Connect with us

Video Stories

പ്രതീക്ഷ, വിശ്വാസം, ആയുധം=CR7

Published

on

കമാല്‍ വരദൂര്‍

മോസ്‌ക്കോയിലെ ലുസിനിക്കി സ്‌റ്റേഡിയത്തില്‍ ജൂണ്‍ 14 നാണ് ലോകകപ്പ് മല്‍സരങ്ങള്‍ ആരംഭിക്കുന്നത്. പക്ഷേ ഫുട്‌ബോള്‍ ലോകം കാത്തിരിക്കുന്നത് തൊട്ടടുത്ത ദിവസത്തേക്കാണ്-ജൂണ്‍ 15ന്. അന്ന് സൂച്ചിയിലെ ഫിഷ്ത് സ്‌റ്റേഡിയത്തിലാണ് ഈ ലോകകപ്പിലെ ഏറ്റവും ആവേശകരമായ പോരാട്ടം നടക്കാന്‍ പോവുന്നത്. കൃസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും അദ്ദേഹത്തിന്റെ റയല്‍ മാഡ്രിഡ് നായകന്‍ സെര്‍ജിയോ റാമോസ് നയിക്കുന്ന സ്‌പെയിനും തമ്മിലുള്ള ഗ്രൂപ്പ് ബി അങ്കം. രണ്ട് താരങ്ങള്‍ തമ്മിലുളള യുദ്ധമല്ലിത്-അയല്‍ക്കാര്‍ കൂടിയാണ് സ്‌പെയിനും പോര്‍ച്ചുഗലും. യൂറോപ്യന്‍ ഫുട്‌ബോളില്‍ പലപ്പോഴും പരസ്പരം മല്ലടിക്കുന്നവര്‍. രണ്ട് ടീമിലും അനുഭവസമ്പന്നരായ താരങ്ങള്‍.
പോര്‍ച്ചുഗല്‍ ശക്തരായി തന്നെയാണ് റഷ്യയിലേക്ക് വരുന്നത്. ഫിഫ റാങ്കിംഗില്‍ മൂന്നാം സ്ഥാനം. യോഗ്യതാ മല്‍സരങ്ങളില്‍ ഗംഭീര പ്രകടനം. സമീപകാലത്ത് നടന്ന സന്നാഹ മല്‍സരങ്ങളിലും വിറുറ്റ പോരാട്ടവീര്യം പ്രകടിപ്പിച്ചവര്‍. ടീമിന്റെ നെടും തൂണ്‍ ലോക ഫുട്‌ബോളിലെ പകരം വെക്കാനില്ലാത്ത മുന്‍നിരക്കാരന്‍ റൊണാള്‍ഡോ. ലോക ഫുട്‌ബോളിനെ ഭരിക്കുന്ന യൂറോപ്പിന്റെ ഒരറ്റത്താണ് പോര്‍ച്ചുഗല്‍. എങ്കിലും ഇത് വരെ മഹാമേളയില്‍ ഒന്നാം സ്ഥാനം നേടാന്‍ കഴിയാത്തവരാണ്. ആറ് തവണ ലോകകപ്പ് കളിച്ചു. രണ്ട് വട്ടം സെമി ഫൈനലിലെത്തി. പക്ഷേ യൂസേബിയോയില്‍ തുടങ്ങി കൃസ്റ്റിയാനോയില്‍ എത്തി നില്‍ക്കുന്ന ഫുട്‌ബോള്‍ തലമുറക്ക് ഇത് വരെ കിരീട സൗഭാഗ്യം ലഭിച്ചിട്ടില്ല.
ഫെര്‍ണാണ്ടോ സാന്‍ഡോസ് എന്ന അനുഭവസമ്പന്നാണ് ടീമിനെ പരിശീലിപ്പിക്കുന്നത്. ഗ്രീസിന്റെ മുന്‍ കോച്ചായിരുന്നു അദ്ദേഹം, ആ നാളുകളിലാണ് ഗ്രീസ് യൂറോപ്പില്‍ അല്‍ഭുതം കാട്ടിയത്. 2016 ല്‍ പോര്‍ച്ചുഗല്‍ ആദ്യമായി വന്‍കരാ ചാമ്പ്യന്മാരാവുമ്പോള്‍ ടീമിന്റെ ഹെഡ്മാസ്റ്റര്‍ സാന്‍ഡോസായിരുന്നു. കൃസ്റ്റിയാനോക്ക് പ്രിയപ്പെട്ട കോച്ച്. 16 ലെ വന്‍കരാ നേട്ടത്തിന് ശേഷം ലോകകപ്പ് യോഗ്യതാ റൗണ്ടിലും സാന്‍ഡോസും കൃസ്റ്റിയാനോയും തമ്മിലുള്ള കോമ്പിനേഷനാണ് കരുത്ത് കാട്ടിയത്. സ്വിറ്റ്‌സര്‍ലാന്‍ഡ് ഉള്‍പ്പെടെ കരുത്തരുടെ ഗ്രൂപ്പില്‍ നിന്നുമാണ് പോര്‍ച്ചുഗല്‍ യോഗ്യത നേടിയത്.
ഗ്രൂപ്പ് ഘട്ടം അതിജയിക്കാന്‍ പോര്‍ച്ചുഗലിന് കഴിയുമെന്നാണ് നിലവിലെ വിശ്വാസം. സ്‌പെയിനാണ് കാര്യമായ വെല്ലുവിളി. മൊറോക്കോ, ഇറാന്‍ എന്നിവരെ പക്ഷേ സാന്‍ഡോസ് ദുര്‍ബലരായി കാണില്ല. അട്ടിമറിക്ക് കെല്‍പ്പുള്ളവരാണവര്‍. കൃസ്റ്റിയാനോയുടെ ആരോഗ്യമാണ് ടീമിന് പ്രധാനം. റയല്‍ മാഡ്രിഡിന് വേണ്ടി യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കളിച്ച ശേഷം മാത്രമായിരിക്കും 33 കാരന്‍ ദേശീയ ടീമിനൊപ്പം ചേരുക. ഒരാഴ്ച്ച മുമ്പ് നടന്ന എല്‍ ക്ലാസിക്കോ പോരാട്ടത്തിനിടെ കൃസ്റ്റിയാനോക്ക് പരുക്കേറ്റത് ദേശീയ ടീമിനെ ഞെട്ടിച്ചിരുന്നു. എന്നാല്‍ പരുക്കില്‍ നിന്നും മുക്തനായി അദ്ദേഹം ലാലീഗയില്‍ കളിക്കുന്നുണ്ട്. റയലില്‍ കൃസ്റ്റിയാനോ അല്‍ഭുതങ്ങള്‍ കാട്ടുന്നത് മുന്‍നിരയിലെ കരീം ബെന്‍സേമ, ജെറാത്ത് ബെയില്‍, മധ്യനിരയില്‍ ലുക്കാ മോദ്രിച്ച്, ടോണി ക്രൂസ് തുടങ്ങിയവരുടെ പിന്‍ബലത്തിവലാണ്. ദേശീയ ടീമിലേക്ക് വരുമ്പോള്‍ അര്‍ജന്റീനയില്‍ മെസി നേരിടുന്ന അതേ വെല്ലുവിളി അദ്ദേഹത്തിനുമുണ്ട്. ആന്ദ്രെ സില്‍വയെ പോലുള്ളവരാണ് ദേശീയ നിരയില്‍ റൊണാള്‍ഡോയുടെ കൂട്ടാളികള്‍. ഇവര്‍ക്ക് ദേശീയ രംഗത്ത് വലിയ നാമമില്ലതാനും. പക്ഷേ പ്രതിയോഗികള്‍ റൊണാള്‍ഡോയെ ഭയപ്പെടുന്നതിനാല്‍ മറ്റ് താരങ്ങള്‍ക്ക് സ്വതന്ത്രമായി കളിക്കാന്‍ കഴിയുമെന്നാണ് കരുതപ്പെടുന്നത്. സ്‌പോര്‍ട്ടിംഗ് ലിസ്ബണ് വേണ്ടി കളിക്കുന്ന റൂയി പട്രീസിയോയായിരിക്കും ഗോള്‍ക്കീപ്പര്‍. ബെറ്റോ രണ്ടാമനാവും. വെറ്ററന്‍ പെപ്പെ, ബ്രൂണോ ആല്‍വസ് എന്നവരാണ് ഡിഫന്‍സിലെ ശക്തര്‍. മരിയോ റൂയി, ഫാബിയോ കണ്ടാരോ എന്നിവരും അനുഭവസമ്പന്നര്‍. വില്ല്യം കാര്‍വാലോ, ജോ മരിയോ, ജോ മോറിഞ്ഞോ, ബെര്‍നാര്‍ഡോ സില്‍വ എന്നിവരായിരിക്കും മധ്യനിരയുടെ ശക്തി-റൊണാള്‍ഡോക്ക് പന്ത് എത്തിക്കുന്നവര്‍. മുന്‍നിരയില്‍ റൊണാള്‍ഡോക്കൊപ്പം 26 കാരന്‍ ആന്ദ്രെ ഡയസുണ്ട്. ജെല്‍സണ്‍ മാര്‍ട്ടിനസ് മറ്റൊരു ശക്തനാണ്. അനുഭവസമ്പന്നരായ റെക്കാര്‍ഡോ കരസേമ, നാനി, ഈദര്‍ തുടങ്ങിയവര്‍ക്ക് ടീമില്‍ ഇടമുണ്ടാവില്ല.
റൊണാള്‍ഡോക്കിത് അവസാന ലോകകപ്പാണ്. 33 ല്‍ നില്‍ക്കുന്ന സൂപ്പര്‍ താരത്തിന് ഇനി അവസരമില്ല. അദ്ദേഹത്തിന്റെ നിറമുള്ള കരിയറിലെ ഏക കുറവ് ലോകകപ്പാണ്.യുസേബിയോ മുതല്‍ ലൂയിസ് ഫിഗോ വരെ ഉന്നതര്‍ കളിച്ച പോര്‍ച്ചുഗലിന് രണ്ട് തവണ സെമി കളിക്കാന്‍ കഴിഞ്ഞത് മാത്രമാണ് ലോകകപ്പിലെ വലിയ നേട്ടം. ഇത്തവണ രാജ്യത്തെ രക്ഷിക്കാന്‍ തനിക്ക് കഴിയുമെന്നാണ് റൊണാള്‍ഡോ പറയുന്നത്. ക്ലബ് തലത്തില്‍ എല്ലാ കിരീടങ്ങളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. റയല്‍ മാഡ്രിഡിന് വേണ്ടി രണ്ട് തവണ തുടര്‍ച്ചയായി യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബ് കിരീടം നേടി. ഫിഫ ക്ലബ് ലോകകപ്പ് കിരീടം സമ്പാദിച്ചു. ലാലീഗ കിരീടവും കിംഗ്‌സ് കപ്പുമെല്ലാം പലവട്ടം നേടി. വ്യക്തിഗതമായി ബലന്‍ഡിയോര്‍ ഉള്‍പ്പെടെ ഫുട്‌ബോള്‍ ലോകത്തെ എല്ലാ പുരസ്‌ക്കാരങ്ങളും സ്വന്തമാക്കി. ലോകകപ്പ് മാത്രമാണ് ബാക്കി. ആ നേട്ടത്തിലേക്കുള്ള യാത്രയില്‍ ആരോഗ്യം മാത്രമാണ് സൂപ്പര്‍ താരത്തിന് പ്രധാന തലവേദന.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending