kerala
വീണ വിജയൻ:പറഞ്ഞു കുടുങ്ങി സിപിഎം ; പറയാതെ കുടുങ്ങി മുഖ്യമന്ത്രി
ആരോപണം പുറത്തുവന്ന് ആഴ്ചകൾ പിന്നിട്ടിട്ടും മുഖ്യമന്ത്രി മൗനം തുടരുന്നത് രാഷ്ട്രീയ വൃത്തങ്ങളിൽ കൗതുകം ഉണർത്തുകയാണ്

കെ.പി ജലീൽ
മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ വിജയൻറെ ഐ.ടി കമ്പനി സ്വകാര്യ കമ്പനികളിൽ നിന്ന് അനധികൃതമായി പണം വാങ്ങിയ വകയിൽ നികുതി വെട്ടിപ്പ് നടത്തിയതായി മാത്യു കുഴൽനാടൻ എംഎൽഎ ഉന്നയിച്ച ആരോപണം സിപിഎമ്മിനെ മുൾമുനയിൽ നിർത്തുന്നു. ആരോപണം പുറത്തുവന്ന് ആഴ്ചകൾ പിന്നിട്ടിട്ടും മുഖ്യമന്ത്രി മൗനം തുടരുന്നത് രാഷ്ട്രീയ വൃത്തങ്ങളിൽ കൗതുകം ഉണർത്തുകയാണ്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎമ്മും മുഖ്യമന്ത്രിയും വൻ കുരുക്കിലാണ് അകപ്പെട്ടിരിക്കുന്നത്.
1.7 2 കോടി രൂപ സിഎംആർഎൽ കമ്പനിയിൽനിന്ന് വീണ വിജയൻറെ എക്‌സാലോജിക് കമ്പനിയിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു എന്നാണ് ആരോപണം .മുഖ്യമന്ത്രിയുടെ മകൾ എന്ന നിലയിൽ ലഭിച്ച സമ്മാനമാണ് ഇതെന്നാണ് യുഡിഎഫിന്റെ ആരോപണം .ആരോപണം കത്തി നിൽക്കെ ആദ്യഘട്ടത്തിൽ മൗനം തുടർന്ന സിപിഎം പിന്നീട് അത് വീണ വിജയൻറെ കമ്പനി നൽകിയ സേവനത്തിന് ലഭിച്ച പ്രതിഫലം ആണെന്നാണ് വ്യാഖ്യാനിച്ചത്. ഇതോടെ പാർട്ടി വീണ്ടും കുരുക്കിലായി. അങ്ങനെയെങ്കിൽ 1.72 കോടി രൂപയുടെ നികുതിയായ 30 ലക്ഷം രൂപ സംസ്ഥാന സർക്കാർ ഖജനാവിലേക്ക് ജി എസ് ടി ഇനത്തിൽ അടച്ചിട്ടുണ്ടോ എന്നായി ചോദ്യം. ഇതിന് പക്ഷേ സിപിഎം നേതൃത്വം മറുപടി പറയുന്നില്ല. പകരം ആരോപണം ഉന്നയിച്ച മാത്യു കുഴൽനാടൻ എംഎൽഎയുടെ സ്വത്തിനെക്കുറിച്ചും മറ്റും അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. സർക്കാർ ഇതിനായി സിപിഎമ്മിന്റെ എറണാകുളം ,ഇടുക്കി ജില്ലാ കമ്മിറ്റികളെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.
കേന്ദ്രസർക്കാരിലെ അന്വേഷണ ഏജൻസികളെ രാഷ്ട്രീയ എതിരാളികളെ വേട്ടയാടാൻ ദുരുപയോഗിക്കുന്നു എന്ന പരാതി നിലനിൽക്കുകയാണ് സിപിഎം തന്നെ സംസ്ഥാന സർക്കാരിന്റെ വിജിലൻസ് പോലുള്ള ഏജൻസികളെ യുഡിഎഫ് എംഎൽഎക്ക് നേരെ പ്രതികാരത്തിനായി ദുരുപയോഗിക്കുന്നത് .പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വികസനം ചർച്ച ചെയ്യുമെന്ന് പറഞ്ഞ സിപിഎം അഴിമതിയെക്കുറിച്ച് മിണ്ടാനാവാതെ വൻ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്.
മുഖ്യമന്ത്രി പ്രത്യേക ജനുസാണെന്ന് അവകാശപ്പെട്ടിട്ടും എന്തുകൊണ്ട് അദ്ദേഹത്തിന് സ്വന്തം മകളുടെ കാര്യത്തിൽ മിണ്ടാട്ടം മുട്ടി എന്നാണ് ജനം ചോദിക്കുന്നത്. പിണറായി വിജയൻറെ ലാവലിൻ കേസിൽ അടക്കം ഇല്ലാത്ത അവ്യക്തതയാണ് ഇപ്പോൾ മകളുടെ കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും ഒഴിഞ്ഞുമാറുമ്പോൾ ഫലത്തിൽ ജനത്തിന്റെ സംശയം വീണ്ടും ഉയരുകയാണ്. സ്വർണ്ണക്കടത്ത് കേസിൽ സംശയത്തിന്റെ നിഴലിലായിരിക്കെ മുഖ്യമന്ത്രിയുടെ ഓഫീസ് വീണ്ടും കൊടികളുടെ അഴിമതിയിൽപ്പെട്ടിരിക്കെ പുതുപ്പള്ളിയിൽ വൻ തിരിച്ചടിക്കാണ് ഇടതുമുന്നണി കാതോർത്തിരിക്കുന്നത്.
kerala
കൊല്ലത്ത് ഷോക്കേറ്റ് മരിച്ച വിദ്യാര്‍ഥിയുടെ സംസ്‌കാരം ഇന്ന്
മൃതദേഹം ആദ്യം സ്‌കൂളിലും പിന്നീട് വീട്ടിലും പൊതുദര്‍ശനത്തിന് വയ്ക്കും.

കൊല്ലം തേവലക്കര ബോയ്‌സ് സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച വിദ്യാര്‍ഥി മിഥുന്റെ സംസ്‌കാരം ഇന്ന് നടക്കും. വിദേശത്തുള്ള മിഥുന്റെ മാതാവ് ഇന്ന് നാട്ടിലെത്തും. മൃതദേഹം ആദ്യം സ്‌കൂളിലും പിന്നീട് വീട്ടിലും പൊതുദര്‍ശനത്തിന് വയ്ക്കും. വീട്ടിലെ ചടങ്ങുകള്‍ക്ക് ശേഷം വൈകിട്ട് നാല് മണിക്ക് സംസ്‌കാരം നടത്തും. മന്ത്രിമാര്‍ അടക്കമുള്ള ജനപ്രതിനിധികള്‍ സംസ്‌കാര ചടങ്ങുകള്‍ക്കെത്തും.
അതേസമയം വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശ പ്രകാരം സ്‌കൂള്‍ പ്രധാനാധ്യാപികയെ ഇന്നലെ മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. സുരക്ഷാ വീഴ്ച സംബന്ധിച്ച് ഡി ഇ ഒയുടെ ചുമതല വഹിച്ചിരുന്ന എ ഇ ഒ ആന്റണി പീറ്ററില്‍ നിന്നും വിശദീകരണം തേടിയിട്ടുണ്ട്. സ്‌കൂളില്‍ ഫിറ്റ്‌നസ് പരിശോധന നടത്തിയ ഉപവിദ്യാഭ്യാസ ഡയറക്ടര്‍ക്കെതിരെയും നടപടി വരും. ഇതിന് മുന്നോടിയായി വിശദീകരണം തേടിയിട്ടുണ്ട്.
kerala
കനത്ത മഴ തുടരും; അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട്
എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കി. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ജൂലൈ 20 ഞായറാഴ്ച കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലര്‍ട്ടും പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.
kerala
സ്‌കൂളില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; മരണത്തിനിടയാക്കിയ വൈദ്യുതി ലൈന്‍ മാറ്റാന്‍ തീരുമാനം
സ്‌കൂള്‍ മാനേജ്‌മെന്റ് ഇന്ന് അപേക്ഷ നല്‍കും

കൊല്ലം തേവലക്കരയില്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ മിഥുന്റെ മരണത്തിനിടയാക്കിയ വൈദ്യുതി ലൈന്‍ മാറ്റാന്‍ തീരുമാനം. സ്‌കൂള്‍ മാനേജ്‌മെന്റ് ഇന്ന് തന്നെ അപേക്ഷ നല്‍കും. മാറ്റുന്നതിനുള്ള ചിലവ് സ്‌കൂള്‍ മാനേജ്‌മെന്റ് വഹിക്കും.
മൂന്ന് ദിവസത്തിനുള്ളില്‍ നടപടി പൂര്‍ത്തിയാക്കും. ഫിറ്റ്‌നസ് ഇല്ലാത്ത ക്ലാസുകളില്‍ പഠനം ഉണ്ടാകില്ലെന്നും കുട്ടികള്‍ക്ക് കൗണ്‍സിലിങ് നല്‍കുമെന്നും ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.
മിഥുന്റെ സംസ്‌കാരം നാളെ നടക്കും. അഞ്ച് മണിക്ക് വിളന്തറ വീട്ടുവളപ്പിലാണ് സംസ്‌കാരം നടക്കുക. പത്ത് മണി മുതല്‍ 12 മണി വരെ മൃതദേഹം തേവലക്കര സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെക്കും. മിഥുന്റെ അമ്മ സുജ നാളെ രാവിലെ നാട്ടിലെത്തും.
തേവലക്കര ബോയ്‌സ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ ആണ് ഷോക്കേറ്റ് മരിച്ചത്. സ്‌കൂള്‍ മുറ്റത്തെ സൈക്കിള്‍ ഷെഡിന് മുകളില്‍ വീണ ചെരിപ്പെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് ഷോക്കേറ്റത്. സംഭവത്തില്‍ സ്‌കൂളിന് വീഴ്ച പറ്റിയെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞിരുന്നു.
-
kerala2 days ago
വോട്ടര്‍പട്ടിക ചോര്‍ച്ച; കമ്മിഷണറുമായി ചര്‍ച്ച നടത്തി എല്‍.ജി.എം.എല്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടുമെന്ന് കമ്മീഷണര്‍
-
kerala2 days ago
ടി പി ചന്ദ്രശേഖരൻ വധക്കേസ്; പ്രതി കെ കെ കൃഷ്ണന് അന്തരിച്ചു
-
kerala2 days ago
കൊല്ലത്ത് എട്ടാം ക്ലാസ് വിദ്യാര്‍ഥി സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ചു
-
News2 days ago
ഇറാഖിലെ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം; കുട്ടികളടക്കം 50 പേര് മരിച്ചു
-
india2 days ago
അദിതി ചൗഹാന് പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു
-
News2 days ago
ബലൂചിസ്ഥാനില്‍ സൈനിക ബസിന് നേരെയുണ്ടായ ആക്രമണത്തില്‍ 27 പാക് സൈനികര്‍ കൊല്ലപ്പെട്ടു
-
kerala2 days ago
വിദ്വേഷ പ്രസംഗം: പിസി ജോര്‍ജിനെതിരെ കേസെടുത്തു
-
News2 days ago
‘ശത്രുക്കള്‍ക്ക് വലിയ പ്രഹരമുണ്ടാകും’; ഇസ്രാഈലിനെ യുഎസിന്റെ നായ എന്ന് വിളിച്ച് ഖമേനി