Connect with us

Video Stories

ഹിന്ദുത്വം

Published

on


‘ഏറ്റവും വലിയ ജനാധിപത്യം തരംതാണ ജനപ്രിയതയില്‍ തകര്‍ന്നുവീഴുകയാണെങ്കില്‍ അത് ഇന്ത്യയായിരിക്കും.’ നരേന്ദ്രമോദിയെ ഉദ്ദേശിച്ച് ‘ഭിന്നിപ്പിന്റെ തലവന്‍’ എന്ന തലക്കെട്ടില്‍, ലോക്‌സഭാതെരഞ്ഞെടുപ്പിനിടെ ടൈംമാഗസിന്‍ എഴുതിയ മുഖലേഖനത്തിലെ തലവാചകമാണിത്. വിദ്വേഷ രാഷ്ട്രീയത്തിന്റെ നെറുകയില്‍നിന്ന് പണ്ഡിറ്റ് നെഹ്‌റുവും ഇന്ദിരാഗാന്ധിയുമിരുന്ന മഹനീയ കസേരയിലേക്ക് നരേന്ദ്രമോദി വീണ്ടുമൊരു പാരാലാന്‍ഡിംഗ് നടത്തിയിരിക്കുന്നു. ബി.ജെ.പി സര്‍ക്കാരിന്റെ പ്രഥമ തുടര്‍ഭരണത്തിന്റെ അമരത്തേക്ക്. 2014ല്‍ 31 ശതമാനം വോട്ടിന്റെ പിന്തുണയുണ്ടായിരുന്ന എന്‍.ഡി.എ ഇത്തവണ നേടിയ 44 ശതമാനത്തിലധികം വോട്ടുകള്‍ക്കും ബി.ജെപിയുടെ 303 സീറ്റുകള്‍ക്കും കാരണം അനനുകരണീയമായ ‘മോദി മാജിക്കാ’ണെന്ന് ശത്രുക്കളും സമ്മതിക്കുന്നു. സ്വന്തം പാര്‍ട്ടിയെയും പാര്‍ട്ടികളെയും നിഷ്പ്രഭമാക്കിയ ഐന്ദ്രജാലം.
ഗുജറാത്തിലെ വാദ്‌നഗറില്‍ പിതാവിനൊപ്പം ചായ ഒഴിച്ചുകൊടുത്തിരുന്ന ബാല്യത്തില്‍നിന്ന് സന്യാസ സമാനമായ ഹിമാലയന്‍ ജീവിതത്തിലേക്ക് സ്വയംപറിച്ചുനട്ടുവെന്നും പിന്നീട് ബിരുദങ്ങള്‍ നേടിയെന്നുമൊക്കെ പറയുന്ന മോദിയെ 1987ല്‍ ഇന്റര്‍നെറ്റയച്ചുവെന്നതുകൊണ്ട് ആര് അവിശ്വസിച്ചാലും ഇന്ത്യന്‍ ഹിന്ദുത്വം തള്ളിപ്പറയില്ല. ഒന്നും രണ്ടുമല്ല, അമ്പതിനുശേഷമുള്ള മോദിയുടെ കാല്‍നൂറ്റാണ്ട് ശുക്ര ദശയുടേതാണ്. തൊട്ടതൊക്കെ പൊന്നാക്കുന്ന അനുപമ പാടവം. ജനാധിപത്യലോകത്ത് മറ്റൊരാള്‍ക്കും നേടാനാകാത്ത അപൂര്‍വത. യോഗാഭ്യാസവും അമ്പത്താറിഞ്ച് നെഞ്ചിന്റെ കഠിനാധ്വാനവും നിത്യമിത്രം അമിത്ഷായും മുതലാളിമാരും കൂടെയുണ്ടെങ്കില്‍ ഏതുപദവിയും ഉള്ളംകയ്യില്‍. തന്റെ ഇഷ്ടം നോക്കാതെ വീട്ടുകാര്‍ വിവാഹം ചെയ്തുതന്ന യശോദബെന്നിനെ ഇപ്പോഴും പ്രധാനമന്ത്രി വസതിയിലേക്ക് വിളിച്ചുകയറ്റിയിട്ടില്ല മോദി. ഫാസിസ്റ്റെന്നോ തീവ്ര വര്‍ഗീയ വാദിയെന്നോ മുടിയനായ ലോക സഞ്ചാരിയെന്നോ അശാസ്ത്രീയവാദിയെന്നോ ആരെന്തൊക്കെ വിളിച്ചാലും, ആര്‍.എസ്.എസ് സ്‌കൂളില്‍നിന്ന് അഭ്യസിച്ച പതിനെട്ടടവുകള്‍ക്കുപുറമെ സ്വന്തമായി ചില നമ്പറുകള്‍ കൂടിയുള്ളതിനാല്‍ ഗുരുക്കളായ സവര്‍ക്കര്‍ക്കും ഗോള്‍വാര്‍ക്കര്‍ക്കും വാജ്‌പേയിക്കുപോലും എത്താത്ത നേട്ടങ്ങള്‍ നരേന്ദ്രനെ തേടിയെത്തി. 2001 മുതല്‍ 13 കൊല്ലത്തെ മുഖ്യമന്ത്രി പദത്തില്‍നിന്ന് ആദ്യ ലോക്‌സഭാംഗത്വവുമായി പ്രധാനമന്ത്രി പദവിയിലേക്ക്. മതേതര ഇന്ത്യയില്‍ ഒരു വര്‍ഗീയവാദിക്ക് അപ്രാപ്യമെന്ന് കരുതുന്ന കസേരയിലേക്ക് പതിനഞ്ചാമത് പ്രധാനമന്ത്രിയായി മെയ് 30ന് മോദി അവരോധിക്കപ്പെടുമ്പോള്‍ നടക്കില്ലെന്ന് പലരും നടിക്കുന്ന കോമാളിയുടെ രംഗവേദിയാണ് രാഷ്ട്രീയമെന്ന യാഥാര്‍ത്ഥ്യം ബാക്കിയാകുന്നു.
മോദിയുടെ ജീവിതത്തിലെ നിര്‍ണായക വര്‍ഷമാണ് 2002, ആധുനിക ഇന്ത്യയുടെ രാഷ്ട്രീയ സാമൂഹിക ചരിത്രത്തിന്റെയും. ഗുജറാത്തിലെ ഗോധ്രയില്‍ ട്രെയിനില്‍ തീവെച്ചു കൊല്ലപ്പെട്ട കര്‍സേവകരുടെ പേരില്‍ ഒരു സംസ്ഥാനം പരക്കെ ഹിന്ദുത്വ കാപാലികര്‍ അഴിഞ്ഞാടുമ്പോള്‍ മുഖ്യമന്ത്രിക്കസേരയിലിരുന്ന് അവര്‍ക്ക് വേണ്ടതെല്ലാം ചെയ്തുകൊടുക്കുകയായിരുന്നുവെന്ന ആരോപണം ജനമനസ്സുകളില്‍ മോദിക്കെതിരെ ഇന്നും നിറഞ്ഞുകിടക്കുന്നു. കൊല ചെയ്യപ്പെട്ടവരെ ഓടുന്ന കാറിനടിയിലെ പട്ടിക്കുട്ടിയായി ഉപമിച്ച അതേ നാവുകൊണ്ടാണ് ആള്‍ക്കൂട്ടക്കൊലപാതകികളോട് തന്നെ വെടിവെക്കൂ എന്ന് മോദി പറഞ്ഞത്. ഓങ്ങിയ വാളിനെ തിരിച്ച് ആയുധമാക്കുന്ന ഒടിവിദ്യ. കേശുഭായ് പട്ടേലിനെയും എല്‍.കെ അദ്വാനിയെയും മുരളിമനോഹര്‍ ജോഷിയെയുമൊക്കെ മൂലക്കിരുത്തിയ കുരുത്തക്കേടും. 2016ലെ നോട്ടു നിരോധനകാലത്ത് 50 ദിവസംകൊണ്ട് ദുരിതം തീര്‍ന്നില്ലെങ്കില്‍ തന്നെ ജീവനോടെ കത്തിക്കൂ എന്നു പറഞ്ഞ് പരസ്യമായി ഒഴുക്കിയ കണ്ണീരിലും ജനകോടികള്‍ മോദിയെ സഹിച്ചു, അനുസരിച്ചു.
2019 ഫെബ്രുവരി 14ന് കശ്മീരിലെ പുല്‍വാമയില്‍ 41 സി.ആര്‍.പി.എഫ് ഭടന്മാര്‍ ഭീകരരാല്‍ നിഷ്ഠൂരമായി കൊല ചെയ്യപ്പെട്ടപ്പോഴും കശ്മീരിനെ ശവപ്പറമ്പാക്കിയെന്ന് ആക്ഷേപമുയര്‍ന്നപ്പോഴുമൊന്നും അവയെ തനിക്കെതിരായല്ല, സ്വന്തം നേട്ടപ്പട്ടികയിലേക്കാണ് മോദി എഴുതിച്ചേര്‍ത്തത്. പുല്‍വാമ വെറുതെയാകില്ലെന്ന് പറഞ്ഞ മോദി പന്ത്രണ്ടാം ദിനത്തില്‍ പാക് അതിര്‍ത്തികടന്ന് ബാലക്കോട്ടിലേക്ക് യുദ്ധ വിമാനങ്ങളെ അയച്ചു. ‘കാലാവസ്ഥ മേഘാവൃതമാണെങ്കില്‍ മേഘങ്ങള്‍ക്കിടയിലൂടെ പോയാല്‍ വിമാനങ്ങള്‍ പാക് റഡാറില്‍ പെടില്ലല്ലോ’ എന്ന് സൈന്യത്തിന് ഉപദേശം നല്‍കിയെന്ന് തട്ടിവിട്ട മോദിയെ സമൂഹമാധ്യമം നിര്‍ത്തിപ്പൊരിച്ചെങ്കിലും മോദിക്കേ ഇതിന് കഴിയൂ എന്ന് ഹിന്ദി ജനതയെക്കൊണ്ട് വിശ്വസിപ്പിച്ചു. ഭരണഘടനാസ്ഥാപനങ്ങളെയൊന്നാകെ തകര്‍ത്തെന്ന ദുര്‍ഖ്യാതിയുമായാണ് രണ്ടാമങ്കം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പപ്പുവെന്നും അന്തരിച്ച രാജീവ്ഗാന്ധിയെ നമ്പര്‍വണ്‍ അഴിമതിക്കാരനെന്നും വിളിക്കുന്ന, മാലേഗാവ് സ്‌ഫോടനക്കേസ് പ്രതി പ്രജ്ഞാസിംഗിനെ പ്രശംസിക്കുന്ന മോദിയുടെ രാഷ്ട്രീയ രസതന്ത്രം പ്രതിപക്ഷത്തിനും മതേതര ഇന്ത്യക്കും ഇനിയും പിടികിട്ടിയിട്ടില്ല. ഇനിയും കാത്തിരിക്കൂവെന്നാണ് മോദിയിലെ കൗശലക്കാരന്‍ പറയുന്നത്.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending