Connect with us

More

എം.പിമാര്‍ക്ക് കൈനിറയെ ശമ്പളം; എംഎല്‍എമാരുടെ അവസ്ഥ എന്ത്?

Published

on

അരുണ്‍ ചാമ്പക്കടവ്

പാര്‍ലമെന്റ് അംഗങ്ങള്‍ ഇനി ലക്ഷ പ്രഭുക്കള്‍. എംപിമാരുടെ ശമ്പളം അന്‍പതിനായിരം രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയാക്കുന്നതിനുള്ള ശുപാര്‍ശ പ്രധാനമന്ത്രിയുടെ ഓഫീസ് അംഗീകരിച്ചു. സംയുക്ത പാര്‍ലമെന്ററി സമിതിയാണ് ശമ്പള വര്‍ദ്ധനയ്ക്കുള്ള ശുപാര്‍ശ സമര്‍പ്പിച്ചത്. ഈ മാസം ആരംഭിക്കുന്ന പാര്‍ലമെന്റിലെ ശീതകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും. അലവന്‍സുകള്‍ ഉള്‍പ്പെടെ മാസം 2,80,000 രൂപ ലഭിക്കും. നിലവില്‍ ഇത് 1,90,000 രൂപയാണ് .. ശമ്പളത്തിനൊപ്പം മുന്‍ എംപിമാരുടെ പെന്‍ഷന്‍ തുക 35,000 രൂപയായും വര്‍ദ്ധിപ്പിച്ചു.

എംപിമാര്‍ക്ക് മാസം ലഭിക്കുന്നത്

(നിലവില്‍ ലഭിക്കുന്നത് ബ്രായ്ക്കറ്റില്‍ )

ശമ്പളം                                                    : ഒരു ലക്ഷം (50,000 )
മണ്ഡല അലവന്‍സ്                                 : 90,000 ( 45000 )
സ്റ്റാഫ് ,ഓഫീസ് ചെലവുകള്‍ക്ക്                : 90,000 ( 45,000 )
ഫര്‍ണിച്ചര്‍ അലവന്‍സ് വര്‍ഷം                 : 1,50,000 (75,000 )
പാര്‍ലമെന്റ് സമ്മേളനത്തിലെ ദിന ബത്ത :2000 (2000 )
പെന്‍ഷന്‍                                              : 35,000 (20,000)

മറ്റ് ആനുകുല്യങ്ങള്‍

• തലസ്ഥാന നഗരത്തിലെ ലട്യന്‍സ് മേഘലയില്‍ സൗജന്യ താമസം
• മൂന്ന് ലാന്‍ഡ് ഫോണ്‍, രണ്ട് മൊബൈല്‍ ഫോണ്‍, ഒരു ലാന്‍ഡ് ലൈനില്‍ നിന്നും വര്‍ഷം അര      ലക്ഷം ലോക്കല്‍ കാള്‍ ഫ്രീ
• സൗജന്യ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍
• വര്‍ഷം 34 വിമാനയാത്രകള്‍ക്ക് റീ ഇംബേഴ്‌സ്‌മെന്റ്
• സൗജന്യ ട്രയിന്‍ യാത്ര
• നാല് ലക്ഷം വാഹനവായ്പ
• വര്‍ഷം നാലായിരം കിലോ ലിറ്റര്‍ വെള്ളം സൗജന്യം
• വര്‍ഷം അര ലക്ഷം യൂണിറ്റ് വൈദുതി സൗജന്യം

നമ്മുടെ എംഎല്‍എമാര്‍ക്ക് എന്ത് കിട്ടും?

കേരളത്തില്‍ നിയമസഭാംഗമാകുന്നവര്‍ക്ക് ശമ്പളവും അലവന്‍സും അടക്കം പ്രതിമാസം 39,500 രൂപ ലഭിക്കും. ഇതിന് പുറമേ 12,500 രൂപ ശമ്പളത്തില്‍ രണ്ട് പേരെ താത്ക്കാലികമായി നിയമിക്കാം. എംഎല്‍എ ആയതിന് ശേഷം പരാജയപ്പെട്ടാല്‍ അടുത്ത മാസം മുതല്‍ പെന്‍ഷന്‍ ലഭിക്കും

എംഎല്‍എയ്ക്ക് കിട്ടുന്ന ആനുകൂല്യങ്ങള്‍

• പ്രതിമാസ വേതനം :1000 രുപ
• നിയോജക മണ്ഡല അലവന്‍സ് :12,000 രൂപ
• ഫോണ്‍ അലവന്‍സ്: 7,500 രൂപ
• ഇന്‍ഫര്‍മേഷന്‍ അലവന്‍സ് :1000 രൂപ
• മറ്റ് അലവന്‍സ്: 3000 രൂപ
• മിനിമം ടിഎ 1500 രൂപ

ആകെ: 39500 രൂപ

സിറ്റിങ്ങ് ഫീ:
നിയമസഭ കൂടുമ്പോഴും നിയമസഭ കമ്മിറ്റികളില്‍ പങ്കെടുക്കുമ്പോഴും കേരളത്തിനകത്ത് 750 രൂപയും, കേരളത്തിന് പുറത്ത് 900 രൂപയും ,മെഡിക്കല്‍ എം എല്‍എയ്ക്കും കുടുംബത്തിനും എത്ര വേണേലും.

യാത്ര ആനുകുല്യങ്ങള്‍

• റോഡ് യാത്രക്ക് ഒരു കിലോമീറ്ററിന് കേരളത്തിനകത്ത് ഏഴു രൂപയും കേരളത്തിന് പുറത്ത് 6        രൂപയും
• റെയില്‍വേ യാത്രക്ക് കിലോമീറ്ററിന് 25 പൈസ
• പ്രതിവര്‍ഷം 2.75 ലക്ഷം രൂപയുടെ യാത്രാ കൂപ്പണ്‍
• റെയില്‍വേയുടെ ഏത് ക്ലാസിലും എംഎല്‍എയുടെ ഭാര്യ / ഭര്‍ത്താവ് മറ്റൊരു സഹായി                  എന്നിവര്‍ക്ക് സൗജന്യ യാത്ര.
• കെഎസ്ആര്‍റ്റിസി, ജലഗതാഗത വാഹനങ്ങള്‍ എന്നിവയില്‍ സൗജന്യ യാത്ര.
മറ്റ് ആനുകൂല്യങ്ങള്‍ : 5 ലക്ഷം രൂപയുടെ പലിശരഹിത വാഹന വായ്പ .പത്ത് ലക്ഷം രൂപയുടെ 4 ശതമാനം പലിശ നിരക്കുള്ള ഭവന വായ്പ .പ്രതിവര്‍ഷം 15,000 രുപയുടെ പുസ്തകങ്ങള്‍ വാങ്ങാം.

മുന്‍ എംഎല്‍എയുടെ പെന്‍ഷന്‍

• രണ്ട് വര്‍ഷത്തില്‍ താഴെ എംഎല്‍എ ആയിരുന്നവര്‍ക്ക് 6000 രൂപ
• അഞ്ചു വര്‍ഷം 10,000 ‘ രൂപ
• അഞ്ച് വര്‍ഷത്തിന് മുകളില്‍ ഓരോ വര്‍ഷത്തിനും 750 രൂപ അധികമായി ലഭിക്കും

• 70 വയസ് കഴിഞ്ഞവര്‍ക്ക് പെന്‍ഷനോടൊപ്പം 2500 രൂപ കൂടുതല്‍ ലഭിക്കും.80                          കഴിഞ്ഞവര്‍ക്ക് 3000 രൂപ,90 കഴിഞ്ഞവര്‍ക്ക് 3500 രൂപ ക്രമത്തില്‍
• പരമാവധി പെന്‍ഷന്‍ തുക 35,000 രൂപ
• പ്രതിവര്‍ഷം 50,000 രൂപയുടെ റെയില്‍വേ ഇന്ധന കൂപ്പണ്‍.
• കെഎസ്ആര്‍റ്റിസി സൗജന്യ യാത്ര, മെഡിക്കല്‍ ആനുകൂല്യം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More

ഗസ്സയിൽ നിർത്താതെ ബോംബിട്ട് ഇസ്രായേൽ

സോഷ്യൽ മീഡിയയിൽ അവസാന സന്ദേശങ്ങളയച്ച് ഫലസ്തീനികൾ

Published

on

ഗസ്സ വംശഹത്യയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 53,000 കവിയുമ്പോൾ മുനമ്പിൽ ആക്രമണം മുമ്പെങ്ങുമില്ലാത്ത വിധം ശക്തമാക്കി ഇസ്രായേൽ. നക്ബ ദിനമായ ഇന്നലെ മാത്രം ഗസ്സയിൽ കൊല്ലപ്പെട്ടത് 143 ലധികം പേരാണ്. ഇതോടൊപ്പം വെസ്റ്ബാങ്കിൽ ഇസ്രായേലി കുടിയേറ്റക്കാരുടെയും ഐഡിഎഫ് സൈനികരുടെയും ആക്രമണങ്ങൾ ഇടതടവില്ലാതെ തുടരുന്നുണ്ട്.

ഗസ്സയിൽ മൂന്ന് മാസമായി ഭക്ഷ്യവസ്‌തുക്കൾ അടക്കം അവശ്യസാധനങ്ങൾ ഇസ്രായേൽ ഉപരോധത്തെ തുടർന്ന് എത്താതിരിക്കുമ്പോഴാണ് ഇസ്രായേൽ അക്രമം വർധിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

Continue Reading

kerala

സംസ്ഥാനത്ത് അതിശക്തമായ മഴ; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത ചൊവ്വാഴ്ച വരെയാണ് മുന്നറിയിപ്പ്.

വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ശക്തമായ മഴയ്ക്കും തിങ്കള്‍ ചൊവ്വ ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. വെള്ളിയാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ഇടുക്കിയിലും ഞായറാഴ്ച പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ചൊവ്വാഴ്ച കാഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്.

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി എറണാകുളം ജില്ലയില്‍ ഇന്ന് വൈകുന്നേരം 05.30 വരെ 0.2 മുതല്‍ 0.3 മീറ്റര്‍ വരെയും; ആലപ്പുഴ (ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ), തൃശൂര്‍ (ആറ്റുപുറം മുതല്‍ കൊടുങ്ങല്ലൂര്‍ വരെ) ജില്ലകളില്‍ രാത്രി 11.30 വരെ 0.2 മുതല്‍ 0.5 മീറ്റര്‍ വരെയും ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി 0.6 മുതല്‍ 0.8 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.

ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.

കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തില്‍ കടലിലേക്ക് മത്സ്യബന്ധന യാനങ്ങള്‍ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരയ്ക്കടുപ്പിക്കുന്നതും. ആയതിനാല്‍ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തില്‍ കടലിലേക്ക് ഇറക്കുന്നതും കരയ്ക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.

മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണമായി ഒഴിവാക്കേണ്ടതാണ്

മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

6. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.

7. തീരശോഷണത്തിനു സാധ്യതയുള്ളതിനാല്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തുക.

Continue Reading

kerala

പ്രധാനമന്ത്രി വയനാട്ടില്‍ വന്നിട്ട് ജനങ്ങള്‍ക്ക് എന്ത് പ്രയോജനം ഉണ്ടായി, ദിനബത്ത ഇപ്പോഴും കിട്ടുന്നില്ലെന്ന് ദുരിതബാധിതര്‍: സണ്ണി ജോസഫ്

റോമാ സാമ്രാജ്യം കത്തിയെരിഞ്ഞപ്പോൾ വീണ വായിച്ച നീറോയെ പോലെയാണ് പിണറായി എന്നും സണ്ണി ജോസഫ് വിമർശിച്ചു

Published

on

എൻ. എം വിജയന്റെ മരണവുമായി ബന്ധപ്പെട്ട ആരോപണത്തിൽ എല്ലാം ഉചിതമായി ചെയ്യുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. കെപിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് എല്ലാവരും തന്നെ പിന്തുണച്ചിട്ടുണ്ട്. സഭയുടെ പിന്തുണയും തനിക്ക് ലഭിച്ചിട്ടുണ്ട്. സുധാകരൻ എല്ലാ പിന്തുണയും സണ്ണി ജോസഫിനു എന്നല്ലേ പറഞ്ഞത്. ശശീ തരൂരിന്റെ പ്രസ്താവനകളിൽ AICC നിലപാട് പറയും.

ഇന്ത്യൻ പ്രധാനമന്ത്രി ദുരന്തത്തിനു ശേഷം എന്തിന് വയനാട്ടിൽ വന്നു എന്നൊരു ചോദ്യമുണ്ട്. ആ ചോദ്യം ഇന്നും പ്രസക്തം. ഒരു സഹായവും തന്നില്ലാലോ?. ദിനബത്ത ഇപ്പോഴും കിട്ടാത്ത പ്രശ്നം ദുരിതബാധിതർ പറയുന്നു. അപ്പോഴാണ് പിണറായി സർക്കാർ നാലാം വാർഷികം ആഘോഷിക്കുന്നത്.

100 കോടിയല്ലേ ചെലവഴിക്കുന്നത്? മുണ്ടക്കൈ ദുരന്ത ബാധിതരുടെ കണ്ണീർ കാണാതെ വാർഷികം ആഘോഷിച്ചു നടക്കുന്ന മുഖ്യമന്ത്രി. റോമാ സാമ്രാജ്യം കത്തിയെരിഞ്ഞപ്പോൾ വീണ വായിച്ച നീറോയെ പോലെയാണ് പിണറായി എന്നും സണ്ണി ജോസഫ് വിമർശിച്ചു.

ജി സുധാകരൻ ഇന്നലെ പറഞ്ഞതെല്ലാരും കണ്ടില്ലേ? കേട്ടില്ലേ. ഇനി മാറ്റിപ്പറയാൻ പറ്റുമോ?. അറിയാതെ പറഞ്ഞു പോയത് ആകണം. മനസിൽ ഉള്ളത് തികട്ടി വന്നത് ആകണം. ജി സുധാകരൻ തിരുത്തി പറയാൻ ശ്രമിക്കുന്നു, വിജയിക്കില്ല. വ്യാപകമായി ഇങ്ങനെ സിപിഐഎം ചെയ്യാറുണ്ട്.

വന്യജീവി ആക്രമണത്തിൽ ഒരു ആലോചനയോഗം ചേരാൻ പോലും സർക്കാരിന് കഴിയുന്നില്ല. സർക്കാർ തികഞ്ഞ പരാജയം. പ്രതിപക്ഷം നടത്തുന്ന പ്രതിഷേധത്തോട് ഭരണപക്ഷ എം.എൽ.എ മാർക്കും പങ്കുചേരണ്ട സാഹചര്യം. കോന്നിയിൽ ജനങ്ങളുടെ പ്രതിഷേധത്തിനു മുന്നിൽ സി.പി.ഐഎം കയറി നിൽക്കുന്നു. ഈ പ്രതിഷേധം തട്ടിപ്പാണെന്നും അദ്ദേഹം പറഞ്ഞു.`

Continue Reading

Trending