Culture
അധികാരഹുങ്കിന് മറുപടിക്ക് ഒരുങ്ങി വേങ്ങര

അനീഷ് ചാലിയാര്‍
വേങ്ങര
”എല്ലാമറന്നൊന്നുറങ്ങിയ യാമങ്ങള്‍
എന്നേക്കുമായസ്തമിച്ചുപോയ്
ഇന്നിനിയൊരാളുടെ നിദ്രക്ക് മറ്റൊരാള്‍
കണ്ണിമചിമ്മാതെ കാവല്‍ നിന്നീടേണം.
ഇനി ഞാന്‍ ഉണര്‍ന്നിരിക്കാം നീയുറങ്ങുക….”
ഈ നാലുവരികവിത മതി യു.ഡി.എഫിന്റെ രാഷ്ട്രീയ പ്രസക്തി ഏവരെയും ബോധ്യപ്പെടുത്താന്‍. വേങ്ങര പഞ്ചായത്തിലെ പുത്തനങ്ങാടിയില്‍ തന്റെ പ്രസംഗത്തിനിടെ കെ.എന്‍.എ ഖാദര്‍ ചൊല്ലിയ ഒ.എന്‍.വി ഈ കവിത മുന്നോട്ടുവെക്കുന്ന ആശയങ്ങള്‍ തന്നെയാണ് വേങ്ങരയിലെ വോട്ടര്‍മാരോട് യു.ഡി.എഫിന് സംവദിക്കാനുള്ളത്. ഇന്ത്യയില്‍ സാധാരണക്കാരന് സ്വസ്ഥമായി ഉറങ്ങാന്‍, ജീവിക്കാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളത്. ജനമനസ്സുകളെ വര്‍ഗീയമായി കീറിമുറിച്ച് ഭയം വളര്‍ത്തി സ്വേച്ഛാധിപത്യത്വം നിലനിര്‍ത്താന്‍ ഫാസിസം സര്‍വ തന്ത്രങ്ങളും പ്രയോഗിക്കുന്നു. ഇതിന് ഇടതുപക്ഷം ചൂട്ടുപിടിക്കുന്ന കാഴ്ചയാണ് ഇന്നുള്ളത്. കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള മതേതര ചേരിയെ ദുര്‍ബലപ്പെടുത്താനുള്ള ഇടതുപക്ഷത്തിന്റെ ഓരോ ശ്രമങ്ങളും സംഘപരിവാര്‍ ശക്തികള്‍ക്കുള്ള ഇന്ധനമായി മാറുന്നു. ഇതിനെതിരെയാണ് വേങ്ങരക്ക് അടുത്ത പതിനൊന്നിന് പ്രതികരിക്കാനുള്ളത്. കുറിക്കുകൊള്ളുന്ന വാക്കുകളുമായി സ്ഥാനാര്‍ത്ഥി ഒരു തെരഞ്ഞെടുപ്പിന്റെ പ്രാധാന്യമെന്തെന്ന് വ്യക്തമാക്കി. മതേതരത്വവും സാഹോദര്യവുമാണ് വേങ്ങരയുടെ ജീവവായു. അത് കൊണ്ട് തന്നെ എന്നും ഈ മണ്ണ് യു.ഡി.എഫിനൊപ്പമാണ്. സ്ഥാനാര്‍ത്ഥിയെ കാണാന്‍ പ്രസംഗം കേള്‍ക്കാനും അങ്ങാടികൡലെല്ലാം നൂറുകണക്കിന് ആളുകളാണ് തടിച്ചുകൂടിയത്.
വേങ്ങര പഞ്ചായത്തില്‍ രാവിലെ 8.30 ന് അരീക്കുളം കോളനിയില്‍ നിന്നാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദര്‍ പര്യടനം തുടങ്ങിയത്. കോളനിയില്‍ സ്ത്രീകളും കുട്ടികളും രാവിലെ തന്നെ സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചു. അരീക്കുളം അങ്ങാടിയില്‍ പര്യടനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം എ.പി അനില്‍കുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. കാത്തുനിന്നവരോട് കുശലം പറഞ്ഞും കവലകളിലെ കച്ചവടസ്ഥാപനങ്ങളില്‍ കയറിയിറങ്ങിയും സ്ഥാനാര്‍ത്ഥി ഓരോ വോട്ടര്‍മാരെയും നേരിട്ട് വോട്ടഭ്യര്‍ത്ഥിച്ച് പിന്തുണ ഉറപ്പാക്കി. തെരഞ്ഞെടുപ്പിനോടടുക്കും തോറും വേങ്ങരയുടെ ഉത്സവലഹരി കൊടുമുടികയറുകയാണ്. നാടിന്റെ ആവശ്യങ്ങള്‍ സാക്ഷത്കരിച്ച ആത്മവിശ്വാസവുമായി യു.ഡി.എഫ് നേതാക്കള്‍ വേങ്ങരയില്‍ വോട്ടഭ്യര്‍ത്ഥിക്കുമ്പോള്‍ തങ്ങളുടെ ഇനിയുള്ള അഭിവൃദ്ധിക്കും യു.ഡി.എഫ് അധികാരത്തിലേറണമെന്നാണ് വേങ്ങരക്കാര്‍ക്ക് പറയാനുള്ളത്. സ്ഥാനാര്‍ത്ഥിയുടെ ഓരോ സന്ദര്‍ശനവും യു.ഡി.എഫിന്റെ ചരിത്ര വിജയത്തിലേക്കുള്ള ചവിട്ടുപടിയാവുകയാണ്.
തറയിട്ടാല്‍, സഊദി നഗര്‍, കുറുക, പുലരി, ചുള്ളിപ്പറമ്പ്, ആശാരിപ്പടി, മുണ്ടക്കറമ്പ്, മനാട്ടി, ചെനക്കല്‍, ആയിശാബാദ്, പുത്തനങ്ങാടി, അരീക്കപ്പള്ളിയാളി, പൂക്കളം ബസാര്‍, പാറമ്മല്‍, അടക്കാപുര, മുതലമാട്, കാളിക്കടവ് എന്നിവിടങ്ങളില്‍ പര്യടനം നടത്തി. ഉച്ചക്ക് ശേഷം തേര്‍ക്കയം, പാണ്ടികശാല, തട്ടാഞ്ചേരിമല, മദ്‌റസാ അങ്ങാടി, കെ.പി.എം ബസാര്‍, കുന്നുമ്മല്‍, മണ്ണില്‍പിലാക്കല്‍, കൂരിയാട്, ആസാദ് നഗര്‍, കൊടുവായൂര്‍, കക്കാടംപുറം, കുറ്റൂര്‍ നോര്‍ത്ത്, ബാലന്‍ പീടിക, ഗാന്ധിക്കുന്ന്, ഗാന്ധിക്കുന്ന് കോളനി, കണ്ണാട്ടിപ്പടി, ജവാന്‍കോളനി, ഇരുകുളം, മാടംചിന എന്നിവിടങ്ങളില്‍ പര്യടനം നടത്തി പാക്കടപ്പുറായയില്‍ സമാപിച്ചു. ഇന്ന് ഉച്ചക്ക് ശേഷം നെല്ലിപ്പല്‍ നിന്നാണ് വേങ്ങര പഞ്ചായത്തിന്റെ മറ്റുഭാഗങ്ങളില്‍ സ്ഥാനാര്‍ത്ഥിയുടെ പര്യടനം.
സ്ഥാനാര്‍ത്ഥി പര്യടനങ്ങള്‍ക്കൊപ്പം കുടുംബസംഗമങ്ങളും യു.ഡി.എഫ് ക്യാമ്പുകള്‍ക്ക് ആവേശം പകരുന്നതായി. കേരളത്തിന്റെ ജനകീയനായ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും സാന്നിധ്യം കുടുംബയോഗങ്ങളെ ബഹുജനസംഗമവേദികളാക്കി. കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാനും വിലക്കയറ്റംകൊണ്ട് സാധാരണക്കാരുടെ ജീവിതം ദുരിതപൂര്‍ണമാക്കുകയും ചെയ്ത ഇടതു സര്‍ക്കാറിനും രാജ്യത്തെ അരക്ഷിതാവസ്ഥയിലേക്ക് വഴിനടത്തുന്ന കേന്ദ്ര സര്‍ക്കാറിനും ഉപതെരഞ്ഞെടുപ്പിലൂടെ കനത്ത മറുപടി നല്‍കണമെന്ന് ഇരുവരും ആഹ്വാനം ചെയ്തു. ഫോര്‍വേര്‍ഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജന്‍, വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, മുസ്്‌ലിംയൂത്ത്തലീഗ് സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, എം.എല്‍.എമാരായ എ.പി അനില്‍കുമാര്‍, ടി.വി ഇബ്രാഹീം, പി.കെ ബഷീര്‍, അഡ്വ.എം. ഉമ്മര്‍ എം.എല്‍.എയും മണ്ഡലത്തിലെ വിവിധ പ്രചാരണ പരിപാടികളില്‍ പങ്കെടുത്തു.
Film
ഫിലിം പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറെടുത്ത് സാന്ദ്ര തോമസ്
ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്.

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്. ഓഗസ്റ്റ് 14 നാണ് നിര്‍മ്മാതാക്കളുടെ സംഘടനയിലേക്കുള്ള തിരഞ്ഞടുപ്പ് നടക്കുക.
സംഘടന കയ്യടക്കിയ കുത്തകകളുടെ മാറ്റത്തിനായാണ് തന്റെ മത്സരമെന്നും നാമനിര്‍ദേശ പത്രിക ഇന്ന് സമപ്പിക്കുമെന്നും സാന്ദ്ര തോമസ് പറഞ്ഞു.
സിനിമകളുടെ ലാഭനഷ്ടക്കണക്ക് പുറുത്തുവിട്ട സംഘടനാനടപടി പരാജയമാണെന്നും താന്‍ പ്രസിഡന്റായാല്‍ നല്ല മാറ്റം കൊണ്ടുവരുമെന്നും സാന്ദ്ര പറഞ്ഞു.
സാന്ദ്ര തോമസ് തന്നെ നവമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ലിസ്റ്റിന്‍ സ്റ്റീഫന്‍ പരാതി നല്‍കിയിരുന്നു. സാന്ദ്രയ്‌ക്കെതിരെ രണ്ട് കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടക്കേസും നല്‍കിയിരുന്നു.
Film
കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്

ആർ ജെ ബാലാജിയുടെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന കറുപ്പിന്റെ ടീസറിന് പിന്നാലെ അതിനു ശേഷം റിലീസ് ചെയ്യാനിരിക്കുന്ന സൂര്യ 46 ന്റെ പോസ്റ്റർ റിലീസ് ചെയ്തു. ദുൽഖർ സൽമാന്റെ സൂപ്പർഹിറ്റ് ചിത്രം ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.
പോസ്റ്ററിൽ സൂര്യ ക്ലീൻ ഷേവൻ ലുക്കിൽ ഒരു ബ്രൗൺ ജാക്കറ്റ് ധരിച്ച് കൊണ്ട് നിൽക്കുന്ന ചിത്രമാണുള്ളത്. മമിതാ ബൈജുവാണ് ചിത്രത്തിൽ സൂര്യയുടെ നായികയാകുന്നത്. സിതാര എന്റർടൈൻമെൻറ്സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാൻസറുകളിൽ നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ജി.വി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്ന സൂര്യ 46 ൽ രാധിക ശരത് കുമാർ, രവീണ ടാണ്ടൻ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കെജിഎഫ് 2 വിന് ശേഷം രവീണ ടാണ്ടൻ വീണ്ടുമൊരു തെന്നിന്ത്യൻ ചിത്രത്തിലഭിനയിക്കുന്നു എന്നതും സൂര്യ 46 പ്രത്യേകതയാണ്. ധനുഷിന്റെ വാത്തിയാണ് വെങ്കി അറ്റ്ലൂരിയുടെ മുൻ തമിഴ് ചിത്രം.
പ്രേമലു 2 വിന് ശേഷം തമിഴിലും പ്രേക്ഷക ശ്രദ്ധ നേടിയ മമിതാ ബൈജു സൂര്യ 46 കൂടാതെ ദളപതി വിജയ് അഭിനയിക്കുന്ന ജനനായകനിലും മുഖ്യ വേഷത്തിലെത്തുന്നുണ്ട്. മലയാളിയായ നിമിഷ രവിയാണ് ചിത്രത്തിന്റെ ചായാഗ്രഹണം നിർവഹിക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവായ നവീൻ നൂലിയാണ് സൂര്യ 46 ന്റെ എഡിറ്റിങ് നിർവഹിക്കുന്നത്.
Film
വിഷ്ണു മഞ്ചുവിന്‍റെ കണ്ണപ്പ ഒ.ടി.ടിയിലേക്ക്

വിഷ്ണു മഞ്ചു നായകനായ കണ്ണപ്പ ഒ.ടി.ടിയിലേക്ക്. ജൂലൈ 25ന് ആമസോണ്‍ പ്രൈമിലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിലായാണ് വേൾഡ് വൈഡ് റിലീസ് ചെയ്തത്. മോഹൻലാൽ, അക്ഷയ് കുമാർ, പ്രഭാസ് ഉൾപ്പടെ വൻ താരനിരയാണ് ചിത്രത്തിലുള്ളത്.
എ.വി.എ എന്‍റർടെയ്ൻമെന്‍റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിൽ ഡോ. മോഹന്‍ ബാബു നിര്‍മിച്ച് മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രത്തിന് മുകേഷ് കുമാര്‍ സിങ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിങ്ങിന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ.
കിരാത എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്. ഏകദേശം 200 കോടി ബജറ്റിലാണ് ചിത്രം നിർമിച്ചത്. ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പക്ക് കാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സംഗീതം സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍ ആന്‍റണി ഗോണ്‍സാല്‍വസ്.
-
india3 days ago
ഇന്ത്യയില്‍ നിന്നും നൂറുകണക്കിന് മുസ്ലിംകളെ നിയമവിരുദ്ധമായി ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായി ഹ്യൂമന്‍ റൈറ്റ്സ് വാച്ച് റിപ്പോര്‍ട്ട്
-
crime3 days ago
ബിഹാറിൽ ആക്രി കച്ചവടക്കാരനെ വെടിവെച്ചുകൊന്നു
-
kerala23 hours ago
താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്‍
-
india3 days ago
ബെറ്റിങ് ആപ്പ് പ്രമോഷൻ; റാണ ദഗ്ഗുബാട്ടി ആഗസ്റ്റ് 11ന് ഹാജരാകണമെന്ന് ഇ.ഡി
-
kerala3 days ago
ബോഡി ഷെയ്മിങ് ചെയ്താൽ ഇനി കുറ്റം; കരട് ഭേദഗതി സർക്കാർ ഹൈക്കോടതിയിൽ ഹാജരാക്കി
-
india3 days ago
മുംബൈയില്‍ ‘ദൃശ്യം’ മോഡല്‍ കൊലപാതകം; ഭര്‍ത്താവിന്റെ മൃതദേഹം ടൈലുകള്‍ക്കടിയില്‍ കുഴിച്ചിട്ട് ഭാര്യ
-
india3 days ago
മുംബൈ ട്രെയിൻ സ്ഫോടനം: പ്രതികളെ വെറുതെ വിട്ടത് സ്റ്റേ ചെയ്ത് സുപ്രീം കോടതി
-
kerala3 days ago
നഴ്സ് അമീന ജീവനൊടുക്കിയ സംഭവം; ആശുപത്രി മുന്‍ മാനേജറുടെ മാനസിക പീഡനമൂലമെന്ന് പൊലീസ് കണ്ടെത്തല്‍