More
സംബ്രോട്ടയുടെ സൂപ്പര്‍ പ്ലാന്‍, അനസിന്റെ പ്രതിരോധ കോട്ട

കമാല്‍ വരദൂര്‍
ജിയാന്‍ ലുക്കാ സംബ്രോട്ടെ എന്ന ഡല്‍ഹി ഡൈനാമോസിന്റെ ഇറ്റാലിയന്‍ കോച്ചിനാണ് ഫുള്‍ മാര്‍ക്ക്. തന്റെ രണ്ട് അതിവേഗ അസ്ത്രങ്ങളെ രണ്ടാം പകുതിയിലേക്ക് മാറ്റി, അവരെ അറുപതാം മിനുട്ടില്‍ ഒരുമിച്ചിറക്കി ഗോവയെ തകര്‍ത്തുവിട്ട ഉഗ്രന്‍ പ്ലാന്‍. മാര്‍സലിനിയോ, കീന്‍ ലൂയിസ് എന്നീ രണ്ട് മിടുക്കരെ ഇറക്കിയതിന് ശേഷം നാല് മിനുട്ടിനിടെ പിറന്നത് രണ്ട് ഗോളുകള്‍. ഡല്‍ഹി നിരയിലെ ഉഗ്രപ്രതാപിയായ മാര്‍സലിനിയോ ഒരു ഗോള്‍ സ്വന്തം പേരില്‍ കുറിച്ചപ്പോള്‍ രണ്ടാം ഗോളിലേക്ക് സുന്ദരമായ പാസ് നല്കി റിച്ചാര്‍ഡ് ഗാഡ്സേക്ക് അവസരം നല്കിയതും ഈ യുവതാരം തന്നെ. സംബ്രോട്ടയുടെ സൂപ്പര്‍ പ്ലാന്‍, അനസിന്റെ പ്രതിരോധ കോട്ട
കീന്‍ ലൂയിസാവട്ടെ ഇറങ്ങിയത് മുതല്‍ വിശ്രമമില്ലാതെ സ്വന്തം വിംഗിലൂടെ പറന്ന് നടന്ന് ഗോവക്കാരുടെ പ്രതിരോധം കീറിമുറിച്ചു. ഫത്തോര്‍ഡയില്‍ ഗോവക്കാര്‍ ചിത്രത്തിലുണ്ടായിരുന്നു ഒന്നാം പകുതിയില്‍-അവസരങ്ങള്‍ പലതും അവര്‍ തന്നെ തുലച്ചപ്പോള്‍ ഡല്‍ഹിയുടെ പ്രതിരോധ കോട്ട കാത്ത കൊണ്ടോട്ടിക്കാരന്‍ അനസ് എടത്തൊടിക ചങ്കുറപ്പില്‍ എല്ലാവരെയും പിടിച്ചുനിര്‍ത്തി-കളിയിലെ കേമന്‍പ്പട്ടവും അനസിനെ തേടിയെ ഇടത് വിംഗ് കാത്ത സൗമിക് ചക്രവര്‍ത്തിയും അപാര ഫോമിലായിരുന്നു. ജൂലിയോ സീസറായിരുന്നു ഗോവയുടെ തുരുപ്പ് ചീട്ട്-മനോഹരമായി കളിച്ച താരത്തിന് രണ്ടാ ം പകുതിയില്‍ പരുക്കേറ്റപ്പോള്‍ ഗോവയുടെ ചിറകൊടിഞ്ഞു.
റാഫേല്‍ കൊയ്ലോയും രാജു ഗെയ്ക്കാവദും റോമിയോ ഫെര്‍ണാണ്ടസുമെല്ലാം പാസിംഗ് ഫുട്ബോളിന്റെ സൗന്ദര്യം പ്രകടിപ്പിച്ചിട്ടും വലയിലേക്ക് പന്തിനെ പായിക്കാന്‍ ആരുമില്ലായിരുന്നു ഗോവക്കാര്‍ക്ക്. അതേ സമയം മാര്‍സലിനിയോ വന്നതോടെ ഡല്ഹിയാകെയങ്ങ് മാറി-ഒരു താരത്തിന്റെ സാന്നിദ്ധ്യം മൈതാനത്ത് വരുത്തുന്ന മാറ്റത്തിന്റെ പ്രസക്തി പ്രകടമായി കണ്ടത് ആ ഘട്ടത്തിലായിരുന്നു. സംബ്രോട്ടയിലെ കോച്ചിനറിയാമായിരുന്നു ഗോവക്കാര്‍ ക്ഷീണിതരാണെന്ന്. എവേ മല്‍സരമായിട്ട് കൂടി രണ്ട് മുന്‍നിരക്കാരെ ഒരുമിച്ചിറക്കാന്‍ അദ്ദേഹം കാട്ടിയ ധൈര്യത്തിന് അടുത്ത മിനുട്ടില്‍ തന്നെ മറുപടി നല്കിയ മാര്‍സലിനിയോ പെനാല്‍ട്ടി ബോക്സില്‍ കയറി രണ്ട് പേരെ ഡ്രിബിള്‍ ചെയ്താണ് ഇടത് കാലില്‍ അത്യുഗ്രന്‍ വോളി പായിച്ചത്.
നായകന് മലൂദയുടെ അനുഭവസമ്പത്തും കൗശലവുമെല്ലാമായിരുന്നു ഗോള്‍ നമ്പര്‍ രണ്ടിന്റെ പിറകില്‍. പെനാല്‍ട്ടി ബോക്സില്‍ നിന്നും സ്വയം ഗോളടിക്കാന്‍ ശ്രമിക്കാതെ മാര്സലിനിയോക്ക് പന്ത്-അദ്ദേഹവും ഞാന്‍ തന്നെ ഗോള്വേട്ടക്കാരന് എന്ന മനോഭാവം പുലര്‍ത്താതെ ഗാഡ്സേക്ക് പന്ത് നല്കുന്നു-കൂട്ടായ്മയുടെ സുന്ദരമായ നിമിഷത്തോടെ കളി പൂര്‍ണമായും ഗോവക്കാരെ കൈവിട്ടിരുന്നു. തലയും താഴ്ത്തിയ മടങ്ങിയ ഗോവന്‍ ആരാധകര്‍ക്ക് ഇനി പ്രതീക്ഷകള്‍ അധികമില്ല-സീക്കോയും ഖിന്നനാണ്. ഇനി രണ്ട് ദിവസം ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കളിയില്ല. അവസാന നാലില്‍ സ്ഥാനം നേടാനുളള തന്ത്രപ്പുരയിലാണ് ടീമുകളെല്ലാം
kerala
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഫ്ളോ മീറ്റര്‍ പൊട്ടിതെറിച്ച് അപകടം; ടെക്നീഷ്യന് പരിക്കേറ്റു
ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം സംഭവിച്ചത്

തിരുവനന്തപുരം; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഓക്സിജന്‍ സിലിണ്ടറിലെ ഫ്ളോ മീറ്റര്‍ പൊട്ടിത്തെറിച്ചു. അനസ്തേഷ്യ വിഭാഗത്തിലെ ജീവനക്കാരിക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം സംഭവിച്ചത്. മെഡിക്കല്‍ കോളേജില്‍ ഇത് രണ്ടാം തവണയാണ് ഫ്ളോ മീറ്റര്‍ പൊട്ടിതെറിക്കുന്നത്.
മുന്‍പും തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ഓക്സിജന്‍ സിലിണ്ടറിലെ ഫ്ളോ മീറ്റര്‍ പൊട്ടിതെറിച്ച് പരിക്കേറ്റിരുന്നു. ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റന്റ ഷൈലക്കാണ് പരിക്കേറ്റത്. ഇവരുടെ കണ്ണിന്് ഗുരുതരമായ പരിക്കേറ്റു. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് അപകടമുണ്ടായത്.
Health
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ഈ മാസം റിപ്പോര്‍ട്ട് ചെയ്തത് 273 കേസുകള്‍
കേരളത്തില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കോട്ടയത്താണ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വീണ്ടും കുത്തനെ കൂടി. ഇതുവരെ മെയ് മാസത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് 273 കോവിഡ് കേസുകളാണ്.തിങ്കളാഴ്ച്ച ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ 59 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് ബാധിച്ച് ഒരാള്‍ മരണപ്പെടുകയും ചെയ്തു. ഈ മാസം രണ്ടാമത്തെ ആഴ്ചയില്‍ 69 പേര്‍ക്ക് കോവിഡ് സ്ഥിരികരിച്ചു. രാജ്യത്തൊട്ടകെ ചികിത്സ തേടിയത് 164 പേരാണ്.
അതേസമയം കോവിഡ് കേസുകള്‍ ഇടവേളകളില്‍ വര്‍ധിക്കുന്നത് സ്വാഭാവികമാണെന്നും ആശങ്ക വേണ്ടന്നും ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കി. ആരോഗ്യമന്ത്രാലയം കണക്കുകള്‍ പ്രകാരം കുടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്. മറ്റു സംസ്ഥാനങ്ങളായ തമിഴ്നാട് 34, മഹാരാഷ്ട്ര-44 കാവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കോട്ടയത്താണ്. കോട്ടയം-82,തിരുവനന്തപുരം-73,എറണാകുളം-49,പത്തനംതിട്ട-30,തൃശ്ശൂര്‍-26 എന്നിങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
kerala
മഴ മുന്നറിയിപ്പില്‍ മാറ്റം; 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, കാസര്‍കോടും കണ്ണൂരും റെഡ് അലേര്‍ട്ട് തുടരും
കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയില്‍ മാറ്റം. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് തുടരും. ബാക്കിയുള്ള 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.
നാളെ (25-05-2025) അഞ്ച് വടക്കന്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോടിനും കണ്ണൂരിനും പുറമെ മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലേര്‍ട്ട് മുന്നറിയിപ്പ് നല്‍കിയത്. മറ്റ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. അതേസമയം തിങ്കളാഴ്ച്ച (26-5-2025) ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലൊഴികെ ബാക്കി ജില്ലകളിലെല്ലാം റെഡ് അലേര്‍ട്ടാണ്. ഈ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് തുടരും.
പതിവ് തെറ്റിച്ച് സംസ്ഥാനത്ത് ഇത്തവണ നേരത്തെ മണ്‍സൂണ്‍ എത്തിയിരിക്കുകയാണ്.പതിനാറ് വര്‍ഷത്തിന് ശേഷമാണ് സംസ്ഥാനത്ത് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. 2009 ലും 2001 ലും മെയ് 23 ഓടെ കേരളത്തില്‍ മണ്‍സൂണ്‍ എത്തിയിരുന്നു. ജൂണ്‍ 1 നാണ് സാധാരണഗതിയില്‍ കാലാവര്‍ഷത്തിന്റെ വരവ് കണക്കാക്കുന്നത്. 1918ലാണ് ഏറ്റവും നേരത്തെ (മെയ് 11 ന്) മണ്‍സൂണ്‍ എത്തിയത്. ഏറ്റവും വൈകി മണ്‍സൂണ്‍ എത്തിയത് 1972ലായിരുന്നു. അന്ന് ജൂണ്‍ 18നാണ് മണ്‍സൂണ്‍ കേരള തീരം തൊട്ടത്. കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഏറ്റവും വൈകി കാലവര്‍ഷം എത്തിയത് 2016 ലായിരുന്നു. ജൂണ്‍ 9 നായിരുന്നു 2016 ല്‍ മണ്‍സൂണ്‍ എത്തിയത്. 1975ന് ശേഷമുള്ള തീയതികള്‍ പരിശോധിക്കുമ്പോള്‍ മണ്‍സൂണ്‍ ആദ്യമായി നേരത്തെ എത്തിയത് 1990ലായിരുന്നു.
-
film14 hours ago
‘എഴുതിയ സത്യത്തോടുള്ള പക എഴുത്തുകാരന്റെ ചോരകൊണ്ട് തീര്‍ക്കാന്‍ ഭീരുക്കള്‍ കീബോര്‍ഡിന്റെ വിടവുകളില്‍ ഒളിഞ്ഞിരുന്ന് ആഹ്വാനങ്ങള്‍ നടത്തുന്നു’; എമ്പുരാന് വിവാദത്തില്‍ പ്രതികരിച്ച് മുരളി ഗോപി
-
kerala3 days ago
രാവിലെ വരെ സിപിഎമ്മായിരുന്നു, മരണം വരെ ബിജെപിയായിരിക്കും; എസ്എഫ്ഐ മുന്‍ നേതാവ് ബിജെപിയിലേക്ക്
-
kerala3 days ago
ഹോട്ടലില്‍ മോഷ്ടിക്കാന്‍ എത്തി; കളളന് ഓംലറ്റ് ഉണ്ടാക്കി കഴിച്ചു
-
Health3 days ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: 7 ദിവസത്തിനിടെ തിരുവനന്തപുരത്ത് 2 പേര് മരിച്ചു
-
kerala3 days ago
കാസര്‍കോട് മാണിക്കോത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു
-
kerala3 days ago
ദലിത് യുവതിയെ കള്ളക്കേസിൽ കുടുക്കിയ സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന്
-
kerala3 days ago
കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ എ നജ്മുദ്ദീൻ അന്തരിച്ചു
-
kerala3 days ago
ദേശീയപാതക്ക് രണ്ട് പിതാക്കന്മാർ ഉണ്ടായിരുന്നു, തകർന്നപ്പോൾ അനാഥമായി: കെ. മുരളീധരൻ