Connect with us

kerala

ചാലയില്‍ സാധനം വാങ്ങാന്‍ പോയ പെരുമാതുറ സ്വദേശിയെ കാണാതായതായി പരാതി

പെരുമാതുറ സ്വദേശി ഇടപ്പള്ളി മസ്ജിദിന് സമീപം തെരുവില്‍ വീട്ടില്‍ സുള്‍ഫിക്കര്‍ (49) നെയാണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ കാണാതായതായി കഠിനംകുളം പോലീസില്‍ പരാതി ലഭിച്ചത്

Published

on

 

തിരുവനന്തപുരം: ചാലയില്‍ സാധനം വാങ്ങാന്‍ പോയ പെരുമാതുറ സ്വദേശിയെ കാണാതായതായി പരാതി. പെരുമാതുറ സ്വദേശി ഇടപ്പള്ളി മസ്ജിദിന് സമീപം തെരുവില്‍ വീട്ടില്‍ സുള്‍ഫിക്കര്‍ (49) നെയാണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ കാണാതായതായി കഠിനംകുളം പോലീസില്‍ പരാതി ലഭിച്ചത്.
വീട്ടില്‍ തന്നെ നടത്തിയിരുന്ന ചെറിയ പെട്ടിക്കടയിലേക്ക് സാധനം വാങ്ങാനായി ചാലയില്‍ എത്തിയ ശേഷം കാണാതാവുകയായിരുന്നു എന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

കോവിഡുമായി ബന്ധപ്പെട്ട് പെരുമാതുറയില്‍ നിന്നുള്ള ബസ്സ് സര്‍വീസ് നിര്‍ത്തി വച്ചിരിക്കുന്നതിനാല്‍ ചിറയിന്‍കീഴില്‍ പോയി അവിടെ നിന്ന് ആറ്റിങ്ങല്‍ വഴിയാണ് ഇദ്ദേഹം ചാലയില്‍ എത്തിയത്. കടയിലേക്കുള്ള സാധനം വാങ്ങിയ ശേഷം രാവിലെ പതിനൊന്നരയോടെ വീട്ടിലേക്ക് വിളിച്ചിരുന്നു. അതിന് ശേഷമാണ് യാതൊരു വിവരവും ലഭിക്കാതായത്. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം കഠിനംകുളം സ്റ്റേഷനില്‍ ഇത് സംബന്ധിച്ച് വീട്ടുകാര്‍ പരാതി നല്‍കിയത്. ഹൃദ്രോഗമുള്ള ആളായതിനാല്‍ മെഡിക്കല്‍ കോളേജിലും ജനറല്‍ ആശുപത്രിയിലും ബന്ധുക്കള്‍ അന്വേഷിച്ചിരുന്നു.

അവിടെയൊന്നും ഇങ്ങനെ ഒരാളെ അഡ്മിറ്റ് ചെയ്തതായി വിവരമില്ല. കാണാതാവുമ്പോള്‍
വെള്ളയില്‍ കറുത്ത പുള്ളിയുള്ള ഷര്‍ട്ടും മുണ്ടുമായിരുന്നു ധരിച്ചിരുന്നത്. 5 അടി ഉയരവും മെലിഞ്ഞ പ്രകൃതക്കാരനുമാണ്. കാണാതാവുമ്പോള്‍ 96333 26496 എന്ന മൊബൈല്‍ നമ്പരാണ് ഉപയോഗിച്ചിരുന്നത്. ഭാര്യയും നാലു മക്കളുമടങ്ങുന്ന കുടുംബം
സുള്‍ഫിക്കറിനെ കണ്ടെത്തുവാനുള്ള നെട്ടോട്ടത്തിലാണ്. നാട്ടുകാരും സന്നദ്ധ പ്രവര്‍ത്തകരും സമൂഹ മാധ്യമങ്ങളിലടക്കം വിവരം പങ്കു വെച്ച് അന്വേഷണത്തിലാണ്. വിവരം ലഭിക്കുന്നവര്‍ 77367 58882,89211 94678 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വീണ്ടും മഴ വരുന്നു; വിവിധ ജില്ലകള്‍ക്ക് മുന്നറിയിപ്പ്

Published

on

സംസ്ഥാനത്ത് വീണ്ടും മഴ വരുന്നു. ജൂണ്‍ 10, 11, 12 ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍

ജൂണ്‍ 10: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം

ജൂണ്‍ 11: ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്

ജൂണ്‍ 12: ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്

കാലവര്‍ഷത്തിന് മുന്നോടിയായി സംസ്ഥാനത്ത് കനത്ത മഴ ലഭിച്ചിരുന്നു. വ്യാപക നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്തിരുന്നു.

Continue Reading

kerala

സെല്‍ഫിയെടുക്കുന്നതിനിടെ തൂവല്‍ വെള്ളച്ചാട്ടത്തില്‍ വീണയാളെ നാട്ടുകാര്‍ സാഹസികമായി രക്ഷപ്പെടുത്തി

ശനിയാഴ്ച വൈകീട്ട് ആയിരുന്നു അപകടം.

Published

on

ഇടുക്കി തൂവല്‍ വെള്ളചാട്ടത്തില്‍ വീണ വിനോദ സഞ്ചാരിയെ നാട്ടുകാര്‍ സാഹസികമായി രക്ഷപ്പെടുത്തി. സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടെയാണ് തമിഴ്നാട് മധുര സ്വദേശിയായ സഞ്ചാരി അപകടത്തില്‍പ്പെട്ടത്. ശനിയാഴ്ച വൈകീട്ട് ആയിരുന്നു അപകടം.

മധുരയില്‍ നിന്നും നാലംഗ സംഘത്തിനൊപ്പമാണ് ഇയാള്‍ ഇടുക്കിയിലെത്തിയത്. കാല്‍ വഴുതി വെള്ളച്ചാട്ടത്തിലേക്ക് പതിച്ച യുവാവ് ഒഴുക്കിപ്പെട്ട് മുന്നോട്ട് പൊയെങ്കിലും പാറയിടുക്കില്‍ തങ്ങി നില്‍ക്കുകയയായിരുന്നു. വിവരം അറിഞ്ഞെത്തിയ നാട്ടുകാര്‍ വടം ഉപയോഗിച്ച് യുവാവിനെ രക്ഷപെടുത്തുകയായിരുന്നു.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 12 പേര്‍ ഇവിടെ അപകടത്തില്‍പ്പെട്ട് മരിച്ചിട്ടുണ്ട്.

Continue Reading

kerala

പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് മരിച്ച വിദ്യാര്‍ത്ഥിയുടെ മൃതദേഹം വീട്ടിലെത്തിച്ചു

സംസ്‌കാരം ഉച്ചയ്ക്ക് ശേഷം നടക്കും.

Published

on

നിലമ്പൂര്‍ വഴിക്കടവില്‍ പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് മരിച്ച പത്താംക്ലാസ് വിദ്യാര്‍ത്ഥി അനന്തുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. അനന്തുവിനെ അവസാനമായി കാണാന്‍ നീണ്ട ജനാവലിയാണ് വീട്ടിലെത്തിയത്. സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷമാണ് അനന്തുവിന്റെ മൃതദേഹം വഴിക്കടവിലെ വീട്ടിലെത്തിച്ചത്. സംസ്‌കാരം ഉച്ചയ്ക്ക് ശേഷം നടക്കും.

അതേസമയം, സംഭവം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അലവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. കേസിലെ ഗൂഢാലോചന ആരോപണം ഉള്‍പ്പെടെ അന്വേഷിക്കും. വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. മുഖ്യപ്രതി വഴിക്കടവ് പുത്തരിപ്പാടം സ്വദേശി വിനീഷിനെയാണ് അറസ്റ്റ് ചെയ്തത്. പന്നിയെ പിടികൂടി മാംസ വ്യാപാരം നടത്താനാണ് കെണിവെച്ചതെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്.

പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. നേരത്തെയും ഇയാള്‍ പന്നികളെ പിടികൂടാന്‍ കെണി ഒരുക്കിയിട്ടുണ്ടെന്നും പ്രദേശത്തെ നായാട്ട് സംഘത്തിലെ പ്രധാനിയാണ് വിനീഷെന്നുമാണ് വിവരം.

തോട്ടില്‍ നിന്നും മീന്‍പിടിച്ച് വരുകയായിരുന്ന അനന്തുവിനും മറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ക്കുമാണ് ഇന്നലെ ഷോക്കേറ്റത്. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന മറ്റ് രണ്ടുപേരുടെ ആരോഗ്യനില തൃപ്തികരമാണ്.

Continue Reading

Trending