Culture
വേങ്ങര; ന്യൂനപക്ഷങ്ങളോടുള്ള സര്‍ക്കാര്‍ സമീപനം ഇടതുമുന്നണിക്ക് വിനയായെന്നു വിലയിരുത്തല്‍

ഇഖ്ബാല്‍ കല്ലുങ്ങല്‍
മലപ്പുറം: വേങ്ങര നിയോജകമണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സി.പി.എം കാര്യമായി ലക്ഷ്യമിട്ട ന്യൂനപക്ഷവിഭാഗങ്ങളെ ആകര്‍ഷിക്കാനോ വോട്ടിംങില്‍ പ്രതിഫലിപ്പിക്കാനോ കഴിഞ്ഞില്ലെന്ന് ഇടതുമുന്നണിക്കുള്ളില്‍ വിലയിരുത്തല്‍, വോട്ടുകളെണ്ണാനിരിക്കെ വിവിധ കീഴ്ഘടകങ്ങള്‍ നടത്തിയ അവലോകനത്തിലാണ് ഇക്കാര്യം അഭിപ്രായപ്പെട്ടത്. ന്യൂനപക്ഷവിഭാഗങ്ങള്‍ക്കൊപ്പം തങ്ങളുണ്ടെന്ന് വോട്ടര്‍മാരെ തോന്നിപ്പിക്കാന്‍ ഇടതുമുന്നണിക്ക് കഴിഞ്ഞില്ല. ന്യൂനപക്ഷങ്ങളോടുള്ള സര്‍ക്കാറിന്റെ വിവിധ സമീപനങ്ങള്‍ വിനയായി. പ്രചാരണത്തില്‍ ന്യൂനപക്ഷങ്ങളുടെ വോട്ടുകള്‍ നേടുന്നതിനു നേതാക്കള്‍ വിഷയങ്ങള്‍ അവതരിപ്പിച്ചുവെങ്കിലും അത് ഏറ്റെടുക്കുന്ന മട്ടില്‍ വോട്ടര്‍മാരില്‍ മതിയായ പ്രതികരണം ഉളവാക്കിയില്ല.
ന്യൂനപക്ഷങ്ങളുടെ വോട്ടുകള്‍ പരമാവധി പെട്ടിയിലാക്കാന്‍ തരത്തിലുള്ള പ്രചാരണത്തിലൂന്നണമെന്നായിരുന്നു തുടക്കം മുതലേ ഇടതുമുന്നണി നേതൃത്വം പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരുന്ന നിര്‍ദേശം. ന്യൂനപക്ഷങ്ങള്‍ക്ക് താല്‍പ്പര്യമില്ലാത്ത നേതാക്കളെ പ്രചാരണത്തിലിറക്കരുതെന്നും നിര്‍ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് ഫലത്തിനു ശേഷം വിവാദ വര്‍ഗീയ പരാമര്‍ശം നടത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രചാരണത്തിനിറങ്ങിയിരുന്നില്ല. വിദ്യാഭ്യാസമന്ത്രി പ്രൊഫ രവീന്ദ്രനാഥിനെയും തോമസ് ചാണ്ടിയെയും വേങ്ങരയില്‍ നിന്നും ഒഴിവാക്കിയത് കീഴ്ഘടകങ്ങളുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു.
ബൂത്ത് തലത്തില്‍ നിന്നുള്ള നിരാശാജനകമായ കണക്കുകളാണ് കീഴ്ഘടകങ്ങള്‍ തെരഞ്ഞെടുപ്പിനു ശേഷം റിപ്പോര്‍ട്ട് ചെയ്തത്. തെരഞ്ഞെടുപ്പിനു മുമ്പ് ചേര്‍ന്ന യോഗത്തില്‍ വേങ്ങരയില്‍ ഇടതുമുന്നണിക്ക് വിജയിക്കാനാകില്ലെങ്കിലും യു.ഡി.എഫിന്റെ ഭൂരിപക്ഷം പരമാവധി കൂറക്കാന്‍ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങണമന്ന് മുന്നണി നേതൃത്വം നിര്‍ദേശിച്ചിരുന്നു.
യു.ഡി.എഫില്‍ വിശ്വാസമര്‍പ്പിക്കുന്നവരാണ് വേങ്ങരയിലെ ന്യൂനപക്ഷങ്ങളെന്നത് മനസ്സിലാക്കിയാണ് ന്യൂനപക്ഷസംരക്ഷകര്‍ തങ്ങളാണെന്ന് സ്ഥാപിക്കാന്‍ ഇടതു മുന്നണി നേതാക്കള്‍ ശ്രമിച്ചത്. ന്യൂനപക്ഷവിഷയങ്ങളാണ് ഇടതുമുന്നണി പ്രധാനമായും പ്രചാരണമാക്കിയത്. ഡല്‍ഹിക്കടുത്ത് ട്രെയിനില്‍ വെച്ച് ജുനൈദിനെ സംഘ്പരിവാര്‍ വധിച്ചപ്പോള്‍ കുടുംബത്തിനു സംരക്ഷണമൊരുക്കാന്‍ സി.പി.എം ആണ് ആദ്യം രംഗത്ത് വന്നതെന്ന മട്ടിലായിരുന്നു പ്രചാരണം. ഇതു പക്ഷേ വിലപ്പോയില്ല. മുസ്‌ലിംലീഗ് ഡല്‍ഹിയില്‍ നടത്തിയ മാര്‍ച്ചും സഹായങ്ങളും ആദ്യമെത്തിയതുമെല്ലാം യു.ഡി.എഫ് തെളിവു സഹിതം പുറത്തുവിട്ടതോടെ സി.പി.എം പ്രചാരണം പാളുകയായിരുന്നു. ന്യൂനപക്ഷ വിഷയങ്ങളില്‍ യു.ഡി.എഫ് ഇടപെടുന്നില്ലെന്നും ബിജെപിയുമായി രാജ്യത്ത് തങ്ങളാണ് പോരാടുന്നതെന്നും സ്ഥാപിക്കാനായിരുന്നു ഇടത് ശ്രമം. ഇതും വിലപ്പോയില്ല.
സമീപകാലത്ത് കേരളത്തില്‍ നടക്കുന്ന സി.പി.എം -ബി.ജെ.പി അഡ്ജസ്റ്റ്‌മെന്റ് യു.ഡി.എഫ് വിശദമായി ഉയര്‍ത്തിക്കാട്ടിയത് ഇടതുമുന്നണിയെ കുറച്ചൊന്നുമല്ല പ്രതിരോധത്തിലാക്കിയത്. ബംഗാളില്‍ മമതാബാനര്‍ജി സര്‍ക്കാര്‍ സംഘ്പരിവാറിനോട് പോരാടുമ്പോള്‍ കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ സമാനകാര്യങ്ങളിലെല്ലാം സഹായകരമായ നിലപാട് സ്വീകരിക്കുന്നത് യു.ഡി.എഫ് തെളിവു സഹിതം പുറത്തുവിട്ടതും സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുകയായിരുന്നു. ഷാര്‍ജയിലെ തടവുകാരെ വിട്ടയക്കാനുള്ള തീരുമാനത്തെ സര്‍ക്കാര്‍ നേട്ടമായി അവതരിപ്പിക്കാനും ശ്രമിച്ചത് ഏശിയില്ല. തടവുകാരെ വിട്ടയക്കുന്നത് ഓരോ വര്‍ഷവും നടക്കുന്നതാണെന്ന വിവരം വോട്ടര്‍മാരെ യു.ഡി.എഫ്‌ബോധ്യപ്പെടുത്തി. യു.ഡി.എഫ് ഒരേ സമയം കേന്ദ്ര-സംസ്ഥാന സര്‍ക്കാറിന്റെ ജനദ്രോഹ ഭരണത്തെയും സി.പി.എം ബി.ജെ.പി ബാന്ധവത്തെയും ന്യൂനപക്ഷദ്രോഹങ്ങളടക്കം തുറന്നുകാണിച്ചു. വേങ്ങരയില്‍ ഇടതുമുന്നണി പ്രചാരണം പല വിധത്തില്‍ നടത്തിയെങ്കിലും യു.ഡി.എഫിനെക്ഷീണിപ്പിക്കാന്‍ കഴിയുന്നമട്ടിലല്ല കാര്യങ്ങള്‍ നീങ്ങിയതെന്നും വിലയിരുത്തലുണ്ട്.
മിക്ക ബൂത്തുകളിലും ഇടതുമുന്നണി പിറകോട്ട് പോകുമെന്നും സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ യു.ഡി.എഫിനെ കൂടുതല്‍ ഉന്‍മേഷത്തിലാക്കിയതായും പോളിംങ് ശതമാനം വര്‍ധിക്കാന്‍ ഇത് ഘടകമായതായും വിലയിരുത്തലുണ്ട്. വേങ്ങരയില്‍ സോളാര്‍ നടപടി പോളിങില്‍ യു.ഡി.എഫിനെതിരെ വീഴ്ത്തുമെന്ന് ധരിച്ചാണ് വോട്ടെടുപ്പ് ദിവസം നോക്കി മുഖ്യമന്ത്രി അന്വേഷണ നടപടികള്‍ പ്രഖ്യാപിച്ചത്. ഈ പ്രഖ്യാപനം വമ്പന്‍ പാളിച്ചയായാണ് വേങ്ങരയില്‍ ഇപ്പോള്‍ ഇടതുമുന്നണിയില്‍ തന്നെയുള്ള വിലയിരുത്തല്‍. സര്‍ക്കാര്‍ നടപടി യു.ഡി.എഫ് പ്രവര്‍ത്തകരെ കൂടുതല്‍ കര്‍മനിരതരാക്കിയെന്നും രാഷട്രീയ പ്രേരിത നടപടിക്കെതിരെ വോട്ടര്‍മാരെ ബൂത്തിലെത്തിക്കാന്‍ ആവേശപൂര്‍വം പ്രവര്‍ത്തകര്‍ ഇറങ്ങിയത് പോളിംങ്ശതമാനം വര്‍ധിപ്പിച്ചെന്നും വിലയിരുത്തലുണ്ട്.
Film
കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്

ആർ ജെ ബാലാജിയുടെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന കറുപ്പിന്റെ ടീസറിന് പിന്നാലെ അതിനു ശേഷം റിലീസ് ചെയ്യാനിരിക്കുന്ന സൂര്യ 46 ന്റെ പോസ്റ്റർ റിലീസ് ചെയ്തു. ദുൽഖർ സൽമാന്റെ സൂപ്പർഹിറ്റ് ചിത്രം ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.
പോസ്റ്ററിൽ സൂര്യ ക്ലീൻ ഷേവൻ ലുക്കിൽ ഒരു ബ്രൗൺ ജാക്കറ്റ് ധരിച്ച് കൊണ്ട് നിൽക്കുന്ന ചിത്രമാണുള്ളത്. മമിതാ ബൈജുവാണ് ചിത്രത്തിൽ സൂര്യയുടെ നായികയാകുന്നത്. സിതാര എന്റർടൈൻമെൻറ്സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാൻസറുകളിൽ നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ജി.വി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്ന സൂര്യ 46 ൽ രാധിക ശരത് കുമാർ, രവീണ ടാണ്ടൻ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കെജിഎഫ് 2 വിന് ശേഷം രവീണ ടാണ്ടൻ വീണ്ടുമൊരു തെന്നിന്ത്യൻ ചിത്രത്തിലഭിനയിക്കുന്നു എന്നതും സൂര്യ 46 പ്രത്യേകതയാണ്. ധനുഷിന്റെ വാത്തിയാണ് വെങ്കി അറ്റ്ലൂരിയുടെ മുൻ തമിഴ് ചിത്രം.
പ്രേമലു 2 വിന് ശേഷം തമിഴിലും പ്രേക്ഷക ശ്രദ്ധ നേടിയ മമിതാ ബൈജു സൂര്യ 46 കൂടാതെ ദളപതി വിജയ് അഭിനയിക്കുന്ന ജനനായകനിലും മുഖ്യ വേഷത്തിലെത്തുന്നുണ്ട്. മലയാളിയായ നിമിഷ രവിയാണ് ചിത്രത്തിന്റെ ചായാഗ്രഹണം നിർവഹിക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവായ നവീൻ നൂലിയാണ് സൂര്യ 46 ന്റെ എഡിറ്റിങ് നിർവഹിക്കുന്നത്.
Film
വിഷ്ണു മഞ്ചുവിന്‍റെ കണ്ണപ്പ ഒ.ടി.ടിയിലേക്ക്

വിഷ്ണു മഞ്ചു നായകനായ കണ്ണപ്പ ഒ.ടി.ടിയിലേക്ക്. ജൂലൈ 25ന് ആമസോണ്‍ പ്രൈമിലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിലായാണ് വേൾഡ് വൈഡ് റിലീസ് ചെയ്തത്. മോഹൻലാൽ, അക്ഷയ് കുമാർ, പ്രഭാസ് ഉൾപ്പടെ വൻ താരനിരയാണ് ചിത്രത്തിലുള്ളത്.
എ.വി.എ എന്‍റർടെയ്ൻമെന്‍റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിൽ ഡോ. മോഹന്‍ ബാബു നിര്‍മിച്ച് മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രത്തിന് മുകേഷ് കുമാര്‍ സിങ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിങ്ങിന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ.
കിരാത എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്. ഏകദേശം 200 കോടി ബജറ്റിലാണ് ചിത്രം നിർമിച്ചത്. ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പക്ക് കാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സംഗീതം സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍ ആന്‍റണി ഗോണ്‍സാല്‍വസ്.
Film
സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ ‘മാസ്സ് അപ്പീൽ’ ; ‘ജാനകി വി V/S സ്റ്റേറ്റ് ഓഫ് കേരള’യ്ക്ക് മികച്ച പ്രതികരണം
ഒരു സ്ത്രീയുടെ നിലക്കാത്ത പോരാട്ട വീര്യമാണ് കഥയിലുടനീളം കാണിക്കുന്നത്. കേരള സര്‍ക്കാറിനെതിരെയുള്ള കേസ് എന്ന നിലയില്‍ വ്യത്യസ്തമായൊരു കാഴ്ചപ്പാട് കൂടി സംവിധായകൻ സിനിമയിലൂടെ അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

പ്രവീൺ നാരായണൻ സംവിധാനം ചെയ്തു സുരേഷ് ഗോപി നായകനായ “ജെ എസ് കെ – ജാനകി വി V/S സ്റ്റേറ്റ് ഓഫ് കേരള”ക്ക് മികച്ച അഭിപ്രായം. ലൈംഗീക അതിക്രമത്തിനിരയായതിന് ശേഷം നീതിക്കായി പോരാട്ടം നടത്തുന്ന ജാനകി എന്ന പെൺകുട്ടിയുടെ കഥ പറയുന്ന ചിത്രം ഇന്നാണ് തീയേറ്ററുകളിലെത്തിയത്. ഒരു സ്ത്രീയുടെ നിലക്കാത്ത പോരാട്ട വീര്യമാണ് കഥയിലുടനീളം കാണിക്കുന്നത്. കേരള സര്‍ക്കാറിനെതിരെയുള്ള കേസ് എന്ന നിലയില്‍ വ്യത്യസ്തമായൊരു കാഴ്ചപ്പാട് കൂടി സംവിധായകൻ സിനിമയിലൂടെ അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
അഡ്വ. ഡേവിഡ് ആബേല്‍ എന്ന അഭിഭാഷകനായാണ് ചിത്രത്തിൽ സുരേഷ് ഗോപി എത്തിയിരിക്കുന്നത്. സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ ‘മാസ്സ് അപ്പീൽ’ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഒരു ലീഗൽ/കോർട്ട് റൂം ത്രില്ലറായി ഒരുക്കിയ ചിത്രം പ്രേക്ഷകരെ ആദ്യവസാനം പിടിച്ചിരുത്തുന്ന തരത്തിൽ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ഒപ്പം ആക്ഷൻ, ത്രിൽ, വൈകാരിക മുഹൂർത്തങ്ങൾ, നിയമ പോരാട്ടം എന്നിവക്കെല്ലാം പ്രാധാന്യവും കൊടുത്തിട്ടുണ്ട്. ജാനകിയായ അനുപമ പരമേശ്വരന്റെ പ്രകടന മികവാണ് ചിത്രത്തിന്റെ മൊത്തം ഘടനയിൽ നിർണ്ണായകമായി മാറിയിരിക്കുന്നത്.
ഇവരെ കൂടാതെ ദിവ്യ പിള്ളൈ, ശ്രുതി രാമചന്ദ്രൻ എന്നിവരുടെ കഥാപാത്രങ്ങളും പ്രകടന മികവ് കൊണ്ട് ശ്രദ്ധ നേടുന്നുണ്ട്. അസ്‌കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലർത്തി. പ്രവീൺ നാരായണന്റെ തന്നെ ശക്തമായ തിരക്കഥയും, കാൻവാസിന് പറ്റിയ അന്തരീക്ഷം ഒരുക്കിയ റെനഡിവേയുടെ ചായഗ്രഹണവും, അതിനെ ഒഴുക്കോടെ പ്രേക്ഷകരിൽ എത്തിക്കാൻ സംജിത് മുഹമ്മദ് നിർവ്വഹിച്ച എഡിറ്റിങ്ങും എല്ലാം സിനിമയെ കൂടുതൽ മികച്ചതാക്കി.
-
kerala3 days ago
സ്വകാര്യബസ് സമരം മാറ്റിവെച്ചു, പരീക്ഷകള്‍ മാറ്റി
-
kerala3 days ago
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
-
News3 days ago
യുദ്ധക്കുറ്റം ആരോപിച്ച് രണ്ട് ഇസ്രാഈലികളെ ബെല്‍ജിയന്‍ പോലീസ് ചോദ്യം ചെയ്തു
-
kerala3 days ago
വി.എസിന് വിട; ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനം ആരംഭിച്ചു
-
india3 days ago
ഉപരാഷ്ട്രപതിയുടെ രാജിക്ക് പിന്നില്‍ കണ്ണില്‍ കണ്ടതിനേക്കാള്‍ അപ്പുറമെന്തോ ഉണ്ട്; കോണ്‍ഗ്രസ്
-
kerala3 days ago
‘വി.എസ് കേരളത്തിനും രാജ്യത്തിനും നൽകിയ സംഭാവനകൾ വരുംകാലങ്ങളിൽ ഓർമിക്കപ്പെടും’: പ്രിയങ്കാ ഗാന്ധി
-
kerala3 days ago
സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ്ണവിലയില്‍ വര്‍ധന; പവന് 840 രൂപ കൂടി
-
Film3 days ago
വിഷ്ണു മഞ്ചുവിന്‍റെ കണ്ണപ്പ ഒ.ടി.ടിയിലേക്ക്