Health
സമരം കടുപ്പിച്ച് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍; നാളെ മുതല്‍ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിര്‍ത്തിവെക്കും
കൊച്ചി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സമരം മൂന്നാം ദിവസം കടന്നു. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി നാളെ മുതല്‍ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിര്‍ത്തിവെക്കുമെന്ന് കേരള ഗവണ്മെന്റ് മെഡിക്കല്‍ കോളജ് ടീച്ചേഴ്സ് അസോസിയേഷന് (KGMCTA) അറിയിച്ചു.
സമരത്തിന്റെ ഭാഗമായി ഒപി വിഭാഗം ബഹിഷ്കരിച്ചും അധ്യാപന പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനിന്നുമാണ് ഡോക്ടര്‍മാര്‍ പ്രതിഷേധിക്കുന്നത്. സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനം കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.
നിലവില്‍ പിജി ഡോക്ടര്‍മാര്‍ മാത്രമാണ് ഒപി വിഭാഗത്തില്‍ സേവനം നല്‍കുന്നത്. സീനിയര്‍ ഡോക്ടര്‍മാര്‍ ഒപിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് രോഗികളെയും ചികിത്സാ സംവിധാനങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ട്.
വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന ശമ്പള പരിഷ്കരണ കുടിശിക ഉടന്‍ നല്‍കുക, ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ അടിയന്തര തീരുമാനമെടുക്കാത്ത സാഹചര്യത്തിലാണ് ഡോക്ടര്‍മാര്‍ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങിയത്. വരും ദിവസങ്ങളില്‍ സമരം കൂടുതല്‍ കടുപ്പിക്കാനാണ് സംഘടനയുടെ തീരുമാനം.
Health
ഡോക്ടര്‍മാര്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്, ഒ പി ബഹിഷ്കരിക്കും
തിരുവനന്തപുരം: കേരളത്തിലെ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ച അനിശ്ചിതകാല ഒ പി ബഹിഷ്കരണ സമരം ഇന്ന് മുതല്‍. വിവിധ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ നല്കിയ ഉറപ്പുകള്‍ പാലിക്കാത്ത സാഹചര്യത്തിലാണ് സമരം കടുപ്പിക്കാന്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംസിറ്റിഎയുടെ തീരുമാനം. ഇന്ന് മുതല്‍ വീണ്ടും അനിശ്ചിതകാല അധ്യാപന ബഹിഷ്കരണവും അനിശ്ചിതകാല ഒ.പി ബഹിഷ്കരണവും ആരംഭിക്കും.
ആവശ്യ ആരോഗ്യ സേവനങ്ങളായ കാഷ്വാല്‍റ്റി, ലേബര്‍ റൂം, ഐ.സി.യു, ഐ.പി. ചികിത്സ, മറ്റ് അടിയന്തര ചികിത്സകള്‍, അടിയന്തര ശസ്ത്രക്രിയകള്‍, പോസ്റ്റ്മോര്‍ട്ടം പരിശോധന എന്നിവയെ പ്രതിഷേധ പരിപാടികളില്‍ നിന്നും ഒഴിവാക്കി. എല്ലാ മെഡിക്കല്‍ കോളജുകളിലും ഇന്ന് പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കും.
സമരത്തിന്റെ ഭാഗമായി ഫെബ്രുവരി 19 ന് സെക്രട്ടേറിയേറ്റിനു മുന്നില്‍ സംഘടന ധര്‍ണ നടത്തും. രാവിലെ 10 മണി മുതല്‍ ആണ് ധര്‍ണ്ണ. അന്നു മുതല്‍ അനിശ്ചിതകാലത്തേക്ക് അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിര്‍ത്തും. ഫെബ്രുവരി 26 മുതല്‍ എല്ലാ പരീക്ഷാ ജോലികളും ബഹിഷ്കരിക്കാനാണ് കെജിഎംസിറ്റിഎ ആഹ്വാനം ചെയ്തിരിക്കുന്നത്.
Health
പതിവായി റാഗി കഴിക്കുന്നവരാണോ? എന്നാല്‍ അറിഞ്ഞിരിക്കുക ഈ കാര്യങ്ങള്‍
സ്ത്രീകള്‍ റാഗി പതിവായി കഴിക്കുന്നത് അസ്ഥികളെ ശക്തിപ്പെടുത്തുന്നു.
പതിവായി റാഗി കഴിക്കുന്നതുക്കൊണ്ട് അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങളാണുള്ളത്. റാഗിയിലെ ഉയര്‍ന്ന നാരുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതെ നിയന്ത്രിക്കുന്നു. രാഗിയുടെ നാരുകള്‍ കാര്‍ബോഹൈഡ്രേറ്റ് ആഗിരണം മന്ദഗതിയിലാക്കുന്നതിനാല്‍ ഇതിന് ഗ്ലൈസെമിക് പ്രതികരണം കുറവാണ്. കാലക്രമേണ, ഇത് രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം മെച്ചപ്പെടുത്താന്‍ സഹായിക്കും. പ്രത്യേകിച്ച് പ്രമേഹമോ പ്രീഡയബറ്റിസോ ഉള്ളവരില്‍.
റാഗിയില്‍ സ്വാഭാവികമായും ഭക്ഷണ നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ പിന്തുണയ്ക്കുകയും മലബന്ധം തടയാന്‍ സഹായിക്കുകയും ചെയ്യുന്നു. റാഗിയിലെ അന്നജം ഒരു പ്രീബയോട്ടിക് ആയി പ്രവര്‍ത്തിക്കുകയും ആരോഗ്യകരമായ കുടല് ബാക്ടീരിയകളെ പോഷിപ്പിക്കുകയും ചെയ്യുന്നുവെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ആരോഗ്യകരമായ ഒരു കുടല് മൈക്രോബയോം മികച്ച പ്രതിരോധശേഷി, മെച്ചപ്പെട്ട മാനസികാവസ്ഥ, വീക്കം കുറയ്ക്കല്‍ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.
സ്ത്രീകള്‍ റാഗി പതിവായി കഴിക്കുന്നത് അസ്ഥികളെ ശക്തിപ്പെടുത്തുന്നു. ആര്‍ത്തവ ദിനങ്ങളിലെ അസ്വസ്ഥകള്‍ കുറയ്ക്കാന്‍ റാഗി സഹായിക്കും. ഗര്‍ഭകാലത്തും അസ്ഥികളുടെ സാന്ദ്രതയ്ക്ക് ഇത് വളരെ പ്രധാനമാണ്. ഉയര്‍ന്ന അളവിലുള്ള നാരുകള്‍ കൂടുതല്‍ നേരം വയറു നിറഞ്ഞതായി നിലനിര്‍ത്തുന്നു. ഇത് ആസക്തിയും അമിതഭക്ഷണവും കുറയ്ക്കുന്നു. വിശപ്പ് നിയന്ത്രിക്കാന്‍ സഹായിക്കുന്ന അമിനോ ആസിഡുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇരുമ്പിന്റെ ഉറവിടമായതിനാല്‍ ഇത് ഹീമോഗ്ലോബിന്‍ അളവ് മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. റാഗി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചീത്ത കൊളസ്ട്രോള്‍ (ഘഉഘ) കുറയ്ക്കാന്‍ സഹായിക്കുകയും ആരോഗ്യകരമായ ഹൃദയത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
Health
ചര്‍മ്മത്തിലെ ഈ മാറ്റങ്ങള്‍ ഫാറ്റി ലിവര്‍ സൂചനയാകാം; ഇന്ത്യയില്‍ രോഗബാധിതര്‍ വര്‍ദ്ധിക്കുന്നതായി പഠനം
ഇന്ത്യയിലെ മുതിര്‍ന്നവരില്‍ 30 മുതല്‍ 40 ശതമാനം വരെ ആളുകള്‍ക്ക് ‘നോണ്‍-ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ്’ ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ലോകമെമ്പാടും അതിവേഗം പടരുന്ന ഒരു രോഗമായി ഫാറ്റി ലിവര്‍ മാറി. ലാന്‍സെറ്റ് ജേണലിന്റെ ഏറ്റവും പുതിയ പഠനമനുസരിച്ച്, 2026-ല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ഫാറ്റി ലിവര്‍ ബാധിതരുള്ള മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. ഇന്ത്യയിലെ മുതിര്‍ന്നവരില്‍ 30 മുതല്‍ 40 ശതമാനം വരെ ആളുകള്‍ക്ക് ‘നോണ്‍-ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ്’ ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
മദ്യപാനം മാത്രമല്ല, തെറ്റായ ഭക്ഷണക്രമം, വ്യായാമമില്ലായ്മ, പ്രമേഹം, പൊണ്ണത്തടി എന്നിവയും ഈ രോഗത്തിന് കാരണമാകുന്നു. കരളിന്റെ ആരോഗ്യം മോശമാകുന്നത് നമ്മുടെ ചര്‍മ്മത്തിലൂടെ ചില സൂചനകള്‍ നല്‍കും. അവയെ തിരിച്ചറിഞ്ഞ് കൃത്യസമയത്ത് ചികിത്സ തേടേണ്ടത് അനിവാര്യമാണ്.
കണ്ണുകള്‍ക്ക് താഴെയുള്ള കറുത്ത വൃത്തങ്ങള്‍:
ഉറക്കക്കുറവ് മാത്രമല്ല, കരളിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങളിലെ തകരാറും കണ്ണുകള്‍ക്ക് താഴെ കറുത്ത വൃത്തങ്ങള്‍ ഉണ്ടാകാന്‍ കാരണമാകും.
കവിളിലെ ചുവപ്പ് നിറം:
കവിളുകളില്‍ വിട്ടുമാറാത്ത ചുവപ്പ് നിറം കാണപ്പെടുന്നത് രക്തക്കുഴലുകളിലെ മാറ്റങ്ങള്‍ മൂലമാകാം. ഇത് കരള്‍ രോഗത്തിന്റെ ലക്ഷണമാകാനും സാധ്യതയുണ്ട്.
ചര്‍മ്മത്തിലെ മഞ്ഞനിറം:
കരള്‍ വീക്കം ഫൈബ്രോസിസിലേക്ക് മാറുന്നതിന്റെ ലക്ഷണമാണ് മഞ്ഞപ്പിത്തം. ഇത് ചര്‍മ്മവും കണ്ണിലെ വെള്ളയും മഞ്ഞനിറമാകാന്‍ കാരണമാകും.
ചൊറിച്ചിലും ചര്‍മ്മത്തിലെ വരള്‍ച്ചയും:
ചൊറിച്ചിലോ ചര്‍മ്മത്തില്‍ വരണ്ട പാടുകളോ പ്രത്യക്ഷപ്പെടുന്നത് കരളിലെ വിഷാംശങ്ങള്‍ പുറന്തള്ളപ്പെടാത്തത് മൂലമാകാം.
മുഖത്തെ വീക്കം:
കരളിലെ പ്രോട്ടീന്‍ നിര്‍മ്മാണത്തിലെ തകരാറുകള്‍ ശരീരത്തിലെ ദ്രാവക സന്തുലിതാവസ്ഥയെ ബാധിക്കുകയും കണ്ണുകള്‍ക്കും മുഖത്തിനും ചുറ്റും നീര്‍വീക്കം ഉണ്ടാക്കുകയും ചെയ്യും.
സ്പൈഡര്‍ ആന്‍ജിയോമാസ്:
ചര്‍മ്മത്തിന് താഴെ ചിലന്തിവലയുടെ ആകൃതിയില്‍ ചുവന്ന രക്തക്കുഴലുകള്‍ തെളിഞ്ഞു വരുന്നത് കരള്‍ രോഗം സിറോസിസിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണ്.
-
Film1 day ago‘എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍’; രേഖ രതീഷിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി കലാമണ്ഡലം സത്യഭാമ
-
News1 day agoകണ്ണൂരില്‍ ദുരൂഹ മരണം; ടാപ്പിങ് തൊഴിലാളി വീടിനുള്ളില്‍ മരിച്ച നിലയില്‍
-
News1 day agoപിഡബ്ല്യുഡിയുടെ അനാസ്ഥ; കലുങ്ക് നിര്‍മാണ കുഴിയില്‍ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം
-
main stories1 day agoമുണ്ടക്കൈ-ചൂരല്‍മല ഭവന പദ്ധതി; സന്ദര്‍ശകര്‍ക്ക് നിയന്ത്രണം, ഫെബ്രുവരി 28ന് ശേഷം മാത്രം പ്രവേശനം – പി.എം.എ സലാം
-
News1 day agoഉപ്പ് മുതല്‍ ഉറക്കക്കുറവ് വരെ: ഹൃദയം തകര്‍ക്കുന്ന ജീവിതശൈലികള്‍
-
News1 day ago‘ഒരേ പോലുള്ള പാട്ടുകള്‍ പാടി മടുത്തു’; അരിജിത് സിംഗിന്റെ വിരമിക്കല്‍ കാരണം വ്യക്തമാക്കി അനുരാഗ് കശ്യപ്
-
News1 day agoകൊറിയന്‍ ഭ്രമം; വിദ്യാര്‍ത്ഥികളെ ചതിക്കുഴികളില്‍നിന്ന് രക്ഷിക്കാന്‍ ബോധവത്കരണ കാമ്പെയിന് സംഘടിപ്പിക്കാനൊരുങ്ങി പൊലീസ്
-
News1 day agoആഗോള അയ്യപ്പ സംഗമം; കണക്കു പിഴവിൽ പൂർണ ഉത്തരവാദിത്വം ബോർഡിന്, കെ ജയകുമാർ
