Connect with us

Culture

സലാഹില്‍ മിന്നാന്‍ മിസ്‌രിപ്പട

Published

on

കമാല്‍ വരദൂര്‍

റഷ്യ വിളിക്കുന്നു/ഫിഫ വേള്‍ഡ് കപ്പ് 2018

ലോകകപ്പിന്റെ ചരിത്രമെടുത്താല്‍ വലിയ സ്ഥാനമില്ല ഈജിപ്തിന്. പങ്കെടുത്തത് ആകെ രണ്ട് തവണ. ആദ്യ റൗണ്ടിനപ്പുറം കടന്നിട്ടുമില്ല. റഷ്യയിലേക്ക് അവര്‍ യോഗ്യത നേടിയത് പക്ഷേ തകര്‍പ്പന്‍ പ്രകടനവുമായാണ്. 28 വര്‍ഷത്തെ വലിയ ഇടവേളക്ക് ശേഷം കാല്‍പ്പന്ത് ലോകത്തെ വലിയ വേദിയിലേക്ക് വരുമ്പോള്‍ ഈജിപ്ത് ചര്‍ച്ച ചെയ്യപ്പെടുന്നത് ഒരേ ഒരു താരത്തിന്റെ നാമധേയത്തിലാണ്-മറ്റാരുമല്ല മുഹമ്മദ് സലാഹ് എന്ന ഗോള്‍വേട്ടക്കാരന്റെ പേരില്‍.

ഗ്രൂപ്പ് എ യില്‍ ആതിഥേയരായ റഷ്യ, സഊദി അറേബ്യ, ഉറുഗ്വേ എന്നിവര്‍ക്കൊപ്പമാണ് ഈജിപ്ത് കളിക്കുന്നത്. ആദ്യ മല്‍സരം ജൂണ്‍ 15ന് ലൂയിസ് സുവാരസും എഡ്ഗാര്‍ കവാനിയുമെല്ലാം കളിക്കുന്ന ലാറ്റിനമേരിക്കന്‍ പ്രബലരായ ഉറുഗ്വേയുമായാണ്.സമീപകാലത്ത് ലോക ഫുട്‌ബോളില്‍ ഉദിച്ചുയര്‍ന്ന നക്ഷത്രമാണ് സലാഹ്. ലയണല്‍ മെസി, കൃസ്റ്റിയാനോ റൊണാള്‍ഡോ തുടങ്ങിയവര്‍ക്കൊപ്പം ഇന്ന് ലോകം അദ്ദേഹത്തെ ചര്‍ച്ച ചെയ്യുന്നു. ലിവര്‍പൂള്‍ എന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബിനെ യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബിനെ നിശ്ചയിക്കുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനല്‍ വരെ എത്തിച്ചിരിക്കുന്നു 25 കാരന്‍. 43 ഗോളുകളാണ് ഈ സീസണില്‍ അദ്ദേഹം ലിവര്‍പൂളിനായി നേടിയിരിക്കുന്നത്. ക്ലബിന്റെ വലിയ റെക്കോര്‍ഡാണിത്.

ഈജിപ്ത് ഇപ്പോള്‍ ലോകകപ്പില്‍ പോലും ചര്‍ച്ച ചെയ്യപ്പെടുന്നത് സലാഹിന്റെ ടീം എന്ന നിലയിലാണ്. അത്രമാത്രം സ്വാധീനം കുറഞ്ഞ കാലയളവില്‍ നേടിയെടുക്കാന്‍ കഴിഞ്ഞ ഈ സൂപ്പര്‍ താരത്തിന്റെ ഫോം തന്നെയാണ് ലോകകപ്പില്‍ ഈജിപ്തിന്റെ യാത്ര നിര്‍ണയിക്കുക.ആഫ്രിക്കന്‍ യോഗ്യതാ റൗണ്ടില്‍ സലാഹിന്റെ മികവില്‍ തന്നെയായിരുന്നു ടീമിന്റെ കുതിപ്പ്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോക്കെതിരെയ മല്‍സരത്തില്‍ സലാഹ് പായിച്ച പെനാല്‍ട്ടി കിക്കിന്റെ ശക്തി ഇപ്പോഴും ആസ്വദിക്കുന്നവരാണ് ഈജിപ്തുകാര്‍. അന്നത്തെ ആ ആഘോഷത്തില്‍ സര്‍ക്കാര്‍ രാജ്യത്തിന് പൊതു അവധി പോലും പ്രഖ്യാപിച്ചിരുന്നു. 1990 ഇറ്റലിയില്‍ നടന്ന ലോകകപ്പിലാണ് അവസാനമായി ഈജിപ്ത് കളിച്ചത്. 28 വര്‍ഷം പിന്നിടുമ്പോള്‍ ഇന്നത്തെ ടീമിലെ ഭൂരിപക്ഷത്തിനും ഇറ്റാലിയന്‍ ലോകകപ്പ് സമയത്ത് ജനിച്ചിട്ട് പോലുമില്ല. സീനിയര്‍ ഗോള്‍ക്കീപ്പര്‍ ഇസം അല്‍ ഹദാരി മാത്രമായിരിക്കാം ഒരു പക്ഷേ ആ ലോകകപ്പിനെക്കുറിച്ച് അറിഞ്ഞ ഇന്നത്തെ ടീമിലെ ഏക അംഗം. 45 കാരനാണ് ഹദാരി. അദ്ദേഹം റഷ്യയില്‍ കളിക്കുന്ന പക്ഷം പുതിയ റെക്കോര്‍ഡും പിറക്കും-ലോകകപ്പില്‍ കളിക്കുന്ന ഏറ്റവും പ്രായം ചെന്ന താരം. 43 വയസ്സുള്ളപ്പോള്‍ ലോകകപ്പ് കളിച്ച കൊളംബിയക്കാരന്‍ ഫരീദ് മോണ്‍ഡഗ്രോയുടെ പേരിലാണ് ഇപ്പോഴുള്ള റെക്കോര്‍ഡ്.

1934 ല്‍ ഇറ്റലിയില്‍ നടന്ന പ്രഥമ ലോകകപ്പില്‍ പന്ത് തട്ടിയവരെന്ന ഖ്യാതിയിലും, ആഫ്രിക്കയിലെ പ്രബല ഫുട്‌ബോള്‍ ശക്തി എന്ന വിലാസത്തിലും എന്ത് കൊണ്ട് ലോകകപ്പ് വേദി തങ്ങള്‍ക്ക് അന്യമാവുന്നു എന്ന ചോദ്യം മിസ്‌രികള്‍ സ്വയം ചോദിക്കാറുണ്ട്. 34 ന് ശേഷം 90 വരെ കാത്തിരിക്കേണ്ടി വന്നു. അതിന് ശേഷം ഇപ്പോള്‍ 28 വര്‍ഷത്തെ കാത്തിരിപ്പ്. യോഗ്യതാ കടമ്പ കടന്ന് ഈജിപ്ത് കളിച്ച ആദ്യ ലോകകപ്പ് 90 ലേതായിരുന്നു. അന്ന് വന്‍കരയില്‍ നിന്നും റോജര്‍ മില്ലറുടെ കാമറൂണിനൊപ്പമായിരുന്നു അവര്‍ റോമിലെത്തിയത്. പക്ഷേ അതിശക്തരുടെ ഗ്രൂപ്പില്‍പ്പെട്ട് വന്നത് പോലെ മടങ്ങേണ്ടി വന്നു ടീമിന്.

ആദ്യ മല്‍സരം ഫ്രാങ്ക് റെയ്ക്കാര്‍ഡും മാര്‍ക്കോ വാന്‍ ബാസ്റ്റണും റുഡോ ഗുള്ളിറ്റുമെല്ലാം കളിച്ച ഹോളണ്ടുമായി. ആ മല്‍സരത്തില്‍ ഒരു ഗോള്‍ സ്‌ക്കോര്‍ ചെയ്തു എന്ന് മാത്രമല്ല മല്‍സരം 1-1 ല്‍ പിടിച്ചുനിര്‍ത്താനുമായി. അടുത്ത മല്‍സരത്തില്‍ റിപ്പബ്ലിക് ഓഫ് അയര്‍ലാന്‍ഡുമായും സമനില. അവസാന മല്‍സരം ശക്തരായ ഇംഗ്ലണ്ടുമായി. ഗ്രൂപ്പില്‍ ഒരു ടീമും വിജയിക്കാതെ വന്നപ്പോള്‍ ഈ മല്‍സരം നിര്‍ണായകമായി. പക്ഷേ രണ്ടാം പകുതിയില്‍ ലിവര്‍പൂള്‍ ഡിഫന്‍ഡര്‍ മാര്‍ക്ക് റൈറ്റ് നേടിയ ഗോള്‍ കാര്യങ്ങള്‍ ഇംഗ്ലണ്ടിന് അനുകൂലമാക്കിയപ്പോള്‍ ഫറോവമാര്‍ക്ക് മടക്കം. അതിന് ശേഷം 1994 ല്‍ അമേരിക്കന്‍ ലോകകപ്പിലും 1998 ല്‍ ഫ്രാന്‍സ് ലോകകപ്പിലും 2002 ല്‍ ജപ്പാന്‍-കൊറിയയിലും 2006 ല്‍ ജര്‍മനിയിലും 2010 ല്‍ ദക്ഷിണാഫ്രിക്കയിലും 2014 ലെ ബ്രസീല്‍ ലോകകപ്പിലും യോഗ്യതാ കടമ്പയില്‍ തട്ടി ടീം പുറത്തായി. ഇത്തവണ സലാഹുണ്ട്-ഈജിപ്തുകാര്‍ രണ്ടാം റൗണ്ട് സ്വപ്‌നം കാണുന്നുണ്ട്…. അവരുടെ മുന്നില്‍ സലാഹ് അജയ്യനാണ്.

india

‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി

Published

on

സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Film

എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്

മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.

Published

on

പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.

പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.

Continue Reading

Film

വാരണാസിയുടെ ബ്രഹ്‌മാണ്ഡ ട്രെയിലര്‍ റിലീസ്; മഹേഷ് ബാബുവിനെ രുദ്രയായി കാണിച്ച് രാജമൗലി

ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

Published

on

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന എസ്.എസ്. രാജമൗലിമഹേഷ് ബാബു ചിത്രം ‘വാരണാസി’യുടെ ഭര്തൃസന്ദര്‍ശനം നിറഞ്ഞ ട്രെയിലര്‍ വിസ്മയമായി പുറത്തുവന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

ചിത്രത്തില്‍ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ശ്രീ ദുര്ഗ ആര്‍ട്‌സ്, ഷോവിങ് ബിസിനസ് ബാനറുകളില്‍ കെ. എല്‍. നാരായണ, എസ്.എസ്. കര്‍ത്തികേയ എന്നിവര്‍ നിര്‍മ്മിക്കുന്നു.

കീരവാണിയാണ് സംഗീതം ഒരുക്കുന്നത്. പുറത്തിറങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 5 മില്യണിലധികം കാഴ്ചകളുമായി ട്രെയിലര്‍ ലോകവ്യാപകമായി ട്രെന്‍ഡിങ് പട്ടികയില്‍ മുന്നിലാണ്. 130ണ്മ100 അടി വലുപ്പത്തിലുള്ള പ്രത്യേക സ്‌ക്രീനില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചു.

ട്രെയിലര്‍ സി.ഇ. 512-ലെ വാരണാസിയുടെ ദൃശ്യങ്ങളോടെ തുടങ്ങുന്നു. തുടര്‍ന്ന് 2027ല്‍ ഭൂമിയിലേക്ക് വരുന്നു എന്നു കാണിക്കുന്ന ‘ശാംഭവി’ എന്ന ഛിന്നഗ്രഹം, അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബി.സി.ഇ 7200-ലെ ലങ്കാനഗരം, വാരണാസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയ ഭീമാകാര ദൃശ്യവിശേഷങ്ങള്‍ അതിശയത്തോടെ അവതരിപ്പിക്കുന്നു.

കയ്യില്‍ ത്രിശൂലം പിടിച്ച് കാളയുടെ പുറത്ത് സവാരിയുമായി എത്തുന്ന രുദ്രയായി മഹേഷ് ബാബുവിന്റെ എന്‍ട്രിയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. അതേപോലെ, വേദിയിലേക്കും മഹേഷ് ബാബു കാളപ്പുറത്ത് സവാരിയായി എത്തിയപ്പോള്‍ 60,000-ത്തിലധികം പ്രേക്ഷകര്‍ കൈയ്യടി മുഴക്കി വരവേറ്റു.

ഐമാക്‌സ് ഫോര്‍മാറ്റിലാണ് ഈ ചിത്രം ഒരുക്കുന്നത്. അതിനാല്‍ തന്നെ തിയേറ്ററുകളില്‍ അത്ഭുതകരമായ കാഴ്ചാനുഭവം സമ്മാനിക്കുമെന്നുറപ്പ്. ബാഹുബലി, ഞഞഞ എന്നിവയുടെ സംവിധായകന്‍ രാജമൗലിയുടെ ഈ ബ്രഹ്‌മാണ്ഡ പ്രോജക്റ്റ് 2027-ല്‍ തിയേറ്ററുകളിലേക്ക് എത്തും.

 

Continue Reading

Trending