Connect with us

Culture

പൊന്നാനിയെ ചൊല്ലി ഇടതുമുന്നണിയില്‍ ഭിന്നത രൂക്ഷമാകുന്നു

Published

on

ഇഖ്ബാല്‍ കല്ലൂങ്ങല്‍
മലപ്പുറം: പൊന്നാനിലോക്‌സഭാമണഡലത്തില്‍ കനത്ത പരാജയം ഉറപ്പായതോടെ ഇടതുമുന്നണിയില്‍ പൊട്ടിത്തെറി രൂക്ഷമാകുന്നു. സി.പി.ഐക്കെതിരെ കടുത്ത വിമര്‍ശനവുമായി പൊന്നാനിയിലെ ഇടത് സ്വതന്ത്രന്‍ പി.വി അന്‍വര്‍ തന്നെ രംഗത്തെത്തിയത് സി.പി.എം, സി.പി.ഐ നേതാക്കളെ ഞെട്ടിച്ചു. സി.പി.ഐക്കാര്‍ തന്നെ പരാമാവധി ഉപദ്രവിച്ചുവെന്നും ഇപ്പോഴും ഉപദ്രവിക്കുകയാണെന്നും അന്‍വര്‍ തുറന്നടിച്ചു. തനിക്കും തന്റെ ബിസിനസ് സംരംഭങ്ങള്‍ക്കുമെതിരെ സി.പി.ഐ പ്രവര്‍ത്തിച്ചു. മലപ്പുറത്ത് സി.പി.ഐയും ലീഗും തമ്മില്‍ വ്യത്യാസമില്ല. മലപ്പുറത്തെ സി.പി.ഐക്ക് തന്നെക്കാള്‍ കാര്യം ലീഗിനോടാണെന്നും അന്‍വര്‍ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പിലും ഈ എതിര്‍പ്പ് ഉണ്ടായിട്ടുണ്ടാകാമെന്നും പി.വി അന്‍വര്‍ പറഞ്ഞു. സ്വകാര്യ ചാനല്‍ ചര്‍ച്ചയിലാണ് പി.വി അന്‍വര്‍ ഇടതിനെ പ്രതിസന്ധിയിലാക്കുന്ന ആരോപണം ഉന്നയിച്ചിരിക്കുന്നത്. കാലങ്ങളായി അന്‍വറും സി.പി.ഐയും തമ്മില്‍ നില നില്‍ക്കുന്ന തര്‍ക്കമാണ് ഇതിലൂടെ മറനീക്കി പുറത്തെത്തിയിരിക്കുന്നത്. ഇടതിലെ കലഹങ്ങള്‍ സംബന്ധിച്ച് ചന്ദ്രിക നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സംഭവത്തെ തുടര്‍ന്ന് അടിയന്തരിമായി ഇടതുമുന്നണി യോഗം വിളിക്കണമെന്ന് സി.പി.ഐ ആവശ്യപ്പെട്ടിട്ടുണ്ട്. പൊന്നാനിയില്‍ പി.വി അന്‍വര്‍ 35000 വോട്ടിന് തോല്‍ക്കുമെന്ന സി.പി.എം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ കണക്ക് പുറത്തായതിനു പിന്നാലെയാണ് അന്‍വര്‍ മുന്നണി മര്യാദകള്‍ ലംഘിച്ച പ്രസ്താവന നടത്തിയത്. തെരഞ്ഞെടുപ്പിന്റെ തുടക്കം മുതലേ അന്‍വര്‍ നടത്തിക്കൊണ്ടിരിക്കുന്ന വിവിധ പ്രസ്താവനകളും അഭിപ്രായങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണത്തെയും മുന്നണിയെയും പ്രതികൂലമായി ബാധിച്ചുവെന്ന അഭിപ്രായം നേതാക്കള്‍ക്കിടയില്‍ ശക്തമായിരുന്നു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടിലും 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറനാട്ടും സി.പി.ഐക്കെതിരെ അന്‍വര്‍ മത്സരിച്ചിരുന്നു. ഇതിന്റെ മുറിവുകള്‍ ഇവര്‍ക്കിടയില്‍ ഇനിയും ഉണങ്ങിയിട്ടില്ല. പൊന്നാനിയില്‍ അന്‍വര്‍ മത്സരിക്കുന്നതില്‍ സി.പി.ഐ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നില്ല. തെരഞ്ഞെടുപ്പ് കമ്മിറ്റികളില്‍ സി.പി.ഐയെ അവഗണിച്ചുവെന്ന പരാതികളും ഉയര്‍ന്നിരുന്നു. നിരവധി പ്രവര്‍ത്തകര്‍ പ്രചാരണത്തില്‍ നിന്നും മാറി നിന്നിരുന്നു. വലിയ സ്വപ്‌നങ്ങള്‍ നെയ്താണ് പൊന്നാനിയില്‍ അന്‍വറെത്തിയത്. എന്നാല്‍ തുടക്കത്തിലേ പൊന്നാനിയില്‍ ഒരു സാധ്യതയുമില്ലെന്ന് മാത്രമല്ല കനത്ത തോല്‍വിയായിരിക്കും ഫലമെന്ന് തിരിച്ചറിഞ്ഞു. എല്ലാ സര്‍വേകളും ഇത് വ്യക്തമാക്കുകയും ചെയ്തു. ഇതോടെയാണ് അന്‍വര്‍ നിലമ്പൂരില്‍ എം.എല്‍.എ പദവി രാജിവെക്കുമെന്ന ഭീഷണി മുഴക്കി ഇടതു മുന്നണിയെ വിശേഷിച്ച് സി.പി.എമ്മിനെ ആദ്യം വെട്ടിലാക്കിയത്. സി.പി.എമ്മിനെതിരെ പലതും പറയുമെന്നും ആഞ്ഞടിച്ചിരുന്നു. പ്രചാരണത്തിന്റെ ആദ്യ ഘട്ടത്തില്‍ രാഹുലിനു ശക്തിപകരാന്‍ തനിക്ക് വോട്ട് ചെയ്യണമെന്ന് അന്‍വര്‍ പറഞ്ഞത് മുന്നണിയില്‍ മുറുമുറുപ്പുണ്ടാക്കിയിരുന്നു. പൊന്നാനിയില്‍ ഇടതിന്റെയും സി.പി.എമ്മിന്റെയും പ്രമുഖ നേതാക്കളാരും പ്രചാരണത്തിനെത്താത്തതും അന്‍വര്‍ വിഭാഗത്തെ നിരാശയിലാക്കിയിരുന്നു. മലപ്പുറത്ത് പ്രചാരണത്തിനെത്തിയ വി.എസും പിണറായിയും മലപ്പുറത്തും വയനാട്ടിലും ഇടത് സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് അഭ്യാര്‍ത്ഥിച്ചപ്പോള്‍ പൊന്നാനിയില്‍ ഇടതിനു വോട്ട് അഭ്യാര്‍ത്ഥിക്കാതിരുന്നതും വലിയ അസ്വാരസ്യങ്ങളുണ്ടാക്കി.
തെരഞ്ഞെടുപ്പിന്റെ തുടക്കം മുതലേ അന്‍വറിനെതിരെ ഉയര്‍ന്ന ആരോപണണങ്ങളും കോടതി ഉത്തരവും വിവാദങ്ങളും ഇടതുമുന്നണിയെ ഏറെ ബാധിച്ചിരുന്നു. യു.ഡി.എഫ് പൊന്നാനിയില്‍ വന്‍ മുന്നേറ്റം നടത്തിയപ്പോള്‍ ഓരോ ദിനവും അന്‍വറിന്റെ ഗ്രാഫ് താഴോട്ട് പോയികൊണ്ടിരുന്നു. ചരിത്ര തോല്‍വി ഉറപ്പായതോടെ ജനശ്രദ്ധതിരിക്കാന്‍ കൂടിയാണ് മുന്നണിക്കുള്ളില്‍ കലഹമുണ്ടാക്കുന്ന അഭിപ്രായങ്ങള്‍ അന്‍വര്‍ നിരന്തരം തുറന്നുവെക്കുന്നതെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇടതു മുന്നണി എം.എല്‍.എയായ അന്‍വര്‍ ഘടകകക്ഷിയായ സി.പി.ഐക്കിതെരെയും റവന്യൂമന്ത്രിക്കെതിരെയും നടത്തിയ ആരോപണങ്ങളോട് സി.പി.ഐ അടുത്ത ദിവസം പ്രതികരിക്കും. തെരഞ്ഞെടുപ്പിന്റെ മൂര്‍ധന്യത്തില്‍ പി.വി അന്‍വര്‍ എം.എല്‍. എയുടെ ഭാര്യാപിതാവിന്റെ മലപ്പുറം ചീങ്കണ്ണിപ്പാലിയിലെ അനധികൃത തടയണ പൊളിച്ച് ഉടന്‍ വെള്ളം ഒഴുക്കിവിടണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത് അന്‍വറിനെ അസ്വസ്ഥമാക്കിയിരുന്നു. റവന്യൂ വകുപ്പ് തന്നെ നിരന്തരം ദ്രോഹിക്കുകയാണെന്ന അന്‍വറിന്റെ വാദത്തിനു പിന്നില്‍ വിവിധ കേസുകളും ഉത്തരവുകളുമാണെന്നാണ് കരുതുന്നത്. സി.പി.ഐക്കെതിരെ ഒരു എം.എല്‍.എ ശക്തമായി പ്രതികരിച്ചത് ഇടത് സര്‍ക്കാറിനു വരും ദിനങ്ങളില്‍ കനത്ത തലവേദനയാകും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending