Connect with us

Video Stories

മരട് ഫ്‌ളാറ്റുകളില്‍ ഇരകളാക്കപ്പെട്ടവര്‍

Published

on

ഇയാസ് മുഹമ്മദ്

കൊച്ചി മരടിലെ അനധികൃത #ാറ്റുകള്‍ പൊളിച്ചുമാറ്റണമെന്ന സുപ്രീംകോടതി വിധി #ാറ്റുടമകളെ മാത്രമല്ല, സര്‍ക്കാരിനേയും നഗരസഭയേയും രാഷ്ട്രീയ പാര്‍ട്ടികളേയും ഒരുപോലെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഒരു വശത്ത് നിയമവും മറുവശത്ത് നിയമത്തിന്റെ ഇരകളാക്കപ്പെടുന്ന മനുഷ്യരുടെ വേദനയും ഉത്കണ്ഠകളുമാകുമ്പോള്‍ തങ്ങളുടെ പക്ഷം ഏതെന്ന് തിട്ടപ്പെടുത്തുകയെന്ന നിലയാണ് ഭരണകൂടങ്ങള്‍ക്കും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും വന്നുചേര്‍ന്നിരിക്കുന്നത്. എന്നാല്‍ ഈ പ്രതിസന്ധിക്കിടയിലൂടെ #ാറ്റ് നിര്‍മിച്ച നിയമലംഘകര്‍ രക്ഷപ്പെടാനാണിട. അതിനുള്ള ഒടിവിദ്യങ്ങള്‍ കൈവശമാണെന്നതിനാല്‍ നിയമത്തിന്റെ വലയത്തില്‍ അവരെ കുടുക്കുക അത്ര ലളിതമായ കാര്യവുമല്ല.
മണിചെയിനും ആടും മാഞ്ചിയവും തുടങ്ങി ഡയറക്ട് മാര്‍ക്കറ്റിങില്‍വരെ തട്ടിപ്പിന്റെ വലകള്‍ വിരിച്ച് കേരളീയരെ വഞ്ചിച്ചവരുടെ പിന്‍ഗാമികളില്‍ ചിലര്‍ ഇപ്പോള്‍ #ാറ്റ് നിര്‍മാതാക്കളാണ്. ചട്ടവും നിയമവും ലംഘിച്ച് നിര്‍മിച്ച #ാറ്റുകള്‍ നല്ല വിലക്ക് വില്‍പന നടത്തി മുങ്ങിയ മരടിലെ അനധികൃത നിര്‍മിതാക്കള്‍ മുതല്‍ പണം വാങ്ങിയിട്ടും #ാറ്റ് നല്‍കാതെ വഞ്ചിക്കുന്നവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. കേരളത്തിലെ ഭൂമി വില കുത്തനെ ഉയര്‍ന്നതോടെയാണ് #ാറ്റ് എന്ന ആകാശ വീട്ടിലേക്ക് മലയാളി കുടിയേറിയത്. പൂമുഖവും പൂമുറ്റവും ഗൃഹാതുര ഓര്‍മയായി കൊണ്ടുനടക്കുന്ന മലയാളിക്ക് ബഹുനിലകളിലെ ചതുര കള്ളികളിലേക്ക് ജീവിതം കുടുക്കിയിടേണ്ടിവരുന്നതിന് ഒരു കാരണം മാത്രമാണ് ഭൂമിയുടെ പൊള്ളുന്ന വില. പാശ്ചാത്യ ജീവിത രീതിയോടുള്ള അന്തംവിട്ട ആഭിമുഖ്യവും #ാറ്റ് ജീവിതത്തോടുള്ള ആരാധനയുമൊക്കെയാണ് മറ്റ് കാരണങ്ങള്‍. മരടിലെ അനധികൃതമെന്ന് സുപ്രീം കോടതി കണ്ടെത്തിയ അഞ്ച് #ാറ്റുകളിലുള്ളവര്‍ ശിക്ഷിക്കപ്പെടേണ്ടവരാണെന്നല്ല അതിനര്‍ത്ഥം.
ജീവിതത്തിന്റെ സിംഹഭാഗവും മണലരണ്യത്തില്‍ പണിയെടുത്ത് കിട്ടിയ സമ്പാദ്യത്തിന്റെ മുക്കാല്‍ പങ്കും നല്‍കി #ാറ്റ് വാങ്ങിയവര്‍, മക്കളെല്ലാം കൂടൊഴിഞ്ഞപ്പോള്‍ ഒറ്റപ്പെടലിന്റെ വ്യഥയില്‍ നിന്ന് മോചനം തേടിയെത്തിയവര്‍ അങ്ങനെ ജീവിതത്തിന്റെ പരിഛേദം തന്നെ മരടിലെ 357 #ാറ്റുകളിലായുണ്ട്. ഇവിടെനിന്ന് ഇറങ്ങേണ്ടിവന്നാല്‍ എങ്ങോട്ട് പോകണമെന്ന് അറിയാത്ത അനിശ്ചിതാവസ്ഥയിലാണ് മിക്കവരും. സ്വന്തം വീട്ടില്‍നിന്ന് ഇറങ്ങേണ്ടിവരുമെന്ന് ഒരിക്കല്‍ പോലും കരുതിയിട്ടില്ലാത്ത മനുഷ്യരോടാണ് നീതി പീഠം സമയം നിശ്ചയിച്ച് കുടിയൊഴിയാന്‍ ഉത്തരവിട്ടിരിക്കുന്നത്. ഒരു കാര്യം ഉറപ്പാണ്, സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ കാട്ടുന്ന കാരുണ്യത്തിന്റെ ഹസ്തം മൂന്ന് മാസം മുമ്പ് ഇവര്‍ക്ക് നേരെ നീണ്ടിരുന്നെങ്കില്‍ ഇപ്പോഴത്തെ ചുട്ടുപൊള്ളുന്ന മാനസികാവസ്ഥയിലേക്ക് 357 കുടുംബങ്ങള്‍ എത്തുമായിരുന്നില്ല. മൂന്ന് മാസം മുമ്പ് കോടതി വിധി വന്നപ്പോള്‍ സര്‍ക്കാരിന് റിവ്യൂ ഹര്‍ജി നല്‍കാന്‍ അവസരുമുണ്ടായിരുന്നു. എന്നാല്‍ കോടതി കക്ഷി ചേര്‍ത്താല്‍ അഭിപ്രായം പറയാമെന്ന നിലപാടാണ് അന്ന് മന്ത്രി എ.സി മൊയ്തീന്‍ സ്വീകരിച്ചത്. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ബാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ ജീവിക്കാന്‍ മറ്റൊരിടമില്ലാത്ത മനുഷ്യരെ തെരുവിലേക്ക് തള്ളിവിടാതിരിക്കാനും സര്‍ക്കാരിന് ബാധ്യത ഉണ്ടാകേണ്ടതാണ്.
കേരളം ഇതിന് മുമ്പ് അഭിമുഖീകരിക്കാത്ത പ്രശ്‌നമാണ് മരടില്‍ ഉദയം കൊണ്ടിരിക്കുന്നത്. മുമ്പ് മൂന്നാറില്‍ സര്‍ക്കാരിന്റെ പൂച്ചകള്‍ നടത്തിയ പൊളിക്കല്‍ നാടകമാണ് സമാനമെന്ന് കരുതാവുന്ന ഒരു സംഭവം. എന്നാല്‍ മൂന്നാറില്‍ നടന്ന നാടകവുമായി മരടിലെ വിഷയങ്ങള്‍ വിഭിന്നവുമാണ്. സുപ്രീംകോടതി ഉത്തരവ് പ്രകാരം അഞ്ച് #ാറ്റുകളിലായി കഴിയുന്ന 357 കുടുംബങ്ങളെ അടിയന്തരമായ ഒഴിപ്പിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ എറണാകുളം ജില്ലാ കലക്ടര്‍ക്കും മരട് നഗരസഭക്കും നിര്‍ദേശം നല്‍കിയിരിക്കുന്നത്. കലക്ടറുമായി കൂടിയാലോചന നടത്തി ഇത് നടപ്പിലാക്കണമെന്നാണ് നിര്‍ദേശം. 20 ാം തിയതിയോടെ വിധി നടപ്പിലാക്കണമെന്നാണ് സുപ്രീംകോടതി സര്‍ക്കാരിന് അന്ത്യശാസനം നല്‍കിയിട്ടുള്ളത്. ഇതിന് മുന്നോടിയായി ഒഴിപ്പില്‍ നടപടിക്കാണ് മരട് നഗരസഭ തുടക്കമിട്ടത്. അഞ്ച് ദിവസത്തിനുള്ളില്‍ താമസക്കാര്‍ ഒഴിഞ്ഞുപോകണമെന്നാവശ്യപ്പെട്ട് നാല് #ാറ്റുകളില്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ നോട്ടീസ് പതിച്ചു. പൊളിക്കുന്നതിന് വിദഗ്ധരായവരില്‍നിന്ന് അപേക്ഷ ക്ഷണിച്ച് പത്ര പരസ്യവും നല്‍കി. എന്നാല്‍ ജെയിന്‍, ആല്‍ഫ #ാറ്റുകളിലെ ഉടമകള്‍ നോട്ടീസ് സ്വീകരിക്കാന്‍ തയ്യാറായില്ല. ഇതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ #ാറ്റുകളുടെ ചുവരില്‍ നോട്ടീസ് പതിച്ച് മടങ്ങുകയായിരുന്നു. ഗോള്‍ഡന്‍ കായലോരം #ാറ്റ് ഉടമകള്‍ മാത്രമാണ് നോട്ടീസ് നേരിട്ട് സ്വീകരിച്ചത്. ക്യൂറേറ്റീവ് പെറ്റീഷനും റിവ്യൂ പെറ്റീഷനും നിലനില്‍ക്കുന്നതിനാല്‍ ഈ നോട്ടീസ് തങ്ങള്‍ക്ക് ബാധകമല്ലെന്ന് എഴുതി നല്‍കിയതിനുശേഷമാണ് ഉടമകള്‍ നോട്ടീസ് കൈപ്പറ്റിയത്. തീരദേശ നിയമം ലംഘിച്ച ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജയിന്‍ ഹൗസിങ്, കായലോരം അപ്പാര്‍ട്ട്മെന്റ്, ആല്‍ഫ വെഞ്ച്വേഴ്സ് എന്നീ #ാറ്റുകള്‍ ഒരു മാസത്തിനുള്ളില്‍ പൊളിക്കാന്‍ മെയ്എട്ടിനാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്. പൊളിച്ച് നീക്കാനുള്ള കാലാവധി നീട്ടണമെന്ന #ാറ്റുടമകളുടെ ആവശ്യം അരുണ്‍മിശ്രയുടെ ബെഞ്ച് തന്നെ മെയ് 22ന് തള്ളി. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് കോടതി ഉത്തരവെന്ന് ചൂണ്ടിക്കാട്ടി ജൂണ്‍ 10ന് താമസക്കാര്‍ ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജി, അജോയ് രസ്തോഗി എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചില്‍നിന്ന് ആറാഴ്ചത്തേക്ക് സ്റ്റേ നേടിയത്. എന്നാല്‍ കേസ് വീണ്ടും ജസ്റ്റിസ് അരുണ്‍മിശ്രയുടെ ബെഞ്ചിലേക്ക് എത്തിയതോടെയാണ് കോടതി രൂക്ഷമായ അഭിപ്രായ പ്രകടനം നടത്തിയത്. തന്റെ ഉത്തരവ് മറികടക്കാന്‍ #ാറ്റ് ഉടമകള്‍ മറ്റൊരു ബെഞ്ചില്‍നിന്ന് അനുകൂല ഉത്തരവ് സമ്പാദിച്ചെന്നും കോടതിയെ കബളിപ്പിക്കാന്‍ ആസൂത്രിതമായ ശ്രമം നടന്നുവെന്നുമാണ് ജസ്റ്റിസ് അരുണ്‍ മിശ്ര വിമര്‍ശിച്ചത്. ഇനി ഒരു കോടതിയും മരട് വിഷയത്തിലെ ഹര്‍ജികള്‍ പരിഗണിക്കരുതെന്ന് കൂടി ജസ്റ്റിസ് അരുണ്‍ മിശ്ര ഉത്തരവിട്ടുണ്ട്. ഇപ്പോള്‍ സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും യോജിച്ച ദയാഹര്‍ജിയുടെ പിന്നാലെയാണ്. അത് പരിഗണിക്കപ്പെടുകയാണെങ്കില്‍ 357 കുടുംബങ്ങള്‍ക്ക് സ്വന്തം കിടപ്പാടം നഷ്ടപെടില്ല.
എന്നാല്‍ കേസിന്റെ നാള്‍വഴി നീണ്ടതാണ്. സൂചി കൊണ്ട് എടുക്കാന്‍ കഴിയുമായിരുന്നത് തൂമ്പക്ക് പോലും സാധ്യമല്ലാതാക്കിയതില്‍ പങ്ക് മരട് നഗരസഭക്കും സര്‍ക്കാരിനുമുണ്ട്. സുപ്രീംകോടതിയുടെ ഉത്തരവിന്റെ സാംഗത്യം വ്യക്തമാകാനും അത് ആവശ്യമാണ്. മരട് നഗരസഭയുടെ ആദ്യ ഭരണസമിതിയാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങളിലേക്ക് നയിച്ച നടപടികള്‍ക്ക് തുടക്കം കുറിച്ചത്. നഗരസഭാ പദവി ലഭിക്കുന്നതിന് മുമ്പാണ് 2006 – 2007 ല്‍ അഞ്ചു #ാറ്റുകള്‍ക്കും ബില്‍ഡിങ് പെര്‍മിറ്റ് ലഭിച്ചത്. 2010 ല്‍ മരട് നഗരസഭയായി. ബില്‍ഡിങ് പെര്‍മിറ്റ് നിയമപ്രകാരമല്ലെന്ന് ടി.കെ ദേവരാജന്‍ ചെയര്‍മാനായ നഗരസഭയുടെ ആദ്യ ഭരണ സമിതി കണ്ടെത്തി. തുടര്‍ന്ന് പെര്‍മിറ്റ് റദ്ദാക്കി നിര്‍മ്മാണം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച #ാറ്റ് നിര്‍മാതാക്കള്‍ നഗരസഭയുടെ ഉത്തരവ് റദ്ദാക്കി കൊണ്ടുള്ള സിംഗിള്‍ ബെഞ്ചിന്റെ വിധി നേടി നിര്‍മ്മാണം തുടര്‍ന്നു. 2014 ല്‍ നഗരസഭ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ സമര്‍പ്പിച്ചു. തീരദേശ പരിപാലന അതോറിറ്റിയും കക്ഷി ചേര്‍ന്നു. തീരദേശ പരിപാലന നിയമം ലംഘിച്ചാണ് #ാറ്റുകളുടെ നിര്‍മ്മാണമെന്ന് അതോറിറ്റി വാദിച്ചു. ഡിവിഷന്‍ ബെഞ്ച് വിധിയും #ാറ്റുടമകള്‍ക്ക് അനുകൂലമായിരുന്നു. ഇതിനെതിരെ അതോറിറ്റിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. നഗരസഭയും കക്ഷി ചേര്‍ന്നു. കേസിനിടെ അഞ്ചില്‍ നാലു #ാറ്റുകളും പണി തീര്‍ത്ത് വിറ്റു. താമസക്കാരും വന്നു. പത്ത് വര്‍ഷം മുമ്പ് 40 ലക്ഷം കൊടുത്ത് #ാറ്റ് വാങ്ങിയവരും കഴിഞ്ഞ വര്‍ഷം കോടികള്‍ നല്‍കി #ാറ്റ് സ്വന്തമാക്കിയവരുമുണ്ട് അവിടെ. കേസിന്റെ നാള്‍വഴി #ാറ്റുടമകളില്‍ പകുതി പേര്‍ക്കെങ്കിലും അറിയാമായിരുന്നുവെന്ന് വ്യക്തം. എന്നാല്‍ ഇങ്ങനെ ഒരുവിധി ആരും മനസ്സില്‍ കണ്ടില്ല. കേസിന് തുടക്കമിട്ട മരട് നഗരസഭ പോലും.
സുപ്രീം കോടതി വിധിയില്‍ ഏറെ ആശങ്ക ഇപ്പോള്‍ മരട് നഗരസഭക്കാണ്. #ാറ്റ് പൊളിച്ചുനീക്കേണ്ടിവന്നാല്‍ 30 കോടി വേണ്ടിവരുമെന്നാണ് കണക്ക്. ഇതില്ലെന്ന് മരട് നഗരസഭ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ തുക മുടക്കാനാകില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇക്കാര്യത്തിലും ഇനി സുപ്രീംകോടതി ഇടപെടേണ്ടിവരുമോ എന്ന സംശയമാണ് നിലനില്‍ക്കുന്നത്. സുപ്രീംകോടതി വിധി നടപ്പിലാക്കാനുള്ള സാമ്പത്തിക പ്രതിസന്ധിയോടൊപ്പം താമസക്കാരുടെ പുനരധിവാസവും നഗരസഭക്ക് വെല്ലുവിളിയാകും. പൊളിച്ച് നീക്കല്‍ നടപടി ആരംഭിച്ചാലുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ എങ്ങനെ നേരിടുമെന്നതും നഗരസഭയുടെ മുന്നിലെ വലിയ പ്രതിസന്ധിയാണ്. മൂലമ്പള്ളിയിലെ ദരിദ്രരോട് കാണിക്കാത്ത അനുകമ്പ മരടിലെ #ാറ്റുടമകളോട് കാട്ടുന്നതെന്തെന്ന ചോദ്യം വേറെ. എന്നാല്‍ ഇതൊന്നും #ാറ്റ് വാങ്ങി കുടുങ്ങിയ പാവം മനുഷ്യരുടെ ജീവിതത്തെ ബാധിക്കാന്‍ പാടില്ല. നിയമലംഘകര്‍ മുതലും ലാഭവും കൊണ്ട് പുതിയ കൊള്ളകള്‍ക്ക് കോപ്പുകൂട്ടുമ്പോള്‍, ഇരകളാക്കപ്പെടുന്ന സാധാരണ മനുഷ്യര്‍ക്ക് നീതി ലഭ്യമാകണം. മരടിലെ അനിതര സാധാരണമായ നടപടി ക്രമങ്ങള്‍ കുറച്ചു മനുഷ്യരെ നിരാലംബരാക്കി കൂടാ. മരടിലെ അനധികൃത #ാറ്റുകളില്‍ ഇരകളാക്കപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം മാത്രമല്ല, അവരുടെ പുനരധിവാസവും സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. നിര്‍മാതാക്കളുടെ തട്ടിപ്പിനിരയായവര്‍ക്ക് അവരില്‍നിന്ന് നഷ്ടപരിഹാരം നേടിക്കൊടുക്കാന്‍ കഴിയണം. എങ്കില്‍ മാത്രമേ മരട് ഭാവിയിലേക്കുള്ള തെളിച്ചമാകൂ.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending