Connect with us

india

‘തോൽവി അറിയാതെ ടീം ഇന്ത്യ’; ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും ജയിച്ച് സൂപ്പർ എട്ട് പ്രവേശനം ആഘോഷമാക്കി ടീം ഇന്ത്യ

17 റൺസിനാണ് ഇന്ത്യയുടെ ജയം

Published

on

അഹ്മദാബാദ്: ട്വന്‍റി20 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിലും ഇന്ത്യക്ക് ജയം. താരതമ്യേന ദുർബലരായ നെതർലൻഡ്സ് ഇന്ത്യക്കെതിരെ മികച്ച പോരാട്ട വീര്യമാണ് പുറത്തെടുത്തത്. 194 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡച്ച് പട 176 റൺസ് അടിച്ചെടുത്തു. 33 റൺസെടുത്ത ബാസ് ഡിലീഡ് ആണ് അവരുടെ ടോപ് സ്കോറർ. 17 റൺസിനാണ് ഇന്ത്യയുടെ ജയം. ഗ്രൂപ്പ് ഘട്ടത്തിലെ നാല് മത്സരങ്ങളും ജയിച്ച് ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സൂപ്പർ എട്ടിലെ മത്സരങ്ങൾക്കൊരുങ്ങുന്നത്. എന്നാൽ ഫീൽഡിങ്ങിലെ പിഴവുകൾ വ്യക്തമാക്കുന്നതു കൂടിയായി ഇന്നത്തെ മത്സരം. സ്കോർ: ഇന്ത്യ -20 ഓവറിൽ ആറിന് 193, നെതർലൻഡ്സ് – 20 ഓവറിൽ ഏഴിന് 176.

മറുപടി ബാറ്റിങ്ങിൽ മുൻനിര ബാറ്റർമാർ പൊരുതിനോക്കിയെങ്കിലും ഇന്ത്യ ഉയർത്തിയ വലിയ വിജയലക്ഷ്യത്തിലേക്ക് എത്താൻ നെതർലൻഡ്സിനു സാധിച്ചില്ല. ഓപ്പണിങ് വിക്കറ്റിൽ 35 റൺസാണ് റൺസാണ് നെതർലൻഡ്സ് അടിച്ചെടുത്തത്. ബാസ് ഡിലീഡ് (23 പന്തിൽ 33), മിച്ചൽ ലെവിറ്റ് (23 പന്തിൽ 24), കോളിൻ അക്കർമാന്‍ (15 പന്തിൽ 23), മാക്സ് ഒ‍ഡൗഡ് (18 പന്തിൽ 20) എന്നീ മുൻനിര ബാറ്റർമാര്‍ നെതർലൻഡ്സിനായി തിളങ്ങി. ഒരുഘട്ടത്തിൽ റൺറേറ്റ് ഇന്ത്യയേക്കാൾ മുന്നിൽ പോയെങ്കിലും നിർണായക വിക്കറ്റുകൾ വീണതും വലിയ പാർട്നർഷിപ് സൃഷ്ടിക്കാനാകാഞ്ഞതും ഓറഞ്ച് പടക്ക് തിരിച്ചടിയായി.

ലോവർ ഓർഡറിൽ സാക് ലിയോൺ (16 പന്തിൽ 26), നോവാ ക്രോസ് (12 പന്തിൽ 25) എന്നിവർ പൊരുതിനിന്നെങ്കിലും ലക്ഷ്യത്തിലെത്താനായില്ല. അവസാന ഓവറിൽ തുടരെ രണ്ട് ക്യാച്ചുകൾ ഇന്ത്യൻ ഫീൽഡർമാർ നഷ്ടപ്പെടുത്തിയത് ടീം ക്യാമ്പിനെ ആശങ്കപ്പെടുത്തുന്നുണ്ട്. നിർണായകമായ മൂന്ന് വിക്കറ്റ് വീഴ്ത്തിയ വരുൺ ചക്രവർത്തി ബൗളിങ് നിരയിൽ തിളങ്ങി. സൂപ്പർ എട്ട് റൗണ്ടിൽ കരുത്തരായ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ ആദ്യ എതിരാളികൾ. നാലു കളികളിൽ മൂന്നും തോറ്റ നെതർലൻഡ് നേരത്തേ തന്നെ പുറത്തായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

എല്ലാ അധികാരങ്ങളും കൈവശം വെച്ചിരിക്കുന്ന കേന്ദ്ര സർക്കാർ സ്വേച്ഛാധിപത്യ മനോഭാവത്തോടെ അവ ഉപയോഗിക്കുന്നു: എം.കെ. സ്റ്റാലിൻ

Published

on

ചെന്നൈ: സംസ്ഥാനങ്ങൾ സ്വയംഭരണാധികാരമുള്ളതായിരിക്കണമെന്നും എല്ലാ സംസ്ഥാനങ്ങളും സംയുക്തമായി നടത്തുന്ന ഫെഡറൽ ഗവൺമെന്റാണ് കേന്ദ്രത്തിൽ പ്രവർത്തിക്കേണ്ടതെന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെക്കുറിച്ചുള്ള ഉന്നതതല സമിതി റിപ്പോർട്ടിന്റെ ആദ്യഭാഗം തമിഴ്‌നാട് നിയമസഭയിൽ അവതരിപ്പിച്ചാണ് സ്റ്റാലിൻ ഈ ആവശ്യമുന്നയിച്ചത്.

ജനങ്ങളുടെ സ്വപ്നങ്ങൾ പൂർണമായി നിറവേറ്റാൻ സംസ്ഥാന സർക്കാറുകൾക്ക് കഴിയുന്നില്ല. സംസ്ഥാനങ്ങളുടെ അവകാശങ്ങൾ അംഗീകരിക്കുന്ന ഭരണകൂടം കേന്ദ്രത്തിൽ ഇല്ലാത്തതാണ് ഇതിന് കാരണം. നിലവിലുള്ള അധികാരം ഉപയോഗിച്ച് മാത്രമേ സാമൂഹിക നീതി, വിദ്യാഭ്യാസം, ആരോഗ്യം, സമ്പദ്‌വ്യവസ്ഥ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ പുരോഗതി കൈവരിക്കാനാവുന്നുള്ളൂ.

എല്ലാ അധികാരങ്ങളും കൈവശം വെച്ചിരിക്കുന്ന കേന്ദ്ര സർക്കാർ സ്വേച്ഛാധിപത്യ മനോഭാവത്തോടെ അവ ഉപയോഗിക്കുന്നു. സംസ്ഥാന സർക്കാറുകളെ ബഹുമാനിക്കുന്നില്ല. ഓരോ കാര്യത്തിനും കേന്ദ്രത്തിന്റെ പ്രീതിക്കായി സംസ്ഥാന സർക്കാറുകൾ കാത്തിരിക്കുകയാണ്. എല്ലാ സംസ്ഥാനങ്ങളും സ്വയംഭരണാധികാരമുള്ളതായിരിക്കണം. മറ്റു സംസ്ഥാനങ്ങൾ ഇത് തുറന്ന് പറയുന്നില്ലെങ്കിലും അവരുടെയും മനസ്സിലിരിപ്പ് ഇത് തന്നെയാണ്. രാഷ്ട്രീയ അതിരുകൾ പരിഗണിക്കാതെ എല്ലാവരും തങ്ങളുടെ രാഷ്ട്രീയ നയമായി ഇത് അംഗീകരിക്കണമെന്നും സ്റ്റാലിൻ ചൂണ്ടിക്കാട്ടി.

Continue Reading

india

മഹാരാഷ്ട്രയിൽ മുസ്‌ലിം സംവരണം റദ്ദാക്കി; നടപടി ന്യൂനപക്ഷ വിരുദ്ധമെന്ന് പ്രതിപക്ഷം

നേരത്തെ കോൺഗ്രസ്-എൻസിപി സഖ്യസർക്കാരാണ് മറാത്ത വിഭാഗത്തിന് 16 ശതമാനവും മുസ്‌ലിം വിഭാഗത്തിന് അഞ്ച് ശതമാനവും സംവരണം അനുവദിച്ച് ഓർഡിനൻസ് പുറപ്പെടുവിച്ചിരുന്നത്

Published

on

മുംബൈ: സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുസ്‌ലിം വിഭാഗത്തിനുണ്ടായിരുന്ന സംവരണം പിൻവലിച്ച് മഹാരാഷ്ട്ര സർക്കാർ. സംവരണം പിൻവലിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് ചൊവ്വാഴ്ചയാണ് പുറത്തിറക്കിയത്. അഞ്ച് ശതമാനം സംവരണം അനുവദിച്ചുകൊണ്ടുള്ള മുൻപത്തെ ഓർഡിനൻസിന്റെ കാലാവധി അവസാനിച്ചതും കോടതിയുടെ ഇടക്കാല സ്റ്റേ നിലനിൽക്കുന്നതും ചൂണ്ടിക്കാട്ടിയാണ് നടപടി. നേരത്തെ കോൺഗ്രസ്-എൻസിപി സഖ്യസർക്കാരാണ് മറാത്ത വിഭാഗത്തിന് 16 ശതമാനവും മുസ്‌ലിം വിഭാഗത്തിന് അഞ്ച് ശതമാനവും സംവരണം അനുവദിച്ച് ഓർഡിനൻസ് പുറപ്പെടുവിച്ചിരുന്നത്.

ബിജെപി നേതൃത്വം നൽകുന്ന മഹായുതി സർക്കാരിന്റെ ഈ നീക്കം ന്യൂനപക്ഷ വിരുദ്ധമാണെന്ന് പ്രതിപക്ഷം പറഞ്ഞു. പുതിയ ഉത്തരവ് പ്രകാരം, പ്രത്യേക പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെടുത്തി മുസ്‌ലിംകൾക്ക് നൽകിയിരുന്ന എല്ലാ ആനുകൂല്യങ്ങളും റദ്ദാക്കിയിട്ടുണ്ട്. 2014 മുതലുള്ള എല്ലാ ഉത്തരവുകളും സർക്കുലറുകളും ഇതോടെ ഇല്ലാതാകും. ജാതി സർട്ടിഫിക്കറ്റുകളും ക്രീമിലെയർ സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യുന്നതും സർക്കാർ നിർത്തിവെച്ചിട്ടുണ്ട്.

സർക്കാർ തീരുമാനം ജനാധിപത്യത്തിന് ഹാനികരമാണെന്നും മുസ്‌ലിം സമൂഹത്തെ മുഖ്യധാരയിൽ നിന്ന് അകറ്റുന്നതാണെന്നും മുംബൈ കോൺഗ്രസ് അധ്യക്ഷ വർഷ ഗെയ്ക്വാദ് പറഞ്ഞു. ‘ഒരു വശത്ത് ‘സബ്കാ സാത്ത്, സബ്കാ വികാസ്’ എന്ന് പറയുകയും മറുവശത്ത് സംവരണത്തിനാവശ്യമായ രേഖകൾ നിഷേധിക്കുകയും ചെയ്യുകയാണ് ബിജെപി. വിദ്യാഭ്യാസ മേഖലയിലെ അഞ്ച് ശതമാനം സംവരണം ബോംബെ ഹൈക്കോടതി ശരിവെച്ചിട്ടും അത് നടപ്പിലാക്കാൻ സർക്കാർ തയ്യാറായില്ല,’ എന്നും വർഷ ഗെയ്ക്വാദ് പറഞ്ഞു. സ്വന്തം പാർട്ടിയിലെയോ സഖ്യകക്ഷികളിലെയോ മുസ്‌ലിം നേതാക്കൾക്ക് ബിജെപി യാതൊരു വിലയും നൽകുന്നില്ലെന്നതിന് തെളിവാണ് ഈ തീരുമാനമെന്ന് എൻസിപി (ശരദ് പവാർ വിഭാഗം) വക്താവ് ക്ലൈഡ് ക്രാസ്റ്റോ പ്രതികരിച്ചു. ബിജെപിയിൽ നിന്ന് ഈ നേതാക്കൾക്ക് നീതി ലഭിക്കില്ലെന്ന് വ്യക്തമായതായും അദ്ദേഹം പറഞ്ഞു.

Continue Reading

india

എപ്സ്റ്റീനെ 14 തവണ കണ്ടു, 62 തവണ സന്ദേശം അയച്ചു; ഹര്‍ദീപ് സിങ് പുരി ഉടന്‍ രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ്

അന്താരാഷ്ട്ര തലത്തില്‍ വിവാദമായ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി 14 തവണ കൂടിക്കാഴ്ച നടത്തിയന്നെ ആരോപണവുമായി കോണ്‍ഗ്രസ്.

Published

on

ന്യൂഡല്‍ഹി: അന്താരാഷ്ട്ര തലത്തില്‍ വിവാദമായ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി 14 തവണ കൂടിക്കാഴ്ച നടത്തിയന്നെ ആരോപണവുമായി കോണ്‍ഗ്രസ്. ഇരുവരും തമ്മില്‍ 62 തവണ ഇമെയില്‍ സന്ദേശങ്ങള്‍ കൈമാറിയെന്നും കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര വെളിപ്പെടുത്തി. മന്ത്രി ഉടന്‍ രാജി വെക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

2014-നും 2017-നും ഇടയില്‍ 14 തവണ ഇരുവരും കൂടിക്കാഴ്ച നടത്തിയെന്നും മോദി സര്‍ക്കാര്‍ അധികാരമേറ്റ 2014-ല്‍ മാത്രം ജൂണ്‍, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി 9 കൂടിക്കാഴ്ചകള്‍ നടന്നെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഹര്‍ദീപ് സിങ് പുരി 32 ഇമെയിലുകള്‍ എപ്സ്റ്റീന് അയച്ചപ്പോള്‍ 30 ഇമെയിലുകള്‍ തിരികെ ലഭിച്ചു. ആകെ 62 ഇമെയില്‍ ആശയവിനിമയങ്ങള്‍ നടന്നതായും പവന്‍ ഖേര വ്യക്തമാക്കി.

ഒരു സാധാരണ പൗരനായിരുന്ന കാലത്ത് എന്തിനാണ് സര്‍ക്കാര്‍ നയങ്ങളെക്കുറിച്ച് എപ്സ്റ്റീനുമായി ചര്‍ച്ച നടത്തിയതെന്ന് കോണ്‍ഗ്രസ് ചോദിച്ചു. മന്ത്രി ഇക്കാര്യത്തില്‍ നുണ പറയുകയാണെന്നും പവന്‍ ഖേര ആരോപിച്ചു.

ആരോപണങ്ങള്‍ നിഷേധിച്ച മന്ത്രി ഹര്‍ദീപ് സിങ് പുരി, എപ്സ്റ്റീന്‍ ചെയ്ത കുറ്റകൃത്യങ്ങളുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് പറഞ്ഞു.

 

Continue Reading

Trending