Connect with us

Video Stories

ഈ കാഴ്ചപ്പണ്ടത്തെ ഇനിയും താങ്ങണോ

Published

on

സംസ്ഥാന ന്യൂനപക്ഷകാര്യ-ഉന്നത വിദ്യാഭ്യാസവകുപ്പുമന്ത്രി കെ.ടി ജലീലിനെതിരെ ഉയര്‍ന്നുവന്നിരിക്കുന്ന സ്വജനപക്ഷപാതം, വഴിവിട്ടനിയമനങ്ങള്‍ തുടങ്ങിയ അഴിമതികളുടെ കാര്യത്തില്‍ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും സ്വീകരിച്ചിരിക്കുന്ന അഴകൊഴമ്പന്‍നയം മറ്റൊരു സ്വജനപക്ഷപാതമാണ്. മന്ത്രിസഭയിലെ സാമുദായിക പ്രാതിനിധ്യം തികക്കാന്‍വേണ്ടി വെറും കാഴ്ചപ്പണ്ടമായി നിയോഗിക്കപ്പെട്ട ജലീലിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ തെളിവുസഹിതം ഉയര്‍ന്നുവന്നിട്ടും അദ്ദേഹത്തെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നടപടി സത്യപ്രതിജ്ഞാലംഘനമാണ്. തെറ്റുകളെ മന്ത്രി ആവര്‍ത്തിച്ച് ന്യായീകരിച്ചിട്ടും മുഖ്യമന്ത്രി നാളുകളായി തുടരുന്ന മൗനം പൊതുജനമനസ്സുകളില്‍ ഉയര്‍ത്തിയിരിക്കുന്നത് സര്‍ക്കാരിന് പലതും ഒളിച്ചുവെക്കാനുണ്ടെന്നാണ്. ന്യൂനപക്ഷ വകുപ്പിന് പുറമെ തദ്ദേശ ഭരണവകുപ്പിലും അതിനുകീഴിലെ ‘കില’യിലും കുടുംബശ്രീയിലും ഹജ്ജ് കമ്മിറ്റിയിലുമൊക്കെ മന്ത്രി നടത്തിയ നിരവധി അനധികൃത നിയമനങ്ങളുടെ വിവരങ്ങള്‍ മലവെള്ളപ്പാച്ചില്‍പോലെ പുറത്തുവരികയാണ് അനുനിമിഷം. എത്രയും വേഗം മന്ത്രിയെ തല്‍സ്ഥാനത്തുനിന്ന് നീക്കിയില്ലെങ്കില്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ അവശേഷിക്കുന്ന വിശ്വാസ്യത കൂടിയാണ് തകര്‍ന്നടിയുക. ‘കൊന്നപ്പൂ’ വര്‍ണമുള്ള ഡോക്ടറേറ്റ് വെറും കീറക്കടലാസാണെന്ന് മുഖ്യമന്ത്രി ഉടന്‍ തിരിച്ചറിയണം.
സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷനിലെ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് മന്ത്രിയുടെ പിതൃസഹോദരപുത്രനെ വഴിവിട്ട് നിയമിച്ചു എന്ന ആരോപണം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ഉന്നയിച്ചിട്ട് ദിവസങ്ങള്‍ കഴിഞ്ഞു. മന്ത്രി ജലീല്‍ നേരിട്ട് ന്യായീകരണവുമായി രംഗത്തുവന്നെങ്കിലും അദ്ദേഹത്തിന്റെ വാദമുഖങ്ങളെല്ലാം തിരിഞ്ഞുകൊത്തുകയാണ് ഇതുവരെയും. സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറയുന്നത് പരാതിയുള്ളവര്‍ കോടതിയെ സമീപിക്കട്ടെ എന്നാണ്. ഉത്തരവാദിത്തബോധത്തോടെ സര്‍ക്കാരിനെതിരെ ഒരു പരാതി ഉന്നയിച്ചാല്‍ അതിന് ബന്ധപ്പെട്ട പ്രതിയോ അദ്ദേഹത്തിന്റെ ആളുകളോ ആണ് തെളിവുകള്‍ സഹിതം മറുപടി നിരത്തേണ്ടതെന്നിരിക്കെ എന്തുകൊണ്ട് കോടതിയെ സമീപിക്കാന്‍ സി.പി.എം ആവശ്യപ്പെടുന്നു എന്നത് ദുരൂഹമാണ്. അഴിമതി തുടച്ചുനീക്കുമെന്ന് ജനത്തെ പറഞ്ഞുപറ്റിച്ചവരുടെ ഒളിച്ചോട്ടമാണ്.
ധനകാര്യ കോര്‍പറേഷനിലും മന്ത്രിയുടെ ഓഫീസിലും പൂഴ്ത്തിവെച്ചിരിക്കുന്ന നിയമന രേഖകള്‍ പൊതുജനസമക്ഷം പുറത്തുവിടണം. മന്ത്രി ജലീല്‍ പുറത്തുവിട്ട രേഖകളും ന്യായങ്ങളുമൊന്നും യൂത്ത്‌ലീഗിന്റെയും യു.ഡി.എഫിന്റെയും ആരോപണങ്ങളെ പ്രതിരോധിക്കാന്‍ പര്യാപ്തമല്ല. ജനറല്‍ മാനേജറായി മന്ത്രിയുടെ കുടുംബക്കാരനായ കെ.ടി അദീബിനെ നിയമിക്കുമ്പോള്‍ മറ്റ് ആറു പേര്‍ ആ പദവിക്ക് അപേക്ഷിച്ചിരുന്നു എന്നും അതില്‍ അദീബ് നിയമിതനായത് സ്വജനപക്ഷപാതം കൊണ്ടു മാത്രമാണെന്നുമാണ് വ്യക്തമാക്കപ്പെട്ടിരിക്കുന്നത്. ഒരു സര്‍ക്കാര്‍ സ്ഥാനത്തേക്ക് 1958ലെ കേരള സര്‍വീസ് റൂള്‍സ് 9 ബി വകുപ്പ് പ്രകാരം ഡെപ്യൂട്ടേഷനില്‍ നിയമനം നടത്തുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങളുടെ നഗ്നമായ ലംഘനമാണ് ഇവിടെ നടന്നിരിക്കുന്നത്. സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നുപോലും അപേക്ഷകന്‍ ഉണ്ടായിരിക്കെയാണ് എസ്.ഐ.ബി കോഴിക്കോട് സീനിയര്‍ മാനേജറായ അദീബിനെ അഭിമുഖത്തില്‍ പങ്കെടുക്കാതിരുന്നിട്ടുപോലും വിളിച്ചുവരുത്തിനിയമിച്ചത്. 2016ല്‍ തന്നെ മന്ത്രിയുടെ താല്‍പര്യപ്രകാരം ജനറല്‍ മാനേജര്‍ പദവിയുടെ യോഗ്യത തിരുത്തി അദീബിന്റേതിന് തുല്യമാക്കിയെന്നതിന് രേഖകളുണ്ട്. ഇക്കഴിഞ്ഞ സെപ്തംബര്‍ 11നാണ് അദീബിനെ അപേക്ഷ വീണ്ടും എഴുതിവാങ്ങി നിയമിച്ചത്. 2016 ഒക്ടോബറില്‍ സമാനമായി മന്ത്രി ഇ.പി ജയരാജന്‍ തന്റെ ബന്ധുവിനെ പൊതുമേഖലാ സ്ഥാപനത്തിലെ ഉന്നത തസ്തികയില്‍ നിയമിച്ചത് വിവാദമായപ്പോള്‍ അദ്ദേഹത്തിന്റെ രാജിയെതുടര്‍ന്ന് പിണറായി മന്ത്രിസഭ പാസാക്കിയ ചട്ടമാണ് ഇവിടെ ലംഘിക്കപ്പെട്ടിരിക്കുന്നത്. ഇത്തരം ഉദ്യോഗസ്ഥരുടെ നിയമനത്തിന് വിജിലന്‍സ് ക്ലിയറന്‍സ് നിര്‍ബന്ധമാണെന്നതും ചവറ്റുകൊട്ടയിലിട്ടു. സ്വന്തം പാര്‍ട്ടി നേതാവായ ജയരാജനേക്കാളും താല്‍പര്യം പിണറായിക്ക് ജലീലിനോടുണ്ടാകാന്‍ എന്തായിരിക്കും ഹേതു ?
കേവലം അധികാരലബ്ധിക്കായി ഇടതുപക്ഷവുമായി കൈകോര്‍ത്തുകൊണ്ട് മുസ്്‌ലിംലീഗിനെതിരെ ഇല്ലാത്ത അഴിമതി ആരോപണം ഉന്നയിച്ചാണ് കെ.ടി ജലീല്‍ നിയമസഭാതെരഞ്ഞെടുപ്പുകളില്‍ വിജയിച്ചത്. തീവ്രവാദ സംഘടനയായ സിമിയില്‍ പ്രവര്‍ത്തിച്ചയാളായിട്ടും രാഷ്ട്രീയ ഭിംക്ഷാംദേഹിയായ ജലീലിനെ മുസ്‌ലിംലീഗിനും യു.ഡി.എഫിനും എതിരായ രാഷ്ട്രീയായുധമായി പ്രയോജനപ്പെടുത്തുകയായിരുന്നു സി.പി.എം. ഇത്തവണ തദ്ദേശസ്വയംഭരണവകുപ്പ് എ.കെ ബാലനില്‍നിന്ന് തട്ടിയെടുത്താണ് ആദ്യം ജലീലിനെ മുഖ്യമന്ത്രി ലാളിച്ചത്. എന്നാല്‍ പാര്‍ട്ടിയുടെ എല്ലാ ഇംഗിതങ്ങള്‍ക്കും നിന്നുകൊടുത്ത ജലീലിനെ കറിവേപ്പിലപോലെ വകുപ്പില്‍നിന്ന് പുറത്തേക്കിടുകയായിരുന്നു. ഉന്നതവിദ്യാഭ്യാസവകുപ്പ് എന്ന ലാവണം സൃഷ്ടിച്ചായിരുന്നു ഈ ചാടിക്കല്‍. സ്വന്തമായി പ്രത്യേകമായൊരു നിലപാടുതറയോ ആദര്‍ശമോ ഇല്ലാത്ത ഇത്തരം രാഷ്ട്രീയക്കാരെ ആവശ്യത്തിന് ഉപയോഗപ്പെടുത്തുന്ന പതിവ് സിനിമാനടന്മാരുടെയും മറ്റും കാര്യത്തില്‍ കേരളം കണ്ടിട്ടുണ്ട്. പക്ഷേ മന്ത്രിപദവി പോലെ ഉന്നതമായ ഭരണഘടനാപദവികളെ ഇത്തരം തരംതാണ രാഷ്ട്രീയവേലകള്‍ക്ക് ഉപയോഗിക്കുന്ന സി.പി.എമ്മിന്റെ രീതിയെ ജനങ്ങള്‍ പുച്ഛിച്ചുതള്ളുകയേ ഉള്ളൂ. അതാണ് ഇപ്പോള്‍ സര്‍ക്കാരിലെ നാലാമത്തെ മന്ത്രിയുടെ രാജിയിലേക്ക് കാര്യങ്ങളെ ചെന്നെത്തിച്ചിരിക്കുന്നത്.
ഇ.പി ജയരാജനുപുറമെ തോമസ്ചാണ്ടി പിണറായി മന്ത്രിസഭയില്‍നിന്ന് രാജിവെച്ചത് മറ്റൊരു അഴിമതിയുടെ പേരിലാണ്. മറ്റൊരുമന്ത്രി എ.കെ ശശീന്ദ്രന ്‌രാജിവെക്കേണ്ടിവന്നതാകട്ടെ, ലൈംഗികാരോപണത്തിന്റെ പേരിലും. ഇടതുപക്ഷ സര്‍ക്കാരിന്റെ വികൃതമുഖങ്ങളെയാണ് ഇതിലെല്ലാം ജനത്തിന ്കാണേണ്ടിവന്നത്. ജലീലിന്റെ കാര്യത്തില്‍ ചാണ്ടിയുടെ കാര്യത്തിലേതുപോലെ രാജി പരമാവധി വൈകിപ്പിച്ച് മന്ത്രിയെ പൊതുജനമധ്യത്തില്‍ ഇടിച്ചുതാഴ്ത്തുക എന്ന അടവുകൂടി സി.പി.എമ്മിനുണ്ടെന്ന് സംശയിക്കണം. മന്ത്രിയെ പ്രതിരോധിക്കാന്‍ മാധ്യമ ചര്‍ച്ചകളില്‍ സി.പി.എമ്മുകാരാരും രംഗത്തുവരുന്നില്ലെന്നതും ഇതിന്റെ സൂചനയാണ്. ജലീലിന്റെ ബന്ധം മതേതര പാര്‍ട്ടിയായ മുസ്്‌ലിം ലീഗിനെതിരെയുള്ളതെന്നത് മാത്രമല്ല, ലീഗിനെതിരായി നിലകൊള്ളുന്ന മുഴുവന്‍ തീവ്രവാദ സംഘടനകളോടുമാണ്. ജമാഅത്തെ ഇസ്്‌ലാമിയും എസ്.ഡി.പി.ഐയും മറ്റുമാണ് മന്ത്രിയുടെ അടുത്ത ബന്ധുക്കള്‍. എസ്.ഡി.പി.ഐക്കാരെയാണ് സ്വന്തം മണ്ഡലത്തില്‍വരുന്ന കിലയില്‍ മന്ത്രി നിയമിച്ചതെന്ന് അനില്‍ അക്കര എം.എല്‍.എ ആരോപിച്ചിട്ടുണ്ട്. രണ്ടുവര്‍ഷത്തിനകം ഇത്രയും അഴിമതികളില്‍ കുരുങ്ങിയ ഒരു മന്ത്രിയെ ഇനിയും വെച്ചുപൊറുപ്പിക്കാനാണ് മുഖ്യമന്ത്രിയുടെയും പാര്‍ട്ടിയുടെയും ഭാവമെങ്കില്‍ മുസ്്‌ലിംലീഗ്, യു.ഡി.എഫ് പ്രവര്‍ത്തകരില്‍നിന്ന് മാത്രമല്ല, വന്‍ ജനകീയ പ്രക്ഷോഭത്തെ സര്‍ക്കാരിന് നേരിടേണ്ടിവരും. നാറിയവനെ താങ്ങിയാല്‍ താങ്ങിയവനും നാറുമെന്ന ്മറക്കരുത്.

Health

ജപ്പാനിൽ ആശങ്ക പടർത്തി അപൂർവ ബാക്ടീരിയൽ അണുബാധ; മരണസംഖ്യ ഉയരുന്നു, കോവിഡിന് സമാനമായ മുൻകരുതൽ

കേസുകള്‍ കൂടുന്നതിന് പിന്നിലെ കാരണം സ്ഥിരീകരിക്കാൻ കഴിയുന്നില്ലെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസ് വ്യക്തമാക്കി.

Published

on

ജപ്പാനിൽ അപൂർവവും അപകടകാരിയുമായ ബാക്ടീരിയൽ അണുബാധ വ്യാപിക്കുന്നതായി റിപ്പോർട്ട്. സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം എന്ന് അറിയപ്പെടുന്ന രോ​ഗം ആശങ്ക പടര്‍ത്തി മുൻ വർഷത്തെക്കാള്‍ കൂടുതല്‍ പേരിലേക്ക് വ്യാപിച്ചു.

കേസുകള്‍ കൂടുന്നതിന് പിന്നിലെ കാരണം സ്ഥിരീകരിക്കാൻ കഴിയുന്നില്ലെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസ് വ്യക്തമാക്കി. സ്ട്രെപ്റ്റോകോക്കസ് പ്യോജീൻസ് എന്ന ബാക്ടീരിയം ആണ് സ്ട്രൊപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോമിനു കാരണമാകുന്നത്.

കഴിഞ്ഞവർഷം മാത്രം 941 സ്ട്രൊപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം രോ​ഗികളെയാണ് സ്ഥിരീകരിച്ചതെങ്കിൽ ഈ വർഷം ആദ്യ രണ്ടുമാസത്തിനുള്ളിൽ തന്നെ അത് 378 കേസുകളായി ഉയർന്നിട്ടുണ്ട്. പ്രായം കൂടിയവർ അപകടസാധ്യതാ വിഭാ​ഗത്തിൽ പെടുന്നവരാണെങ്കിലും സ്ട്രെപ്റ്റോകോക്കസ് ​ഗ്രൂപ്പ് എ വിഭാ​ഗം അമ്പതുവയസ്സിന് താഴെയുള്ളവരിലും മരണസാധ്യത വർധിപ്പിക്കുന്നതായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസ് വ്യക്തമാക്കുന്നു.

കഴിഞ്ഞ ജൂലായ് മുതൽ ഡിസംബർ വരെ രോ​ഗം സ്ഥിരീകരിച്ച അമ്പതുവയസ്സിന് താഴെയുള്ള അറുപത്തിയഞ്ചുപേരിൽ ഇരുപത്തിയൊന്നു പേരും മരണപ്പെട്ടതായി പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പലരിലും ലക്ഷണങ്ങളില്ലാതെ തന്നെ രോ​ഗം വന്നുപോകുമെങ്കിലും ഉയർന്ന വ്യാപനത്തിനു കാരണമാകുന്ന ബാക്ടീരിയ ചിലഘട്ടങ്ങളിൽ ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കുകയും മരണസംഖ്യ വർധിപ്പിക്കുകയും ചെയ്യാം. പ്രത്യേകിച്ച് മുപ്പതു വയസ്സിനു മുകളിലുള്ളവരിൽ സ്ഥിതി കൂടുതൽ വഷളായേക്കാം.

പ്രായമായവരിൽ ജലദോഷത്തിനു സമാനമായ ലക്ഷണങ്ങളാണ് പ്രകടമാവുകയെങ്കിലും ചിലപ്പോൾ ടോൺസിലൈറ്റിസ്, ന്യുമോണിയ, മെനിഞ്ചൈറ്റിസ് തുടങ്ങിയവയ്ക്കും കാരണമാകും. പല കേസുകളിലും അവയവങ്ങൾ തകരാറിലാകുന്ന അവസ്ഥയിലേക്കുമെത്തിച്ചേരാം. കോവിഡിനുസമാനമായി സ്രവങ്ങളിലൂടെയും സ്പർശനങ്ങളിലൂടെയുമൊക്കെയാണ് സ്ട്രെപ്റ്റോകോക്കൽ അണുബാധകളും പകരുന്നത്. കൈകാലുകളിലെ മുറിവുകളിലൂടെയും ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കാം.

ആന്റിബയോട്ടിക് ചികിത്സയിലൂടെയാണ് സ്ട്രെപ് എ അണുബാധയെ ചികിത്സിക്കുന്നത്. പക്ഷേ കൂടുതൽ ​ഗുരുതരമായ ​ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കൽ ഡിസീസുകൾക്ക് ആന്റിബയോട്ടിക്കിനൊപ്പം മറ്റുമരുന്നുകളും വേണ്ടിവരും. കോവിഡ് കാലത്ത് സ്വീകരിച്ചിരുന്ന മുൻകരുതലുകൾ സ്ട്രെപ് എ വിഭാ​ഗത്തിനെതിരെയും തുടരണമെന്ന് ജപ്പാനിലെ ആരോ​ഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Continue Reading

Health

വെള്ളത്തിലൂടെ രക്തത്തില്‍ കലരുന്ന പ്ലാസ്റ്റിക് ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകും; കുപ്പിവെള്ളം വാങ്ങുന്നവര്‍ക്ക് ജാഗ്രതാനിര്‍ദേശം

സൂര്യപ്രകാശമേല്‍ക്കുന്ന രീതിയില്‍ കുപ്പിവെള്ളം വിതരണം, വില്‍പ്പന എന്നിവ നടത്തരുതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി

Published

on

പ്ലാസ്റ്റിക് ബോട്ടിലില്‍ സൂക്ഷിക്കുന്ന കുപ്പിവെള്ളം, ജ്യൂസുകള്‍, കോളകള്‍ എന്നിവ കൂടുതല്‍ സമയം സൂര്യപ്രകാശം ഏല്‍ക്കുന്നത് സുരക്ഷിതമല്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. അതിനാല്‍ സൂര്യപ്രകാശമേല്‍ക്കുന്ന രീതിയില്‍ കുപ്പിവെള്ളം വിതരണം, വില്‍പ്പന എന്നിവ നടത്തരുതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി.

സൂര്യപ്രകാശം ഏല്‍ക്കുന്ന വിധം കുപ്പിവെള്ളം വില്‍പ്പനയ്ക്കു വച്ചതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പരാതിപ്പെടാം. കടുത്ത ചൂടേറ്റ് കുപ്പിയിലുണ്ടാകുന്ന രാസമാറ്റം ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കുപ്പിവെള്ളം വെയിലത്ത് വയ്ക്കുമ്പോള്‍ ചൂടാകുകയും ഇതിലുള്ള പ്ലാസ്റ്റിക് നേരിയ തോതില്‍ വെള്ളത്തില്‍ അലിഞ്ഞിറങ്ങുകയും ചെയ്യും. പ്രത്യക്ഷത്തില്‍ ഇതു കണ്ടെത്താന്‍ കഴിയില്ല. വെള്ളത്തിലൂടെ രക്തത്തില്‍ കലരുന്ന പ്ലാസ്റ്റിക് ഗുരുതര രോഗങ്ങള്‍ക്ക് വഴിയൊരുക്കും.

അതിനാല്‍, സ്ഥിരമായി കുപ്പിവെള്ളം ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. വെയില്‍ ഏല്‍ക്കുന്ന രീതിയില്‍ ഇവ സൂക്ഷിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

കുപ്പിവെള്ളം, സോഡ, മറ്റ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ തുറന്ന വാഹനങ്ങളില്‍ വിതരണത്തിനായി കൊണ്ടുപോകരുത്.

കടകളില്‍ വില്‍പ്പനയ്ക്കായി വച്ചിരിക്കുന്ന കുപ്പിവെള്ളം, ശീതള പാനിയങ്ങള്‍ എന്നിവ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാത്ത രീതിയില്‍ സൂക്ഷിക്കണം.

കടകള്‍ക്കു വെളിയില്‍ വെയില്‍ കൊള്ളുന്ന രീതിയില്‍ തൂക്കിയിടാനോ വയ്ക്കാനോ പാടില്ല.

കുപ്പിവെള്ളത്തില്‍ ഐഎസ്‌ഐ മുദ്രയുണ്ടോ എന്ന് ഉറപ്പു വരുത്തണം.

പ്ലാസ്റ്റിക് ബോട്ടിലിന്റെ സീല്‍ പൊട്ടിച്ചിട്ടില്ലെന്ന് ഉറപ്പാക്കണം.

വെയിലത്തു പാര്‍ക്ക് ചെയ്യുന്ന കാറുകളിലും മറ്റം കുപ്പിവെള്ളം സൂക്ഷിക്കരുത്.

Continue Reading

Celebrity

ജനങ്ങളെ ഭിന്നിപ്പിക്കാനും ഐക്യം തകർക്കാനും കേന്ദ്ര സർക്കാർ ശ്രമിക്കുന്നു; സി.എ.എക്കെതിരെ കമൽഹാസൻ

ഒരുപക്ഷേ, വീണ്ടും അധികാരത്തിൽ വന്നാൽ ബി.ജെ.പി സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്ന ഇന്ത്യയുടെ മികച്ച ഉദാഹരണമാണിതെന്നും മുസ്ലീം സഹോദരങ്ങൾക്ക് അവരുടെ പുണ്യദിനത്തിലാണ് ഈ ദുരന്തവാർത്ത കേൾക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

Published

on

പൗരത്വ ഭേദഗതി നിയമത്തിലൂടെ (സി.എ.എ) പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങളെ ഭിന്നിപ്പിക്കാനും ഐക്യം തകർക്കാനും കേന്ദ്ര സർക്കാർ ശ്രമിക്കുകയാണെന്ന് നടനും രാഷ്ട്രീയ നേതാവുമായ കമൽ ഹാസൻ. തന്‍റെ പാർട്ടി നിയമപരമായും രാഷ്ട്രീയമായും സി.എ.എയെ അചഞ്ചലമായി എതിർത്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യൻ ഭരണഘടനയോടുള്ള പ്രതിബദ്ധതയിൽ ഈ നിയമത്തെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്ത തമിഴ്‌നാട്ടിലെ ആദ്യത്തെ രാഷ്ട്രീയ പാർട്ടിയാണ് തന്‍റെ മക്കൾ നീതി മയ്യമെന്നും കമൽഹാസൻ പറഞ്ഞു.

ഒരുപക്ഷേ, വീണ്ടും അധികാരത്തിൽ വന്നാൽ ബി.ജെ.പി സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്ന ഇന്ത്യയുടെ മികച്ച ഉദാഹരണമാണിതെന്നും മുസ്ലീം സഹോദരങ്ങൾക്ക് അവരുടെ പുണ്യദിനത്തിലാണ് ഈ ദുരന്തവാർത്ത കേൾക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

അടിച്ചമർത്തപ്പെട്ട മതന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം നൽകാനാണ് സി.എ.എ ഉദ്ദേശിക്കുന്നതെങ്കിൽ സമാനമായ ബുദ്ധിമുട്ടുകൾ നേരിടുന്ന ശ്രീലങ്കൻ തമിഴരെ എന്തുകൊണ്ട് ഉൾപ്പെടുത്തുന്നില്ല എന്നും അദ്ദേഹം ചോദിച്ചു.

കേന്ദ്രസർക്കാർ യാഥാർഥ്യത്തെ അവഗണിക്കുന്നത് അപലപനീയമാണ്. നമ്മുടെ പൗരന്മാരെ മതത്തിന്‍റെയും ഭാഷയുടെയും ജാതിയുടെയും അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവർക്ക് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ യാഥാർഥ്യം മനസിലാക്കികൊടുക്കണമെന്നും കമൽഹാസൻ പറഞ്ഞു.

Continue Reading

Trending