More
വീരേന്ദ്രകുമാര്‍ ജെ.ഡി.എസില്‍ ചേരില്ല; എസ്.ജെ.ഡി പുനരുജ്ജീവിപ്പിക്കും യു.ഡി.എഫ് വിടുന്നതിനെ കുറിച്ച് ഉടന്‍ ആലോചനയില്ല
തിരുവനന്തപുരം
രാജ്യസഭാ അംഗത്വം രാജിവെച്ച എം.പി വീരേന്ദ്രകുമാര്‍ സോഷ്യലിസ്റ്റ് ജനതാ ഡെമോക്രാറ്റിക് (എസ്.ജെ.ഡി) പാര്‍ട്ടി പുനരുജ്ജീവിപ്പിക്കാന്‍ തയാറെടുക്കുന്നു. ജനതാദള്‍ സെക്യുലറില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതോ യു.ഡി.എഫ് വിടുന്നതോ ഉള്‍പെടെയുള്ള വിഷയങ്ങള്‍ ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നാണ് അദ്ദേഹത്തോട് അടുത്ത കേന്ദ്രങ്ങള്‍ പറയുന്നത്. ഇതിന്റെ ഭാഗമായാണ് നേരത്തെ കേരളത്തില്‍ താന്‍ നേതൃത്വം നല്‍കിയിരുന്ന എസ്.ജെ.ഡിയെ വീണ്ടും സജീവമാക്കാനുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്.
ജനതാദള്‍ സെക്യുലറില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന മന്ത്രി മാത്യു.ടി തോമസിന്റെയും കെ. കൃഷ്ണന്‍ കുട്ടിയുടെയും അഭിപ്രായത്തോട് ‘കടല്‍ നദിയില്‍ ചേരാറില്ല’ എന്നാണത്രേ വീരേന്ദ്രകുമാര്‍ പ്രതികരിച്ചത്. എന്നാല്‍ ജെ.ഡി.എസിലേക്ക് പോകാന്‍ വീരന്‍ മടിക്കുന്നതിന്റെ രാഷ്ട്രീയ കാരണം മറ്റൊന്നാണ്. 2018 മെയില്‍ നടക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പു വരെ ജെ.ഡി.എസില്‍ ചേരുന്ന കാര്യമോ എല്‍.ഡി.എഫില്‍ അംഗമാകാനോ വീരന്‍ ശ്രമിച്ചേക്കില്ല. നിതീഷ് കുമാറുമായുള്ള ബന്ധം വേര്‍പെടുത്തി എം.പി സ്ഥാനം ഉപേക്ഷിച്ചതിന് കാരണമായി പറയുന്ന ബി.ജെ.പി ബന്ധം തന്നെയാണ് കര്‍ണാടകയില്‍ ജെ.ഡി.എസ് കാത്തിരിക്കുന്നത്.
2006ല്‍ ബി.ജെ.പി പിന്തുണയോടെ കര്‍ണാടകത്തില്‍ മുഖ്യമന്ത്രിയായ എച്ച്.ഡി കുമാരസ്വാമി അടുത്ത മെയില്‍ നടക്കുന്ന തെരഞ്ഞെടുപ്പിലും ജെ.ഡി.എസ് നിര്‍ണായക രാഷ്ട്രീയ ശക്തിയാകുമെന്നും ബി.ജെ.പിയുടെയോ കോണ്‍ഗ്രസിന്റെയോ പിന്തുണയോടെ മുഖ്യമന്ത്രിയാകുമെന്നുമാണ് അവകാശപ്പെടുന്നത്. നിലവല്‍ 40 സീറ്റുവീതമുള്ള ജെ.ഡി.എസും ബി.ജെ.പിയും കര്‍ണാടകയില്‍ തുല്യശക്തികളാണ്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ശക്തമായ സംസ്ഥാനത്ത് മെയില്‍ നടക്കുന്ന തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിയുമായി ജെ.ഡി.എസ് രാഷ്ട്രീയ സഖ്യമുണ്ടാക്കുമെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ ജെ.ഡി.എസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ വീരേന്ദ്രകുമാര്‍ തയാറായാല്‍ അഞ്ചുമാസത്തിനുള്ളില്‍ വീണ്ടും നിലപാടില്‍ മാറ്റം വരുത്തേണ്ടിവരും. ജെ.ഡി.എസിന് വ്യക്തമായ നിലപാട് ഇല്ലാത്തതു കാരണം കര്‍ണാടകയില്‍ നിരവധി രാഷ്ട്രീയ അനിശ്ചിതത്വത്തിന് ഇടയാക്കിയ കാലഘട്ടമായിരുന്നു 2004 മുതല്‍ 2013 വരെ. 2004ല്‍ 58ഉം 2008ല്‍ 28ഉം സീറ്റുകള്‍ നേടി കര്‍ണാടകയില്‍ വിലപേശല്‍ ശക്തിയായ ജെ.ഡി.എസ് മന്ത്രിസഭകള്‍ രൂപീകരിക്കാന്‍ മുന്‍കൈയെടുത്തതും ദിവസങ്ങള്‍ക്കകം പിന്തുണ പിന്‍വലിച്ചതുമെല്ലാം ദേശീയതലത്തില്‍ തന്നെ ചര്‍ച്ചാവിഷയമായിരുന്നു.
ബി.ജെ.പിയെ ശക്തമായി എതിര്‍ക്കുന്നു എന്ന് അവകാശപ്പെടുന്ന എച്ച്.ഡി ദേവഗൗഡ ജനതാദള്‍ ദേശീയ പ്രസിഡന്റായിരിക്കെയാണ് മകന്‍ കുമാരസ്വാമി ബി.ജെ.പി പിന്തുണയോടെ മുഖ്യമന്ത്രിയായത്. അന്ന് കേരളത്തില്‍ ഇടതുപക്ഷത്തോടൊപ്പം നിന്ന വീരന്‍ ദേവഗൗഡയെ തള്ളി സുരേന്ദ്രമോഹന്റെ നേതൃത്വത്തെ അംഗീകരിക്കുന്ന വിഭാഗത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. ദേവഗൗഡയോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ജെ.ഡി.എസിന്റെ സംസ്ഥാന പ്രസിഡന്റ് പദവിയില്‍ നിന്ന് വീരന്‍ ഒഴിയുകയും ചെയ്തു. തുടര്‍ന്നാണ് നീലലോഹിതദാസ് ജെ.ഡി.എസ് സംസ്ഥാന പ്രസിഡന്റായത്. പിന്നീട് പാലക്കാട് ലോക്‌സഭാ സീറ്റ് സംബന്ധിച്ച് എല്‍.ഡി.എഫുമായി ഇടഞ്ഞ വീരേന്ദ്രകുമാര്‍ മുന്നണി വിടുകയും ചെയ്തു.
അധികാരത്തിനു വേണ്ടി ആരുടെ പിന്തുണയും സ്വീകരിക്കുന്ന ജനതാദളില്‍ ചേരാന്‍ തല്‍ക്കാലം ഉദ്ദേശമില്ലെന്നാണ് വീരന്‍ പറയുന്നത്. പകരം എസ്.ജെ.ഡി സജീവമാക്കി നിലവില്‍ ജെ.ഡി.എസിനൊപ്പം നില്‍ക്കുന്ന ചില നേതാക്കളെ കൂടി തനിക്കൊപ്പം കൂട്ടാനാണ് നീക്കം. തല്‍ക്കാലം യു.ഡി.എഫില്‍ തന്നെ തുടരുമെന്നാണറിയുന്നത്.
tech
മൂന്ന് ദിവസില്‍ 100 കിലോമീറ്റര്‍ കാല്‍നടയായി; മനുഷ്യനല്ല, ചൈനീസ് ഹ്യൂമനോയ്ഡ് റോബോട്ട്!
മൂന്ന് ദിവസം കൊണ്ട് 66 മൈല്‍ (ഏകദേശം 100 കിലോമീറ്റര്‍) കാല്‍നടയായി സഞ്ചരിച്ച് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടിയത് എജിബോട്ട് എ2 എന്ന ചൈനീസ് ഹ്യൂമനോയ്ഡ് റോബോട്ടാണ്.
ചൈന: മൂന്ന് ദിവസം കൊണ്ട് എത്ര ദൂരം കാല്‍നടയായി സഞ്ചരിക്കാമെന്ന് ചോദിച്ചാല്‍ മനുഷ്യനെ മറികടന്ന് റെക്കോര്‍ഡ് സ്വന്തമാക്കിയത് ഒരു ഹ്യൂമനോയ്ഡ് റോബോട്ടാണ്. മൂന്ന് ദിവസം കൊണ്ട് 66 മൈല്‍ (ഏകദേശം 100 കിലോമീറ്റര്‍) കാല്‍നടയായി സഞ്ചരിച്ച് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടിയത് എജിബോട്ട് എ2 എന്ന ചൈനീസ് ഹ്യൂമനോയ്ഡ് റോബോട്ടാണ്.
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന്റെ വിവരമനുസരിച്ച് 169 സെന്റീമീറ്റര്‍ ഉയരമുള്ള എജിബോട്ട് എ2 നവംബര്‍ 10ന് സുഷൗവില്‍ നിന്ന് യാത്ര ആരംഭിച്ചു. ഹൈവേകളും നഗരവീഥികളും കടന്ന് നവംബര്‍ 13ന് ഷാങ്ഹായിലെ പ്രശസ്തമായ വാട്ടര്‍ഫ്രണ്ട് ബണ്ട് പ്രദേശത്താണ് ഇത് എത്തിയത്.
യാത്ര മുഴുവന്‍ ട്രാഫിക് നിയമങ്ങള്‍ കൃത്യമായി പാലിച്ചുവെന്ന് നിര്‍മാതാക്കള്‍ വ്യക്തമാക്കി. റോബോട്ടിന്റെ യാത്രയുടെ ദൃശ്യങ്ങളും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. വെള്ളികറുപ്പ് നിറത്തിലുള്ള എ2, സൈക്കിള്‍ യാത്രക്കാരെയും സ്‌കൂട്ടറുകളെയും മറികടന്ന് നഗര വഴികളിലൂടെ സഞ്ചരിക്കുന്നതും ഷാങ്ഹായ് സ്‌കൈലൈനിന് മുന്‍പിലൂടെയുള്ള അതിന്റെ കാല്‍നട മാര്‍ച്ചും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ഹ്യൂമനോയ്ഡ് റോബോട്ടുകള്‍ ഇതുവരെ നടത്തിയതില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ കാല്‍നട സഞ്ചാരമായാണ് ഈ നേട്ടം രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്.
kerala
‘സ്ഥാനാര്‍ഥികളെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുന്നു’; സിപിഎം ഗുണ്ടായിസമെന്ന് വി ഡി സതീശന്‍
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎം ചെയ്യുന്നത് ഗുണ്ടായിസമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജനാധിപത്യത്തെ കശാപ്പ് ചെയ്താണ് തെരഞ്ഞെടുപ്പിനു മുന്‍പേ കണ്ണൂരില്‍ സിപിഎം സ്ഥാനാര്‍ഥികള്‍ വിജയം ആഘോഷിക്കുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു.
സംസ്ഥാന സെക്രട്ടറിയുടെ വാര്‍ഡില്‍ പോലും സിപിഎം ക്രിമിനലുകള്‍ യുഡിഎഫ് സ്ഥാനാര്‍ഥികളാകാന്‍ തയാറായവരെ ഭീഷണിപ്പെടുത്തി. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി നാമ നിര്‍ദ്ദേശപത്രിക തള്ളാനും പിന്‍വലിപ്പിക്കാനും ശ്രമിക്കുന്നുവെന്നും സതീശന്‍ ആരോപിച്ചു. സിപിഎമ്മിന്റേത് വിചിത്രമായ സമീപനമാണെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.
സംസ്ഥാനത്ത് ഇതുവരെയും കാണാത്ത രീതികളാണ് നടക്കുന്നത്. സ്ഥാനാര്‍ത്ഥി സ്വന്തമാണെന്ന് പറഞ്ഞിട്ട് പോലും റിട്ടേണിംഗ് ഓഫീസര്‍ എതിര്‍ക്കുന്നു. യുഡിഎഫ് സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രികകള്‍ സൂക്ഷ്മ പരിശോധനയില്‍ നിയമവിരുദ്ധമായി തള്ളാന്‍ സിപിഎം ഫ്രാക്ഷന്‍ പോലെ ഒരു സംഘം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചു. ബിജെപിയുടെ ഫാസിസത്തില്‍ നിന്നും സിപിഎമ്മും വ്യത്യസ്തമല്ലെന്നും സിപിഎം ഫാസിസ്റ്റ് പാര്‍ട്ടിയായി മാറുകയാണെന്നും സതീശന്‍ ആരോപിച്ചു.
‘സിപിഎം ക്രിമിനല്‍ സംഘത്തിന്റെ ഭീഷണിയുള്ള കണ്ണൂര്‍ ജില്ലയിലെ മലപ്പട്ടത്തും കണ്ണപുരത്തും ആന്തൂരിലും ഇത് വ്യക്തമായിരുന്നു. മലപ്പട്ടം പഞ്ചായത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പത്രിക തള്ളാന്‍ വരണാധികാരിക്ക് മുന്നില്‍ സ്ഥാനാര്‍ഥി ഇട്ട ഒപ്പ് വ്യാജമാണെന്ന വിചിത്രമായ കണ്ടെത്തലാണ് ഉദ്യോഗസ്ഥന്‍ നടത്തിയത്. എറണാകുളം കടമക്കുടി ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ തിരുത്തിയ പത്രിക സമര്‍പ്പിക്കാന്‍ എത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി വരണാധികാരിക്ക് മുന്നില്‍ എത്തുന്നത് വൈകിപ്പിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ശ്രമിച്ച സംഭവവും ഉണ്ടായി.
പാലക്കാട് അട്ടപ്പാടിയില്‍ എതിര്‍ സ്ഥാനാര്‍ഥിയെ തട്ടിക്കളയുമെന്നാണ് സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ ഭീഷണി. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഖാദി ബോര്‍ഡിലെ താല്‍ക്കാലിക ജീവനക്കാരായ നാല് സിപിഎം സ്ഥാനാര്‍ഥികളുടെ പത്രിക അംഗീകരിച്ച തിരഞ്ഞെടുപ്പ് കമ്മിഷന്‍ എറാണകുളം ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ഥിയുടെ പത്രിക ഖാദി ബോര്‍ഡ് താല്‍ക്കാലിക ജീവനക്കാരിയാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് തള്ളിയത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പക്ഷപാതപരമായ നടപടിയെ യുഡിഎഫ് നിയമപരമായി നേരിടും’ വി.ഡി.സതീശന്‍ പറഞ്ഞു. നാമ നിര്‍ദ്ദേശപത്രികകള്‍ തള്ളിയതിനെതിരെ യുഡിഎഫ് കോടതിയെ സമീപിക്കുമെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
കൊളംബോ: വനിതകളുടെ പ്രഥമ ബ്ലൈൻഡ് ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയ്ക്കു കിരീടം. കൊളംബോയിൽ നടന്ന ഫൈനലിൽ നേപ്പാളിനെ ഏഴു വിക്കറ്റുകൾക്കു തോൽപിച്ചാണ് ഇന്ത്യ കിരീടം നേടിയത്. ഫൈനലിൽ ആദ്യം ബാറ്റു ചെയ്ത നേപ്പാള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 114 റൺസെടുത്തപ്പോൾ, മറുപടിയിൽ ഇന്ത്യ 12 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. മറുപടി ബാറ്റിങ്ങിൽ 44 റൺസടിച്ചു പുറത്താകാതെ നിന്ന ഫുല സറേനാണ് ഇന്ത്യയുടെ ടോപ് സ്കോറർ.
ഫൈനൽ പോരാട്ടത്തിലും ഇന്ത്യയുടെ സമ്പൂർണ ആധിപത്യമായിരുന്നു. നേപ്പാൾ ബാറ്റർമാർക്ക് ഒരു ബൗണ്ടറി മാത്രമാണ് ഇന്നിങ്സിൽ നേടാൻ സാധിച്ചത്. ശനിയാഴ്ച നടന്ന സെമി ഫൈനലിൽ ഓസ്ട്രേലിയയെ തോൽപിച്ചാണ് ഇന്ത്യ കലാശപ്പോരിന് യോഗ്യത നേടിയത്. അതേസമയം പാക്കിസ്ഥാനെ കീഴടക്കിയായിരുന്നു നേപ്പാളിന്റെ ഫൈനൽ പ്രവേശം.
പാക്കിസ്ഥാൻ താരം മെഹ്റീൻ അലിയാണു ടൂർണമെന്റിലെ ടോപ് സ്കോറർ. ടൂർണമെന്റിൽ 600 റൺസ് അടിച്ചെടുത്ത മെഹ്റീൻ, ശ്രീലങ്കയ്ക്കെതിരെ 78 പന്തിൽ 230 റൺസാണു നേടിയത്. ഓസ്ട്രേലിയയ്ക്കെതിരെ താരം സെഞ്ചറിയും (133) സ്വന്തമാക്കിയിരുന്നു.
ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി നടത്തിയ ടൂർണമെന്റിന്റെ ഫൈനൽ, ശ്രീലങ്കയിലെ ആദ്യത്തെ ടെസ്റ്റ് വേദിയായ പി. സരവണമുത്തു സ്റ്റേഡിയത്തിലാണു നടന്നത്. വെളുത്ത നിറത്തിലുള്ള പ്ലാസ്റ്റിക് പന്ത് ഉപയോഗിച്ചാണ് ബ്ലൈൻഡ് ക്രിക്കറ്റ് കളിക്കുന്നത്. താരങ്ങൾക്ക് പന്തിന്റെ വരവ് കേട്ടു മനസ്സിലാക്കുന്നതിനായി പന്തിനകത്ത് ചെറിയ ഉരുളകളും ഉണ്ടാകും.
ബാറ്ററോട് തയാറാണോ എന്നു ചോദിച്ച ശേഷം ബോളർ ‘പ്ലേ’ എന്നു പറഞ്ഞാണ് അണ്ടർ ആമായി പന്തെറിയുന്നത്. പന്ത് ഒരു തവണയെങ്കിലും ബൗണ്‍സ് ചെയ്യണമെന്നും നിർബന്ധമുണ്ട്. സാധാരണ ക്രിക്കറ്റിലേതു പോലെ ടീമിൽ 11 താരങ്ങളുണ്ടാകുമെങ്കിലും അതിൽ നാലു പേര്‍ കാഴ്ച പൂർണമായും നഷ്ടമായവരാകണം. കൂടാതെ കണ്ണു മറച്ചുവേണം എല്ലാവരും ഗ്രൗണ്ടിൽ ഇറങ്ങാൻ.
-
world2 days agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
News23 hours agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala2 days ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
world3 days agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
kerala1 day agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
kerala1 day agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
Health2 days agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
kerala23 hours agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര്‍ പിടിയില്‍

