Connect with us

More

അസ്ലം വധം; ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ച പ്രതി സുഖവാസത്തില്‍

Published

on

എം.കെ. അഷ്‌റഫ്
നാദാപുരം

തൂണേരിയിലെ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കാളിയ പറമ്പത്ത് മുഹമ്മദ് അസ്ലമിനെ വെട്ടിക്കൊന്ന കേസില്‍ പൊലീസ് ലൂക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ച മുഖ്യ പ്രതി നാട്ടില്‍ സുഖവാസത്തില്‍. വളയം സ്വദേശിയും സി പി എം ക്രിമിനല്‍ സംഘത്തിന്റെ തലവനുമായ പുഴക്കല്‍ സുമോഹനാണ് 40 കഴിഞ്ഞ ആഴ്ച ഗൃഹ പ്രവേശം നടന്ന പുതിയ വീട്ടില്‍ സുഖമായി കഴിയുന്നത്. അസ്ലമിന്റെ കൊലപാതകത്തിന് ശേഷം വിദേശത്തേക്ക് കടന്ന സുമോഹന്‍ മാസങ്ങള്‍ക്ക് മുമ്പാണ് നാട്ടില്‍ എത്തിയത്. ലൂക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കിയതിനാല്‍ നാട്ടിലേക്ക് വരുമ്പോള്‍ വിമാന താവളത്തില്‍ വെച്ച് ഇയാളെ അറസ്റ്റ് ചെയ്യുമെന്നായിരുന്നു അന്വേഷണ സംഘം പറഞ്ഞത്. എന്നാല്‍, മംഗലാപുരം വിമാന താവളം വഴി നാട്ടില്‍ എത്തിയ സുമോഹനെ അറസ്റ്റ് ചെയ്യാന്‍ ഇനിയും കഴിയാത്തത് പോലീസ് സേനക്കാകെ നാണക്കേടായി മാറിയിട്ടുണ്ട്.

രണ്ടു മാസമായി നാട്ടില്‍ കഴിയുന്ന സുമോഹന്‍ വളയം മുതുകുറ്റിയില്‍ നിര്‍മ്മിച്ച വീടിന്റെ ഗൃഹ പ്രവേശം കഴിഞ്ഞ ആഴ്ച വലിയ ആഘോഷമായാണ് നടത്തിയത്. മൂവ്വായിരത്തോളം ആളുകള്‍ പങ്കെടുത്ത ഗൃഹ പ്രവേശത്തിന് നിരവധി സി പി എം നേതാക്കളും എത്തിയിരുന്നു. സുമോഹനെ അറസ്റ്റ് ചെയ്താല്‍ വലിയ പ്രത്യാഘാതം ഉണ്ടാകുമെന്ന് പാര്‍ട്ടി നേതാക്കള്‍ പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്യാന്‍ അന്വേഷണ സംഘം മടിച്ചു നില്‍ക്കുന്നതത്രെ.

ഗൃഹ പ്രവേശത്തിന് ശേഷം ഇയാളെ പോലീസില്‍ ഹാജരാക്കുമെന്ന് സി പി എം നേതാക്കള്‍ പറഞ്ഞിരുന്നുവെങ്കിലും ഇപ്പോള്‍ അതും സാധ്യമല്ലെന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിക്കുന്നത്. അത് കൊണ്ട് തന്നെ സുമോഹനെ പിടികൂടാന്‍ പൊലീസിന് കഴിയുമെന്ന് തോന്നുന്നില്ല. ഭരണത്തിന്റെ മറവില്‍ എന്തുമാവാമെന്ന സമീപനത്തിന്റെ ഭാഗമാണ് സുമോഹന്‍ ഇപ്പോഴും സുഖമായി കഴിയുന്നതിലൂടെ വ്യക്തമാകുന്നത്. പോലീസ്- സി പി എം ഒത്തുകളിക്കെതിരെ നാദാപുരത്ത് പ്രതിഷേധം അലയടിക്കുകയാണ്. പട്ടാപ്പകല്‍ നിരപരാധിയായ ഒരു ചെറുപ്പക്കാരനെ നടുറോഡില്‍ വെട്ടിനുറുക്കിയ കേസിലെ പ്രധാന പ്രതിയെ സംരക്ഷിക്കുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെയും പോലീസിന്റെയും നിലപാട് അങ്ങേയറ്റം അപലപനീയമാണെന്ന് നിയോജക മണ്ഡലം യു ഡി എഫ് ചെയര്‍മാന്‍ അഹമ്മദ് പുന്നക്കല്‍ പ്രസ്താവനയില്‍ പറഞ്ഞു.

സുമോഹനെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യുന്നില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സുമോഹനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാദാപുരം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടക്കും. രാവിലെ പത്തിന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുമെന്ന് മണ്ഡലം പ്രസിഡണ്ട് കെ എം സമീറും ജനറല്‍ സെക്രട്ടറി സി കെ നാസറും അറിയിച്ചു.

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

Trending