Connect with us

Video Stories

വാഹന ഉടമകള്‍ കറവപ്പശുവല്ല

Published

on


പ്രഥമ പാര്‍ലമെന്റ് സമ്മേളനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയെടുത്ത മോട്ടോര്‍ വാഹന നിയമഭേദഗതി രാജ്യത്താകെ വലിയ ഒച്ചപ്പാടുകള്‍ക്ക് വിഷയീഭവിച്ചിരിക്കുകയാണിപ്പോള്‍. പിഴ എന്ന പേരില്‍ വാഹന ഉടമകളുടെയും വാഹനമോടിക്കുന്നവരുടെയുംമേല്‍ വന്‍ ഭാരമാണ് അടിച്ചേല്‍പിക്കപ്പെട്ടിരിക്കുന്നത്. പത്തിരട്ടി വരെ പിഴ ഈടാക്കുന്ന ട്രാഫിക് നിയമ ലംഘനങ്ങള്‍ ഭയന്ന് തങ്ങളുടെ ജീവനോപാധിയായ വാഹനങ്ങളുമായി പൊതുനിരത്തിലിറങ്ങാന്‍ തന്നെ പൊതുജനം മടിക്കുന്ന അവസ്ഥ സംജാതമായിരിക്കുന്നു. നിയമഭേദതിക്കെതിരെ വ്യാപകമായ പരാതിയാണ് സംസ്ഥാനങ്ങളില്‍നിന്നെല്ലാം ഉയര്‍ന്നിരിക്കുന്നത്. അതുകൊണ്ടുതന്നെ പുതിയ നിയമം നടപ്പാക്കുന്നതിന് പല സംസ്ഥാനങ്ങളും വൈമുഖ്യം കാട്ടുകയാണ്. സംസ്ഥാനങ്ങള്‍ക്ക് പ്രത്യേകമായി വിജ്ഞാപനം പുറപ്പെടുവിക്കേണ്ടതുള്ളതിനാല്‍ ഇതുപയോഗിച്ച് പ്രതിപക്ഷവും ബി.ജെ.പിയും ഭരിക്കുന്ന മിക്ക സംസ്ഥാനങ്ങളും നിയമം തല്‍ക്കാലത്തേക്ക് നടപ്പാക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ്. മഹാരാഷ്ട്ര, ഉത്തര്‍ഖണ്ഡ് പോലുള്ള സംസ്ഥാനങ്ങള്‍ പിഴത്തുക പകുതിയായി കുറച്ചാണ് വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തില്‍ ഹെല്‍മെറ്റില്ലാത്ത യാത്രക്കാരനില്‍നിന്ന് ഈടാക്കുന്ന 1000 രൂപ 500 രൂപയായി കുറച്ചിട്ടുണ്ട്. തമിഴ്‌നാട് ഇനിയും നിയമം നടപ്പാക്കുമെന്ന് പറഞ്ഞിട്ടില്ല. എന്നിട്ടും കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരിന് ഇക്കാര്യത്തിലുണ്ടായ തിടുക്കം അല്‍ഭുതപ്പെടുത്തുന്നതാണ്.
2019 സെപ്തംബര്‍ ഒന്നു മുതലാണ് പുതിയ പിഴ ഈടാക്കിത്തുടങ്ങിയത്. ഇതനുസരിച്ച് മറ്റ് സംസ്ഥാനങ്ങളുടെ മാതൃകപോലും പിന്‍പറ്റാതെ കേട്ടപാതി കേള്‍ക്കാത്തപാതി പിഴത്തുക ഈടാക്കിത്തുടങ്ങുകയാണ് കേരളത്തിലെ ഇടതു മുന്നണി സര്‍ക്കാര്‍ ചെയ്തത്. സെപ്തംബര്‍ മുതല്‍ സംസ്ഥാനത്താകെ വാഹനയാത്രക്കാരെയും ഉടമകളെയും ഭീഷണിപ്പെടുത്തിക്കൊണ്ട് വന്‍തുക ഖജനാവിലേക്ക് മുതല്‍കൂട്ടാനൊരുങ്ങിപ്പുറപ്പെട്ടു. മോട്ടോര്‍ വാഹന വകുപ്പിനേക്കാള്‍ മുഖ്യമന്ത്രിക്കുകീഴിലെ പൊലീസിനായിരുന്നു ഇക്കാര്യത്തില്‍ അമിതാവേശം. തൊട്ടടുത്ത ദിനങ്ങളില്‍ ഓണം വരുന്നുവെന്ന് അറിഞ്ഞിട്ടുപോലും പിഴത്തുക കൂട്ടിവാങ്ങുന്നതിന് ഉദ്യോഗസ്ഥരെ കര്‍ശനമായി ചട്ടംകെട്ടി. കേരളത്തിനുപുറമെ ബീഹാര്‍, ഒറീസ പോലുള്ള സംസ്ഥാനങ്ങളിലാണ് വാഹന ഉടമകള്‍ക്കെതിരായ വൈരനിര്യാതനാപൂര്‍ണമായ നീക്കങ്ങളുണ്ടായത്. 25000 രൂപ വില വരുന്ന ഓട്ടേറിക്ഷക്ക് പലവിധ ട്രാഫിക് ലംഘനങ്ങള്‍ ചുമത്തി 45000 രൂപവരെ പിഴ ഈടാക്കിയ സംഭവം വരെയുണ്ടായി. പലരും വാഹനം വഴിയിലുപേക്ഷിച്ചും കത്തിച്ചുമാണ് അരിശം പരസ്യമായിപ്രകടിപ്പിച്ചത്. പലരും പിഴ തല്‍സമയം ഒടുക്കാന്‍ കൂട്ടാക്കാതെ കേസുമായി മുന്നോട്ടുപോകാന്‍ ആവശ്യപ്പെട്ടു. ഇതൊക്കെ ഓണക്കാലത്തുണ്ടാക്കിയ പൊല്ലാപ്പ് ചില്ലറയായിരുന്നില്ല. ജനരോഷം ഭയന്ന് പൊടുന്നനെ നിയമം നടപ്പാക്കാന്‍ പിണറായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സാവകാശം നല്‍കിയത് അതുകൊണ്ടായിരിക്കണം. കേന്ദ്ര സര്‍ക്കാര്‍ ചെയ്ത കുറ്റത്തിന ്തങ്ങളെ പഴിക്കേണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. എന്നാല്‍ എന്തിനാണ് മറ്റു സംസ്ഥാനങ്ങള്‍ക്കുമുമ്പേ പുതിയ പിഴയീടാക്കാന്‍ സര്‍ക്കാര്‍ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചത് എന്നതിന് ഇനിയും മതിയായ ഉത്തരം ലഭിച്ചിട്ടില്ല. ശബരിമലയുടെ കാര്യത്തിലെപോലുള്ള ഇരട്ടത്താപ്പാണ് പിണറായി സര്‍ക്കാര്‍ ഇക്കാര്യത്തിലും സ്വീകരിച്ചത്.വേണമെങ്കില്‍ ഇഷ്ടംപോലെ പിഴകുറക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങള്‍ക്കുണ്ടെന്നാണ് നിയമോപദേശമത്രെ. പിഴത്തുക കുറക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഗതാഗത വകുപ്പുമന്ത്രി എ.കെശശീന്ദ്രന്‍ സംസ്ഥാനത്തെ എം.പിമാരോടും ആവശ്യപ്പെട്ടു. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പുമന്ത്രി നിതിന്‍ഗഡ്കരിക്കും മന്ത്രി കത്തയച്ചിട്ടുണ്ട്. ഇതിനായി പക്ഷേ മുഖ്യമന്ത്രിയെ കാണാന്‍ ഗതാഗത മന്ത്രിക്ക് ഇനിയും സമയം കിട്ടിയിട്ടില്ലത്രെ. വൈകിയുദിച്ച ബുദ്ധിയെന്നോ, ജനവികാരം ഭയന്നുള്ള അടവാണെന്നോ എങ്ങനെയാണിതിനെ വിശേഷിപ്പിക്കേണ്ടത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്തിന് പിഴത്തുകകൊണ്ട് ചെറുതായെങ്കിലും അതിനെ മറികടക്കാനാകുമെന്ന ചിന്തയായിരിക്കാം ജനങ്ങളുടെമേല്‍ അധികഭാരം അടിച്ചേല്‍പിച്ചതെന്ന വാദത്തില്‍ കഴമ്പില്ലാതില്ല.
ആഗസ്ത് 28ന് കേന്ദ്ര ഗതാഗതമന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് പത്തിരട്ടിവരെയാണ് പിഴയിലെ വര്‍ധന. ഇതുവരെ പിഴ ഈടാക്കാതിരുന്നതിന് 100 രൂപ മുതല്‍ 500 രൂപവരെയും 300 രൂപയുടേതിന് 1500 രൂപയായുമാണ് ഉയര്‍ത്തിയത്. അനധികൃത വാഹനം ഓടിച്ചാല്‍ പിഴ പതിനായിരം രൂപവരെയാണ്. മദ്യപിച്ച് വണ്ടിയോടിച്ചാല്‍ പതിനായിരം രൂപ പിഴയോ ആറുമാസം തടവോ. കുറ്റംആവര്‍ത്തിച്ചാല്‍ ഇത് 15000 രൂപയാകും. ഇന്‍ഷൂറന്‍സ് ഇല്ലെങ്കില്‍ 2000 രൂപ പിഴയോ മൂന്നു മാസം തടവോആണ്. ലൈസന്‍സില്ലാതെ വാഹനമോടിച്ചാല്‍ പിഴ 5000 രൂപ. അശ്രദ്ധമായും അമിതവേഗതയിലും ഓടിച്ചാല്‍ ആദ്യഘട്ടത്തില്‍ ആയിരവും രണ്ടാമത് പതിനായിരം രൂപയും. മറ്റൊരു ഇരുട്ടടി ലൈസന്‍സ് പുതുക്കുന്നതിനുണ്ടായിരുന്ന ഒരുവര്‍ഷത്തെ കാലാവധി അതുകഴിഞ്ഞാല്‍ പുതുതായി പരീക്ഷ പാസാകണമെന്നതാണ്. പ്രവാസികളാണ ്ഇതിന്റെ ദുര്യോഗം അധികം ഏറ്റുവാങ്ങേണ്ടിവരിക.
രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലകപ്പെട്ടിരിക്കുകയാണെന്നാണ് കേന്ദ്ര സര്‍ക്കാരും റിസര്‍വ ്ബാങ്കുമൊക്കെ സമ്മതിച്ചിരിക്കുന്നത്. അതിന് പരിഹാരമായി ജനങ്ങളിലേക്ക് പണമെത്തിക്കുന്നതിനും ചോദനം വര്‍ധിപ്പിക്കുന്നതിനുമുള്ള വഴികളെക്കുറിച്ചാലോചിക്കുകയാണ് സര്‍ക്കാര്‍. അപ്പോള്‍ തന്നെയാണ് അതേ സര്‍ക്കാര്‍ ജനങ്ങളുടെ തലയില്‍ ഇടിത്തീയായി പുതിയ മോട്ടോര്‍ നിയമം കൊണ്ടുവന്നിട്ടിരിക്കുന്നത്. ജനങ്ങളുടെ പ്രയാസങ്ങള്‍ ലഘൂകരിക്കുന്ന ഭരണകൂടമാണ് യഥാര്‍ത്ഥ ഭരണകൂടമെന്നാണ് ജനാധിപത്യ സങ്കല്‍പം. എന്നാല്‍ അവരെ എങ്ങനെയെല്ലാം ദ്രോഹിച്ച് ഖജനാവിലേക്ക് പണം സ്വരുക്കൂട്ടുമെന്ന ഗവേഷണത്തിലാണ് അധികാരികളിപ്പോള്‍. പാവപ്പെട്ടവനും സാധാരണക്കാരനും കയ്യിലുള്ള പഴയ വാഹനം വന്‍വില ഇന്ധനത്തിന് നല്‍കിയും ഇന്‍ഷൂറന്‍സ്് അടച്ചും ഉന്തിത്തള്ളിയാണ് കുടുംബത്തിനുള്ള അന്നമുണ്ടാക്കുന്നത്. ഈ പണം കൊണ്ട് തടിച്ചുകൊഴുക്കുന്നത് പക്ഷേ രാജ്യത്തെ കുത്തകകളാണ് എന്നതാണ് അതിലും സങ്കടകരം. ചെറുകിട കച്ചവടക്കാരെയും കര്‍ഷകരെയും സംബന്ധിച്ച് ചിലപ്പോഴൊക്കെ വാഹനത്തിലെ അമിതഭാരം അയാളുടെയും കുടുംബത്തിന്‍െയുംകൂടി ഭാരമാണ്. അതാണ് ഈനാടിന്റെ സമ്പത്തുമെന്ന് മറക്കരുത്. കറവപ്പശുവായിക്കണ്ട് അസംഘടിത മേഖലയെ തമസ്‌കരിച്ചതാണ് ഇന്ന് ഇന്ത്യ നേരിടുന്ന പ്രതിസന്ധിക്ക് മുഖ്യഹേതു. അതിന് കൂടുതല്‍ ആക്കം കൂട്ടുന്നതാണ് പുതിയ മോട്ടോര്‍ നിയമവും ജനങ്ങളുടെ മേക്കിട്ടുകയറ്റവും.

Cricket

ഇന്ത്യ-പാക് പോരാട്ടം: കൊളംബോയിലേക്ക് വിമാന ടിക്കറ്റിന് ‘തീവില’

വിമാന ടിക്കറ്റിന് പിന്നാലെ കൊളംബോയിലെ ഹോട്ടല്‍ നിരക്കുകളിലും വര്‍ധന.

Published

on

കൊളംബോ: ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യ-പാകിസ്താന്‍ മത്സരം ഞായറാഴ്ച നടക്കുമെന്ന് ഉറപ്പായതോടെ വിമാന ടിക്കറ്റ് നിരക്കുകളില്‍ വന്‍ കുതിപ്പ്. ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ പാകിസ്താന്‍ കളിക്കാനിറങ്ങുമെന്ന് വ്യക്തമായതോടെയാണ് ടിക്കറ്റിന് ‘തീവില’യായത്.

അവസാന നിമിഷം കളി കാണാന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ പ്രമുഖ നഗരങ്ങളില്‍ നിന്നുള്ള യാത്രാ നിരക്കില്‍ വന്‍ ഉയര്‍ച്ചയാണ് കണ്ടത്. നിലവിലെ ഏകദേശ നിരക്കുകള്‍ താഴെ പറയുന്നവയാണ്:

ഡല്‍ഹി: ₹90,000 മുതല്‍ ₹1,00,000 വരെ.

മുംബൈ: ₹70,000 രൂപയ്ക്ക് മുകളില്‍.

കൊച്ചി / ചെന്നൈ: ₹50,000 രൂപയ്ക്ക് അടുത്ത്.

സാധാരണ നിരക്കിനേക്കാള്‍ പലയിടങ്ങളിലും ആറിരട്ടിയോളം വര്‍ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കുള്ളിലാണ് ബുക്കിങ്ങുകളില്‍ ഭൂരിഭാഗവും നടന്നതെന്ന് ട്രാവല്‍ പോര്‍ട്ടലുകള്‍ സൂചിപ്പിക്കുന്നു.

വിമാന ടിക്കറ്റിന് പിന്നാലെ കൊളംബോയിലെ ഹോട്ടല്‍ നിരക്കുകളിലും വര്‍ധന. ബുക്കിങ്ങുകളില്‍ 35 ശതമാനത്തിലധികം വര്‍ധനവുണ്ടായി.

അതേസമയം ഇന്ത്യക്കാര്‍ക്ക് ശ്രീലങ്കയിലേക്ക് യാത്ര ചെയ്യാന്‍ വിസ ആവശ്യമില്ലെന്നത് അവസാന നിമിഷം യാത്ര പ്ലാന്‍ ചെയ്യുന്നവര്‍ക്ക് വലിയ ആശ്വാസമായി. ഇതാണ് ബുക്കിങ് കൂടാന്‍ കാരണമായതെന്ന് ട്രാവല്‍ ഏജന്‍സികള്‍ നിരീക്ഷിക്കുന്നു.

 

Continue Reading

News

‘യുഎസ് പാകിസ്ഥാനെ ചൂഷണം ചെയ്തു, ടോയ്‌ലറ്റ് പേപ്പര്‍ പോലെ വലിച്ചെറിഞ്ഞു’; രൂക്ഷവിമര്‍ശനവുമായി പാക് പ്രതിരോധ മന്ത്രി

പാകിസ്ഥാന്റെ ചരിത്രത്തില്‍ മുന്‍കാല ഭരണാധികാരികള്‍ക്ക് പറ്റിയ തെറ്റുകളെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞു.

Published

on

ഇസ്ലാമാബാദ്: അമേരിക്ക തങ്ങളുടെ തന്ത്രപരമായ ആവശ്യങ്ങള്‍ക്കായി പാകിസ്ഥാനെ ഉപയോഗിച്ചെന്നും ലക്ഷ്യം നേടികഴിഞ്ഞപ്പോള്‍ ഒരു ‘ടോയ്‌ലറ്റ് പേപ്പര്‍’ പോലെ വലിച്ചെറിഞ്ഞെന്നും പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. പാകിസ്ഥാന്‍ ദേശീയ അസംബ്ലിയില്‍ സംസാരിക്കവെയാണ് അദ്ദേഹം അമേരിക്കക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

പാകിസ്ഥാന്റെ ചരിത്രത്തില്‍ മുന്‍കാല ഭരണാധികാരികള്‍ക്ക് പറ്റിയ തെറ്റുകളെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞു. അഫ്ഗാനിസ്ഥാനിലെ യുദ്ധങ്ങളില്‍ പങ്കുചേരാനുള്ള പാകിസ്ഥാന്റെ തീരുമാനം വലിയ തെറ്റായിരുന്നെന്നും ഇന്ന് രാജ്യം നേരിടുന്ന ഭീകരവാദം ആ തെറ്റായ തീരുമാനങ്ങളുടെ തിരിച്ചടിയാണെന്നും ഖ്വാജ ആസിഫ് പറഞ്ഞു.

2001-ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം അമേരിക്കയുമായി സഖ്യമുണ്ടാക്കിയത് പാകിസ്ഥാന് വലിയ ആഘാതമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഒരു ആവശ്യത്തിന് വേണ്ടി ഉപയോഗിച്ച ശേഷം ഉപേക്ഷിക്കപ്പെടുന്ന അവസ്ഥയാണ് പാകിസ്ഥാന് ഉണ്ടായതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

അമേരിക്കന്‍ സൈന്യം മേഖലയില്‍ നിന്ന് പിന്‍വാങ്ങിയപ്പോള്‍, വിട്ടുമാറാത്ത അക്രമങ്ങളും തീവ്രവാദവും സാമ്പത്തിക തകര്‍ച്ചയുമാണ് പാകിസ്ഥാന് ഉണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

Continue Reading

News

ഇന്ത്യ-അമേരിക്ക വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമായി; ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി കുറച്ചു

റഷ്യന്‍ എണ്ണയ്ക്കുള്ള പിഴ ഒഴിവാക്കി

Published

on

ന്യൂഡല്‍ഹി: ഇന്ത്യ-അമേരിക്ക വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമായി. ഇരുരാജ്യങ്ങളും തമ്മിലുള്ള നിര്‍ണ്ണായകമായ വ്യാപാര കരാര്‍ സംബന്ധിച്ച സംയുക്ത പ്രസ്താവന പുറത്തിറങ്ങി. കരാര്‍ നിലവില്‍ വന്നതോടെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക ചുമത്തിയിരുന്ന തീരുവ 18 ശതമാനമായി കുറച്ചു. നേരത്തെ ഇത് 25 ശതമാനമായിരുന്നു. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതില്‍ ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയിരുന്ന 25 ശതമാനം അധിക പിഴ തീരുവ പിന്‍വലിച്ചുകൊണ്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രത്യേക ഉത്തരവിറക്കി.

തുണിത്തരങ്ങള്‍, ചെരുപ്പ്, തുകല്‍ ഉല്‍പ്പന്നങ്ങള്‍, റബ്ബര്‍, പ്ലാസ്റ്റിക്, വാഹന സ്‌പെയര്‍ പാര്‍ട്സ് എന്നിവയ്ക്ക് കുറഞ്ഞ നികുതിയില്‍ അമേരിക്കന്‍ വിപണിയില്‍ പ്രവേശിക്കാം. മരുന്നുകള്‍, രത്‌നം, വജ്രം എന്നിവയുടെ നികുതി യുഎസ് പൂര്‍ണ്ണമായും ഒഴിവാക്കും. അമേരിക്കയില്‍ നിന്നുള്ള സോയാബീന്‍ ഓയില്‍, വൈന്‍, സ്പിരിറ്റ് എന്നിവയ്ക്ക് ഇന്ത്യ തീരുവ ഒഴിവാക്കി. ബദാം, പഴങ്ങള്‍ എന്നിവയുടെ നികുതി കുറച്ചേക്കും.

അതേസമയം അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അമേരിക്കയില്‍ നിന്ന് 500 ബില്യണ്‍ ഡോളറിന്റെ ഊര്‍ജ്ജം, സാങ്കേതികവിദ്യ, കാര്‍ഷിക വിഭവങ്ങള്‍ എന്നിവ ഇന്ത്യ ഇറക്കുമതി ചെയ്യുമെന്ന് കരാറില്‍ വ്യവസ്ഥയുണ്ട്. ഇന്ത്യന്‍ അരി അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നതിന് പ്രത്യേക മുന്‍ഗണന നല്‍കും.

ഇന്ത്യ ഇറക്കുമതി ചെയ്യുന്ന വിമാനങ്ങള്‍ക്കും വിമാന ഭാഗങ്ങള്‍ക്കും മേലുള്ള നികുതി ഒഴിവാക്കുംമെന്നും കരാറില്‍ പറയുന്നു.

 

Continue Reading

Trending