Connect with us

Culture

വേങ്ങര; ന്യൂനപക്ഷങ്ങളോടുള്ള സര്‍ക്കാര്‍ സമീപനം ഇടതുമുന്നണിക്ക് വിനയായെന്നു വിലയിരുത്തല്‍

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: വേങ്ങര നിയോജകമണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സി.പി.എം കാര്യമായി ലക്ഷ്യമിട്ട ന്യൂനപക്ഷവിഭാഗങ്ങളെ ആകര്‍ഷിക്കാനോ വോട്ടിംങില്‍ പ്രതിഫലിപ്പിക്കാനോ കഴിഞ്ഞില്ലെന്ന് ഇടതുമുന്നണിക്കുള്ളില്‍ വിലയിരുത്തല്‍, വോട്ടുകളെണ്ണാനിരിക്കെ വിവിധ കീഴ്ഘടകങ്ങള്‍ നടത്തിയ അവലോകനത്തിലാണ് ഇക്കാര്യം അഭിപ്രായപ്പെട്ടത്. ന്യൂനപക്ഷവിഭാഗങ്ങള്‍ക്കൊപ്പം തങ്ങളുണ്ടെന്ന് വോട്ടര്‍മാരെ തോന്നിപ്പിക്കാന്‍ ഇടതുമുന്നണിക്ക് കഴിഞ്ഞില്ല. ന്യൂനപക്ഷങ്ങളോടുള്ള സര്‍ക്കാറിന്റെ വിവിധ സമീപനങ്ങള്‍ വിനയായി. പ്രചാരണത്തില്‍ ന്യൂനപക്ഷങ്ങളുടെ വോട്ടുകള്‍ നേടുന്നതിനു നേതാക്കള്‍ വിഷയങ്ങള്‍ അവതരിപ്പിച്ചുവെങ്കിലും അത് ഏറ്റെടുക്കുന്ന മട്ടില്‍ വോട്ടര്‍മാരില്‍ മതിയായ പ്രതികരണം ഉളവാക്കിയില്ല.

ന്യൂനപക്ഷങ്ങളുടെ വോട്ടുകള്‍ പരമാവധി പെട്ടിയിലാക്കാന്‍ തരത്തിലുള്ള പ്രചാരണത്തിലൂന്നണമെന്നായിരുന്നു തുടക്കം മുതലേ ഇടതുമുന്നണി നേതൃത്വം പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരുന്ന നിര്‍ദേശം. ന്യൂനപക്ഷങ്ങള്‍ക്ക് താല്‍പ്പര്യമില്ലാത്ത നേതാക്കളെ പ്രചാരണത്തിലിറക്കരുതെന്നും നിര്‍ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് ഫലത്തിനു ശേഷം വിവാദ വര്‍ഗീയ പരാമര്‍ശം നടത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രചാരണത്തിനിറങ്ങിയിരുന്നില്ല. വിദ്യാഭ്യാസമന്ത്രി പ്രൊഫ രവീന്ദ്രനാഥിനെയും തോമസ് ചാണ്ടിയെയും വേങ്ങരയില്‍ നിന്നും ഒഴിവാക്കിയത് കീഴ്ഘടകങ്ങളുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു.

ബൂത്ത് തലത്തില്‍ നിന്നുള്ള നിരാശാജനകമായ കണക്കുകളാണ് കീഴ്ഘടകങ്ങള്‍ തെരഞ്ഞെടുപ്പിനു ശേഷം റിപ്പോര്‍ട്ട് ചെയ്തത്. തെരഞ്ഞെടുപ്പിനു മുമ്പ് ചേര്‍ന്ന യോഗത്തില്‍ വേങ്ങരയില്‍ ഇടതുമുന്നണിക്ക് വിജയിക്കാനാകില്ലെങ്കിലും യു.ഡി.എഫിന്റെ ഭൂരിപക്ഷം പരമാവധി കൂറക്കാന്‍ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങണമന്ന് മുന്നണി നേതൃത്വം നിര്‍ദേശിച്ചിരുന്നു.
യു.ഡി.എഫില്‍ വിശ്വാസമര്‍പ്പിക്കുന്നവരാണ് വേങ്ങരയിലെ ന്യൂനപക്ഷങ്ങളെന്നത് മനസ്സിലാക്കിയാണ് ന്യൂനപക്ഷസംരക്ഷകര്‍ തങ്ങളാണെന്ന് സ്ഥാപിക്കാന്‍ ഇടതു മുന്നണി നേതാക്കള്‍  ശ്രമിച്ചത്. ന്യൂനപക്ഷവിഷയങ്ങളാണ് ഇടതുമുന്നണി പ്രധാനമായും പ്രചാരണമാക്കിയത്. ഡല്‍ഹിക്കടുത്ത് ട്രെയിനില്‍ വെച്ച് ജുനൈദിനെ സംഘ്പരിവാര്‍ വധിച്ചപ്പോള്‍ കുടുംബത്തിനു സംരക്ഷണമൊരുക്കാന്‍ സി.പി.എം ആണ് ആദ്യം രംഗത്ത് വന്നതെന്ന മട്ടിലായിരുന്നു പ്രചാരണം. ഇതു പക്ഷേ വിലപ്പോയില്ല. മുസ്‌ലിംലീഗ് ഡല്‍ഹിയില്‍ നടത്തിയ മാര്‍ച്ചും സഹായങ്ങളും ആദ്യമെത്തിയതുമെല്ലാം യു.ഡി.എഫ് തെളിവു സഹിതം പുറത്തുവിട്ടതോടെ സി.പി.എം പ്രചാരണം പാളുകയായിരുന്നു. ന്യൂനപക്ഷ വിഷയങ്ങളില്‍ യു.ഡി.എഫ് ഇടപെടുന്നില്ലെന്നും ബിജെപിയുമായി രാജ്യത്ത് തങ്ങളാണ് പോരാടുന്നതെന്നും സ്ഥാപിക്കാനായിരുന്നു ഇടത് ശ്രമം. ഇതും വിലപ്പോയില്ല.

സമീപകാലത്ത് കേരളത്തില്‍ നടക്കുന്ന സി.പി.എം -ബി.ജെ.പി അഡ്ജസ്റ്റ്‌മെന്റ് യു.ഡി.എഫ് വിശദമായി ഉയര്‍ത്തിക്കാട്ടിയത് ഇടതുമുന്നണിയെ കുറച്ചൊന്നുമല്ല പ്രതിരോധത്തിലാക്കിയത്. ബംഗാളില്‍ മമതാബാനര്‍ജി സര്‍ക്കാര്‍ സംഘ്പരിവാറിനോട് പോരാടുമ്പോള്‍ കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ സമാനകാര്യങ്ങളിലെല്ലാം സഹായകരമായ നിലപാട് സ്വീകരിക്കുന്നത് യു.ഡി.എഫ് തെളിവു സഹിതം പുറത്തുവിട്ടതും സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുകയായിരുന്നു. ഷാര്‍ജയിലെ തടവുകാരെ വിട്ടയക്കാനുള്ള തീരുമാനത്തെ സര്‍ക്കാര്‍ നേട്ടമായി അവതരിപ്പിക്കാനും ശ്രമിച്ചത് ഏശിയില്ല. തടവുകാരെ വിട്ടയക്കുന്നത് ഓരോ വര്‍ഷവും നടക്കുന്നതാണെന്ന വിവരം വോട്ടര്‍മാരെ യു.ഡി.എഫ്‌ബോധ്യപ്പെടുത്തി. യു.ഡി.എഫ് ഒരേ സമയം കേന്ദ്ര-സംസ്ഥാന സര്‍ക്കാറിന്റെ ജനദ്രോഹ ഭരണത്തെയും സി.പി.എം ബി.ജെ.പി ബാന്ധവത്തെയും ന്യൂനപക്ഷദ്രോഹങ്ങളടക്കം തുറന്നുകാണിച്ചു. വേങ്ങരയില്‍ ഇടതുമുന്നണി പ്രചാരണം പല വിധത്തില്‍ നടത്തിയെങ്കിലും യു.ഡി.എഫിനെക്ഷീണിപ്പിക്കാന്‍ കഴിയുന്നമട്ടിലല്ല കാര്യങ്ങള്‍ നീങ്ങിയതെന്നും വിലയിരുത്തലുണ്ട്.

മിക്ക ബൂത്തുകളിലും ഇടതുമുന്നണി പിറകോട്ട് പോകുമെന്നും സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ യു.ഡി.എഫിനെ കൂടുതല്‍ ഉന്‍മേഷത്തിലാക്കിയതായും പോളിംങ് ശതമാനം വര്‍ധിക്കാന്‍ ഇത് ഘടകമായതായും വിലയിരുത്തലുണ്ട്.  വേങ്ങരയില്‍ സോളാര്‍ നടപടി പോളിങില്‍ യു.ഡി.എഫിനെതിരെ വീഴ്ത്തുമെന്ന് ധരിച്ചാണ് വോട്ടെടുപ്പ് ദിവസം നോക്കി മുഖ്യമന്ത്രി അന്വേഷണ നടപടികള്‍ പ്രഖ്യാപിച്ചത്. ഈ പ്രഖ്യാപനം വമ്പന്‍ പാളിച്ചയായാണ് വേങ്ങരയില്‍ ഇപ്പോള്‍ ഇടതുമുന്നണിയില്‍ തന്നെയുള്ള വിലയിരുത്തല്‍. സര്‍ക്കാര്‍ നടപടി യു.ഡി.എഫ് പ്രവര്‍ത്തകരെ കൂടുതല്‍ കര്‍മനിരതരാക്കിയെന്നും രാഷട്രീയ പ്രേരിത നടപടിക്കെതിരെ വോട്ടര്‍മാരെ ബൂത്തിലെത്തിക്കാന്‍ ആവേശപൂര്‍വം പ്രവര്‍ത്തകര്‍ ഇറങ്ങിയത് പോളിംങ്ശതമാനം വര്‍ധിപ്പിച്ചെന്നും വിലയിരുത്തലുണ്ട്.

Film

‘എന്നും എപ്പോഴും കൂടെ നിന്നവർക്ക് നന്ദി’, 200 കോടിയും കടന്ന് ‘തുടരും’: മോഹൻലാൽ

Published

on

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രം ‘തുടരും’ 200 കോടി ക്ലബിൽ ഇടംപിടിച്ചു. ‘എന്നും എപ്പോഴും കൂടെ നിന്നവർക്ക് നന്ദി’ എന്ന പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് മോഹൻലാൽ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

‘ചില യാത്രകള്‍ക്ക് വലിയ ശബ്ദങ്ങള്‍ ആവശ്യമില്ല, മുന്നോട്ടുകൊണ്ടുപോകാന്‍ ഹൃദയങ്ങള്‍ മാത്രം മതി. കേരളത്തിലെ എല്ലാ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളും തകര്‍ത്ത്, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഹൃദയങ്ങളില്‍ ‘തുടരും’ ഇടംനേടി. സ്‌നേഹത്തിന് നന്ദി’, എന്ന കുറിപ്പോടെയാണ് മോഹൻലാൽ പോസ്റ്റർ പങ്കുവെച്ചത്.

200 കോടി ക്ലബിൽ ഇടം നേടുന്ന മൂന്നാമത്തെ മലയാള ചിത്രവും രണ്ടാമത്തെ മോഹൻലാൽ ചിത്രവുമാണ് തുടരും. ഏപ്രില്‍ 25-ന് തീയേറ്ററുകളില്‍ എത്തിയ ചിത്രം 17 ദിവസംകൊണ്ടാണ് 200 കോടി ആഗോളകളക്ഷന്‍ നേടിയത്.

മോഹൻലാലിനെ നായകനാക്കി പ്രത്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ‘എമ്പുരാനും'(268 കോടി), ചിദംബരം എസ് പൊതുവാൾ സംവിധാനം ചെയ്ത ‘മഞ്ഞുമ്മൽ ബോയ്സ്’ (242 കോടി) എന്നിവയാണ് ഈ നേട്ടത്തിലെത്തിയ രണ്ടു സിനിമകൾ.

കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമായി ചിത്രമായി ‘തുടരും’ കഴിഞ്ഞദിവസം മാറിയിരുന്നു. ടൊവിനോ തോമസ്- ജൂഡ് ആന്തണി ജോസഫ് ചിത്രം ‘2018’-നെ മറികടന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്. 88 കോടിയയായിരുന്നു 2018ന്‍റെ കേരളത്തിലെ കളക്ഷൻ.

കെ.ആർ. സുനിലിനൊപ്പം തരുണുമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷൺമുഖൻ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തിൽ മോഹൻലാൽ വേഷമിട്ടിരിക്കുന്നത്. ഒരു ടാക്‌സി ഡ്രൈവർ കഥാപാത്രമാണ് ചിത്രത്തിൽ മോഹൻലാലിൻ്റേത്. ലളിത എന്ന വീട്ടമ്മയായി നായികാ കഥാപാത്രമായി ശോഭന എത്തിയിരിക്കുമ്പോൾ ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, ബിനു പപ്പു, ഇർഷാദ് അലി, ആർഷ കൃഷ്‌ണ പ്രഭ, പ്രകാശ് വർമ, അരവിന്ദ് എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്.

Continue Reading

Film

ആസിഫ് അലി വിജയം തുടരും.. കുടുംബപ്രേക്ഷകരും കുട്ടികളും ഒരുപോലെ ഏറ്റെടുത്ത “സർക്കീട്ട്”

Published

on

ആസിഫ് അലിയെ നായകനാക്കി തമർ സംവിധാനം ചെയ്ത സർക്കീട്ട് മികച്ച പ്രേക്ഷകാഭിപ്രായം നേടുന്നു. മനുഷ്യബന്ധങ്ങൾക്കിടയിലെ വൈകാരികതയുടെ ആഴവും വ്യാപ്തിയും പ്രദിപാദിക്കുന്ന ചിത്രത്തിൽ ആസിഫ് അലിയുടെ അമീര്‍ എന്ന കഥാപാത്രം വലിയ കൈയ്യടിയാണ് തീയേറ്ററുകളിലുണ്ടാക്കുന്നത്. പരാജയപ്പെട്ട ആദ്യശ്രമത്തിന് ശേഷം വീണ്ടും ജോലി തേടി സന്ദർശകവിസയ്ക്ക് യുഎഇയിലെത്തിയ ഗൾഫിൽ ജോലിയില്ലാതെ കഷ്ടപ്പെടുന്ന അമീറിന്റെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സിനിമ കുടുംബപ്രേക്ഷകരാണ് ഏറ്റെടുത്തിരിക്കുന്നത്. എഡിഎച്ച്ഡി അഥവാ അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസ്ഓർഡർ എന്ന രോഗാവസ്ഥയിലൂടെ കടന്നു പോകുന്ന ഏഴു വയസ്സുകാരനായ ജെപ്പു എന്ന ജെഫ്രിനും അമീറും തമ്മിലുള്ള ആത്മബന്ധമാണ് സിനിമയുടെ ഇതിവൃത്തം.

ആസിഫ് അലിയുടെ കരിയറിലെ മറ്റൊരു ഗംഭീര സിനിമയാണ് സർക്കീട്ട്. ആമിർ എന്ന കഥാപാത്രത്തിന്റെ നിസ്സഹായവസ്ഥയുടെ നോവും നീറ്റലും കാണിക്കുന്ന ചിത്രം അതിഗംഭീര അഭിനയ മുഹൂർത്തങ്ങളിലൂടെയാണ് ആസിഫ് അലിയെ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. സാധാരണക്കാരന്റെ നിസ്സഹായവസ്ഥയും വേദനയും സന്തോഷവും കാണിക്കുന്ന താരത്തിന്റെ പ്രകടനം കുടുംബപ്രേക്ഷകർ ഇരുകൈയും നീട്ടീ സ്വീകരിച്ചിരിക്കുകയാണ്. അയാസ് ആണ് സിനിമയുടെ ഛായാഗ്രാഹകൻ. പ്രവാസജീവിതത്തെ കൃത്യമായി അടയാളപ്പെടുത്തുന്നതാണ് അയാസിന്റെ ഫ്രെയിമുകൾ. ഗോവിന്ദ് വസന്തയുടെ സംഗീതം കഥയുടെ ആഴങ്ങളിലേക്ക് തീവ്രതയോടെ പ്രേക്ഷകരെ എത്തിക്കുന്നതാണ്. ആസിഫ് അലിയുടെ മിന്നും പ്രകടനം തന്നെയാണ് സർക്കീട്ടിന്റെ പ്രധാന ഹൈലൈറ്റ്. നമ്മളുടെ കൂട്ടത്തിൽ എവിടെയോ കണ്ട ഒരു വ്യക്തിയുടെ ഇമോഷൻസ് വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചു വിജയിപ്പിക്കാൻ നായകൻ എന്ന നിലയിൽ ആസിഫിന് കഴിഞ്ഞിട്ടുണ്ട്.

കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളായ കിഷ്കിന്ധാ കാണ്ഡം, രേഖാചിത്രം എന്നീ ബ്ലോക്ക് ബസ്റ്റർ സിനിമകൾക്ക് ശേഷം ആസിഫ് അലി നായകനാകുന്ന ചിത്രം കൂടിയാണ് സർക്കീട്ട്. താമർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന സർക്കീട്ടിൽ ബാലതാരം ഒർഹാനും പ്രധാന വേഷം ചെയ്തിട്ടുണ്ട്. അടുത്തിടെ ത്രില്ലർ ചിത്രങ്ങളിലൂടെ സൂപ്പർ വിജയങ്ങൾ സ്വന്തമാക്കിയ ആസിഫ് അലി, സർക്കീട്ടിലൂടെ ഒരു ഫീൽ ഗുഡ് ഫാമിലി ഡ്രാമയുമായാണ് സർക്കീട്ടിലൂടെ വന്നിരിക്കുന്നത്. ഏതായാലും ചിത്രത്തിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയിരിക്കുകയാണ് ആസിഫ് അലിയിപ്പോൾ. ദിവ്യ പ്രഭ, ദീപക് പറമ്പോള്‍, രമ്യ സുരേഷ്, പ്രശാന്ത് അലക്‌സാണ്ടര്‍, സ്വാതിദാസ് പ്രഭു, സുധീഷ് സ്കറിയ, ഗോപന്‍ അടാട്ട്, സിന്‍സ് ഷാന്‍, പ്രവീൺ റാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം- അയാസ് ഹസൻ, സംഗീതം- ഗോവിന്ദ് വസന്ത, എഡിറ്റർ- സംഗീത് പ്രതാപ്, പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത് കരുണാകരൻ, കലാസംവിധാനം – വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം – ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് – സുധി, ലൈൻ പ്രൊഡക്ഷൻ – റഹിം പിഎംകെ, സിങ്ക് സൗണ്ട്- വൈശാഖ്, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, പോസ്റ്റർ ഡിസൈൻ-  ഇല്ലുമിനാർട്ടിസ്റ്റ്, സ്റ്റിൽസ്- എസ്‌ബികെ ഷുഹൈബ്.

Continue Reading

Film

കഞ്ചാവുമായി സഹ സംവിധായകന്‍ പിടിയില്‍

മൂന്നുകിലോ കഞ്ചാവാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്

Published

on

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കഞ്ചാവുമായി സഹ സംവിധായകന്‍ പിടിയില്‍. നേമം സ്വദേശി അനീഷ് അലിയാണ് പിടിയിലായത്. മൂന്നുകിലോ കഞ്ചാവാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. തുടര്‍ന്ന് വാഹനപരിശോധനയ്ക്കിടെ അനീഷിനെ എക്‌സൈസ് സംഘം പിടികൂടി. നാലോളം സിനിമകളുടെ സഹസംവിധായകനാണ്. ഇയാളുടെ ഒരു സിനിമ പുറത്തിറങ്ങാന്‍ ഇരിക്കുകയാണെന്ന് എക്‌സൈസ് സംഘം അറിയിച്ചു.

അതേസമയം ഇന്ന് കണ്ണൂര്‍ പയ്യന്നൂരിൽ കഞ്ചാവുമായി സിനിമ പ്രവര്‍ത്തകൻ പിടിയിലായി. അസോസിയേറ്റ് ഡയറക്ടറായ നദീഷ് നാരായണനെയാണ് 115 ഗ്രാം കഞ്ചാവുമായി എക്സൈസ് പിടികൂടിയത്. പയ്യന്നൂർ കണ്ടങ്കാളി റെയിൽവേ ഗേറ്റ് സമീപത്തുവെച്ചാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് എക്സൈസ് സംഘം നദീഷിനെ പരിശോധിച്ചത്. തുടര്‍ന്നാണ് നദീഷ് നാരായണന്‍റെ കയ്യിൽ നിന്നും 115 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. ഏറെ നാളായി ഇയാള്‍ എക്സൈസിന്‍റെ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്നാണ് ബൈക്കിൽ പോവുകയായിരുന്ന ഇയാളെ റെയില്‍വെ ഗേറ്റിന് സമീപത്ത് വെച്ച് തടഞ്ഞ് പരിശോധിച്ചത്.

Continue Reading

Trending