Connect with us

kerala

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റി അറസ്റ്റില്‍

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി അറസ്റ്റില്‍. ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

Published

on

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി അറസ്റ്റില്‍. ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി. മണിക്കൂറുകളായി പ്രത്യേക അന്വേഷണസംഘം പോറ്റിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയായിരുന്നു. നാളെ 12 മണിക്കുള്ളില്‍ ഇയാളെ റാന്നി കോടതിയില്‍ ഹാജരാക്കും. റിമാന്‍ഡ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട നടപടികളെല്ലാം പൂര്‍ത്തിയായി. എസ്പി ബിജോയ്യുടെ നേതൃത്വത്തിലുള്ള സംഘമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറസ്റ്റ് ചെയ്തത്.

രാവിലെ 10 മണിയോടെ കല്ലറയിലെ വീട്ടില്‍ നിന്ന് ഉണ്ണികൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് സംഘം ശേഖരിച്ച തെളിവുകള്‍ നിരത്തിയാണ് പോറ്റിയെ വിശദമായി ചോദ്യം ചെയ്തത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴികളില്‍ വൈരുധ്യമുണ്ടെന്ന് അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ 5 ദിവസങ്ങളിലായി സന്നിധാനത്തുനിന്ന് ഉള്‍പ്പെടെ ശേഖരിച്ച തെളിവുകളടക്കം മുന്നില്‍വെച്ചുകൊണ്ടാണ് അന്വേഷണ സംഘം പോറ്റിയെ ചോദ്യം ചെയ്തത്. സ്വര്‍ണപ്പാളി കൊണ്ടുപോയ 39 ദിവസങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചോദിച്ചറിഞ്ഞത്.

അതേസമയം ഇന്ന് എസ്പി ശശിധരന്റെ നേതൃത്വത്തില്‍ സന്നിധാനത്ത് നടത്തിയ നിര്‍ണായക പരിശോധനയില്‍ സുപ്രധാനമായ ചില തെളിവുകള്‍ കണ്ടെത്തിയതായും സൂചനയുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കടയ്ക്കലില്‍ യുവതിക്ക് മര്‍ദ്ദനം; മൈക്രോ ഫിനാന്‍സ് ജീവനക്കാര്‍ക്കെതിരെ പരാതി

കടയ്ക്കല്‍ കാരക്കാട് തോട്ടുകര പുത്തന്‍വീട്ടില്‍ അശ്വതി (33)ക്കാണ് മര്‍ദ്ദനമേറ്റത്.

Published

on

കടയ്ക്കല്‍: ലോണ്‍ അടവ് വിഷയത്തില്‍ യുവതിക്ക് നേരെ മൈക്രോ ഫിനാന്‍സ് ജീവനക്കാര്‍ അക്രമം നടത്തിയെന്ന പരാതിയുമായി കടയ്ക്കല്‍ സ്വദേശിനി പൊലീസില്‍ പരാതി നല്‍കി.

കടയ്ക്കല്‍ കാരക്കാട് തോട്ടുകര പുത്തന്‍വീട്ടില്‍ അശ്വതി (33)ക്കാണ് മര്‍ദ്ദനമേറ്റത്. 2023ല്‍ അശ്വതിയുടെ അമ്മ ഉഷ കടയ്ക്കല്‍ എറ്റിന്‍കടവില്‍ പ്രവര്‍ത്തിക്കുന്ന മൈക്രോ ഫിനാന്‍സ് കമ്പനിയില്‍ നിന്ന് 56,000 രൂപ ലോണെടുത്തിരുന്നു. ആഴ്ചതോറും 760 രൂപ വീതം അടവായി കൊടുക്കുകയായിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അവസാന അടവ്. എന്നാല്‍ തുക അടയ്ക്കാനായി ഫിനാന്‍സ് ഓഫിസില്‍ എത്തിയ അശ്വതിയില്‍ നിന്ന് ജീവനക്കാര്‍ പണം വാങ്ങാന്‍ വിസമ്മതിക്കുകയും കലക്ഷന്‍ ഏജന്റുമാര്‍ എത്തുമ്പോള്‍ മാത്രമേ സ്വീകരിക്കൂ എന്നും പറഞ്ഞുവെന്നാണ് പരാതി. പിന്നീട് ഓഫിസിന് മുന്നിലെ വാക്കുതര്‍ക്കം വഷളായി വനിത ജീവനക്കാരും ചേര്‍ന്ന് അശ്വതിയെ മര്‍ദ്ദിച്ചതായി പറയുന്നു.

അക്രമത്തില്‍ അശ്വതിയുടെ കൈക്ക് പരിക്കേറ്റു. നാട്ടുക്കാര്‍ ഇടപ്പെട്ടതോടെ പൊലീസ് എത്തി അശ്വതിയെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഏഴുപേര്‍ക്കെതിരെ അശ്വതി കടയ്ക്കല്‍ പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ താന്‍ നല്‍കിയ പരാതികത്ത് തീര്‍പ്പാക്കാനുള്ള ശ്രമം പൊലീസില്‍ നടക്കുന്നതായി അശ്വതി ആരോപിച്ചു.

 

Continue Reading

kerala

പുല്‍പ്പള്ളി സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ ഡോക്ടര്‍ക്ക് നേരെ മര്‍ദനം

ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.

Published

on

വയനാട്: പുല്‍പ്പള്ളി സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ ജോലി കഴിഞ്ഞ് പുറത്തിറങ്ങിയ ഡോക്ടര്‍ക്ക് മര്‍ദനമേറ്റു. ഡോക്ടര്‍ ജിതിന്‍ രാജിനെയാണ് അക്രമിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. സഹപ്രവര്‍ത്തകയായ വനിതാ ഡോക്ടറോട് രോഗിക്കൊപ്പം വന്നയാള്‍ അശ്രദ്ധമായി പെരുമാറിയതിനെ ജിതിന്‍ ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിന് കാരണമായത്.

പിന്നീട് ആശുപത്രിയില്‍ നിന്ന് പുറത്തു വന്ന ജിതിനെ അതേ വ്യക്തിയാണ് ആക്രമിച്ചത്. പരിക്കേറ്റ ജിതിന്‍ രാജ് ചികിത്സ തേടി.

ഡോക്ടര്‍മാര്‍ക്ക് ആവശ്യമായ സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ട് നേരത്തെയും ബ്ലോക്ക് പഞ്ചായത്ത് അധികാരികള്‍ക്കും ഡിഎംഒയ്ക്കും പരാതി നല്‍കിയിരുന്നുവെങ്കിലും നടപടിയില്ലെന്നാണ് ഡോക്ടര്‍മാരുടെ ആരോപണം.

 

Continue Reading

kerala

വനാവകാശ ഭൂമി കൈമാറാത്തതില്‍ പ്രതിഷേധം; ആത്മഹത്യാ ഭീഷണിയുമായി ആദിവാസി യുവാക്കള്‍

ഡിഎഫ്ഒ ഒപ്പിടാന്‍ വിസമ്മതിച്ചതിനാലാണ് ഇവര്‍ ആത്മഹത്യാ ഭീഷണി മുഴക്കിയത് എന്നാണ് വിവരം.

Published

on

മലപ്പുറം: നിലമ്പൂര്‍ ഡിഎഫ്ഒ ഓഫീസിന് മുന്നില്‍ ആത്മഹത്യാ ഭീഷണി. വനാവകാശ നിയമപ്രകാരം അനുവദിച്ച ഭൂമി കൈമാറാത്തതിനെതിരെ കരുളായി മുണ്ടക്കടവ് ഉന്നതിയിലെ രണ്ട് ആദിവാസി യുവാക്കള്‍ മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. ഡിഎഫ്ഒ ഒപ്പിടാന്‍ വിസമ്മതിച്ചതിനാലാണ് ഇവര്‍ ആത്മഹത്യാ ഭീഷണി മുഴക്കിയത് എന്നാണ് വിവരം.

പുലിമുണ്ട മുണ്ടക്കടവ് ഉന്നതിയിലെ ബാബുരാജ്, വിനീത് എന്നിവരാണ് മരത്തില്‍ കയറി പ്രതിഷേധം ആരംഭിച്ചത്. വനാവകാശ നിയമപ്രകാരം ഉന്നതിയിലെ ആദിവാസികള്‍ക്ക് ഭൂമി അനുവദിച്ചിരുന്നു. കോടതിയും ജില്ലാകലക്ടറും ഉള്‍പ്പടെ ഭൂമിയനുവാദത്തിന് അനുമതി നല്‍കിയിരുന്നു.

മൊത്തം 53 കുടുംബങ്ങള്‍ക്കാണ് ഭൂമി അനുവദിച്ചത്. എന്നാല്‍ ഇതില്‍ 18 കുടുംബങ്ങള്‍ക്ക് മാത്രമാണ് ഡിഎഫ്ഒ ഒപ്പുവെച്ച് കൈമാറിയത്. ഒരുപാട് തവണ ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടും ഡിഎഫ്ഒ ഒപ്പിടാന്‍ തയ്യാറായില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ചര്‍ച്ചകള്‍ നടക്കാത്തതിനെ തുടര്‍ന്ന് യുവാക്കള്‍ മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു.

 

Continue Reading

Trending