Connect with us

Video Stories

മുസ്‌ലിം ലീഗിന്റെ മതേതര മുഖം രാജ്യത്തിന് കാണിച്ചു കൊടുത്ത നേതാവ്

Published

on

കെ മുഹമ്മദ്കുട്ടി

ത്തരേന്ത്യന്‍ സമൂഹത്തിന് മുസ്‌ലിം ലീഗെന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ജനകീയത കാണിച്ചുകൊടുക്കാന്‍ ഇ അഹമ്മദ് സാഹിബെന്ന ജന നേതാവ് ചെയ്ത സേവനങ്ങള്‍ വിലമതിക്കാനാവില്ല. ദേശീയ മാധ്യമങ്ങളുടെ തെറ്റായ കണ്ടെത്തലുകള്‍ വഴി കേരളത്തിന് പുറത്ത് മുസ്‌ലിം ലീഗിനെ വര്‍ഗീയ കണ്ണുകള്‍ കൊണ്ട് നോക്കികണ്ടിരുന്ന കാലത്തായിരുന്നു സാഹിബിന്റെ ഡല്‍ഹിയിലേക്കുള്ള വരവ്. എം.പി ആയതോടെ ദേശീയ രാഷ്ട്രീയത്തില്‍ സാഹിബിന്റെ ലക്ഷ്യം ലീഗിന്റെ മതേതര മുഖം രാജ്യത്തെ കാണിച്ചു കൊടുക്കുക എന്നതായിരുന്നു. പാര്‍ട്ടിയോടുള്ള തെറ്റായ കാഴ്ചപാടുകള്‍ മാറ്റിയെടുക്കുക എന്ന കാലഘട്ടത്തിന്റെ ആവശ്യം അദ്ദേഹം ഭംഗിയായി നിറവേറ്റി.

പ്രവര്‍ത്തനങ്ങളില്‍ മാത്രമല്ല പ്രസംഗങ്ങളിലും എഴുത്തുകളിലും പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹത്തിന്റെ ഉന്നമനത്തിനായി സധൈര്യം പോരാടാനായിരുന്നു അന്ത്യനാള്‍ വരെ ശ്രമിച്ചത്. ഡല്‍ഹിയിലെ ജീവിതത്തിനിടയില്‍ വിവിധ മത-രാഷ്ട്രീയ-സാംസ്‌കാരിക നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചകളിലൂടെയും തന്റെ ആശയങ്ങള്‍ ലോകത്തെ അറിയിക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു.മതേതര നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച് രാജ്യ നന്‍മക്കായി പ്രവര്‍ത്തിച്ച അദ്ദേഹം മതന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന നല്‍കിയ അവകാശങ്ങള്‍ സംരക്ഷിച്ചു നിര്‍ത്തി.

ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷിതത്വ ബോധം നല്‍കന്‍ കഴിഞ്ഞുവെന്നത് അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. ലീഗിന് ഒരു എം.പി മാത്രമുള്ളപ്പോഴും തന്റേടത്തോടെ അവകാശങ്ങള്‍ക്കായി ശബ്ദിച്ചു. എം.പി യായിരുന്നപ്പോഴും മന്ത്രിയായിരുന്നപ്പോഴും മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വ്യക്തമായ മറുപടിയുമായാണ് അദ്ദേഹം എത്തിയിരുന്നത്. ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ പൊതുജനമധ്യത്തില്‍ നിരത്തി മാധ്യമങ്ങള്‍ക്കിടയിലുണ്ടായിരുന്ന തെറ്റായ ധാരണയെ മാറ്റി മറിക്കാനും ഈ രാഷ്ട്രീയ നേതാവിന് കഴിഞ്ഞു.ന്യൂനപക്ഷങ്ങള്‍ നേരിട്ട യാതനകള്‍ മനസിലാക്കി പ്രവര്‍ത്തിച്ച നേതാവായിരുന്നു അദ്ദേഹം. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോഴും മുസ്്‌ലിം ജനവിഭാഗങ്ങള്‍ക്കുണ്ടായ വിഷമത്തില്‍ പങ്കുചേരുന്നതിനൊപ്പം അധികാര കേന്ദ്രങ്ങളിലേക്ക് ആ വികാരം കൈമാറാനും സാഹിബിന് കഴിഞ്ഞു.

പ്രസിദ്ധി നേടാന്‍ ആഗ്രഹിക്കാത്ത നേതാവിനെയാണ് ഈ സാഹചര്യത്തില്‍ കാണാന്‍ കഴിഞ്ഞത്. മസ്ജിദ് തകര്‍ക്കപ്പെട്ട സംഭവത്തെ ലഘൂകരിച്ചു കാണാന്‍ ഉദ്യോഗസ്ഥ തലത്തില്‍ ശ്രമുണ്ടായപ്പോള്‍ അത് ഉന്നത അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരികയും ഇത് തിരുത്തിപ്പിക്കുകയും ചെയ്തു. സംഘ്പരിവാര്‍ ശക്തികള്‍ ബാബരി മസ്ജിദ് തകര്‍ത്തത്തിന് ശേഷം അയോധ്യയില്‍ ആദ്യമായി സന്ദര്‍ശനം നടത്തിയത് അഹമ്മദ് സാഹിബായിരുന്നു. അവിടുത്തെ മുസ്്‌ലിം നേതാക്കളുമായി സംസാരിക്കുകയും സമാധാന അന്തരീക്ഷമുണ്ടാക്കാനും അഹമ്മദിന് കഴിഞ്ഞു. ഗുജറാത്ത് കലാപമുണ്ടായപ്പോഴും അവിടെയും ഇരകളുടെ കണ്ണീരൊപ്പാന്‍ ആദ്യം ഓടിയെത്തിയതും സാഹിബ് തന്നെ.

ഗുജറാത്ത് സര്‍ക്കാരിന്റെ അനാവശ്യ ഇടപെടലുകളിലൂടെ സന്ദര്‍ശനം ഇല്ലാതാക്കാനുള്ള ശ്രമം നടന്നപ്പോഴും പ്രതിബന്ധങ്ങള്‍ തട്ടിയകറ്റി മേഖല സന്ദര്‍ശിക്കുകയും ഇരയായവര്‍ക്ക് ആശ്വാസമാവുകയും ചെയ്തു. എം.പി യായിരുന്നിട്ടും സുരക്ഷാ സംവിധാനം നല്‍കാന്‍ തയ്യാറാകാതിരുന്ന ഗുജറാത്ത് സര്‍ക്കാരിന്റെ നെറികേടുകള്‍ ചോദ്യം ചെയ്തായിരുന്നു അഭയാര്‍ത്ഥി ക്യാമ്പുകളില്‍ എത്തിയത്. പതിനായിരങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ക്യാമ്പുകളിലെത്തി അവിടുത്തെ ദയനീയാവസ്ഥ നേരിട്ടു കണ്ട അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയോട് ഗൗരവത്തോടെ കാര്യങ്ങള്‍ ധരിപ്പിച്ചു. കാലപത്തില്‍ മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ കൂട്ടിയിട്ട ദയനീയ കാഴ്ചയും അദ്ദേഹമാണ് പുറം ലോകത്തെ അറിയിച്ചത്. കോയമ്പത്തൂര്‍ കലാപം നടന്നപ്പോഴും അദ്ദേഹം അവിടെ ഓടിയെത്തി.

കേന്ദ്ര വിദേശകാര്യ സഹമന്ത്രി ആകുന്നതിന് മുമ്പേ ലോക രാജ്യങ്ങളുമായും രാഷ്ട്രത്തലവന്‍മാരുമായും സാഹിബിന് ബന്ധമുണ്ടായിരുന്നു. കുവൈത്തിനെ ഇറാഖ് അക്രമിച്ചതിന് ശേഷം കുവൈത്ത് സ്പീക്കറുടെ ക്ഷണ പ്രകാരം കുവൈത്ത് പാര്‍ലമെന്റ് സന്ദര്‍ശിച്ച പ്രമുഖ നേതാക്കളില്‍ ഒരാളായിരുന്നു ഇ അഹമ്മദ്. അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന ജോര്‍ജ്ജ് ബുഷായിരുന്നു ആദ്യം കൂവൈത്ത് പാര്‍ലമെന്റ് സന്ദര്‍ശിച്ചതെങ്കില്‍ രണ്ടാമതായി സാഹിബ് അവിടെ എത്തി. കുവൈത്ത് അമീര്‍ ജാബിര്‍ അഹമ്മദ് അല്‍ സബാഹിന്റെ കൊട്ടാരത്തില്‍ ഒരുക്കിയ സ്വീകരണത്തില്‍ പങ്കെടുത്തപ്പോള്‍ അഹമ്മദ് സാഹിബിനെ കുറിച്ച് പറഞ്ഞത് ഏറെ ശ്രദ്ധേയമായിരുന്നു.

ഞങ്ങളുടെ രാഷ്ട്രം നഷ്ടപ്പെടുകയും ഞങ്ങള്‍ക്ക് ആരുമില്ലാതിരിക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ ഞങ്ങള്‍ക്കൊപ്പം നിന്ന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്ത അങ്ങയെ ഞങ്ങള്‍ ഒരിക്കലും മറക്കില്ലെന്ന് വികാരാധീതനായിട്ടായിരുന്നു അമീര്‍ പറഞ്ഞത്. ഇതിന് വലിയ പ്രാധാന്യം ലോക മീഡിയകള്‍ നല്‍കി. വിദേശ രാഷ്ട്രങ്ങളില്‍ ജയിലുകളിലും മറ്റുമായി കുടുങ്ങിക്കിടന്നവരെ മോചിപ്പിക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് പ്രശംസ പിടിച്ചു പറ്റിയതാണ്. ഇറാഖ് പിടിയിലകപ്പെട്ട് വര്‍ഷങ്ങളോളം ജയിലില്‍ കഴിയേണ്ടി വന്നവരെ മോചിപ്പിക്കാന്‍ സാഹിബ് നടത്തിയ ശ്രമം ശ്രദ്ധേയമായിരുന്നു. നിരവധി ഇടപെടലുകള്‍ നടത്തിയെങ്കിലും മോചനം അസാധ്യമായ ഒരു സംഭവമായിരുന്നു അത്.

എങ്കിലും ഒരു അവസരം ഉണ്ടാകുമെന്നുറപ്പുണ്ടായിരുന്ന അദ്ദേഹം വിഷയം മനസില്‍ കുറിച്ചിടുന്ന പതിവുണ്ടായിരുന്നു. ഇതും അതുപോലെ തന്നെ മാറ്റിവച്ചിരിക്കുകയായിരുന്നു.
ഇതിനിടയിലാണ് സ്പീക്കറായിരുന്ന ബാലയോഗി ഇറാഖ് സന്ദര്‍ശിക്കുന്നുവെന്ന് മനസിലാക്കിയ അദ്ദേഹം മോചന നടപടികള്‍ക്കായി ശ്രമം തുടര്‍ന്നു. പ്രസിഡണ്ടായിരുന്ന സദ്ദാം ഹുസൈന്റെ ക്ഷണ പ്രകാരമായിരുന്നു ബാലയോഗിയുടെ ഇറാഖ് സന്ദര്‍ശനം.

വിഷയം ബാലയോഗി നേരിട്ട് സദ്ദാം ഹുസൈനെ അറിയിക്കുകയും തടവുകാരെ മോചിപ്പിച്ച് ഒപ്പം തന്നെ ഇന്ത്യയിലെത്തിക്കുകയുമായിരുന്നു. വിമാനത്താവളത്തില്‍ നിന്നും തനിക്കൊപ്പം മോചിക്കപ്പെട്ടവരെ കൂട്ടുകയും സാഹിബിന്റെ ഫിറോസ് ഷാ റോഡിലെ വസതിയിലെത്തി നേരിട്ട് ഏല്‍പ്പിക്കുകയും ചെയ്തു. സഊദിയില്‍ കേസില്‍ അകപ്പെട്ട് കണ്ണ് ചൂഴ്‌ന്നെടുക്കാന്‍ വിധിക്കപ്പെട്ട ആലപ്പുഴ സ്വദേശി നൗഷാദിന്റെ മോചനത്തിനായി സാഹിബ് നടത്തിയ ഇടപെടലും ശദ്ധേയമായിരുന്നു. ഒന്നാം യു.പി.എ മന്ത്രിസഭയില്‍ വിദേശകാര്യ സഹമന്ത്രിയായ ഉടനെയാണ് ഇറാഖില്‍ സുഖലേവ് സിങ്, അന്തര്‍യാമി, തിലക് രാജ് എന്നീ മൂന്ന് ഇന്ത്യക്കാര്‍ ബന്ദികളാക്കപ്പെടുന്നത്. ഇത് വലിയ വാര്‍ത്തയായതോടെ സാഹിബിന് നേരെ മാധ്യമങ്ങളും തിരിഞ്ഞു. ഇറാഖിലെ അന്നത്തെ സാഹചര്യം ഏറെ കലുഷിതമായിരുന്നു.

എന്നാല്‍ ഇന്ത്യയില്‍ അതൊരു കമ്യൂണല്‍ ഇഷ്യൂ ആകരുതെന്ന സാഹിബിന്റെ മുന്‍കരുതലില്‍ മോചന ശ്രമം തുടര്‍ന്നു. അറബി ഭാഷയില്‍ സാഹിബ് നടത്തിയ അഭ്യര്‍ത്ഥന ലോക ശ്രദ്ധനേടുകയും അത് ഇറാഖ് ഭരണാധികാരികളുടെ മുന്നിലെത്തുകയും ചെയ്തു. ഇതോടെ മോചനം യാഥാര്‍ത്ഥ്യമായി. ഇതുപോലെ വിദേശ രാഷ്ട്രങ്ങളില്‍ വര്‍ഷങ്ങളോളം ജയിലുകളിലും മറ്റുമായി യാതനകള്‍ അനുഭവിച്ച നിരവധിയാളുകളെയാണ് സാഹിബ് സ്വന്തം രാജ്യത്തേക്ക് തിരികെ കൊണ്ടു വന്നത്.

ഡല്‍ഹിയിലെ ഔദ്യോഗിക ജീവിതത്തിലും സൗഹൃദം കാത്തുസൂക്ഷിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. ഇഫ്താര്‍ സംഗമങ്ങളില്‍ രാജ്യത്തിന്റെ ഭരണാധികാരികളെയും രാഷ്ട്രീയ നേതാക്കന്‍മാരെയും സല്‍ക്കരിക്കാനും അദ്ദേഹം താല്‍പര്യം കാണിച്ചു. സര്‍ക്കാരിന്റെ ഔദ്യോഗിക ഇഫ്താര്‍ സംഗമങ്ങള്‍ക്ക് മാതൃക കാണിക്കാനും സാഹിബിന് കഴിഞ്ഞു.

എല്ലാ പാര്‍ട്ടികള്‍ക്കും സ്വീകര്യനായിരുന്ന സാഹിബ് ഡല്‍ഹിയിലെ മാധ്യമ പ്രവര്‍ത്തകരുടെയും അടുത്ത സുഹൃത്തുകൂടിയായിരുന്നു. പാര്‍ലമെന്റില്‍ സാഹിബിന്റെ പ്രഭാഷണം ഏറെ ആകാംക്ഷയോടെയായിരുന്നു അംഗങ്ങള്‍ ശ്രവിച്ചിരുന്നത്. പക്വതയാര്‍ന്ന പ്രസംഗത്തില്‍ നിരവധി അറിവുകള്‍ ഉള്‍പ്പെടുത്തുക പതിവായിരുന്നു. വിദഗ്ധരുമായി സംസാരിച്ച് വിഷയം കൂടുതല്‍ പഠിച്ച ശേഷം മാത്രമായിരുന്നു പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അദ്ദേഹം എത്താറുള്ളത്. ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനായി നിരവധി സ്വകാര്യ ബില്ലുകള്‍ കൊണ്ടുവരാനും അദ്ദേഹത്തിന് കഴിഞ്ഞുവെന്നത് സുവര്‍ണ രേഖയാണ്.

(ദീര്‍ഘകാലം ചന്ദ്രിക ഡല്‍ഹി റിപ്പോര്‍ട്ടറായിരുന്നു ലേഖകന്‍)

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending