Connect with us

More

വിദ്വേഷ പ്രസംഗങ്ങള്‍ എഴുതിത്തള്ളുമ്പോള്‍

Published

on

വയനാട് ലോകസഭാ ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ബി.ജെ.പി നേതാക്കളായ കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയും ബി. ഗോപാലകൃഷ്ണനും നടത്തിയ വിദ്വേഷ പ്രസംഗങ്ങളുടെ കാര്യത്തില്‍ പരാതിക്കാരന്റെ മൊഴിപോലും രേഖപ്പെടുത്താതെ അന്വേഷണം അവസാനിപ്പിച്ച പൊലീസ് നടപടി സംസ്ഥാനത്ത് നിലനില്‍ക്കുന്ന സി.പി.എം ബി.ജെ.പി ബാന്ധവത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്. വഖഫ് വിഷയത്തില്‍ തെറ്റിദ്ധാരണാ ജനകമായ പരാമര്‍ശം നടത്തിയ സുരേഷ്ഗോപിക്കും വാവര് പള്ളിയെ അധിക്ഷേപിച്ച ഗോപാലകൃഷ്ണനുമെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് വി.ആര്‍ അനൂപായിരുന്നു കമ്പളക്കാട് പൊലീസില്‍ പരാതി നല്‍കിയിരുന്നത്. ഈ പരാതിയിലാണ് അന്വേഷണത്തിന് പോലും തയാറാകാതെ പൊലീസിന്റെ ഏകപക്ഷിയമായ നടപടി പിണറായി പൊലീസിലെ ആര്‍.എസ്.എസ് സ്വാധീനവും തീര്‍ത്തും പക്ഷപാതപരവും ആസൂത്രിതവുമായ അവരുടെ നീക്കങ്ങള്‍ക്ക് മുഖ്യമന്ത്രിതന്നെ അര്‍ത്ഥഗര്‍ഭമായ മൗനത്തിലൂടെ നല്‍കുന്ന പിന്തുണയും കേരളത്തില്‍ പരസ്യമായിത്തീര്‍ന്ന രഹസ്യമാണ്. ബി.ജെ.പിയുടെ സഖ്യകക്ഷികള്‍ ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ പോലും ലഭിക്കാത്ത ഈ പിന്തുണ അഭംഗുരം തുടരുന്നുവെന്നത് തിരിച്ചടികളില്‍ നിന്ന് ഒരു പാഠവും പഠിക്കാന്‍ തങ്ങള്‍ സന്നദ്ധരല്ല എന്ന സര്‍ക്കാറിന്റെ പ്രഖ്യാപനമാണ്. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ പെട്ടി വിവാദമായും കൊടകര കുഴല്‍പ്പണക്കേസിലെ വെളിപ്പെടുത്തലുകളായും ഈ അവിശുദ്ധ ബാന്ധവം മറനിക്കിപ്പുറത്തുവരികയും മതേതര വിശ്വാസികളില്‍ നിന്ന് കനത്ത തിരിച്ചടി ലഭിക്കുകയും ചെയ്ത് ദിവസങ്ങള്‍ക്കകമാണ് ഈ ഒത്തുതീര്‍പ്പെന്നത് സി.പി.എം തുടങ്ങിവെച്ചിരിക്കുന്ന ധ്രുവീകരണ രാഷ്ട്രീയ ത്തിലേക്കുള്ള വിരല്‍ചൂണ്ടലാണ്.

കേരള പൊലീസിലെ ആര്‍.എസ്.എസ് വല്‍ക്കരണത്തിന് ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് തന്നെ ആരംഭംകുറിച്ചതാണ്. സിറാജുന്നിസ എന്ന പതിനൊന്നുകാരി പാലക്കാട്ടെ പുതുപ്പള്ളിത്തെരുവില്‍ കൊല്ലപ്പെടാന്‍ കാരണമായത് എ.ജി രമണ്‍ ശ്രീവാസ്തവയുടെ ആക്രോശമായിരുനന്നുവെങ്കില്‍ അതേ രമണ്‍ ശ്രീവാസ്തവയെ സര്‍ക്കാറിന്റെ ഉപദേഷ്ടാവായി നിയോഗിച്ചുകൊണ്ട് തുടക്കമിട്ട നീക്കങ്ങള്‍ക്ക് പിന്നീട് ഒരിടവേളപോലും ഉണ്ടായിട്ടില്ല. 2017 ആഗസ്റ്റ് 17ന് കന്യാ കുമാരിയില്‍ പൊലീസില്‍ ആര്‍.എസ്.എസ് വിങ് പഠന ശിബിരം സംഘടിപ്പിച്ചതായി മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിടുകയുണ്ടായി. മതസ്പര്‍ധ വളര്‍ത്തുന്ന ലഘുലേഖ വിതരണം ചെയ്തു എന്നപേരില്‍ 39 മുജാഹിദ് പ്രവര്‍ത്തകരെ പിണറായിയുടെ പൊലീസ് അറസ്റ്റുചെയ്തത് കേരളത്തെ ഞെട്ടിച്ചിരുന്നു. പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. തൃശൂര്‍ പൊലീസ് അക്കാദമിയില്‍ ബീഫ് വിളമ്പുന്നതിന് ഐ.ജി സുരേഷ് രാജ് പുരോഹതിക്ക് വിലക്കേര്‍പ്പെടുത്തിയത്. മലപ്പുറം ജില്ലക്കെതിരായ ആര്‍.എസ്.എസിന്റെ വ്യാജ പ്രചരണത്തിന് വളംവെച്ചുനല്‍കാനും കേരള പൊലീസ് കിണഞ്ഞുശ്രമിക്കുന്നതും ഇതിന്റെ ഉദാഹരണം തന്നെ. പിണറായി സര്‍ക്കാറിന്റെ കാലത്ത് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണത്തില്‍ അസാധാരണമായ വര്‍ധനവാണ് രേഖപ്പെടുത്തിയത്. നിസാരമായ സംഭവങ്ങളില്‍ പോലും ഗുരുതരമായ വകുപ്പുകള്‍ ചുമത്തപ്പെടുമ്പോള്‍ ഇതേ പൊലീസ് തന്നെയാണ് ആര്‍.എസ്.എസുകാര്‍ പ്രതിസ്ഥാനത്ത് വരുമ്പോള്‍ കേസുകള്‍ ദുര്‍ബലമാക്കാന്‍ ശ്രമിക്കുന്നതും. കൊടിഞ്ഞി ഫൈസല്‍ വധക്കേസ് ഇതിന്റെ വ്യക്തമായ ഉദാഹരണമാണ്.

ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളയെയും ക്രമസമാധാനത്തിന്റെ ചുമതല വഹിച്ചിരുന്ന എ.ഡി.ജി.പി എം.ആര്‍ അജിത്കുമാറും നിരവിധി തവണ കൂടിക്കാഴ്ച്ച നടത്തിയ വിവരം പ്രതിപക്ഷ നേതാവ് പുറത്തുകൊണ്ടുവന്നപ്പോള്‍ ഇതിലെന്താണ് അല്‍ഭുതപ്പെടാനുള്ളതെന്നാണ് മുഖ്യമന്ത്രിയും പാര്‍ട്ടി നേതൃത്വവും ആവര്‍ത്തിച്ചത്. ഇസ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകക്കേസില്‍ അന്നത്തെ ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന അമിത് ഷാക്ക് ക്ലീന്‍ചിറ്റ് നല്‍കിയ ലോക്നാഥ് ബെഹ്‌റയെ സംസ്ഥാന പൊലീസ് മേധാവിയായി നിയമിച്ചു എന്നുമാത്രമല്ല, വിരമിച്ച ശേഷം ലക്ഷങ്ങള്‍ പ്രതിഫലം നല്‍കി കൊച്ചി മെട്രോയുടെ എം.ഡിയായി നിയമിക്കുകയും ചെയ്യുകയുണ്ടായി. 2018 ല്‍ ശബരിമല തീര്‍ത്ഥാടന കാലത്തുണ്ടായ സംഘര്‍ഷങ്ങള്‍ക്കിടയില്‍ അണികളെ അഭിസംബോധന ചെയ്യാന്‍ ഹിന്ദുഐക്യവേദി കണ്‍വീനര്‍ വത്സന്‍ തില്ലങ്കേരിക്ക് തങ്ങളുടെ മെഗാഫോണ്‍ നല്‍കാന്‍ മടികാണിക്കാതിരുന്നതും ഈ പൊലീസ് തന്നെയാണ്. പിണറായി അധികാരമേറ്റ കാലംമുതല്‍ ഉയര്‍ന്നുകേള്‍ക്കുന്ന ആരോപണം ഭരണപക്ഷ എം.എല്‍.എ പി.വി. അന്‍വര്‍തന്നെ ഈയിടെ തുറന്നു പറയുകയുണ്ടായി സി.പി.ഐ നേതാവ് ആനിരാജയും സമാന ആരോപണം ഉന്നയിച്ചിരുന്നു. ആനിരാജക്ക് മൗനിയാകേണ്ടിവന്നപ്പോള്‍ അന്‍വറിന് മുന്നണി തന്നെ വിടേണ്ടിവന്നു എന്നതായിരുന്നു ഇതിന്റെ പരിണിത ഫലം. കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ആര്‍.എസ്.എസ് കേന്ദ്രനേത്യത്വത്തിന്റെ ആശിര്‍വാദത്തോടെ യോഗാചാര്യന്‍ ശ്രിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും നടത്തിയ രഹസ്യ കൂടിക്കാഴ്ചയുടെ തുടര്‍ചയായ ഈ ബന്ധം കൊണ്ടുംകൊടുത്തും മുന്നേറുകയാണ്. കേരള പൊലീസ് സംഘ്പരിവാര്‍ താല്‍പര്യങ്ങള്‍ക്ക് കുടപിടിക്കുമ്പോള്‍ പിണറായിക്ക് ലഭിക്കുന്ന ആനുകൂല്യം തനിക്കെതിരായ കേസുകളില്‍ കേന്ദ്ര ഏജന്‍സികളുടെ അനേ ഷണത്തില്‍നിന്നുള്ള പൂര്‍ണ സംരക്ഷണമാണ്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്ന് കയറ്റം: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

Published

on

ഛത്തീസ്ഗഡിൽ മലയാളികളായ രണ്ട് സിസ്റ്റർമാരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് അറസ്റ്റ് ചെയ്ത സംഭവം അപലപനീയമാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ. ഭരണഘടന ഉറപ്പു നൽകുന്ന മതസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണിത്. വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് ബജ്‌റംഗ് ദൾ പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ദുർഗ് പോലീസ് ജൂലൈ 25, 2025-ന് സിസ്റ്റർ വന്ദന ഫ്രാൻസിസിനെയും സിസ്റ്റർ പ്രീതി മേരിയെയും അറസ്റ്റ് ചെയ്ത് റിമാന്റിലാണ് എന്നാണ് റിപ്പോർട്ട്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ നിരന്തരമായ അതിക്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇത് ഗുരുതരമായ സാഹചര്യമാണെന്നും മതേതര സമൂഹം ഒറ്റക്കെട്ടായി നിന്ന് ഇതിനെ ചെറുത്ത് തോൽപിക്കണമെന്നും തങ്ങൾ പ്രസ്താവനയിൽ പറഞ്ഞു.

Continue Reading

kerala

ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ച കൊട്ടാരക്കര ജയിലിലെ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

ഗോവിന്ദ ചാമി ജയില്‍ ചാടുമെന്ന് നേരത്തെ അറിയിച്ചിരുന്നു എന്നായിരുന്നു സത്താറിന്റെ പ്രതികരണം

Published

on

തിരുവനന്തപുരം: ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തില്‍ മാധ്യമങ്ങളോട് സംസാരിച്ച കൊട്ടാരക്കര ജയിലിലെ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ അബ്ദുല്‍ സത്താറിന് എതിരെയാണ് നടപടി.

ഗോവിന്ദ ചാമി ജയില്‍ ചാടുമെന്ന് നേരത്തെ അറിയിച്ചിരുന്നു എന്നായിരുന്നു സത്താറിന്റെ പ്രതികരണം. മാധ്യമ പ്രതികരണങ്ങളിലൂടെ വകുപ്പിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയെന്ന് കാണിച്ചാണ് നടപടി. സൗത്ത് സോണ്‍ ജയില്‍ ഡിഐജിയുടേതാണ് ഉത്തരവ്.

Continue Reading

kerala

ട്രെയിൻ ഇറങ്ങി പാളം മുറിച്ചുകടക്കവേ മറ്റൊരു ട്രെയിനിടിച്ചു; കടലുണ്ടിയിൽ ബി.ടെക് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

കടലുണ്ടി റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങി നടക്കുന്നതിനിടെ മറ്റൊരു ട്രെയിൻ തട്ടിയാണ് മരിച്ചത്

Published

on

കോഴിക്കോട് കടലുണ്ടിയിൽ ട്രെയിൻ തട്ടി ബി.ടെക് വിദ്യാർഥിനി മരിച്ചു. മലപ്പുറം വള്ളിക്കുന്ന് ആനയറങ്ങാടി ഒഴുകിൽ തട്ടയൂർമന രാജേഷ് നമ്പൂതിരി മകൾ ഒ.ടി സൂര്യയാണ് (20) മരിച്ചത്. കൂറ്റനാട് വാവന്നൂർ ശ്രീപതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആൻഡ് ടെക്നോളജി കോളേജ് വിദ്യാർഥിനിയാണ്.

ശനിയാഴ്ച വൈകിട്ട് അഞ്ചേമുക്കാലോടെയാണ് സംഭവം. കടലുണ്ടി റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങി നടക്കുന്നതിനിടെ മറ്റൊരു ട്രെയിൻ തട്ടിയാണ് മരിച്ചത്. കോയമ്പത്തൂർ ഫാസ്‌റ്റ് പാസഞ്ചർ വണ്ടിയിൽ വന്നിറങ്ങിയ സൂര്യ കടലുണ്ടി സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിൻ്റെ ഭാഗത്തേക്ക് നടക്കുന്നതിനിടെ കോഴിക്കോട് ഭാഗത്തുനിന്ന് എത്തിയ ചെന്നൈ മെയിൽ ഇടിക്കുകയായിരുന്നു.

ട്രെയിനിന്റെ ഹോൺ കേട്ട് പരിഭ്രാന്തയായി പാളം മാറിക്കയറിയതാണ് അപകടത്തിന് കാരണമായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സ്റ്റോപ്പില്ലാത്തതിനാൽ വേഗത്തിലെത്തിയ ട്രെയിൻ ഇടിച്ച് തെറിപ്പിച്ച് കടന്നുപോകുകയായിരുന്നു.

എയ്‌ഡ്‌ പോസ്റ്റ് പൊലീസും റെയിൽവേ അധികൃതരും നാട്ടുകാരും ചേർന്ന് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ചു. പിതാവ്: ആനയറങ്ങാടി തട്ടയൂർ മന രാജേഷ് നമ്പൂതിരി. അമ്മ: പ്രതിഭ (മണ്ണൂർ സി.എം.എച്ച്.എസ് ഹയർ സെക്കൻഡറി വിഭാഗം കംപ്യൂട്ടർ സയൻസ് അധ്യാപിക), സഹോദരൻ: ആദിത്യൻ (രാമനാട്ടുകര സേവാമന്ദിരം പി.ബി.എച്ച്.എസ്.എസ് പ്ലസ് വൺ വിദ്യാർഥി).

Continue Reading

Trending