Connect with us

More

വീരേന്ദ്രകുമാര്‍ ജെ.ഡി.എസില്‍ ചേരില്ല; എസ്.ജെ.ഡി പുനരുജ്ജീവിപ്പിക്കും യു.ഡി.എഫ് വിടുന്നതിനെ കുറിച്ച് ഉടന്‍ ആലോചനയില്ല

Published

on

 

തിരുവനന്തപുരം

രാജ്യസഭാ അംഗത്വം രാജിവെച്ച എം.പി വീരേന്ദ്രകുമാര്‍ സോഷ്യലിസ്റ്റ് ജനതാ ഡെമോക്രാറ്റിക് (എസ്.ജെ.ഡി) പാര്‍ട്ടി പുനരുജ്ജീവിപ്പിക്കാന്‍ തയാറെടുക്കുന്നു. ജനതാദള്‍ സെക്യുലറില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതോ യു.ഡി.എഫ് വിടുന്നതോ ഉള്‍പെടെയുള്ള വിഷയങ്ങള്‍ ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നാണ് അദ്ദേഹത്തോട് അടുത്ത കേന്ദ്രങ്ങള്‍ പറയുന്നത്. ഇതിന്റെ ഭാഗമായാണ് നേരത്തെ കേരളത്തില്‍ താന്‍ നേതൃത്വം നല്‍കിയിരുന്ന എസ്.ജെ.ഡിയെ വീണ്ടും സജീവമാക്കാനുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്.
ജനതാദള്‍ സെക്യുലറില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന മന്ത്രി മാത്യു.ടി തോമസിന്റെയും കെ. കൃഷ്ണന്‍ കുട്ടിയുടെയും അഭിപ്രായത്തോട് ‘കടല്‍ നദിയില്‍ ചേരാറില്ല’ എന്നാണത്രേ വീരേന്ദ്രകുമാര്‍ പ്രതികരിച്ചത്. എന്നാല്‍ ജെ.ഡി.എസിലേക്ക് പോകാന്‍ വീരന്‍ മടിക്കുന്നതിന്റെ രാഷ്ട്രീയ കാരണം മറ്റൊന്നാണ്. 2018 മെയില്‍ നടക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പു വരെ ജെ.ഡി.എസില്‍ ചേരുന്ന കാര്യമോ എല്‍.ഡി.എഫില്‍ അംഗമാകാനോ വീരന്‍ ശ്രമിച്ചേക്കില്ല. നിതീഷ് കുമാറുമായുള്ള ബന്ധം വേര്‍പെടുത്തി എം.പി സ്ഥാനം ഉപേക്ഷിച്ചതിന് കാരണമായി പറയുന്ന ബി.ജെ.പി ബന്ധം തന്നെയാണ് കര്‍ണാടകയില്‍ ജെ.ഡി.എസ് കാത്തിരിക്കുന്നത്.
2006ല്‍ ബി.ജെ.പി പിന്തുണയോടെ കര്‍ണാടകത്തില്‍ മുഖ്യമന്ത്രിയായ എച്ച്.ഡി കുമാരസ്വാമി അടുത്ത മെയില്‍ നടക്കുന്ന തെരഞ്ഞെടുപ്പിലും ജെ.ഡി.എസ് നിര്‍ണായക രാഷ്ട്രീയ ശക്തിയാകുമെന്നും ബി.ജെ.പിയുടെയോ കോണ്‍ഗ്രസിന്റെയോ പിന്തുണയോടെ മുഖ്യമന്ത്രിയാകുമെന്നുമാണ് അവകാശപ്പെടുന്നത്. നിലവല്‍ 40 സീറ്റുവീതമുള്ള ജെ.ഡി.എസും ബി.ജെ.പിയും കര്‍ണാടകയില്‍ തുല്യശക്തികളാണ്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ശക്തമായ സംസ്ഥാനത്ത് മെയില്‍ നടക്കുന്ന തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിയുമായി ജെ.ഡി.എസ് രാഷ്ട്രീയ സഖ്യമുണ്ടാക്കുമെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ ജെ.ഡി.എസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ വീരേന്ദ്രകുമാര്‍ തയാറായാല്‍ അഞ്ചുമാസത്തിനുള്ളില്‍ വീണ്ടും നിലപാടില്‍ മാറ്റം വരുത്തേണ്ടിവരും. ജെ.ഡി.എസിന് വ്യക്തമായ നിലപാട് ഇല്ലാത്തതു കാരണം കര്‍ണാടകയില്‍ നിരവധി രാഷ്ട്രീയ അനിശ്ചിതത്വത്തിന് ഇടയാക്കിയ കാലഘട്ടമായിരുന്നു 2004 മുതല്‍ 2013 വരെ. 2004ല്‍ 58ഉം 2008ല്‍ 28ഉം സീറ്റുകള്‍ നേടി കര്‍ണാടകയില്‍ വിലപേശല്‍ ശക്തിയായ ജെ.ഡി.എസ് മന്ത്രിസഭകള്‍ രൂപീകരിക്കാന്‍ മുന്‍കൈയെടുത്തതും ദിവസങ്ങള്‍ക്കകം പിന്തുണ പിന്‍വലിച്ചതുമെല്ലാം ദേശീയതലത്തില്‍ തന്നെ ചര്‍ച്ചാവിഷയമായിരുന്നു.
ബി.ജെ.പിയെ ശക്തമായി എതിര്‍ക്കുന്നു എന്ന് അവകാശപ്പെടുന്ന എച്ച്.ഡി ദേവഗൗഡ ജനതാദള്‍ ദേശീയ പ്രസിഡന്റായിരിക്കെയാണ് മകന്‍ കുമാരസ്വാമി ബി.ജെ.പി പിന്തുണയോടെ മുഖ്യമന്ത്രിയായത്. അന്ന് കേരളത്തില്‍ ഇടതുപക്ഷത്തോടൊപ്പം നിന്ന വീരന്‍ ദേവഗൗഡയെ തള്ളി സുരേന്ദ്രമോഹന്റെ നേതൃത്വത്തെ അംഗീകരിക്കുന്ന വിഭാഗത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. ദേവഗൗഡയോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ജെ.ഡി.എസിന്റെ സംസ്ഥാന പ്രസിഡന്റ് പദവിയില്‍ നിന്ന് വീരന്‍ ഒഴിയുകയും ചെയ്തു. തുടര്‍ന്നാണ് നീലലോഹിതദാസ് ജെ.ഡി.എസ് സംസ്ഥാന പ്രസിഡന്റായത്. പിന്നീട് പാലക്കാട് ലോക്‌സഭാ സീറ്റ് സംബന്ധിച്ച് എല്‍.ഡി.എഫുമായി ഇടഞ്ഞ വീരേന്ദ്രകുമാര്‍ മുന്നണി വിടുകയും ചെയ്തു.
അധികാരത്തിനു വേണ്ടി ആരുടെ പിന്തുണയും സ്വീകരിക്കുന്ന ജനതാദളില്‍ ചേരാന്‍ തല്‍ക്കാലം ഉദ്ദേശമില്ലെന്നാണ് വീരന്‍ പറയുന്നത്. പകരം എസ്.ജെ.ഡി സജീവമാക്കി നിലവില്‍ ജെ.ഡി.എസിനൊപ്പം നില്‍ക്കുന്ന ചില നേതാക്കളെ കൂടി തനിക്കൊപ്പം കൂട്ടാനാണ് നീക്കം. തല്‍ക്കാലം യു.ഡി.എഫില്‍ തന്നെ തുടരുമെന്നാണറിയുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

Trending