Connect with us

Video Stories

മുസ്‌ലിം ലീഗിന്റെ മതേതര മുഖം രാജ്യത്തിന് കാണിച്ചു കൊടുത്ത നേതാവ്

Published

on

കെ മുഹമ്മദ്കുട്ടി

ത്തരേന്ത്യന്‍ സമൂഹത്തിന് മുസ്‌ലിം ലീഗെന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ജനകീയത കാണിച്ചുകൊടുക്കാന്‍ ഇ അഹമ്മദ് സാഹിബെന്ന ജന നേതാവ് ചെയ്ത സേവനങ്ങള്‍ വിലമതിക്കാനാവില്ല. ദേശീയ മാധ്യമങ്ങളുടെ തെറ്റായ കണ്ടെത്തലുകള്‍ വഴി കേരളത്തിന് പുറത്ത് മുസ്‌ലിം ലീഗിനെ വര്‍ഗീയ കണ്ണുകള്‍ കൊണ്ട് നോക്കികണ്ടിരുന്ന കാലത്തായിരുന്നു സാഹിബിന്റെ ഡല്‍ഹിയിലേക്കുള്ള വരവ്. എം.പി ആയതോടെ ദേശീയ രാഷ്ട്രീയത്തില്‍ സാഹിബിന്റെ ലക്ഷ്യം ലീഗിന്റെ മതേതര മുഖം രാജ്യത്തെ കാണിച്ചു കൊടുക്കുക എന്നതായിരുന്നു. പാര്‍ട്ടിയോടുള്ള തെറ്റായ കാഴ്ചപാടുകള്‍ മാറ്റിയെടുക്കുക എന്ന കാലഘട്ടത്തിന്റെ ആവശ്യം അദ്ദേഹം ഭംഗിയായി നിറവേറ്റി.

പ്രവര്‍ത്തനങ്ങളില്‍ മാത്രമല്ല പ്രസംഗങ്ങളിലും എഴുത്തുകളിലും പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹത്തിന്റെ ഉന്നമനത്തിനായി സധൈര്യം പോരാടാനായിരുന്നു അന്ത്യനാള്‍ വരെ ശ്രമിച്ചത്. ഡല്‍ഹിയിലെ ജീവിതത്തിനിടയില്‍ വിവിധ മത-രാഷ്ട്രീയ-സാംസ്‌കാരിക നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചകളിലൂടെയും തന്റെ ആശയങ്ങള്‍ ലോകത്തെ അറിയിക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു.മതേതര നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച് രാജ്യ നന്‍മക്കായി പ്രവര്‍ത്തിച്ച അദ്ദേഹം മതന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന നല്‍കിയ അവകാശങ്ങള്‍ സംരക്ഷിച്ചു നിര്‍ത്തി.

ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷിതത്വ ബോധം നല്‍കന്‍ കഴിഞ്ഞുവെന്നത് അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. ലീഗിന് ഒരു എം.പി മാത്രമുള്ളപ്പോഴും തന്റേടത്തോടെ അവകാശങ്ങള്‍ക്കായി ശബ്ദിച്ചു. എം.പി യായിരുന്നപ്പോഴും മന്ത്രിയായിരുന്നപ്പോഴും മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വ്യക്തമായ മറുപടിയുമായാണ് അദ്ദേഹം എത്തിയിരുന്നത്. ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ പൊതുജനമധ്യത്തില്‍ നിരത്തി മാധ്യമങ്ങള്‍ക്കിടയിലുണ്ടായിരുന്ന തെറ്റായ ധാരണയെ മാറ്റി മറിക്കാനും ഈ രാഷ്ട്രീയ നേതാവിന് കഴിഞ്ഞു.ന്യൂനപക്ഷങ്ങള്‍ നേരിട്ട യാതനകള്‍ മനസിലാക്കി പ്രവര്‍ത്തിച്ച നേതാവായിരുന്നു അദ്ദേഹം. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോഴും മുസ്്‌ലിം ജനവിഭാഗങ്ങള്‍ക്കുണ്ടായ വിഷമത്തില്‍ പങ്കുചേരുന്നതിനൊപ്പം അധികാര കേന്ദ്രങ്ങളിലേക്ക് ആ വികാരം കൈമാറാനും സാഹിബിന് കഴിഞ്ഞു.

പ്രസിദ്ധി നേടാന്‍ ആഗ്രഹിക്കാത്ത നേതാവിനെയാണ് ഈ സാഹചര്യത്തില്‍ കാണാന്‍ കഴിഞ്ഞത്. മസ്ജിദ് തകര്‍ക്കപ്പെട്ട സംഭവത്തെ ലഘൂകരിച്ചു കാണാന്‍ ഉദ്യോഗസ്ഥ തലത്തില്‍ ശ്രമുണ്ടായപ്പോള്‍ അത് ഉന്നത അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരികയും ഇത് തിരുത്തിപ്പിക്കുകയും ചെയ്തു. സംഘ്പരിവാര്‍ ശക്തികള്‍ ബാബരി മസ്ജിദ് തകര്‍ത്തത്തിന് ശേഷം അയോധ്യയില്‍ ആദ്യമായി സന്ദര്‍ശനം നടത്തിയത് അഹമ്മദ് സാഹിബായിരുന്നു. അവിടുത്തെ മുസ്്‌ലിം നേതാക്കളുമായി സംസാരിക്കുകയും സമാധാന അന്തരീക്ഷമുണ്ടാക്കാനും അഹമ്മദിന് കഴിഞ്ഞു. ഗുജറാത്ത് കലാപമുണ്ടായപ്പോഴും അവിടെയും ഇരകളുടെ കണ്ണീരൊപ്പാന്‍ ആദ്യം ഓടിയെത്തിയതും സാഹിബ് തന്നെ.

ഗുജറാത്ത് സര്‍ക്കാരിന്റെ അനാവശ്യ ഇടപെടലുകളിലൂടെ സന്ദര്‍ശനം ഇല്ലാതാക്കാനുള്ള ശ്രമം നടന്നപ്പോഴും പ്രതിബന്ധങ്ങള്‍ തട്ടിയകറ്റി മേഖല സന്ദര്‍ശിക്കുകയും ഇരയായവര്‍ക്ക് ആശ്വാസമാവുകയും ചെയ്തു. എം.പി യായിരുന്നിട്ടും സുരക്ഷാ സംവിധാനം നല്‍കാന്‍ തയ്യാറാകാതിരുന്ന ഗുജറാത്ത് സര്‍ക്കാരിന്റെ നെറികേടുകള്‍ ചോദ്യം ചെയ്തായിരുന്നു അഭയാര്‍ത്ഥി ക്യാമ്പുകളില്‍ എത്തിയത്. പതിനായിരങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ക്യാമ്പുകളിലെത്തി അവിടുത്തെ ദയനീയാവസ്ഥ നേരിട്ടു കണ്ട അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയോട് ഗൗരവത്തോടെ കാര്യങ്ങള്‍ ധരിപ്പിച്ചു. കാലപത്തില്‍ മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ കൂട്ടിയിട്ട ദയനീയ കാഴ്ചയും അദ്ദേഹമാണ് പുറം ലോകത്തെ അറിയിച്ചത്. കോയമ്പത്തൂര്‍ കലാപം നടന്നപ്പോഴും അദ്ദേഹം അവിടെ ഓടിയെത്തി.

കേന്ദ്ര വിദേശകാര്യ സഹമന്ത്രി ആകുന്നതിന് മുമ്പേ ലോക രാജ്യങ്ങളുമായും രാഷ്ട്രത്തലവന്‍മാരുമായും സാഹിബിന് ബന്ധമുണ്ടായിരുന്നു. കുവൈത്തിനെ ഇറാഖ് അക്രമിച്ചതിന് ശേഷം കുവൈത്ത് സ്പീക്കറുടെ ക്ഷണ പ്രകാരം കുവൈത്ത് പാര്‍ലമെന്റ് സന്ദര്‍ശിച്ച പ്രമുഖ നേതാക്കളില്‍ ഒരാളായിരുന്നു ഇ അഹമ്മദ്. അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന ജോര്‍ജ്ജ് ബുഷായിരുന്നു ആദ്യം കൂവൈത്ത് പാര്‍ലമെന്റ് സന്ദര്‍ശിച്ചതെങ്കില്‍ രണ്ടാമതായി സാഹിബ് അവിടെ എത്തി. കുവൈത്ത് അമീര്‍ ജാബിര്‍ അഹമ്മദ് അല്‍ സബാഹിന്റെ കൊട്ടാരത്തില്‍ ഒരുക്കിയ സ്വീകരണത്തില്‍ പങ്കെടുത്തപ്പോള്‍ അഹമ്മദ് സാഹിബിനെ കുറിച്ച് പറഞ്ഞത് ഏറെ ശ്രദ്ധേയമായിരുന്നു.

ഞങ്ങളുടെ രാഷ്ട്രം നഷ്ടപ്പെടുകയും ഞങ്ങള്‍ക്ക് ആരുമില്ലാതിരിക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ ഞങ്ങള്‍ക്കൊപ്പം നിന്ന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്ത അങ്ങയെ ഞങ്ങള്‍ ഒരിക്കലും മറക്കില്ലെന്ന് വികാരാധീതനായിട്ടായിരുന്നു അമീര്‍ പറഞ്ഞത്. ഇതിന് വലിയ പ്രാധാന്യം ലോക മീഡിയകള്‍ നല്‍കി. വിദേശ രാഷ്ട്രങ്ങളില്‍ ജയിലുകളിലും മറ്റുമായി കുടുങ്ങിക്കിടന്നവരെ മോചിപ്പിക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് പ്രശംസ പിടിച്ചു പറ്റിയതാണ്. ഇറാഖ് പിടിയിലകപ്പെട്ട് വര്‍ഷങ്ങളോളം ജയിലില്‍ കഴിയേണ്ടി വന്നവരെ മോചിപ്പിക്കാന്‍ സാഹിബ് നടത്തിയ ശ്രമം ശ്രദ്ധേയമായിരുന്നു. നിരവധി ഇടപെടലുകള്‍ നടത്തിയെങ്കിലും മോചനം അസാധ്യമായ ഒരു സംഭവമായിരുന്നു അത്.

എങ്കിലും ഒരു അവസരം ഉണ്ടാകുമെന്നുറപ്പുണ്ടായിരുന്ന അദ്ദേഹം വിഷയം മനസില്‍ കുറിച്ചിടുന്ന പതിവുണ്ടായിരുന്നു. ഇതും അതുപോലെ തന്നെ മാറ്റിവച്ചിരിക്കുകയായിരുന്നു.
ഇതിനിടയിലാണ് സ്പീക്കറായിരുന്ന ബാലയോഗി ഇറാഖ് സന്ദര്‍ശിക്കുന്നുവെന്ന് മനസിലാക്കിയ അദ്ദേഹം മോചന നടപടികള്‍ക്കായി ശ്രമം തുടര്‍ന്നു. പ്രസിഡണ്ടായിരുന്ന സദ്ദാം ഹുസൈന്റെ ക്ഷണ പ്രകാരമായിരുന്നു ബാലയോഗിയുടെ ഇറാഖ് സന്ദര്‍ശനം.

വിഷയം ബാലയോഗി നേരിട്ട് സദ്ദാം ഹുസൈനെ അറിയിക്കുകയും തടവുകാരെ മോചിപ്പിച്ച് ഒപ്പം തന്നെ ഇന്ത്യയിലെത്തിക്കുകയുമായിരുന്നു. വിമാനത്താവളത്തില്‍ നിന്നും തനിക്കൊപ്പം മോചിക്കപ്പെട്ടവരെ കൂട്ടുകയും സാഹിബിന്റെ ഫിറോസ് ഷാ റോഡിലെ വസതിയിലെത്തി നേരിട്ട് ഏല്‍പ്പിക്കുകയും ചെയ്തു. സഊദിയില്‍ കേസില്‍ അകപ്പെട്ട് കണ്ണ് ചൂഴ്‌ന്നെടുക്കാന്‍ വിധിക്കപ്പെട്ട ആലപ്പുഴ സ്വദേശി നൗഷാദിന്റെ മോചനത്തിനായി സാഹിബ് നടത്തിയ ഇടപെടലും ശദ്ധേയമായിരുന്നു. ഒന്നാം യു.പി.എ മന്ത്രിസഭയില്‍ വിദേശകാര്യ സഹമന്ത്രിയായ ഉടനെയാണ് ഇറാഖില്‍ സുഖലേവ് സിങ്, അന്തര്‍യാമി, തിലക് രാജ് എന്നീ മൂന്ന് ഇന്ത്യക്കാര്‍ ബന്ദികളാക്കപ്പെടുന്നത്. ഇത് വലിയ വാര്‍ത്തയായതോടെ സാഹിബിന് നേരെ മാധ്യമങ്ങളും തിരിഞ്ഞു. ഇറാഖിലെ അന്നത്തെ സാഹചര്യം ഏറെ കലുഷിതമായിരുന്നു.

എന്നാല്‍ ഇന്ത്യയില്‍ അതൊരു കമ്യൂണല്‍ ഇഷ്യൂ ആകരുതെന്ന സാഹിബിന്റെ മുന്‍കരുതലില്‍ മോചന ശ്രമം തുടര്‍ന്നു. അറബി ഭാഷയില്‍ സാഹിബ് നടത്തിയ അഭ്യര്‍ത്ഥന ലോക ശ്രദ്ധനേടുകയും അത് ഇറാഖ് ഭരണാധികാരികളുടെ മുന്നിലെത്തുകയും ചെയ്തു. ഇതോടെ മോചനം യാഥാര്‍ത്ഥ്യമായി. ഇതുപോലെ വിദേശ രാഷ്ട്രങ്ങളില്‍ വര്‍ഷങ്ങളോളം ജയിലുകളിലും മറ്റുമായി യാതനകള്‍ അനുഭവിച്ച നിരവധിയാളുകളെയാണ് സാഹിബ് സ്വന്തം രാജ്യത്തേക്ക് തിരികെ കൊണ്ടു വന്നത്.

ഡല്‍ഹിയിലെ ഔദ്യോഗിക ജീവിതത്തിലും സൗഹൃദം കാത്തുസൂക്ഷിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. ഇഫ്താര്‍ സംഗമങ്ങളില്‍ രാജ്യത്തിന്റെ ഭരണാധികാരികളെയും രാഷ്ട്രീയ നേതാക്കന്‍മാരെയും സല്‍ക്കരിക്കാനും അദ്ദേഹം താല്‍പര്യം കാണിച്ചു. സര്‍ക്കാരിന്റെ ഔദ്യോഗിക ഇഫ്താര്‍ സംഗമങ്ങള്‍ക്ക് മാതൃക കാണിക്കാനും സാഹിബിന് കഴിഞ്ഞു.

എല്ലാ പാര്‍ട്ടികള്‍ക്കും സ്വീകര്യനായിരുന്ന സാഹിബ് ഡല്‍ഹിയിലെ മാധ്യമ പ്രവര്‍ത്തകരുടെയും അടുത്ത സുഹൃത്തുകൂടിയായിരുന്നു. പാര്‍ലമെന്റില്‍ സാഹിബിന്റെ പ്രഭാഷണം ഏറെ ആകാംക്ഷയോടെയായിരുന്നു അംഗങ്ങള്‍ ശ്രവിച്ചിരുന്നത്. പക്വതയാര്‍ന്ന പ്രസംഗത്തില്‍ നിരവധി അറിവുകള്‍ ഉള്‍പ്പെടുത്തുക പതിവായിരുന്നു. വിദഗ്ധരുമായി സംസാരിച്ച് വിഷയം കൂടുതല്‍ പഠിച്ച ശേഷം മാത്രമായിരുന്നു പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അദ്ദേഹം എത്താറുള്ളത്. ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനായി നിരവധി സ്വകാര്യ ബില്ലുകള്‍ കൊണ്ടുവരാനും അദ്ദേഹത്തിന് കഴിഞ്ഞുവെന്നത് സുവര്‍ണ രേഖയാണ്.

(ദീര്‍ഘകാലം ചന്ദ്രിക ഡല്‍ഹി റിപ്പോര്‍ട്ടറായിരുന്നു ലേഖകന്‍)

kerala

അക്രമകാരികളായ മൃഗങ്ങളെ വെടിവെക്കാന്‍ അനുമതി; വന്യജീവി ഭേദഗതി ബില്‍ സഭയില്‍

സ്വകാര്യ ഭൂമിയിലെ ചന്ദനം മുറിക്കാന്‍ അനുമതി നല്‍കുന്ന വനം നിയമ ഭേദഗതി ബില്ലും സഭയില്‍ കൊണ്ടുവന്നു. വനംവകുപ്പിന്റെ അനുമതിയോടെ ചന്ദനമരം മുറിച്ചു നീക്കാമെന്നതാണ് വ്യവസ്ഥ.

Published

on

തിരുവനന്തപുരം: മനുഷ്യജീവന് ഭീഷണിയാകുന്ന അക്രമകാരികളായ മൃഗങ്ങളെ നേരിട്ട് വെടിവെച്ചു കൊല്ലാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡിന് അധികാരം നല്‍കുന്ന വന്യജീവി ഭേദഗതിബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു.

സ്വകാര്യ ഭൂമിയിലെ ചന്ദനം മുറിക്കാന്‍ അനുമതി നല്‍കുന്ന വനം നിയമ ഭേദഗതി ബില്ലും സഭയില്‍ കൊണ്ടുവന്നു. വനംവകുപ്പിന്റെ അനുമതിയോടെ ചന്ദനമരം മുറിച്ചു നീക്കാമെന്നതാണ് വ്യവസ്ഥ.

1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ കടുത്ത നിയന്ത്രണങ്ങള്‍ ഇളവ് ചെയ്യുന്നതിന് വേണ്ടിയാണ് ഭേദഗതി. നിലവിലെ നിയമപ്രകാരം ക്യാമറ നിരീക്ഷണം, കെണിവെക്കല്‍ എന്നിവക്ക് ശേഷമേ വെടിവെക്കാന്‍ കഴിയൂ. പുതിയ ഭേദഗതിയോടെ ജില്ലാ കലക്ടറോ വനംവകുപ്പിലെ ഉദ്യോഗസ്ഥരോ വിവരം നല്‍കിയാല്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡിന് നേരിട്ട് ഉത്തരവ് നല്‍കാനാകും.

നിയമസഭ ബില്ലിന് അംഗീകാരം നല്‍കിയാലും കേന്ദ്ര നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനാല്‍ രാഷ്ട്രപതിയുടെ അനുമതി ആവശ്യമാണ്. തെരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടാണ് നിയമ ഭേദഗതിയുമായി സര്‍ക്കാര്‍ എത്തിയത്.

അതേസമയം, മലപ്പുറം മണ്ണാര്‍മലയിലിറങ്ങിയ പുലിയെ പിടികൂടാത്തതിനെതിരെ നിയമസഭയില്‍ സബ്മിഷനായി ഉയര്‍ന്നപ്പോള്‍ വനം വകുപ്പ് ഒന്നും ചെയ്യുന്നില്ലെന്ന വിമര്‍ശനങ്ങള്‍ ഉണ്ടായി. പുലിയെ മയക്കുവെടിവെക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ മറുപടി നല്‍കി.

Continue Reading

Auto

പുതിയ ലോഗോ അവതരിപ്പിച്ച് ബിഎംഡബ്ല്യു

ജര്‍മനിയിലെ മ്യൂണിക് മോട്ടോര്‍ ഷോയിലാണ് ബിഎംഡബ്ല്യുവിന്റെ പുതിയ ലോഗോ അവതരിപ്പിച്ചത്

Published

on

പുതിയ ലോഗോ അവതരിപ്പിച്ച് ബിഎംഡബ്ല്യു. ജര്‍മനിയിലെ മ്യൂണിക് മോട്ടോര്‍ ഷോയിലാണ് ബിഎംഡബ്ല്യുവിന്റെ പുതിയ ലോഗോ അവതരിപ്പിച്ചത്. ഒറ്റനോട്ടത്തില്‍ വ്യത്യാസങ്ങള്‍ പ്രകടമല്ലെങ്കിലും സൂക്ഷിച്ചുനോക്കിയാല്‍ മാറ്റം അറിയാന്‍ കഴിയും. ബിഎംഡബ്ല്യു ഇലക്ട്രിക് ഐഎക്‌സ്3 അവതരണത്തിനൊപ്പമാണ് പുതിയ ലോഗോയും കമ്പനി കൊണ്ടുവന്നത്.

ഒറ്റനോട്ടത്തില്‍, ബ്രാന്‍ഡിന്റെ ഇനീഷ്യലുകള്‍ക്കൊപ്പം കറുപ്പ് ലുക്കില്‍ നീലയും വെള്ളയും നിറങ്ങള്‍ പൊതിഞ്ഞ അതേ വൃത്താകൃതിയിലുള്ളതായി തോന്നുന്നു. കൂടുതല്‍ പരിശോധനയില്‍ ക്രോമിന്റെ ഉപയോഗം കുറച്ചതായി കാണാം. പ്രത്യേകിച്ചും, അകത്തെ ക്രോം റിംഗ് ഒഴിവാക്കിയിരിക്കുന്നു, ഇത് നീലയും വെള്ളയും കറുപ്പില്‍ നിന്ന് വേര്‍തിരിക്കുന്നു.

ലോഗോയിലെ അക്ഷരങ്ങളുടെ വലുപ്പത്തിലും മാറ്റങ്ങള്‍ കാണാം. ഐഎക്‌സ്3 ഉള്‍പ്പെടെയുള്ള പുതിയ വാഹന നിരയ്ക്ക് ഇനി പുതിയ ലോഗോയായിരിക്കും ഉപയോഗിക്കുക. നേരത്തെയുണ്ടായിരുന്ന മോഡലുകളില്‍ പഴയ ലോഗോ തന്നെ തുടരും.

Continue Reading

News

‘ഈ സ്ഥലം ഞങ്ങളുടേതാണ്’, ഫലസ്തീന്‍ രാഷ്ട്രം ഉണ്ടാകില്ല’: നെതന്യാഹു

ഫലസ്തീന്‍ രാഷ്ട്രം ഉണ്ടാകില്ലെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഒരു സെറ്റില്‍മെന്റ് വിപുലീകരണ പദ്ധതിയുമായി ഔദ്യോഗികമായി മുന്നോട്ട് വന്നതിനുപിന്നാലെയാണ് ഈ പ്രഖ്യാപനം.

Published

on

ഫലസ്തീന്‍ രാഷ്ട്രം ഉണ്ടാകില്ലെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഒരു സെറ്റില്‍മെന്റ് വിപുലീകരണ പദ്ധതിയുമായി ഔദ്യോഗികമായി മുന്നോട്ട് വന്നതിനുപിന്നാലെയാണ് ഈ പ്രഖ്യാപനം. അത് ഭാവിയില്‍ ഫലസ്തീന്‍ രാഷ്ട്രത്തെ ഫലത്തില്‍ അസാധ്യമാക്കും.

വെസ്റ്റ് ബാങ്കിനെ വിഭജിക്കുന്ന പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള കരാറില്‍ നെതന്യാഹു വ്യാഴാഴ്ച ഒപ്പുവച്ചു.

‘ഫലസ്തീന്‍ രാഷ്ട്രം ഉണ്ടാകില്ല എന്ന ഞങ്ങളുടെ വാഗ്ദാനം ഞങ്ങള്‍ നിറവേറ്റാന്‍ പോകുന്നു. ഈ സ്ഥലം ഞങ്ങളുടേതാണ്,’ ജറുസലേമിന് കിഴക്കുള്ള ഇസ്രായേല്‍ സെറ്റില്‍മെന്റായ മാലെ അദുമിമില്‍ നടന്ന ചടങ്ങില്‍ നെതന്യാഹു പറഞ്ഞു.

”ഞങ്ങള്‍ നഗരത്തിലെ ജനസംഖ്യ ഇരട്ടിയാക്കാന്‍ പോകുന്നു.”

ഇസ്രാഈലി കുടിയേറ്റക്കാര്‍ക്കായി 3,400 പുതിയ വീടുകള്‍ ഉള്‍പ്പെടുന്ന വികസന പദ്ധതി, അധിനിവേശ കിഴക്കന്‍ ജറുസലേമില്‍ നിന്ന് വെസ്റ്റ് ബാങ്കിന്റെ ഭൂരിഭാഗവും വിച്ഛേദിക്കും. അതേസമയം പ്രദേശത്തെ ആയിരക്കണക്കിന് ഇസ്രായേലി സെറ്റില്‍മെന്റുകളെ ബന്ധിപ്പിക്കും.

കിഴക്കന്‍ ജറുസലേമിന് ഫലസ്തീനികള്‍ ഭാവി പലസ്തീന്‍ രാഷ്ട്രത്തിന്റെ തലസ്ഥാനം തിരഞ്ഞെടുക്കുന്നതിന് പ്രത്യേക പ്രാധാന്യം നല്‍കുന്നു.

1967 മുതല്‍ അധിനിവേശമുള്ള വെസ്റ്റ് ബാങ്കിലെ എല്ലാ ഇസ്രാഈലി സെറ്റില്‍മെന്റുകളും അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമായി കണക്കാക്കപ്പെടുന്നു,

കിഴക്കന്‍ ജറുസലേം തലസ്ഥാനമായുള്ള ഫലസ്തീന്‍ രാഷ്ട്രമാണ് മേഖലയിലെ സമാധാനത്തിന്റെ താക്കോലെന്ന് ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്‍ഷ്യല്‍ വക്താവ് നബീല്‍ അബു റുദീനെ വ്യാഴാഴ്ച പറഞ്ഞു.

അന്താരാഷ്ട്ര നിയമപ്രകാരം ഇസ്രാഈലി കുടിയേറ്റങ്ങള്‍ നിയമവിരുദ്ധമാണെന്ന് റുഡൈന്‍ അപലപിക്കുകയും നെതന്യാഹു ‘മുഴുവന്‍ പ്രദേശത്തെയും അഗാധത്തിലേക്ക് തള്ളിവിടുകയാണെന്ന്’ ആരോപിച്ചു.

ഐക്യരാഷ്ട്രസഭയിലെ 149 അംഗരാജ്യങ്ങള്‍ ഇതിനകം പലസ്തീനെ അംഗീകരിച്ചിട്ടുണ്ടെന്നും ഇതുവരെ അങ്ങനെ ചെയ്യാത്ത എല്ലാ രാജ്യങ്ങളും ഉടന്‍ തന്നെ പലസ്തീനിയന്‍ രാഷ്ട്രത്തെ അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending