Connect with us

Video Stories

കെടുകാര്യസ്ഥതക്ക് ജനങ്ങളുടെ മറയോ

Published

on


കേരളബാങ്ക് രൂപവല്‍കരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പ്രമുഖ സഹകരണസ്ഥാപനങ്ങളുടെ കടം എഴുതിത്തള്ളുകയോ സര്‍ക്കാര്‍ ഖജനാവില്‍നിന്ന് കൊടുത്തുവീട്ടുകയോ ചെയ്തുവെന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണ്. കെ.എസ്.ഇ.ബിയുടെ മുപ്പതിനായിരത്തിലധികം ജീവനക്കാര്‍ ജീവിതപ്രയാസങ്ങള്‍ സഹിച്ച് നല്‍കിയ 132 കോടി രൂപയുടെ പ്രളയദുരിതാശ്വാസത്തിനുള്ള തുകയും ഒരുവര്‍ഷമായിട്ടും മുന്‍തീരുമാനപ്രകാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അടയ്ക്കാതിരുന്നതും ഇടത് ഭരണകൂടത്തിന്റെ ഗൂഢവും നികൃഷ്ടവുമായ സാമ്പത്തികതിരിമറികളെയാണ് വെളിച്ചത്ത് കൊണ്ടുവന്നിരിക്കുന്നത്. സംസ്ഥാനസഹകരണബാങ്ക്, 14 ജില്ലാസഹകരണബാങ്കുകള്‍ എന്നിവയെ തമ്മില്‍ലയിപ്പിച്ച് കേരളസഹകരണബാങ്ക് രൂപീകരിക്കാനുള്ള ഇടതുമുന്നണിയുടെ നീക്കത്തിന്റെ മറവിലാണ് റബ്‌കോ ഉള്‍പ്പെടെയുള്ള മൂന്ന് പ്രമുഖ സഹകരണസ്ഥാപനങ്ങളുടെ കടം വീട്ടുന്നതിലേക്ക് എത്തിയത്. റബ്‌കോ, റബര്‍മാര്‍ക്ക്, മാര്‍ക്കറ്റ്‌ഫെഡ് എന്നിവയാണിവ. മൊത്തം 306.75 കോടിരൂപയാണ് സര്‍ക്കാര്‍ വഹിച്ചിരിക്കുന്നത്. ഇതാരുടെ അനുമതിയോടെ ആണെന്ന് വ്യക്തമാക്കേണ്ട ബാധ്യത സര്‍ക്കാരിലെ ഉന്നതര്‍ക്കുണ്ട്.
കേരളബാങ്കിനുവേണ്ടിയുള്ള അന്തിമാനുമതിക്ക് കാത്തിരിക്കുന്ന ഘട്ടത്തില്‍ റിസര്‍വ് ബാങ്ക് മുന്നോട്ടുവെച്ച നിബന്ധനപ്രകാരമാണ് കൂട്ടത്തോടെയുള്ള ഈ കടംവീട്ടല്‍ നടപടിയിലേക്ക് സംസ്ഥാന സര്‍ക്കാര്‍ നീങ്ങിയത്. കണ്ണൂര്‍ ആസ്ഥാനമായുള്ളതും സി.പി.എമ്മിന് നിര്‍ണായകസ്വാധീനമുള്ളതുമായ റബ്‌കോ തടി വ്യവസായ സഹകരണസംഘത്തിനാണ് 138 കോടി രൂപ ആരോടും ആലോചിക്കാതെ സി.പി.എം സര്‍ക്കാര്‍ രായ്ക്കുരാമാനം കൈമാറിയത്. സംസ്ഥാന സര്‍ക്കാരിന്റെ ഖജനാവിലെ പണം സംസ്ഥാനത്തെ പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും കൂലിപ്പണിക്കാരുടെയും രോഗികളുടെയുമൊക്ക വകയായി ലഭിച്ചതാണെന്ന സാമാന്യമായ ധാരണയോ അതിനുതക്ക ധാര്‍മികതയോ പാലിക്കാതെയാണ് ഇത്രയും കോടി രൂപ ഖജനാവില്‍നിന്ന് സി.പി.എം ഒളിച്ചുകടത്തിയിരിക്കുന്നത്. ഇത് ജനങ്ങളെയും ജനാധിപത്യസംവിധാനത്തെയും സംബന്ധിച്ച് വലിയ ഞെട്ടലുളവാക്കുന്നതാണ്. പ്രളയദുരിതാശ്വാസത്തിന് കെ.എസ്.ഇ.ബി ജീവനക്കാര്‍ നല്‍കിയ തുകയും ഏതാണ്ടിത്രതന്നെ ബോര്‍ഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറാതെ വകമാറ്റുകയായിരുന്നു. ഇത് കാണിക്കുന്നത് അധികാരം കിട്ടിയാല്‍ പിന്നെ അഞ്ചുകൊല്ലം കഴിയുംവരെ ജനങ്ങളുടെ നികുതിപ്പണം കൊണ്ട് എന്ത് അരുതായ്മയും ചെയ്യാം എന്നതിന്റെ വ്യക്തമായ ദൃഷ്ടാന്തത്തെയാണ്.
രാജ്യത്തെ സഹകരണമേഖലയില്‍ ഒന്നാംസ്ഥാനത്തുനില്‍ക്കുന്നതാണ് കേരളത്തിലെ സഹകരണപ്രസ്ഥാനം. ദീര്‍ഘദൃക്കുകളായ നേതാക്കളുടെ ബുദ്ധിയിലും കര്‍മശേഷിയിലുമാണ് ഇത്തരമൊരു കീഴാള പ്രസ്ഥാനത്തിന് കേരളം മുന്‍കയ്യെടുത്തതും അതീ കാണുന്ന രീതിയിലേക്ക് വളര്‍ന്ന് പന്തലിച്ചതും. സംസ്ഥാനതലത്തിനും ജില്ലാതലത്തിനും പുറമെ പ്രാഥമികതലങ്ങളിലും പ്രവര്‍ത്തിക്കുന്ന വിപുലമായ സഹകരണശൃംഖലയാണ് ഇന്ന് നമുക്കുള്ളത്. ഇതിനെയാണ് പൊതുമേഖലാബാങ്കുകളുടെ രീതിയിലേക്ക് ഇടതുമുന്നണി സര്‍ക്കാര്‍ കേരളബാങ്ക് എന്ന പേരില്‍ മാറ്റിയിരിക്കുന്നത്. റിസര്‍വ ് ബാങ്ക് അതിന്റെ നിയമങ്ങളും ചട്ടങ്ങളും നടപടിക്രമങ്ങളും മുഖേനയാണ് പുതിയ ബാങ്കുകള്‍ക്ക് രാജ്യത്ത് അനുമതി നല്‍കുന്നത്. ഇത്ര കോടിയുടെ ആസ്തി, കിട്ടാക്കടത്തിന്റെ അളവ്, കോര്‍ബാങ്കിംഗ് സംവിധാനം, അംഗബാങ്കുകളുടെ ജനാധിപത്യരീതിയിലുള്ള അനുമതിയും കൈമാറ്റവും, ജീവനക്കാരുടെ വിന്യാസം തുടങ്ങിയവയാണ് റിസര്‍വ ്ബാങ്ക് ഇതിനായി മുന്നോട്ടുവെച്ച മാനദണ്ഡങ്ങള്‍. എന്നാല്‍ മേല്‍പറഞ്ഞതില്‍ മിക്കതും പൂര്‍ത്തീകരിക്കാന്‍ തടസ്സം നേരിടുമെന്ന് മനസ്സിലാക്കിയ ഇടതുമുന്നണി അനാവശ്യമായ വാശിയില്‍ എങ്ങനെയും കേരളബാങ്ക് രൂപീകരിക്കണമെന്ന നിലപാടുമായി മുന്നോട്ടുപോകുകയായിരുന്നു. അതാണ് മേല്‍പരാമര്‍ശിച്ച രീതിയിലുള്ള തുക അനര്‍ഹമായി വകമാറ്റുന്നതിലേക്ക് ചെന്നെത്തിച്ചത്.
റബ്‌കോ പൂര്‍ണമായും സി.പി.എമ്മിന് ഭരണസ്വാധീനമുള്ളതാണെന്നതാണ് അതിന് സര്‍ക്കാര്‍ ഖജനാവില്‍നിന്ന് കോടിക്കണക്കിന് രൂപ ഒറ്റയടിക്ക് ഒരു ഉപാധിയുമില്ലാതെ കൊടുക്കാനുള്ള നിദാനം. റബര്‍ തടികൊണ്ടുള്ള ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന ഇവിടെ 138 കോടി രൂപ കടം വരാനിടയായത് അനര്‍ഹമായി വേണ്ടപ്പെട്ടവര്‍ക്ക് അനുവദിച്ച തുകയായാണ്. സി.പി.എമ്മുകാരും അവരുടെ കുടുംബാംഗങ്ങളും മറ്റുമാണ് ഈ നഷ്ടത്തിന്റെ കാരണക്കാരെന്നിരിക്കെ എന്തിനാണ് ഖജനാവില്‍നിന്ന് ആ തുക കൊടുത്തുതീര്‍ത്തത്. ഇതിന് എന്ത് മാനദണ്ഡമാണ് സര്‍ക്കാരിനുമുന്നിലുള്ളത് എന്ന് സി.പി.എം വ്യക്തമാക്കണം. കള്ളത്തരം കയ്യോടെ പിടികൂടപ്പെട്ടതോടെ ഉപാധികളോടെയാണ് തുക കൈമാറിയതെന്നാണ് സഹകരണവകുപ്പുമന്ത്രി കടകംപിള്ളി സുരേന്ദ്രന്‍ ്‌ന്യായീകരിക്കാന്‍ ശ്രമിക്കുന്നത്. കെ.എസ്.ഇ.ബി തുക വകമാറ്റിയ വിഷയത്തിലും ഇതേപോലെ തട്ടിപ്പ് പുറത്തായതോടെയാണ് വൈദ്യുതിബോര്‍ഡും മന്ത്രി എം.എം മണിയും എന്നാല്‍പിന്നെ തുക മുഖ്യമന്ത്രിക്ക് ഇന്നുതന്നെ കൈമാറാമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചതും തുക കൈമാറിയതും. വിവരാവകാശപ്രകാരം ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടതും സര്‍ക്കാരും ബോര്‍ഡും പിടിക്കപ്പെട്ടതും. റബ്‌കോയുടെ കാര്യത്തില്‍ തുക തിരിച്ചുപിടിക്കാനായി ഇപ്പോള്‍ ചര്‍ച്ച നടക്കുകയാണെന്നാണ് കഴിഞ്ഞദിവസം അതില്ലെന്ന് പറഞ്ഞ മന്ത്രി കടകംപള്ളിയുടെ മലക്കം മറിച്ചില്‍.
സി.പി.എം അനുകൂല സ്ഥാപനങ്ങള്‍ക്കുപുറമെ ജില്ലാബാങ്കുകളുടെ ഓഡിറ്റ് റിപ്പോര്‍ട്ടുകളിലും സര്‍്ക്കാര്‍ ഇടപെട്ട് തിരുത്തലുകള്‍ വരുത്തുകയും വന്‍തുകക്കുള്ള പല കിട്ടാക്കടങ്ങളും എഴുതിത്തള്ളിയതായുമാണ് പുതിയ വിവരം. ഇത് പകല്‍കൊള്ളയാണെന്ന് മാത്രമല്ല, പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ പ്രോസിക്യൂട്ട് ചെയ്യപ്പെടേണ്ടതുമാണ്. കാട്ടിലെ തടി, തേവരുടെ ആന എന്ന അവസ്ഥയിലാകരുത് പൊതുജനങ്ങളുടെ പണം കൈകാര്യം ചെയ്യുന്നവരാരായാലും സമൂഹത്തോട് പുലര്‍ത്തേണ്ട ഉത്തരവാദിത്തം. നിര്‍ഭാഗ്യവശാല്‍ പിണറായിവിജയന്‍ സര്‍ക്കാര്‍ അധികാരത്തിലേറിയതുമുതലിങ്ങോട്ടെടുത്താല്‍ പൊതുപണം എങ്ങനെയെല്ലാം അനധികൃതനിയമനങ്ങള്‍ നടത്തിയും തസ്തികകള്‍ സൃഷ്ടിച്ചും വകമാറ്റിയും മറ്റും ധൂര്‍ത്തടിക്കാമെന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. തൊഴിലാളികളുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന സി.പി.എമ്മിനും പിണറായിസര്‍ക്കാരിനും ജനം കണക്ക് ചോദിച്ചുതുടങ്ങിയിട്ടും ഇനിയുമവര്‍ പാഠം പഠിക്കുന്നില്ലെന്നതാണ് ജനങ്ങള്‍ക്കുള്ള വലിയപാഠം.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending