Connect with us

india

ആ രാത്രി എന്താണ് സംഭവിച്ചത്?; പ്രതികളെ എത്രയും വേഗം പിടികൂടണമെന്നും സുരേഷ് റെയ്‌ന

Published

on

ന്യൂഡല്‍ഹി; പിതൃസഹോദരിയുടെ കുടുംബത്തിനു നേരെ നടന്ന ആക്രമണത്തില്‍ പ്രതികരണവുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം സുരേഷ് റെയ്‌ന. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനായി (ഐപിഎല്‍) യുഎഇയിലെത്തിയശേഷം അപ്രതീക്ഷിതമായി നാട്ടിലേക്ക് മടങ്ങിയതിനു പിന്നാലെയാണ് താരത്തിന്റെ ആദ്യ പ്രതികരണം ട്വിറ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. പിതൃസഹോദരിയുടെ ഭര്‍ത്താവിനു പിന്നാലെ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ഇവരുടെ ഒരു മകന്‍ കൂടി കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങി. ഈ സാഹചര്യത്തിലാണ് വേദന പങ്കുവച്ചും പ്രതികളെ കണ്ടെത്താന്‍ പഞ്ചാബ് മുഖ്യമന്ത്രി സഹായം തേടിയും റെയ്‌ന ട്വീറ്റ് ചെയ്തത്.

‘പഞ്ചാബിലുള്ള എന്റെ കുടുംബത്തിനു സംഭവിച്ചത് ഭീകരമായതിലും അപ്പുറത്താണ്. എന്റെ അങ്കിളിനെ അവര്‍ ക്രൂരമായി കൊലപ്പെടുത്തി. എന്റെ ആന്റിയും രണ്ട് സഹോദരങ്ങളും ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിലായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഇത്രയും ദിവസം ജീവനുവേണ്ടി പൊരുതിയ അവരില്‍ ഒരു സഹോദരനും കഴിഞ്ഞ രാത്രി മരണത്തിനു കീഴടങ്ങി. ആന്റി ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്’റെയ്‌ന ട്വീറ്റ് ചെയ്തു.

‘ആ രാത്രി യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചതെന്നോ ആരാണ് ഈ ക്രൂരത ചെയ്തതെന്നോ ഇതുവരെ ഞങ്ങള്‍ക്ക് അറിയില്ല. ഈ പ്രശ്‌നത്തില്‍ പഞ്ചാബ് പൊലീസ് അടിയന്തരമായി ഇടപെടണമെന്ന് അപേക്ഷിക്കുന്നു. ഈ ക്രൂരകൃത്യം ആരാണ് ചെയ്തത് എന്നെങ്കിലും അറിയാനുള്ള അവകാശം ഞങ്ങള്‍ക്കുണ്ട്. അവര്‍ ഇനിയും കൂടുതല്‍ ക്രൂരതകള്‍ ചെയ്യാന്‍ പാടില്ല. അവരെ എത്രയും വേഗം പിടികൂടണം’- പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനെ ടാഗ് ചെയ്ത് റെയ്‌ന മറ്റൊരു ട്വീറ്റില്‍ കുറിച്ചു.

പഞ്ചാബിലെ പഠാന്‍കോട്ടില്‍ ഈ മാസം 19നായിരുന്നു ആക്രമണം നടന്നത്. അര്‍ധരാത്രി കൊള്ളക്കാര്‍ നടത്തിയ ആക്രമണത്തില്‍ റെയ്‌നയുടെ പിതൃസഹോദരി ആശാദേവിയുടെ ഭര്‍ത്താവ് അശോക് കുമാര്‍ (58) കൊല്ലപ്പെട്ടിരുന്നു. കൊള്ളക്കാരുടെ ആക്രമണത്തില്‍ തലയ്‌ക്കേറ്റ ഗുരുതര പരുക്കാണ് മരണകാരണമായത്. ആശാദേവിയും രണ്ടു മക്കളും ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മക്കളായ കൗശല്‍ കുമാര്‍ (32), അപിന്‍ കുമാര്‍ (24) എന്നിവരില്‍ ഒരാള്‍ കൂടി കഴിഞ്ഞ രാത്രി മരിച്ചതായാണ് റെയ്‌നയുടെ ട്വീറ്റ് നല്‍കുന്ന സൂചന.

ഓഗസ്റ്റ് 19ന് അര്‍ധരാത്രി വീടിന്റെ ടെറസില്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് ഇവര്‍ക്കുനേരെ ആക്രമണം ഉണ്ടായത്. കുപ്രസിദ്ധ കുറ്റവാളി കാലെ കച്ചേവാലയുടെ സംഘാംഗങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് നല്‍കുന്ന സൂചന. മോഷണ ശ്രമത്തിനിടെയായിരുന്നു ആക്രമണം. പണവും ആഭരണങ്ങളും അക്രമികള്‍ കവര്‍ന്നിട്ടുണ്ട്. ആക്രമണം നടന്നിട്ട് 10 ദിവസം പിന്നിട്ടെങ്കിലും ഇതുവരെ അക്രമികളെ പിടികൂടാന്‍ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് റെയ്‌ന പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായം തേടിയത്.

india

ദക്ഷിണേന്ത്യയിൽ ബി.ജെ.പി രണ്ടക്കം തൊടില്ല: ഡി.കെ ശിവകുമാർ

കര്‍ണാടക സര്‍ക്കാരിന്റെ അഞ്ച് ഗ്യാരണ്ടികള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷവും തുടരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ ബി.ജെ.പി രണ്ടക്കം തൊടില്ലെന്ന് പി.സി.സി അധ്യക്ഷനും കര്‍ണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ ശിവകുമാര്‍. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പി ഒറ്റയക്കം കടക്കില്ലെന്നാണ് കോണ്‍ഗ്രസ് നടത്തിയ സര്‍വേകളില്‍ കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടക, തെലങ്കാന, തമിഴ്‌നാട്, കേരളം, ആന്ധാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ വലിയ പിന്തുണയാണ് ബി.ജെ.പി ഇതര പാര്‍ട്ടികള്‍ക്ക് വോട്ടര്‍മാരില്‍നിന്ന് ലഭിക്കുന്നതെന്നും ഡി.കെ ശിവകുമാര്‍ വ്യക്തമാക്കി.

കര്‍ണാടക സര്‍ക്കാരിന്റെ അഞ്ച് ഗ്യാരണ്ടികള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷവും തുടരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. 202425 വര്‍ഷത്തില്‍ ഗ്യാരണ്ടികള്‍ നടപ്പാക്കുന്നതിനായി 52,000 കോടി രൂപ നീക്കിവെച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

india

ലോക്സഭാ തെരഞ്ഞെടുപ്പ്: ഒന്നാംഘട്ടത്തിൽ ബംഗാളിലും ത്രിപുരയിലും മികച്ച പോളിങ്; കുറവ് ബിഹാറിൽ

Published

on

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അദ്യഘട്ട പോളിങ് അവസാനിച്ചു. 59.71 ശതമാനമാണ് പോളിങ്. ബംഗാളിലും ത്രിപുരയിലും മികച്ച് പോളിങ് രേഖപ്പെടുത്തി. കുറവ് പോളിങ് ബിഹാറിലാണ്. 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്. അരുണാചല്‍പ്രദേശ്, സിക്കിം എന്നിവിടങ്ങളിലായി 92 നിയമസഭാ സീറ്റിലേക്കും ഇന്ന് വോട്ടെടുപ്പ് നടന്നു.

തമിഴ്‌നാട്ടിൽ ആകെയുള്ള 39 മണ്ഡലങ്ങളിലും ഒന്നാം ഘട്ടത്തിലാണ് പോളിങ് നടന്നത്. രണ്ടുലക്ഷത്തോളം പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരുന്നത്. രാജസ്ഥാനിൽ 12 മണ്ഡലങ്ങളിൽ നടന്ന വോട്ടെടുപ്പിൽ 50.3 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോൾ ഉത്തർപ്രദേശിലെ എട്ട് മണ്ഡലങ്ങളിൽ 57.5 ശതമാനവും മധ്യപ്രദേശിലെ ആറ് മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 63.3 ശതമാനവും പോളിങ് രേഖപ്പെടുത്തി.

തമിഴ്നാട് (39), ഉത്തരാഖണ്ഡ് (5), ബിഹാര്‍ (4), മധ്യപ്രദേശ് (6), മഹാരാഷ്ട്ര (5), രാജസ്ഥാന്‍ (12), ത്രിപുര (1), ഉത്തര്‍പ്രദേശ് (8), പശ്ചിമബംഗാള്‍ (3), ജമ്മു കശ്മീര്‍ (1), അരുണാചല്‍ പ്രദേശ് (2), മണിപ്പൂര്‍(2), മേഘാലയ(2), മിസോറാം (1), നാഗാലാന്‍ഡ് (1), സിക്കിം (1) എന്നീ സംസ്ഥാനങ്ങളിലും, ലക്ഷദ്വീപ്, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളും അടക്കം 102 മണ്ഡലങ്ങളാണ് ആദ്യഘട്ടത്തില്‍ വിധിയെഴുതുന്നത്. 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.

Continue Reading

Trending