Connect with us

Video Stories

ഇന്ത്യ തുറക്കേണ്ട ചൈനാവാതിലുകള്‍

Published

on


പി.കെ അന്‍വര്‍ നഹ

നമ്മുടെ അയല്‍ രാജ്യങ്ങളില്‍ ഒന്നാണ് ചൈന. ചൈനീസ് സഞ്ചാരികളുടെ വിവരണങ്ങളില്‍നിന്ന് ലോകത്തിന് ഏറെ സംഭാവനകള്‍ ലഭിച്ചിട്ടുണ്ട്. നമുക്ക് സുപരിചിതമായ ചീനച്ചട്ടി, ചീനവല, ചീനഭരണി തുടങ്ങിയവയുടെ ഉപജ്ഞാതാക്കള്‍ അവരാണ്. വെടിമരുന്നും കടലാസും കണ്ടുപിടിച്ചതും അവര്‍തന്നെ. ഇപ്പോള്‍ ചൈനീസ് മഹത്വം പ്രകീര്‍ത്തിക്കാന്‍ പ്രത്യേക കാരണമുണ്ട്.
സമകാലിക ലോകത്ത് ചൈന നടത്തിവരുന്ന മുന്നേറ്റം അവരെ ഒരു നിര്‍ണായക അധികാര കേന്ദ്രമാക്കി മാറ്റിയിരിക്കുന്നു. ചൈനയുടെ ആ ഉയര്‍ച്ചയില്‍നിന്ന് നമുക്ക് പലതും പഠിക്കാനുണ്ട്. 2040 ഓടെ ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥ എന്ന നിലയില്‍ ചൈന അമേരിക്കയെ മറികടക്കുമെന്ന് കണക്കാക്കപ്പെടുന്നു. 1970ല്‍ ആരംഭിച്ച പരിഷ്‌കാരങ്ങളാണ് അവരെ വന്‍ ശക്തിയാക്കി മാറ്റാന്‍ സഹായിച്ചുവരുന്നത്. ചൈനീസ് ഉത്പന്നങ്ങള്‍ ലോക വിപണി പിടിച്ചെടുത്തത് യാഥാര്‍ത്ഥ്യമാണ്. ‘ചൈനീസ് മേളകള്‍’ നമ്മുടെ കുഗ്രാമത്തില്‍പോലും ദൃശ്യമാണ്. ചൈനക്ക് കരുത്തുപകരുന്ന വിഭവങ്ങള്‍ നമുക്കും സുലഭമാണ്. വര്‍ധിച്ച ജനസംഖ്യ, വിസ്തൃതമായ ഭൂപ്രദേശം, വിഭവങ്ങള്‍, ഗതാഗത സൗകര്യം തുടങ്ങിയവയാണവ. ഇപ്പോള്‍ മറ്റൊന്നുംകൂടി ആവിഷ്‌കൃതമായിരിക്കുന്നു. ‘സോഷ്യല്‍ ക്രഡിറ്റ് സമ്പ്രദായം’ എന്നാണ് അതിനു പേരിട്ടിരിക്കുന്നത്. പൗരബോധത്തിന് മൂല്യനിര്‍ണയം നടത്താനുള്ള നീക്കമാണത്. നന്മ ചെയ്യുകയും നിയമം പാലിക്കുകയും ചെയ്ത് യോഗ്യതക്ക് തീഷ്ണത കൈവരുത്തിയാല്‍ സമൂഹത്തില്‍ കൂടുതല്‍ ഖ്യാതിയും ആനുകൂല്യവും നേടിയെടുക്കാന്‍ കഴിയും എന്നതാണ് ഈ സമ്പ്രദായത്തിന്റെ സവിശേഷത. പ്രാവര്‍ത്തികമാക്കേണ്ട മതപരമായ ധര്‍മ്മബോധത്തിന്റെ മറ്റൊരു പതിപ്പാണ് ഈ പരിഷ്‌ക്കാരം. പണത്തിനും സാങ്കേതിക വിദ്യക്കും അപ്പുറത്ത് രാജ്യം ഒന്നാമതായി മുന്നേറാന്‍ ഈവിധ പൗരത്വ ശാക്തീകരണത്തിന് കഴിയും. നൂറു ശതമാനം ഉത്തമന്മാരായ പൗരസഞ്ചയം സ്ഥിതി ചെയ്യുന്ന രാജ്യമായിരിക്കുമല്ലോ ഉത്തമരാജ്യം. ആ സംവിധാനം നടപ്പാക്കുന്ന തിരക്കിലാണ് ചൈന.
എന്താണ് സോഷ്യല്‍ ക്രഡിറ്റ് സമ്പ്രദായം എന്ന് പരിശോധിക്കാം. പൗരന്മാരുടെ സാമൂഹിക മനോഭാവത്തെ ആധാരമാക്കിയുള്ള വര്‍ഗീകരണമാണത്. 2014 ല്‍ ആരംഭിച്ച ഈ വര്‍ഗീകരണം പൗരന്മാര്‍ക്ക് അസംഖ്യം ആനുകൂല്യങ്ങളാണ് നല്‍കിവരുന്നത്. 2020 ഓടെ ഇതൊക്കെ നിര്‍ബന്ധിത സംവിധാനമായി രാജ്യത്തെ പുതിയൊരു വികസന കുതിപ്പിലെത്തിക്കാം. ഓരോ വ്യക്തിക്കും 1000 പോയിന്റ് വീതം അടിസ്ഥാനം നിശ്ചയിക്കുന്നു. ഈ സ്റ്റോര്‍ നിലനിര്‍ത്തുന്നവര്‍ക്കും മെച്ചപ്പെടുത്തുന്നവര്‍ക്കും രാജ്യം എല്ലാകാര്യത്തിലും മുന്തിയ പരിഗണന നല്‍കുന്നു. ഉദാഹരണത്തിന് വൈദ്യുതി നിരക്ക് കൃത്യ സമയത്ത് തന്നെ അടച്ചു എന്ന് കരുതുക. തീര്‍ച്ചയായും നമ്മുടെ ക്രഡിറ്റ് സ്‌കോര്‍ ഉയര്‍ത്തി നല്‍കും. പരോപകാരം ചെയ്യല്‍, സാമൂഹിക സാമ്പത്തിക അച്ചടക്കം പാലിക്കല്‍, യഥാസമയം ബില്ലുകള്‍ അടയ്ക്കല്‍, ധര്‍മ സ്ഥാപനങ്ങള്‍ക്ക് സംഭാവന നല്‍കല്‍ തുടങ്ങിയവയ്ക്ക് അധികം പോയിന്റുകള്‍ ലഭിക്കും. ഇത് വലിയ പൗരത്വ ആദരവാകും.
പാലിക്കേണ്ട ഏതെങ്കിലും നിയമം പരിഗണിക്കാതെ പോയാല്‍ സ്‌കോര്‍ താഴുകയും ചെയ്യും. ഉയര്‍ന്ന സ്‌കോറുകാരെ ആനുകൂല്യങ്ങളുടെ നീണ്ട നിരയാണ് കാത്തിരിക്കുന്നത്. യാത്രാ ടിക്കറ്റിലെ ഇളവ്, വിവിധ ക്യൂവുകളിലെ ഇളവ്, ഓഫീസുകളിലെ ഉയര്‍ന്ന പരിഗണന തുടങ്ങിയവ ഇതിലുള്‍പ്പെടും. ഒരുപരിധിയിലധികം ക്രെഡിറ്റ് സ്‌കോര്‍ കുറയുകയാണെങ്കില്‍ അതിന്‍മേല്‍ ഭരണകൂടം ഇടപെടും. അത് വിമാന ടിക്കറ്റ് ലഭിക്കാത്തവിധമോ, ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കുന്ന വിധമോ ഒക്കെ ആയിരിക്കും. അത് പുന:സ്ഥാപിക്കണമെങ്കില്‍ പിഴയായി വന്‍ തുക നല്‍കേണ്ടി വരും. ഇത് താന്‍ കുറ്റം ചെയ്‌തെന്ന ബോധം ഉണ്ടാക്കുകയും അത് മാറ്റി മുഖ്യധാരയില്‍ വരാനുള്ള നിരന്തര യത്‌നം പൗരന്‍ പുനരാരംഭിക്കുകയും ചെയ്യും. ബിസിനസ് ക്ലാസ് വിമാന ടിക്കറ്റ് നിഷേധിക്കപ്പെട്ട ലക്ഷക്കണക്കിന് ആളുകള്‍ ഈ വിധത്തില്‍ നിലക്കൊള്ളുന്നതായി ന്യൂസ് ഏഷ്യ ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വ്യക്തി നിസാരമെന്നു കരുതി ലംഘിക്കുന്ന നിയമം പോലും രാജ്യത്തിന് വലുതാണ്. പൊതു സ്ഥലത്ത് പുകവലിക്കുക, ടിക്കറ്റില്ലാതെ യാത്രചെയ്യുക എന്നിവയില്‍ പിടികൂടപ്പെട്ടാല്‍ ക്രെഡിറ്റ് സ്‌കോറില്‍ താഴ്ചയുണ്ടാകും. നിരോധിത സ്ഥലങ്ങളില്‍ പ്രവേശിച്ച കുറ്റത്തിന് ബാങ്ക് അക്കൗണ്ട് റദ്ദ് ചെയ്താല്‍ ഊഹിക്കാവുന്നതിലും അപ്പുറമുള്ള പൗരബോധമായിരിക്കും ജനിപ്പിക്കുക. കുറ്റങ്ങള്‍ നീണ്ട് ക്രെഡിറ്റ് നില താഴ്ന്നത് കാരണം ഹോട്ടലില്‍ പ്രവേശനം ലഭിക്കാതെയും ജോലി ലഭ്യമാകാതെയും വന്ന ആളുകളുടെ എണ്ണം ചൈനയില്‍ പെരുകയാണ്. ഇതുമൂലം ജയില്‍ വാസമനുഷ്ഠിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. തന്റെ ആത്മാഭിമാനംകൊണ്ട് കളിക്കാന്‍ ആരും തയ്യാറാകാതെ എല്ലാവരും രാജ്യത്തിന്റെ അഭിമാനമായി തീരാന്‍ ഇതിലൂടെ നിരന്തര യത്‌നത്തിലേര്‍പ്പെടും. അത് രാജ്യത്തെ സാംസ്‌കാരികപരമായും സാമ്പത്തികപരമായും ഔന്നത്യത്തിലേക്ക് നയിക്കും. അത് ചൈനയെ വന്‍ ശക്തിയാക്കും. രാജ്യമെന്നാല്‍ രാജ്യത്തിലെ പൗരന്മാരെന്നും തന്നെയാണല്ലോ അര്‍ത്ഥമാക്കേണ്ടത്.
വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നതിനായും സമാനരീതിയിലൊരു സംവിധാനം ചൈന നടപ്പിലാക്കിയിട്ടുണ്ട്. ഇന്ത്യ ഉള്‍പ്പെടെയുള്ള അയല്‍ രാജ്യങ്ങളില്‍നിന്നും ഉന്നത പഠനത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും അനേകമാളുകള്‍ ചൈനയിലെത്തുന്നുണ്ട്. വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പഠന സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ റൂം വൃത്തിയാക്കുന്നതും സഹപാഠികളോട് എങ്ങനെ പെരുമാറുന്നു, അയല്‍വാസികളോട് എങ്ങനെ പെരുമാറുന്നു എന്നിങ്ങനെയുള്ള അധിക പോയിന്റുകള്‍ ലഭിക്കാവുന്ന ഘടകങ്ങളുണ്ട്. അച്ചടക്കമുള്ള വിദ്യാര്‍ത്ഥി സമൂഹം അച്ചടക്കമുള്ള രാജ്യത്തിനായുള്ള ആദ്യപടിയാണ് എന്ന തിരിച്ചറിവായിരിക്കണം ചൈനയെ നയിക്കുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ നിര്‍മിത ബുദ്ധിയെകുറിച്ച് പഠിപ്പിക്കുന്നതിന് തുടക്കമിട്ട രാജ്യവും ചൈനയാണ് എന്നത് കൂട്ടിവായിക്കപ്പെടേണ്ടതാണ്. പരീക്ഷണാടിസ്ഥാനത്തില്‍ 1000 സ്‌കൂളുകളില്‍ അടുത്ത വര്‍ഷം മുതല്‍ നിര്‍മിതബുദ്ധി പഠിപ്പിക്കണമെന്ന് തീരുമാനമെടുത്തത് മാത്രമാണ് ഇന്ത്യയിലെ ഈ മേഖലയിലെ പ്രധാന പ്രവര്‍ത്തനമെന്നറിയുമ്പോള്‍ ചൈനയുടെ ലക്ഷ്യങ്ങളുടെ വ്യാപ്തി മനസ്സിലാക്കാം.
പൗരന്‍മാരുടെ സ്വകാര്യ അവകാശത്തിന്‍മേലുള്ള കൈകടത്തലാണിതെന്നും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അപ്രമാദിത്വം വര്‍ധിപ്പിക്കാനുള്ള മാര്‍ഗമാണിതെന്നും ഇതിനെകുറിച്ച് ആക്ഷേപമുണ്ട്. സോഷ്യല്‍ ക്രെഡിറ്റ് സ്‌കോര്‍ സംബന്ധിച്ച വോട്ടെടുപ്പില്‍ പങ്കെടുത്ത 80 ശതമാനം പൗരന്‍മാരും ഇത് ആവശ്യമാണെന്ന അഭിപ്രായമാണത്രേ രേഖപ്പെടുത്തിയിരിക്കുന്നത്.
ചൈനയോട് ലോക രാജ്യങ്ങള്‍ ഈ വിധത്തിലും ഇനി മത്സരിക്കേണ്ടിവരും. സാങ്കേതിക മികവിനും ധനശേഖരണത്തിനും അപ്പുറത്ത് ധാര്‍മിക മനോഭാവം (ങീൃമഹ ഢമഹൗല) ശക്തിപ്പെടുത്താന്‍ മത്സരാര്‍ത്ഥികള്‍ ശ്രമിക്കേണ്ടിവരും. പ്രവാചകന്മാര്‍ ആവശ്യപ്പെട്ടത് മനസിന്റെ ശുദ്ധീകരണമാണ്. ആധുനിക കാലത്ത് മികവുറ്റ രാഷ്ട്രം സൃഷ്ടിക്കുന്നതിന് രാജ്യങ്ങള്‍ ആവശ്യപ്പെടുന്നതും ഇത്തരം മനോശുദ്ധീകരണം തന്നെ.
ചൈനയുടെ മതരഹിത തത്ത്വശാസ്ത്രം എന്നും വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിതെളിച്ചിട്ടുണ്ട്. ആഗോളതലത്തില്‍ മതരഹിത സമൂഹത്തില്‍നിന്ന് ഇസ്‌ലാമികതയിലേക്കുള്ള ഉയര്‍ത്തെഴുന്നേല്‍പ്പ് ഈ വിഷയത്തില്‍ പരിഗണിക്കേണ്ടതാണ്. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം കാലഹരണപ്പെട്ടു എന്ന വാദം പോലും ഇതോടനുബന്ധിച്ച് വന്നതാണ്. ചൈന ഇസ്‌ലാമിക വിഷയത്തില്‍ കാട്ടുന്ന നെറികേടുകള്‍ പുറം ലോകം അറിഞ്ഞു തുടങ്ങിയിട്ടുണ്ട്. സിന്‍ജിയാങിലുള്ള ഒരു കോടി മുസ്‌ലിംകളില്‍ പത്തു ലക്ഷത്തോളം പേര്‍ തടങ്കല്‍ പാളയത്തിലാണ്. മതം ഉപേക്ഷിക്കാനായി ഇവരെ നിരന്തരം മസ്തിഷ്‌ക പ്രക്ഷാളനം നടത്തുന്നു. സൈന്യത്തിന്റെ നിരീക്ഷണത്തില്‍ ആണ് 20 ലക്ഷത്തോളം പേര്‍. ഉയിഗൂര്‍ മുസ്‌ലിംകളെ ചൈന ശത്രുവിനോടെന്നവണ്ണം കൈകാര്യം ചെയ്യുന്നത് ആഗോളതലത്തില്‍തന്നെ പ്രതിഷേധത്തിന് ഇടവെച്ചിട്ടുണ്ട്. ഏതു സോഷ്യല്‍ ക്രഡിറ്റ് സംവിധാനവും വിജയിക്കുന്നത് സ്വന്തം പൗരന്‍മാരെ തുല്യരായി അംഗീകരിക്കുമ്പോള്‍ മാത്രമാണ്. ഈ ലളിത തത്വം സ്വീകരിക്കപ്പെടുമ്പോഴേ ചൈന ലോക സ്വീകാര്യതയില്‍ എത്തുകയുള്ളു. സോവിയറ്റ് യൂണിയനിലെ മതരാഹിത്യത്തിന്റെ കെട്ടുപാടുകളില്‍നിന്ന് നിരവധി ഇസ്‌ലാമിക റിപ്പബ്ലിക്കുകള്‍ ഉണ്ടായ ചരിത്രം ആധുനിക കാലത്തേതാണ്. ഏഷ്യയിലെ വന്‍ ശക്തികളാണ് ഇന്ത്യയും ചൈനയും. ഇവര്‍ ഈ വിധത്തിലുള്ള ഒരു മത്സരത്തിലാണ് ഏര്‍പ്പെടുന്നതെങ്കില്‍ ബന്ധങ്ങള്‍ ക്രിയാത്മകവും ആരോഗ്യപരവുമായ നിലയില്‍ വളരുമെന്ന് പ്രത്യാശിക്കാം.
പൗരന്മാര്‍ ലോക പൗരന്മാരാകുന്നത് ഏതു രാഷ്ട്രമാണ് ഇഷ്ടപ്പെടാത്തത്. ഇപ്പോള്‍ ചൈനയിലാരംഭിച്ച ഈ സാമൂഹിക നിലവാര ക്രമീകരണം നാളെകളില്‍ നാമും പിന്തുടരേണ്ടിവരും. ലോകത്തിനൊപ്പം നമുക്കും നീങ്ങേണ്ടതുണ്ടല്ലോ. ധര്‍മ്മനിലവാരം വരുമാന നിലവാരമായി മാറ്റുന്ന പ്രകിയ അനുവര്‍ത്തിക്കുമെന്ന് പ്രത്യാശിക്കാം.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending