Connect with us

More

സംബ്രോട്ടയുടെ സൂപ്പര്‍ പ്ലാന്‍, അനസിന്റെ പ്രതിരോധ കോട്ട

Published

on

കമാല്‍ വരദൂര്‍

ജിയാന്‍ ലുക്കാ സംബ്രോട്ടെ എന്ന ഡല്‍ഹി ഡൈനാമോസിന്റെ ഇറ്റാലിയന്‍ കോച്ചിനാണ് ഫുള്‍ മാര്‍ക്ക്. തന്റെ രണ്ട് അതിവേഗ അസ്ത്രങ്ങളെ രണ്ടാം പകുതിയിലേക്ക് മാറ്റി, അവരെ അറുപതാം മിനുട്ടില്‍ ഒരുമിച്ചിറക്കി ഗോവയെ തകര്‍ത്തുവിട്ട ഉഗ്രന്‍ പ്ലാന്‍. മാര്‍സലിനിയോ, കീന്‍ ലൂയിസ് എന്നീ രണ്ട് മിടുക്കരെ ഇറക്കിയതിന് ശേഷം നാല് മിനുട്ടിനിടെ പിറന്നത് രണ്ട് ഗോളുകള്‍. ഡല്‍ഹി നിരയിലെ ഉഗ്രപ്രതാപിയായ മാര്‍സലിനിയോ ഒരു ഗോള്‍ സ്വന്തം പേരില്‍ കുറിച്ചപ്പോള്‍ രണ്ടാം ഗോളിലേക്ക് സുന്ദരമായ പാസ് നല്‍കി റിച്ചാര്‍ഡ് ഗാഡ്‌സേക്ക് അവസരം നല്‍കിയതും ഈ യുവതാരം തന്നെ. സംബ്രോട്ടയുടെ സൂപ്പര്‍ പ്ലാന്‍, അനസിന്റെ  പ്രതിരോധ കോട്ട

കീന്‍ ലൂയിസാവട്ടെ ഇറങ്ങിയത് മുതല്‍ വിശ്രമമില്ലാതെ സ്വന്തം വിംഗിലൂടെ പറന്ന് നടന്ന് ഗോവക്കാരുടെ പ്രതിരോധം കീറിമുറിച്ചു. ഫത്തോര്‍ഡയില്‍ ഗോവക്കാര്‍ ചിത്രത്തിലുണ്ടായിരുന്നു ഒന്നാം പകുതിയില്‍-അവസരങ്ങള്‍ പലതും അവര്‍ തന്നെ തുലച്ചപ്പോള്‍ ഡല്‍ഹിയുടെ പ്രതിരോധ കോട്ട കാത്ത കൊണ്ടോട്ടിക്കാരന്‍ അനസ് എടത്തൊടിക ചങ്കുറപ്പില്‍ എല്ലാവരെയും പിടിച്ചുനിര്‍ത്തി-കളിയിലെ കേമന്‍പ്പട്ടവും അനസിനെ തേടിയെ ഇടത് വിംഗ് കാത്ത സൗമിക് ചക്രവര്‍ത്തിയും അപാര ഫോമിലായിരുന്നു. ജൂലിയോ സീസറായിരുന്നു ഗോവയുടെ തുരുപ്പ് ചീട്ട്-മനോഹരമായി കളിച്ച താരത്തിന് രണ്ടാ ം പകുതിയില്‍ പരുക്കേറ്റപ്പോള്‍ ഗോവയുടെ ചിറകൊടിഞ്ഞു.

റാഫേല്‍ കൊയ്‌ലോയും രാജു ഗെയ്ക്കാവദും റോമിയോ ഫെര്‍ണാണ്ടസുമെല്ലാം പാസിംഗ് ഫുട്‌ബോളിന്റെ സൗന്ദര്യം പ്രകടിപ്പിച്ചിട്ടും വലയിലേക്ക് പന്തിനെ പായിക്കാന്‍ ആരുമില്ലായിരുന്നു ഗോവക്കാര്‍ക്ക്. അതേ സമയം മാര്‍സലിനിയോ വന്നതോടെ ഡല്‍ഹിയാകെയങ്ങ് മാറി-ഒരു താരത്തിന്റെ സാന്നിദ്ധ്യം മൈതാനത്ത് വരുത്തുന്ന മാറ്റത്തിന്റെ പ്രസക്തി പ്രകടമായി കണ്ടത് ആ ഘട്ടത്തിലായിരുന്നു. സംബ്രോട്ടയിലെ കോച്ചിനറിയാമായിരുന്നു ഗോവക്കാര്‍ ക്ഷീണിതരാണെന്ന്. എവേ മല്‍സരമായിട്ട് കൂടി രണ്ട് മുന്‍നിരക്കാരെ ഒരുമിച്ചിറക്കാന്‍ അദ്ദേഹം കാട്ടിയ ധൈര്യത്തിന് അടുത്ത മിനുട്ടില്‍ തന്നെ മറുപടി നല്‍കിയ മാര്‍സലിനിയോ പെനാല്‍ട്ടി ബോക്‌സില്‍ കയറി രണ്ട് പേരെ ഡ്രിബിള്‍ ചെയ്താണ് ഇടത് കാലില്‍ അത്യുഗ്രന്‍ വോളി പായിച്ചത്.

നായകന്‍ മലൂദയുടെ അനുഭവസമ്പത്തും കൗശലവുമെല്ലാമായിരുന്നു ഗോള്‍ നമ്പര്‍ രണ്ടിന്റെ പിറകില്‍. പെനാല്‍ട്ടി ബോക്‌സില്‍ നിന്നും സ്വയം ഗോളടിക്കാന്‍ ശ്രമിക്കാതെ മാര്‍സലിനിയോക്ക് പന്ത്-അദ്ദേഹവും ഞാന്‍ തന്നെ ഗോള്‍വേട്ടക്കാരന്‍ എന്ന മനോഭാവം പുലര്‍ത്താതെ ഗാഡ്‌സേക്ക് പന്ത് നല്‍കുന്നു-കൂട്ടായ്മയുടെ സുന്ദരമായ നിമിഷത്തോടെ കളി പൂര്‍ണമായും ഗോവക്കാരെ കൈവിട്ടിരുന്നു. തലയും താഴ്ത്തിയ മടങ്ങിയ ഗോവന്‍ ആരാധകര്‍ക്ക് ഇനി പ്രതീക്ഷകള്‍ അധികമില്ല-സീക്കോയും ഖിന്നനാണ്. ഇനി രണ്ട് ദിവസം ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കളിയില്ല. അവസാന നാലില്‍ സ്ഥാനം നേടാനുളള തന്ത്രപ്പുരയിലാണ് ടീമുകളെല്ലാം

EDUCATION

കോഴിക്കോട്ടെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തിങ്കള്‍ മുതല്‍ സാധാരണനിലയില്‍, കണ്ടെയിന്‍മെന്റ് സോണില്‍ ഓണ്‍ലൈന്‍ ക്ലാസ് തുടരും

സ്ഥാപനങ്ങള്‍ പ്രോട്ടോക്കോള്‍ പാലിക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

Published

on

നിപ ഭീഷണി ഒഴിഞ്ഞതോടെ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സാധാരണ നിലയിലേക്ക്. തിങ്കളാഴ്ച മുതല്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പതിവ് പോലെ പ്രവര്‍ത്തിക്കും.കണ്ടെയിന്‍മെന്റ് സോണിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ ക്ലാസ് തുടരണം. സ്ഥാപനങ്ങള്‍ പ്രോട്ടോക്കോള്‍ പാലിക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

സംസ്ഥാനത്ത് നിപയില്‍ ഇന്നും ആശ്വാസം. പുതിയ പോസിറ്റീവ് കേസുകളില്ല. ഇന്നലെ രാത്രിയും ഇന്നുമായി വന്ന എല്ലാ പരിശോധനാ ഫലങ്ങളും നെഗറ്റീവായി. സമ്പര്‍ക്കപ്പട്ടികയിലുള്ള 915 പേരാണ് നിലവില്‍ ഐസൊലേഷനിലുള്ളത്. ചികിത്സയിലുള്ള ഒമ്പത് വയസുകാരന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നു. ചികിത്സയിലുള്ള മറ്റുള്ളവരുടേയും ആരോഗ്യനില തൃപ്തികരമാണ്. സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തിലും ജില്ലയിലെ നിയന്ത്രണങ്ങള്‍ക്ക് ഇളവ്  അനുവദിക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടായേക്കും.

അതേസമയം,പബ്ലിക് ഹെല്‍ത്ത് ലാബുകള്‍ ഉള്‍പ്പെടെയുള്ള സ്‌റ്റേറ്റ്, ജില്ലാതല ലാബുകളില്‍ ട്രൂനാറ്റ് പരിശോധനയ്ക്കുള്ള സൗകര്യം ഒരുക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരോടും അതത് ജില്ലയിലെ ആര്‍.ടി.പി.സി.ആര്‍, ട്രൂനാറ്റ് പരിശോധനകള്‍ നടത്താന്‍ സൗകര്യങ്ങളുള്ള ലാബുകളുടെ വിശദവിവരങ്ങള്‍ സമര്‍പ്പിക്കുവാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Continue Reading

kerala

ആലപ്പുഴയില്‍ കോടതി വളപ്പില്‍ നാത്തൂന്മാര്‍ തമ്മില്‍ പൊരിഞ്ഞ തല്ല്

ഭര്‍ത്താവിന്റെ സഹോദരി കുട്ടിയെ വാങ്ങുന്നതിനിടയാണ് നാത്തൂനുമായി അടിയായത്

Published

on

ആലപ്പുഴ ചേര്‍ത്തല കോടതിയില്‍ നാത്തൂന്‍മാര്‍ തമ്മില്‍ പൊരിഞ്ഞ തല്ല്. വിവാഹമോചനവുമായി ബന്ധപ്പെട്ട് കോടതി വളപ്പിലാണ് പരസ്യ സംഘര്‍ഷം. ഭാര്യയും, ഭര്‍ത്താവിന്റെ സഹോദരിയുമാണ് പരസ്യമായി തമ്മിലടിച്ചത്.

വിവാഹമോചനത്തിനൊടുവില്‍ കുഞ്ഞിനെ ഭര്‍ത്താവിന് കൈമാറാന്‍ കോടതി ഉത്തരവിട്ടിരുന്നു. ഭര്‍ത്താവിന്റെ സഹോദരി കുട്ടിയെ വാങ്ങുന്നതിനിടയാണ് നാത്തൂനുമായി അടിയായത്. കോടതി വളപ്പില്‍ നടന്ന സംഘര്‍ഷത്തില്‍ പൊലീസ് കേസെടുത്തു. കോടതിവളപ്പില്‍ ഇരുവരും തമ്മില്‍ തല്ലുന്നത് നാലാം തവണയാണ്.

കുട്ടിയെ കാണിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കയ്യാങ്കളിയില്‍ എത്തിയത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷം വിവാഹം കഴിച്ച ദമ്പതികള്‍ തമ്മിലുള്ള പ്രശ്‌നങ്ങളും കുടുംബവഴക്കുമാണ് കോടതിവളപ്പില്‍ അടിപിടിയില്‍ കലാശിച്ചത്.

ഇവര്‍ക്ക് ഏഴും നാലും വയസുള്ള രണ്ടുമക്കളുണ്ട്. ഭര്‍ത്താവും ഭാര്യയുടെ അച്ഛനും തമ്മിലുള്ള പ്രശ്‌നങ്ങളാണ് ഇവരുടെ വിവാഹമോചനം വരെ എത്തിയതെന്നാണ് അഭിഭാഷകര്‍ പറയുന്നത്.

ഒരു കടമുറിയുമായി ബന്ധപ്പെട്ട തര്‍ക്കമായിരുന്നു തുടക്കം. പിന്നീട് ഇതേ ചൊല്ലി നിരവധി കേസുകള്‍ ഉണ്ടായതായും അഭിഭാഷകര്‍ പറയുന്നു. കുഞ്ഞിനെ കാണണമെന്ന് പിതാവ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. അതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അടിയിലേക്ക് എത്തിയത്.

Continue Reading

kerala

താനൂര്‍ കസ്റ്റഡിക്കൊലപാതകം: ഒന്നാംഘട്ട അന്വേഷണം പൂര്‍ത്തിയാക്കി സിബിഐ

താനൂര്‍ പൊലീസ് ക്വാര്‍ട്ടേഴ്‌സിലും ആലുങ്ങലിലും സിബിഐ സംഘം പരിശോധന നടത്തി

Published

on

താനൂര്‍ കസ്റ്റഡി കൊലപാതക കേസില്‍ ഒന്നാം ഘട്ട അന്വേഷണം പൂര്‍ത്തിയാക്കി സിബിഐ മടങ്ങി. പ്രാഥമിക നടപടികള്‍ പൂര്‍ത്തിയായി. കസ്റ്റഡിയില്‍ കൊല്ലപ്പെട്ട താമിര്‍ ജിഫ്രിയുടെ സഹോദരന്‍ ഹാരിസ് ജിഫ്രിയുടെ മൊഴിയെടുത്തു. താനൂര്‍ പൊലീസ് ക്വാര്‍ട്ടേഴ്‌സിലും ആലുങ്ങലിലും സിബിഐ സംഘം പരിശോധന നടത്തി.

താമിര്‍ ജിഫ്രിയുടെ ആലുങ്ങലിലെ വാടക മുറിയാണ് പരിശോധിച്ചത്. കെട്ടിട ഉടമയുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. തെളിവുകളും, രേഖകളും എറണാകുളത്തേക്ക് മാറ്റാന്‍ സിബിഐ അപേക്ഷ നല്‍കിയിട്ടുണ്ട്. പരപ്പനങ്ങാടി കോടതിയില്‍ നിന്നും എറണാകുളം സിജെഎം കോടതിയിലേക്ക് മാറ്റണമെന്നാണ് ആവശ്യം.

കൊല്ലപ്പെട്ട താമിര്‍ ജിഫ്രിയുടെ സഹോദരന്‍ സിബിഐയ്ക്ക് മൊഴി നല്‍കിയിരുന്നു. സിബിഐ സംഘവുമായി വിശദമായി സംസാരിച്ചുവെന്ന് മൊഴി നല്‍കിയ ശേഷം സഹോദരൻ. സിബിഐ അന്വേഷണത്തില്‍ പ്രതീക്ഷയുണ്ടെന്നും ഉന്നതരുടെ പങ്ക് പുറത്തുകൊണ്ടുവരണമെന്ന ആവശ്യം സിബിഐയെ അറിയിച്ചുവെന്നും അന്വേഷണം ഉണ്ടാകുമെന്ന് സിബിഐ ഉറപ്പു നല്‍കിയെന്നും അദ്ദേഹം.

Continue Reading

Trending