ക്രീറ്റ് പ്ലാന്റുകളെക്കുറിച്ച് ഒട്ടേറെ പരാതികള്‍ ലഭിച്ചിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഓം ഗ്ലോബല്‍ ഓപ്പറേഷന്, എസ്എസ്ജി ലിമിറ്റഡ്, രംഭ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ്, യൂണിറ്റി കണ്‍സ്ട്രക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ ഉത്തരവിട്ടിരുന്നു.
താനെയിലും നവി മുംബൈയിലും ആറ് ആര്‍എംസി യൂണിറ്റുകളും കല്യാണില്‍ ഒന്‍പത് യൂണിറ്റുകളും മാനദണ്ഡങ്ങള്‍ ലംഘിച്ചതായി കണ്ടെത്തി.തുടര്‍ന്ന് പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഉത്തരവിട്ടതായി ബോര്‍ഡ് അറിയിച്ചു.
ഇതോടെ മൊത്തം പൂട്ടുന്നവ 19 ആയി. നിബന്ധനകള്‍ പാലിക്കാത്ത വ്യവസായങ്ങള്‍ക്കെതിരേ നടപടികള്‍ തുടരുമെന്നും എംപിസിബി വ്യക്തമാക്കി.
news
വിവാഹമോചനം നിഷേധിച്ചതിനെ തുടര്‍ന്ന് കൊലപാതകം; ഭാര്യയും മൂന്നു പേരും അറസ്റ്റില്‍
ഹസീനയുടെ നിര്‍ദ്ദേശപ്രകാരം, ഓട്ടോറിക്ഷാ ഡ്രൈവറായ സഹോദരനും കൂട്ടാളികളും..
മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ വിവാഹമോചനം നിഷേധിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി. ഭാര്യയും മൂന്നു പേരും അറസ്റ്റില്‍. ഭാര്യ ഹസീന മെഹബൂബ് ഷെയ്ഖ്, സഹോദരന് ഫയാസ് സാക്കിര്‍ ഹുസൈന് ഷെയ്ഖ് (35) എന്നിവരും കൊലപാതകത്തിനു സഹായിച്ച രണ്ടു പേരുമാണ് അറസ്റ്റിലായത്. കര്‍ണാടകയിലെ ബെല്ലാരി ജില്ലയിലെ സിരുഗുപ്പ ഗ്രാമവാസിയായ ടിപ്പണ്ണയാണ് കൊല്ലപ്പെട്ടത്.
ടിപ്പണ്ണയുടെ ഭാഗികമായി കത്തിക്കരിഞ്ഞതും അഴുകിയതുമായ മൃതദേഹം മുംബൈ-നാസിക് ഹൈവേയിലെ ഷഹാപൂരിനു സമീപമാണ് കണ്ടെത്തിയത്. ടിപ്പണ്ണയും ഹസീനയും കുടുംബ തര്‍ക്കങ്ങള്‍ കാരണം വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു. ഇതിനുപിന്നാലെ ഹസീന ടിപ്പണ്ണയോട് വിവാഹമോചനം ആവശ്യപ്പെട്ടു. എന്നാല്‍ വിവാഹ മോചനത്തിനു ടിപ്പണ്ണ വിസമ്മതിച്ചതാണ് കൊലപാതകത്തിനു കാരണമെന്ന് ഷഹാപൂര്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ മുകേഷ് ധാഗെ പറഞ്ഞു.
ഹസീനയുടെ നിര്‍ദ്ദേശപ്രകാരം, ഓട്ടോറിക്ഷാ ഡ്രൈവറായ സഹോദരനും കൂട്ടാളികളും നവംബര്‍ 17 ന് ടിപ്പണ്ണയെ ഷഹാപൂരിനടുത്തുള്ള ഒരു വനപ്രദേശത്തേക്ക് കൊണ്ടുപോയി. അവിടെവച്ച് കൊലപ്പെടുത്തി മൃതദേഹം കത്തിക്കാന്‍ ശ്രമിച്ച ശേഷം ഹൈവേയ്ക്ക് സമീപം ഉപേക്ഷിക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍, സഹോദരി ഹസീനയുടെ നിര്‍ദ്ദേശപ്രകാരമാണ് കൊലപാതകം നടത്തിയതെന്ന് ഫയാസ് സമ്മതിച്ചു.
-
kerala2 days agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala22 hours agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
kerala3 days agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍
-
kerala3 days agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
News2 days ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
kerala1 day agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍
-
GULF23 hours agoഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
-
india2 days agoവഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷന്; സമയം ദീര്‍ഘിപ്പിക്കണം, മുസിലിംലീഗ് എംപിമാര്‍ വീണ്ടും കേന്ദ്രമന്ത്രിയെ സമീപിച്ചു

