Connect with us

More

വിവാദ മെട്രോ യാത്ര: മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി

Published

on

കൊച്ചി: സ്ഥലം എം.എല്‍.എ ഉള്‍പ്പെടെയുള്ള ജില്ലയിലെ ജനപ്രതിനിധികളെ ഒഴിവാക്കി പാര്‍ട്ടി ജില്ലാ സെക്രട്ടറിക്കൊപ്പം മെട്രോയില്‍ കന്നി യാത്ര നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യു.ഡി.എഫ് ജനപ്രതിനിധികളുടെ തീരുമാന പ്രകാരം ഹൈബി ഈഡന്‍ എം.എല്‍.എ നിയമസഭ സ്പീക്കര്‍ക്ക് അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി. നിയമസഭ ചട്ടം 154 പ്രകാരം മുഖ്യമന്ത്രിക്കെതിരെ അവകാശലംഘനം ഉന്നയിച്ചാണ് കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയത്.

17ന് നടക്കുന്ന മെട്രോ ഉദ്ഘാടന സര്‍വീസിന്റെ മുന്നോടിയായി കഴിഞ്ഞ ശനിയാഴ്ചയാണ് മുഖ്യമന്ത്രി പാലാരിവട്ടം മുതല്‍ ആലുവ വരെ മെട്രോ യാത്ര നടത്തിയത്. എറണാകുളത്തെയും ആലുവയിലെയും ജനപ്രതിനിധികളെ പൂര്‍ണമായും ഒഴിവാക്കി സി.പി.എം പാര്‍ട്ടി ജില്ലാ സെക്രട്ടറിക്കൊപ്പമായിരുന്നു മുഖ്യമന്ത്രിയുടെ യാത്ര. ആലുവ സ്റ്റേഷനില്‍ മെട്രോയുടെ സൗരോര്‍ജ്ജ പദ്ധതിയുടെ ഉദ്ഘാടനവും കെ.എം.ആര്‍.എല്‍ നടത്താന്‍ നിശ്ചയിച്ചിരുന്നെങ്കിലും യു.ഡി.എഫ് പ്രവര്‍ത്തകരുടെയും നേതാക്കളുടെയും ശക്തമായ പ്രതിഷേധം കാരണം ഉദ്ഘാടനത്തില്‍ നിന്ന് മുഖ്യമന്ത്രി പിന്‍മാറുകയായിരുന്നു.
ഉദ്ഘാടനത്തിന് മുന്നോടിയായുള്ള യാത്രയില്‍ എം.എല്‍.എമാരെ ഒഴിവാക്കിയത് മനപ്പൂര്‍വവും ദുരുദ്ദേശപരവുമാണെന്ന് അവകാശ ലംഘന നോട്ടീസില്‍ ആരോപിക്കുന്നു. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ആരംഭം കുറിച്ചതും 90 ശതമാനം നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചതുമായ മെട്രോയുടെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനമാണ് ഈ മാസം നടക്കുന്നത്. മെട്രോ റെയില്‍ പാത കടന്നു പോവുന്ന സ്ഥലങ്ങളിലെ ജനപ്രതിനിധികളായ എം.എല്‍.എമാരെ ഇതുവരെയുള്ള മെട്രോയുടെ എല്ലാ ചടങ്ങുകളിലും ക്ഷണിക്കുകയും അതില്‍ ഭാഗമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ജൂണ്‍ മൂന്നിന് ഉദ്ഘാടനത്തിന് മുന്നോടിയായുള്ള യാത്രയില്‍ ജനപ്രതിനിധികളെ പൂര്‍ണമായും ഒഴിവാക്കുകയാണ് ചെയ്തത്. ഈ പദ്ധതി നടപ്പിലാക്കിയാല്‍ എം.എല്‍.എമാര്‍ക്ക് യാതൊരു പങ്കും ഇല്ലെന്ന് വരുത്തി തീര്‍ക്കാനും പൊതുജന മധ്യത്തില്‍ അവരെ അവഹേളിക്കാനും യശസിന് ഭംഗം വരുത്തുവാനുമുള്ള ഗൂഢലക്ഷ്യമാണ് ഇതിന് പിന്നിലുള്ളത്. സി.പി.എമ്മിന്റെ ജില്ലാ സെക്രട്ടറിയെ തന്റെ യാത്രയില്‍ കൂട്ടിയതിലൂടെ സി.പി.എമ്മിന്റെ പാര്‍ട്ടി പരിപാടിയായി മാറ്റുകയാണ് മുഖ്യമന്ത്രി ചെയ്തത്. പൊതുസമ്പത്ത് ഉപയോഗിച്ച് നടത്തുന്ന പദ്ധതികളുടെ പരിപാടികളില്‍ ബന്ധപ്പെട്ട എം.എല്‍.എമാര്‍ക്ക് പ്രാമുഖ്യം നല്‍കണമെന്ന 2012ലെ സര്‍ക്കാര്‍ ഉത്തരവിന്റെ ലംഘനം കൂടി ഇക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ടെന്നും ആയതിനാല്‍ പിണറായി വിജയനെതിരെ അവകാശ ലംഘനത്തിന് നടപടി സ്വീകരിക്കണമെന്നുമാണ് നോട്ടീസിലെ ആവശ്യം.

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

Trending