Connect with us

Video Stories

നീതിപുലരുന്ന നാളും പ്രതീക്ഷിച്ച്

Published

on

ഉത്തര്‍പ്രദേശിലെ ഫൈസാബാദ് ജില്ലയില്‍പെടുന്ന അയോധ്യയില്‍ പ്രഥമ മുഗള്‍ചക്രവര്‍ത്തി ബാബറിന്റെ നിര്‍ദേശപ്രകാരം 1528ല്‍ മീര്‍ ബാഖ്‌വി നിര്‍മിച്ച ബാബരിമസ്ജിദ് തകര്‍ക്കപ്പെട്ട ദേശീയ ദുരന്തത്തിന് 26 വര്‍ഷം പൂര്‍ത്തിയാകുന്ന ദിനമാണിന്ന്. ദേശീയപ്രസ്ഥാനകാലം മുതലിങ്ങോട്ട്് സങ്കുചിതവ്യക്തിത്വങ്ങളിലൂടെ പടര്‍ത്തിവിട്ട തീവ്രഹിന്ദുത്വത്തിന്റെ ആധുനികവക്താക്കളും പ്രയോക്താക്കളും ചേര്‍ന്ന് ഗൂഢാലോചനയിലൂടെ തകര്‍ത്ത ബാബരി മസ്ജിദിന്റെ സ്ഥാനത്ത് രാമക്ഷേത്രം നിര്‍മിക്കാനുള്ള തീവ്രപരിശ്രമത്തിലാണിപ്പോള്‍ അക്കൂട്ടര്‍. 1992 ഡിസംബര്‍ ആറിനുശേഷം ഇന്നുവരെയും പള്ളി പുനര്‍നിര്‍മിക്കുകയോ അവിടേക്ക് പ്രവേശനം അനുവദിക്കുക പോലുമോ ചെയ്യപ്പെടാത്ത മുസ്്‌ലിം സമുദായവും മതേതരവിശ്വാസികളുമാകട്ടെ രാജ്യത്തിന്റെ നീതിപീഠങ്ങളിലേക്കും ജനാധിപത്യസംവിധാനത്തിലേക്കും നീതിക്കുവേണ്ടി കണ്ണുംനട്ടിരിപ്പാണ്. പുരാതന ആരാധനാലയത്തിന്റെ സംരക്ഷണത്തിന് ഉത്തരവാദപ്പെട്ട അധികാര കേന്ദ്രങ്ങള്‍ ഭരണഘടനാപരമായ നടപടിയെടുത്തില്ലെന്ന ആരോപണമാണ് ഇന്നും ഉയര്‍ന്നുനില്‍ക്കുന്നത്. എങ്കിലും വീണ്ടും ആ തെറ്റ് ആവര്‍ത്തിക്കാനുള്ള പടപ്പുറപ്പാടിലാണ് നമ്മുടെ ഭരണകൂടങ്ങള്‍. ഇന്ത്യന്‍ മതേതരത്വത്തിനേറ്റ കനത്ത ആഘാതമാണ് അയോധ്യയില്‍ കാണാന്‍ കഴിഞ്ഞതെങ്കില്‍ രാജ്യത്തെ നിയമങ്ങളെയൊന്നും വകവെക്കാതെ മറ്റൊരു ‘അയോധ്യാസംഭവ’ ത്തിന് ഒരിക്കല്‍കൂടി ഒരുക്കൂട്ടുകയാണ് സംഘപരിവാരം. രാമക്ഷേത്രപ്രക്ഷോഭം എന്ന പേരില്‍ രഥയാത്രനടത്തുകയും രാജ്യത്താകമാനം ഹിന്ദുത്വവികാരം ഉണര്‍ത്തുകയും ചെയ്ത് വോട്ടുതട്ടാന്‍ ശ്രമിച്ചവരുടെ തന്ത്രങ്ങള്‍ ഫലംകണ്ടുവെന്നതാണ്, സ്വാതന്ത്ര്യാനന്തരകാലത്ത് ഒരിക്കലും അധികാരത്തിന്റെ ഏഴയലത്തുപോലും എത്താതിരുന്ന ഹിന്ദുത്വശക്തികള്‍ക്ക് അയോധ്യാപ്രക്ഷോഭത്തിനുശേഷം രാജ്യാധികാരം കൈപ്പിടിയിലാക്കാന്‍ സാധിച്ചതിലൂടെ പ്രകടമായത്. വീണ്ടും അവര്‍ അതേസിദ്ധാന്തം പ്രയോഗിക്കുന്നുവെങ്കില്‍ അതുകൊണ്ടുതന്നെ അത്ഭുതത്തിന് ഒരു വകയുമില്ല.
ബാബരിമസ്ജിദ് തകര്‍ക്കപ്പെട്ടതിനു ശേഷം സ്ഥലത്ത് താല്‍ക്കാലിക ക്ഷേത്രം നിര്‍മിച്ച് പൂജാദി കര്‍മങ്ങള്‍ നടന്നുവരികയാണ്. മസ്ജിദിന് ചുറ്റുമുള്ള 67.7 ഏക്കര്‍ ഭൂമി കേന്ദ്രസര്‍ക്കാരിനെ റിസീവറാക്കി ഏറ്റെടുക്കുന്ന1993ല്‍ ഇറക്കിയ ഓര്‍ഡിനന്‍സ് സുപ്രീംകോടതി റദ്ദാക്കുകയുണ്ടായി. 1991ല്‍ യു.പി സര്‍ക്കാരും രാമഭക്തരുടെ ആവശ്യാര്‍ത്ഥം എന്ന പേരില്‍ ഈ ഭൂമി ഏറ്റെടുക്കുകയുണ്ടായി. സുപ്രീംകോടതിയുടെ ഉത്തരവുപ്രകാരം പ്രസ്തുത ഭൂമി ഇപ്പോള്‍ ആരുടെയും കൈവശത്തിലല്ല. നിലനില്‍ക്കുന്ന കേസ് മസ്ജിദ് നിലനിന്ന 2.77 ഏക്കര്‍ കോമ്പൗണ്ടിന്റെ ഉടമസ്ഥാവകാശത്തെക്കുറിച്ചാണ്. മസ്ജിദ് തകര്‍ത്തകേസില്‍ എല്‍.കെ. അഡ്വാനി, ഉമാഭാരതി, കല്യാണ്‍സിംഗ് അടക്കമുള്ളവര്‍ക്കെതിരായ കേസും പൂര്‍ണതീര്‍പ്പുകല്‍പിക്കാതെ കിടക്കുന്നു. 1994ലെ ഇസ്മയില്‍ഫറൂഖി കേസിലെ അപ്പീലില്‍ നമസ്‌കാരത്തിന് മസ്ജിദ് അനിവാര്യമല്ല എന്ന വിധിയാണ് വിയോജനക്കുറിപ്പോടെ സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നത്. ഉടമസ്ഥാവകാശം സംബന്ധിച്ച പ്രധാനകേസില്‍ സുപ്രീംകോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നത് 2010ല്‍ അലഹബാദ് ഹൈക്കോടതിയുടെ വിധിയിന്മേലുള്ള അപ്പീലാണ്. സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖോഡക്കും അയോധ്യാട്രസ്റ്റിനുമായി മൂന്നായി ഭൂമി വീതിച്ചുനല്‍കണമെന്ന വിധിയെയാണ് സുപ്രീംകോടതിയില്‍ ചോദ്യംചെയ്തിരിക്കുന്നത്. ഇതിന്മേല്‍ 2019 മേയിലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പ് വിധി വരുത്തണമെന്നും അതുവഴി ക്ഷേത്രം പണിയാമെന്നുമായിരുന്നു ബി.ജെ.പിയുടെയും മറ്റും കണക്കുകൂട്ടല്‍. ഈ ദുരുദ്ദേശ്യത്തെ കഴിഞ്ഞ ഒക്ടോബര്‍ 29ലെ വിധിയിലൂടെ സുപ്രീംകോടതി പൊളിച്ചടുക്കുകയുണ്ടായി. അയോധ്യ പോലെ വൈകാരികമായൊരു ദേശീയപ്രാധാന്യമുള്ള വിഷയത്തെ കേവലരാഷ്ട്രീയനേട്ടത്തിനായി ദുരുപയോഗിക്കുന്നത് മുന്‍കൂട്ടിക്കണ്ട ചീഫ്ജസ്റ്റിസ് അടക്കമുള്ള ഉന്നതജഡ്ജിമാര്‍ കേസില്‍ വിചാരണ ജനുവരിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇതിനെതിരെ പ്രധാനമന്ത്രി പോലും പരസ്യമായി രംഗത്തുവന്നുവെന്നതിനെ ഗൗരവമായി കാണേണ്ടതുണ്ട്. സുപ്രീംകോടതിയെ കോണ്‍ഗ്രസ് ഭയപ്പെടുത്തിയാണ് വിചാരണ നീട്ടിവെപ്പിച്ചതെന്നാണ് മോദി രാജസ്ഥാനിലെ നിയമസഭാ തിരഞ്ഞെടുപ്പുപ്രചാരണവേദിയില്‍ ആരോപിച്ചത്. അതിനര്‍ത്ഥം പ്രധാനമന്ത്രിയും രാജ്യഭരണകൂടവും പോലും ഈ വിഷയത്തെ പരസ്യ രാഷ്ട്രീയകാര്യ സാധ്യത്തിനുപയോഗപ്പെടുത്തുകയാണ് എന്നാണ്.
2014ല്‍ അധികാരത്തിലേറും മുമ്പ് ബി.ജെ.പി ഇറക്കിയ പ്രകടനപത്രികയില്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന ്പറഞ്ഞുവെന്നും അത് ഉടന്‍ പ്രാവര്‍ത്തികമാക്കണമെന്നുമുള്ള ആവശ്യമാണ് സംഘപരിവാര്‍ സംഘടനകളും ബി.ജെ.പിയിലെ ഏതാനും നേതാക്കളും കേന്ദ്രമന്ത്രിമാരടക്കമുള്ള ജനപ്രതിനിധികളും ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷങ്ങളില്‍ മോദി സര്‍ക്കാര്‍ കുംഭകര്‍ണ ഉറക്കത്തിലായിരുന്നുവെന്ന് ശിവസേനയെപോലുള്ളവര്‍ ആക്ഷേപിക്കുന്നുണ്ട്. സത്യത്തില്‍ ഇന്ത്യന്‍ മതേതരത്വത്തിന്റെ മുറിവില്‍ മുളകുപുരട്ടലും രാജ്യശരീരത്തെ വീണ്ടുംവീണ്ടും സാമൂഹികമായി വിഭജിക്കലുമാണിത്. സംഘപരിവാറിന്റെയും ബി.ജെ.പിയുടെയും യു.പി സര്‍ക്കാരിന്റെയും ഒക്കെ പരസ്യമായ ആവശ്യം പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും പരോക്ഷമായി ഉന്നയിക്കുന്നതാണിതെന്നതില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. ഹൈന്ദവരിലെ നിഷ്‌കളങ്കരായ സാധാരണക്കാര്‍ ഇതും വിശ്വസിച്ച് അയോധ്യയിലേക്കും ബി.ജെ,പിയിലേക്കും ഒഴുകുമെന്നും അതുവഴി ജീവല്‍പ്രശ്‌നങ്ങളില്‍നിന്ന് അവരെ സമര്‍ത്ഥമായി ശ്രദ്ധതിരിപ്പിക്കാമെന്നുമാണ് മോദിയുടെയും ബി.ജെ.പിയുടെയും കണക്കുകൂട്ടല്‍.
നവംബര്‍ 25ന് അയോധ്യയിലേക്ക് ധര്‍മസഭ എന്ന പേരില്‍ പതിനായിരക്കണക്കിന് ആളുകളെ സംഘടിപ്പിച്ച വിശ്വഹിന്ദു പരിഷത്ത് കാട്ടിക്കൂട്ടിയ കോപ്രായങ്ങള്‍ നീതിന്യായ സംവിധാനത്തെ വെല്ലുവിളിക്കുന്നതിന ്‌സമാനമാണ്. ഡല്‍ഹിയിലും അവരിത് നടത്തി. ലോകത്തെ ഏറ്റവും കൂടുതല്‍ യുവജനസംഖ്യയുള്ള രാജ്യമായ ഇന്ത്യക്ക് അവരുടെ ഊര്‍ജം ദുര്‍വ്യയമാക്കി ഈ ആധുനികകാലത്ത് മുന്നോട്ടുപോകാനും കഴിയില്ല. രാജ്യത്തെയും മതേതരത്വത്തെയും സംരക്ഷിക്കുക എന്നത് ന്യൂനപക്ഷത്തിന്റെ മാത്രം കടമയല്ല. സര്‍വമതേതരവിശ്വാസികള്‍ക്കും അതില്‍ തുല്യമായ ഉത്തരവാദിത്തമുണ്ട്. അക്രമത്തെ അക്രമം കൊണ്ട് നേരിടുകയെന്ന സമീപനം ആത്മഹത്യാപരമാണ് എന്ന് ഇതിനകം പാഠമായതാണ്. അതിലേക്ക് മതന്യൂനപക്ഷത്തെകൂടി വലിച്ചിഴച്ച് കൊണ്ടുപോകാനുള്ള ശ്രമങ്ങെള തടയിടലുമാകണം വീണ്ടുമെത്തുന്ന ഡിസംബര്‍ ആറിന്റെ സ്മരണ. ഇന്ന് മുസ്്‌ലിംലീഗ് നടത്തുന്ന മതേതതരത്വ സംരക്ഷണദിനാചരണം നീതി നടപ്പാക്കാനും ജനങ്ങള്‍ക്കും രാജ്യത്തിന്റെ മഹിത സംസ്‌കാരത്തിനും സംരക്ഷണം നല്‍കാനും ഭരണകൂടം ബാധ്യസ്ഥമാണ് എന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്.
ബാബരി മസ്ജിദ് വിഷയത്തില്‍ നീതി പുലരുന്ന നാളും കാത്തിരിക്കുകയാണ്, രാജ്യത്തെ ന്യൂനപക്ഷ ജനതയും മതേതര വിശ്വാസികളും. ഭരണഘടന നല്‍കുന്ന മൗലികാവകാശത്തിന്റെ സംരക്ഷണത്തിനു വേണ്ടിയാണ് അധികാരം ജനങ്ങള്‍ക്കുള്ളതാണെന്ന തത്വത്തില്‍ വിശ്വാസമര്‍പ്പിച്ച ഇന്ത്യന്‍ ജനകോടികളുടെ മുറവിളികള്‍. ഇത് ഭരണകൂടം കാണാതെ പോകരുത്.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending