Connect with us

Video Stories

അനുഗ്രഹങ്ങളെ അവഗണിക്കുമ്പോള്‍

Published

on

ടി.എച്ച് ദാരിമി

അനുഗ്രഹങ്ങള്‍ ഔദാര്യങ്ങളാണ്. ഒരുപക്ഷേ അര്‍ഹതപോലുമില്ലാതെ ലഭിക്കുന്ന വെറും ദാനങ്ങള്‍. അതുകൊണ്ടുതന്നെ അവ ലഭിക്കുമ്പോള്‍ ആവശ്യപ്പെട്ടില്ലെങ്കിലും വേണ്ടതില്ല എന്നു സാഹചര്യങ്ങള്‍ പറയുന്നുണ്ടെങ്കില്‍പോലും അവക്കുള്ള ഒരു നന്ദിയുടെ ബാധ്യത അവ ലഭിക്കുന്നവനില്‍വന്നുചേരും. അതു നിറവേറ്റുന്നത് ഓരോരുത്തരുടെയും മാന്യതയുടെ അളവുകോല്‍ അനുസരിച്ചായിരിക്കും. എന്നാല്‍ അവ നിന്ദാപൂര്‍വ്വംഅവഗണിക്കുന്നതും ആ അവഗണനപ്രകടമാകുംവിധം പെരുമാറുന്നതുമെല്ലാം ദായകനെ ചൊടിപ്പിക്കുകതന്നെ ചെയ്യും. ദായകന്‍ അതിനെ തുടര്‍ന്ന് കോപിച്ചേക്കും. ചിലപ്പോള്‍ അതിനു പ്രതികാരവും ചെയ്‌തേക്കും. ആ പ്രതികാരം കടുത്തതായിരിക്കും. കാരണം അവഗണിച്ചവന്റെ മനസ്സിലെ നിരയായിവെച്ച ന്യായീകരണങ്ങളെയെല്ലാം കടന്ന് അവന്റെ മനസ്സിന്റെ കാമ്പിനെ അതിനു സ്പര്‍ശിക്കാന്‍ കഴിയണമല്ലോ. അപ്പോഴാണ് അവന് തിരിച്ചറിവ് ലഭിക്കുക.

അത്തരമൊരു സംഭവം വിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. ഖുര്‍ആന്‍ ആ സംഭവത്തിന്റെ അവസാന ഭാഗം സബഅ് അധ്യായം 16, 17 വചനങ്ങളില്‍ ഇങ്ങനെ പറയുന്നു: ‘എന്നാല്‍ അവര്‍ പിന്തിരിഞ്ഞുകളഞ്ഞു. അപ്പോള്‍ അണക്കെട്ടില്‍നിന്നുള്ള ജലപ്രവാഹത്തെ നാം അവരുടെ നേരെ തിരിച്ചുവിട്ടു. അവരുടെ ആ രണ്ടു തോട്ടങ്ങള്‍ക്കു പകരം കയ്പുള്ള കായ്കനികളും കാറ്റാടിമരവും അല്‍പം ചില വാകമരങ്ങളും ഉള്ള രണ്ടു തോട്ടങ്ങളെ നാം അവര്‍ക്കു നല്‍കുകയും ചെയ്തു. അവര്‍ നന്ദികേട് കാണിച്ചതിന് പ്രതിഫലമായി അവര്‍ക്കു നല്‍കിയതാണത്. കടുത്ത നന്ദികേട് കാണിക്കുന്നവന്റെ നേരെയല്ലാതെ നാം ശിക്ഷാനടപടി എടുക്കുമോ?’ (34: 16,17). പ്രളയം തകര്‍ത്തെറിഞ്ഞ കേരളത്തില്‍ സങ്കടങ്ങളും ആശങ്കകളും അനുഭവിച്ച് വിറച്ചുനില്‍ക്കുന്ന പുതിയ കാലത്തിനു പഠിക്കാനുള്ള വലിയ പാഠമാണ് ഈ സൂക്തത്തിന്റെ ഉള്ളടക്കം.

അറേബ്യന്‍ ഉപദ്വീപിന്റെ തെക്കുപടിഞ്ഞാറ് സ്ഥിതിചെയ്യുന്ന യമനിലെ സബഅ് എന്ന ഷീബാ നഗരമാണ് സംഭവത്തിന്റെ പശ്ചാത്തലം. അവിടം ഹിംയറുകള്‍ക്കുശേഷം ഖഹ്ത്വാനികളായിരുന്നു ഭരണം നടത്തിയിരുന്നത്. ഖഹ്ത്വാനിന്റെ പൗത്രനായിരുന്നു സബഅ്. അദ്ദേഹത്തിന്റെ കാലത്തായിരുന്നു അവരുടെ കുടുംബം വലിയ ആഭിചാത്യങ്ങള്‍ നേടിയത്. അങ്ങനെ അവരുടെ നാട് ആ പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. കൃഷിയായിരുന്നു ജീവിതമാര്‍ഗം. പക്ഷെ, വെള്ളം യഥേഷ്ടം തങ്ങിനില്‍ക്കുന്ന പ്രകൃതിയല്ലായിരുന്നു സബഇന്റേത്. നാടിന് അതിരിടുന്ന രണ്ടു പര്‍വതങ്ങളില്‍ നിന്നും ഒഴുകിയെത്തുന്ന മഴവെള്ളം ഉപയോഗിച്ചായിരുന്നു കൃഷി ചെയ്തിരുന്നത്. അത്സ്ഥായിയായ ജല പരിഹാരമല്ലായിരുന്നു. അതിനാല്‍ കാര്‍ഷിക വൃത്തിയില്‍ വേണ്ടത്ര വിജയിക്കാന്‍ ആ ജനക്കു കഴിഞ്ഞില്ല. അതിനിടെ ഏതോചിന്തയില്‍ അവര്‍ ആകൃഷ്ടരാവുകയും മലകളില്‍ നിന്ന് ഒഴുകിയെത്തുന്ന ജലത്തെ അണകെട്ടി തടഞ്ഞുനിര്‍ത്തി ജലസേചനം കാര്യക്ഷമമാക്കാം എന്നാലോചിക്കുകയും ചെയ്തു. അങ്ങനെ അവര്‍ വലിയ അണ നിര്‍മ്മിച്ചു. മഅ്‌രിബ് എന്ന സ്ഥലത്തായിരുന്നു അത്. നൂറ്റി അന്‍പതോളം അടി ഉയരത്തില്‍ ഏതാണ്ട് എണ്ണൂറോളം അടി നീളത്തിലുള്ള അണക്കെട്ടായിരുന്നു അത് എന്നാണ് പ്രബലമായ ചരിത്രാനുമാനം. പതിനാറു ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ ജലസേചനം നടത്താന്‍ മതിയാകുന്നതായിരുന്നു സംഭരണി. അതോടെ കൃഷി മെച്ചപ്പെട്ടു. വളരെ വൈകാതെ അവര്‍ അതുവഴിതന്നെ ധനികരായി. ധനികരായതും അവര്‍ തങ്ങളുടെ ഐശ്വര്യം വന്ന വഴിമറന്നു. അവര്‍ അതിനെ അവഗണിച്ചു. അതിന്റെ ഫലമായി അണക്കെട്ട് തകരുകയും അവരുടെ നാട് പഴയപടിയായിത്തീരുകയും ചെയ്തു. ഡാമിന്റെ തകര്‍ച്ചയുടെ കാരണമായി വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാനങ്ങളില്‍ രണ്ട് അഭിപ്രായങ്ങള്‍ കാണാം.

അല്ലാഹുവിന്റെ അനുഗ്രഹത്തിന് നന്ദി ചെയ്യുന്നതില്‍ വന്ന വീഴ്ചയായിരുന്നു അതിന്റെ കാരണമെന്നാണ് ഒരഭിപ്രായം. വേണ്ടവിധത്തിലുള്ള അറ്റകുറ്റപ്പണികള്‍ നടത്തുന്നതില്‍വന്ന വീഴ്ചയായിരുന്നു അതിനു കാരണമെന്നാണ് രണ്ടാം അഭിപ്രായം. സത്യത്തില്‍ ഇതു രണ്ടും ഒന്നുതന്നെയാണ്. നാട്ടിലെ പ്രളയത്തെകുറിച്ചുള്ള അഭിപ്രായങ്ങളും അങ്ങനെ തന്നെയാണല്ലോ. പലരും പലകാരണങ്ങള്‍ പറയുന്നു. യഥാര്‍ഥ കാരണത്തിന്റെ ചെറിയ ചെറിയ ഭാഗങ്ങള്‍തന്നെയാണ് ഓരോരുത്തരും പറയുന്നത്. മറ്റുള്ളവര്‍ പറയുന്നതിനെ വകവെച്ചുകൊടുക്കാനുള്ള മനസ്സില്ലാത്തതിനാല്‍ ഓരോരുത്തരും താന്‍ പറഞ്ഞത് മുറുകെ പിടിച്ചുനില്‍ക്കുന്നു എന്നു മാത്രം. മഅ്‌രിബ് അണക്കെട്ടിന്റെ തകര്‍ച്ചയെകുറിച്ചുള്ള അഭിപ്രായങ്ങളെ ഉദാഹരണമായി കാണാം. ആ ജനത നന്ദി കാണിക്കാത്തതിനാലായിരുന്നു അവര്‍ക്കു വിപത്ത് വന്നത്.

നന്ദി കാണിക്കേണ്ടതാണെങ്കിലോ ഏറ്റവും പ്രധാനമായി അണക്കെട്ടിനെ സമയാസമയങ്ങളില്‍ പരിചരിച്ചുകൊണ്ടായിരിക്കേണ്ടിയിരുന്നു. തങ്ങളുടെ ഐശ്വര്യങ്ങള്‍ വന്നുകയറിയ വഴിയായിരുന്നു അത്. അതിനെ ആ കാഴ്ചപ്പാടോടെ ബഹുമാനപൂര്‍വം പരിഗണിക്കുന്നുവെങ്കില്‍ ഈ നന്ദികേടും തദ്വാരാതകര്‍ച്ചയും സംഭവിക്കില്ലായിരുന്നു എന്നു ചുരുക്കം. നമ്മുടെ കേരളീയവര്‍ത്തമാന കാലത്തിന്റെ വര്‍ത്തമാനങ്ങളിലുംഏറ്റവും ചിന്തനീയമായതുകൊണ്ടാണ് ഈ കഥ ഇവിടെ ഉദ്ധരിച്ചത്.
ആയുഷ്‌കാലത്തിനു വേണ്ടി അല്ലാഹു ഒരുക്കിത്തന്ന ഏറ്റവും വലിയ അനുഗ്രഹമാണ് നാം അധിവസിക്കുന്ന ഭൂമി. നമ്മുടെ മനോമുകുരങ്ങളില്‍തെളിയുന്ന എല്ലാ സുഖ സൗകര്യങ്ങളും അനുഭവിക്കാന്‍ സഹായകമാകുംവിധത്തില്‍ ഇതിനെ അല്ലാഹു ഒരുക്കിവെച്ചിരിക്കുന്നു. നമുക്കു കൃഷിചെയ്ത് വിളവെടുക്കാനും വീടുവെച്ച് താമസിക്കാനും സൈ്വരവിഹാരം നടത്താനുമെല്ലാം ഉപയുക്തമായ വിധത്തില്‍ അതിനെ അവന്‍ സംവിധാനിച്ചിരിക്കുന്നു.

ചൂടില്‍ കരിഞ്ഞുപോകാതെ തണുപ്പില്‍ തണുത്തുറഞ്ഞുപോകാതെ പിടിച്ചുനില്‍ക്കാന്‍ അതിലെ കാലാവസ്ഥയെ അവന്‍ ക്രമീകരിച്ചിരിക്കുന്നു. ഇതിനെല്ലാം നന്ദി കാണിക്കാന്‍ ബാധ്യസ്ഥരാണ് എന്നതാണ് വസ്തുത. ഈ നന്ദി പ്രകടിപ്പിക്കണ്ടത് വെറും പ്രാര്‍ഥനകൊണ്ടും സ്തുതികീര്‍ത്തനങ്ങള്‍ കൊണ്ടും മാത്രമല്ല, മറിച്ച് അവയെല്ലാം അടങ്ങുന്ന മാനസികാവസ്ഥയോടെ അതിനെ പരിപാലിച്ചുകൊണ്ടാണ്. പരിപാലിക്കേണ്ടതിന്റെ ന്യായം അവ ഓരോന്നിനെയും മറ്റൊന്നുമായി ഘടിപ്പിച്ചുവെച്ചിരിക്കുന്നു എന്നതാണ്. അതിനാല്‍ ഒന്നിനെ ശ്രദ്ധിക്കാതിരുന്നാല്‍ അതു നഷ്ടമാകുന്നു എന്നതല്ല ഫലം. മറിച്ച് ഒന്നിനെ അവഗണിക്കുന്നതോടെ അത് മറ്റുള്ളതിനെയെല്ലാം ബാധിക്കുകയും ഭൂമിയുടെ താളംതന്നെ തെറ്റുകയും ചെയ്യുന്നു എന്നതാണ്. ഇത്ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.

അതിനുദാഹരണമാണ് നമ്മുടെ നാടു കണ്ട പ്രളയങ്ങള്‍. ജനങ്ങള്‍ തങ്ങളുടെ ആര്‍ത്തിക്കും സ്വാര്‍ഥതക്കുംവേണ്ടി പ്രകൃതിയിലെ മരങ്ങള്‍ വെട്ടിമുറിച്ചുകളഞ്ഞു. ഇതുവഴി അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ അളവുകൂടി. മനുഷ്യര്‍ ശ്വസിക്കുന്ന വാതകം കെട്ടിക്കിടക്കാതിരിക്കാനായി അല്ലാഹു ഏര്‍പ്പെടുത്തിയ സംവിധാനമാണ് അതിനെ സസ്യങ്ങളുടെ ശ്വസനവായുവാക്കി എന്നത്. കാര്‍ബണിനെ അബ്‌സോര്‍ബ് ചെയ്യാനുള്ള ഈ സിങ്കുകള്‍ നശിക്കുന്നതോടെ കാര്‍ബണ്‍ സാന്നിധ്യം വര്‍ധിക്കും. അതോടൊപ്പം അമിതമായ പെട്രോളിയം ഉത്പന്നങ്ങളുടെ ഉപയോഗം മീഥൈന്‍ തുടങ്ങിയ വിഷവാതകങ്ങളുടെയുംകീടനാശിനികളുടെ ഉപയോഗം നൈട്രിക് ഓക്‌സൈഡ് തുടങ്ങിയ വിഷവാതകങ്ങളുടെയും അളവു കൂട്ടുന്നതോടെ ഭൂമിയുടെ താപനില താളംതെറ്റും. അത് ധ്രുവ പ്രദേശങ്ങളില്‍ മഞ്ഞുരുക്കമുണ്ടാക്കും. കടല്‍ ജലനിരപ്പ് ഉയരും. മഴ പ്രവചനാതീതമാകും. ഭൂമിയുടെ ജല സംഭരണശേഷി നഷ്ടപ്പെടുത്തും. ഉരുള്‍പൊട്ടല്‍ തുടങ്ങിയവ ഉണ്ടാകും. ഈ ദുര്‍നിമിത്തങ്ങളുടെ പട്ടിക അങ്ങനെ നീണ്ടുപോകുന്നു.

നന്ദിപൂര്‍വം ഈ ഭൂമിയെ പരിപാലിക്കാനുള്ളഉത്തരവാദിത്വത്തില്‍ വിഘ്‌നം സംഭവിക്കുന്നതിനാലാണ് പ്രകൃതിദുരന്തങ്ങള്‍ സംഭവിക്കുന്നത്എന്നുചുരുക്കം. ഇങ്ങനെ പറഞ്ഞുവരുമ്പോള്‍ എല്ലാവരും പറയുന്ന കാരണങ്ങള്‍ എല്ലാം ചേര്‍ന്നതു തന്നെയാണ് യഥാര്‍ഥ കാരണം എന്നതുവ്യക്തമാകും. അത് അല്ലാഹു അല്‍ റൂം അധ്യായത്തിന്റെ നാല്‍പത്തിയൊന്നാം വചനത്തില്‍ വ്യക്തമാക്കിയിട്ടുമുണ്ട്. മനുഷ്യന്റെ കരങ്ങള്‍ ചെയ്യുന്ന തിന്‍മകള്‍ കാരണമായി കടലിലും കരയിലും നാശം പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു എന്ന്. അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ ഈ വിധം അനുസ്മരിച്ചുകൊണ്ട് നന്ദി ചെയ്യാന്‍ ഏറ്റവും ആദ്യമായി ഈമാന്‍ മനസ്സിലുറപ്പിക്കുകയാണ് വേണ്ടത്. അല്ലെങ്കില്‍ അനുഗ്രഹങ്ങളെ വെറുമൊരുഅല്‍ഭുതമായി മാത്രം കാണുന്ന സാഹചര്യമുണ്ടാകും. അത് ഒരുതരം മാനസിക സ്തംഭനത്തിനു മാത്രമായിരിക്കും വഴിവെക്കുക. മനസ്സ് കുത്തിത്തുറന്ന് അതിന്റെ ആഴങ്ങളിലേക്ക് തുളച്ചുകടക്കാന്‍ വിശ്വാസത്തെ ബലപ്പെടുത്തുക തന്നെയാണ്‌വഴി. അതിനുശേഷം പിന്നെ വേണ്ടത് ശക്തവും വ്യക്തവുമായ ഉദ്‌ബോധനങ്ങളാണ്. ഈമാനുള്ളവര്‍ക്ക് ഉദ്‌ബോധനങ്ങള്‍ ഉപകാരപ്പെടുംഎന്ന് വിശുദ്ധ ഖുര്‍ആന്‍തന്നെ പറയുന്നുണ്ട്.

ഈ രണ്ടിന്റെയും കാര്യത്തില്‍ വീഴ്ച വന്ന പല സമൂഹങ്ങളെയും വിശുദ്ധ ഖുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ട്. നൂഹ് നബിയുടെ സുമേരിയന്‍ ജനത മുതല്‍ ആദ്, തമൂദ് തുടങ്ങി പല ജനതകളും തങ്ങളുടെ നന്ദികേടിനും നിന്ദക്കും കനത്ത വില നല്‍കേണ്ടിവന്നവരാണ്. എല്ലാ വീഴ്ചയും വരുത്തി നാശത്തിന്റെയും ദുരന്തത്തിന്റെയും തൊട്ടുമുമ്പിലെത്തിയതും അവരില്‍ പലരും വീണ്ടുവിചാരത്തിന് തയ്യാറാകുക പോലുമുണ്ടായി. പക്ഷെ, അപ്പോഴേക്കും എല്ലാ അവസരവും കഴിഞ്ഞിരുന്നു. ഭൂമിയെ കീഴ്‌മേല്‍ മറിച്ചിട്ട് അല്ലാഹു മറ്റൊരു ജനതയുടെ പരീക്ഷണം ആരംഭിച്ചു എന്നായിരുന്നു അവയുടെയൊക്കെ അവസാന രംഗങ്ങള്‍. മുഹമ്മദ് നബിയുടെ ശേഷം അത്തരം ഒരു ഉന്‍മൂലനാശം വരില്ല എന്നുണ്ട്. കാരണം അന്ത്യനാള്‍ എന്ന ഏറ്റവും അവസാന ദുരന്തം അവര്‍ക്കുള്ളതാണല്ലോ. എന്നിരുന്നാലും ജാഗ്രത കാണിക്കേണ്ടിയിരിക്കുന്നു, ഈ ദുരന്തങ്ങളുണ്ടാക്കുന്ന മഹാസങ്കടക്കയങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending