Connect with us

Video Stories

ഹസ്സനും പിന്നെ ആ നരാധമനും

Published

on


കടുത്ത ഹൃദ്രോഗ ബാധയുള്ള ഇരുപതുദിവസം മാത്രം പ്രായമായ പിഞ്ചുകുഞ്ഞുമായി തിരക്കേറിയ പാതയിലൂടെയുള്ള 450 കിലോമീറ്റര്‍ യാത്ര. അതും ആംബുലന്‍സില്‍ പ്രാണന്‍ രക്ഷിക്കാനായുള്ള ചീറിപ്പാച്ചിലായി. ഊഹിക്കാന്‍ കഴിയാവുന്നതിലപ്പുറമാണ് ഡ്രൈവര്‍ 34കാരനായ കാസര്‍കോട് മുക്കുന്നോത്ത് ഹസ്സന്‍ ദേളിയുടെ ധീരവും സ്ഥൈര്യവുമാര്‍ന്ന ചൊവ്വാഴ്ചത്തെ ആ സദ്കൃത്യം. അതിനൊപ്പം കേരളമൊട്ടാകെ മനംനൊന്ത് പ്രാര്‍ത്ഥിച്ചു; പിഞ്ചുകുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്തണേ എന്ന് നാഥനോട് കേണപേക്ഷിച്ച്. കാസര്‍കോട് മുതല്‍ കൊച്ചി വരെയുള്ള ദേശീയപാത 213ന് ഇരുവശവും ആ കാഴ്ചകാണാന്‍ തിങ്ങിക്കൂടിയ മനസ്സുകളേക്കാള്‍ എത്രയോ അധികമായിരുന്നു സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും ഓരോ മലയാളിയും നടത്തിയ വഴിയൊരുക്കങ്ങളുടെയും പ്രാര്‍ത്ഥനകളുടെയും പിന്നിലെ നന്മ. അതുകൊണ്ടുതന്നെ പ്രതീക്ഷിച്ചതിലും നേരത്തെ പിഞ്ചുകുഞ്ഞിന്റെ തുടിക്കാന്‍ മടിക്കുന്ന കുഞ്ഞു ഹൃദയവുമായി ഹസ്സന്‍ കൊച്ചിയിലെ അമൃത ആസ്പത്രിയിലെത്തിയപ്പോള്‍ ഒരു ജനത മുഴുവന്‍ എണീറ്റുനിന്ന് കൈകൂപ്പി. 2017ലും തിരുവനന്തപുരത്തെ റീജ്യണല്‍ കാന്‍സര്‍ സെന്ററിലേക്ക് ഇതുപോലെ രോഗിയെ ആംബുലന്‍സുമായി ഹസ്സന്‍ എത്തിച്ചിട്ടുണ്ട്. കെ.എല്‍ 60 ജെ. 7739 നമ്പരും അതിന്റെ ഡ്രൈവറും ഡോക്ടര്‍മാരേക്കാള്‍ പ്രശംസയര്‍ഹിക്കുന്നു. ഉദുമയിലെ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക സമിതിയുടേതാണ് ആംബുലന്‍സ്. കാസര്‍കോട് സ്വദേശികളായ മിത്താഹ്-സാനിയ ദമ്പതികളുടെ കുഞ്ഞിനെ മംഗലാപുരത്തുനിന്ന് ചൊവ്വാഴ്ച രാവിലെ പതിനൊന്നുമണിയോടെ തിരുവനന്തപുരത്തെ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ആസ്പത്രിയിലേക്ക് കൊണ്ടുപോകാന്‍ പുറപ്പെട്ടത് വലിയ പ്രതീക്ഷകളോടെയായിരുന്നു. നീണ്ട പകല്‍ മുഴുവന്‍ കഷ്ടപ്പെട്ടാണെങ്കിലും ആറ്റുനോറ്റു പിറന്ന കുഞ്ഞിനെ രക്ഷിക്കണമെന്ന ചിന്തയായിരുന്നു മാതാപിതാക്കള്‍ക്ക്. അവര്‍ മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് ചികില്‍സ തുടരാനായി പുറപ്പെട്ടതിനുപിന്നില്‍ ചികില്‍സാചെലവ് അവിടെ കുറവാണെന്ന ധാരണയിലായിരുന്നു. സാധാരണഗതിയില്‍ പത്തു മണിക്കൂറിലധികം എടുക്കുന്ന യാത്രയാണ് അഞ്ചര മണിക്കൂര്‍ കൊണ്ട് ആംബുലന്‍സില്‍ കുഞ്ഞിനെ കൊച്ചിയിലെത്തിച്ചത്. തിരുവനന്തപുരത്ത് എത്തിക്കുമ്പോഴേക്കും കുഞ്ഞിന്റെ ആരോഗ്യനില വഷളാവുമോ എന്ന ഭയമായിരുന്നു എല്ലാവരുടെയും മനംനിറയെ. എന്നാല്‍ വഴിയിലെ ഓരോതടസ്സവും നീക്കാന്‍ മുന്‍കൂട്ടി പൊലീസ് സൗകര്യമൊരുക്കി. ആംബുലന്‍സ് കോഴിക്കോട്ട് എത്തുമ്പോഴേക്കുംതന്നെ കേരളം മുഴുവന്‍ സംഭവം ഏറ്റെടുത്തുകഴിഞ്ഞു. സമൂഹ മാധ്യമമായിരുന്നു അതിന് സഹായിച്ചത്. പ്രളയകാലത്തെന്നപോലെ കേരള ജനത ഒരു പിഞ്ചുകുഞ്ഞിന്റെയും കുടുംബത്തിന്റെയും ഉത്കണ്ഠയിലും വേദനയിലും പങ്കുചേര്‍ന്നതിനെ എത്ര പ്രശംസിച്ചാലും മതിയാകില്ല. പക്ഷേ ഇതുമാത്രമാണോ യഥാര്‍ത്ഥ ചിത്രം?
പിഞ്ചുകുഞ്ഞിന്റെ ആയുസ്സിനെയും ആരോഗ്യത്തെയും കുറിച്ച് ചിന്തിച്ച് പ്രാര്‍ത്ഥനയോടെ കഴിയുന്ന ജനത നിമിഷങ്ങള്‍ തള്ളിനീക്കുമ്പോഴാണ് പായസത്തില്‍ ചേര്‍ത്ത പാഷാണം കണക്കെ ഒരു നരാധമന്‍ കുഞ്ഞിനുവേണ്ടി ഒരുക്കിയ സൗകര്യങ്ങളെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ഒരു മനുഷ്യജീവിക്കു ചിന്തിക്കാന്‍ പോലും കഴിയാത്ത പ്രവൃത്തിയാണ് ഇതിലൂടെ ഉണ്ടായതെന്ന ്പറയേണ്ടതില്ല. സംഘ്പരിവാറുകാരനാണ് ഈ അഭിപ്രായം സമൂഹമാധ്യമത്തിലൂടെ പുറംലോകത്തേക്കിട്ടതെന്നാണ് പറയപ്പെടുന്നത്. ഇയാളുടെ വികാര വിചാരങ്ങള്‍ എന്തുതന്നെയായാലും അന്വേഷിക്കേണ്ടതുതന്നെയാണെങ്കിലും ഇത്തരമൊരു മാനസികനില എന്തുകൊണ്ട് ഒരു മലയാളി യുവാവിന് വന്നുപെട്ടുവെന്നുകൂടി നാം ചിന്തിക്കേണ്ടതുണ്ട്. അടുത്തകാലത്തായി പശുവിന്റെ പേരിലും മറ്റും വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുസ്്‌ലിംകളാദി മനുഷ്യരെ മതത്തിന്റെയും ജാതീയതയുടെയും പേരില്‍ തല്ലിക്കൊല്ലുകയും മര്‍ദിച്ചവശരാക്കുകയും ചെയ്യുന്ന പ്രവണത കണ്ടുവരുന്നുണ്ടെങ്കിലും കേരളം അതില്‍നിന്നെല്ലാം ഭിന്നമാണെന്നാണ് കരുതിയിരുന്നതും അഭിമാനിച്ചിരുന്നതും. എന്നാല്‍ ഈ മതേതരത്വ സുരഭില ഭൂമിയിലേക്കുകൂടി കറപുരണ്ട വര്‍ഗീയപാഷാണങ്ങള്‍ പതുക്കെപ്പതുക്കെയായി തിരയടിച്ചെത്തുന്നുവെന്നാണ് നടേ പറഞ്ഞ മാനസിക വൈകൃതം വിളിച്ചുപറയുന്നത്.
മനുഷ്യരോ മൃഗമോ ആയി പിറന്നവര്‍ക്കുപോലും നിനക്കാനാവാത്ത കൃത്യങ്ങളാണ് അടുത്തകാലത്തായി പിഞ്ചുകുഞ്ഞുങ്ങളെപോലും ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയാക്കുന്ന സംഭവങ്ങളിലൂടെ നാം കേരളീയര്‍ കണ്ടുകൊണ്ടിരിക്കുന്നത്. പിതാവിന്റെ മരണത്തോടെ അനാഥരായ രണ്ടു ബാലന്മാരിലൊരാളെ അമ്മയുടെ കാമുകന്‍ പിച്ചിച്ചീന്തി കൊന്നത് അടുത്തകാലത്താണ്. ഇത്രയൊക്കെ സാക്ഷരതയും വിദ്യാഭ്യാസവും ജീവിത നിലവാരവും അവകാശപ്പെടുമ്പോഴും മലയാളി അസംസ്‌കൃതമായ മാനസിക വ്യാപാരങ്ങള്‍ക്ക് അടിമയാണെന്നാണ് ഇതെല്ലാം വിളിച്ചോതുന്നത്. ഇത്തരക്കാരെ പിടിച്ചുകെട്ടാന്‍ നാം മടിച്ചാല്‍ അത് മൊത്തം സമൂഹത്തിലേക്ക് പടരുന്ന വൈറസായി മാറും. കുഞ്ഞിനെ ആക്ഷേപിച്ച വ്യക്തിക്കെതിരെ സൈബര്‍ നിയമപ്രകാരം കേസെടുത്തിട്ടുണ്ടെങ്കിലും ഈ നിമിഷവും ഇത്തരം ചിന്താഗതിക്കാര്‍ നമുക്കിടയില്‍ ജീവിച്ചിരിക്കുന്നുണ്ടെന്ന് തന്നെ തിരിച്ചറിയേണ്ടതുണ്ട്. പുരോഗമന കേരളത്തിന്റെ രണ്ടുതരം മനസ്സാണ് ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി അനാവരണം ചെയ്യപ്പെട്ടിരിക്കുന്നത്. അതിലൊന്ന് ജീവനും ശരീരവും തൃണവല്‍ഗണിച്ചുകൊണ്ട് ജീവനുവേണ്ടി തുടിക്കുന്ന പിഞ്ചുശരീരവുമായി ചീറിപ്പാഞ്ഞ ഹസ്സന്റേതാണ്. മറ്റേത് ജിവനുവേണ്ടി കേഴുന്ന കുഞ്ഞിനെതിരെ പോസ്റ്റിട്ട മാനസിക വൈകൃതവും. ഇതിലേതാണ് കേരളത്തിനും മനുഷ്യ സമൂഹത്തിനും വേണ്ടതെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലെങ്കിലും രണ്ടാമത്തെ അവസ്ഥയിലേക്ക് കേരളത്തെയും പിടിച്ചുകെട്ടി കൊണ്ടുപോകാനുള്ള ഗൂഢ ശ്രമങ്ങള്‍ പലവിധത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നുവെന്നത് കണ്ടില്ലെന്ന് നടിക്കരുത്.
ഇതോടൊപ്പം ആരോഗ്യവകുപ്പുമന്ത്രി ദമ്പതികളുമായി ഇടപെട്ട് കൊച്ചിയില്‍ ചികില്‍സാസൗകര്യം ഒരുക്കാന്‍ തയ്യാറായതും ഇത്തരുണത്തില്‍ സ്വാഗതം ചെയ്യപ്പെട്ടു. എന്നാല്‍ മറക്കാതിരിക്കേണ്ട മറ്റൊന്ന് എന്തുകൊണ്ട് മംഗലാപുരത്തിനും തിരുവനന്തപുരത്തിനുമിടയില്‍ അത്യാധുനിക സൗകര്യമുള്ള ചെലവു കുറഞ്ഞ ചികില്‍സ നമുക്ക് ഇല്ലാതെപോയി എന്നതിനെക്കുറിച്ചാണ്. കേരളത്തിന് ഇത്തരം ഘട്ടങ്ങളില്‍ എന്തുകൊണ്ട് ഒരു എയര്‍ ആംബുലന്‍സ് ഉണ്ടായിക്കൂടാ. ലക്ഷങ്ങളുടെ വിദേശ ആഢംബര കാറുകള്‍ മന്ത്രിമാര്‍ക്കുവേണ്ടി വാങ്ങാന്‍ ചെലവഴിക്കുന്ന തുകയുടെ ഒരംശമുണ്ടെങ്കില്‍ ആകാശ ആംബുലന്‍സ് പ്രാപ്തമാക്കാവുന്നതാണ്. ഹൃദ്യം പദ്ധതിയെക്കുറിച്ച് മാത്രം കൊട്ടിഘോഷിക്കാതെ സര്‍ക്കാര്‍ യാഥാര്‍ത്ഥ്യബോധത്തിലൂന്നിയ നടപടികള്‍ ഇനിയെങ്കിലും സ്വീകരിക്കണം.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending