More
വീരേന്ദ്രകുമാര്‍ ജെ.ഡി.എസില്‍ ചേരില്ല; എസ്.ജെ.ഡി പുനരുജ്ജീവിപ്പിക്കും യു.ഡി.എഫ് വിടുന്നതിനെ കുറിച്ച് ഉടന്‍ ആലോചനയില്ല

തിരുവനന്തപുരം
രാജ്യസഭാ അംഗത്വം രാജിവെച്ച എം.പി വീരേന്ദ്രകുമാര്‍ സോഷ്യലിസ്റ്റ് ജനതാ ഡെമോക്രാറ്റിക് (എസ്.ജെ.ഡി) പാര്‍ട്ടി പുനരുജ്ജീവിപ്പിക്കാന്‍ തയാറെടുക്കുന്നു. ജനതാദള്‍ സെക്യുലറില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതോ യു.ഡി.എഫ് വിടുന്നതോ ഉള്‍പെടെയുള്ള വിഷയങ്ങള്‍ ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നാണ് അദ്ദേഹത്തോട് അടുത്ത കേന്ദ്രങ്ങള്‍ പറയുന്നത്. ഇതിന്റെ ഭാഗമായാണ് നേരത്തെ കേരളത്തില്‍ താന്‍ നേതൃത്വം നല്‍കിയിരുന്ന എസ്.ജെ.ഡിയെ വീണ്ടും സജീവമാക്കാനുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്.
ജനതാദള്‍ സെക്യുലറില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന മന്ത്രി മാത്യു.ടി തോമസിന്റെയും കെ. കൃഷ്ണന് കുട്ടിയുടെയും അഭിപ്രായത്തോട് ‘കടല്‍ നദിയില്‍ ചേരാറില്ല’ എന്നാണത്രേ വീരേന്ദ്രകുമാര്‍ പ്രതികരിച്ചത്. എന്നാല്‍ ജെ.ഡി.എസിലേക്ക് പോകാന്‍ വീരന് മടിക്കുന്നതിന്റെ രാഷ്ട്രീയ കാരണം മറ്റൊന്നാണ്. 2018 മെയില്‍ നടക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പു വരെ ജെ.ഡി.എസില്‍ ചേരുന്ന കാര്യമോ എല്‍.ഡി.എഫില്‍ അംഗമാകാനോ വീരന് ശ്രമിച്ചേക്കില്ല. നിതീഷ് കുമാറുമായുള്ള ബന്ധം വേര്‍പെടുത്തി എം.പി സ്ഥാനം ഉപേക്ഷിച്ചതിന് കാരണമായി പറയുന്ന ബി.ജെ.പി ബന്ധം തന്നെയാണ് കര്‍ണാടകയില്‍ ജെ.ഡി.എസ് കാത്തിരിക്കുന്നത്.
2006ല്‍ ബി.ജെ.പി പിന്തുണയോടെ കര്‍ണാടകത്തില്‍ മുഖ്യമന്ത്രിയായ എച്ച്.ഡി കുമാരസ്വാമി അടുത്ത മെയില്‍ നടക്കുന്ന തെരഞ്ഞെടുപ്പിലും ജെ.ഡി.എസ് നിര്‍ണായക രാഷ്ട്രീയ ശക്തിയാകുമെന്നും ബി.ജെ.പിയുടെയോ കോണ്‍ഗ്രസിന്റെയോ പിന്തുണയോടെ മുഖ്യമന്ത്രിയാകുമെന്നുമാണ് അവകാശപ്പെടുന്നത്. നിലവല്‍ 40 സീറ്റുവീതമുള്ള ജെ.ഡി.എസും ബി.ജെ.പിയും കര്‍ണാടകയില്‍ തുല്യശക്തികളാണ്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ശക്തമായ സംസ്ഥാനത്ത് മെയില്‍ നടക്കുന്ന തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിയുമായി ജെ.ഡി.എസ് രാഷ്ട്രീയ സഖ്യമുണ്ടാക്കുമെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ ജെ.ഡി.എസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ വീരേന്ദ്രകുമാര്‍ തയാറായാല്‍ അഞ്ചുമാസത്തിനുള്ളില്‍ വീണ്ടും നിലപാടില്‍ മാറ്റം വരുത്തേണ്ടിവരും. ജെ.ഡി.എസിന് വ്യക്തമായ നിലപാട് ഇല്ലാത്തതു കാരണം കര്‍ണാടകയില്‍ നിരവധി രാഷ്ട്രീയ അനിശ്ചിതത്വത്തിന് ഇടയാക്കിയ കാലഘട്ടമായിരുന്നു 2004 മുതല്‍ 2013 വരെ. 2004ല്‍ 58ഉം 2008ല്‍ 28ഉം സീറ്റുകള്‍ നേടി കര്‍ണാടകയില്‍ വിലപേശല്‍ ശക്തിയായ ജെ.ഡി.എസ് മന്ത്രിസഭകള്‍ രൂപീകരിക്കാന്‍ മുന്‍കൈയെടുത്തതും ദിവസങ്ങള്‍ക്കകം പിന്തുണ പിന്‍വലിച്ചതുമെല്ലാം ദേശീയതലത്തില്‍ തന്നെ ചര്‍ച്ചാവിഷയമായിരുന്നു.
ബി.ജെ.പിയെ ശക്തമായി എതിര്‍ക്കുന്നു എന്ന് അവകാശപ്പെടുന്ന എച്ച്.ഡി ദേവഗൗഡ ജനതാദള്‍ ദേശീയ പ്രസിഡന്റായിരിക്കെയാണ് മകന് കുമാരസ്വാമി ബി.ജെ.പി പിന്തുണയോടെ മുഖ്യമന്ത്രിയായത്. അന്ന് കേരളത്തില്‍ ഇടതുപക്ഷത്തോടൊപ്പം നിന്ന വീരന് ദേവഗൗഡയെ തള്ളി സുരേന്ദ്രമോഹന്റെ നേതൃത്വത്തെ അംഗീകരിക്കുന്ന വിഭാഗത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. ദേവഗൗഡയോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ജെ.ഡി.എസിന്റെ സംസ്ഥാന പ്രസിഡന്റ് പദവിയില്‍ നിന്ന് വീരന് ഒഴിയുകയും ചെയ്തു. തുടര്‍ന്നാണ് നീലലോഹിതദാസ് ജെ.ഡി.എസ് സംസ്ഥാന പ്രസിഡന്റായത്. പിന്നീട് പാലക്കാട് ലോക്സഭാ സീറ്റ് സംബന്ധിച്ച് എല്‍.ഡി.എഫുമായി ഇടഞ്ഞ വീരേന്ദ്രകുമാര്‍ മുന്നണി വിടുകയും ചെയ്തു.
അധികാരത്തിനു വേണ്ടി ആരുടെ പിന്തുണയും സ്വീകരിക്കുന്ന ജനതാദളില്‍ ചേരാന്‍ തല്ക്കാലം ഉദ്ദേശമില്ലെന്നാണ് വീരന് പറയുന്നത്. പകരം എസ്.ജെ.ഡി സജീവമാക്കി നിലവില്‍ ജെ.ഡി.എസിനൊപ്പം നില്ക്കുന്ന ചില നേതാക്കളെ കൂടി തനിക്കൊപ്പം കൂട്ടാനാണ് നീക്കം. തല്ക്കാലം യു.ഡി.എഫില്‍ തന്നെ തുടരുമെന്നാണറിയുന്നത്.
kerala
ക്യൂ ആര് കോഡ് വഴി 69 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; ദിയാ കൃഷ്ണയുടെ ജീവനക്കാർക്ക് മുന്‍കൂര്‍ ജാമ്യമില്ല
മൂന്ന് ജീവനക്കാരികളാണ് ഹൈക്കോടതിയെ സമീപിച്ചത്

നടന് കൃഷ്ണകുമാറിന്റെ മകളുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പു കേസില്‍ മുന്‍ ജീവനക്കാര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. മൂന്ന് ജീവനക്കാരികളാണ് ഹൈക്കോടതിയെ സമീപിച്ചത്.
നേരത്തെ, ഇവരുടെ ജാമ്യ ഹര്‍ജി കീഴ്ക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് മുന്‍കൂര്‍ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയില്‍ നിന്നും തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇവര്‍ അന്വേഷണത്തോട് സഹകരിക്കേണ്ടി വരും. അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകേണ്ടി വരും. അതല്ലെങ്കില്‍ അറസ്റ്റ് അടക്കമുള്ള നടപടിയിലേക്ക് കടക്കേണ്ടി വരും.
തട്ടിക്കൊണ്ടുപോയെന്ന ജിവനക്കാരുടെ പരാതിയില്‍ കൃഷ്ണകുമാറിനും കുടുംബത്തിനും കോടതി ജാമ്യം അനുവദിച്ചിരുന്നു. കൃഷ്ണകുമാറിനും കുടുംബത്തിനും എതിരെ തെളിവുകള്‍ കണ്ടെത്താന്‍ ആയില്ലെന്ന് ക്രൈംബ്രാഞ്ച് കോടതി റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് ജാമ്യം അനുവദിച്ചത്.
ദിയ കൃഷ്ണന്റെ കടയിലെ ജീവനക്കാര്‍ നല്കിയ തട്ടികൊണ്ട് പോകല്‍ പരാതിയിലാണ് കൃഷ്ണകുമാറിനും മകള്‍ക്കും കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത്. തിരുവനന്തപുരത്ത് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ജീവനക്കാരായ വിനീത, ദിവ്യ ഫ്രാന്ക്ലിന്, രാധ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി അന്ന് തള്ളിയത്.
kerala
ഗോവിന്ദച്ചാമി 14 ദിവസം റിമാന്‍ഡില്‍; ഇന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍
സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിയ്യൂരിലേക്ക് മാറ്റാന്‍ ധാരണയായിട്ടുണ്ട്

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ചാടിയ ഗോവിന്ദച്ചാമിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതിയെ വെള്ളിയാഴ്ച്ച വൈകിട്ട് കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കിയത്. ഗോവിന്ദച്ചാമിയെ കണ്ണൂര്‍ പള്ളിക്കുന്നിലെ സെന്‍ട്രല്‍ ജയിലില്‍ തന്നെയാണ് അടച്ചത്. സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിയ്യൂരിലേക്ക് മാറ്റാന്‍ ധാരണയായിട്ടുണ്ട്. സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷ സംബന്ധിച്ചു ശനിയാഴ്ച്ച രാവിലെ 11 മണിക്ക് മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുണ്ട് ഇതിനു ശേഷമായിരിക്കും തീരുമാനമെന്ന് അറിയുന്നു.
ഇതിനിടെ കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് ഗോവിന്ദച്ചാമിയെ തെളിവെടുപ്പിനായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കെത്തിച്ചിരുന്നു. അതീവ സുരക്ഷയോടെയാണ് ഗോവിന്ദച്ചാമിയെ ജയിലില്‍ എത്തിച്ചത് അതീവ സുരക്ഷയുള്ള ജയിലില്‍ നിന്നും എങ്ങനെയാണ് ഗോവിന്ദച്ചാമി പുറത്തെത്തിയതെന്ന് അറിയുന്നതിനായാണ് വിശദമായ തെളിവെടുപ്പ് നടത്തിയത്. രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഗോവിന്ദച്ചാമിയെ തെളിവെടുപ്പിനായി കണ്ണൂര്‍ ടൗണ്‍ പൊലീസ് കൊണ്ടുവന്നത്.
വെള്ളിയാഴ്ച്ചപുലര്‍ച്ചെ 4:30 ന്ശേഷമാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത്. മാസങ്ങള്‍ നീണ്ട ആസൂത്രണത്തിന് ഒടുവിലാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയതെന്നാണ് വിവരം. ഒന്നരമാസം കൊണ്ട് മൂര്‍ച്ചയുള്ള ആയുധം വച്ച് ജയിലഴി മുറിച്ചു. ജയില്‍ വര്‍ക്ക്ഷോപ്പില്‍ നിന്നാണ് ആയുധമെടുത്തതെന്നാണ് മൊഴി. മുറിച്ച പാടുകള്‍ തുണികൊണ്ട് കെട്ടി മറച്ചു. മതില് ചാടാന്‍ പാല്‍പ്പാത്രങ്ങളും ഡ്രമ്മും ഉപയോഗിച്ചു. ഗുരുവായൂരിലെത്തി മോഷണമായിരുന്നു ലക്ഷ്യമെന്ന് ഗോവിന്ദച്ചാമി പൊലീസിന് മൊഴി നല്കി. ജയിലില്‍ ഗുരുതര വീഴ്ച്ചയുണ്ടായെന്നാണ് കണ്ടെത്തല്‍. ജയിലിലെ ഗുരുതര സുരക്ഷാ വീഴ്ചയില്‍ നാല് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തിട്ടുണ്ട്.
സെല്ലിന്റെ അഴി മുറിച്ച് ഏഴരമീറ്റര്‍ ഉയരമുള്ള മതിലും ചാടി ഒറ്റക്കയ്യന്‍ കൊലയാളി രക്ഷപെട്ടിട്ടും അധികൃതര്‍ അറിഞ്ഞത് മണിക്കൂറുകള്‍ വൈകിയാണ്. രാവിലത്തെ പരിശോധനയില്‍ തടവുകാരെല്ലാം അഴിക്കുള്ളില്‍ ഉണ്ടെന്ന് ഗാര്‍ഡ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മതിലിലെ തുണി കണ്ടശേഷമാണ് ജയില്‍ ചാടിയെന്നറിഞ്ഞത്. വീണ്ടും പരിശോധിച്ചപ്പോഴാണ് ഗോവിന്ദച്ചാമിയാണ് രക്ഷപ്പെട്ടതെന്ന് അറിഞ്ഞത്.
kerala
ശക്തമായ മഴ; കോട്ടയം ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്

കോട്ടയം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
-
kerala3 days ago
മദ്യലഹരിയില്‍ പൊലീസ് ഉദ്യോഗസ്ഥന് ഓടിച്ച വാഹനമിടിച്ച് അപകടം; രണ്ട് പേര്‍ക്ക് പരിക്കേറ്റു
-
india3 days ago
കരിപ്പൂരില്‍ നിന്ന് ദോഹയിലേക്ക് പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കി
-
kerala3 days ago
നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായുള്ള അവകാശവാദം തള്ളി കേന്ദ്രസര്‍ക്കാര്‍
-
Film3 days ago
കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്
-
india3 days ago
അഹമ്മദാബാദ് വിമാനാപകടം: വിദേശ പൗരന്മാരുടെ കുടുംബങ്ങള്‍ക്ക് ലഭിച്ചത് തെറ്റായ മൃതദേഹങ്ങള്‍
-
kerala3 days ago
മാസപ്പടി കേസ്: സിബിഐ, ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വീണ വിജയനുൾപ്പെടെയുള്ളവർക്ക് ഹൈക്കോടതി നോട്ടീസ്
-
india3 days ago
അഞ്ച് വര്‍ഷത്തിനു ശേഷം ചൈനീസ് പൗരന്മാര്ക്ക് ടൂറിസ്റ്റ് വിസ പുനരാരംഭിച്ച് ഇന്ത്യ
-
india3 days ago
‘മേജര്‍ വിന്’: ജാതി വിവേചനത്തിനെതിരെ നടപടിയെടുക്കാനുള്ള കാലിഫോര്‍ണിയ സര്‍ക്കാരിന്റെ അധികാരത്തെ യുഎസ് ഫെഡറല്‍ കോടതി ശരിവച്ചു